ഉറക്കശയ്യ പ്രാപിക്കുമ്പോൾ
തിരുനബി ﷺ രാത്രി കിടപ്പറ പ്രാപിച്ചാൽ തന്റെ കവിളിന് താഴെ കൈ വെച്ച് ഇപ്രകാരം പറയുമായിരുന്നു എന്ന് ഇമാം ബുഖാരി റിപ്പോർട്ട് ചെയ്യുന്ന ഹദീഥിലുണ്ട്.
اللَّهُمَّ بِاسْمِكَ أَمُوتُ وَأَحْيَا
“അല്ലാഹുവേ നിന്റെ നാമത്തിൽ ഞാൻ മരിക്കുകയും ജീവിക്കുകയും ചെയ്യുന്നു.”
തിരുനബി ﷺ രാത്രി കിടപ്പറ പ്രാപിച്ചാൽ തന്റെ വലതു കൈ വലതു കവിളിൽ വെച്ച് ഇപ്രകാരം മൂന്ന് തവണ പറയുമാ യിരുന്നു എന്ന് ഇമാം അബൂദാവൂദ് റിപ്പോർട്ട് ചെയ്തു. അൽ ബാനി ഹദീഥിനെ സ്വഹീഹെന്ന് വിശേഷിപ്പിച്ചു.
اللَّهُمَّ قِنِى عَذَابَكَ يَوْمَ تَبْعَثُ عِبَادَكَ
“അല്ലാഹുവേ, നീ നിന്റെ ദാസന്മാരെ ഉയിർത്തെഴുന്നേൽപ്പിക്കുന്ന ദിനം നിന്റെ ശിക്ഷയിൽനിന്ന് എന്നെ കാക്കേണമേ.”
ഒരാൾ ഉറങ്ങുവാൻ തന്റെ വിരിപ്പിലെത്തിയാൽ തന്റെ വസ്ത്രത്തിന്റെ അറ്റംകൊണ്ട് വിരിപ്പ് മൂന്നു തവണ കുടയുവാ നും ഇപ്രകാരം ചൊല്ലുവാനും നബി ﷺ കൽപിച്ചതായി സ്വഹീ ഹുൽ ബുഖാരിയിലുണ്ട്.
بِاسْمِكَ رَبِّ وَضَعْتُ جَنْبِى وَبِكَ أَرْفَعُهُ إِنْ أَمْسَكْتَ نَفْسِى فَاغْفِرْ لَهَا وَإِنْ أَرْسَلْتَهَا فَاحْفَظْهَا بِمَا تَحْفَظُ بِهِ عِبَادَكَ الصَّالِحِينَ
“എന്റെ രക്ഷിതാവേ നിന്റെ നാമത്തിൽ ഞാൻ എന്റെ പാർശ്വം വെച്ചിരിക്കുന്നു. നിന്നെക്കൊണ്ടാണ് ഞാൻ അത് ഉയർത്തുന്നത്. എന്റെ ശരീരത്തെ (മരണത്തിലൂടെ) നീ പിടിച്ചുവെങ്കിൽ അതിനോട് പൊറുക്കേണമേ. നീ അതിനെ (ജീവിക്കുവാൻ) അയച്ചുവെങ്കിൽ നിന്റെ സജ്ജനങ്ങളായ ദാസന്മാരെ സംരക്ഷിക്കുന്നതുകൊണ്ട് അ തിനേയും നീ സംരക്ഷിക്കേണമേ.”
നബി ﷺ എല്ലാ രാത്രിയിലും കിടപ്പറ പ്രാപിച്ചാൽ തന്റെ ഇരു കൈകളും ചേർത്ത് അതിൽ ഉൗതുകയും ശേഷം ഇഖ്ലാസ്വ്, ഫലക്വ്, നാസ് എന്നീ സൂറത്തുകൾ അവയിൽ ഒാതി ത ന്റെ തലയിൽ തുടങ്ങി മുഖത്തും ശരീരത്തിൽ കൈ എത്തുന്ന ഭാഗങ്ങളിലെല്ലാം തടവുമായിരുന്നു എന്നും ഇങ്ങനെ മൂന്ന് തവ ണ ആവർത്തിക്കുമായിരുന്നു എന്നും ഇമാം ബുഖാരി റിപ്പോർട്ട് ചെയ്യുന്ന ഹദീഥിലുണ്ട്.
قُلْ هُوَ اللَّهُ أَحَدٌ ﴿﴾ قُلْ أَعُوذُ بِرَبِّ الْفَلَقِ ﴿﴾ قُلْ أَعُوذُ بِرَبِّ النَّاسِ ﴿﴾
താഴെ വരുന്ന ദുആ വചനം തിരുനബി ﷺ ചൊല്ലുന്നത് കേട്ടതിനാൽ ഇബ്നുഉമർ رَضِيَ اللَّهُ عَنْهُ ഇതു ചൊല്ലുവാൻ കൽപിക്കുമായി രുന്നു എന്ന് ഇമാം മുസ്ലിമിന്റെ റിപ്പോർട്ടിലുണ്ട്.
اللَّهُمَّ خَلَقْتَ نَفْسِى وَأَنْتَ تَوَفَّاهَا لَكَ مَمَاتُهَا وَمَحْيَاهَا إِنْ أَحْيَيْتَهَا فَاحْفَظْهَا وَإِنْ أَمَتَّهَا فَاغْفِرْ لَهَا اللَّهُمَّ إِنِّى أَسْأَلُكَ الْعَافِيَةَ
“അല്ലാഹുവേ, നീ എന്റെ ശരീരത്തെ പടച്ചു. നീ അതിനെ പൂർണ്ണ മായി ഏറ്റെടുക്കുന്നു. അതിന്റെ മരണവും അതിന്റെ ജീവിതവും നിന്റെ (കഴിവുകൊണ്ടാണ്). നീ അതിനെ ജീവിപ്പിച്ചാൽ അതിനെ സംരക്ഷിക്കേണമേ. നീ അതിനെ മരിപ്പിച്ചാൽ അതിനോട് പൊറു ക്കേണമേ. അല്ലാഹുവേ നിന്നോട് ഞാൻ സൗഖ്യം തേടുന്നു.”
മകൾ ഫാത്വിമ رَضِيَ اللَّهُ عَنْها യേയും മരുമകൻ അലി رَضِيَ اللَّهُ عَنْهُ യേയും കിടപ്പറ പ്രാപിച്ചാൽ തസ്ബീഹുകളും തഹ്മീദുകളും തക്ബീറുകളും ചൊല്ലുവാൻ തിരുനബി ﷺ പഠിപ്പിച്ചു. വീട്ടിൽ ഒരു വേലക്കാ രൻ സഹായത്തിന് ഉണ്ടാകുന്നതിനേക്കാൾ ഉത്തമമാണ് ഈ കർമ്മമെന്ന് തിരുമേനി ﷺ ഉണർത്തി. സംഭവം വിശദമായി സ്വഹീഹുൽ ബുഖാരിയിലുണ്ട്.
سُبْحَانَ اللهِ الحَمْدُ للهِ
(മുപ്പത്തിമൂന്ന് തവണ വീതം)
اللهُ أَكْبَرُ
(മുപ്പത്തിനാല് തവണ)
ഒരാൾ ഉറങ്ങുവാൻ ഉദ്ദേശിച്ചാൽ വലതുഭാഗം ചെരിഞ്ഞ് കിടക്കുവാനും ശേഷം ചൊല്ലുവാനും തിരുനബി ﷺ കൽപിച്ചതായി സ്വഹീഹ് മുസ്ലിമിലുണ്ട്.
أَللَّهُمَّ رَبَّ السَّمَوَاتِ وَرَبَّ الأَرْضِ وَرَبَّ الْعَرْشِ الْعَظِيمِ رَبَّنَا وَرَبَّ كُلِّ شَىْءٍ فَالِقَ الْحَبِّ وَالنَّوَى وَمُنْزِلَ التَّوْرَاةِ وَالإِنْجِيلِ وَالْفُرْقَانِ أَعُوذُ بِكَ مِنْ شَرِّ كُلِّ شَىْءٍ أَنْتَ آخِذٌ بِنَاصِيَتِهِ اللَّهُمَّ أَنْتَ الأَوَّلُ فَلَيْسَ قَبْلَكَ شَىْءٌ وَأَنْتَ الآخِرُ فَلَيْسَ بَعْدَكَ شَىْءٌ وَأَنْتَ الظَّاهِرُ فَلَيْسَ فَوْقَكَ شَىْءٌ وَأَنْتَ الْبَاطِنُ فَلَيْسَ دُونَكَ شَىْءٌ اقْضِ عَنَّا الدَّيْنَ وَأَغْنِنَا مِنَ الْفَقْرِ
“വാനങ്ങളുടേയും ഭൂമിയുടേയും മഹത്തായ സിംഹാസനത്തിന്റേ യും ഞങ്ങളുടേയും എല്ലാ വസ്തുക്കളുടേയും നാഥനായ, വിത്തും ധാന്യവും മുളപ്പിച്ചവനായ, തൗറാത്തും ഇഞ്ചീലും ഫുർക്വാനും അ വതരിപ്പിച്ചവനായ അല്ലാഹുവേ, നിന്റെ പിടിത്തത്തിലുള്ളതായ എ ല്ലാ വസ്തുക്കളുടേയും തിന്മയിൽ നിന്ന് ഞാൻ നിന്നോട് അഭയം തേടുന്നു. അല്ലാഹുവേ, നീയാകുന്നു അൽഅവ്വൽ നിനക്ക് മുമ്പ് യാതൊന്നുമില്ല. നീയാകുന്നു അൽആഖിർ നിനക്ക് ശേഷം യാതൊ ന്നുമില്ല. നീയാകുന്നു അളള്വാഹിർ നിനക്കുമീതെ യാതൊന്നുമില്ല. നീയാകുന്നു അൽബാത്വിൻ നിന്റെ (അറിവു)കൂടാതെ യാതൊന്നുമില്ല. നീ ഞങ്ങളുടെ കടം വീട്ടേണമേ. ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റി ഞങ്ങളെ ധന്യരാക്കേണമേ.”
ഉറക്കശയ്യ പ്രാപിക്കുമ്പോൾ താഴെവരുന്ന വചനം പ്രാർ ത്ഥിക്കുവാൻ അബൂബകറി رَضِيَ اللَّهُ عَنْهُ നോട് തിരുനബി ﷺ കൽപ്പിച്ചു. ഇ മാം അബൂദാവൂദ് തിർമുദി എന്നിവർ റിപ്പോർട്ട് ചെയ്തു. നവവിയും ഇബ്നുഹജറും മറ്റും സ്വഹീഹെന്ന് വിശേഷിപ്പിച്ചിട്ടുണ്ട്.
اللَّهُمَّ فَاطِرَ السَّمَوَاتِ وَالأَرْضِ عَالِمَ الْغَيْبِ وَالشَّهَادَةِ رَبَّ كُلِّ شَىْءٍ وَمَلِيكَهُ أَشْهَدُ أَنْ لاَ إِلَهَ إِلاَّ أَنْتَ أَعُوذُ بِكَ مِنْ شَرِّ نَفْسِى وَشَرِّ الشَّيْطَانِ وَشِرْكِهِ، وَأَنْ أَقْتَرِفَ عَلَى نَفْسِى سُوءًا أَوْ أَجُرَّهُ إِلَى مُسْلِمٍ
“ആകാശങ്ങളും ഭൂമിയും ഇല്ലായ്മയിൽനിന്നു സൃഷ്ടിച്ചവനായ, ദൃ ശ്യവും അദൃശ്യവും അറിയുന്നവനായ, എല്ലാ വസ്തുക്കളുടേയും രക്ഷിതാവും അധിപനുമായ അല്ലാഹുവേ, യഥാർത്ഥ ആരാധ്യനാ യി നീയല്ലാതെ മറ്റാരുമില്ലെന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു. എന്റെ ശരീരത്തിന്റെ തിന്മകളിൽ നിന്നും പിശാചിന്റെ കെടുതികളിൽ നിന്നും അല്ലാഹുവിൽ പങ്കുചേർക്കുവാൻ അവ ൻ ക്ഷണിക്കുന്ന കാര്യങ്ങളിൽ നിന്നും ഞാൻ നിന്നോട് രക്ഷ തേടുന്നു. ഞാൻ എന്നോട് തന്നെ തിന്മ ചെയ്യുന്നതിൽനിന്നും അത് ഒരു മുസ്ലിമിലേക്ക് കൊണ്ടുവരുന്നതിൽ നിന്നും ഞാൻ നിന്നോട് രക്ഷ തേടുന്നു.”
നബി ﷺ കിടപ്പറ പ്രാപിച്ചാൽ പ്രാർത്ഥിച്ചിരുന്നതായി അനസി رَضِيَ اللَّهُ عَنْهُ ൽ നിന്ന് ഇമാം മുസ്ലിം നിവേദനം ചെയ്തിട്ടുണ്ട്.
الْحَمْدُ لِلَّهِ الَّذِى أَطْعَمَنَا وَسَقَانَا وَكَفَانَا وَآوَانَا ، فَكَمْ مِمَّنْ لاَ كَافِىَ لَهُ وَلاَ مُئْوِىَ
“നമ്മെ ഭക്ഷിപ്പിക്കുകയും കുടിപ്പിക്കുകയും നമ്മുടെ കാര്യങ്ങൾ നിർ വ്വഹിക്കുകയും നമുക്ക് അഭയമേകുകയും ചെയ്തവനായ അല്ലാഹു വിന് മാത്രമാകുന്നു സ്തുതികൾ മുഴുവനും. കാരണം എത്രയാ ളുകളാണ്; അവർക്ക് കാര്യങ്ങൾ നിർവ്വഹിച്ച് നൽകുവാനും അഭ യം നൽകുവാനും യാതൊരാളുമില്ല.”
കിടപ്പറ തയ്യാറായാൽ തിരുനബി ﷺ താഴെ വരും വിധം ചൊല്ലിയിരുന്നതായി ഇബ്നുഉമറി رَضِيَ اللَّهُ عَنْهُ ൽനിന്ന് ഇമാം അബൂദാവൂദ് നിവേദനം. അൽബാനി ഹസനുൻസ്വഹീഹെന്ന് വിശേഷിപ്പിച്ചു.
الْحَمْدُ لِلَّهِ الَّذِي كَفَانِي وَآوَانِي وَأَطْعَمَنِي وَسَقَانِي وَالَّذِي مَنَّ عَلَيَّ فَأَفْضَلَ وَالَّذِي أَعْطَانِي فَأَجْزَلَ الْحَمْدُ لِلَّهِ عَلَى كُلِّ حَالٍ اللَّهُمَّ رَبَّ كُلِّ شَيْءٍ وَمَلِيكَهُ وَإِلَهَ كُلِّ شَيْءٍ أَعُوذُ بِكَ مِنْ النَّارِ
“എന്റെ കാര്യങ്ങൾ നിർവ്വഹിക്കുകയും എനിക്ക് അഭയമേകുകയും എന്നെ ഭക്ഷിപ്പിക്കുകയും കുടിപ്പിക്കുകയും ചെയ്ത അല്ലാഹുവിന് മാത്രമാകുന്നു സ്തുതികൾ മുഴുവനും. എന്റെമേൽ അനുഗ്രഹമ രുളുകയും അതു മഹത്തരമാക്കുകയും എനിക്കു നൽകുകയും അത് ധാരാളമാക്കുകയും ചെയ്തവനത്രേ അവൻ. ഏത് അവസ്ഥ യിലും അല്ലാഹുവിനു മാത്രമാകുന്നു സ്തുതികൾ മുഴുവനും. എ ല്ലാ വസ്തുക്കളുടേയും രക്ഷിതാവും (സർവ്വാധികാരിയും സർവ്വാ ധിപനുമായ) മലീകും മുഴുവൻ വസ്തുക്കളുടെ ആരാധ്യനുമായവ നേ നിന്നോടു നരകത്തീയിൽ നിന്നും ഞാൻ രക്ഷതേടുന്നു.”
കിടപ്പറ പ്രാപിക്കുന്നവൻ അവസാനമായി ചൊല്ലുവാൻ തിരുനബി ﷺ കൽപ്പിച്ച വചനങ്ങളാണ് ചുവടെ. ഇത് ചൊല്ലി കിടക്കുന്നവൻ മരണപ്പെടുകയാണെങ്കിൽ ഫിത്വ്റത്തിലാണ് (ഇസ് ലാമിലാണ്) മരണപ്പെടുകയെന്ന് തിരുമേനി ﷺ ഉണർത്തി. വിഷയം ഇമാം ബുഖാരിയും മുസ്ലിമും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
اللَّهُمَّ أَسْلَمْتُ نَفْسِي إِلَيْكَ وَوَجَّهْتُ وَجْهِي إِلَيْكَ وَأَلْجَأْتُ ظَهْرِي إِلَيْكَ وَفَوَّضْتُ أَمْرِي إِلَيْكَ رَغْبَةً وَرَهْبَةً إِلَيْكَ لَا مَلْجَأَ وَلَا مَنْجَا مِنْكَ إِلَّا إِلَيْكَ آمَنْتُ بِكِتَابِكَ الَّذِي أَنْزَلْتَ وَبِنَبِيِّكَ الَّذِي أَرْسَلْتَ
“അല്ലാഹുവേ എന്നെ ഞാൻ നിന്നിലേക്ക് ഏൽപ്പിച്ചിരിക്കുന്നു. എ ന്റെ മുഖം നിന്നിലേക്ക് തിരിക്കുകയും എന്റെ കാര്യങ്ങൾ നിന്നി ലർപ്പിക്കുകയും എന്റെ മുതുകിനെ ഞാൻ നിന്നിലേക്ക് ചേർക്കുക യും ചെയ്തിരിക്കുന്നു. നിന്റെ പ്രതിഫലത്തെ ആഗ്രഹിച്ചുകൊണ്ടും നിന്റെ ശിക്ഷയെ ഭയന്നുകൊണ്ടുമാണത്. നിന്നിൽനിന്ന് നിന്നിലേ ക്കല്ലാതെ രക്ഷയോ അഭയസ്ഥാനമോ ഇല്ല. നീ അവതരിപ്പിച്ച കിതാ ബിലും നീ അയച്ച നിന്റെ നബിയിലും ഞാൻ വിശ്വസിച്ചിരിക്കുന്നു.”
ആയത്തുൽകുർസിയ്യ് ഓതുക
കിടക്കുവാൻ വിരിപ്പിലേക്കണഞ്ഞാൽ ആയത്തുൽകുർ സിയ്യ് ഓതുവാൻ നബി ﷺ കൽപ്പിക്കുകയും അത് ഓതിയാൽ പുലരുവോളം ശെയ്ത്വാൻ അടുക്കുകയില്ലെന്നും അല്ലാഹുവിൽ നി ന്നുള്ള ഒരു സംരക്ഷകൻ ഉണ്ടായിക്കൊണ്ടിരിക്കുമെന്നും തിരു നബി ﷺ അറിയിക്കുകയും ചെയ്തു. വിഷയം വിശദമായി സ്വഹീഹുൽ ബുഖാരിയിലുണ്ട്.
اللَّهُ لَا إِلَٰهَ إِلَّا هُوَ الْحَيُّ الْقَيُّومُ ۚ لَا تَأْخُذُهُ سِنَةٌ وَلَا نَوْمٌ ۚ …
സൂറത്തുസ്സജദഃയും സൂറത്തുൽമുൽകും ഓതുക
ഈ രണ്ട് സൂറത്തുകളും പാരായണം ചെയ്യാതെ തിരു നബി ﷺ ഉറങ്ങാറില്ലായിരുന്നു എന്ന് ജാബിറി رَضِيَ اللَّهُ عَنْهُ ൽ നിന്ന് ഇമാം തുർമുദി റിപ്പോർട്ട് ചെയ്യുന്ന ഹദീഥിലുണ്ട്. അൽബാനി ഹദീഥിനെ സ്വഹീഹെന്ന് വിശേഷിപ്പിച്ചു.
الم ﴿١﴾ تَنزِيلُ الْكِتَابِ لَا رَيْبَ فِيهِ مِن رَّبِّ الْعَالَمِينَ ﴿٢﴾……
تَبَارَكَ الَّذِي بِيَدِهِ الْمُلْكُ وَهُوَ عَلَىٰ كُلِّ شَيْءٍ قَدِيرٌ ﴿١﴾……
സൂറത്തുൽകാഫിറൂൻ ഓതുക
തിരുദൂതരേ, ഞാൻ എന്റെ കിടപ്പറപ്രാപിച്ചാൽ ചൊല്ലു വാൻ എന്നെ വല്ലതും പഠിപ്പിച്ചാലുമെന്ന് ഫർവത് ഇബ്നു നൗഫൽ رَضِيَ اللَّهُ عَنْهُ താൽപര്യപ്പെട്ടപ്പോൾ “താങ്കൾ അൽകാഫിറൂൻ പാരാ യണം ചെയ്യുക. കാരണം അത് ശിർക്കിൽ നിന്ന് വിട്ടകലലാകു ന്നു’ എന്ന് തിരുമേനി ﷺ പ്രതികരിച്ചു. അൽബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു.
قُلْ يَا أَيُّهَا الْكَافِرُونَ ﴿١﴾ لَا أَعْبُدُ مَا تَعْبُدُونَ ﴿٢﴾………
സൂറത്തുൽഇസ്റാഉം സൂറത്തുസ്സുമറും ഓതുക
ഈ രണ്ട് സൂറത്തുകളും പാരായണം ചെയ്യാതെ തിരു നബി ﷺ തന്റെ വിരിപ്പിൽ ഉറങ്ങാറില്ലായിരുന്നു എന്ന് ആഇശാ رَضِيَ اللَّهُ عَنْها യിൽനിന്ന് ഇമാം തിർമുദി നിവേദനം ചെയ്തിട്ടുണ്ട്. അൽബാ നി ഹദീഥിനെ സ്വഹീഹെന്ന് വിശേഷിപ്പിച്ചു.
سُبْحَانَ الَّذِي أَسْرَىٰ بِعَبْدِهِ……..
تَنزِيلُ الْكِتَابِ مِنَ اللَّهِ الْعَزِيزِ الْحَكِيمِ ﴿١﴾ …..
ചീത്ത സ്വപ്നം ദർശിച്ചാൽ
1. ഇടത് ഭാഗത്തേക്ക് മൂന്ന് പ്രാവശ്യം പാറ്റിത്തുപ്പുക
2. സ്വപ്നത്തിന്റെ കെടുതിയിൽ നിന്ന് അല്ലാഹുവോട് രക്ഷ തേടുക
3. സ്വപ്നത്തിൽ കണ്ടത് ആരോടും പറയാതിരിക്കുക
4. സ്വപ്നം ദർശിച്ച ഭാഗം മാറി തിരിഞ്ഞ് കിടക്കുക
5. എഴുന്നേറ്റ് നമസ്കരിക്കുക
6. പാഴ്കിനാവ് പൈശാചിക കളികളാണ്
തിരുനബി ﷺ പറഞ്ഞു: “നല്ല സ്വപ്നം അല്ലാഹുവിൽ നിന്നാകു ന്നു. ചീത്ത സ്വപ്നം പിശാചിൽ നിന്നുമാകുന്നു. വല്ലവനും സ്വ പ്നം കാണുകയും അതിൽ വല്ലതും അവന് അനിഷ്ടകരമാവു കയും ചെയ്താൽ അവൻ തന്റെ ഇടതുഭാഗത്തേക്ക് പാറ്റിത്തു പ്പുകയും അല്ലാഹുവോട് പിശാചിൽനിന്ന് രക്ഷതേടുകയും ചെ യ്യട്ടേ. അത് അവനെ ഉപദ്രവിക്കുകയില്ല. അതിനെക്കുറിച്ച് ആ രോടും അവൻ പറയാതിരിക്കട്ടേ. നല്ല സ്വപ്നമാണ് കാണുന്ന തെങ്കിൽ അവൻ സന്തോഷിക്കട്ടേ. താൻ ഇഷ്ടപ്പെടുന്നവരോട് മാത്രം പറയുകയും ചെയ്യട്ടെ.” (മുസ്‌ലിം)
മുസ്ലിമിന്റെ മറ്റ് റിപ്പോർട്ടുകളിൽ: “താനുണ്ടായിരുന്ന ഭാഗത്തുനിന്ന് തിരിഞ്ഞ് കിടക്കട്ടെ.” എന്നും “എഴുന്നേറ്റ് നമസ്കരിക്കട്ടേ” എന്നും ഉണ്ട്.
നല്ല സ്വപ്നം ദർശിച്ചാൽ
• നല്ല സ്വപ്നം അല്ലാഹുവിൽ നിന്നുള്ള സുവിശേഷമാണ്
• അതിന് അല്ലാഹുവിനെ സ്തുതിക്കുക
• ഗുണകാംക്ഷികളോടും ഇഷ്ടക്കാരോടും മാത്രമേ പറയാവൂ.
• അസൂയാലുക്കളോട് വിശിഷ്യാ പറയാതിരിക്കുക
• നല്ല സ്വപ്നം ദർശിച്ചാൽ സന്തോഷിക്കുക
ഉപരിസൂചിത വിവരങ്ങളും വിധികളും സ്വഹീഹുൽബുഖാരിയിലും മുസ്ലിമിലും വന്ന ഹദീഥുകളിൽനിന്ന് ക്രോഡീകരിച്ചതാണ്.
ഉറക്കത്തിൽ പേടിച്ചാൽ
ഉറക്കിൽ വല്ലവനും പേടിച്ചാൽ ചൊല്ലുവാൻ നബി ﷺ പഠിപ്പിച്ചതായി ഇമാം തിർമുദി റിപ്പോർട്ട് ചെയ്യുന്ന ഹദീഥിൽ വന്നിട്ടുണ്ട്. അൽബാനി ഹദീഥിനെ ഹസനെന്ന് വിശേഷിപ്പിച്ചു.
أَعُوذُ بِكَلِمَاتِ اللّهِ التّامّةِ مِنْ غَضَبِهِ ، وَعِقَابِهِ ، وَشَرِّ عِبَادِهِ ، وَمِنْ هَمَزَاتِ الشَّيَاطِينِ وَأَنْ يَحْضُرُون
അല്ലാഹുവിന്റെ പരിപൂർണ്ണ വചനങ്ങൾ കൊണ്ട് അവന്റെ കോപ ത്തിൽനിന്നും ശിക്ഷയിൽനിന്നും അവന്റെ ദാസന്മാരുടെ കെടുതി യിൽനിന്നും പിശാചുക്കളുടെ കുത്തുകളിൽനിന്നും പിശാചുക്കൾ സന്നിഹിതരാകുന്നതിൽ നിന്നും ഞാൻ രക്ഷതേടുന്നു.
ഉറക്കിൽ തിരിഞ്ഞ് കിടക്കുമ്പോൾ
തിരുനബി ﷺ ഉറക്കിൽ തിരിഞ്ഞ് കിടക്കുമ്പോൾ താഴെ വരുന്ന ദിക്ർ ചൊല്ലുമായിരുന്നു എന്ന് ഇമാം ഇബ്നുഹിബ്ബാനും മറ്റും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അൽബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു.
لاَ إِلَهَ إلاَّ الله الوَاحِدُ القَهَّارُ، رَبُّ السَّمَوَاتِ واْلأَرْضِ ، ومَا بَيْنَهُمَا العَزِيزُ الغَفَّارُ
“ഏകനും എല്ലാം അതിജയിച്ചവനും വാനങ്ങളുടേയും ഭൂമിയുടേയും അവക്കിടയിലുള്ളതിന്റേയും നാഥനും ഉന്നതനും പാപങ്ങൾ ഏറെ പൊറുക്കുന്നവനുമായ അല്ലാഹുവല്ലാതെ യഥാർത്ഥ ആരാധ്യനായി മറ്റാരുമില്ല.”
അബ്ദുൽ ജബ്ബാർ അബ്ദുല്ല