ഭൂമിയും പർവ്വതങ്ങളും (അന്ത്യനാളിൽ)

THADHKIRAH

അന്ത്യനാൾ സംഭവിക്കുന്നതോടെ ഭൂമിയെ അല്ലാഹു തന്റെ കൈപ്പിടിയിലാക്കുന്നതുമായി ബന്ധപ്പെട്ട വചനങ്ങൾ മുൻ അദ്ധ്യായത്തിൽ നാം വായിച്ചു. കൂടാതെ ഉറച്ചുനിൽക്കുന്ന ഈ ഭൂമിയും അതിൽ ആണികളെന്നോണം വർത്തിക്കുന്ന പർവ്വതങ്ങളും അന്ത്യനാളിൽ കൂട്ടിയിടിക്കപ്പെടുകയും ഇടിച്ചുപൊടിക്കപ്പെടുകയും ചെയ്യുമെന്നും പ്രമാണങ്ങളിലുണ്ട്. അല്ലാഹു പറയുന്നു:
فَإِذَا نُفِخَ فِي الصُّورِ نَفْخَةٌ وَاحِدَةٌ ‎﴿١٣﴾‏ وَحُمِلَتِ الْأَرْضُ وَالْجِبَالُ فَدُكَّتَا دَكَّةً وَاحِدَةً ‎﴿١٤﴾‏ فَيَوْمَئِذٍ وَقَعَتِ الْوَاقِعَةُ ‎﴿١٥﴾‏ 
കാഹളത്തിൽ ഒരു ഊത്ത് ഊതപ്പെട്ടാൽ, ഭൂമിയും പർവ്വതങ്ങളും പൊക്കിയെടുക്കപ്പെടുകയും എന്നിട്ട് അവ രണ്ടും ഒരു ഇടിച്ചു ത കർക്കലിന് വിധേയമാക്കപ്പെടുകയും ചെയ്താൽ! അന്നേ ദിവസം ആ സംഭവം സംഭവിക്കുകയായി. (സൂറത്തുൽഹാക്ക്വഃ : 13,14,15)
كَلَّا إِذَا دُكَّتِ الْأَرْضُ دَكًّا دَكًّا ‎﴿٢١﴾‏ 
അല്ല, ഭൂമി പൊടിപൊടിയായി പൊടിക്കപ്പെട്ടാൽ.(അൽഫജ്ർ:21) 
ശക്തമായ പ്രകമ്പനത്തിനും വിറകൊള്ളലിനും വിധേയ മായ പർവ്വതങ്ങൾ ഊർന്നിറങ്ങുന്ന മണൽതരികളായി മാറും.
അല്ലാഹു പറയുന്നു:
يَوْمَ تَرْجُفُ الْأَرْضُ وَالْجِبَالُ وَكَانَتِ الْجِبَالُ كَثِيبًا مَّهِيلًا ‎﴿١٤﴾‏
ഭൂമിയും പർവ്വതങ്ങളും വിറകൊള്ളുകയും പർവ്വതങ്ങൾ ഒലിച്ചു പോകുന്ന മണൽകുന്ന് പോലെയാവുകയും ചെയ്യുന്ന ദിവസത്തിൽ  (സൂറത്തുൽമുസ്സമ്മിൽ: 14)
ഗിരിശൃംഘങ്ങൾ പഞ്ഞി പോലെയും തുടർന്ന് കടഞ്ഞ് കുടഞ്ഞിട്ട പഞ്ഞിപോലെയും ആയിത്തീരും. അല്ലാഹു പറയുന്നു:
وَتَكُونُ الْجِبَالُ كَالْعِهْنِ ‎﴿٩﴾
പർവ്വതങ്ങൾ കടഞ്ഞരോമം പോലെയും ആയിത്തീരും (സൂറ ത്തുൽമആരിജ്:9)
وَتَكُونُ الْجِبَالُ كَالْعِهْنِ الْمَنفُوشِ ‎﴿٥﴾
പർവ്വതങ്ങൾ കടഞ്ഞ രോമം പോലെയും ആകുന്ന ദിവസം! (സൂറത്തുൽക്വാരിഅഃ : 5)
പിന്നീട് മാമലകൾ അവയുടെ സ്ഥാനം തെറ്റി ചലിക്കും. അവ മരീചിക പോലെയായിത്തീരും. അല്ലാഹു പറയുന്നു:
وَتَكُونُ الْجِبَالُ كَالْعِهْنِ الْمَنفُوشِ ‎﴿٥﴾
പർവ്വതങ്ങൾ സഞ്ചരിപ്പിക്കപ്പെടുകയും അങ്ങനെ അവ മരീചിക പോലെ ആയിത്തീരുകയും ചെയ്യും.  (സൂറത്തുന്നബഅ്: 20)
وَإِذَا الْجِبَالُ سُيِّرَتْ ‎﴿٣﴾‏
പർവ്വതങ്ങൾ സഞ്ചരിപ്പിക്കപ്പെടുമ്പോൾ (സൂറത്തുത്തക്വീർ: 3)
പർവ്വതങ്ങൾ ധൂളികളാക്കി പൊടിക്കപ്പെടുകയും ഭൂമി നിമ്നോന്നതങ്ങളില്ലാതെ നിരത്തപ്പെടുകയും ഭൂമുഖം പരന്നുനിരന്നുകിടക്കുകയും ചെയ്യും.
وَإِذَا الْجِبَالُ نُسِفَتْ ‎﴿١٠﴾
പർവ്വതങ്ങൾ പൊടിക്കപ്പെടുകയും (സൂറത്തുൽമുർസലാത്ത്: 10)
وَيَوْمَ نُسَيِّرُ الْجِبَالَ وَتَرَى الْأَرْضَ بَارِزَةً وَحَشَرْنَاهُمْ فَلَمْ نُغَادِرْ مِنْهُمْ أَحَدًا ‎﴿٤٧﴾‏
പർവ്വതങ്ങളെ നാം സഞ്ചരിപ്പിക്കുകയും തെളിഞ്ഞ് നിരപ്പായ നിലയിൽ ഭൂമി നിനക്ക് കാണുമാറാകുകയും, തുടർന്ന് അവരിൽ നിന്ന് (മനുഷ്യരിൽ നിന്ന്) ഒരാളെയും വിട്ടുകളയാതെ നാം അവരെ ഒരുമിച്ചുകൂട്ടുകയും ചെയ്യുന്ന ദിവസം (ശ്രദ്ധേയമാകുന്നു.) (സൂറത്തുൽകഹ്ഫ്: 47)
 وَيَسْأَلُونَكَ عَنِ الْجِبَالِ فَقُلْ يَنسِفُهَا رَبِّي نَسْفًا ‎﴿١٠٥﴾‏ فَيَذَرُهَا قَاعًا صَفْصَفًا ‎﴿١٠٦﴾‏ لَّا تَرَىٰ فِيهَا عِوَجًا وَلَا أَمْتًا ‎﴿١٠٧﴾‏
പർവ്വതങ്ങളെ സംബന്ധിച്ച് അവർ നിന്നോട് ചോദിക്കുന്നു. പറയുക: എന്റെ രക്ഷിതാവ് അവയെ പൊടിച്ച് പാറ്റിക്കളയുന്നതാണ്. എന്നിട്ട് അവൻ അതിനെ സമനിരപ്പായ മൈതാനമാക്കി വിടുന്നതാണ്.  ഇറക്കമോ കയറ്റമോ നീ അവിടെ കാണുകയില്ല.  (സൂ റത്തുത്വാഹാ: 105,106,107)
 
അബ്ദുൽ ജബ്ബാർ അബ്ദുല്ല 

Leave a Reply

Your email address will not be published.

Similar Posts