അനസ് ഇബ്നു മാലികി رَضِيَ اللَّهُ عَنْهُ ൽ നിന്നും നിവേദനം:
سَمِعَ النَّبِيُّ ﷺ رَجُلاً وَهُوَ فِي مَسِيرٍ لَهُ يَقولُ: اللهُ أَكْبَرُ، اللهُ أَكْبَرُ. فقال نَبِيُّ اللهِ ﷺ : علَى الفِطْرَةِ. قالَ: أَشْهَدُ أَنْ لاَ إِلَهَ إلاَّ اللهُ. قالَ: خَرَجَ مِنَ النَّارِ. فَاسْتَبَقَ اْلقَوْمُ إِلىَ الرَّجُلِ، فَإِذَا رَاعِي غَنَمٍ حَضَرَتْهُ الصَّلاَةُ، فَقَامَ يُؤَذِّنُ
“തിരുനബി ﷺ യുടെ ഒരു യാത്രയിൽ അല്ലാഹുഅക്ബർ അല്ലാഹു അക്ബർ എന്ന് വിളിക്കുന്നതു കേട്ടു. അവിടുന്ന് പറഞ്ഞു: അയാൾ ഫിത്വ്റതിലാണ്. അയാൾ വീൺണ്ടും അശ്ഹദു അൻലാഇലാഹ ഇല്ലല്ലാഹ് എന്ന് പറഞ്ഞു. അവിടുന്ന് പറഞ്ഞു: അയാൾ നരകത്തിൽനിന്ന് പുറത്തുകടന്നു. സ്വഹാബികൾ അയാളിലേക്ക് ധൃതിയിലെത്തി. നമസ്ക്കാര സമയമായപ്പോൾ എഴുന്നേറ്റ് ബാങ്കുവിളിച്ച ആട്ടിടയനായിരുന്നു അയാൾ” (സ്വഹീഹു ഇബ്നിഖുസൈയ്മ. അൽബാനി സ്വഹീഹെന്ന് വിധിച്ചു)
അബ്ദുൽ ജബ്ബാർ അബ്ദുല്ല