ഇഹ്റാമിൽ പ്രവേശിക്കുമ്പോൾ
തിരുദൂതർ ഹജ്ജു കർമ്മം പ്രഖ്യാപിക്കുമ്പോൾ ഇപ്രകാരം ദുആ ചെയ്തതായി അനസി رَضِيَ اللَّهُ عَنْهُ ൽനിന്ന് നിവേദനം. അൽബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു.
اللهُمَّ هَذِهِ حَجَّةٌ لَا رِيَاءَ فِيهَا وَلَا سُمْعَةَ
“അല്ലാഹുവേ, ഒരുവിധ ലോകമാന്യതയും പ്രശസ്തിയുമില്ലാത്ത ഹജ്ജാകുന്നു ഇത്.”
തൽബിയത്തിന്റെ രൂപം
തിരുദൂതർ ﷺ നിയ്യത്തുചെയ്ത് ഹജ്ജു കർമ്മം പ്രഖ്യാപിച്ചതിൽ പിന്നെ ചൊല്ലിയിരുന്ന തൗഹീദിന്റെ തൽബിയത്ത് ഇപ്രകാരം സ്വഹീഹുകളിൽ സ്ഥിരപ്പെട്ടിട്ടുണ്ട്:
لَبَّيْكَ اللَّهُمَّ لَبَّيْكَ لَبَّيْكَ لَا شَرِيكَ لَكَ لَبَّيْكَ إِنَّ الْحَمْدَ وَالنِّعْمَةَ لَكَ وَالْمُلْكَ لَا شَرِيكَ لَكَ
“അല്ലാഹുവേ നിന്റെ വിളികേട്ടു ഞാനിതാ വന്നിരിക്കുന്നു. നിനക്കു യാതൊരു പങ്കുകാരുമില്ല. നിന്റെ വിളി കേട്ടു ഞാനിതാ വന്നിരിക്കുന്നു. മുഴുവൻ സ്തുതികളും അനുഗ്രഹങ്ങളും നിനക്കാകുന്നു. അധികാരവും നിനക്കാകുന്നു. നിനക്കു യാതൊരു പങ്കുകാരുമില്ല.”
തിരുദൂതരു ﷺ ടെ കൂടെ ഹജ്ജുചെയ്തിരുന്ന സ്വഹാബികൾ ഇപ്രകാരം വർദ്ധിപ്പിക്കുമായിരുന്നു എന്ന് ഹദീഥുകളിൽ വന്നിട്ടുണ്ട്. നബി ﷺ യുടെ അംഗീകാരമുള്ളതിനാൽ ഇതും അനു വാദനീയമാണ്.
لَبَّيْكَ ذَا الْمَعَارِجِ وَلَبَّيْكَ ذَا الْفَوَاضِلِ
“ഉന്നത സ്ഥാനങ്ങളുള്ള അല്ലാഹുവേ, നിന്റെ വിളികേട്ടു ഞാനിതാ വന്നിരിക്കുന്നു. മഹത്വങ്ങളുള്ള അല്ലാഹുവേ, നിന്റെ വിളികേട്ടു ഞാനിതാ വന്നിരിക്കുന്നു.”
അബ്ദുല്ലാഹ് ഇബ്നുഉമർ رَضِيَ اللَّهُ عَنْهُ താഴെവരും പ്രകാരം വർ ദ്ധിപ്പിക്കുമായിരുന്നു എന്ന് ഇമാം മുസ്‌ലിം നിവേദനം.
لَبَّيْكَ لَبَّيْكَ، وَسَعْدَيْكَ، وَالْخَيْرُ بِيَدَيْكَ، لَبَّيْكَ وَالرَّغْبَاءُ إِلَيْكَ وَالْعَمَل
“അല്ലാഹുവേ നിന്റെ വിളികേട്ടു ഞാൻ വന്നിരിക്കുന്നു. അല്ലാഹുവേ നിന്റെ വിളികേട്ടു ഞാനിതാ വന്നിരിക്കുന്നു. അല്ലാഹുവേ നി നക്ക് ഉത്തരമേകുന്നതിൽ ഞാൻ വീണ്ടും വീണ്ടും ഐശ്വര്യം കാ ണുന്നു. നിന്റെ ഇരു കരങ്ങളിലുമാണ് നന്മകളെല്ലാം. അല്ലാഹുവേ നിന്റെ വിളികേട്ടു ഞാനിതാ വന്നിരിക്കുന്നു. നിന്നിലേക്കു മാത്രമാ കുന്നു ആഗ്രഹങ്ങൾ; കർമ്മങ്ങളും.”
ഹജറുൽഅസ്വദിന്നടുത്ത്
തിരുനബി ﷺ ഹജറുൽഅസ്വദിന്ന് അരികിലെത്തുമ്പോ ഴെല്ലാം തക്ബീർ ചൊല്ലിയിരുന്നതായി സ്വഹീഹായ ഹദീഥുകളിൽ വന്നിട്ടുണ്ട്. അബ്ദുല്ലാഹ് ഇബ്നുഉമർ رَضِيَ اللَّهُ عَنْهُ താഴെ വരും പ്രകാരം ചൊല്ലിയിരുന്നതായി സ്വഹീഹായി വന്നിട്ടുണ്ട്.
بِسْمِ اللَّهِ، وَاللَّهُ أَكْبَرُ
“അല്ലാഹുവിന്റെ നാമത്തിൽ (ത്വവാഫ് ആരംഭിക്കുന്നു) അല്ലാഹുവാകുന്നു ഏറ്റവും വലിയവൻ.”
ത്വവാഫിൽ
തിരുദൂതർ ﷺ കഅ്ബയുടെ ഹജറുൽഅസ്വദ്, റുക്നുൽ യമാനീ എന്നീ മൂലകൾക്കിടയിൽ താഴെ വരും പ്രകാരം ദുആ ചെയ്യുന്നത് അബ്ദുല്ലാഹ് ഇബ്നുസ്സാഇബ് رَضِيَ اللَّهُ عَنْهُ കേട്ടതായി നിവേദനം. അൽബാനി ഹസനെന്ന് വിശേഷിപ്പിച്ചു.
رَبَّنَا آتِنَا فِي الدُّنْيَا حَسَنَةً وَفِي الْآخِرَةِ حَسَنَةً، وَقِنَا عَذَابَ النَّارِ
“ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങൾക്ക് ഇഹലോകത്ത് നീ നല്ലത് തരേണമേ; പരലോകത്തും നീ നല്ലത് തരേണമേ. നരകശിക്ഷയിൽ നിന്ന് ഞങ്ങളെ കാത്തുരക്ഷിക്കുകയും ചെയ്യേണമേ.”
മക്വാമു ഇബ്റാഹീമിനടുത്ത്
മക്വാമുഇബ്റാഹീമിന് അടുത്തെത്തിയപ്പോൾ തിരുനബി ﷺ താഴെ വരുന്ന ആയത്ത് ഓതിയിരുന്നതായി ജാബിറി رَضِيَ اللَّهُ عَنْهُ ൽ നിന്നു സ്വഹീഹായി വന്നിട്ടുണ്ട്.
وَاتَّخِذُوا مِن مَّقَامِ إِبْرَاهِيمَ مُصَلًّى ۖ
ഇബ്രാഹീം നിന്നുപ്രാർത്ഥിച്ച സ്ഥാനത്തെ നിങ്ങളും നമസ്കാരവേദിയായി സ്വീകരിക്കുക. (വി. ക്വു. 2: 125)
സ്വഫായിലേക്കു കയറുമ്പോൾ
ത്വവാഫും അനുബന്ധകർമ്മങ്ങളും നിർവ്വഹിച്ച ശേഷം നബി ﷺ സ്വഫാകുന്നിലേക്കു കയറി. അതിനോട് അടുത്തപ്പോൾ ഇപ്രകാരം ചൊല്ലിയത് ജാബിറും رَضِيَ اللَّهُ عَنْهُ മറ്റും നിവേദനം ചെയ്തു.
إِنَّ الصَّفَا وَالْمَرْوَةَ مِن شَعَائِرِ اللَّهِ ۖ (البقرة:١٥٨)
أَبْدَأُ بِمَا بَدَأَ اللهُ بِهِ
“അല്ലാഹു തുടങ്ങിയതു കൊണ്ട് ഞാൻ തുടങ്ങുന്നു.”
സ്വഫാ മർവ്വകളിൽ
കഅ്ബഃ കാണുവോളം തിരുദൂതർ ﷺ സ്വഫാ കുന്നിലേക്കു കയറിനിന്ന് ക്വിബ്ലഃക്കു മുന്നിടുകയും അല്ലാഹു അക്ബർ എന്നു മൂന്നുപ്രാവശ്യം പറഞ്ഞു താഴെവരുന്ന ദിക്ർ മൂന്നു പ്രാ വശ്യം ആവർത്തിക്കുകയും അവക്കിടയിൽ ദുആ ചെയ്യുകയും ചെയ്തതു സ്വഹീഹായി നിവേദനം. മർവ്വയിലും അപ്രകാരം ചെയ്തത് പ്രസ്തുത നിവേദനങ്ങളിലുണ്ട്.
لَا إِلَهَ إِلَّا اللَّهُ وَحْدَهُ لَا شَرِيكَ لَهُ لَهُ الْمُلْكُ وَلَهُ الْحَمْدُ وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ لَا إِلَهَ إِلَّا اللَّهُ وَحْدَهُ أَنْجَزَ وَعْدَهُ وَنَصَرَ عَبْدَهُ وَهَزَمَ الْأَحْزَابَ وَحْدَهُ
“യഥാർത്ഥ ആരാധ്യനായി അല്ലാഹുവല്ലാതെ മറ്റാരുമില്ല. അവൻ ഏകനാകുന്നു. അവനു യാതൊരു പങ്കുകാരുമില്ല. ആധിപത്യം മുഴുവനും അവനു മാത്രമാകുന്നു. സ്തുതികൾ മുഴുവനും അവനു മാത്രമാകുന്നു. അവൻ എല്ലാറ്റിനും കഴിവുള്ളവനാണ്. യഥാർത്ഥ ആരാധ്യനായി അല്ലാഹുവല്ലാതെ മറ്റാരുമില്ല. അവൻ ഏകനാകുന്നു. അവൻ അവന്റെ വാഗ്ദാനം നിറവേറ്റി. അവൻ തന്റെ ദാസനെ സ ഹായിച്ചു. സംഘടിച്ചു വന്ന ശത്രുക്കളെ അവൻ തനിച്ചുതുരത്തി.”
അറഫഃയിലെ ദുആ
ദുആയിൽ ഏറ്റവും ശ്രേഷ്ഠമായത് അറഫാ ദിനത്തിലെ ദുആയാണെന്നും തിരുനബി ﷺ യും ഇതര നബിമാരും ചൊല്ലിയതിൽ ഏറ്റവും ശ്രേഷ്ഠമായ വചനം ചുവടെ വരുന്നതാണെന്നും തിരുമെഴിയുണ്ട്. ഹദീഥിനെ അൽബാനി ഹ സനെന്ന് വിശേഷിപ്പിച്ചു.
لَا إِلَهَ إِلَّا اللَّهُ وَحْدَهُ لَا شَرِيكَ لَهُ لَهُ الْمُلْكُ وَلَهُ الْحَمْدُ وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ
“യഥാർത്ഥ ആരാധ്യനായി അല്ലാഹുവല്ലാതെ മറ്റാരുമില്ല. അവൻ ഏകനാകുന്നു. അവനു യാതൊരു പങ്കുകാരുമില്ല. ആധിപത്യം മുഴുവനും അവനു മാത്രമാകുന്നു. സ്തുതികൾ മുഴുവനും അവനുമാത്രമാകുന്നു. അവൻ എന്തിനും കഴിവുള്ളവനാണ്.”
ബലിമൃഗത്തെ അറുക്കുമ്പോൾ
തിരുനബി ﷺ പെരുന്നാൾ ദിനം അറുത്തപ്പോൾ താഴെ വരും പ്രകാരം ചൊല്ലിയതായി ഇബ്നു ഉമറി رَضِيَ اللَّهُ عَنْهُ ൽ നിന്നും നിവേദനം. അൽബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു.
بِسْمِ اللَّهِ، وَاللَّهُ أَكْبَرُ، اللَّهُمَّ مِنْكَ وَلَكَ
“അല്ലാഹു അക്ബർ, അല്ലാഹുവിന്റെ നാമത്തിൽ. അല്ലാഹുവേ, ഇതു നിന്നിൽ നിന്നാകുന്നു. നിനക്കുമാകുന്നു.’
ആശംസ നേരുവാൻ
പെരുന്നാൾ സുദിനം പരസ്പരം ആഹ്ലാദവും സന്തോഷവും പ്രകടിപ്പിച്ചുകൊണ്ട് ചുവടെ വരുന്ന വചനം തിരുനബി ﷺ യുടെ അനുചരന്മാർ ആശംസിച്ചിരുന്നു.
تَقَبَّلَ اللهُ مِنَّا وَمِنْكَ
“നമ്മിൽനിന്നും താങ്കളിൽനിന്നും അല്ലാഹു സ്വീകരിക്കട്ടെ.”
അബ്ദുൽ ജബ്ബാർ അബ്ദുല്ല