ശിക്ഷാമുറകളിലെ വൈവിധ്യങ്ങൾ

THADHKIRAH

തൊലികൾ വേവിക്കൽ
നരകവാസികളുടെ തൊലികൾ വെന്ത് ഉരുകുകയും അല്ലാഹു, പകരം പുതിയ തൊലികളെ നൽകുന്നതുമാണ്. വീണ്ടും അതു ഉരുകിയാൽ പുതുതായി പകരം നൽകും .
അല്ലാഹു  പറഞ്ഞു:

 إِنَّ الَّذِينَ كَفَرُوا بِآيَاتِنَا سَوْفَ نُصْلِيهِمْ نَارًا كُلَّمَا نَضِجَتْ جُلُودُهُم بَدَّلْنَاهُمْ جُلُودًا غَيْرَهَا لِيَذُوقُوا الْعَذَابَ ۗ إِنَّ اللَّهَ كَانَ عَزِيزًا حَكِيمًا ‎﴿٥٦﴾

തീർച്ചയായും നമ്മുടെ തെളിവുകൾ നിഷേധിച്ചവരെ നാം നരകത്തിലിട്ട് കരിക്കുന്നതാണ്. അവരുടെ തൊലികൾ വെന്തു പോകുമ്പോഴെല്ലാം അവർക്ക് നാം വേറെ തൊലികൾ മാറ്റികൊടുക്കുന്നതാണ്. അവർ ശിക്ഷ ആസ്വദിച്ചുകൊണ്ടിരിക്കുവാൻ വേണ്ടിയാണത്. തീർച്ചയായും അല്ലാഹു പ്രതാപവാനും യുക്തിമാനുമാകുന്നു.  വി. ക്വു. (4: 56)

 

സ്വഹ്ർ അഥവാ ഉരുക്കൽ

നരകവാസികളുടെ തലക്കുമുകളിൽ അതികഠിനമായ ചൂടുള്ള വെള്ളമൊഴിക്കി വയറ്റിലുള്ളതെല്ലാം ഉരുക്കുന്ന നരകത്തിലെ ശിക്ഷാരീതിയാണ് ‘സ്വഹർ’.
അല്ലാഹു പറയുന്നു:

 فَالَّذِينَ كَفَرُوا قُطِّعَتْ لَهُمْ ثِيَابٌ مِّن نَّارٍ يُصَبُّ مِن فَوْقِ رُءُوسِهِمُ الْحَمِيمُ ‎﴿١٩﴾‏ يُصْهَرُ بِهِ مَا فِي بُطُونِهِمْ وَالْجُلُودُ ‎﴿٢٠﴾‏

…എന്നാൽ അവിശ്വസിച്ചവരാരോ അവർക്ക് അഗ്നികൊണ്ടുള്ള ‘വസ്ത്രങ്ങൾ’ മുറിച്ചുകൊടുക്കപ്പെടുന്നതാണ്. അവരുടെ തലക്കുമീതെ തിളക്കുന്നവെള്ളം ചൊരിയപ്പെടുന്നതാണ്. അതുനിമിത്തം അവരുടെ വയറുകളിലുള്ളതും തൊലികളും ഉരുക്കപ്പെടും.   വി. ക്വു. (22: 19 20)

إن الحميم ليصب على رؤوسهم فينفذ الحميم حتى يخلص إلى جوفه فسلت ما في جوفه حتى يمرق من قدميه وهو الصهر ثم يعاد كما كان

“നിശ്ചയം, അവരുടെ തലക്കുമീതെ തിളക്കുന്നവെള്ളം (ഹമീം) ചൊരിയപ്പെടുന്നതാണ്. ഹമീം നരകവാസിയുടെ ഉള്ളിൽ പ്രവേശിക്കുകയും അത് അവന്റെ ഉള്ളിലുള്ളത് ഉരുക്കുകയും കാൽപാദങ്ങളിലൂടെ പുറത്തേക്ക് തെറിപ്പിക്കുകയും ചെയ്യും. ഇതാണ് ‘സ്വഹർ’. പിന്നീട് അവൻ പൂർവ്വ സ്ഥിതിയിലേക്ക് മടക്കപ്പെടും”.

ലഫഹ് അഥവാ മുഖം കരിക്കൽ

 

അല്ലാഹു പറയുന്നു:

وَمَن جَاءَ بِالسَّيِّئَةِ فَكُبَّتْ وُجُوهُهُمْ فِي النَّارِ هَلْ تُجْزَوْنَ إِلَّا مَا كُنتُمْ تَعْمَلُونَ ‎﴿٩٠﴾‏

ആർ തിൻമയും കൊണ്ട് വന്നുവോ അവർ നരകത്തിൽ മുഖം കുത്തി വീഴ്ത്തപ്പെടുന്നതാണ്. നിങ്ങൾപ്രവർത്തിച്ചു കൊണ്ടിരുന്നതിനല്ലാതെ നിങ്ങൾക്ക് പ്രതിഫലം നൽകപ്പെടുമോ?   വി. ക്വു. (27: 90)

لَوْ يَعْلَمُ الَّذِينَ كَفَرُوا حِينَ لَا يَكُفُّونَ عَن وُجُوهِهِمُ النَّارَ وَلَا عَن ظُهُورِهِمْ وَلَا هُمْ يُنصَرُونَ ‎﴿٣٩﴾

ആ അവിശ്വാസികൾ, അവർക്ക് തങ്ങളുടെ മുഖങ്ങളിൽ നിന്നും മുതുകുകളിൽനിന്നും നരകാഗ്നിയെ തടുക്കുവാനാകാത്ത, അവർക്ക് ഒരു സഹായവും സിദ്ധിക്കാത്ത ഒരു സന്ദർഭത്തെപ്പറ്റി മനസ്സിലായിരുന്നുവെങ്കിൽ   വി. ക്വു. (21: 39)

تَلْفَحُ وُجُوهَهُمُ النَّارُ وَهُمْ فِيهَا كَالِحُونَ ‎﴿١٠٤﴾‏

നരകാഗ്നി അവരുടെ മുഖങ്ങളെ കരിച്ചുകളയും. അവരതിൽ പല്ലിളിച്ചവരായിരിക്കും.  വി. ക്വു. (23: 104)

يَوْمَ تُقَلَّبُ وُجُوهُهُمْ فِي النَّارِ يَقُولُونَ يَا لَيْتَنَا أَطَعْنَا اللَّهَ وَأَطَعْنَا الرَّسُولَا ‎﴿٦٦﴾‏ 

അവരുടെ മുഖങ്ങൾ നരകത്തിൽ കീഴ്മേൽ മറിക്കപ്പെടുന്ന ദിവസം. അവർ പറയും: ഞങ്ങൾ അല്ലാഹുവേയും റസൂലിനേയും അനുസരിച്ചിരുന്നെങ്കിൽ എത്ര നന്നായിരുന്നേനെ!   വി. ക്വു. (33: 66)

 

وَتَرَى الْمُجْرِمِينَ يَوْمَئِذٍ مُّقَرَّنِينَ فِي الْأَصْفَادِ ‎﴿٤٩﴾‏ سَرَابِيلُهُم مِّن قَطِرَانٍ وَتَغْشَىٰ وُجُوهَهُمُ النَّارُ ‎﴿٥٠﴾‏

ആ ദിവസം കുറ്റവാളികളെ ചങ്ങലകളിൽ അന്യോന്യം ചേർത്ത് ബന്ധിക്കപ്പെട്ടതായിട്ട് നിനക്ക് കാണാം. അവരുടെ കുപ്പായങ്ങൾ കറുത്ത കീല് (ടാർ) കൊണ്ടുള്ളതായിരിക്കും. അവരുടെ മുഖങ്ങളെ തീ പൊതിയുന്നതുമാണ്.  വി. ക്വു. (14: 49,50)

സഹബ് അഥവാ വലിച്ചിഴക്കൽ

 

നരകവാസികൾ മുഖം നിലത്ത് ഉരുമ്മുന്ന നിലയിൽ വലിച്ചിഴക്കപ്പെടുന്നതാണ്. അല്ലാഹു പറഞ്ഞു:

إِنَّ الْمُجْرِمِينَ فِي ضَلَالٍ وَسُعُرٍ ‎﴿٤٧﴾‏ يَوْمَ يُسْحَبُونَ فِي النَّارِ عَلَىٰ وُجُوهِهِمْ ذُوقُوا مَسَّ سَقَرَ ‎﴿٤٨﴾

തീർച്ചയായും ആ കുറ്റവാളികൾ വഴിപിഴവിലും ബുദ്ധിശൂന്യതയിലുമാകുന്നു. മുഖം നിലത്തു കുത്തിയനിലയിൽ അവർ നരകാഗ്നിയിലൂടെ വലിച്ചിഴക്കപ്പെടുന്ന ദിവസം. (അവരോട് പറയപ്പെടും) “നിങ്ങൾ നരകത്തിന്റെ സ്പർശനം അനുഭവി ച്ചുകൊള്ളുക.   വി. ക്വു. (54: 47 48)
മറ്റുചിലപ്പോൾ കുറ്റവാളികൾ ചങ്ങലകളിലും കുരുക്കുകളിലും ബന്ധിക്കപ്പെടുകയും വലിച്ചിഴക്കപ്പെടുകയും ചെയ്യുന്നതാണ്. അല്ലാഹു പറഞ്ഞു:

إِذِ الْأَغْلَالُ فِي أَعْنَاقِهِمْ وَالسَّلَاسِلُ يُسْحَبُونَ ‎﴿٧١﴾ فِي الْحَمِيمِ ثُمَّ فِي النَّارِ يُسْجَرُونَ ‎﴿٧٢﴾

അതെ; അവരുടെ കഴുത്തുകളിൽ കുരുക്കുകളും ചങ്ങലകളുമായി അവർ ചുട്ടുതിളക്കുന്ന വെള്ളത്തിലൂടെ വലിച്ചിഴക്കപ്പെടുന്ന സന്ദർഭം. പിന്നീട് അവർ നരകാഗ്നിയിൽ എരിക്കപ്പെടുകയും ചെയ്യും.   വി. ക്വു. (40: 71 72)

 

മുഖം കറുപ്പിക്കൽ

പരലോകജീവിതമായാൽ പിന്നീട് പാപികളുടെ മുഖങ്ങൾ കറുത്തിരുണ്ടു പോകും. അല്ലാഹു പറഞ്ഞു:

 يَوْمَ تَبْيَضُّ وُجُوهٌ وَتَسْوَدُّ وُجُوهٌ ۚ فَأَمَّا الَّذِينَ اسْوَدَّتْ وُجُوهُهُمْ أَكَفَرْتُم بَعْدَ إِيمَانِكُمْ فَذُوقُوا الْعَذَابَ بِمَا كُنتُمْ تَكْفُرُونَ ‎﴿١٠٦﴾

ചില മുഖങ്ങൾ വെളുക്കുകയും, ചില മുഖങ്ങൾ കറുക്കുകയും ചെയ്യുന്ന ഒരു ദിവസത്തിൽ. എന്നാൽ മുഖങ്ങൾ കറുത്തുപോയവരോട് പറയപ്പെടും: വിശ്വാസം സ്വീകരിച്ചതിനുശേഷം നിങ്ങൾ അവിശ്വസിക്കുകയാണോ ചെയ്തത് ? എങ്കിൽ നിങ്ങൾ അവിശ്വാസം സ്വീകരിച്ചതിന്റെ ഫലമായി ശിക്ഷ അനുഭവിച്ചുകൊള്ളുക.  വി. ക്വു. (3: 106)

وَالَّذِينَ كَسَبُوا السَّيِّئَاتِ جَزَاءُ سَيِّئَةٍ بِمِثْلِهَا وَتَرْهَقُهُمْ ذِلَّةٌ ۖ مَّا لَهُم مِّنَ اللَّهِ مِنْ عَاصِمٍ ۖ كَأَنَّمَا أُغْشِيَتْ وُجُوهُهُمْ قِطَعًا مِّنَ اللَّيْلِ مُظْلِمًا ۚ أُولَٰئِكَ أَصْحَابُ النَّارِ ۖ هُمْ فِيهَا خَالِدُونَ ‎﴿٢٧﴾‏

തിന്മകൾ പ്രവർത്തിച്ചവർക്കാകട്ടെ തിന്മയ്ക്കുള്ള പ്രതിഫലം അതിനു തുല്യമായതു തന്നെയായിരിക്കും. അപമാനം അവരെ ബാധിക്കുകയും ചെയ്യും. അല്ലാഹുവിൽ നിന്ന് അവരെ രക്ഷിക്കുന്ന ഒരാളുമില്ല. ഇരുണ്ട രാവിന്റെ കഷ്ണങ്ങൾ കൊണ്ട് അവരുടെ മുഖങ്ങൾ പൊതിഞ്ഞതുപോലെയിരിക്കും. അവരാ കുന്നു നരകാവകാശികൾ. അവരതിൽ നിത്യവാസികളായിരിക്കും.   വി. ക്വു. (10: 27)

തീനാളങ്ങൾ പൊതിയും
പാപങ്ങളിൽ മുങ്ങുകയും ജീവിതം പാപപങ്കിലമാക്കുകയും ചെയ്തവരെ അല്ലാഹു തീ കൊണ്ട് പൊതിയുന്നതാണ്. നരകവാസികളുടെ വിരിപ്പും പുതപ്പും വരെ നരകത്തീകൊ ണ്ടായിരിക്കും. അല്ലാഹു പറഞ്ഞു:

بَلَىٰ مَن كَسَبَ سَيِّئَةً وَأَحَاطَتْ بِهِ خَطِيئَتُهُ فَأُولَٰئِكَ أَصْحَابُ النَّارِ ۖ هُمْ فِيهَا خَالِدُونَ ‎﴿٨١﴾‏

അങ്ങനെയല്ല. ആർ ദുഷ്കൃത്യം ചെയ്യുകയും പാപത്തിന്റെ വലയത്തിൽ പെടുകയും ചെയ്യുന്നുവോ അവരാകുന്നു നരകാവകാശികൾ. അവരതിൽ നിത്യവാസികളായിരിക്കും   വി. ക്വു. (2: 81)

لَهُم مِّن جَهَنَّمَ مِهَادٌ وَمِن فَوْقِهِمْ غَوَاشٍ ۚ وَكَذَٰلِكَ نَجْزِي الظَّالِمِينَ ‎﴿٤١﴾‏

അവർക്ക് നരകാഗ്നിയാലുള്ള മെത്തയും അവരുടെ മീതെ കൂടി പുതപ്പുകളുമുണ്ടായിരിക്കും. അപ്രകാരമാണ് നാം അക്രമികൾക്കു പ്രതിഫലം നൽകുന്നത്.   വി. ക്വു. (7: 41)

يَوْمَ يَغْشَاهُمُ الْعَذَابُ مِن فَوْقِهِمْ وَمِن تَحْتِ أَرْجُلِهِمْ وَيَقُولُ ذُوقُوا مَا كُنتُمْ تَعْمَلُونَ ‎﴿٥٥﴾‏

അവരുടെ മുകൾഭാഗത്തു നിന്നും അവരുടെ കാലുകൾക്കി ടയിൽ നിന്നും ശിക്ഷ അവരെ മൂടികളയുന്ന ദിവസത്തിൽ. (അന്ന്) അവൻ (അല്ലാഹു) പറയും: നിങ്ങൾ പ്രവർത്തിച്ചിരുന്നതിന്റെ ഫലം നിങ്ങൾ ആസ്വദിച്ചു കൊള്ളുക.  വി. ക്വു. (29: 55)

 لَهُم مِّن فَوْقِهِمْ ظُلَلٌ مِّنَ النَّارِ وَمِن تَحْتِهِمْ ظُلَلٌ ۚ ذَٰلِكَ يُخَوِّفُ اللَّهُ بِهِ عِبَادَهُ ۚ يَا عِبَادِ فَاتَّقُونِ ‎﴿١٦﴾

അവർക്ക് അവരുടെ മുകൾഭാഗത്ത് തീയ്യിന്റെ തട്ടുകളുണ്ട്. അവരുടെ കീഴ്ഭാഗത്തുമുണ്ട് തട്ടുകൾ. അതിനെപ്പറ്റിയാകുന്നു അല്ലാഹു തന്റെ ദാസന്മാരെ ഭയപ്പെടുത്തുന്നത്. ആകയാൽ എന്റെ ദാസന്മാരെ, നിങ്ങൾ എന്നെ സൂക്ഷിക്കുവീൻ.  വി. ക്വു. (39: 16)

وَمِنْهُم مَّن يَقُولُ ائْذَن لِّي وَلَا تَفْتِنِّي ۚ أَلَا فِي الْفِتْنَةِ سَقَطُوا ۗ وَإِنَّ جَهَنَّمَ لَمُحِيطَةٌ بِالْكَافِرِينَ ‎﴿٤٩﴾

എനിക്ക് (യുദ്ധത്തിന് പോകാതിരിക്കാൻ) സമ്മതം തരണേ, എന്നെ കുഴപ്പത്തിലാക്കരുതേ എന്ന് പറയുന്ന ചില ആളു ളും അവരുടെ കൂട്ടത്തിലുണ്ട്. അറിയുക: അവർ കുഴപ്പത്തിൽ തന്നെയാണ് വീണിരിക്കുന്നത്. തീർച്ചയായും നരകം സത്യനിഷേധികളെ വലയം ചെയ്യുന്നതാകുന്നു  വി. ക്വു. (9: 49)

إِنَّا أَعْتَدْنَا لِلظَّالِمِينَ نَارًا أَحَاطَ بِهِمْ سُرَادِقُهَا ۚ 

…അക്രമികൾക്കു നാം നരകാഗ്നി ഒരുക്കിവെച്ചിട്ടുണ്ട്. അതിന്റെ ‘കൂടാരം’ അവരെ വലയം ചെയ്തിരിക്കുന്നു…  വി. ക്വു. (18: 29)

 

ഹൃദയം ആളിക്കത്തും

നരകവാസികൾ ഭീമാകാരികളായിരിക്കും. അഥവാ അല്ലാഹു അവർക്ക് കട്ടിയുള്ള തൊലിയും വണ്ണമുള്ള സൃഷ്ടിപ്പും നൽകും. എന്നാലും തൊലിയെയും മാംസത്തെയും എല്ലിനെയും മറികടന്ന് തീ അവരുടെ ഹൃദയങ്ങളിൽ ആളികത്തും. അല്ലാഹു പറഞ്ഞു:

 سَأُصْلِيهِ سَقَرَ ‎﴿٢٦﴾‏ وَمَا أَدْرَاكَ مَا سَقَرُ ‎﴿٢٧﴾‏ لَا تُبْقِي وَلَا تَذَرُ ‎﴿٢٨﴾‏ لَوَّاحَةٌ لِّلْبَشَرِ ‎﴿٢٩﴾‏ عَلَيْهَا تِسْعَةَ عَشَرَ ‎﴿٣٠﴾‏ 

വഴിയെ ഞാൻ അവനെ ‘സക്വറി’ൽ (നരകത്തിൽ) ഇട്ട് എരിക്കുന്നതാണ്. ‘സക്വർ’ എന്നാൽ എന്താണെന്ന് നിനക്കറിയാമോ? അത് ഒന്നും ബാക്കിയാക്കുകയോ വിട്ടുകളയുകയോ ഇല്ല. അത് തൊലികരിച്ച് രൂപം മാറ്റി കളയുന്നതാണ്. അതിന്റെ മേൽനോട്ടത്തിന് പത്തൊമ്പത് പേരുണ്ട്.  വി. ക്വു.(74: 26-30)
അല്ലാഹു  പറഞ്ഞു:

 كَلَّا ۖ لَيُنبَذَنَّ فِي الْحُطَمَةِ ‎﴿٤﴾‏ وَمَا أَدْرَاكَ مَا الْحُطَمَةُ ‎﴿٥﴾‏ نَارُ اللَّهِ الْمُوقَدَةُ ‎﴿٦﴾‏ الَّتِي تَطَّلِعُ عَلَى الْأَفْئِدَةِ ‎﴿٧﴾‏

നിസ്സംശയം, അവൻ ‘ഹുത്ത്വമ’യിൽ എറിയപ്പെടുക തന്നെ ചെയ്യും. ‘ഹുത്വമ’ എന്നാൽ എന്താണെന്ന് നിനക്കറിയാമോ? അത് ഹൃദയങ്ങളിലേക്ക് കത്തിപ്പടരുന്ന, അല്ലാഹുവിന്റെ ജ്വലിപ്പി ക്കപ്പെട്ട അഗ്നിയാകുന്നു.  വി. ക്വു. (104: 4-7)

കുടൽമാലകൾ പുറത്തുചാടും

 

അല്ലാഹുവിന്റെ റസൂൽ ‎ﷺ പറഞ്ഞു:

يُجَاءُ بِالرَّجُلِ يَوْمَ الْقِيَامَةِ فَيُلْقَى فِي النَّارِ فَتَنْدَلِقُ أَقْتَابُهُ فِي النَّارِ فَيَدُورُ كَمَا يَدُورُ الْحِمَارُ بِرَحَاهُ …

“അന്ത്യനാളിൽ ഒരാളെ കൊണ്ടുവരപ്പെടും. അയാൾ നരകാഗ്നിയിൽ എറിയപ്പെടും. അപ്പോൾ അയാളുടെ കുടൽമാലകൾ നരകത്തീയിൽ തെറിച്ച് വീഴും. ആട്ടുകല്ലിൽ ധാന്യം പൊടിച്ചു കൊണ്ട് കഴുത കറങ്ങുന്നതുപോലെ അയാൾ നരകത്തിൽ കറങ്ങും…”  (ബുഖാരി)
അല്ലാഹുവിന്റെ റസൂൽ ‎ﷺ പറഞ്ഞു:

رَأَيْتُ عَمْرَو بْنَ عَامِرِ بْنِ لُحَيٍّ الْخُزَاعِيَّ يَجُرُّ قُصْبَهُ فِي النَّارِ…

“ഞാൻ അംറ് ഇബ്നു ആമിർ അൽ ഖുസാഇയെ തന്റെ കുടലുകൾ നരകത്തിൽ വലിച്ചിഴക്കുന്നതായി കണ്ടു…”   (ബുഖാരി)

 

ചങ്ങലകൾ, വിലങ്ങുകൾ, ആമങ്ങൾ, ദണ്ഡുകൾ
 
അല്ലാഹു  പറഞ്ഞു:
إِنَّا أَعْتَدْنَا لِلْكَافِرِينَ سَلَاسِلَ وَأَغْلَالًا وَسَعِيرًا ‎﴿٤﴾
തീർച്ചയായും സത്യനിഷേധികൾക്ക് നാം ചങ്ങലകളും വിലങ്ങുകളും കത്തി ജ്വലിക്കുന്ന നരകാഗ്നിയും ഒരുക്കിവെച്ചിരിക്കുന്നു.   വി. ക്വു. (76: 4)
إِنَّ لَدَيْنَا أَنكَالًا وَجَحِيمًا ‎﴿١٢﴾
തീർച്ചയായും നമ്മുടെ അടുക്കൽ കാൽചങ്ങലകളും ജ്വലി ക്കുന്ന നരകാഗ്നിയും ഉണ്ട്.  വി. ക്വു. (73: 12)
…وَجَعَلْنَا الْأَغْلَالَ فِي أَعْنَاقِ الَّذِينَ كَفَرُوا ۚ هَلْ يُجْزَوْنَ إِلَّا مَا كَانُوا يَعْمَلُونَ ‎﴿٣٣﴾‏ 
…സത്യനിഷേധികളുടെ കഴുത്തുകളിൽ നാം ചങ്ങലകൾ വെക്കുകയും ചെയ്യും. തങ്ങൾ പ്രവർത്തിച്ചിരുന്നതിന്റെ ഫലമല്ലാതെ അവർക്കു നൽകപ്പെടുമോ.    വി. ക്വു. (34: 33)
 إِذِ الْأَغْلَالُ فِي أَعْنَاقِهِمْ وَالسَّلَاسِلُ يُسْحَبُونَ ‎﴿٧١﴾‏ فِي الْحَمِيمِ ثُمَّ فِي النَّارِ يُسْجَرُونَ ‎﴿٧٢﴾
അതെ; അവരുടെ കഴുത്തുകളിൽ കുരുക്കുകളും ചങ്ങലകളുമായി അവർ ചുട്ടുതിളക്കുന്ന വെള്ളത്തിലൂടെ വലിച്ചിഴക്കപ്പെടുന്ന സന്ദർഭം. പിന്നീട് അവർ നരകാഗ്നിയിൽ എരിക്കപ്പെടുകയും ചെയ്യും.    വി. ക്വു. (40: 71, 72)
خُذُوهُ فَغُلُّوهُ ‎﴿٣٠﴾‏ ثُمَّ الْجَحِيمَ صَلُّوهُ ‎﴿٣١﴾
(അപ്പോൾ ഇപ്രകാരം കല്പ്പനയുണ്ടാകും:) നിങ്ങൾ അവനെ പിടിച്ച് ബന്ധനത്തിലിടൂ. പിന്നെ അവനെ നിങ്ങൾ ജ്വലിക്കുന്ന നരകത്തിൽ പ്രവേശിപ്പിക്കൂ.   വി. ക്വു. (69: 30 31)
നരകവാസി കഠിനയാതനയാൽ നരകത്തിൽനിന്ന് പുറത്തു ചാടുവാൻ തുനിയുമ്പോൾ അവർക്കുനേരെ ഇരുമ്പുദണ്ഡിന്റെ പ്രയോഗമുണ്ടാകുമെന്ന് അല്ലാഹു പറഞ്ഞു:
 وَلَهُم مَّقَامِعُ مِنْ حَدِيدٍ ‎﴿٢١﴾‏ كُلَّمَا أَرَادُوا أَن يَخْرُجُوا مِنْهَا مِنْ غَمٍّ أُعِيدُوا فِيهَا وَذُوقُوا عَذَابَ الْحَرِيقِ ‎﴿٢٢﴾‏
അവർക്ക് ഇരുമ്പിന്റെ ദണ്ഡുകളുമുണ്ടായിരിക്കും. അതിൽ നിന്ന് കഠിനക്ലേശം നിമിത്തം പുറത്തുപോകാൻ അവർ ഉദ്ദേശിക്കുമ്പോഴെല്ലാം അതിലേക്കുതന്നെ അവർ മടക്കപ്പെടുന്നതാണ്. എരിച്ചുകളയുന്ന ശിക്ഷ നിങ്ങൾ ആസ്വദിച്ചുകൊള്ളുക (എന്ന് അവരോട് പറയപ്പെടുകയും ചെയ്യും)  വി.ക്വു.(22: 21,22)
 وَتَرَى الْمُجْرِمِينَ يَوْمَئِذٍ مُّقَرَّنِينَ فِي الْأَصْفَادِ ‎﴿٤٩﴾‏ سَرَابِيلُهُم مِّن قَطِرَانٍ وَتَغْشَىٰ وُجُوهَهُمُ النَّارُ ‎﴿٥٠﴾‏
ആ ദിവസം കുറ്റവാളികളെ ചങ്ങലകളിൽ അന്യോന്യം ചേർ ത്ത് ബന്ധിക്കപ്പെട്ടതായിട്ട് നിനക്ക് കാണാം. അവരുടെ കുപ്പായങ്ങൾ കറുത്ത കീല് (ടാർ) കൊണ്ടുള്ളതായിരിക്കും. അവരുടെ മുഖങ്ങളെ തീ പൊതിയുന്നതുമാണ്.  വി. ക്വു. (14: 49,50)
 
പാമ്പുകൾ, തേളുകൾ
 
കരുണാമയനായ അല്ലാഹുവിന്റെ നീതിയുടെ തേട്ടത്താൽ അവനൊരുക്കിയ ശിക്ഷയുടെ ഭാഗമാണ് നരകത്തിലെ പാമ്പുകളും തേളുകളും. 
അബ്ദുല്ലാഹ് ഇബ്നുൽഹാരിഥ് അസ്സുബയ്ദി رَضِيَ اللَّهُ عَنْهُ  യിൽ നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ‎ﷺ  പറഞ്ഞു: 
إِنَّ فِى النَّارِ حَيَّاتٌ كَأَمْثَالِ أعْنَاقِ الْبُخْتِ تَلْسَعُ إِحْدَاهُنَّ اللَّسْعَةَ فَيَجِدُ حَمْوَتَهَا أَرْبَعِينَ خَرِيفاً وَإِنَّ فِى النَّارِ عَقَارِبَ كَأَمْثَالِ الْبِغَالِ الْمُوكَفَةِ تَلْسَعُ إِحْدَاهُنَّ اللَّسْعَةَ فَيَجِدُ حَمْوَتَهَا أَرْبَعِينَ سَنَةً 
“നിശ്ചയം നരകത്തിൽ ബുഖ്തിന്റെ (നീണ്ട കഴുത്തുള്ള ഒട്ടകങ്ങൾ) കഴുത്തുകൾ പോലുള്ള പാമ്പുകളുണ്ട്. അവയിലൊന്ന് (നരകവാസിയെ) ഒരു കൊത്ത് കൊത്തിയാൽ അതിന്റെ വിഷം അയാൾ നാൽപ്പതുവർഷം അനുഭവിക്കുന്നതാണ്. നിശ്ചയം നരകത്തിൽ ഭാരം വഹിക്കപ്പെട്ടതിനാൽ (വീണുപോയ) കോവർകഴുതകളെ പോലുള്ള തേളുകളുണ്ട്. അവയിലൊന്ന് (നരകവാസിയെ) ഒരു കൊത്ത് കൊത്തിയാൽ അതിന്റെ വിഷം അയാൾ നാൽപ്പതുവർഷം അനുഭവിക്കുന്നതാണ്.”
 
പരസ്പര തർക്കങ്ങൾ
 
നരകവാസികൾ പരസ്പരം അപരിചതത്വം നടിച്ചും കളവാക്കിയും ശാപം ചൊരിഞ്ഞും ദുർലക്ഷണം പറഞ്ഞും തർക്കത്തിലേർപ്പെടുന്നതാണ്. അല്ലാഹു  പറഞ്ഞു:
هَٰذَا فَوْجٌ مُّقْتَحِمٌ مَّعَكُمْ ۖ لَا مَرْحَبًا بِهِمْ ۚ إِنَّهُمْ صَالُو النَّارِ ‎﴿٥٩﴾‏ قَالُوا بَلْ أَنتُمْ لَا مَرْحَبًا بِكُمْ ۖ أَنتُمْ قَدَّمْتُمُوهُ لَنَا ۖ فَبِئْسَ الْقَرَارُ ‎﴿٦٠﴾‏ قَالُوا رَبَّنَا مَن قَدَّمَ لَنَا هَٰذَا فَزِدْهُ عَذَابًا ضِعْفًا فِي النَّارِ ‎﴿٦١﴾‏ وَقَالُوا مَا لَنَا لَا نَرَىٰ رِجَالًا كُنَّا نَعُدُّهُم مِّنَ الْأَشْرَارِ ‎﴿٦٢﴾‏ أَتَّخَذْنَاهُمْ سِخْرِيًّا أَمْ زَاغَتْ عَنْهُمُ الْأَبْصَارُ ‎﴿٦٣﴾‏ إِنَّ ذَٰلِكَ لَحَقٌّ تَخَاصُمُ أَهْلِ النَّارِ ‎﴿٦٤﴾
‏(നരകത്തില്‍ ആദ്യമെത്തിയവരോട് അല്ലാഹു പറയും:) ഇതാ, ഒരുകൂട്ടം നിങ്ങളോടൊപ്പം തള്ളിക്കയറി വരുന്നു. (അപ്പോള്‍ അവര്‍ പറയും:) അവര്‍ക്ക് സ്വാഗതമില്ല. തീര്‍ച്ചയായും അവര്‍ നരകത്തില്‍ കത്തിഎരിയുന്നവരത്രെ.
അവര്‍ (ആ കടന്ന് വരുന്നവര്‍) പറയും; അല്ല, നിങ്ങള്‍ക്ക് തന്നെയാണ് സ്വാഗതമില്ലാത്തത്‌. നിങ്ങളാണ് ഞങ്ങള്‍ക്കിത് വരുത്തിവെച്ചത്‌. അപ്പോള്‍ വാസസ്ഥലം ചീത്ത തന്നെ.
അവര്‍ പറയും: ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങള്‍ക്ക് ഇത് (ശിക്ഷ) വരുത്തിവെച്ചതാരോ അവന്ന് നീ നരകത്തില്‍ ഇരട്ടി ശിക്ഷ വര്‍ദ്ധിപ്പിച്ചു കൊടുക്കേണമേ.
അവര്‍ പറയും: നമുക്കെന്തു പറ്റി! ദുര്‍ജനങ്ങളില്‍ പെട്ടവരായി നാം ഗണിച്ചിരുന്ന പല ആളുകളെയും നാം കാണുന്നില്ലല്ലോ.
നാം അവരെ (അബദ്ധത്തില്‍) പരിഹാസപാത്രമാക്കിയതാണോ? അതല്ല, അവരെയും വിട്ട് കണ്ണുകള്‍ തെന്നിപ്പോയതാണോ?
നരകവാസികള്‍ തമ്മിലുള്ള വഴക്ക്‌- തീര്‍ച്ചയായും അതൊരു യാഥാര്‍ത്ഥ്യം തന്നെയാണ്‌.    വി. ക്വു. (38:59-64)
وَبَرَزُوا لِلَّهِ جَمِيعًا فَقَالَ الضُّعَفَاءُ لِلَّذِينَ اسْتَكْبَرُوا إِنَّا كُنَّا لَكُمْ تَبَعًا فَهَلْ أَنتُم مُّغْنُونَ عَنَّا مِنْ عَذَابِ اللَّهِ مِن شَيْءٍ ۚ قَالُوا لَوْ هَدَانَا اللَّهُ لَهَدَيْنَاكُمْ ۖ سَوَاءٌ عَلَيْنَا أَجَزِعْنَا أَمْ صَبَرْنَا مَا لَنَا مِن مَّحِيصٍ ‎﴿٢١﴾‏
അവരെല്ലാവരും അല്ലാഹുവിങ്കലേക്ക് പുറപ്പെട്ട് വന്നിരിക്കുകയാണ്‌. അപ്പോഴതാ ദുര്‍ബലര്‍ അഹങ്കരിച്ചിരുന്നവരോട് പറയുന്നു: തീര്‍ച്ചയായും ഞങ്ങള്‍ നിങ്ങളുടെ അനുയായികളായിരുന്നല്ലോ. ആകയാല്‍ അല്ലാഹുവിന്‍റെ ശിക്ഷയില്‍ നിന്ന് അല്‍പമെങ്കിലും നിങ്ങള്‍ ഞങ്ങളില്‍ നിന്ന് ഒഴിവാക്കിത്തരുമോ? അവര്‍ (അഹങ്കരിച്ചിരുന്നവര്‍) പറയും: അല്ലാഹു ഞങ്ങളെ നേര്‍വഴിയിലാക്കിയിരുന്നെങ്കില്‍ ഞങ്ങള്‍ നിങ്ങളെയും നേര്‍വഴിയിലാക്കുമായിരുന്നു. നമ്മെ സംബന്ധിച്ചേടത്തോളം നാം ക്ഷമകേട് കാണിച്ചാലും ക്ഷമിച്ചാലും ഒരു പോലെയാകുന്നു. നമുക്ക് യാതൊരു രക്ഷാമാര്‍ഗവുമില്ല.   വി. ക്വു. (14:21)
وَإِذْ يَتَحَاجُّونَ فِي النَّارِ فَيَقُولُ الضُّعَفَاءُ لِلَّذِينَ اسْتَكْبَرُوا إِنَّا كُنَّا لَكُمْ تَبَعًا فَهَلْ أَنتُم مُّغْنُونَ عَنَّا نَصِيبًا مِّنَ النَّارِ ‎﴿٤٧﴾ قَالَ الَّذِينَ اسْتَكْبَرُوا إِنَّا كُلٌّ فِيهَا إِنَّ اللَّهَ قَدْ حَكَمَ بَيْنَ الْعِبَادِ ‎﴿٤٨﴾‏ وَقَالَ الَّذِينَ فِي النَّارِ لِخَزَنَةِ جَهَنَّمَ ادْعُوا رَبَّكُمْ يُخَفِّفْ عَنَّا يَوْمًا مِّنَ الْعَذَابِ ‎﴿٤٩﴾‏ قَالُوا أَوَلَمْ تَكُ تَأْتِيكُمْ رُسُلُكُم بِالْبَيِّنَاتِ ۖ قَالُوا بَلَىٰ ۚ قَالُوا فَادْعُوا ۗ وَمَا دُعَاءُ الْكَافِرِينَ إِلَّا فِي ضَلَالٍ ‎﴿٥٠﴾‏ 
നരകത്തില്‍ അവര്‍ അന്യോന്യം ന്യായവാദം നടത്തുന്ന സന്ദര്‍ഭം (ശ്രദ്ധേയമാകുന്നു.) അപ്പോള്‍ ദുര്‍ബലര്‍ അഹംഭാവം നടിച്ചവരോട് പറയും: തീര്‍ച്ചയായും ഞങ്ങള്‍ നിങ്ങളെ പിന്തുടര്‍ന്ന് ജീവിക്കുകയായിരുന്നു. അതിനാല്‍ നരകശിക്ഷയില്‍ നിന്നുള്ള വല്ല വിഹിതവും ഞങ്ങളില്‍ നിന്ന് ഒഴിവാക്കിത്തരാന്‍ നിങ്ങള്‍ക്ക് കഴിയുമോ?
അഹംഭാവം നടിച്ചവര്‍ പറയും: തീര്‍ച്ചയായും നമ്മളെല്ലാം ഇതില്‍ തന്നെയാകുന്നു. തീര്‍ച്ചയായും അല്ലാഹു ദാസന്‍മാര്‍ക്കിടയില്‍ വിധി കല്‍പിച്ചു കഴിഞ്ഞു.
നരകത്തിലുള്ളവര്‍ നരകത്തിന്‍റെ കാവല്‍ക്കാരോട് പറയും: നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനോടൊന്ന് പ്രാര്‍ത്ഥിക്കുക. ഞങ്ങള്‍ക്ക് ഒരു ദിവസത്തെ ശിക്ഷയെങ്കിലും അവന്‍ ലഘൂകരിച്ചു തരട്ടെ.
അവര്‍ (കാവല്‍ക്കാര്‍) പറയും: നിങ്ങളിലേക്കുള്ള ദൂതന്‍മാര്‍ വ്യക്തമായ തെളിവുകളും കൊണ്ട് നിങ്ങളുടെ അടുത്ത് വന്നിട്ടുണ്ടായിരുന്നില്ലേ? അവര്‍ പറയും: അതെ. അവര്‍ (കാവല്‍ക്കാര്‍) പറയും: എന്നാല്‍ നിങ്ങള്‍ തന്നെ പ്രാര്‍ത്ഥിച്ചു കൊള്ളുക. സത്യനിഷേധികളുടെ പ്രാര്‍ത്ഥന വൃഥാവിലായിപ്പോകുകയേയുള്ളൂ.  വി. ക്വു. (40:47-50)
وَقَالَ الَّذِينَ كَفَرُوا لَن نُّؤْمِنَ بِهَٰذَا الْقُرْآنِ وَلَا بِالَّذِي بَيْنَ يَدَيْهِ ۗ وَلَوْ تَرَىٰ إِذِ الظَّالِمُونَ مَوْقُوفُونَ عِندَ رَبِّهِمْ يَرْجِعُ بَعْضُهُمْ إِلَىٰ بَعْضٍ الْقَوْلَ يَقُولُ الَّذِينَ اسْتُضْعِفُوا لِلَّذِينَ اسْتَكْبَرُوا لَوْلَا أَنتُمْ لَكُنَّا مُؤْمِنِينَ ‎﴿٣١﴾‏ قَالَ الَّذِينَ اسْتَكْبَرُوا لِلَّذِينَ اسْتُضْعِفُوا أَنَحْنُ صَدَدْنَاكُمْ عَنِ الْهُدَىٰ بَعْدَ إِذْ جَاءَكُم ۖ بَلْ كُنتُم مُّجْرِمِينَ ‎﴿٣٢﴾‏ وَقَالَ الَّذِينَ اسْتُضْعِفُوا لِلَّذِينَ اسْتَكْبَرُوا بَلْ مَكْرُ اللَّيْلِ وَالنَّهَارِ إِذْ تَأْمُرُونَنَا أَن نَّكْفُرَ بِاللَّهِ وَنَجْعَلَ لَهُ أَندَادًا ۚ وَأَسَرُّوا النَّدَامَةَ لَمَّا رَأَوُا الْعَذَابَ وَجَعَلْنَا الْأَغْلَالَ فِي أَعْنَاقِ الَّذِينَ كَفَرُوا ۚ هَلْ يُجْزَوْنَ إِلَّا مَا كَانُوا يَعْمَلُونَ ‎﴿٣٣﴾‏
 
ഈ ഖുര്‍ആനിലാകട്ടെ, ഇതിന് മുമ്പുള്ള വേദത്തിലാകട്ടെ ഞങ്ങള്‍ വിശ്വസിക്കുന്നതേ അല്ല എന്ന് സത്യനിഷേധികള്‍ പറഞ്ഞു. (നബിയേ,) ഈ അക്രമികള്‍ തങ്ങളുടെ രക്ഷിതാവിന്‍റെ അടുക്കല്‍ നിര്‍ത്തപ്പെടുന്ന സന്ദര്‍ഭം നീ കണ്ടിരുന്നെങ്കില്‍! അവരില്‍ ഓരോ വിഭാഗവും മറുവിഭാഗത്തിന്‍റെ മേല്‍ കുറ്റം ആരോപിച്ച് കൊണ്ടിരിക്കും. ബലഹീനരായി ഗണിക്കപ്പെട്ടവര്‍ വലുപ്പം നടിച്ചിരുന്നവരോട് പറയും: നിങ്ങളില്ലായിരുന്നെങ്കില്‍ ഞങ്ങള്‍ വിശ്വാസികളായിരുന്നേനെ.
വലുപ്പം നടിച്ചവര്‍ ബലഹീനരായി ഗണിക്കപ്പെട്ടവരോട് പറയും: മാര്‍ഗദര്‍ശനം നിങ്ങള്‍ക്ക് വന്നെത്തിയതിന് ശേഷം അതില്‍ നിന്ന് നിങ്ങളെ തടഞ്ഞത് ഞങ്ങളാണോ? അല്ല, നിങ്ങള്‍ കുറ്റവാളികള്‍ തന്നെയായിരുന്നു.
ബലഹീനരായി ഗണിക്കപ്പെട്ടവര്‍ വലുപ്പം നടിച്ചവരോട് പറയും: അല്ല, ഞങ്ങള്‍ അല്ലാഹുവില്‍ അവിശ്വസിക്കാനും, അവന്ന് സമന്‍മാരെ സ്ഥാപിക്കുവാനും നിങ്ങള്‍ ഞങ്ങളോട് കല്‍പിച്ചു കൊണ്ടിരുന്ന സന്ദര്‍ഭത്തില്‍ (നിങ്ങള്‍) രാവും പകലും നടത്തിയ കുതന്ത്രത്തിന്‍റെ ഫലമാണത്‌. ശിക്ഷ കാണുമ്പോള്‍ അവര്‍ ഖേദം മനസ്സില്‍ ഒളിപ്പിക്കും. സത്യനിഷേധികളുടെ കഴുത്തുകളില്‍ നാം ചങ്ങലകള്‍ വെക്കുകയും ചെയ്യും. തങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നതിന്‍റെ ഫലമല്ലാതെ അവര്‍ക്ക് നല്‍കപ്പെടുമോ.  വി. ക്വു. (34:31-33)

വിലപ്പെടാത്ത കരച്ചിൽ

നരക ശിക്ഷകളിലും യാതനകളിലും സഹികെട്ട നര കവാസി നെടുവീർപ്പിലും കരച്ചിലിലുമായിരിക്കും. അവരുടെ അവസ്ഥകളെ കുറിച്ച് അല്ലാഹു പറയുന്നു:

 فَأَمَّا الَّذِينَ شَقُوا فَفِي النَّارِ لَهُمْ فِيهَا زَفِيرٌ وَشَهِيقٌ ‎﴿١٠٦﴾‏ خَالِدِينَ فِيهَا مَا دَامَتِ السَّمَاوَاتُ وَالْأَرْضُ إِلَّا مَا شَاءَ رَبُّكَ ۚ إِنَّ رَبَّكَ فَعَّالٌ لِّمَا يُرِيدُ ‎﴿١٠٧﴾

എന്നാൽ നിർഭാഗ്യമടഞ്ഞവരാകട്ടെ അവർ നരകത്തിലായിരിക്കും. അവർക്കവിടെ നെടുവീർപ്പും തേങ്ങിക്കരച്ചിലുമാണുണ്ടായിരിക്കുക. ആകാശങ്ങളും ഭൂമിയും നിലനിൽക്കുന്നേടത്തോളം അവരതിൽ നിത്യവാസികളായിരിക്കും. നിന്റെ രക്ഷിതാവ് ഉദ്ദേശിച്ചതൊഴികെ. തീർച്ചയായും നിന്റെ രക്ഷിതാവ് താൻ ഉദ്ദേശിക്കുന്നത് തികച്ചും നടപ്പിലാക്കുന്നവനാകുന്നു.  വി. ക്വു. (11:106, 107)
നരകവാസികൾ ഭീമാകാരികളായിരിക്കുമെന്ന് തെളി വുകൾ സഹിതം ഉണർത്തിയല്ലോ. നിലക്കാത്ത കരച്ചിലിനാൽ അവരുടെ മുഖങ്ങളിൽ കണ്ണീർചാലുകൾ കപ്പൽ ചാലുകൾ ക ണക്കെയായിരിക്കുമെന്ന് ഹദീഥുകളിലുണ്ട്.
അനസ് ഇബ്നു മാലികി رَضِيَ اللَّهُ عَنْهُ  ൽ നിന്നും നിവേദനം. അല്ലാഹുവിന്റെ റസൂൽ ‎ﷺ  പറഞ്ഞു:

يُرْسَلُ الْبُكَاءُ عَلَى أَهْلِ النَّارِ فَيَبْكُونَ حَتَّى يَنْقَطِعَ الدُّمُوعُ ثُمَّ يَبْكُونَ الدَّمَ حَتَّى يَصِيرَ فِى وُجُوهِهِمْ كَهَيْئَةِ الأُخْدُودِ لَوْ أُرْسِلَتْ فِيهِ السُّفُنُ لَجَرَتْ

“നരകവാസികളിലേക്ക് കരച്ചിൽ അയക്കപ്പെടും. കണ്ണുനീരുകൾ നിലക്കുവോളം അവർ കരയും. ശേഷം അവർ രക്തമൊലിപ്പിച്ചുകൊണ്ട് കരയും. അങ്ങിനെ അവരുടെ മുഖങ്ങളിൽ കിടങ്ങുകളുടെ രൂപങ്ങൾപോലെ ആയിത്തീരും. അതിൽ കപ്പലുകൾ അയക്കപ്പെട്ടാൽ അവ സഞ്ചരിക്കുന്നതാണ്”.
അബ്ദുല്ലാഹ് ഇബ്നു ക്വയ്സി رَضِيَ اللَّهُ عَنْهُ ൽ നിന്നും നിവേദനം. അല്ലാഹുവിന്റെ റസൂൽ ‎ﷺ പറഞ്ഞു:

إِنَّ أَهْلَ النَّارِ لَيَبْكُونَ ، حَتَّى لَوْ أُجْرِيَتِ السُّفُنُ فِي دُمُوعِهِمْ لَجَرَتْ ، وَإِنَّهُمْ لَيَبْكُونَ الدَّمَ يَعْنِي مَكَانَ الدَّمْعِ

“നിശ്ചയം നരകവാസികൾ കരയും. എത്രത്തോളമെന്നാൽ അവരുടെ കണ്ണുനീരുകളിൽ കപ്പലുകൾ അയക്കപ്പെട്ടാൽ അവ സഞ്ചരിക്കുന്നതാണ്. നിശ്ചയം അവർ കണ്ണുനീരിന്റെ സ്ഥാനത്ത് രക്തമാണ് കരയുക”.

 

ഉപകരിക്കാത്ത ആർത്തുവിളികൾ
ഒഴിവുകഴിവുകൾ വൃഥാ പ്രകടിപ്പിച്ചുകൊണ്ടും കുറ്റ സ മ്മതം നടത്തികൊണ്ടും, നരകത്തിൽനിന്ന് മോചനമുണ്ടായാൽ സൽപ്രവൃത്തികൾ പെരുപ്പിക്കാമെന്നും വിളിച്ചുകൂവി നരകവാസികൾ ഒച്ചവെക്കും. അല്ലാഹു പറഞ്ഞു:

وَهُمْ يَصْطَرِخُونَ فِيهَا رَبَّنَا أَخْرِجْنَا نَعْمَلْ صَالِحًا غَيْرَ الَّذِي كُنَّا نَعْمَلُ ۚ…

അവർ അവിടെവെച്ച് മുറവിളി കൂട്ടും: ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളെ നീ പുറത്തയക്കേണമേ, (മുമ്പ്) ചെയ്തിരുന്നതിൽനിന്ന് വ്യത്യസ്തമായി ഞങ്ങൾ സൽകർമ്മം ചെയ്തു കൊള്ളാം…  വി. ക്വു. (35: 37)
അബൂഉമാമഃയി رَضِيَ اللَّهُ عَنْهُ  യിൽ നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ‎ﷺ പറഞ്ഞു:

بَيْنَا أَنَا نَائِمٌ إِذْ أَتَانِى رَجُلاَنِ فَأَخَذَا بِضَبْعَىَّ فَأَتَيَا بِى جَبَلاً وَعْرًا فَقَالاَ لِىَ : اصْعَدْ فَقُلْتُ : إِنِّى لاَ أُطِيقُهُ فَقَالاَ : إِنَّا سَنُسَهِّلُهُ لَكَ فَصَعِدْتُ حَتَّى إِذَا كُنْتُ فِى سَوَاءِ الْجَبَلِ إِذَا أَنَا بَأَصْوَاتٍ شَدِيدَةٍ فَقُلْتُ : مَا هَذِهِ الأَصْوَاتُ قَالُوا : هَذَا عُوَاءُ أَهْلِ النَّارِ ، ثُمَّ انْطُلِقَ بِى فَإِذَا أَنَا بِقَوْمٍ مُعَلَّقِينَ بِعَرَاقِيبِهِمْ مُشَقَّقَةٌ أَشْدَاقُهُمْ تَسِيلُ أَشْدَاقُهُمْ دَمًا قَالَ قُلْتُ: مَنْ هَؤُلاَءِ قَالَ: هَؤُلاَءِ الَّذِينَ يُفْطِرُونَ قَبْلَ تَحِلَّةِ صَوْمِهِمْ 

“ഞാൻ ഉറങ്ങുന്നവനായിരിക്കെ എന്റെ അടുക്കൽ രണ്ടുപേർ വന്നു. അവർ രണ്ടുപേരും എന്റെ കൈകൾ പിടിക്കുകയും എന്നേയും കൊണ്ട് കുത്തനെയുള്ള ഒരു മലയിൽ എത്തുകയും ചെയ്തു. അവർ രണ്ടുപേരും എന്നോട് പറഞ്ഞു: താങ്കൾ കയറൂ. അപ്പോൾ ഞാൻ പറഞ്ഞു: എനിക്കതിന് സാധിക്കുകയില്ലല്ലോ. അവർ രണ്ടുപേരും പറഞ്ഞു: ഞങ്ങൾ താങ്കൾക്ക് എളുപ്പമാക്കിത്തരാം. അങ്ങിനെ ഞാൻ കയറി. മലമുകളിൽ എത്തിയപ്പോൾ ഞാനതാ ശക്തമായശബ്ദങ്ങൾ കേൾക്കുന്നു. ഞാൻ ചോദിച്ചു: ഈ ശബ്ദങ്ങൾ എന്താണ്? അവർ പറഞ്ഞു: ഇത് നരകവാസികളുടെ നിലവിളികളാണ്. പിന്നേയും എന്നേയും കൊണ്ട് പോവുകയുണ്ടായി. കുതിനരമ്പുകൾ ബന്ധിക്കപ്പെടുകയും കടവായ്കൾ പിളർക്കപ്പെടുകയും ചെയ്ത ഒരു വിഭാഗമാളുകളുടെ അടുക്കൽ ഞാൻ എത്തി. അവരുടെ കടവായകളിൽനിന്ന് രക്തം ഒലിച്ചിറങ്ങുന്നു. ഞാൻ ചോദിച്ചു: ഇവർ ആരാണ്? അവർ പറഞ്ഞു: തങ്ങളുടെ നോമ്പ് തുറക്കുവാനുള്ള സമയമാകുന്നതിനുമുമ്പ് നോമ്പു മുറിച്ചിരുന്നവരാണ് ഇക്കൂട്ടർ”.

നരകാഗ്നിയിൽ അവരുടെ വിളികളും നാശഗർജ്ജനങ്ങളും അവർ ആവർത്തിച്ചുകൊണ്ടേയിരിക്കും. അല്ലാഹു പറഞ്ഞു:

وَإِذَا أُلْقُوا مِنْهَا مَكَانًا ضَيِّقًا مُّقَرَّنِينَ دَعَوْا هُنَالِكَ ثُبُورًا ‎﴿١٣﴾‏ لَّا تَدْعُوا الْيَوْمَ ثُبُورًا وَاحِدًا وَادْعُوا ثُبُورًا كَثِيرًا ‎﴿١٤﴾

അതിൽ (നരകത്തിൽ) ഒരു ഇടുങ്ങിയ സ്ഥലത്ത് ചങ്ങലകളിൽ ബന്ധിക്കപ്പെട്ട നിലയിൽ അവരെ ഇട്ടാൽ അവിടെവെച്ച് അവർ നാശമേ, എന്ന് വിളിച്ചുകേഴുന്നതാണ്. ഇന്ന് നിങ്ങൾ ഒരു നാശത്തെ വിളിക്കേണ്ടതില്ല. ധരാളം നാശത്തെ വിളിച്ചു കൊള്ളുക (എന്നായിരിക്കും അവർക്ക് കിട്ടുന്ന മറുപടി).   വി. ക്വു. (25: 13, 14)

 

സ്വീകരിക്കപ്പെടാത്ത ഒഴിവുകഴിവുകൾ, ഖേദപ്രകടനങ്ങൾ

നരകവാസികൾ ശിക്ഷ കാണുമ്പോൾ തന്നെ ഖേദം തുടങ്ങുകയായി. പക്ഷെ, ഒരു രക്ഷയും വിലയുമില്ലാത്ത പ്രകടനങ്ങൾ. അല്ലാഹു പറഞ്ഞു:

…وَأَسَرُّوا النَّدَامَةَ لَمَّا رَأَوُا الْعَذَابَ ۖ وَقُضِيَ بَيْنَهُم بِالْقِسْطِ ۚ وَهُمْ لَا يُظْلَمُونَ ‎﴿٥٤﴾‏ 

…ശിക്ഷ കാണുമ്പോൾ അവർ ഖേദം മനസ്സിലൊളിപ്പിക്കുകയും ചെയ്യും. അവർക്കിടയിൽ നീതിയനുസരിച്ച് തീർപ്പു കല്പിക്കപ്പെടുകയും ചെയ്യും. അവരോട് അനീതി കാണിക്കപ്പെടുകയില്ല.  വി. ക്വു. (10: 54)

وَقَالُوا لَوْ كُنَّا نَسْمَعُ أَوْ نَعْقِلُ مَا كُنَّا فِي أَصْحَابِ السَّعِيرِ ‎﴿١٠﴾‏

ഞങ്ങൾ കേൾക്കുകയോ ചിന്തിക്കുകയോ ചെയ്തിരുന്നെങ്കിൽ ഞങ്ങൾ ജ്വലിക്കുന്ന നരകാഗ്നിയുടെ അവകാശികളുടെ കൂട്ടത്തിലാകുമായിരുന്നില്ല.  എന്നും അവർ പറയും.   വി. ക്വു. (67: 10)

وَقَالُوا رَبَّنَا إِنَّا أَطَعْنَا سَادَتَنَا وَكُبَرَاءَنَا فَأَضَلُّونَا السَّبِيلَا ‎﴿٦٧﴾‏ رَبَّنَا آتِهِمْ ضِعْفَيْنِ مِنَ الْعَذَابِ وَالْعَنْهُمْ لَعْنًا كَبِيرًا ‎﴿٦٨﴾‏

അവരുടെ മുഖങ്ങൾ നരകത്തിൽ കീഴ്മേൽ മറിക്കപ്പെടുന്ന ദിവസം. അവർ പറയും: ഞങ്ങൾ അല്ലാഹുവേയും റസൂലിനേ യും അനുസരിച്ചിരുന്നെങ്കിൽ എത്ര നന്നായിരുന്നേനെ! അ വർ പറയും: ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങൾ ഞങ്ങളുടെ നേതാക്കൻമാരേയും പ്രമുഖന്മാരയും അനുസരിക്കുകയും, അങ്ങനെ അവർ ഞങ്ങളെ വഴിതെറ്റിക്കുകയുമാണുണ്ടായത്. ഞങ്ങളുടെ രക്ഷിതാവേ, അവർക്ക് നീ രണ്ടിരട്ടി ശിക്ഷ നൽകുകയും അവർക്ക് നീ വൻ ശാപം ഏൽപ്പിക്കുകയും ചെയ്യണമേ (എന്നും അവർ പറയും)   വി.ക്വു.(33: 67,68)

قَالُوا رَبَّنَا أَمَتَّنَا اثْنَتَيْنِ وَأَحْيَيْتَنَا اثْنَتَيْنِ فَاعْتَرَفْنَا بِذُنُوبِنَا فَهَلْ إِلَىٰ خُرُوجٍ مِّن سَبِيلٍ ‎﴿١١﴾‏

അവർ പറയും: ഞങ്ങളുടെ നാഥാ! രണ്ടു പ്രാവശ്യം നീ ഞങ്ങളെ നിർജീവാവസ്ഥയിലാക്കുകയും രണ്ടുപ്രാവശ്യം നീ ഞങ്ങൾക്ക് ജീവൻ നൽകുകയും ചെയ്തു. എന്നാൽ ഞങ്ങളിതാ ഞങ്ങളുടെ കുറ്റം സമ്മതിച്ചിരിക്കുന്നു. ആകയാൽ ഒന്നു പുറത്തുപോകേണ്ടതിലേക്ക് വല്ല മാർഗ്ഗവുമുണ്ടോ?   വി. ക്വു. (40: 11)

 قَالُوا رَبَّنَا غَلَبَتْ عَلَيْنَا شِقْوَتُنَا وَكُنَّا قَوْمًا ضَالِّينَ ‎﴿١٠٦﴾‏ رَبَّنَا أَخْرِجْنَا مِنْهَا فَإِنْ عُدْنَا فَإِنَّا ظَالِمُونَ ‎﴿١٠٧﴾‏

അവർ പറയും: ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളുടെ നിർഭാഗ്യം ഞങ്ങളെ അതിജയിച്ചു കളഞ്ഞു. ഞങ്ങൾ വഴി പിഴച്ച ഒരു ജനവിഭാഗമായിപ്പോയി. ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളെ നീ ഇതിൽ നിന്ന് പുറത്തുകൊണ്ടുവരേണമേ. ഇനി ഞങ്ങൾ (ദുർമാർഗ്ഗത്തിലേക്ക് തന്നെ) മടങ്ങുകയാണെങ്കിൽ തീർച്ചയായും ഞങ്ങൾ അക്രമികൾ തന്നെയായിരിക്കും.   വി. ക്വു. (23:106, 107)
പക്ഷേ, അവരുടെ ദീനദീനമായ അപേക്ഷകൾ വില പ്പോകില്ല. വളരെ നിന്ദ്യമായ രീതിയിൽ അവ തള്ളപ്പെടും. ഒരു വിളിയാളവും അവരിൽനിന്ന് സ്വീകരിക്കപ്പെടുകയില്ല. അവരുടെ ഒരു പ്രതീക്ഷയും പുലരുകയുമില്ല. അല്ലാഹു പറഞ്ഞു:

قَالَ اخْسَئُوا فِيهَا وَلَا تُكَلِّمُونِ ‎﴿١٠٨﴾‏ 

അവൻ (അല്ലാഹു) പറയും: നിങ്ങൾ അവിടെത്തന്നെ നിന്ദ്യരായിക്കഴിയുക. നിങ്ങൾ എന്നോട് മിണ്ടിപ്പോകരുത്. വി. ക്വു. (23: 108)

فَذُوقُوا بِمَا نَسِيتُمْ لِقَاءَ يَوْمِكُمْ هَٰذَا إِنَّا نَسِينَاكُمْ ۖ وَذُوقُوا عَذَابَ الْخُلْدِ بِمَا كُنتُمْ تَعْمَلُونَ ‎﴿١٤﴾

ആകയാൽ നിങ്ങളുടെ ഈ ദിവസത്തെ കണ്ടുമുട്ടുന്ന കാര്യം നിങ്ങൾ മറന്നുകളഞ്ഞതിന്റെ ഫലമായി നിങ്ങൾ ശിക്ഷ ആസ്വദിച്ച് കൊള്ളുക. തീർച്ചയായും നിങ്ങളെ നാം മറന്നുകളഞ്ഞിരിക്കുന്നു. നിങ്ങൾ പ്രവർത്തിച്ച്ക്കൊണ്ടിരുന്നതിന്റെ ഫലമായി ശാശ്വതമായ ശിക്ഷ നിങ്ങൾ ആസ്വദിച്ച് കൊള്ളുക.  വി. ക്വു. (32: 14)
അല്ലാഹുവിൽ നിന്ന് നിരാശരാകുന്ന നരകവാസികൾ നരകത്തിന്റെ പാറാവുകാരെ വിളിച്ചുനോക്കും. തങ്ങൾ അനുഭവിക്കുന്ന യാതനകൾ അല്പം ലഘൂകരിക്കപ്പെടുവാൻ മലക്കുകൾ അല്ലാഹുവോട് ശുപാർശ പറയുവാൻ അവർ കേഴും. പക്ഷെ, നിന്ദ്യമായ നിരാശയാണ് അവിടെയും ബാക്കി. അല്ലാഹു പറഞ്ഞു:

وَقَالَ الَّذِينَ فِي النَّارِ لِخَزَنَةِ جَهَنَّمَ ادْعُوا رَبَّكُمْ يُخَفِّفْ عَنَّا يَوْمًا مِّنَ الْعَذَابِ ‎﴿٤٩﴾‏  قَالُوا أَوَلَمْ تَكُ تَأْتِيكُمْ رُسُلُكُم بِالْبَيِّنَاتِ ۖ قَالُوا بَلَىٰ ۚ قَالُوا فَادْعُوا ۗ وَمَا دُعَاءُ الْكَافِرِينَ إِلَّا فِي ضَلَالٍ ‎﴿٥٠﴾

നരകത്തിലുള്ളവർ നരകത്തിന്റെ കാവൽക്കാരോട് പറയും: നിങ്ങൾ നിങ്ങളുടെ രക്ഷിതാവിനോടൊന്ന് പ്രാർത്ഥിക്കുക. ഞങ്ങൾക്ക് ഒരു ദിവസത്തെ ശിക്ഷയെങ്കിലും അവൻ ലഘൂകരിച്ചു തരട്ടെ. അവർ (കാവൽക്കാർ) പറയും: നിങ്ങളിലേക്കുള്ള ദൂതന്മാർ വ്യക്തമായ തെളിവുകളും കൊണ്ട് നിങ്ങളുടെ അടുത്ത് വന്നിട്ടുണ്ടായിരുന്നില്ലേ? അവർ പറയും: അതെ. അവർ (കാവൽക്കാർ) പറയും: എന്നാൽ നിങ്ങൾ തന്നെ പ്രാർത്ഥിച്ചു കൊള്ളുക. സത്യനിഷേധികളുടെ പ്രാർത്ഥന വ്യഥാവിലായിപ്പോകുകയേയുള്ളു.  വി. ക്വു. (40: 4950)
നിരാശരാകുന്ന നരകവാസികൾ ‘മാലിക്കെ’ന്ന മലക്കിനോട് തങ്ങളെ മരിപ്പിക്കുവാൻ അല്ലാഹുവോട് ശുപാർശ പറയുവാൻ വിളിച്ചുകേഴും. പക്ഷെ, നിരാശയുടെ മറുപടിയാണ് അവിടെയും ബാക്കി. അല്ലാഹു പറഞ്ഞു:

وَنَادَوْا يَا مَالِكُ لِيَقْضِ عَلَيْنَا رَبُّكَ ۖ قَالَ إِنَّكُم مَّاكِثُونَ ‎﴿٧٧﴾

അവർ വിളിച്ചുപറയും; ഹേ, മാലിക്! താങ്കളുടെ രക്ഷിതാവ് ഞങ്ങളുടെ മേൽ(മരണം) വിധിക്കട്ടെ. അദ്ദേഹം(മാലിക്) പറയും: നിങ്ങൾ (ഇവിടെ) താമസിക്കേണ്ടവർ തന്നെയാകുന്നു.   വി. ക്വു. (43: 77)

 
അബ്ദുൽ ജബ്ബാർ അബ്ദുല്ല 

Leave a Reply

Your email address will not be published.

Similar Posts