പ്രഭാത പ്രദോഷങ്ങളിലെ ദിക്റുകൾ

THADHKIRAH

പ്രഭാതപ്രദോഷങ്ങളിൽ അല്ലാഹുവിന്റെ റസൂൽ ‎ﷺ താഴെ വരുന്ന ദിക്ർ ചൊല്ലുമായിരുന്നു എന്നും പ്രഭാതത്തിലും പ്രദോഷത്തിലും ഇത് പറയുവാൻ ഞങ്ങളെ പഠിപ്പിച്ചിരുന്നുവെന്നും ഹദീഥുകളിൽ വന്നിട്ടുണ്ട്. ഇമാം അഹ്മദും മറ്റും റിപ്പോർട്ട് ചെയ്തു. അൽബാനി സ്വഹീഹെന്നു വിശേഷിപ്പിച്ചിട്ടുണ്ട്.
പ്രഭാതത്തിൽ:

أَصْبَحْنَا عَلَى فِطْرَةِ الْإِسْلَامِ وَعَلَى كَلِمَةِ الْإِخْلَاصِ وَعَلَى دِينِ نَبِيِّنَا مُحَمَّدٍ  ‎ﷺ  وَعَلَى مِلَّةِ أَبِينَا إِبْرَاهِيمَ حَنِيفًا مُسْلِمًا وَمَا كَانَ مِنْ الْمُشْرِكِينَ

“ഇസ്ലാമിന്റെ ഫിത്വ്റത്തിലും, ഇഖ്ലാസ്വിന്റെ കലിമത്തിലും, ഞങ്ങ ളുടെ പ്രവാചകനായ മുഹമ്മദ് നബി ‎ﷺ  യുടെ ദീനിലും, ഋജുമന സ്കനും മുസ്ലിമും മുശ്രിക്കുകളിൽ പെടാത്തവനുമായ ഞങ്ങളു ടെ പിതാവായ ഇബ്റാഹീ (അ) മിന്റെ മില്ലത്തിലും ആയിക്കൊണ്ട് ഞ ങ്ങൾ പ്രഭാതത്തിൽ പ്രവേശിച്ചിരിക്കുന്നു.”

പ്രദോഷത്തിൽ:

أَمْسَيْنَا عَلَى فِطْرَةِ الْإِسْلَامِ وَعَلَى كَلِمَةِ الْإِخْلَاصِ وَعَلَى دِينِ نَبِيِّنَا مُحَمَّدٍ ‎ﷺ  وَعَلَى مِلَّةِ أَبِينَا إِبْرَاهِيمَ حَنِيفًا مُسْلِمًا وَمَا كَانَ مِنْ الْمُشْرِكِينَ

പുലരുമ്പോൾ മൂന്ന് തവണയും വൈകുന്നേരം മൂന്ന് ത വണയും താഴെ വരുന്ന ദിക്ർ ചൊല്ലിയാൽ, അന്ത്യനാളിൽ അ വനെ തൃപ്തിപ്പെടുക എന്നത് അല്ലാഹു ബാധ്യതയായി ഏറ്റിരി ക്കുന്നു എന്ന് മുസ്നദിലുണ്ട്. ശുഐബ് അൽഅർനാഊത്വ് ഹദീഥിനെ സ്വഹീഹുൻ ലിഗയ്രിഹീ എന്ന് വിശേഷിപ്പിച്ചിട്ടുണ്ട്.
നേരം പുരുമ്പോൾ ഒരാൾ ഇതു ചൊല്ലിയാൽ, “ഞാനാണ് നായകൻ, ഞാൻ അവന്റെ കൈ പിടിക്കുകയും ശേഷം അ വനെ സ്വർഗത്തിൽ പ്രവേശിപ്പിക്കുകയും ചെയ്യും’ എന്ന് തിരുമേനി ‎ﷺ പറഞ്ഞതായി ഇമാം ത്വബറാനിയുടെ റിപ്പേർട്ടിലുണ്ട്. അൽ ബാനി ഹദീഥിനെ സ്വഹീഹെന്ന് വിശേഷിപ്പിച്ചു.

رَضِيتُ بِاللهِ رَبًّا ، وَبِالإِسْلاَمِ دِينًا ، وَبِمُحَمَّدٍ رَسُولاً

“അല്ലാഹുവിനെ റബ്ബായിട്ടും ഇസ്ലാമിനെ ദീനായിട്ടും മുഹമ്മദി ‎ﷺ  നെ റസൂലായിട്ടും ഞാൻ തൃപ്തിപ്പെട്ടിരിക്കുന്നു”

رَضِيتُ بِاللهِ رَبًّا ، وَبِالإِسْلاَمِ دِينًا ، وَبِمُحَمَّدٍ نَبِيًّا

“അല്ലാഹുവിനെ റബ്ബായിട്ടും ഇസ്ലാമിനെ ദീനായിട്ടും മുഹമ്മദി ‎ﷺ  നെ നബിയായിട്ടും ഞാൻ തൃപ്തിപ്പെട്ടിരിക്കുന്നു.”
അല്ലാഹുവിന്റെ റസൂൽ ‎ﷺ  സുബ്ഹി നമസ്കരിച്ച് സലാം വീട്ടിയാലും പ്രഭാതത്തിൽ പ്രവേശിച്ചാലും താഴെ വരുന്ന ദുആ ചൊല്ലുമായിരുന്നു എന്ന് ഉമ്മുസലമഃ رَضِيَ اللَّهُ عَنْها  യിൽ നിന്നുള്ള റിപ്പോർ ട്ടുകളിലുണ്ട്. അൽബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചിട്ടുണ്ട്.

أَللَّهُمَّ إِنِّي أَسْأَلُكَ عِلْمًا نَافِعًا وَرِزْقًا طَيِّبًا وَعَمَلاً مُتَقَبَّلاً

“അല്ലാഹുവേ, ഉപകരിക്കുന്ന വിജ്ഞാനവും വിശിഷ്ടമായ ഉപ ജീവനവും സ്വീകരിക്കപ്പെടുന്ന കർമവും ഞാൻ നിന്നോട് ചോ ദിക്കുന്നു.”
എല്ലാ പ്രഭാത പ്രദോഷങ്ങളിലും താഴെ വരുന്ന ദിക്റുകൾ തിരുമേനി ‎ﷺ  ചൊല്ലിയതായും ചൊല്ലാൻ കൽപ്പിച്ചതായും അബൂഹുറയ്റഃ رَضِيَ اللَّهُ عَنْهُ  യിൽ നിന്നുള്ള ഹദീഥിൽ വന്നിട്ടുണ്ട്. അൽ ബാനി ഹദീഥുകളെ സ്വഹീഹെന്നു വിശേഷിപ്പിച്ചു.
പ്രഭാതത്തിൽ:

اللَّهُمَّ بِكَ أَصْبَحْنَا وَبِكَ أَمْسَيْنَا وَبِكَ نَحْيَا وَبِكَ نَمُوتُ وَإِلَيْكَ الْمَصِيرُ

“അല്ലാഹുവേ നിന്നെക്കൊണ്ട് ഞങ്ങൾ പ്രഭാതത്തിൽ പ്രവേശിച്ചിരി ക്കുന്നു. നിന്നെക്കൊണ്ട് ഞങ്ങൾ പ്രദോഷത്തിൽ പ്രവേശിച്ചിരിക്കുന്നു. നീ ഞങ്ങളെ ജീവിപ്പിക്കുന്നു. നീ ഞങ്ങളെ മരിപ്പിക്കുന്നു. നി ന്നിലേക്ക് മാത്രമാകുന്നു മടക്കം.”
പ്രദോഷത്തിൽ:

اللَّهُمَّ بِكَ أَمْسَيْنَا وَبِكَ أَصْبَحْنَا وَبِكَ نَحْيَا وَبِكَ نَمُوتُ وَإِلَيْكَ النُّشُورُ

“അല്ലാഹുവേ നിന്നെക്കൊണ്ട് ഞങ്ങൾ പ്രദോഷത്തിൽ പ്രവേശിച്ചിരിക്കുന്നു. നിന്നെക്കൊണ്ട് ഞങ്ങൾ പ്രഭാതത്തിൽ പ്രവേശിച്ചിരിക്കുന്നു. നീ ഞങ്ങളെ ജീവിപ്പിക്കുന്നു. നീ ഞങ്ങളെ മരിപ്പിക്കുന്നു. നിന്നിലേക്ക് മാത്രമാകുന്നു ഉയിർത്തെഴുന്നേൽപ്പ്.’
വല്ലവനും സൂര്യോദയത്തിനും സൂര്യാസ്തമയത്തിനും മുമ്പ് ചുവടെ നൽകിയ വചനം നൂറ് തവണ പറഞ്ഞാൽ അന്ത്യനാളിൽ ഒരാളും അയാളുടെ കർമ്മത്തേക്കാൾ ശ്രേഷ്ഠമായ കർമ്മവുമായി എത്തിയിട്ടില്ല; അയാൾ ചൊല്ലിയതു പോലുള്ള വചനം ചൊല്ലിയവനോ അല്ലെങ്കിൽ അതിനേക്കാൾ വർദ്ധിപ്പിച്ചവ നോ അല്ലാതെ എന്ന് ഇമാം തിർമുദിയുടെ റിപ്പോർട്ടിലുണ്ട്. ഇമാം തിർമുദി ഹസനെന്ന് വിശേഷിപ്പിച്ചു.

لاَ إِلَهَ إِلاَّ الله ُ وَحْدَهُ لاَ شَرِيكَ لَهُ ، لَهُ المُلْكُ وَلَهُ الحَمْدُ وَهُوَ عَلَى كُلِّ شَيْئٍ قَدِيرٌ

“യഥാർത്ഥ ആരാധ്യനായി അല്ലാഹുവല്ലാതെ മറ്റാരുമില്ല. അവൻ ഏകനാകുന്നു. അവന് യാതൊരു പങ്കുകാരുമില്ല. രജാധിപ ത്യം അവനു മാത്രമാണ്. എല്ലാ സ്തുതികളും അവനു മാത്ര മാണ്. അവൻ എല്ലാത്തിനും കഴിവുള്ളവനുമാണ്.”

ആയത്തുൽകുർസിയ്യ് ഓതുക
പ്രഭാതത്തിൽ ആയത്തുൽകുർസിയ്യ് പാരായണം ചെയ് താൽ പ്രദോഷമാകുവോളവും പ്രദോഷത്തിൽ പാരായണം ചെ യ്താൽ പുലരുവോളവും ജിന്നിൽ നിന്ന് സുരക്ഷയാകുമെന്ന ജി ന്നിന്റെ വാർത്തയെ നബി ‎ﷺ  സത്യപ്പെടുത്തിയതായി ഹദീഥിൽ വന്നിട്ടുണ്ട്. അൽബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു.

اللَّهُ لَا إِلَٰهَ إِلَّا هُوَ الْحَيُّ الْقَيُّومُ ۚ لَا تَأْخُذُهُ سِنَةٌ وَلَا نَوْمٌ ۚ لَّهُ مَا فِي السَّمَاوَاتِ وَمَا فِي الْأَرْضِ ۗ مَن ذَا الَّذِي يَشْفَعُ عِندَهُ إِلَّا بِإِذْنِهِ ۚ يَعْلَمُ مَا بَيْنَ أَيْدِيهِمْ وَمَا خَلْفَهُمْ ۖ وَلَا يُحِيطُونَ بِشَيْءٍ مِّنْ عِلْمِهِ إِلَّا بِمَا شَاءَ ۚ وَسِعَ كُرْسِيُّهُ السَّمَاوَاتِ وَالْأَرْضَ ۖ وَلَا يَئُودُهُ حِفْظُهُمَا ۚ وَهُوَ الْعَلِيُّ الْعَظِيمُ ‎﴿٢٥٥﴾

അല്ലാഹു അവനല്ലാതെ ആരാധ്യനില്ല. എന്നെന്നും ജീവിച്ചിരി ക്കുന്നവൻ എല്ലാം നിയന്ത്രിക്കുന്നവൻ. മയക്കമോ ഉറക്കമോ അ വനെ ബാധിക്കുകയില്ല. ആകാശ ഭൂമികളിലുള്ളതെല്ലാം അവ ന്റേതാണ്. അവന്റെ അനുവാദമില്ലാതെ അവന്റെയടുക്കൽ ശു പാർശ നടത്താനാരുണ്ട്? അവരുടെ മുന്നിലുള്ളതും പിന്നിലു ള്ളതും അവൻ അറിയുന്നു. അവന്റെ അറിവിൽനിന്നും അവൻ ഉദ്ദേശിക്കുന്നതല്ലാതെ അവർക്ക് സൂക്ഷ്മമായി അറിയാൻ കഴി യില്ല. അവന്റെ കുർസിയ്യ് ആകാശഭൂമികളെ മുഴുവൻ ഉൾക്കൊ ള്ളുന്നതാകുന്നു. അവയുടെ സംരക്ഷണം അവന് ഒട്ടും ഭാരമു ള്ളതല്ല. അവൻ ഉന്നതനും മഹാനുമത്രെ.  (വി. ക്വു. 2: 225)

സയ്യിദുൽഇസ്തിഗ്ഫാർ
സയ്യിദുൽഇസ്തിഗ്ഫാർ ദൃഢവിശ്വാസിയായിക്കൊണ്ട് പകലിൽ ചൊല്ലി ആ ദിനം വൈകുന്നേരമാകുന്നതിന് മുമ്പ് മരണപ്പെടുന്ന വ്യക്തിയും ഇവ ദൃഢവിശ്വാസിയായിക്കൊണ്ട് രാ ത്രിയിൽ ചൊല്ലി നേരം പുലരുന്നതിന് മുമ്പ് മരണപ്പെടുന്ന വ്യ ക്തിയും സ്വർഗ്ഗവാസികളിൽ പെട്ടവനാണെന്ന് ഇമാം ബുഖാരി സ്വഹീഹിൽ റിപ്പോർട്ട് ചെയ്ത ഹദീഥിലുണ്ട്.

أَللَّهُمَّ أَنتَ رَبِّي لاَ إِلـَهَ إِلاَّ أَنْتَ خَلَقْتَنِي ،وَأَناَ عَبْدُكَ ، وَأَنَا عَلَى عَهْدِكَ وَوَعْدِكََ مَا اسْتَطَعْتُ ، أَعُوذُ بِكَ مِنْ شَرِّ مَا صَنَعْتُ ، أَبُوءُ لَكَ بِنِعْـمَتِكَ عَلَيَّ، وَ أَ بُوءُ لَكَ بِذَنبِي، فَاغْفِرليِ فَإِنَّهُ لاَ يَغْفِرُ الذُنُوبَ إِلاَّ أَنْتَ

“അല്ലാഹുവേ, നീയാണ് എന്റെ നാഥൻ. നീയല്ലാതെ യഥാർത്ഥ ആ രാധ്യനായി മറ്റാരുമില്ല. നീ എന്നെ സൃഷ്ടിച്ചു, ഞാൻ നിന്റെ ദാസ നാണ്. എന്റെ കഴിവിനനുസരിച്ച് നിന്നോടുള്ള കരാറിലും വാഗ് ദത്തത്തിലുമാണ് ഞാൻ. ഞാൻ ചെയ്ത മുഴുവൻ തിന്മകളിൽ നിന്നും നിന്നിൽ രക്ഷക്കുവേണ്ടി തേടുന്നു. നീ എനിക്കേകിയ അ നുഗ്രഹങ്ങൾ ഞാൻ നിനക്കു മുമ്പിൽ സമ്മതിക്കുന്നു. ഞാൻ ചെ യ്ത തെറ്റുകളും നിന്നോട് സമ്മതിക്കുന്നു. നീ എന്നോട് പൊറു ക്കേണമേ. കാരണം, നീയല്ലാതെ മറ്റാരും പാപം പൊറുക്കുകയില്ല.”
പ്രഭാതത്തിലും പ്രദോഷത്തിലും ചൊല്ലുവാൻ നബി ‎ﷺ   മകൾ ഫാത്വിമ رَضِيَ اللَّهُ عَنْها  യോട് വസ്വിയ്യത് ചെയ്ത ദുആയാണ് ചുവടെ. അൽബാനി ഹദീഥിനെ ഹസനെന്ന് വിശേഷിപ്പിച്ചിട്ടുണ്ട്.

يَا حَيُّ يَا قَيُّومُ بِرَحْمَتِكَ أَسْتَغِيثُ أَصْـلِحْ لِي شَأْنِي كُلَّهُ وَلاَ تَكِلْـنِي إِلَى نَفْسِي طَرْفَةَ عَينٍ

“എന്നെന്നും ജീവിച്ചിരിക്കുന്നവനും എല്ലാം നിയന്ത്രിക്കുന്നവനുമാ യ അല്ലാഹുവേ, നിന്റെ കാരുണ്യം കൊണ്ട് നിന്നോട് ഞാൻ സ ഹായം അർത്ഥിക്കുന്നു. എന്റെ എല്ലാ കാര്യങ്ങളും എനിക്ക് നീ ന ന്നാക്കി തരേണമേ. കണ്ണിമ വെട്ടുന്ന നേരമെങ്കിലും എന്റെ കാര്യം നീ എന്നിലേക്ക് ഏൽപ്പിക്കരുതേ.”
വല്ലവനും താഴെ വരുന്ന തസ്ബീഹ് പ്രഭാതമാകുമ്പോ ഴും പ്രദോഷമാകുമ്പോഴും നൂറു തവണ പറഞ്ഞാൽ അവൻ കൊണ്ടുവന്നതിനേക്കാൾ ശ്രേഷ്ഠമായ ഒരു പ്രവൃത്തിയും ആരും അ ന്ത്യനാളിൽ കൊണ്ടുവന്നിട്ടില്ല; അയാൾ ചൊല്ലിയതു പോലുള്ള ത് ചൊല്ലിയ അല്ലെങ്കിൽ അതിനേക്കാൾ വർദ്ധിച്ച് ചൊല്ലിയ വ്യ ക്തിയൊഴികെ എന്ന് ഇമാം മുസ്ലിം റിപ്പോർട്ട് ചെയ്തു.

سُبـْحَانَ اللهِ وَبِحَمْدِهِ

“അല്ലാഹുവിനെ സ്തുതിക്കുന്നതോടൊപ്പം അവന്റെ പരിശുദ്ധി യെ ഞാൻ വാഴ്ത്തുന്നു.”
ഒരാൾ പ്രഭാതമാകുമ്പോഴും പ്രദോഷമാകുമ്പോഴും താഴെ വരുന്ന തസ്ബീഹ് നൂറു തവണ പറഞ്ഞാൽ അവൻ പൂർത്തീകരിച്ച് കർമ്മങ്ങൾ എത്തിച്ചതുപോലെ സൃഷ്ടികളിൽ ഒരാളും എത്തിച്ചിട്ടില്ലെന്ന് സുനനുഅബീദാവൂദിലുണ്ട്. അൽബാനി ഹദീഥിനെ സ്വഹീഹെന്ന് വിശേഷിപ്പിച്ചിട്ടുണ്ട്.

سُبْحَانَ اللَّهِ الْعَظِيمِ وَبِحَمْدِهِ

“മഹത്വമേറിയവനായ അല്ലാഹുവിനെ സ്തുതിക്കുന്നതോടൊ പ്പം അവന്റെ പരിശുദ്ധിയെ ഞാൻ വാഴ്ത്തുന്നു.”
താഴെ വരുന്ന ദുആ പ്രഭാതത്തിലും പ്രദോഷത്തിലും ഉറക്കശയ്യ പ്രാപിക്കുമ്പോഴും ചൊല്ലുവാൻ നബി ‎ﷺ  അബൂബകറി رَضِيَ اللَّهُ عَنْهُ നോട് കൽപ്പിച്ചത് സുനനുകളിലുണ്ട്. അൽബാനി ഹദീഥിനെ സ്വഹീഹെന്ന് വിശേഷിപ്പിച്ചു.

اللَّهُمَّ فَاطِرَ السَّمَوَاتِ وَالأَرْضِ عَالِمَ الْغَيْبِ وَالشَّهَادَةِ رَبَّ كُلِّ شَىْءٍ وَمَلِيكَهُ أَشْهَدُ أَنْ لاَ إِلَهَ إِلاَّ أَنْتَ أَعُوذُ بِكَ مِنْ شَرِّ نَفْسِى وَشَرِّ الشَّيْطَانِ وَشِرْكِهِ، وَأَنْ أَقْتَرِفَ عَلَى نَفْسِى سُوءًا أَوْ أَجُرَّهُ إِلَى مُسْلِمٍ

“ആകാശങ്ങളും ഭൂമിയും ഇല്ലായ്മയിൽനിന്ന് സൃഷ്ടിച്ചവനായ, ദൃശ്യവും അദൃശ്യവും അറിയുന്നവനായ, എല്ലാ വസ്തുക്കളുടേയും രക്ഷിതാവും അധിപനുമായ അല്ലാഹുവേ, യഥാർത്ഥ ആരാധ്യനായി നീയല്ലാതെ മറ്റാരുമില്ലെന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു. എന്റെ ശരീരത്തിന്റെ തിന്മകളിൽ നിന്നും പിശാചിന്റെ കെടുതികളിൽനിന്നും അല്ലാഹുവിൽ പങ്കുചേർക്കുവാൻ അവൻ ക്ഷണിക്കുന്ന കാര്യങ്ങളിൽനിന്നും ഞാൻ നിന്നോട് രക്ഷ തേടുന്നു. ഞാൻ എന്നോട് തന്നെ തിന്മ ചെയ്യുന്നതിൽ നിന്നും അത് ഒരു മുസ്ലിമിലേക്ക് കൊണ്ടുവരുന്നതിൽ നിന്നും ഞാൻ നിന്നോട് രക്ഷ തേടുന്നു.”
തിരുനബി ‎ﷺ  വൈകുന്നേരമാകുമ്പോഴും നേരം പുലരു മ്പോഴും ഇപ്രകാരം പറയുമായിരുന്നു എന്ന് ഇമാം മുസ്‌ലിം റി പ്പോർട്ട് ചെയ്തിട്ടുണ്ട്.

പ്രഭാതത്തിൽ:

أَصْبَحْنَا وَ أَصْبَحَ المُـلكُ لِلهِ وَاْلحَمدُ لِله لاَ إِلَـهَ إِلاَّ اللهُ وَحدَهُ لاَ شَريِك َلـَهُ ، لَـهُ المُلكُ وَلَهُ الحَمدُ وَهُوَ عَلَى كُلِّ شَيْئٍ قَدِيرٍ ، رَبِّ أَسْأَلُكَ خَيرَ مَا فِي هَذَا الْيَوْمِ وَ خَيْرَ مَا بَعْدَهُ وَأَعُوذُ بِكَ مِنْ شَرِّ هَذَا الْيَوْمِ وَ شَرِّ مَا بَعدَهُ، رَبِّ أَعُوذُ بِكَ مِنَ الكَسَلِ وَ سُوءِ الكِبَرِ ، رَبِّ أَعُوذُ بِكَ مِنْ عَذَابٍ فِي النَارِ وَ عَذَابٍ فِي القَبرِ

“ഈ പ്രഭാതത്തിൽ മുഴുവൻ ആധിപത്യവും അല്ലാഹുവിന് മാത്രമാ യിരിക്കെ ഞങ്ങൾ പ്രഭാതത്തിൽ പ്രവേശിച്ചിരിക്കുന്നു. സർവ്വസ്തു തിയും അവനുമാത്രമാകുന്നു. യഥാർത്ഥ ആരാധ്യനായി അല്ലാഹു വല്ലാതെ മറ്റാരുമില്ല. അവൻ ഏകനാകുന്നു. അവന് യാതൊ രു പങ്കുകാരുമില്ല. രാജാധിപത്യം അവനുമാത്രമാണ്. എല്ലാ സ് തുതികളും അവനു മാത്രമാണ്. അവൻ എല്ലാത്തിനും കഴിവു ള്ളവനുമാണ്. എന്റെ രക്ഷിതാവേ, ഇൗ ദിനത്തിലെ നന്മയും ശേ ഷമുള്ള ദിനങ്ങളിലെ നന്മയും ഞാൻ തേടുന്നു. ഇൗ ദിനത്തിലെ തിന്മയിൽനിന്നും ശേഷമുള്ള ദിനങ്ങളിലെ തിന്മയിൽനിന്നും ഞാൻ നിന്നോട് അഭയം തേടുന്നു. എന്റെ രക്ഷിതാവേ, അലസതയിൽ നിന്നും വാർദ്ധക്യത്തിന്റെ കെടുതികളിൽ നിന്നും ഞാൻ നിന്നോ ട് അഭയം തേടുന്നു. എന്റെ രക്ഷിതാവേ, നരക ശിക്ഷയിൽ നി ന്നും ക്വബ്ർ ശിക്ഷയിൽ നിന്നും ഞാൻ നിന്നോട് രക്ഷതേടുന്നു.

പ്രദോഷത്തിൽ:

أَمـْسَينَا وَ أَمسَى المُـلكُ لِلهِ وَاْلحَمدُ لِله لاَ إِلَـهَ إِلاَّ للهُ وَحدَهُ لاَ شَريِك َلـَهُ لَـهُ المُلكُ وَلَهُ الحَمدُ وَهُوَ عَلَى كُلِّ شَيْئٍ قَدِيرٍ ، رَبِّ أَسْأَلُكَ خَيرَ مَا فِي هَذِهِ اللَيلَةِ وَ خَيْرَ مَا بَعْدَهَا، وَأَعُوذُ بِكَ مِنْ شَرِّ هَذِهِ اللَّيلةِ وَ شَرِّ مَا بَعدَهَا، رَبِّ أَعُوذُ بِكَ مِنَ الكَسَلِ وَ سُوءِ الكِبَرِ ، رَبِّ أَعُوذُ بِكَ مِنْ عَذَابٍ فِي النَارِ وَ عَذَابٍ فِي القَبرِ

താഴെ വരുന്ന ദുആ വചനങ്ങളെ തിരുദൂതർ ‎ﷺ  പ്രഭാത ത്തിലും പ്രദോഷത്തിലും ഉപേക്ഷിക്കാറുണ്ടായിരുന്നില്ലെന്ന് ഇബ്നുഉമറി رَضِيَ اللَّهُ عَنْهُ ൽ നിന്നുള്ള ഹദീഥിലുണ്ട്. അൽബാനി ഹദീഥിനെ സ്വഹീഹെന്ന് വിശേഷിപ്പിച്ചു.

اَللَّهُمَّ إِنِّي أَسأَلُكَ العَفْـوَ وَالعَافِيةَ فِي الدُنيَا وَالآخِرَةِ، اَللّهُمَّ إِنِّي أَساَلُكَ العَفْـوَ وَالعَافِيَةَ فِي دِينِي وَدُنيَاي وَأَهلِي وَمَالِي، اَللَّهُمَّ اسْتُرْ عَوْرَاتِي وَ آمِنْ رَوْعَاتِي، اَللَّهُمَّ احْفَظْنيِ مِن بَينِ يَدَيَ وَمِن خَلْفِي وَعَنْ يَمِينِي وَعَنْ شِمَالِي وَمِن فَـوْقِـي، وَأَعُوذُ بِعَظَمَتِكَ أَن أُغتَالَ مِنْ تَحْتِي

“അല്ലാഹുവേ, ഇഹത്തിലും പരത്തിലും ഞാൻ നിന്നോട് മാപ്പും സൗഖ്യവും തേടുന്നു. അല്ലാഹുവേ, എന്റെ ആദർശത്തിലും ഇഹലോക ജീവിതത്തിലും കുടുംബത്തിലും സമ്പത്തിലും ഞാൻ നിന്നോട് പാപമോചനവും സൗഖ്യവും തേടുന്നു. അല്ലാഹുവേ, നീ എ ന്റെ നഗ്നത മറക്കേണമേ, എന്റെ ഭയപ്പാടുകൾക്ക് നിർഭയത്വമേകേണമേ. അല്ലാഹുവേ എന്റെ മുന്നിലൂടെയും പിന്നിലൂടെയും വലതു ഭാഗത്തിലൂടെയും ഇടതുഭാഗത്തിലൂടെയും മുകളിലൂടെയും (പിണഞ്ഞേക്കാവുന്ന അപകടങ്ങളിൽ നിന്ന്) നീ എനിക്ക് സംരക്ഷണമേകേണമേ. എന്റെ താഴ്ഭാഗത്തിലൂടെ (ഭൂഗർഭത്തിലേക്ക്) ആഴ്ത്തപ്പെടുന്നതിൽനിന്ന് നിന്റെ മഹത്വത്തിൽ ഞാൻ അഭയംതേടുന്നു.”
താഴെ വരുന്ന ദിക്ർ ഒരാൾ പ്രദോഷത്തിൽ മൂന്നു തവണ പറഞ്ഞാൽ പുലരുന്നതുവരേയും പ്രഭാതത്തിലാണ് മൂന്നു തവണ പറയുന്നതെങ്കിൽ വൈകുന്നതുവരേയും പെട്ടെന്നുള്ള ഒരു പരീക്ഷണവും അയാളെ ബാധിക്കുകയില്ലെന്നു ഉഥ്മാൻ ഇബ്നുഅഫ്ഫാനി رَضِيَ اللَّهُ عَنْهُ ൽ നിന്നുള്ള ഹദീഥിലുണ്ട്. എല്ലാ പ്രഭാതത്തിലും പ്രദോഷത്തിലും ഇതു മൂന്ന് തവണ ചൊല്ലുന്ന വ്യക്തിയെ യാതൊന്നും ഉപദ്രവിക്കുകയില്ല എന്നും റിപ്പോർട്ടുണ്ട്. അൽബാനി ഹദീഥുകളെ സ്വഹീഹെന്ന് വിശേഷിപ്പിച്ചു.

بِسْمِ اللهِ الَّذِي لاَ يَضُرُّ مَعَ اسْمِهِ شَيْئٌ فِي اْلأَرضِ وَلاَ فِي السَمَاءِ وَهُوَ السَمِيعُ العَـلِيمُ

“അല്ലാഹുവിന്റെ നാമത്തിൽ. അവന്റെ നാമം (സ്മരിക്കുന്നതോടെ) ഭൂമിയിലും ആകാശത്തിലും യാതൊന്നും ഉപദ്രവിക്കുകയില്ല. അവൻ എല്ലാം സസൂക്ഷ്മം കേൾക്കുന്നവനും അറിയുന്നവനുമാകുന്നു.”
താഴെ വരുന്ന തസ്ബീഹ് പ്രഭാത പ്രദോഷങ്ങളിൽ മൂന്നു തവണ ചൊല്ലുന്നതിന്റെ മഹത്വമറിയിക്കുന്ന ഒരു സംഭവം ഇപ്രകാരമുണ്ട്. ഉമ്മുൽമുഅ്മിനീൻ ജുവയ്രിയ്യഃ رَضِيَ اللَّهُ عَنْها  യിൽനിന്ന് നി വേദനം: തിരുദൂതർ ‎ﷺ  സുബ്ഹി നമസ്കരിച്ച് പ്രഭാതത്തിൽ അവരുടെ അടുക്കൽ നിന്ന് പുറപ്പെട്ടു. നമസ്കരിച്ച സ്ഥലത്തു തന്നെ അവർ ഇരുന്നു. പൂർവ്വാഹ്നം പിന്നിട്ടപ്പോൾ തിരുദൂതർ ‎ﷺ  മടങ്ങിവന്നു. അവർ അപ്പോഴും അവിടെ ഇരിക്കുകയായിരുന്നു. തിരുദൂതർ ‎ﷺ  പറഞ്ഞു: “ഞാൻ നിങ്ങളെ പിരിഞ്ഞിറങ്ങിയ അതേ അവസ്ഥയിൽ തന്നെയാണോ നിങ്ങളിപ്പോഴും. അവർ പറഞ്ഞു: അതെ. തിരുമേനി ‎ﷺ  പറഞ്ഞു: ഞാൻ നിങ്ങളെ പിരിഞ്ഞ ശേഷം നാല് വചനങ്ങൾ മൂന്ന് തവണ ചൊല്ലുകയുണ്ടായി. ഇന്ന് നി ങ്ങൾ ചൊല്ലിയ ദിക്റുകളെല്ലാം അവയോടൊത്ത് തൂക്കുകയാ ണെങ്കിൽ അവയായിരിക്കും കനം തൂങ്ങുക.” (മുസ്‌ലിം)

سُبْحَانَ اللَّهِ عَدَدَ خَلْقِهِ ، سُبْحَانَ اللَّهِ رِضَا نَفْسِهِ ، سُبْحَانَ اللَّهِ زِنَةَ عَرْشِهِ ، سُبْحَانَ اللَّهِ مِدَادَ كَلِمَاتِهِ

“അല്ലാഹുവിന്റെ പരിശുദ്ധിയെ ഞാൻ വാഴ്ത്തുന്നു; അവന്റെ പടപ്പുകളുടെ എണ്ണത്തോളം. അല്ലാഹുവിന്റെ പരിശുദ്ധിയെ ഞാൻ വാഴ്ത്തുന്നു; അവന്റെ നഫ്സിന്റെ തൃപ്തിയോളം. അല്ലാഹുവിന്റെ പരിശുദ്ധിയെ ഞാൻ വാഴ്ത്തുന്നു; അവന്റെ അർശിന്റെ തൂക്കത്തോളം. അല്ലാഹുവിന്റെ പരിശുദ്ധിയെ ഞാൻ വാഴ്ത്തുന്നു; അവന്റെ വചനങ്ങളുടെ വ്യാപ്തിയോളം.”

سُبـْحَانَ اللهِ وَبِحَمْدِهِ، عَدَدَ خَلْقِهِ وَرِضَا نَفْسِهِ وَزِنَةَ عَرْشِهِ وَمِدَادَ كَلِمَاتِه

“അല്ലാഹുവിന്റെ സൃഷ്ടികളുടെ എണ്ണത്തോളവും അവന്റെ നഫ് സിന്റെ തൃപ്തിയോളവും അവന്റെ അർശിന്റെ തൂക്കത്തോളവും അവന്റെ വചനങ്ങളുടെ വ്യാപ്തിയോളവും അവനെ സ്തുതിക്കു ന്നതോടൊപ്പം അവന്റെ പരിശുദ്ധിയെ ഞാൻ വാഴ്ത്തുന്നു.’
താഴെവരുന്ന രണ്ടു ദുആഉകൾ പ്രഭാത പ്രദോഷങ്ങളിൽ മൂന്നു തവണ ആവർത്തിച്ചു ചൊല്ലുന്നതിന്റെ മഹത്വമറിയിക്കു ന്ന ഒരു സംഭവം ഇപ്രകാരമുണ്ട്. “അബ്ദുർറഹ്മാൻ ബ്നു അബീ ബകറഃ رَضِيَ اللَّهُ عَنْهُ തന്റെ പിതാവ് അബൂബകറഃ رَضِيَ اللَّهُ عَنْهُ യോട് ചോദിച്ചു: പിതാ വേ, താങ്കൾ എല്ലാ പ്രഭാത പ്രദോഷങ്ങളിലും മൂന്ന് തവണ ഇൗ വചനങ്ങൾ ആവർത്തിച്ച് ചൊല്ലുന്നതായി ഞാൻ കേൾക്കുന്നു വല്ലോ. അദ്ദേഹം പ്രതികരിച്ചു: നബി ‎ﷺ  ഇവ കൊണ്ട് പ്രഭാത പ്ര ദോഷങ്ങളിൽ മൂന്നു തവണ ദുആ ചെയ്തതായി ഞാൻ കേട്ടി ട്ടുണ്ട്. അതിൽ പിന്നെ തിരുമേനി ‎ﷺ  യുടെ സുന്നത്ത് പ്രാവർത്തി കമാക്കുന്നത് ഞാൻ ഇഷ്ടപ്പെടുന്നു.'(മുസ്നദു അഹ്മദ്) ഇമാം ഇബ്നു ഹജർ ഹദീഥിനെ ഹസനെന്ന് വിശേഷിപ്പിച്ചു.

اللَّهُمَّ عَافِنِى فِى بَدَنِى اللَّهُمَّ عَافِنِى فِى سَمْعِى اللَّهُمَّ عَافِنِى فِى بَصَرِى لاَ إِلَهَ إِلاَّ أَنْتَ

“അല്ലാഹുവേ, നീ എനിക്ക് എന്റെ ശരീരത്തിൽ സൗഖ്യമേകേണമേ. അല്ലാഹുവേ, നീ എനിക്ക് എന്റെ കേൾവിയിൽ സൗഖ്യമേകേണമേ. അല്ലാഹുവേ, നീ എനിക്ക് എന്റെ കാഴ്ചയിൽ സൗഖ്യമേകേണമേ. യഥാർത്ഥ ആരാധ്യനായി നീയല്ലാതെ മറ്റാരുമില്ല.”

اللَّهُمَّ إِنِّى أَعُوذُ بِكَ مِنَ الْكُفْرِ وَالْفَقْرِ اللَّهُمَّ إِنِّى أَعُوذُ بِكَ مِنْ عَذَاب الْقَبْرِ لاَ إِلَهَ إِلاَّ أَنْتَ

“അല്ലാഹുവേ കുഫ്റിൽ നിന്നും ദാരിദ്ര്യത്തിൽ നിന്നും ഞാൻ നി ന്നോട് അഭയം തേടുന്നു. അല്ലാഹുവേ ക്വബ്റിലെ ശിക്ഷയിൽ നി ന്നും ഞാൻ നിന്നോട് അഭയം തേടുന്നു. യഥാർത്ഥ ആരാധ്യനായി നീയല്ലാതെ മറ്റാരുമില്ല.”

മൂന്നു തവണ വീതം പാരായണം ചെയ്യുക

قُلْ هُوَ اللَّهُ أَحَدٌ ‎﴿﴾‏ قُلْ أَعُوذُ بِرَبِّ الْفَلَقِ ‎﴿﴾ قُلْ أَعُوذُ بِرَبِّ النَّاسِ ‎﴿﴾

എന്നീ സൂറത്തുകൾ പാരായണം ചെയ്യുക. അതിന്റെ മഹ ത്വമറിയിക്കുന്ന ഒരു സംഭവം ഇപ്രകാരമുണ്ട്. ഖുബയ്ബി رَضِيَ اللَّهُ عَنْهُ ൽ നിന്ന് നിവേദനം: “ഞങ്ങൾ കോരിച്ചൊരിയുന്ന മഴയും കൂരിരിട്ടുമുള്ള ഒരു രാത്രി അല്ലാഹുവിന്റെ തിരുദൂതരെ ‎ﷺ  തേടി പുറപ്പെട്ടു. തിരുമേനി ‎ﷺ  ഞങ്ങൾക്ക് നമസ്കരിക്കുന്ന തിന് വേണ്ടിയായിരുന്നു അത്. (അബ്ദുല്ലാഹ് ബ്നുഖുബയ്ബ് رَضِيَ اللَّهُ عَنْهُ) പറയുന്നു: അങ്ങനെ ഞാൻ തിരുമേനി ‎ﷺ  യെ കണ്ടെ ത്തി. തിരുദൂതർ ‎ﷺ  പറഞ്ഞു: താങ്കൾ പാരായണം ചെയ്യുക. ഞാൻ ഒന്നും പാരായണം ചെയ്തില്ല. വീണ്ടും തിരുമേനി ‎ﷺ  പറഞ്ഞു: താങ്കൾ പാരായണം ചെയ്യുക. അപ്പോഴും ഞാൻ ഒന്നും പാരായണം ചെയ്തില്ല. ഞാൻ ചോദിച്ചു: എന്താണ് ഞാൻ പാരായണം ചെയ്യേണ്ടത്? തിരുമേനി ‎ﷺ  പറഞ്ഞു: രാവിലേയും വൈകുന്നേരവും താങ്കൾ അൽഇഖ്ലാസ്വ്, അൽ ഫലക്വ്, അന്നാസ് എന്നിവ മൂന്നു തവണ പാരായണം ചെ യ്യുക; അവ താങ്കൾക്ക് എല്ലാ കാര്യത്തിനും മതിയാകുന്ന താണ്.” (തിർമുദി, അൽബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു.)
എല്ലാ ദിനവും പ്രഭാതത്തിലും പ്രദോഷത്തിലും താഴെ വരുന്ന ദിക്ർ ഒരാൾ ഏഴ് തവണ ചൊല്ലിയാൽ അവനെ അ ലട്ടുന്ന ഇഹപരപ്രശ്നങ്ങൾ പരിഹരിക്കുവാൻ അവന് അല്ലാഹു മതി എന്ന് തിരുമൊഴിയുണ്ട്. ഇബ്നുസുന്നി റിപ്പോർട്ട് ചെയ്തു. ശുഅയ്ബ് അൽഅർനാഉൗത്വും അബ്ദുൽക്വാദിർ അൽഅർനാ ഉൗത്വും ഹദീഥിനെ സ്വഹീഹെന്ന് വിശേഷിപ്പിച്ചു.

حَسْبِيَ اللهُ لاَ إِلَـهَ إِلاَّ هُوَ عَلَيْهِ تَوَكَّلْتُ وَهُوَ رَبُّ الْعَرْشِ الْعَظِيمِ

“എനിക്ക് അല്ലാഹു മതി. അവനല്ലാതെ യഥാർത്ഥ ആരാധ്യനായി മറ്റാരുമില്ല. അവനിൽ ഞാൻ ഭരമേൽപ്പിച്ചു. അവൻ മഹിത സിംഹാസനത്തിന്റെ രക്ഷിതാവാകുന്നു.”
താഴെ വരുന്ന ദിക്ർ ഒരാൾ പ്രഭാതത്തിലും പ്രദോഷ ത്തിലും ഒരു തവണ ചൊല്ലിയാൽ അതോടെ അല്ലാഹു ആ ദിനം അവന്റെ നാലിൽ ഒരു ഭാഗം നരകത്തിൽ നിന്ന് മോചിപ്പി ക്കുമെന്നും രണ്ടു തവണ പറഞ്ഞാൽ അവന്റെ പകുതി നരക ത്തിൽ നിന്ന് മോചിപ്പിക്കുമെന്നും മൂന്നു തവണ പറഞ്ഞാൽ അ വന്റെ നാലിൽ മൂന്നു ഭാഗം നരകത്തിൽ നിന്ന് മോചിപ്പിക്കുമെ ന്നും നാലു തവണ പറഞ്ഞാൽ അവനെ പൂർണമായും നരക ത്തിൽ നിന്ന് മോചിപ്പിക്കുമെന്നും അല്ലാഹുവിന്റെ റസൂൽ ‎ﷺ  പറഞ്ഞതായി അനസി رَضِيَ اللَّهُ عَنْهُ ൽ നിന്ന് ഇമാം അബൂദാവൂദ് നിവേദനം ചെയ്തിട്ടുണ്ട്. ഇബ്നു ബാസ് ഹസനെന്ന് വിശേഷിപ്പിച്ചു.
പ്രഭാതത്തിൽ:

اللَّهُمَّ إِنِّي أَصْبَحْتُ أُشْهِدُكَ وَأُشْهِدُ حَمَلَةَ عَرْشِكَ وَمَلاَئِكَتَكَ وَجَمِيعَ خَلْقِكَ ، أَنَّكَ أَنْتَ اللهُ لاَ إِلهَ إِلاَّ أَنْتَ وَحْدَكَ لاَ شَرِيكَ لَكَ ، وَأَنَّ مُحَمَّداً عَبْدُكَ وَرَسُولُكَ

പ്രദോഷത്തിൽ:

اللَّهُمَّ إِنِّي أَمْسَيْتُ أُشْهِدُكَ وَأُشْهِدُ حَمَلَةَ عَرْشِكَ وَمَلاَئِكَتَكَ وَجَمِيعَ خَلْقِكَ ، أَنَّكَ أَنْتَ اللهُ لاَ إِلهَ إِلاَّ أَنْتَ وَحْدَكَ لاَ شَرِيكَ لَكَ ، وَأَنَّ مُحَمَّداً عَبْدُكَ وَرَسُولُكَ

“അല്ലാഹുവേ, ഞാൻ പ്രഭാതത്തിൽ പ്രവേശിച്ചു (പ്രദോഷത്തിൽ പ്രവേശിച്ചു), ഞാൻ നിന്നെ സാക്ഷിയാക്കുന്നു, നിന്റെ അർശിന്റെ വാ ഹകരേയും നിന്റെ മലക്കുകളേയും നിന്റെ സകല സൃഷ്ടികളേയും ഞാൻ സാക്ഷിയാക്കുന്നു, നിശ്ചയം, നീയാകുന്നു അല്ലാഹു. യഥാർ ത്ഥ ആരാധനക്കർഹനായി നീ മാത്രം. നീ ഏകനും യാതൊരു പങ്കുകാരനില്ലാത്തവനുമാകുന്നു. നിശ്ചയം, മുഹമ്മദ് നബി നിന്റെ ദാസനും നിന്റെ ദൂതനുമാകുന്നു.”
താഴെ വരുന്ന ദിക്ർ ഒരാൾ പ്രഭാത പ്രദോഷങ്ങളിൽ പ ത്തു തവണ വീതം ചൊല്ലിയാൽ അവ ഓരോന്നു കൊണ്ടും അവന് അല്ലാഹു പത്ത് നന്മകൾ രേഖപ്പെടുത്തുമെന്നും അവനിൽ നിന്ന് പത്ത് തിന്മകൾ മായിക്കുമെന്നും അവന് പത്ത് പദവികൾ ഉയർത്തുമെന്നും ദിക്റുകൾ പത്തും അവന് മോചിപ്പിക്കപ്പെട്ട പത്ത് അടിമകളെപ്പോലെ ആയിരിക്കുമെന്നും പ്രഭാതത്തിൽ ചൊ ല്ലിയാൽ പ്രദോഷം വരേയും പ്രദോഷത്തിൽ ചൊല്ലിയാൽ പ്രഭാതം വരേയും അവ അവന്(പിശാചിൽനിന്ന്) സുരക്ഷയായി രിക്കുമെന്നും ഇവയെ മറികടക്കുന്ന ഒരു കർമ്മവും അവൻ അന്ന് ചെയ്തിട്ടില്ലയെന്നും അറിയിക്കുന്ന തിരുമൊഴിയുണ്ട്. അൽ ബാനി ഹദീഥിനെ ഹസനെന്ന് വിശേഷിപ്പിച്ചു.

لاَ إِلـَهَ إِلاَّ اللَّهُ وَحْدَهُ لاَ شَرِيكَ لَهُ ، لَهُ الْمُلْكُ وَلَهُ الْحَمْدُ يُحْيي وَيُمِيتُ وَهُوَ عَلَى كُلِّ شَيْئٍ قَدِيرٌ

“അല്ലാഹുവല്ലാതെ ആരാധ്യനില്ല. അവൻ ഏകനും പങ്കുകാരി ല്ലാത്തവനുമാണ്. രാജാധിപത്യം അവനാണ് എല്ലാ സ്തുതി യും അവന്നാണ്. ജീവിപ്പിക്കുന്നവനും മരിപ്പിക്കുന്നവനും അവ നാണ്. അവൻ എല്ലാത്തിനും കഴിവുള്ളവനാണ്.”
അല്ലാഹുവോട് നൂറു തവണ മഗ്ഫിറത്തിനു വേണ്ടി തേടാതെ ഞാൻ ഒരിക്കലും പ്രഭാതത്തിൽ പ്രവേശിച്ചിട്ടില്ലെ ന്ന് തിരുനബി ‎ﷺ പറഞ്ഞതായി ഹദീഥുണ്ട്. ഹദീഥിനെ അൽബാനി സ്വഹീഹെന്നു വിശേഷിപ്പിച്ചിട്ടുണ്ട്.

اسْتَغْفِرُ اللهَ

“അല്ലാഹുവോട് ഞാൻ പാപം പൊറുക്കുവാൻ തേടുന്നു.’
താഴെ വരുന്ന വിധം തസ്ബീഹും തഹ്മീദും തക് ബീറും തഹ്ലീലും ചൊല്ലുന്നതിന്റെ മഹത്വം അറിയിക്കുന്ന ഒരു ഹദീഥ് ഇപ്രകാരമുണ്ട്. തിരുദൂതർ ‎ﷺ  പറഞ്ഞു: “വല്ലവ നും സൂര്യോദയത്തിനും അസ്തമയത്തിനും മുമ്പ് നൂറു തവണ സുബ്ഹാനല്ലാഹ് ചൊല്ലിയാൽ അത് നൂറു ഒട്ടകങ്ങളേക്കാൾ ശ്രേഷ്ഠമായി. വല്ലവനും ഉദയത്തിനും അസ്തമയത്തിനും മുമ്പ് നൂറു തവണ അൽഹംദുലില്ലാഹ്ചൊല്ലിയാൽ അത് അല്ലാഹു വിന്റെ മാർഗത്തിൽ (ജിഹാദ് നടത്തുന്ന യോദ്ധാക്കളെ) വഹി ക്കപ്പെടുന്ന നൂറ് കുതിരകളേക്കാൾ ശ്രേഷ്ഠമായി. വല്ലവനും ഉദയത്തിനും അസ്തമയത്തിനും മുമ്പ് നൂറു തവണ അല്ലാഹു അ ക്ബർ ചൊല്ലിയാൽ അത് നൂറ് അടിമകളെ മോചിപ്പിച്ചതിനേക്കാൾ ശ്രേഷ്ഠമായി.”

لاَ إِلَهَ إِلاَّ اللهُ وَحْدَهُ لاَ شَرِيكَ لَهُ، لَهُ اْلمُلْكُ وَلَهُ الْحَمْدُ وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ

എന്നു പറഞ്ഞാൽ അന്ത്യനാളിൽ ഒരാളും അയാളുടെ കർമ്മ ത്തേക്കാൾ ശ്രേഷ്ഠമായ കർമ്മവുമായി എത്തിയിട്ടില്ല; അയാൾ ചൊല്ലിയതു പോലുള്ള വചനം ചൊല്ലിയവനോ അല്ലെങ്കിൽ അ തിനേക്കാൾ വർദ്ധിപ്പിച്ചവനോ അല്ലാതെ.” ഇമാം തിർമുദിയും അൽബാനിയും ഹദീഥിനെ ഹസനെന്ന് വിശേഷിപ്പിച്ചിട്ടുണ്ട്.

سُبْحَانَ اللهِ ، الْحَمْدُ للهِ ، الله أَكْبَرُ

لاَ إِلَهَ إِلاَّ الله ُ وَحْدَهُ لاَ شَرِيكَ لَهُ ، لَهُ المُلْكُ وَلَهُ الحَمْدُ وَهُوَ عَلَى كُلِّ شَيْئٍ قَدِيرٌ

“അല്ലാഹു പരമപരിശുദ്ധനാകുന്നു. അല്ലാഹുവിന് മാത്രമാകുന്നു സ്തുതികൾ മുഴുവനും. അല്ലാഹു ഏറ്റവും വലിയവനാകുന്നു. യ ഥാർത്ഥ ആരാധ്യനായി അല്ലാഹുവല്ലാതെ മറ്റാരുമില്ല. അവൻ ഏകനാകുന്നു. അവന് യാതൊരു പങ്കുകാരുമില്ല. രാജാധിപ ത്യം അവനു മാത്രമാണ്. എല്ലാ സ്തുതികളും അവനു മാത്ര മാണ്. അവൻ എല്ലാ കാര്യത്തിനും കഴിവുള്ളവനുമാണ്.”

സ്വലാത്ത് ചൊല്ലുക
പ്രഭാതത്തിലും പ്രദോഷത്തിലും നബി ‎ﷺ  യുടെ മേൽ പത്ത് സ്വലാത്തുകൾ വീതം ചൊല്ലുന്നവന് അന്ത്യനാളിൽ ശഫാഅത്ത് ലഭിക്കുന്നതാണെന്ന് ഹദീഥിൽ വന്നിട്ടുണ്ട്. അൽബാനി യും ഹദീഥിനെ ഹസനെന്ന് വിശേഷിപ്പിച്ചു.

اللَّهُمَّ صَلِّ عَلَى مُحَمَّدٍ وَعَلَى آلِ مُحَمَّدٍ كَمَا صَلَّيْتَ عَلَى إِبْرَاهِيمَ وَعَلَى آلِ إِبْرَاهِيمَ إِنَّكَ حَمِيدٌ مَجِيد اَللَّهُمَّ بَارِكْ عَلَى مُحَمَّدٍ وَعَلَى آلِ مُحَمَّدٍ كَمَا بَارَكْتَ عَلَى إِبْرَاهِيمَ وَعَلَى آلِ إِبْرَاهِيم إِنَّكَ حَمِيدٌ مَجِيدٌ.

“അല്ലാഹുവേ, ഇബ്റാഹീമിനും ഇബ്റാഹീമിന്റെ കുടുംബത്തി നും നീ കരുണ ചെയ്തതുപോലെ മുഹമ്മദിനും കുടുംബ ത്തിനും നീ കരുണ ചൊരിയേണമേ! നിശ്ചയം നീ സ്തുത്യർ ഹനും ഉന്നതനുമാണ്. അല്ലാഹുവേ, ഇബ്റാഹീമിനേയും ഇബ്റാഹീമിന്റെ കുടുംബത്തേയും നീ അനുഗ്രഹിച്ചതുപോലെ മുഹമ്മദിനേയും കുടുംബത്തേയും നീ അനുഗ്രഹിക്കേണമേ! നിശ്ചയം, നീ സ്തുതിക്കപ്പെട്ടവനും ഉന്നതനുമാണ്.”
താഴെ വരുന്ന ദുആ പ്രദോഷത്തിലായിരിക്കെ പറഞ്ഞി രുന്നുവെങ്കിൽ താങ്കൾക്ക് ഉപദ്രവമേൽപ്പിക്കില്ലായിരുന്നു എന്ന് തേൾ കടിച്ച ഒരു വ്യക്തിയോട് തിരുമേനി ‎ﷺ  പറഞ്ഞതായി ഹദീഥിൽ വന്നിട്ടുണ്ട്.അൽബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു.

أَعـُوذُ بـِكَلِمَاتِ اللهِ التـَامّاتِ مِنْ شَـرِّ ماَ خَلَـقَ

“അല്ലാഹുവിന്റെ സമ്പൂർണ്ണ വചനങ്ങൾ കൊണ്ട് അവൻ സൃഷ്ടിച്ചതി ലെ തിന്മകളിൽ നിന്ന് ഞാൻ അഭയം തേടുന്നു.’

അബ്ദുൽ ജബ്ബാർ അബ്ദുല്ല 

Leave a Reply

Your email address will not be published.

Similar Posts