സദസ്സിലിരിക്കുമ്പോൾ
ഒരേ സദസ്സിൽ ചുവടെയുള്ള ദുആ നൂറു തവണ നബി ﷺ നിർവ്വഹിച്ചിരുന്നത് എണ്ണിയിരുന്നതായി ഇബ്നുഉമറിൽനിന്ന് നിവേദനം. അൽബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു.
رَبِّ اغْفِرْ لِي وَتُبْ عَلَيَّ إِنَّكَ أَنْتَ التَّوَّابُ الرَّحِيمُ
“നാഥാ, എനിക്കു നീ പൊറുത്തുതരേണമേ. എന്റെ പശ്ചാത്താപം നീ സ്വീകരിക്കേണമേ. നിശ്ചയം നീ പശ്ചാത്താപം സ്വീകരിക്കുന്നവ നും കരുണ ചൊരിയുന്നവനുമാകുന്നു.”
സദസ്സ് പിരിയുമ്പോൾ
സദസ്സ് പിരിഞ്ഞ് എഴുന്നേൽക്കുന്നതിന് മുമ്പ് താഴെ വ രുന്ന ദുആ വചനം ചൊല്ലിയാൽ ആ മജ്ലിസിൽ നിന്ന് പോകു ന്നതിനുമുമ്പ് പാപങ്ങൾ പൊറുക്കപ്പെടുമെന്ന് സുനനുത്തിർമുദി യിലുണ്ട്. അൽബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു.
سُبْحَانَكَ اللّهُمَّ وَبِحَمْدِكَ أَشْهَدُ أن لاَ إلَهَ إلاّ أنْتَ أَسْتَغْفِرُكَ وَأَتُوبُ إِلَيْكَ
“അല്ലാഹുവേ, നിന്നെ സ്തുതിക്കുന്നതോടൊപ്പം നിന്റെ പരി ശുദ്ധിയെ ഞാൻ വാഴ്ത്തുന്നു. യഥാർത്ഥ ആരാധ്യനായി നീ യല്ലാതെ മറ്റാരുമില്ലെന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു. ഞാൻ നിന്നോട് പൊറുക്കലിനെ തേടുന്നു. നിന്നിലേക്ക് തൗബഃ ചെ യ്ത് മടങ്ങുകയും ചെയ്യുന്നു.’
തിരുദൂതർ ﷺ താഴെ വരുന്ന ദുആ ചെയ്യാതെ വളരെ വി രളമായേ സദസ്സിൽനിന്ന് എഴുന്നേറ്റിരുന്നുള്ളൂ എന്ന് സുനനു ത്തിർമുദിയിലുണ്ട്. ഇമാം തുർമുദി ഹസനെന്ന് വിശേഷിപ്പിച്ചു.
اللَّهُمَّ اقْسِمْ لَنَا مِنْ خَشْيَتِكَ مَا تَحُولُ بِهِ بَيْنَنَا وَبَيْنَ مَعَاصِيكَ، وَمِنْ طَاعَتِكَ مَا تُبَلِّغُنَا بِهِ جَنَّتَكَ، وَمِنَ الْيَقِينِ مَا تُهَوِّنُ عَلَيْنَا مَصَائِبَ الدُّنْيَا، اللَّهُمَّ مَتِّعْنَا بأسْمَاعِنا، وَأَبْصَارِنَا، وقُوَّتِنَا مَا أحْيَيْتَنَا، وَاجْعَلْهُ الوارثَ مِنَّا، وَاجْعَلْ ثَأرَنَا عَلَى مَنْ ظَلَمَنَا، وَانْصُرْنَا عَلَى مَنْ عَادَانَا، وَلاَ تَجْعَلْ مُصيبَتَنَا فِي دِينِنَا، وَلاَ تَجْعَلِ الدُّنْيَا أَكْبَرَ هَمِّنَا، وَلاَ مَبْلَغَ عِلْمِنَا، وَلاَ تُسَلِّطْ عَلَيْنَا مَنْ لاَ يَرْحَمُنَا.
“അല്ലാഹുവേ, ഞങ്ങൾക്കും ഞങ്ങൾ നിന്നോടു തെറ്റു പ്രവ ർത്തിക്കുന്നതിനും ഇടയിൽ മറയിടുന്ന നിന്നോടുള്ള പേടിയും നി ന്റെ സ്വർഗത്തിലേക്ക് ഞങ്ങളെ അടുപ്പിക്കുന്ന നിനക്കുള്ള അനുസ രണവും ഭൗതിക ജീവിതത്തിലെ വിപത്തുകൾ ഞങ്ങൾക്ക് നിസാ രമാക്കിത്തരുന്ന ദൃഢവിശ്വാസവും നീ ഞങ്ങൾക്കു കനിയേണമേ.
ഞങ്ങളുടെ കേൾവികളിലും കാഴ്ചകളിലും ശക്തികളിലും ഞങ്ങളെ നീ ജീവിപ്പിക്കുന്ന കാലമത്രയും നീ ഞങ്ങൾക്ക് സുഖമേ കേണമേ. പ്രസ്തുത സുഖം നീ ഞങ്ങൾക്ക് ശേഷിപ്പിക്കുകയും സം രക്ഷിക്കുകയും ചെയ്യേണമേ.
ഞങ്ങളുടെ പ്രതികാരം ഞങ്ങളോട് അന്യായം ചെയ്തവർ ക്കെതിരിൽ മാത്രമാക്കേണമേ.
ഞങ്ങളോടു ശത്രുതവെച്ചവർക്കെതിരിൽ നീ ഞങ്ങളെ സഹായിക്കേണമേ.
ഞങ്ങളുടെ മുസ്വീബത്ത് നീ ഞങ്ങളുടെ ദീനിൽ (ദീനീ നി ഷ്ഠയെ കെടുത്തുന്നതും പോക്കുന്നതും) ആക്കരുതേ.
ഞങ്ങളുടെ ഏറ്റവും വലിയ വിചാരവും വിജ്ഞാനത്തിന്റെ ലക്ഷ്യവും നീ ദുനിയാവ് ആക്കരുതേ. ഞങ്ങളോടു കരുണ കാ ണിക്കാത്തവർക്ക് നീ ഞങ്ങളുടെമേൽ ആധിപത്യം നൽകരുതേ.”
അബ്ദുൽ ജബ്ബാർ അബ്ദുല്ല