സ്വർഗ്ഗവാസികൾ അന്യോന്യം

THADHKIRAH

സ്വർഗ്ഗം അർഹിക്കുന്നവർ അതിൽ പ്രവേശിക്കുന്നതോടു കൂടി അവരുടെ ഹൃദയം സ്ഫുടം ചെയ്യപ്പെടുകയായി. വിദ്വേഷത്തിന്റേയും പകയുടേയും അടയാളങ്ങൾ നീക്കി സമ്പൂർണ്ണ സാഹോദര്യം അവരിൽ സ്ഥാപിക്കപ്പെടും. അല്ലാഹു പറയുന്നു:
إِنَّ الْمُتَّقِينَ فِي جَنَّاتٍ وَعُيُونٍ ‎﴿٤٥﴾‏ ادْخُلُوهَا بِسَلَامٍ آمِنِينَ ‎﴿٤٦﴾‏ وَنَزَعْنَا مَا فِي صُدُورِهِم مِّنْ غِلٍّ إِخْوَانًا عَلَىٰ سُرُرٍ مُّتَقَابِلِينَ ‎﴿٤٧﴾‏ لَا يَمَسُّهُمْ فِيهَا نَصَبٌ وَمَا هُم مِّنْهَا بِمُخْرَجِينَ ‎﴿٤٨﴾‏
തീർച്ചയായും സൂക്ഷ്മത പാലിച്ചവർ തോട്ടങ്ങളിലും അരുവികളി ലുമായിരിക്കും. നിർഭയരായി ശാന്തിയോടെ അതിൽ പ്രവേശിച്ച് കൊള്ളുക. (എന്ന് അവർക്ക് സ്വാഗതം ആശംസിക്കപ്പെടും) അവരുടെ ഹൃദയങ്ങളിൽ വല്ല വിദ്വേഷവുമുണ്ടെങ്കിൽ നാമത് നീക്കം ചെയ്യുന്നതാണ്. സഹോദരങ്ങളെന്ന നിലയിൽ അവർ കട്ടിലുകളിൽ പരസ്പരം അഭിമുഖമായി ഇരിക്കുന്നവരായിരിക്കും. അവിടെവെച്ച് യാതൊരു ക്ഷീണവും അവരെ ബാധിക്കുന്നതല്ല. അവിടെനിന്ന് അവർ പുറത്താക്കപ്പെടുന്നതുമല്ല.   (വി. ക്വു. അൽഹിജ്ർ: 45-48)
وَأَقْبَلَ بَعْضُهُمْ عَلَىٰ بَعْضٍ يَتَسَاءَلُونَ ‎﴿٢٥﴾‏ قَالُوا إِنَّا كُنَّا قَبْلُ فِي أَهْلِنَا مُشْفِقِينَ ‎﴿٢٦﴾‏ فَمَنَّ اللَّهُ عَلَيْنَا وَوَقَانَا عَذَابَ السَّمُومِ ‎﴿٢٧﴾‏ إِنَّا كُنَّا مِن قَبْلُ نَدْعُوهُ ۖ إِنَّهُ هُوَ الْبَرُّ الرَّحِيمُ ‎﴿٢٨﴾
പരസ്പരം പലതും ചോദിച്ചുകൊണ്ട് അവരിൽ ചിലർ ചിലരെ അഭിമുഖീകരിക്കും.  അവർ പറയും: തീർച്ചയായും നാം മുമ്പ് നമ്മുടെ കുടുംബത്തിലായിരിക്കുമ്പോൾ ഭയഭക്തിയുള്ളവരായിരുന്നു അതിനാൽ അല്ലാഹു നമുക്ക് അനുഗ്രഹം നൽകുകയും, രോമ കൂപങ്ങളിൽ തുളച്ചുകയറുന്ന നരകാഗ്നിയുടെ ശിക്ഷയിൽ നിന്ന് അവൻ നമ്മെ കാത്തുരക്ഷിക്കുകയും ചെയ്തു.  തീർച്ചയായും നാം മുമ്പേ അവനോട് പ്രാർത്ഥിക്കുന്നവരായിരുന്നു. തീർച്ചയായും അവൻ  തന്നെയാകുന്നു ഔദാര്യവാനും കരുണാനിധിയും. (വി. ക്വു. അത്ത്വൂർ: 25-28)
فَأَقْبَلَ بَعْضُهُمْ عَلَىٰ بَعْضٍ يَتَسَاءَلُونَ ‎﴿٥٠﴾‏ قَالَ قَائِلٌ مِّنْهُمْ إِنِّي كَانَ لِي قَرِينٌ ‎﴿٥١﴾‏ يَقُولُ أَإِنَّكَ لَمِنَ الْمُصَدِّقِينَ ‎﴿٥٢﴾‏ أَإِذَا مِتْنَا وَكُنَّا تُرَابًا وَعِظَامًا أَإِنَّا لَمَدِينُونَ ‎﴿٥٣﴾‏ قَالَ هَلْ أَنتُم مُّطَّلِعُونَ ‎﴿٥٤﴾‏ فَاطَّلَعَ فَرَآهُ فِي سَوَاءِ الْجَحِيمِ ‎﴿٥٥﴾‏ قَالَ تَاللَّهِ إِن كِدتَّ لَتُرْدِينِ ‎﴿٥٦﴾‏ وَلَوْلَا نِعْمَةُ رَبِّي لَكُنتُ مِنَ الْمُحْضَرِينَ ‎﴿٥٧﴾‏ أَفَمَا نَحْنُ بِمَيِّتِينَ ‎﴿٥٨﴾‏إِلَّا مَوْتَتَنَا الْأُولَىٰ وَمَا نَحْنُ بِمُعَذَّبِينَ ‎﴿٥٩﴾‏ إِنَّ هَٰذَا لَهُوَ الْفَوْزُ الْعَظِيمُ ‎﴿٦٠﴾‏ لِمِثْلِ هَٰذَا فَلْيَعْمَلِ الْعَامِلُونَ ‎﴿٦١﴾‏
ആ സ്വർഗ്ഗവാസികളിൽ ചിലർ ചിലരുടെ നേരെ തിരിഞ്ഞു കൊണ്ട് പരസ്പരം (പല ചോദ്യങ്ങളും) ചോദിക്കും  അവരിൽ നിന്ന് ഒരു വക്താവ് പറയും: തീർച്ചയായും എനിക്ക് ഒരു കൂട്ടുകാരനുണ്ടായിരുന്നു.  അവൻ പറയുമായിരുന്നു: തീർച്ചയായും നീ (പരലോകത്തിൽ) വിശ്വസിക്കുന്നവരുടെ കൂട്ടത്തിൽ തന്നെയാണോ? നാം മരിച്ചിട്ട് മണ്ണും അസ്ഥിശകലങ്ങളുമായി കഴിഞ്ഞാലും നമുക്ക് നമ്മുടെ കർമ്മഫലങ്ങൾ നൽകപ്പെടുന്നതാണോ?  തുടർന്ന് ആ വക്താവ് (കൂടെയുള്ളവരോട്) പറയും: നിങ്ങൾ (ആ കൂട്ടുകാരനെ) എത്തിനോക്കാൻ ഉദ്ദേശിക്കുന്നുണ്ടോ?  എന്നിട്ട് അദ്ദേഹം എത്തിനോക്കും. അപ്പോൾ അദ്ദേഹം അവനെ നരകത്തിന്റെ മദ്ധ്യത്തിൽ കാണും.  അദ്ദേഹം (അവനോട്) പറയും: അല്ലാഹുവെ തന്നെയാണ! നീ എന്നെ നാശത്തിൽ അകപ്പെടുത്തുക തന്നെ ചെയ്തേക്കുമായിരുന്നു. എന്റെ രക്ഷിതാവിന്റെ അനുഗ്രഹം ഇല്ലായിരുന്നുവെങ്കിൽ (ആ നരകത്തിൽ) ഹാജരാക്കപ്പെടുന്നവരിൽ ഞാനും ഉൾപെടുമായിരുന്നു. (സ്വർഗ്ഗവാസികൾ പറയും:) ഇനി നാം മരണപ്പെടുന്നവരല്ലല്ലോ  നമ്മുടെ ആദ്യത്തെ മരണമല്ലാതെ. നാം ശിക്ഷിക്കപ്പെടുന്നവരുമല്ല.  തീർച്ചയായും ഇതു തന്നെയാണ് മഹത്തായ ഭാഗ്യം. ഇതുപോലെയുള്ളതിന് വേണ്ടിയാകട്ടെ പ്രവർത്തകൻമാർ പ്രവർത്തിക്കുന്നത്. (വി. ക്വു. അസ്സ്വാഫാത്: 50-61)
 
അബ്ദുൽ ജബ്ബാർ അബ്ദുല്ല 

Leave a Reply

Your email address will not be published.

Similar Posts