സ്രഷ്ടാവും സൃഷ്ടിപരിപാലകനും നിയന്താവും രക്ഷിതാ വും സംരക്ഷകനും ഉടമസ്ഥനുമായ ഏകനായവനെ കുറിക്കുന്ന സംജ്ഞാനാമമാണ് അല്ലാഹു. മഹത്വമേറിയവനും യഥാർത്ഥ ആരാധ്യനുമായവന്റെ അതിസുന്ദരവും അതിമഹത്തായതുമായ നാമം. അല്ലാഹു എന്ന നാമം അവനു മാത്രം പ്രത്യേകമായ നാമമാണ്. അതു കൊണ്ട് മറ്റൊന്നിനും നാമകരണം ചെയ്തു കൂട.
അല്ലാഹു എന്ന വാക്ക് അടിസ്ഥാന പരമായി ഇപ്രകാരം ഒരു നാമമാണോ അതല്ല ഒരു മൂല ധാതുവിൽനിന്ന് എടുക്ക പെട്ടതാണോ എന്നതിൽ പണ്ഡിതന്മാർക്കിടയിൽ അഭിപ്രായ വ്യ ത്യാസമുണ്ട്. ആരാധിക്കപെടുന്നവൻ എന്ന് അർത്ഥമുള്ള ഇലാഹ് എന്ന വാക്കിലേക്ക് അൽ എന്ന അവ്യയം ചേർത്തു പ്രത്യേകമാ ക്കിയതാണ് അല്ലാഹു എന്ന് പലരും അഭിപ്രായപെട്ടിട്ടുണ്ട്. അ പ്പോൾ സാക്ഷാൽ ആരാധ്യൻ, യഥാർത്ഥ ദൈവം, പരമേശ്വരൻ എന്നൊക്കെയാണ് അത് അർത്ഥമാക്കുന്നത്.
ഹൃദയങ്ങൾ ഭയക്കുകയും മനസുകൾ ആഗ്രഹിക്കുക യും ഇഷ്ടപ്പെടുകയും ചെയ്യുന്ന യഥാർത്ഥ ആരാധ്യനുള്ള നാമമാ ണ് അല്ലാഹു; അവനെ കുറിച്ചുള്ള ദിക്റും അവനോടുള്ള ശു ക്റും അവനിലുള്ള ഇഷ്ടവും ഇണക്കവും വർദ്ധിപ്പിക്കും.
ഇമാം ഇബ്നുൽക്വയ്യിംജ പറഞ്ഞു: അസ്മാഉൽഹു സ്നായുടെ ആശയങ്ങളെ മുഴുവൻ തേടുകയും മൊത്തത്തിൽ അവയെ അറിയിക്കുകയും ചെയ്യുന്ന നാമമാണ് അല്ലാഹു എ ന്നു മനസിലാക്കാം. ദിവ്യത്വത്തിന്റെ(ഇലാഹിയ്യത്തിന്റെ) വിശേഷണ ങ്ങൾക്കുള്ള വിവരണവും വിളംബരവുമാണ് അസ്മാഉൽഹുസ്നാ. പ്രസ്തുത ഇലാഹിയ്യത്തിൽ നിന്നത്രേ അല്ലാഹു എന്ന നാമം ഉ രുത്തുരിയപെട്ടത്. അല്ലാഹു എന്ന നാമം അവൻ ആരാധിക്ക പെടുന്നവനാണെന്നത് അറിയിക്കുന്നു. അവനെ ഇഷ്ടപെട്ടും ആ ദരിച്ചും അവനു വിനയപെട്ടും അവശ്യഘട്ടങ്ങളിലും പ്രതിസന്ധിക ളിലും അവനിലേക്കു അഭയം തേടിയും സൃഷ്ടികൾ അവനെ ആരാധിക്കുന്നു. (മദാരിജുസ്സാലികീൻ. 1: 32)
ആരാണ് അല്ലാഹു.
അവൻ തന്നെ പറയുന്നു:
അവൻ തന്നെ പറയുന്നു:
اللَّهُ لَا إِلَٰهَ إِلَّا هُوَ الْحَيُّ الْقَيُّومُ ۚ لَا تَأْخُذُهُ سِنَةٌ وَلَا نَوْمٌ ۚ (سورة البقرة:٢٥٥)
“അല്ലാഹു – അവനല്ലാതെ യാതൊരു ഇലാഹില്ല. എന്നെന്നും ജീ വിച്ചിരിക്കുന്നവൻ. എല്ലാം നിയന്ത്രിക്കുന്നവൻ. മയക്കമോ ഉറക്ക മോ അവനെ ബാധിക്കുകയില്ല. … ..” (വി. ക്വു. 2: 255)
إِنَّ رَبَّكُمُ اللَّهُ الَّذِي خَلَقَ السَّمَاوَاتِ وَالْأَرْضَ فِي سِتَّةِ أَيَّامٍ (سورة الأعراف: ٥٤)
“തീർച്ചയായും നിങ്ങളുടെ രക്ഷിതാവ് ആറു ദിവസങ്ങളിലായി ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചവനായ അല്ലാഹുവാകുന്നു…..” (വി. ക്വു. 7: 54)
إِنَّمَا اللَّهُ إِلَٰهٌ وَاحِدٌ ۖ سُبْحَانَهُ. (سورة النساء: ١٧١)
“… അല്ലാഹു ഏക ആരാധ്യൻ മാത്രമാകുന്നു. അവനെത്രയോ പരിശുദ്ധനത്രെ. … …” (വി. ക്വു. 4: 171)
ഏക ആരാധ്യനായ അവൻ മാത്രമാണ് ആരാധനക്കർ ഹൻ. അതിനാലാണ് അവനെ മാത്രം ആരാധിക്കുവാൻ അവൻ കൽപ്പിച്ചതും പ്രസ്തുത കൽപന അവനിൽനിന്നുള്ള ദൂതന്മാരെല്ലാം പ്രഥമവും പ്രധാനവുമായി പ്രബോധനം ചെയ്തതും.
يَا قَوْمِ اعْبُدُوا اللَّهَ مَا لَكُم مِّنْ إِلَٰهٍ غَيْرُهُ ۚ (سورة الأعراف: ٦٥)
“. … എന്റെ ജനങ്ങളേ, നിങ്ങൾ അല്ലാഹുവെ ആരാധിക്കുവിൻ. നിങ്ങൾക്ക് അവനല്ലാതെ യാതൊരു ഇലാഹുമില്ല…..” (വി. ക്വു. 7: 65)
ദുആഅ്(പ്രാർത്ഥന), ഇസ്തിഗാഥഃ(രക്ഷാതേട്ടം), ഇസ്തിആ നഃ(സഹായതേട്ടം), ഇസ്തിആദഃ(അഭയതേട്ടം), ഖൗഫ്(ഭയം), റജാ അ്(പ്രതീക്ഷ), റഗ്ബത്ത്(ആഗ്രഹം), റഹ്ബത്ത്(ഭീതി), തവക്കുൽ (ഭ രമേൽപ്പിക്കൽ), സ്വലാത്ത്(നമസ്കാരം), റുകൂഅ്, സുജൂദ്, നോമ്പ്, ബലി, തുടങ്ങി ആരാധനകളുടെ മുഴുവൻ ഇനങ്ങളും അല്ലാഹുവിനു മാത്രമേ ആകാവൂ.
قُلْ إِنَّ صَلَاتِي وَنُسُكِي وَمَحْيَايَ وَمَمَاتِي لِلَّهِ رَبِّ الْعَالَمِينَ ﴿١٦٢﴾ (سورة الأنعام: ١٦٢)
“പറയുക: തീർച്ചയായും എന്റെ പ്രാർത്ഥനയും എന്റെ ആരാ ധനാകർമ്മങ്ങളും, എന്റെ ജീവിതവും, എന്റെ മരണവും ലോക രക്ഷിതാവായ അല്ലാഹുവിനുള്ളതാകുന്നു.” (വി.ക്വു.6:162)
സൃഷ്ടികൾക്കിടയിൽ ഏറ്റവും പ്രസിദ്ധവും അവരുടെ നാ വുകളാൽ അധികം വിളിക്കപ്പെടുന്നതുമായ നാമമാണ് അല്ലാഹു. വിളിക്കപ്പെടുമ്പോൾ അൽ എന്ന അവ്യയം നഷ്ടപ്പെടാതെ ചേർ ന്നുനിൽക്കുന്ന ഏകനാമമാണ് അല്ലാഹു. എന്നാൽ മറ്റു നാമ ങ്ങളല്ലൊം വിളിക്കപ്പെടുമ്പോൾ അതിൽനിന്ന് അൽ നഷ്ടപ്പെടും. ഉദാഹരണം അൽഇലാഹ്, അർറഹ്മാൻ, അൽഖാലിക്വ് വിളിക്കപ്പെ ടുമ്പോൾ യാ ഇലാഹ്, യാ റഹ്മാൻ, യാ ഖാലിക്വ് എന്നിങ്ങനെ യാണ് വിളിക്കപ്പെടുക.
ദീനിൽ സ്ഥിരപ്പെട്ട എല്ലാ ദിക്റുകളിലും ചേർന്നുവന്ന അല്ലാഹുവിന്റെ നാമമത്രേ അല്ലാഹു എന്ന നാമം. തഹ്ലീൽ, ത ക്ബീർ, തഹ്മീദ്, തസ്ബീഹ്, ഹൗക്വലഃ, ഹസ്ബലഃ, ഇസ്തിർജാഅ്, ബസ്മലഃ, തസ്മിയഃ, തുടങ്ങിയുള്ള മുഴുവൻ ദിക്റുകളിലും ഇൗ നാമം ചേർന്നുവന്നിട്ടുണ്ട്.
തഹ്ലീൽ لاَ إِلَهَ إِلاَّ اللَّه
തക്ബീർ اللَّهُ أَكْبَرُ
തഹ്മീദ് الْحَمْدُ لِلَّهِ
തസ്ബീഹ് سُبْحَانَ اللَّهِ
ഹൗക്വലഃ, ഹക്വ്വലഃ لاَ حَوْلَ وَلاَ قُوَّةَ إِلاَّ بِاللَّهِ
ഹസ്ബലഃ حَسْبِيَ اللَّهُ
ഇസ്തിർജാഅ് إِنَّا لِلَّهِ وَإِنَّا إِلَيْهِ رَاجِعُونَ
ബസ്മലഃ بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ
തസ്മിയഃ بِسْمِ اللَّهِ
സൃഷ്ടികർത്താവിനു വിശുദ്ധ ക്വുർആനിലും തിരുസുന്ന ത്തിലും ഏറ്റവും കൂടുതൽ വന്നിട്ടുള്ള തിരുനാമമാണ് അല്ലാഹു.. വിശുദ്ധ ക്വുർആനിൽ മാത്രം രണ്ടായിരത്തി അറുപത്തി രണ്ടു തവണ പ്രസ്തുത നാമം ആവർത്തിച്ചു വന്നിട്ടുണ്ട്. മുപ്പത്തിമൂന്ന് ആയത്തുകൾ ആരംഭിച്ചത് അല്ലാഹു എന്ന നാമം കൊണ്ടാണ്.
ഒരു ദുആഅ്:
ജീവിതക്ലേശമോ മനോദുഃഖമോ ബാധിച്ചവരോട് ചൊല്ലു വാൻ അല്ലാഹുവിന്റെറസൂൽ കൽപിച്ച വചനം:
اللَّهُ ، اللَّهُ رَبِّى لاَ أُشْرِكُ بِهِ شَيْئًا
അല്ലാഹു, അല്ലാഹു എന്റെ റബ്ബാകുന്നു. ഞാൻ അവനിൽ യാതൊന്നനേയും പങ്കുചേർക്കുകയില്ല. (സ്വഹീഹു ഇബ്നിഹിബ്ബാൻ. ത്വബറാനി, അൽമുഅ്ജമുൽഒൗസത്വ്. അൽബാനി ഹസനെന്ന് വിശേഷിപ്പിച്ചു.)
അബ്ദുൽ ജബ്ബാർ അബ്ദുല്ല