അർശിന്റെ തണൽ ലഭിക്കുന്നവരിൽ തിരുദൂതർ ﷺ എണ്ണി:
وَرَجُلٌ دَعَتْهُ امْرَأَةٌ ذَاتُ مَنْصِبٍ وَجَمَالٍ ، فَقَالَ: إِنِّي أَخَافُ اللهَ
“ഒരു വ്യക്തി, സമ്പന്നയും സുന്ദരിയുമായ ഒരു സ്ത്രീ (ലൈംഗിക) ദാഹ ശമനത്തിന് വിളിച്ചപ്പോൾ പറഞ്ഞു: ഞാൻ അല്ലാഹു വെ ഭയക്കുന്നു” (ബുഖാരി, മുസ്ലിം)
…وَأَهْلُ الْجَنَّةِ ثَلاَثَةٌ: … وَعَفِيفٌ مُتَعَفِّفٌ ذُو عِيَالٍ…
“സ്വർഗ്ഗാർഹർ മൂന്നാണ്….പവിത്രനും കുടുബം ശുദ്ധമായി സം രക്ഷിക്കുന്നവനും കുടുംബ ഭാരമുള്ളവനുമാണ്…” (മുസ്ലിം)
من يَضمَنْ لي ما بينَ لِحْيَيْهِ وما بين رِجْلَيْه أَضْمَنْ له الجنَّة
“താടികൾക്കിടയിലുള്ള നാവിനേയും കാലുകൾക്കിടയിലുള്ള ലിംഗത്തേയും കാക്കുമെന്ന് ജാമ്യം നൽകുന്നുവന് ഞാൻ സ്വർഗ്ഗത്തിന് ജാമ്യം നിൽക്കുന്നു” (ബുഖാരി)
അബ്ദുൽ ജബ്ബാർ അബ്ദുല്ല