അന്ത്യനാളിൽ അവിശ്വാസിയായ മനുഷ്യനും തന്റെ ക്വരീനായ ശെയ്ത്വാനും തർക്കം നടത്തുന്നതിനെ കുറിച്ച് അല്ലാഹു പറയുന്നു:
وَقَالَ قَرِينُهُ هَٰذَا مَا لَدَيَّ عَتِيدٌ ﴿٢٣﴾ أَلْقِيَا فِي جَهَنَّمَ كُلَّ كَفَّارٍ عَنِيدٍ ﴿٢٤﴾ مَّنَّاعٍ لِّلْخَيْرِ مُعْتَدٍ مُّرِيبٍ ﴿٢٥﴾ الَّذِي جَعَلَ مَعَ اللَّهِ إِلَٰهًا آخَرَ فَأَلْقِيَاهُ فِي الْعَذَابِ الشَّدِيدِ ﴿٢٦﴾ ۞ قَالَ قَرِينُهُ رَبَّنَا مَا أَطْغَيْتُهُ وَلَٰكِن كَانَ فِي ضَلَالٍ بَعِيدٍ ﴿٢٧﴾ قَالَ لَا تَخْتَصِمُوا لَدَيَّ وَقَدْ قَدَّمْتُ إِلَيْكُم بِالْوَعِيدِ ﴿٢٨﴾ مَا يُبَدَّلُ الْقَوْلُ لَدَيَّ وَمَا أَنَا بِظَلَّامٍ لِّلْعَبِيدِ ﴿٢٩﴾
അവന്റെ സഹചാരി (മലക്ക്) പറയും: ഇതാകുന്നു എന്റെ പക്കൽ തയ്യാറുള്ളത് (രേഖ). (അല്ലാഹു മലക്കുകളോട് കൽപിക്കും:) സത്യ നിഷേധിയും ധിക്കാരിയുമായിട്ടുള്ള ഏതൊരുത്തനെയും നിങ്ങൾ നരകത്തിൽ ഇട്ടേക്കുക. അതായത് നന്മയെ മുടക്കുന്നവനും അതിക്രമകാരിയും സംശയാലുവുമായ ഏതൊരുത്തനെയും. അതെ, അല്ലാഹുവോടൊപ്പം വേറെ ദൈവത്തെ സ്ഥാപിച്ച ഏതൊരുവനെയും. അതിനാൽ കഠിനമായ ശിക്ഷയിൽ അവനെ നിങ്ങൾ ഇട്ടേക്കുക. അവന്റെ കൂട്ടാളിപറയും: ഞങ്ങളുടെ രക്ഷിതാവേ! ഞാനവനെ വഴിതെറ്റിച്ചിട്ടില്ല. പക്ഷെ, അവൻ വിദൂരമായ ദുർമാർഗ്ഗത്തിലായിരുന്നു. അവൻ (അല്ലാഹു) പറയും: നിങ്ങൾ എന്റെ അടുക്കൽ തർക്കിക്കേണ്ട. മുമ്പേ ഞാൻ നിങ്ങൾക്ക്
താക്കീത് നൽകിയിട്ടുണ്ട്. എന്റെ അടുക്കൽ വാക്ക് മാറ്റപ്പെടുകയില്ല. ഞാൻ ദാസൻമാരോട് ഒട്ടും അനീതി കാണിക്കുന്നവനുമല്ല. (സൂറത്തുക്വാഫ്: 23-29)
അബ്ദുൽ ജബ്ബാർ അബ്ദുല്ല