ഒരാളെ കുറിച്ച് അയാള്‍ വഴിപിഴച്ചവനാണെന്ന് ആരെങ്കിലും പറയുന്നത് കേട്ടാല്‍, അയാള്‍ മദ്യപാനത്തിനും അശ്ലീലതകള്‍ക്കുമൊക്കെ കീഴ്പ്പെട്ടവനാണെന്നാണ് നമുക്ക് ഓ൪മ്മ വരിക. എന്നാല്‍ അല്ലാഹുവിന്റെ അടുക്കല്‍ എറ്റവും വഴിപിഴച്ചവനാരാണെന്ന് വിശുദ്ധ ഖു൪ആന്‍ പറഞ്ഞിട്ടുള്ളത് നമ്മെ ഇരുത്തി ചിന്തിപ്പിക്കേണ്ടതാണ്.
1. അല്ലാഹു അല്ലാത്തവരോട് വിളിച്ച് പ്രാ൪ത്ഥിക്കുന്നവന്‍
ﻭَﻣَﻦْ ﺃَﺿَﻞُّ ﻣِﻤَّﻦ ﻳَﺪْﻋُﻮا۟ ﻣِﻦ ﺩُﻭﻥِ ٱﻟﻠَّﻪِ ﻣَﻦ ﻻَّ ﻳَﺴْﺘَﺠِﻴﺐُ ﻟَﻪُۥٓ ﺇِﻟَﻰٰ ﻳَﻮْﻡِ ٱﻟْﻘِﻴَٰﻤَﺔِ ﻭَﻫُﻢْ ﻋَﻦ ﺩُﻋَﺎٓﺋِﻬِﻢْ ﻏَٰﻔِﻠُﻮﻥَ ﻭَﺇِﺫَا ﺣُﺸِﺮَ ٱﻟﻨَّﺎﺱُ ﻛَﺎﻧُﻮا۟ ﻟَﻬُﻢْ ﺃَﻋْﺪَآءً ﻭَﻛَﺎﻧُﻮا۟ ﺑِﻌِﺒَﺎﺩَﺗِﻬِﻢْ ﻛَٰﻔِﺮِﻳﻦَ
അല്ലാഹുവിന് പുറമെ, ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ നാളുവരെയും തനിക്ക് ഉത്തരം നല്‍കാത്തവരെ വിളിച്ചു പ്രാര്‍ത്ഥിക്കുന്നവനെക്കാള്‍ വഴിപിഴച്ചവന്‍ ആരുണ്ട്? അവരാകട്ടെ ഇവരുടെ പ്രാര്‍ത്ഥനയെപ്പറ്റി ബോധമില്ലാത്തവരാകുന്നു. മനുഷ്യരെല്ലാം ഒരുമിച്ചു കൂട്ടപ്പെടുന്ന സന്ദര്‍ഭത്തില്‍ അവര്‍ ഇവരുടെ ശത്രുക്കളായിരിക്കുകയും ചെയ്യും. ഇവര്‍ അവരെ ആരാധിച്ചിരുന്നതിനെ അവര്‍ നിഷേധിക്കുന്നവരായി തീരുകയും ചെയ്യും.(ഖു൪ആന്‍:46/5-6)
അല്ലാഹുവിനു പുറമെ ആരെയെല്ലാം മനുഷ്യര്‍ വിളിച്ചു പ്രാര്‍ത്ഥിക്കാറുണ്ടോ അവരെല്ലാം ഉള്‍ക്കൊള്ളുന്നതാണ് ഈ വചനം. ലോകാവസാനം വരെ അവര്‍ ആ വിളിക്ക് ഉത്തരം ചെയുകയില്ല. അതുമാത്രമല്ല അവ൪ ആരെയാണോ വിളിച്ച് പ്രാ൪ത്ഥിക്കുന്നത് അവര്‍ ഇവരുടെ പ്രാ൪ത്ഥന കേള്‍ക്കുന്നതുപോലുമില്ല. പരലോകത്ത് എത്തുമ്പോള്‍ ഇവരുടെ ഈ പ്രാ൪ത്ഥനയെ കുറിച്ച് അറിയുകയോ അനുകൂലിക്കുക്കയോ ചെയ്യുന്നവരല്ലെന്ന് അവ൪ നിഷേധിച്ചു പറയുകയും ചെയ്യും. അങ്ങനെ പരലോകത്ത് ഇവരും അവരും പരസ്പരം ശത്രുക്കളായിത്തീരും.
അല്ലാഹു അല്ലാത്തവരെ വിളിച്ചു പ്രാര്‍ത്ഥിക്കുന്നവന്‍ എറ്റവും വഴിപിഴച്ചവനാണെന്നാണ് അല്ലാഹു പറയുന്നത്. എന്നാല്‍ ഇന്ന് മുസ്ലിം സമൂഹത്തില്‍ അല്ലാഹു അല്ലാത്തവരെ വിളിച്ചു പ്രാര്‍ത്ഥിക്കുന്നവരെയും അതിന് വേണ്ടി വാദിക്കുന്നവരേയും കാണാവുന്നതാണ്.
‘മുഹിയിദ്ദീന്‍ ശൈഖേ രക്ഷിക്കണേ, ബദ്‌രീങ്ങളേ കാക്കണേ എന്നിങ്ങനെ മരിച്ച് പോയവരെ വിളിച്ചു പ്രാര്‍ത്ഥിക്കുന്നത് അനുവദനീയമാണ്. (പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ – ഫതാവാ മുഹ്‌യിസ്സുന്ന : 2/പേജ് /38).
പ്രാര്‍ത്ഥന അല്ലാഹുവിനോട് മാത്രം എന്ന പ്രമേയം സാക്ഷാല്‍ ഇബ്‌ലീസിന്റെ പ്രമേയമാണെന്ന് സുന്നി പണ്ഢിതര്‍ വഹാബികളെ തെര്യപ്പെടുത്തി’. (ഹാശിം നഈമി – വഴി പിരിഞ്ഞവര്‍ക്ക് എന്തുപറ്റി :പേജ് /37).
ഒരാള്‍ അല്ലാഹു അല്ലാത്തവരെ വിളിച്ച് പ്രാര്‍ത്ഥിക്കുമ്പോള്‍ അതുവഴി അവരെ ആരാധിക്കുകയാണ് ചെയ്യുന്നത്. മുഹിയിദ്ദീന്‍ ശൈഖേ രക്ഷിക്കണേ, ബദ്‌രീങ്ങളേ കാക്കണേ എന്നിങ്ങനെ വിളിച്ചു പ്രാര്‍ത്ഥിക്കുന്നത് മുഹിയിദ്ദീന്‍ ശൈഖിനും ബദ്‌രീങ്ങള്‍ക്കുമുള്ള ആരാധനയാണ്.വിളിച്ചു പ്രാര്‍ത്ഥിക്കുന്നവ൪ ഞങ്ങള്‍ മുഹിയിദ്ദീന്‍ ശൈഖിനേയും ബദ്‌രീങ്ങളേയും ആരാധിക്കുന്നില്ലെന്ന് പറഞ്ഞാലും .
നബി(സ്വ) പറഞ്ഞു: ‘പ്രാര്‍ത്ഥന, അത് തന്നെയാണ് ആരാധന’.
എന്നിട്ട് അവിടുന്ന് ഈ ആയത്ത് (ഖു൪ആന്‍ : 40/60) ഓതി : (തിര്‍മിദി, അബൂദാവൂദ്, അഹ്മദ്)
ﻭَﻗَﺎﻝَ ﺭَﺑُّﻜُﻢُ ٱﺩْﻋُﻮﻧِﻰٓ ﺃَﺳْﺘَﺠِﺐْ ﻟَﻜُﻢْ ۚ ﺇِﻥَّ ٱﻟَّﺬِﻳﻦَ ﻳَﺴْﺘَﻜْﺒِﺮُﻭﻥَ ﻋَﻦْ ﻋِﺒَﺎﺩَﺗِﻰ ﺳَﻴَﺪْﺧُﻠُﻮﻥَ ﺟَﻬَﻨَّﻢَ ﺩَاﺧِﺮِﻳﻦَ
നിങ്ങളുടെ രക്ഷിതാവ് പറഞ്ഞിരിക്കുന്നു: നിങ്ങള്‍ എന്നോട് പ്രാര്‍ത്ഥിക്കൂ. ഞാന്‍ നിങ്ങള്‍ക്ക് ഉത്തരം നല്‍കാം. എന്നെ ആരാധിക്കാതെ അഹങ്കാരം നടിക്കുന്നവരാരോ അവര്‍ വഴിയെ നിന്ദ്യരായിക്കൊണ്ട് നരകത്തില്‍ പ്രവേശിക്കുന്നതാണ്; തീര്‍ച്ച.(ഖു൪ആന്‍ : 40/60)
അല്ലാഹുവിനോടുള്ള പ്രാ൪ത്ഥന അവനുള്ള ആരാധനയാണെന്നാണ് (ഇബാദത്ത്) അല്ലാഹു ഈ ആയത്തിലൂടെ പറഞ്ഞിട്ടുള്ളത്. അപ്പോള്‍ അല്ലാഹു അല്ലാത്തവരോടുള്ള പ്രാ൪ത്ഥന അവ൪ക്കുള്ള ആരാധനയാണ് (ഇബാദത്താണ്). അതുകൊണ്ടാണ് മുഹിയിദ്ദീന്‍ ശൈഖേ രക്ഷിക്കണേ, ബദ്‌രീങ്ങളേ കാക്കണേ എന്നിങ്ങനെ വിളിച്ചു പ്രാര്‍ത്ഥിക്കുന്നത് മുഹിയിദ്ദീന്‍ ശൈഖിനും ബദ്‌രീങ്ങള്‍ക്കുമുള്ള ആരാധനയാണെന്ന് പറയുന്നത്.
പ്രാ൪ത്ഥന അല്ലാഹുവിനോട് മാത്രമേ പാടുള്ളൂവെന്നും അവന്‍ മാത്രമാണ് പ്രാ൪ത്ഥനക്ക് ഉത്തരം നല്‍കുന്നവനെന്നും വിശുദ്ധ ഖു൪ആനിലെ അനവധി ആയത്തുകളിലൂടെ അല്ലാഹു നമ്മെ അറിയിച്ചുള്ളതാണ്.
ﻭَﺃَﻥَّ ٱﻟْﻤَﺴَٰﺠِﺪَ ﻟِﻠَّﻪِ ﻓَﻼَ ﺗَﺪْﻋُﻮا۟ ﻣَﻊَ ٱﻟﻠَّﻪِ ﺃَﺣَﺪًا
പള്ളികള്‍ അല്ലാഹുവിനുള്ളതാകുന്നു. അതിനാല്‍ നിങ്ങള്‍ അല്ലാഹുവോടൊപ്പം ആരെയും വിളിച്ച് പ്രാര്‍ത്ഥിക്കരുത്.(ഖു൪ആന്‍ : 72/18)
ﻗُﻞْ ﺇِﻧَّﻤَﺎٓ ﺃَﺩْﻋُﻮا۟ ﺭَﺑِّﻰ ﻭَﻻَٓ ﺃُﺷْﺮِﻙُ ﺑِﻪِۦٓ ﺃَﺣَﺪًا
(നബിയേ)പറയുക: ഞാന്‍ എന്റെ രക്ഷിതാവിനെ മാത്രമേ വിളിച്ചു പ്രാര്‍ത്ഥിക്കുകയുള്ളൂ. അവനോട് യാതൊരാളെയും ഞാന്‍ പങ്കുചേര്‍ക്കുകയില്ല.(ഖു൪ആന്‍:72/20)
ﻭَﺇِﺫَا ﺳَﺄَﻟَﻚَ ﻋِﺒَﺎﺩِﻯ ﻋَﻨِّﻰ ﻓَﺈِﻧِّﻰ ﻗَﺮِﻳﺐٌ ۖ ﺃُﺟِﻴﺐُ ﺩَﻋْﻮَﺓَ ٱﻟﺪَّاﻉِ ﺇِﺫَا ﺩَﻋَﺎﻥِ ۖ ﻓَﻠْﻴَﺴْﺘَﺠِﻴﺒُﻮا۟ ﻟِﻰ ﻭَﻟْﻴُﺆْﻣِﻨُﻮا۟ ﺑِﻰ ﻟَﻌَﻠَّﻬُﻢْ ﻳَﺮْﺷُﺪُﻭﻥَ
നിന്നോട് എന്റെ ദാസന്‍മാര്‍ എന്നെപ്പറ്റി ചോദിച്ചാല്‍ ഞാന്‍ (അവര്‍ക്ക് ഏറ്റവും) അടുത്തുള്ളവനാകുന്നു (എന്ന് പറയുക.) പ്രാര്‍ത്ഥിക്കുന്നവന്‍ എന്നെ വിളിച്ച് പ്രാര്‍ത്ഥിച്ചാല്‍ ഞാന്‍ ആ പ്രാര്‍ത്ഥനയ്ക്ക് ഉത്തരം നല്‍കുന്നതാണ്. അതുകൊണ്ട് എന്റെ ആഹ്വാനം അവര്‍ സ്വീകരിക്കുകയും, എന്നില്‍ അവര്‍ വിശ്വസിക്കുകയും ചെയ്യട്ടെ. അവര്‍ നേര്‍വഴി പ്രാപിക്കുവാന്‍ വേണ്ടിയാണിത്. (ഖു൪ആന്‍ : 2/186)
അല്ലാഹു അല്ലാത്തവരോട് പ്രാ൪ത്ഥിച്ചാല്‍ അവരാരും അത് കേള്‍ക്കുകയില്ല.
ﺇِﻥ ﺗَﺪْﻋُﻮﻫُﻢْ ﻻَ ﻳَﺴْﻤَﻌُﻮا۟ ﺩُﻋَﺎٓءَﻛُﻢْ
…നിങ്ങള്‍ അവരോട് (അല്ലാഹു അല്ലാത്തവരോട്) പ്രാര്‍ത്ഥിക്കുന്ന പക്ഷം അവര്‍ നിങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കുകയില്ല. …..(ഖു൪ആന്‍ :35/14)
ﺇِﻧَّﻚَ ﻻَ ﺗُﺴْﻤِﻊُ ٱﻟْﻤَﻮْﺗَﻰٰ ﻭَﻻَ ﺗُﺴْﻤِﻊُ ٱﻟﺼُّﻢَّ ٱﻟﺪُّﻋَﺎٓءَ ﺇِﺫَا ﻭَﻟَّﻮْا۟ ﻣُﺪْﺑِﺮِﻳﻦَ
(നബിയേ) നിശ്ചയമായും മരണപ്പെട്ടവരെ നിനക്ക് കേള്‍പ്പിക്കാനാവുകയില്ല. ബധിരന്‍മാര്‍ പുറംതിരിച്ചു മാറിപോയാല്‍ അവരെയും നിനക്ക് വിളികേള്‍പ്പിക്കാനാവില്ല.(ഖു൪ആന്‍ :27/80)
ﻭَﻣَﺎ ﻳَﺴْﺘَﻮِﻯ ٱﻷَْﺣْﻴَﺎٓءُ ﻭَﻻَ ٱﻷَْﻣْﻮَٰﺕُ ۚ ﺇِﻥَّ ٱﻟﻠَّﻪَ ﻳُﺴْﻤِﻊُ ﻣَﻦ ﻳَﺸَﺎٓءُ ۖ ﻭَﻣَﺎٓ ﺃَﻧﺖَ ﺑِﻤُﺴْﻤِﻊٍ ﻣَّﻦ ﻓِﻰ ٱﻟْﻘُﺒُﻮﺭِ
ജീവിച്ചിരിക്കുന്നവരും മരിച്ചവരും സമമാകുകയില്ല. തീര്‍ച്ചയായും അല്ലാഹു അവന്‍ ഉദ്ദേശിക്കുന്നവരെ കേള്‍പ്പിക്കുന്നു. നിനക്ക് ഖബ്‌റുകളിലുള്ളവരെ കേള്‍പിക്കാനാവില്ല.(ഖു൪ആന്‍ :35/22)
അല്ലാഹു അല്ലാത്ത അവ൪ മരിച്ചവരോ ജീവിച്ചിരിക്കുന്നവരോ ആയ ആരും പ്രാ൪ത്ഥന കേള്‍ക്കുകയില്ല. ജീവിച്ചിരിക്കുന്നവരുടെ അടുക്കല്‍ പോയി നാം പ്രാ൪ത്ഥിച്ചാല്‍ അവ൪ ആ പ്രാ൪ത്ഥന കേള്‍ക്കുമെങ്കില്‍പോലും അവ൪ പ്രാ൪ത്ഥന കേള്‍ക്കുന്നവരാണെന്ന് പറയാവതല്ല. കാരണം ആ പ്രാ൪ത്ഥനയിലെ പദങ്ങള്‍ മാത്രമാണവ൪ കേട്ടത്. നാം മനസ്സ് കൊണ്ട് മാത്രം പ്രാത്ഥിച്ചാല്‍ അവ൪ കേള്‍ക്കുകയില്ല്ലലോ. അതെ, പ്രാ൪ത്ഥന കേള്‍ക്കുന്നവന്‍ അല്ലാഹു മാത്രമാണ്.
‘സമീഉദ്ദുആഅ് ‘ എന്നത് അല്ലാഹുവിന്റെ നാമ വിശേഷണമാണ്. ദൂരവ്യത്യാസമില്ലാതെ യാതൊരു തടസ്സവുമില്ലാതെ എല്ലാം കേള്‍ക്കുന്നവനാണ് അല്ലാഹു. മനസ്സില്‍ മന്ത്രിക്കുന്നതും പതുക്കെയുള്ളതും ഉച്ചത്തിലുള്ളതും അവന്‍ കേള്‍ക്കുന്നു. ഭൂമിയുടെ ഉപരിതലത്തില്‍ നിന്നും സമുദ്രത്തിന്റെ അഗാധതകളില്‍ നിന്നും വാനലോകത്ത് നിന്നും വിളിച്ചാലും അല്ലാഹു കേള്‍ക്കും. ലോകത്തുള്ള വിവിധ മനുഷ്യരും ഒരേ സമയത്ത് വൈവിധ്യമാ൪ന്ന ഭാഷയില്‍ വ്യത്യസ്ത ആവശ്യങ്ങള്‍ക്ക് പ്രാ൪ത്ഥിച്ചാലും ആ ആവശ്യങ്ങളെല്ലാം യാതൊരു കൂടികലരുമില്ലാതെ ഭാഷയുടെ അതി൪ വരമ്പുകളില്ലാതെ മനസ്സിലാക്കാനും നല്‍കാനും കഴിയുന്ന സ൪വ്വതും കേള്‍ക്കുന്നവനാണ് അല്ലാഹു.
ﻭَﻫُﻮَ ٱﻟﺴَّﻤِﻴﻊُ ٱﻟْﻌَﻠِﻴﻢُ
അവന്‍ എല്ലാം കേള്‍ക്കുന്നവനും എല്ലാം അറിയുന്നവനുമത്രെ.………. (ഖു൪ആന്‍ :2/137)
അല്ലാഹു അല്ലാത്തവരോട് പ്രാ൪ത്ഥിച്ചാല്‍ അവ൪ കേളക്കാത്തതുകൊണ്ടുതന്നെ അവ൪ ഉത്തരം നല്‍കുകയില്ലെന്നും അവരോടുള്ള പ്രാ൪ത്ഥന നിര൪ത്ഥകമായിരിക്കുമെന്നും അല്ലാഹു പറഞ്ഞിട്ടുണ്ട്.
ﺇِﻥ ﺗَﺪْﻋُﻮﻫُﻢْ ﻻَ ﻳَﺴْﻤَﻌُﻮا۟ ﺩُﻋَﺎٓءَﻛُﻢْ ﻭَﻟَﻮْ ﺳَﻤِﻌُﻮا۟ ﻣَﺎ ٱﺳْﺘَﺠَﺎﺑُﻮا۟ ﻟَﻜُﻢْ ۖ
…നിങ്ങള്‍ അവരോട് (അല്ലാഹു അല്ലാത്തവരോട്) പ്രാര്‍ത്ഥിക്കുന്ന പക്ഷം അവര്‍ നിങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കുകയില്ല. അവര്‍ കേട്ടാലും നിങ്ങള്‍ക്കവര്‍ ഉത്തരം നല്‍കുന്നതല്ല.…..(ഖു൪ആന്‍ :35/14)
ﻟَﻪُۥ ﺩَﻋْﻮَﺓُ ٱﻟْﺤَﻖِّ ۖ ﻭَٱﻟَّﺬِﻳﻦَ ﻳَﺪْﻋُﻮﻥَ ﻣِﻦ ﺩُﻭﻧِﻪِۦ ﻻَ ﻳَﺴْﺘَﺠِﻴﺒُﻮﻥَ ﻟَﻬُﻢ ﺑِﺸَﻰْءٍ ﺇِﻻَّ ﻛَﺒَٰﺴِﻂِ ﻛَﻔَّﻴْﻪِ ﺇِﻟَﻰ ٱﻟْﻤَﺎٓءِ ﻟِﻴَﺒْﻠُﻎَ ﻓَﺎﻩُ ﻭَﻣَﺎ ﻫُﻮَ ﺑِﺒَٰﻠِﻐِﻪِۦ ۚ ﻭَﻣَﺎ ﺩُﻋَﺎٓءُ ٱﻟْﻜَٰﻔِﺮِﻳﻦَ ﺇِﻻَّ ﻓِﻰ ﺿَﻠَٰﻞٍ
അവനോടുള്ളതുമാത്രമാണ് ന്യായമായ പ്രാര്‍ത്ഥന. അവന് പുറമെ ആരോടെല്ലാം അവര്‍ പ്രാര്‍ത്ഥിച്ച് കൊണ്ടിരിക്കുന്നുവോ അവരാരും അവര്‍ക്ക് യാതൊരു ഉത്തരവും നല്‍കുന്നതല്ല. വെള്ളം തന്റെ വായില്‍ (തനിയെ) വന്നെത്താന്‍ വേണ്ടി തന്റെ ഇരുകൈകളും അതിന്റെ നേരെ നീട്ടിക്കാണിക്കുന്നവനെപ്പോലെ മാത്രമാകുന്നു അവര്‍. അത് (വെള്ളം) വായില്‍ വന്നെത്തുകയില്ലല്ലോ. സത്യനിഷേധികളുടെ പ്രാര്‍ത്ഥന നഷ്ടത്തില്‍ തന്നെയാകുന്നു.(ഖു൪ആന്‍ : 13/14)
ﻭَﻻَ ﺗَﺪْﻉُ ﻣِﻦ ﺩُﻭﻥِ ٱﻟﻠَّﻪِ ﻣَﺎ ﻻَ ﻳَﻨﻔَﻌُﻚَ ﻭَﻻَ ﻳَﻀُﺮُّﻙَ ۖ ﻓَﺈِﻥ ﻓَﻌَﻠْﺖَ ﻓَﺈِﻧَّﻚَ ﺇِﺫًا ﻣِّﻦَ ٱﻟﻈَّٰﻠِﻤِﻴﻦَ ﻭَﺇِﻥ ﻳَﻤْﺴَﺴْﻚَ ٱﻟﻠَّﻪُ ﺑِﻀُﺮٍّ ﻓَﻼَ ﻛَﺎﺷِﻒَ ﻟَﻪُۥٓ ﺇِﻻَّ ﻫُﻮَ ۖ ﻭَﺇِﻥ ﻳُﺮِﺩْﻙَ ﺑِﺨَﻴْﺮٍ ﻓَﻼَ ﺭَآﺩَّ ﻟِﻔَﻀْﻠِﻪِۦ ۚ ﻳُﺼِﻴﺐُ ﺑِﻪِۦ ﻣَﻦ ﻳَﺸَﺎٓءُ ﻣِﻦْ ﻋِﺒَﺎﺩِﻩِۦ ۚ ﻭَﻫُﻮَ ٱﻟْﻐَﻔُﻮﺭُ ٱﻟﺮَّﺣِﻴﻢُ
അല്ലാഹുവിന് പുറമെ നിനക്ക് ഉപകാരം ചെയ്യാത്തതും, നിനക്ക് ഉപദ്രവം ചെയ്യാത്തതുമായ യാതൊന്നിനോടും നീ പ്രാര്‍ത്ഥിക്കരുത്. നീ അപ്രകാരം ചെയ്യുന്ന പക്ഷം തീര്‍ച്ചയായും നീ അക്രമികളുടെ കൂട്ടത്തിലായിരിക്കും. നിനക്ക് അല്ലാഹു വല്ല ദോഷവും ഏല്‍പ്പിക്കുന്ന പക്ഷം അവനൊഴികെ അത് നീക്കം ചെയ്യാന്‍ ഒരാളുമില്ല. അവന്‍ നിനക്ക് വല്ല ഗുണവും ഉദ്ദേശിക്കുന്ന പക്ഷം അവന്റെ അനുഗ്രഹം തട്ടിമാറ്റാന്‍ ഒരാളുമില്ല. തന്റെ ദാസന്‍മാരില്‍ നിന്ന് താന്‍ ഇച്ഛിക്കുന്നവര്‍ക്ക് അത് (അനുഗ്രഹം) അവന്‍ അനുഭവിപ്പിക്കുന്നു. അവന്‍ ഏറെ പൊറുക്കുന്നവനും കരുണാനിധിയുമത്രെ. (ഖു൪ആന്‍ :10/106-107)
ﻭَٱﻟَّﺬِﻳﻦَ ﺗَﺪْﻋُﻮﻥَ ﻣِﻦ ﺩُﻭﻧِﻪِۦ ﻻَ ﻳَﺴْﺘَﻄِﻴﻌُﻮﻥَ ﻧَﺼْﺮَﻛُﻢْ ﻭَﻻَٓ ﺃَﻧﻔُﺴَﻬُﻢْ ﻳَﻨﺼُﺮُﻭﻥَ
അവന് പുറമെ നിങ്ങള്‍ വിളിച്ച് പ്രാര്‍ത്ഥിക്കുന്നവര്‍ക്കൊന്നും നിങ്ങളെ സഹായിക്കാന്‍ സാധിക്കുകയില്ല. സ്വദേഹങ്ങള്‍ക്ക് തന്നെയും അവര്‍ സഹായം ചെയ്യുകയില്ല. (ഖു൪ആന്‍ : 7/197)
ﻭَٱﻟَّﺬِﻳﻦَ ﻳَﺪْﻋُﻮﻥَ ﻣِﻦ ﺩُﻭﻥِ ٱﻟﻠَّﻪِ ﻻَ ﻳَﺨْﻠُﻘُﻮﻥَ ﺷَﻴْـًٔﺎ ﻭَﻫُﻢْ ﻳُﺨْﻠَﻘُﻮﻥَ ﺃَﻣْﻮَٰﺕٌ ﻏَﻴْﺮُ ﺃَﺣْﻴَﺎٓءٍ ۖ ﻭَﻣَﺎ ﻳَﺸْﻌُﺮُﻭﻥَ ﺃَﻳَّﺎﻥَ ﻳُﺒْﻌَﺜُﻮﻥَ
അല്ലാഹുവിന് പുറമെ നിങ്ങള്‍ ആരെയൊക്കെ വിളിച്ച് പ്രാര്‍ത്ഥിച്ച് കൊണ്ടിരിക്കുന്നുവോ അവര്‍ യാതൊന്നും സൃഷ്ടിക്കുന്നില്ല. അവരാകട്ടെ സൃഷ്ടിക്കപ്പെടുന്നവരുമാണ്. അവര്‍ (പ്രാര്‍ത്ഥിക്കപ്പെടുന്നവര്‍) മരിച്ചവരാണ്. ജീവനുള്ളവരല്ല. ഏത് സമയത്താണ് അവര്‍ ഉയിര്‍ത്തെഴുന്നേല്‍പ്പിക്കപ്പെടുക എന്ന് അവര്‍ അറിയുന്നുമില്ല.(ഖു൪ആന്‍: 16/20 -21)
ﻳَٰٓﺄَﻳُّﻬَﺎ ٱﻟﻨَّﺎﺱُ ﺿُﺮِﺏَ ﻣَﺜَﻞٌ ﻓَﭑﺳْﺘَﻤِﻌُﻮا۟ ﻟَﻪُۥٓ ۚ ﺇِﻥَّ ٱﻟَّﺬِﻳﻦَ ﺗَﺪْﻋُﻮﻥَ ﻣِﻦ ﺩُﻭﻥِ ٱﻟﻠَّﻪِ ﻟَﻦ ﻳَﺨْﻠُﻘُﻮا۟ ﺫُﺑَﺎﺑًﺎ ﻭَﻟَﻮِ ٱﺟْﺘَﻤَﻌُﻮا۟ ﻟَﻪُۥ ۖ ﻭَﺇِﻥ ﻳَﺴْﻠُﺒْﻬُﻢُ ٱﻟﺬُّﺑَﺎﺏُ ﺷَﻴْـًٔﺎ ﻻَّ ﻳَﺴْﺘَﻨﻘِﺬُﻭﻩُ ﻣِﻨْﻪُ ۚ ﺿَﻌُﻒَ ٱﻟﻄَّﺎﻟِﺐُ ﻭَٱﻟْﻤَﻄْﻠُﻮﺏُ
മനുഷ്യരേ, ഒരു ഉദാഹരണമിതാ വിവരിക്കപ്പെടുന്നു. നിങ്ങള്‍ അത് ശ്രദ്ധിച്ചു കേള്‍ക്കുക. തീര്‍ച്ചയായും അല്ലാഹുവിന് പുറമെ നിങ്ങള്‍ വിളിച്ചു പ്രാര്‍ത്ഥിക്കുന്നവര്‍ ഒരു ഈച്ചയെപ്പോലും സൃഷ്ടിക്കുകയില്ല. അതിനായി അവരെല്ലാവരും ഒത്തുചേര്‍ന്നാല്‍ പോലും. ഈച്ച അവരുടെ പക്കല്‍ നിന്ന് വല്ലതും തട്ടിയെടുത്താല്‍ അതിന്‍റെ പക്കല്‍ നിന്ന് അത് മോചിപ്പിച്ചെടുക്കാനും അവര്‍ക്ക് കഴിയില്ല. അപേക്ഷിക്കുന്നവനും അപേക്ഷിക്കപ്പെടുന്നവനും ദുര്‍ബലര്‍ തന്നെ. (ഖു൪ആന്‍:22/73)
ﺫَٰﻟِﻚَ ﺑِﺄَﻥَّ ٱﻟﻠَّﻪَ ﻫُﻮَ ٱﻟْﺤَﻖُّ ﻭَﺃَﻥَّ ﻣَﺎ ﻳَﺪْﻋُﻮﻥَ ﻣِﻦ ﺩُﻭﻧِﻪِ ٱﻟْﺒَٰﻄِﻞُ ﻭَﺃَﻥَّ ٱﻟﻠَّﻪَ ﻫُﻮَ ٱﻟْﻌَﻠِﻰُّ ٱﻟْﻜَﺒِﻴﺮُ
അതെന്തുകൊണ്ടെന്നാല്‍ അല്ലാഹുവാണ് സത്യമായിട്ടുള്ളവന്‍. അവന് പുറമെ അവര്‍ വിളിച്ച് പ്രാര്‍ത്ഥിക്കുന്നതെല്ലാം വ്യര്‍ത്ഥമാകുന്നു. അല്ലാഹു തന്നെയാകുന്നു ഉന്നതനും വലിയവനും.(ഖു൪ആന്‍ :31/30)
ﻭَﻣَﻦ ﻳَﺪْﻉُ ﻣَﻊَ ٱﻟﻠَّﻪِ ﺇِﻟَٰﻬًﺎ ءَاﺧَﺮَ ﻻَ ﺑُﺮْﻫَٰﻦَ ﻟَﻪُۥ ﺑِﻪِۦ ﻓَﺈِﻧَّﻤَﺎ ﺣِﺴَﺎﺑُﻪُۥ ﻋِﻨﺪَ ﺭَﺑِّﻪِۦٓ ۚ ﺇِﻧَّﻪُۥ ﻻَ ﻳُﻔْﻠِﺢُ ٱﻟْﻜَٰﻔِﺮُﻭﻥَ
വല്ലവനും അല്ലാഹുവോടൊപ്പം മറ്റ് വല്ല ദൈവത്തെയും വിളിച്ച് പ്രാര്‍ത്ഥിക്കുന്ന പക്ഷം അതിന് അവന്റെ പക്കല്‍ യാതൊരു പ്രമാണവും ഇല്ല തന്നെ. അവന്റെ വിചാരണ അവന്റെ രക്ഷിതാവിന്റെ അടുക്കല്‍ വെച്ച് തന്നെയായിരിക്കും. തീ൪ച്ചയായും സത്യനിഷേധികള്‍ വിജയം പ്രാപിക്കുകയില്ല.(ഖു൪ആന്‍:23/117)
സൂറത്തുല്‍ ഫു൪ഖാനിന്റെ 63-76 ആയത്തുകളില്‍ റഹ്’മാന്‍ ആയ റബ്ബിന്റെ അടിമകളുടെ ഗുണങ്ങള്‍ വിവരിക്കുന്നുണ്ട്.അവരുടെ ഒരു ഗുണമാണ് അവ൪ അല്ലാഹുവിനോടൊപ്പം വേറെയാരോടും വിളിച്ചു പ്രാര്‍ത്ഥിക്കാത്തവരാണെന്നത്.
ﻭَٱﻟَّﺬِﻳﻦَ ﻻَ ﻳَﺪْﻋُﻮﻥَ ﻣَﻊَ ٱﻟﻠَّﻪِ ﺇِﻟَٰﻬًﺎ ءَاﺧَﺮَ ﻭَﻻَ ﻳَﻘْﺘُﻠُﻮﻥَ ٱﻟﻨَّﻔْﺲَ ٱﻟَّﺘِﻰ ﺣَﺮَّﻡَ ٱﻟﻠَّﻪُ ﺇِﻻَّ ﺑِﭑﻟْﺤَﻖِّ ﻭَﻻَ ﻳَﺰْﻧُﻮﻥَ ۚ ﻭَﻣَﻦ ﻳَﻔْﻌَﻞْ ﺫَٰﻟِﻚَ ﻳَﻠْﻖَ ﺃَﺛَﺎﻣًﺎ
അല്ലാഹുവിനോടൊപ്പം വേറെയൊരു ഇലാഹിനേയും വിളിച്ചു പ്രാര്‍ത്ഥിക്കാത്തവരും, അല്ലാഹു പവിത്രമാക്കി വെച്ചിട്ടുള്ള ജീവനെ ന്യായമായ കാരണത്താലല്ലാതെ ഹനിച്ചു കളയാത്തവരും, വ്യഭിചരിക്കാത്തവരുമാകുന്നു അവര്‍. ആ കാര്യങ്ങള്‍ വല്ലവനും ചെയ്യുന്ന പക്ഷം അവന്‍ പാപഫലം കണ്ടെത്തുക തന്നെ ചെയ്യും.(ഖു൪ആന്‍ : 25/68)
നബിക്ക്(സ്വ) തന്റെ ജീവിതകാലത്ത് ഒരുപാട് പ്രയാസങ്ങളും പ്രതിസന്ധികളും ഉണ്ടായിട്ടുണ്ട്. ഒരിക്കല്‍ പോലും അവിടുന്ന് മുന്‍കഴിഞ്ഞ പ്രവാചകന്മാരെ വിളിച്ച് പ്രാര്‍ത്ഥിച്ചിട്ടില്ല. മുഹമ്മദ് നബി(സ്വ) മാത്രമല്ല മുന്‍കഴിഞ്ഞ പ്രവാചകന്മാരാരും അങ്ങനെ ചെയ്തിട്ടില്ല. വിശുദ്ധ ഖുര്‍ആനില്‍ ഒരുപാട് പ്രവാചകന്മാരുടെ പ്രാര്‍ത്ഥനകള്‍ നമുക്ക് കാണാനാവും. അതിലൊന്നും തന്നെ അല്ലാഹു അല്ലാത്തവരോടുള്ള ഒരു പ്രാര്‍ത്ഥന പോലുമില്ല. മനുഷ്യ൪ക്ക് മാ൪ഗ്ഗ ദ൪ശനവുമായി കടന്നു വന്നിട്ടുള്ള പ്രവാചകന്‍മാരെല്ലാം അല്ലാഹുവിനോട് മാത്രമാണ് പ്രാ൪ത്ഥിച്ചിരുന്നത്.
ﻓَﭑﺳْﺘَﺠَﺒْﻨَﺎ ﻟَﻪُۥ ﻭَﻭَﻫَﺒْﻨَﺎ ﻟَﻪُۥ ﻳَﺤْﻴَﻰٰ ﻭَﺃَﺻْﻠَﺤْﻨَﺎ ﻟَﻪُۥ ﺯَﻭْﺟَﻪُۥٓ ۚ ﺇِﻧَّﻬُﻢْ ﻛَﺎﻧُﻮا۟ ﻳُﺴَٰﺮِﻋُﻮﻥَ ﻓِﻰ ٱﻟْﺨَﻴْﺮَٰﺕِ ﻭَﻳَﺪْﻋُﻮﻧَﻨَﺎ ﺭَﻏَﺒًﺎ ﻭَﺭَﻫَﺒًﺎ ۖ ﻭَﻛَﺎﻧُﻮا۟ ﻟَﻨَﺎ ﺧَٰﺸِﻌِﻴﻦَ
……. അവര്‍ (പ്രവാചകന്‍മാര്‍) ഉത്തമകാര്യങ്ങള്‍ക്ക് ധൃതികാണിക്കുകയും, ആശിച്ച് കൊണ്ടും, പേടിച്ചുകൊണ്ടും നമ്മോട് പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നവരായിരുന്നു. അവര്‍ നമ്മോട് താഴ്മ കാണിക്കുന്നവരുമായിരുന്നു.(ഖു൪ആന്‍ :21/76)
അല്ലാഹുവിനോടുള്ള പ്രവാചകന്‍മാരുടെ പ്രാ൪ത്ഥനക്ക് അല്ലാഹു ഉത്തരം നല്‍കുകയും ചെയ്തു.
ﻭَﻧُﻮﺣًﺎ ﺇِﺫْ ﻧَﺎﺩَﻯٰ ﻣِﻦ ﻗَﺒْﻞُ ﻓَﭑﺳْﺘَﺠَﺒْﻨَﺎ ﻟَﻪُۥ ﻓَﻨَﺠَّﻴْﻨَٰﻪُ ﻭَﺃَﻫْﻠَﻪُۥ ﻣِﻦَ ٱﻟْﻜَﺮْﺏِ ٱﻟْﻌَﻈِﻴﻢِ
നൂഹിനെയും (ഓര്‍ക്കുക). മുമ്പ് അദ്ദേഹം വിളിച്ച് പ്രാര്‍ത്ഥിച്ച സന്ദര്‍ഭം. അദ്ദേഹത്തിന് നാം ഉത്തരം നല്‍കി. അങ്ങനെ അദ്ദേഹത്തെയും, അദ്ദേഹത്തിന്റെ കുടുംബത്തെയും നാം മഹാ ദുഃഖത്തില്‍ നിന്ന് രക്ഷപ്പെടുത്തി.(ഖു൪ആന്‍ :21/90)
ﻭَﺃَﻳُّﻮﺏَ ﺇِﺫْ ﻧَﺎﺩَﻯٰ ﺭَﺑَّﻪُۥٓ ﺃَﻧِّﻰ ﻣَﺴَّﻨِﻰَ ٱﻟﻀُّﺮُّ ﻭَﺃَﻧﺖَ ﺃَﺭْﺣَﻢُ ٱﻟﺮَّٰﺣِﻤِﻴﻦَ ﻓَﭑﺳْﺘَﺠَﺒْﻨَﺎ ﻟَﻪُۥ ﻓَﻜَﺸَﻔْﻨَﺎ ﻣَﺎ ﺑِﻪِۦ ﻣِﻦ ﺿُﺮٍّ ۖ ﻭَءَاﺗَﻴْﻨَٰﻪُ ﺃَﻫْﻠَﻪُۥ ﻭَﻣِﺜْﻠَﻬُﻢ ﻣَّﻌَﻬُﻢْ ﺭَﺣْﻤَﺔً ﻣِّﻦْ ﻋِﻨﺪِﻧَﺎ ﻭَﺫِﻛْﺮَﻯٰ ﻟِﻠْﻌَٰﺒِﺪِﻳﻦَ
അയ്യൂബിനെയും (ഓര്‍ക്കുക.) തന്റെ രക്ഷിതാവിനെ വിളിച്ച് കൊണ്ട് അദ്ദേഹം ഇപ്രകാരം പ്രാര്‍ത്ഥിച്ച സന്ദര്‍ഭം: എനിക്കിതാ കഷ്ടപ്പാട് ബാധിച്ചിരിക്കുന്നു. നീ കാരുണികരില്‍ വെച്ച് ഏറ്റവും കരുണയുള്ളവനാണല്ലോ.അപ്പോള്‍ അദ്ദേഹത്തിന് നാം ഉത്തരം നല്‍കുകയും, അദ്ദേഹത്തിന് നേരിട്ട കഷ്ടപ്പാട് നാം അകറ്റിക്കളയുകയും ചെയ്തു. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെയും, അവരോടൊപ്പം അവരുടെ അത്രയും പേരെ വേറെയും നാം അദ്ദേഹത്തിന് നല്‍കുകയും ചെയ്തു. നമ്മുടെ പക്കല്‍ നിന്നുള്ള ഒരു കാരുണ്യവും, ആരാധനാനിരതരായിട്ടുള്ളവര്‍ക്ക് ഒരു സ്മരണയുമാണത്.(ഖു൪ആന്‍ :21/83-84)
ﻭَﺫَا ٱﻟﻨُّﻮﻥِ ﺇِﺫ ﺫَّﻫَﺐَ ﻣُﻐَٰﻀِﺒًﺎ ﻓَﻈَﻦَّ ﺃَﻥ ﻟَّﻦ ﻧَّﻘْﺪِﺭَ ﻋَﻠَﻴْﻪِ ﻓَﻨَﺎﺩَﻯٰ ﻓِﻰ ٱﻟﻈُّﻠُﻤَٰﺖِ ﺃَﻥ ﻻَّٓ ﺇِﻟَٰﻪَ ﺇِﻻَّٓ ﺃَﻧﺖَ ﺳُﺒْﺤَٰﻨَﻚَ ﺇِﻧِّﻰ ﻛُﻨﺖُ ﻣِﻦَ ٱﻟﻈَّٰﻠِﻤِﻴﻦَ ﻓَﭑﺳْﺘَﺠَﺒْﻨَﺎ ﻟَﻪُۥ ﻭَﻧَﺠَّﻴْﻨَٰﻪُ ﻣِﻦَ ٱﻟْﻐَﻢِّ ۚ ﻭَﻛَﺬَٰﻟِﻚَ ﻧُۨﺠِﻰ ٱﻟْﻤُﺆْﻣِﻨِﻴﻦَ
ദുന്നൂനി നെയും (ഓര്‍ക്കുക) അദ്ദേഹം കുപിതനായി പോയിക്കളഞ്ഞ സന്ദര്‍ഭം. നാം ഒരിക്കലും അദ്ദേഹത്തിന് ഞെരുക്കമുണ്ടാക്കുകയില്ലെന്ന് അദ്ദേഹം ധരിച്ചു. അനന്തരം ഇരുട്ടുകള്‍ക്കുള്ളില്‍ നിന്ന് അദ്ദേഹം വിളിച്ചുപറഞ്ഞു: നീയല്ലാതെ യാതൊരു ദൈവവുമില്ല. നീ എത്ര പരിശുദ്ധന്‍. തീര്‍ച്ചയായും ഞാന്‍ അക്രമികളുടെ കൂട്ടത്തില്‍ പെട്ടവനായിരിക്കുന്നു.അപ്പോള്‍ നാം അദ്ദേഹത്തിന് ഉത്തരം നല്‍കുകയും ദുഃഖത്തില്‍ നിന്ന് അദ്ദേഹത്തെ നാം രക്ഷപ്പെടുത്തുകയും ചെയ്തു. സത്യവിശ്വാസികളെ അപ്രകാരം നാം രക്ഷിക്കുന്നു.(ഖു൪ആന്‍ :21/87-88)
ﻭَﺯَﻛَﺮِﻳَّﺎٓ ﺇِﺫْ ﻧَﺎﺩَﻯٰ ﺭَﺑَّﻪُۥ ﺭَﺏِّ ﻻَ ﺗَﺬَﺭْﻧِﻰ ﻓَﺮْﺩًا ﻭَﺃَﻧﺖَ ﺧَﻴْﺮُ ٱﻟْﻮَٰﺭِﺛِﻴﻦَﻓَﭑﺳْﺘَﺠَﺒْﻨَﺎ ﻟَﻪُۥ ﻭَﻭَﻫَﺒْﻨَﺎ ﻟَﻪُۥ ﻳَﺤْﻴَﻰٰ ﻭَﺃَﺻْﻠَﺤْﻨَﺎ ﻟَﻪُۥ ﺯَﻭْﺟَﻪُۥٓ ۚ
സകരിയ്യായെയും (ഓര്‍ക്കുക) അദ്ദേഹം തന്റെ രക്ഷിതാവിനെ വിളിച്ച് ഇപ്രകാരം പ്രാര്‍ത്ഥിച്ച സന്ദര്‍ഭം: എന്റെ രക്ഷിതാവേ, നീ എന്നെ ഏകനായി (പിന്തുടര്‍ച്ചക്കാരില്ലാതെ) വിടരുതേ. നീയാണല്ലോ അനന്തരാവകാശമെടുക്കുന്നവരില്‍ ഏറ്റവും ഉത്തമന്‍.അപ്പോള്‍ നാം അദ്ദേഹത്തിന് ഉത്തരം നല്‍കുകയും, അദ്ദേഹത്തിന് (മകന്‍) യഹ്‌യായെ നാം പ്രദാനം ചെയ്യുകയും, അദ്ദേഹത്തിന്‍റെ ഭാര്യയെ നാം (ഗര്‍ഭധാരണത്തിന്) പ്രാപ്തയാക്കുകയും ചെയ്തു …….(ഖു൪ആന്‍ :21/89-90)
അല്ലാഹു അല്ലാത്തവരോട് പ്രാ൪ത്ഥിച്ചാല്‍ ദുനിയാവില്‍ തന്നെ നഷ്ടമാണെന്ന് മാത്രമല്ല പരലോകത്ത് നരകമായിരിക്കും ലഭിക്കുക.
ഇബ്നു മസ്ഊദില്‍(റ) നിന്ന് നിവേദനം: അല്ലാഹുവിന്റെ റസൂല്‍(സ്വ) പറഞ്ഞു: അല്ലാഹുവിന് സമന്‍മാരെ വിളിച്ച് പ്രാ൪ത്ഥിച്ചുകൊണ്ട് ആരെങ്കിലും മരിച്ചാല്‍ അവന്‍ നരകത്തില്‍ പ്രവേശിച്ചതുതന്നെ.(ബുഖാരി).
ഇന്ന് അല്ലാഹു അല്ലാത്തവരെ വിളിച്ചു പ്രാര്‍ത്ഥിക്കുന്നതിനുവേണ്ടി വാദിക്കുന്ന ആളുടെ മുന്‍ഗാമികള്‍ വരെ പ്രാ൪ത്ഥന ഇബാദത്താണെന്നും അത് അല്ലാഹുവിനോട് മാത്രമേ പാടുള്ളൂവെന്ന് പറഞ്ഞവരുമായിരുന്നു.
അബ്ദുര്‍റഹ്മാന്‍ മഖ്ദൂമി പൊന്നാനി എഴുതുന്നു: ‘പ്രാര്‍ത്ഥന ഒരു ആരാധനയാണെന്ന് മാത്രമല്ല പ്രാര്‍ത്ഥനയില്ലാത്തതൊന്നും ആരാധനയാവുകയില്ല. പ്രാര്‍ത്ഥനയും ആരാധനയും അല്ലാഹുവിനോട് മാത്രം. പ്രാര്‍ത്ഥിക്കുക, അവന്‍ നമുക്ക് ഉത്തരം ചെയ്യും. അഹങ്കാരികള്‍ മാത്രമെ അല്ലാഹുവിനെ ആരാധിക്കാനും അവനോട് പ്രാര്‍ത്ഥിക്കാനും വിസമ്മതം കാണിക്കുകയുള്ളൂ. ശാശ്വതവും നിന്ദ്യവുമായ നരകീയ ജീവിതമാണവര്‍ക്ക് ലഭിക്കാന്‍ പോകുന്നത്.'(ഖുര്‍ആന്‍ പരിഭാഷയും വ്യാഖ്യാനവും : 2/1032)
‘അല്ലാഹു അല്ലാത്ത ഏതൊരു വസ്തുവിനെയും – അത് നബിയാവട്ടെ, വലിയാവട്ടെ, കല്ലാവട്ടെ, മരമാവട്ടെ- ആരാധിക്കുന്നതും അതിനോട് പ്രാര്‍ത്ഥിക്കുന്നതും ശിര്‍ക്കാണെന്ന് വിശ്വസിക്കാത്ത ഒരു മുസ്‌ലിമുമില്ല’. (അല്‍ ഖൗലുസ്സദീദ് – റഷീദുദ്ദീന്‍ മൂസ മുസ്‌ലിയാര്‍: പേജ് :100).
‘പ്രാര്‍ത്ഥന ഇബാദത്താ ഹബീബെ എന്ന്, നുഅമാനവര്‍ പറയുന്നു നബിയില്‍ നിന്ന്. വിശ്വാസികള്‍ക്കുള്ളായുധം ദുഅഃയെന്ന്, തിരു മുസ്തഫാ നബിതന്നതും പറയുന്നു, അതുമാത്രമല്ല ഇബാദത്തിനത് മജ്ജയാ, എന്നും ഹദീസില്‍ വന്നതും ശരിതന്നെയാ’ (അല്‍ മവാഹിബുല്‍ ജലിയ്യ – തഴവാ കുഞ്ഞി മുഹമ്മദ് മൗലവി : പേജ് 29).
അല്ലാഹു അല്ലാത്തവരെ വിളിച്ചു പ്രാര്‍ത്ഥിക്കുന്നവനാണ് എറ്റവും വഴിപിഴച്ചവനെന്ന വിശുദ്ധ ഖു൪ആനിലെ ആയത്ത് ചൂണ്ടികാണിക്കപ്പെടുമ്പോള്‍ ഞങ്ങള്‍ അല്ലാഹു അല്ലാത്തവരോട് പ്രാ൪ത്ഥിക്കുന്നില്ലെന്നും സഹായം അ൪ത്ഥിക്കുക (ഇസ്തിഗാസ) മാത്രമാണെന്നുമാണ് ചിലരുടെ വാദം. അതുകൊണ്ടുതന്നെ സഹായതേട്ടം എന്താണെന്നും പ്രാ൪ത്ഥന എന്താണെന്നും നാം വ്യക്തമായി മനസ്സിലാക്കിയിരിക്കണം.
മനുഷ്യന്‍മാ൪ ഈ ഭുമിയില്‍ ജീവിക്കുമ്പോള്‍ അവ൪ പരസ്പരം മറ്റുള്ളവരെ ആശ്രയിക്കേണ്ടി വരും. മനുഷ്യന്‍മാ൪ തമ്മിലുള്ള സഹായവും സഹകരണവും ആവശ്യമുള്ളതുകൊണ്ടാണ് അന്യോനം സഹായിക്കണമെന്നും സഹകരിക്കണമെന്നും വിശുദ്ധ ഖു൪ആന്‍ നമ്മോട് നി൪ദ്ദേശിച്ചിട്ടുള്ളത്.
… ﻭَﺗَﻌَﺎﻭَﻧُﻮا۟ ﻋَﻠَﻰ ٱﻟْﺒِﺮِّ ﻭَٱﻟﺘَّﻘْﻮَﻯٰ ۖ ﻭَﻻَ ﺗَﻌَﺎﻭَﻧُﻮا۟ ﻋَﻠَﻰ ٱﻹِْﺛْﻢِ ﻭَٱﻟْﻌُﺪْﻭَٰﻥِ ۚ….
…പുണ്യത്തിലും ധര്‍മ്മനിഷ്ഠയിലും നിങ്ങള്‍ അന്യോന്യം സഹായിക്കുക. പാപത്തിലും അതിക്രമത്തിലും നിങ്ങള്‍ അന്യോന്യം സഹായിക്കരുത്. ….. (ഖു൪ആന്‍ :5/2)
ഈ സഹായ സഹകരണങ്ങളുടെ അടിസ്ഥാനത്തില്‍ ഒരാള്‍ മറ്റുള്ളവരോട് എന്തെങ്കിലും സഹായം ആവശ്യപ്പെടുന്നതിന് അറബിഭാഷയില്‍ ‘ഇസ്തിഗാസ’ എന്ന പ്രയോഗിക്കാറുണ്ട്. ഇതേ അ൪ത്ഥത്തില്‍ തന്നെയുള്ള അതിന്റെ പ്രയോഗം വിശുദ്ധ ഖു൪ആനില്‍ കാണാം.
ﻭَﺩَﺧَﻞَ ٱﻟْﻤَﺪِﻳﻨَﺔَ ﻋَﻠَﻰٰ ﺣِﻴﻦِ ﻏَﻔْﻠَﺔٍ ﻣِّﻦْ ﺃَﻫْﻠِﻬَﺎ ﻓَﻮَﺟَﺪَ ﻓِﻴﻬَﺎ ﺭَﺟُﻠَﻴْﻦِ ﻳَﻘْﺘَﺘِﻼَﻥِ ﻫَٰﺬَا ﻣِﻦ ﺷِﻴﻌَﺘِﻪِۦ ﻭَﻫَٰﺬَا ﻣِﻦْ ﻋَﺪُﻭِّﻩِۦ ۖ ﻓَﭑﺳْﺘَﻐَٰﺜَﻪُ ٱﻟَّﺬِﻯ ﻣِﻦ ﺷِﻴﻌَﺘِﻪِۦ ﻋَﻠَﻰ ٱﻟَّﺬِﻯ ﻣِﻦْ ﻋَﺪُﻭِّﻩِۦ ﻓَﻮَﻛَﺰَﻩُۥ ﻣُﻮﺳَﻰٰ ﻓَﻘَﻀَﻰٰ ﻋَﻠَﻴْﻪِ ۖ ﻗَﺎﻝَ ﻫَٰﺬَا ﻣِﻦْ ﻋَﻤَﻞِ ٱﻟﺸَّﻴْﻄَٰﻦِ ۖ ﺇِﻧَّﻪُۥ ﻋَﺪُﻭٌّ ﻣُّﻀِﻞٌّ ﻣُّﺒِﻴﻦٌ
പട്ടണവാസികള്‍ അശ്രദ്ധരായിരുന്ന സമയത്ത് മൂസാ അവിടെ കടന്നു ചെന്നു. അപ്പോള്‍ അവിടെ രണ്ടുപുരുഷന്‍മാര്‍ പരസ്പരം പൊരുതുന്നതായി അദ്ദേഹം കണ്ടു. ഒരാള്‍ തന്റെ കക്ഷിയില്‍ പെട്ടവന്‍. മറ്റൊരാള്‍ തന്റെ ശത്രുവിഭാഗത്തില്‍ പെട്ടവനും. അപ്പോള്‍ തന്റെ കക്ഷിയില്‍ പെട്ടവന്‍ തന്റെ ശത്രുവിഭാഗത്തില്‍ പെട്ടവനെതിരില്‍ അദ്ദേഹത്തോട് ഇസ്തിഗാസചെയ്തു (സഹായം തേടി). അപ്പോള്‍ മൂസാ അവനെ മുഷ്ടിചുരുട്ടി ഇടിച്ചു. അതവന്റെ കഥ കഴിച്ചു. മൂസാ പറഞ്ഞു: ഇത് പിശാചിന്റെ പ്രവര്‍ത്തനത്തില്‍ പെട്ടതാകുന്നു. അവന്‍ വ്യക്തമായും വഴിപിഴപ്പിക്കുന്ന ശത്രു തന്നെയാകുന്നു.(ഖു൪ആന്‍ :28/15)
മൂസാ നബിയോട്(അ) അദ്ദേഹത്തിന്റെ ഗോത്രത്തില്‍ പെട്ട ഒരു വ്യക്തി അദ്ദേഹത്തിന്റെ ശത്രുവിനെതിരില്‍ സഹായമ൪ത്ഥിച്ച ഒരു സംഭവം വിവരിക്കുമ്പോള്‍ ‘ഇസ്തിഗാസ’ എന്ന പദമാണ് വിശുദ്ധ ഖു൪ആന്‍ പ്രയോഗിച്ചിട്ടുള്ളത്. ഈ ആയത്തില്‍ പറഞ്ഞിട്ടുള്ള ഇസ്തിഗാസ ‘സഹായതേട്ടം’ എന്ന അ൪ത്ഥത്തിലാണ് പ്രയോഗിച്ചിട്ടുള്ളത്. അതായത് മനുഷ്യന് നേരിട്ട് ബന്ധപ്പെട്ട് നടത്താന്‍ കഴിയുന്ന ഭൌതികവും സാധാരണ മാ൪ഗ്ഗത്തിലൂടെയുള്ളതുമായ സഹായതേട്ടമാണിത്. ഇത്തരം സഹായങ്ങളും സഹായാഭ്യ൪ത്ഥനകളും അനുപേക്ഷണനീയവും അനുവദനീയവുമാണ്. സഹായം അഭ്യ൪ത്ഥിക്കപ്പെടുന്നവ൪ക്ക് സഹായിക്കാന്‍ സാധിക്കുന്നതുമാണിത്.
ഇസ്തിഗാസ എന്ന പദം പ്രാ൪ത്ഥന എന്ന അ൪ത്ഥത്തിലും വിശുദ്ധ ഖു൪ആനില്‍ വന്നിട്ടുണ്ട്.
ﺇِﺫْ ﺗَﺴْﺘَﻐِﻴﺜُﻮﻥَ ﺭَﺑَّﻜُﻢْ ﻓَﭑﺳْﺘَﺠَﺎﺏَ ﻟَﻜُﻢْ ﺃَﻧِّﻰ ﻣُﻤِﺪُّﻛُﻢ ﺑِﺄَﻟْﻒٍ ﻣِّﻦَ ٱﻟْﻤَﻠَٰٓﺌِﻜَﺔِ ﻣُﺮْﺩِﻓِﻴﻦَ
നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനോട് ഇസ്തിഗാസചെയ്ത (സഹായം തേടിയിരുന്ന) സന്ദര്‍ഭം (ഓര്‍ക്കുക). തുടരെത്തുടരെയായി ആയിരം മലക്കുകളെ അയച്ചുകൊണ്ട് ഞാന്‍ നിങ്ങള്‍ക്ക് സഹായം നല്‍കുന്നതാണ് എന്ന് അവന്‍ അപ്പോള്‍ നിങ്ങള്‍ക്കു മറുപടി നല്‍കി.(ഖു൪ആന്‍ :8/9)
ഈ ആയത്തില്‍ പറഞ്ഞിട്ടുള്ള ‘ഇസ്തിഗാസ’ പ്രാ൪ത്ഥന എന്ന അ൪ത്ഥത്തിലാണ് പ്രയോഗിച്ചിട്ടുള്ളത്. അതായത് അഭൌതികവും സാധാരണ മാ൪ഗ്ഗത്തിലൂടെയല്ലാത്തതുമായ സഹായതേട്ടമാണിത്. ഇത് മനുഷ്യന് നേരിട്ട് ബന്ധപ്പെട്ട് നടത്താന്‍ കഴിയുന്നതല്ല. നേരില്‍ ബന്ധപ്പെടാന്‍ കഴിയാത്ത ശക്തികളോടും വ്യക്തികളോടും നടത്തുന്ന സഹായാഭ്യ൪ത്ഥനയാണിത്. ഈ ‘ഇസ്തിഗാസ’ അല്ലാഹുവിനോട് മാത്രമ പാടുള്ളൂ. ഇത് അല്ലാഹു അല്ലാത്തവരോട് നടത്തിയാല്‍ ശി൪ക്ക് ആണ്. സഹായം അഭ്യ൪ത്ഥിക്കപ്പെടുന്നവ൪ക്ക് (അല്ലാഹു അല്ലാത്തവ൪ക്ക്) സഹായിക്കാന്‍ സാധിക്കാത്തതാണിത്.
ഒരു ഉദാഹരണത്തിലൂടെ ഇത് മനസ്സിലാക്കാവുന്നതാണ്. രണ്ടു പേ൪ പുഴയില്‍ മുങ്ങികുളിച്ചുകൊണ്ടിരിക്കുന്നുവെന്ന് സങ്കല്‍പ്പിക്കുക. അങ്ങനെ അവ൪ രണ്ടുപേരും പുഴയിലേക്ക് മുങ്ങിതാഴുവാന്‍ തുടങ്ങി. ഒന്നാമന്‍ അടുത്തുള്ളവ൪ കേള്‍ക്കുന്നതിന് വേണ്ടി രക്ഷിക്കണേയെന്ന് ഉച്ചത്തില്‍ വിളിച്ചുപറയാന്‍ തുടങ്ങി. രണ്ടാമന്‍ മുഹിയിദ്ദീന്‍ ശൈഖേ രക്ഷിക്കണേയെന്ന് വിളിച്ചുപറഞ്ഞു. ഈ രണ്ടുവിളികളും ഇസ്തിഗാസയാണെന്ന് പറയാം. ഒന്നാമന്റെ വിളി സഹായതേട്ടവും രണ്ടാമന്റെ വിളി പ്രാ൪ത്ഥനയുമാണ്.ഒന്നാമന്‍ വിളിച്ചത് ഭൌതികവും സാധാരണ മാ൪ഗ്ഗത്തിലൂടെയുള്ളതുമായ സഹായതേട്ടമായിട്ടാണ്. രണ്ടാമന്‍ വിളിച്ചത് അഭൌതികവും സാധാരണ മാ൪ഗ്ഗത്തിലൂടെയല്ലാത്തതുമായ സഹായതേട്ടമായിട്ടാണ് അഥവാ പ്രാ൪ത്ഥനയായിട്ടാണ്. രണ്ടാമന്‍ വിളിച്ചത് അഭൌതികവും സാധാരണ മാ൪ഗ്ഗത്തിലൂടെയല്ലാത്തതുമായ രീതിയിലാണെന്ന് പറയാന്‍ കാരണം മുഹിയിദ്ദീന്‍ ശൈഖ് അവന്റെ വിളി കേള്‍ക്കാവുന്ന രൂപത്തില്‍ പുഴയുടെ സമീപത്ത് ജീവനോടെ ഇല്ലെന്ന് വിളിക്കുന്നവനും അറിയാം. പകരം തന്റെ വിളികേട്ട് അങ്ങ് ബാഗ്ദാദിലെ ഖബ്റില്‍ കിടക്കുന്ന ശൈഖ് തന്നെ രക്ഷപെടുത്താന്‍ എന്തെങ്കിലും സംവിധാനങ്ങള്‍ ഏ൪പ്പെടുത്തുമെന്നാണ് അവന്‍ വിശ്വസിക്കുന്നത്. അതായത് അഭൌതികവും സാധാരണ മാ൪ഗ്ഗത്തിലൂടെയല്ലാത്തതുമായ രീതിയില്‍ ശൈഖ് സഹായിക്കുമെന്ന്. യഥാ൪ത്ഥത്തില്‍ ഇങ്ങനെ അഭൌതികമായ രീതിയില്‍ സഹായിക്കാന്‍ അല്ലാഹുവിന് മാത്രമേ കഴിയൂ. അതുകൊണ്ടുതന്നെ അല്ലാഹു അല്ലാത്തവരോടുള്ള ഇത്തരം തേട്ടം ശി൪ക്കാണ്.
ഇന്ന് മുസ്ലിം സമൂഹത്തില്‍ അല്ലാഹു അല്ലാത്തവരെ വിളിച്ചു പ്രാര്‍ത്ഥിക്കുന്നവരുടെ വാദം ഞങ്ങള്‍ അല്ലാഹു അല്ലാത്തവരോട് പ്രാ൪ത്ഥിക്കുന്നില്ലെന്നും സഹായം അ൪ത്ഥിക്കുക (ഇസ്തിഗാസ) മാത്രമാണെന്നുമാണ് പറഞ്ഞുവല്ലോ. മുഹിയിദ്ദീന്‍ ശൈഖേ സഹായിക്കണമേയെന്ന് പറയുന്നത് അത് പ്രാ൪ത്ഥനയല്ലെന്നും സഹായതേട്ടം മാത്രമാണെന്നുമാണ് ആളുകള്‍ വിശ്വസിക്കുന്നത്. മുഹിയിദ്ദീന്‍ ശൈഖ് ജീവിച്ചിരിക്കുകയും അദ്ദേഹത്തിന് കഴിവ് ലഭിക്കുകയും ചെയ്തിട്ടുള്ള കാര്യത്തില്‍ കാഴ്ചയുടേയും കേള്‍വിയുടേയും പരിധിയില്‍ നിന്ന് വിളിക്കുകയും ചെയ്യുമ്പോഴാണ് അത് സഹായതേട്ടമാകുന്നത്. എന്നാല്‍ മുഹിയിദ്ദീന്‍ ശൈഖ് മരണപ്പെടുകയും അദ്ദേഹത്തിന്റെ കഴിവുകളും കാഴ്ചയും കേള്‍വിയും അവസാനിക്കുകയും ചെയ്തിട്ടുള്ള സാഹചര്യത്തില്‍ നാം നടത്തുന്ന വിളികളെല്ലാം പ്രാ൪ത്ഥനയുടെ പരിധിയിലാണ് പെടുന്നത്. നാം അത് പ്രാ൪ത്ഥനയാണെന്ന് വിചാരിച്ചിട്ടില്ലെങ്കില്‍ പോലും.
സഹായതേട്ടം എന്താണെന്നും പ്രാ൪ത്ഥന എന്താണെന്നും വ്യക്തമായി മനസ്സിലാക്കിയവരായിരുന്നു സ്വഹാബികള്‍. പ്രവാചകന്(സ്വ) ശേഷം സ്വഹാബികളുടെ ഇടയില്‍ ഒരുപാട് അഭിപ്രായ വ്യത്യാസങ്ങളും പ്രശ്‌നങ്ങളുമുണ്ടായിട്ടുണ്ട്. പ്രവാചകനെ(സ്വ) എവിടെ മറമാടണം, ആരാണ് ഖലീഫയാകേണ്ടത്, സിഫ്ഫീന്‍, ജമല്‍ പോലെയുള്ള യുദ്ധങ്ങള്‍ തുടങ്ങിയവ ഉദാഹരണം. അപ്പോഴൊന്നും ഒരൊറ്റ സ്വഹാബി പോലും ലോകം കണ്ട ഏറ്റവും വലിയ വലിയ്യായ പ്രവാചകന്റെ(സ്വ) ഖബ്‌റിടത്തില്‍ പോയിട്ടോ അല്ലാതെയോ സഹായം തേടിയതായി നമുക്ക് കാണാന്‍ സാധ്യമല്ല. കാരണം അത് സഹായം തേടലല്ല പ്രാ൪ത്ഥനയാണെന്ന് അവ൪ മനസ്സിലാക്കിയിരുന്നു.
ഒരിക്കല്‍ ഖലീഫയായ ഉമറിന്റെ(റ) കാലത്ത് കടുത്ത വരള്‍ച്ചയുണ്ടായി. ഉമര്‍(റ) അപ്പോള്‍ പ്രവാചകന്റെ(സ്വ) ഖബ്‌റിന്റെ അടുത്ത് പോയി സഹായം തേടുകയല്ല ചെയ്തത്, മറിച്ച് അല്ലാഹുവിലേക്ക് ഇരുകരങ്ങളും നീട്ടി മഴക്ക് വേണ്ടിയുള്ള നമസ്‌കാരം നിര്‍വഹിക്കുകയാണ് ചെയ്തത്. ഒരു ഹദീസില്‍ ഇപ്രകാരം കാണാം:
ഉമറിന്റെ(റ) കാലത്ത് അവര്‍ക്ക് ക്ഷാമമുണ്ടായപ്പോള്‍ (മഴ ഇല്ലാതിരുന്നപ്പോള്‍) അവര്‍ ഉമറിന്റെ(റ) അടുത്ത് പോയി പറഞ്ഞു. ഉമര്‍(റ) അവരെയും കൂട്ടി പുറപ്പെട്ട് മഴക്ക് വേണ്ടിയുള്ള നമസ്‌കാരം നിര്‍വഹിച്ചു. തന്റെ രണ്ട് കൈകളും മേല്‍പോട്ടുയര്‍ത്തിക്കൊണ്ട് അദ്ദേഹം പറഞ്ഞു: ‘ഞങ്ങളുടെ രക്ഷിതാവേ, പ്രവാചകന്റെ(സ്വ) കാലത്ത് ഞങ്ങള്‍ക്ക് ക്ഷാമം പിടിപെട്ടാല്‍ ഞങ്ങള്‍ നബിയോട്(സ്വ) പ്രാര്‍ത്ഥിക്കുവാന്‍ പറയുകയും, അവിടുന്ന് പ്രാര്‍ത്ഥിക്കുകയും മഴ ലഭിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പ്രവാചകന്‍(സ്വ) ഇന്ന് ജീവിച്ചിരിപ്പില്ലല്ലോ. ആയതിനാല്‍ ഞങ്ങളിതാ പ്രവാചകന്റെ(സ്വ) എളാപ്പയായ അബ്ബാസിനോട്(റ) മഴക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ ആവശ്യപ്പെടുന്നു.’ എന്നിട്ട് പറഞ്ഞു: ‘അല്ലയോ അബ്ബാസ് എഴുന്നേല്‍ക്കുക, മഴക്ക് വേണ്ടി പ്രാര്‍ഥിക്കുക.’അബ്ബാസ്(റ) എഴുന്നേറ്റ് അല്ലാഹുവിനോട് പ്രാര്‍ത്ഥിച്ചു. ജനങ്ങളെല്ലാം തന്നെ ആമീന്‍ പറയുകയും ചെയ്തു. അവര്‍ കരയുകയും കണ്ണീര്‍ പൊഴിക്കുകയും ചെയ്തു. അവരുടെ മുകളില്‍ കാര്‍മേഘം ഉരുണ്ട് കൂടുകയും മഴ വര്‍ഷിക്കുകയും ചെയ്യുന്നത് വരെ അവര്‍ പ്രാര്‍ത്ഥിച്ചു.
സ്വര്‍ഗം കൊതിക്കുന്നവര്‍ അല്ലാഹുവിനോടല്ലാതെ പ്രാര്‍ത്ഥിക്കുകയില്ല. അവനിലേക്കല്ലാതെ കൈകളുയര്‍ത്തുകയില്ല. സ്വര്‍ഗത്തില്‍ പ്രവേശിച്ച ശേഷം അവര്‍തന്നെ ഇപ്രകാരം പറയുന്നതായി അല്ലാഹു അറിയിച്ചുതരുന്നു.
ﻓَﻤَﻦَّ ٱﻟﻠَّﻪُ ﻋَﻠَﻴْﻨَﺎ ﻭَﻭَﻗَﻰٰﻧَﺎ ﻋَﺬَاﺏَ ٱﻟﺴَّﻤُﻮﻡِ ﺇِﻧَّﺎ ﻛُﻨَّﺎ ﻣِﻦ ﻗَﺒْﻞُ ﻧَﺪْﻋُﻮﻩُ ۖ ﺇِﻧَّﻪُۥ ﻫُﻮَ ٱﻟْﺒَﺮُّ ٱﻟﺮَّﺣِﻴﻢُ
അതിനാല്‍ അല്ലാഹു നമുക്ക് അനുഗ്രഹം നല്‍കുകയും, രോമകൂപങ്ങളില്‍ തുളച്ചു കയറുന്ന നരകാഗ്നിയുടെ ശിക്ഷയില്‍ നിന്ന് അവന്‍ നമ്മെ കാത്തുരക്ഷിക്കുകയും ചെയ്തു.തീര്‍ച്ചയായും നാം മുമ്പേ അവനോട് പ്രാര്‍ത്ഥിക്കുന്നവരായിരുന്നു. തീര്‍ച്ചയായും അവന്‍ തന്നെയാകുന്നു ഔദാര്യവാനും കരുണാനിധിയും.(ഖു൪ആന്‍ :52/27-28)
2. അല്ലാഹുവിങ്കല്‍ നിന്നുള്ള യാതൊരു മാര്‍ഗദര്‍ശനവും കൂടാതെ തന്നിഷ്ടത്തെ പിന്തുടര്‍ന്നവന്‍
മാനവരാശിക്ക് മാര്‍ഗദര്‍ശനമായിക്കൊണ്ട് സൃഷ്ടാവും സംരക്ഷകനുമായ അല്ലാഹു കാലാകാലങ്ങളില്‍ അവന്റെ പ്രവാചകന്‍മാരിലൂടെ മാ൪ഗ്ഗദ൪ശനം നല്‍കാറുണ്ട്. അല്ലാഹുവില്‍ നിന്നുള്ള മാ൪ഗ്ഗദ൪ശനങ്ങള്‍ ലഭിക്കുമ്പാള്‍ അത് സ്വീകരിച്ച് ജീവിക്കല്‍ അവന്റെ സൃഷ്ടികളായ മനുഷ്യരുടെ ബാധ്യതയാണ്.
ۖ ﻓَﺈِﻣَّﺎ ﻳَﺄْﺗِﻴَﻨَّﻜُﻢ ﻣِّﻨِّﻰ ﻫُﺪًﻯ ﻓَﻤَﻦ ﺗَﺒِﻊَ ﻫُﺪَاﻯَ ﻓَﻼَ ﺧَﻮْﻑٌ ﻋَﻠَﻴْﻬِﻢْ ﻭَﻻَ ﻫُﻢْ ﻳَﺤْﺰَﻧُﻮﻥ
…എന്നിട്ട് എന്റെ പക്കല്‍ നിന്നുള്ള മാര്‍ഗദര്‍ശനം നിങ്ങള്‍ക്ക് വന്നെത്തുമ്പോള്‍ എന്റെ ആ മാര്‍ഗദര്‍ശനം പിന്‍പറ്റുന്നവരാരോ അവര്‍ക്ക് ഭയപ്പെടേണ്ടതില്ല. അവര്‍ ദുഃഖിക്കേണ്ടി വരികയുമില്ല. (ഖു൪ആന്‍ :2/38)
ﻓَﺈِﻣَّﺎ ﻳَﺄْﺗِﻴَﻨَّﻜُﻢ ﻣِّﻨِّﻰ ﻫُﺪًﻯ ﻓَﻤَﻦِ ٱﺗَّﺒَﻊَ ﻫُﺪَاﻯَ ﻓَﻼَ ﻳَﻀِﻞُّ ﻭَﻻَ ﻳَﺸْﻘَﻰٰ () ﻭَﻣَﻦْ ﺃَﻋْﺮَﺽَ ﻋَﻦ ﺫِﻛْﺮِﻯ ﻓَﺈِﻥَّ ﻟَﻪُۥ ﻣَﻌِﻴﺸَﺔً ﺿَﻨﻜًﺎ ﻭَﻧَﺤْﺸُﺮُﻩُۥ ﻳَﻮْﻡَ ٱﻟْﻘِﻴَٰﻤَﺔِ ﺃَﻋْﻤَﻰٰ ()
…എന്നാല്‍ എന്റെ പക്കല്‍ നിന്നുള്ള വല്ല മാര്‍ഗദര്‍ശനവും നിങ്ങള്‍ക്ക് വന്നുകിട്ടുന്ന പക്ഷം, അപ്പോള്‍ എന്റെ മാര്‍ഗദര്‍ശനം ആര് പിന്‍പറ്റുന്നുവോ അവന്‍ പിഴച്ച് പോകുകയില്ല, കഷ്ടപ്പെടുകയുമില്ല. എന്റെ ഉല്‍ബോധനത്തെ വിട്ട് വല്ലവനും തിരിഞ്ഞുകളയുന്ന പക്ഷം തീര്‍ച്ചയായും അവന് ഇടുങ്ങിയ ഒരു ജീവിതമാണുണ്ടായിരിക്കുക. ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ നാളില്‍ അവനെ നാം അന്ധനായ നിലയില്‍ എഴുന്നേല്‍പിച്ച് കൊണ്ട് വരുന്നതുമാണ്.(ഖു൪ആന്‍ :20/123-124)
ജനങ്ങള്‍ക്ക് മാര്‍ഗദര്‍ശനമായിക്കൊണ്ടും, നേര്‍വഴി കാട്ടുന്നതും സത്യവും അസത്യവും വേര്‍തിരിച്ചു കാണിക്കുന്നതുമായിക്കൊണ്ട് അല്ലാഹുവിങ്കല്‍ നിന്നും അവതരിച്ച വേദഗ്രന്ഥമാണ് വിശുദ്ധ ഖു൪ആന്‍ .അത് പഠിച്ച് പരിപൂ൪ണ്ണമായി ജീവിതത്തില്‍ പിന്‍പറ്റുക എന്നുള്ളത് സത്യവിശ്വാസികളുടെ ബാധ്യതയാണ്.
നബിയുടെ(സ്വ) ജീവിതം ഖു൪ആന്‍ സമ്പൂ൪ണ്ണമായി പിന്‍പറ്റിക്കൊണ്ടുള്ളതായിരുന്നു. നബിയുടെ(സ്വ) സ്വഭാവത്തെപ്പറ്റി അന്വേഷിച്ച ഒരാളോട് ആയിശാ(റ) പറഞ്ഞത് ഇപ്രകാരമായിരുന്നു: كان خلقه القران നബിയുടെ (സ്വ) സ്വഭാവം ഖുർആനായിരുന്നു.(അബൂദാവൂദ്)
നബി (സ്വ) തന്റെ വിടവാങ്ങല്‍ പ്രസംഗത്തില്‍ സ്വഹാബത്തിനോട് പറഞ്ഞ പ്രസക്തമായ ഒരു കാര്യം ഖുര്‍ആനിനും അതിന്റെ വിശദീകരണമായ സുന്നത്തും പിന്‍പറ്റി ജീവിക്കുന്നതിനെ കുറിച്ചായിരുന്നു.
قال نبي(ص): تركت فيكم أمرين لن تضلو ماتمسكتم بهما كتاب الله وسنة رسوله
ഞാന്‍ നിങ്ങളില്‍ രണ്ട് കാര്യങ്ങള്‍ വിട്ടേച്ച് പോകുന്നു. അവ രണ്ടും നിങ്ങള്‍ മുറുകെ പിടിക്കുന്ന കാലത്തോളം നിങ്ങള്‍ വഴിപിഴക്കുകയില്ല. അല്ലാഹുവിന്റെ കിത്താബും അവന്റെ നബിയുടെ സുന്നത്തുമാകുന്നു അവ.
അല്ലാഹു അവതരിപ്പിച്ചിട്ടുള്ള ഈ വിശുദ്ധ ഗ്രന്ഥത്തിന്റെ മാര്‍ഗദര്‍ശനം സ്വീകരിക്കാതെ അഥവാ വിശുദ്ധ ഖു൪ആനും അതിന്റെ വിശദീകരണവുമായ തിരുസുന്നത്തും പിന്‍പറ്റി ജീവിക്കാതെ തന്നിഷ്ടത്തെ പിന്തുടരുന്നവന്‍ ഏറ്റവും വഴിപിഴച്ചവനാണെന്ന് വിശുദ്ധ ഖു൪ആനിലൂടെ അല്ലാഹു അറിയിക്കുന്നു.
ﻭَﻣَﻦْ ﺃَﺿَﻞُّ ﻣِﻤَّﻦِ ٱﺗَّﺒَﻊَ ﻫَﻮَﻯٰﻩُ ﺑِﻐَﻴْﺮِ ﻫُﺪًﻯ ﻣِّﻦَ ٱﻟﻠَّﻪِ ۚ ﺇِﻥَّ ٱﻟﻠَّﻪَ ﻻَ ﻳَﻬْﺪِﻯ ٱﻟْﻘَﻮْﻡَ ٱﻟﻈَّٰﻠِﻤِﻴﻦ
….അല്ലാഹുവിങ്കല്‍ നിന്നുള്ള യാതൊരു മാര്‍ഗദര്‍ശനവും കൂടാതെ തന്നിഷ്ടത്തെ പിന്തുടര്‍ന്നവനെക്കാള്‍ വഴിപിഴച്ചവന്‍ ആരുണ്ട് ? അല്ലാഹു അക്രമികളായ ജനങ്ങളെ നേര്‍വഴിയിലാക്കുകയില്ല, തീര്‍ച്ച. (ഖു൪ആന്‍ :28/50)