ഇസ്‌ലാമിലെ കര്‍മശാസ്ത്ര വിജ്ഞാനങ്ങളില്‍ വളരെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ് അനന്തരാവകാശ നിയമങ്ങള്‍. മുസ്ലിംകളില്‍ മഹാഭൂരിപക്ഷവും ഇതിനെ കുറിച്ച് അജ്ഞരാണ്. ഈ വിഷയം മനസിലാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇത് സംബന്ധിച്ച വിശുദ്ധ ഖു൪ആനിലെ ആയത്ത് വിശദീകരിച്ചുകൊണ്ട് മുഹമ്മദ് അമാനി മൌലവി(റഹി) എഴുതിയിട്ടുള്ളത് ഏറെ സഹായകകരമാണ്. അനന്തരാവകാശ നിയമങ്ങളെ കുറിച്ചുള്ള വിശുദ്ധ ഖു൪ആന്‍ 4/7-14, 4/176 ആയത്തുകള്‍ക്ക് മുഹമ്മദ് അമാനി മൌലവി(റഹി) എഴുതിയിട്ടുള്ള വിശദീകരണം യാതൊരു മാറ്റത്തിരുത്തലുകളും വരുത്താതെ താഴെ ചേർക്കുന്നു.
لِّلرِّجَالِ نَصِيبٌ مِّمَّا تَرَكَ ٱلْوَٰلِدَانِ وَٱلْأَقْرَبُونَ وَلِلنِّسَآءِ نَصِيبٌ مِّمَّا تَرَكَ ٱلْوَٰلِدَانِ وَٱلْأَقْرَبُونَ مِمَّا قَلَّ مِنْهُ أَوْ كَثُرَ ۚ نَصِيبًا مَّفْرُوضًا
മാതാപിതാക്കളും അടുത്ത ബന്ധുക്കളും വിട്ടേച്ചു പോയ ധനത്തില്‍ പുരുഷന്‍മാര്‍ക്ക് ഓഹരിയുണ്ട്. മാതാപിതാക്കളും അടുത്ത ബന്ധുക്കളും വിട്ടേച്ചുപോയ ധനത്തില്‍ സ്ത്രീകള്‍ക്കും ഓഹരിയുണ്ട്. (ആ ധനം) കുറച്ചാകട്ടെ, കൂടുതലാകട്ടെ. അത് നിര്‍ണയിക്കപ്പെട്ട ഓഹരിയാകുന്നു. (ഖു൪ആന്‍:4/7)
അനാഥകളെയും സ്ത്രീകളെയും സംബന്ധിക്കുന്ന ചിലതെല്ലാം പ്രസ്താവിച്ച ശേഷം അനന്തരാവകാശനിയമങ്ങളെക്കുറിച്ചു വിവരിക്കുകയാണ്. വിഷയത്തില്‍ പ്രവേശിക്കും മുമ്പായി അനന്തരാവകാശ വിഷയത്തില്‍ അറിഞ്ഞിരിക്കേണ്ടുന്ന ചില അടിസ്ഥാന തത്വങ്ങള്‍ അല്ലാഹു ഈ വചനം മുഖേന പഠിപ്പിക്കുന്നു. തുടര്‍ന്നുള്ള മൂന്ന് വചനങ്ങളില്‍ ബന്ധപ്പെട്ട മറ്റു ചില നിര്‍ദ്ദേശങ്ങളും നല്കുന്നുണ്ട്. അതിനുശേഷം 11-ാം വചനം മുതല്‍ക്കാണ് വിഷയം വിശദീകരിക്കുന്നത്.
ക്വുര്‍ആന്‍ അവതരിക്കുന്ന കാലത്ത് അറബികള്‍ക്കിടയില്‍ ചില പിന്‍തുടര്‍ച്ചാവ കാശ സമ്പ്രദായങ്ങള്‍ നിലവിലുണ്ടായിരുന്നുവെങ്കിലും അക്രമവും അനീതിയും കലര്‍ന്നതായിരുന്നു അവ. പ്രസ്തുത അനീതികളും അക്രമങ്ങളും തുടച്ചുനീക്കി വ്യവസ്ഥിതവും നീതിയുക്തവുമായ ഒരു ദായക നിയമസംഹിത അവതരിപ്പിക്കുകയാണ് ക്വുര്‍ആന്‍ ചെയ്യുന്നത്. അനന്തരാവകാശ നിയമങ്ങള്‍ വിസ്തരിച്ചു വിവരിച്ചതുപോലെ അത്ര വിശദമായി മറ്റു നിയമവശങ്ങളൊന്നും ക്വുര്‍ആനില്‍ വിവരിക്കപ്പെട്ടു കാണുകയില്ല. അനുഷ്ഠാന നിയമങ്ങളെ സംബന്ധിക്കുന്ന വിശദാംശങ്ങളില്‍ പണ്ഡിതന്മാര്‍ക്കിടയില്‍ അഭിപ്രായവ്യത്യാസം ഉണ്ടായിരിക്കുക സ്വാഭാവികമാണ്. എന്നാല്‍ അഭിപ്രായ വ്യത്യാസം ഏറ്റവും കുറവുള്ള അദ്ധ്യായം അനന്തരാവകാശത്തിന്‍റെതായിരിക്കുവാനുള്ള കാരണവും അതുതന്നെ. അനന്തര സ്വത്തുക്കള്‍ കൈകാര്യം ചെയ്യുമ്പോള്‍ പ്രത്യേകം മനസ്സിരുത്തേണ്ടതും, 11-ാം വചനം വരെയുള്ള വചനങ്ങളില്‍ അല്ലാഹു പ്രസ്താവിച്ചതുമായ തത്വോപദേശങ്ങള്‍ ശരിക്കു ഗ്രഹിക്കുകയും, പാലിക്കുകയും ചെയ്യുന്നതില്‍ സമുദായം വളരെ അലസത കാണിക്കുന്നുവെന്നുള്ളത് വളരെ ഖേദകരമായ ഒരു പരമാര്‍ത്ഥമാകുന്നു. ഈ അലസതയെ കഴിയുന്നത്ര ചൂഷണം ചെയ്തുകൊണ്ടാണ് ‘പുരോഗമനാശയക്കാരെ’ന്നു സ്വയം അവകാശപ്പെടുന്ന വക്ര മനഃസ്ഥിതിക്കാരായ ചില ആളുകള്‍ ഈ അടുത്തകാലത്ത് ഇസ്‌ലാമിലെ അനന്തരാവകാശ നിയമങ്ങളെ സംബന്ധിച്ച് പുതിയ ചില ആശയക്കുഴപ്പങ്ങള്‍ ഇറക്കുമതി ചെയ്‌വാനിടയായത്. ജാഹിലിയ്യാകാലത്ത് അനന്തര സ്വത്തുക്കളുടെ കൈകാര്യത്തില്‍ നടന്നിരുന്ന മിക്ക അഴിമതികളും ഇന്നു മുസ്‌ലിം സമുദായത്തിലും കടന്നു കൂടിയിട്ടുണ്ടെന്നുള്ളതും ഒരു പരമാര്‍ത്ഥമാണ്. അല്ലാഹു സമുദായത്തിനു തന്റേടം നല്‍കട്ടെ. ആമീന്‍.
അനന്തരാവകാശ ക്രമത്തിന്‍റെ അടിസ്ഥാന തത്വങ്ങളായി ഈ വചനത്തില്‍ അല്ലാഹു പ്രസ്താവിച്ച കാര്യങ്ങള്‍ ഇവയാകുന്നു:-
(1) പുരുഷനും സ്ത്രീക്കും – ആണിനും പെണ്ണിനും – സ്വത്തില്‍ നിശ്ചിത അവകാശമുണ്ട്. കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും സ്വത്തവകാശം നല്‍കുക ജാഹിലിയ്യത്തില്‍ പതിവുണ്ടായിരുന്നില്ല. യുദ്ധം ചെയ്‌വാനും നാട്ടിനുവേണ്ടി ചെറുക്കുവാനും കഴിവുള്ളവര്‍ക്കേ സ്വത്ത് വേണ്ടതുള്ളൂ എന്നായിരുന്നു അതിനുള്ള അവരുടെ ന്യായം. ഈ സമ്പ്രദായത്തെ ഖണ്ഡിച്ചുകൊണ്ടാണ് ‘പുരുഷന്മാര്‍ക്കും ഓഹരിയുണ്ട്, സ്ത്രീകള്‍ക്കും ഓഹരിയുണ്ട്, ( لِلرِّجَالِ نَصِيبٌ , وَلِلنِّسَاء نَصِيبٌ ) എന്ന് പ്രത്യേകം എടുത്തു പറഞ്ഞിരിക്കുന്നത്. സ്ത്രീകളായ അവകാശികള്‍ക്ക് നിയമ പ്രകാരമുള്ള ഓഹരി നല്‍കാതെ തുച്ഛം വല്ലതും കൊടുത്തു തൃപ്തിപ്പെടുത്തി ബാക്കിയെല്ലാം പുരുഷന്മാര്‍ പങ്കിട്ടെടുക്കുന്ന പതിവ് പല കുടുംബങ്ങളിലും ഇക്കാലത്തും കാണാവുന്നതാണ്. അല്ലാഹുവിന്‍റെ നിയമത്തെ ധിക്കരിച്ചുകൊണ്ടുള്ള ഒരു പുതിയ ജാഹിലിയ്യാ സമ്പ്രദായമാണിത്.
(2) സ്വത്തുടമ വിട്ടേച്ചുപോകുന്ന ( مِمَّا تَرَكَ ) – അയാള്‍ മരണപ്പെടുമ്പോള്‍ ബാക്കിയായി അവശേഷിക്കുന്ന – സ്വത്തിനു മാത്രമാണ് അനന്തരാവകാശനിയമം ബാധകമാകുന്നത്. ഒരാളുടെ മരണത്തിനുമുമ്പ് അയാളുടെ സ്വത്തില്‍ (സകാത്ത്, കടം മുതലായവയല്ലാതെ) കുടുംബങ്ങള്‍ക്കോ മറ്റോ ഒരു നിശ്ചിത അവകാശം ഒന്നും തന്നെയില്ല. സ്വത്തുടമയുടെ മരണം നിമിത്തം അയാള്‍ വിട്ടേച്ചുപോകുന്ന സ്വത്തില്‍ മാത്രമാണ് അവകാശമുള്ളതെന്ന് വരുമ്പോള്‍, അയാളുടെ മുമ്പ് മരണപ്പെട്ടുപോയ ഒരാള്‍ക്കും – അവര്‍ എത്രതന്നെ അടുത്ത ബന്ധമുള്ളവരായിരുന്നാലും – ആ സ്വത്തിന് അവകാശമില്ലെന്നു സ്പഷ്ടമാണ്. നേരെമറിച്ച് സ്വത്തുടമയുടെ മരണത്തിനുശേഷം ഏതെങ്കിലും ഒരവകാശി മരണപ്പെടുന്നപക്ഷം- അവന്‍ മരിച്ച ഉടനെത്തന്നെ ആയാലും ശരി – അയാളുടെ അവകാശം ഇല്ലാതാകുന്നതുമല്ല. അയാളുടെ ഓഹരി അയാളുടെ അവകാശികള്‍ക്ക് നല്‍കപ്പെടുമെന്നുമാത്രം.
(3) വിട്ടേച്ചുപോയ സ്വത്തിലെല്ലാം നിയമം ബാധകമാകും. നാണയമെന്നോ, അല്ലാത്തതെന്നോ, ഇളകുന്ന വസ്തുക്കളെന്നോ, അല്ലാത്തവയെന്നോ മറ്റോ ഉള്ളവ്യത്യാസമൊന്നുമില്ല. അവന്‍ വിട്ടേച്ചുപോയതെന്തോ അതില്‍നിന്ന് ( مِمَّاتَرَكَ ) എന്നാണല്ലോ അല്ലാഹു പറഞ്ഞ വാക്ക്. ചില സമുദായങ്ങള്‍ക്കിടയിലും ചില കുടുംബങ്ങള്‍ക്കിടയിലും നടപ്പുള്ളതുപോലെ മരണപ്പെട്ടവന്‍ ഉപയോഗിച്ചിരുന്ന വസ്ത്രങ്ങള്‍, ആയുധങ്ങള്‍ മുതലായ ചില പ്രത്യേക ഉപകരണങ്ങള്‍ മൂത്ത മക്കള്‍ക്കും, അദ്ദേഹം താമസി ച്ചിരുന്ന വീട് ഇളയ മക്കള്‍ക്കും അവകാശപ്പെട്ടതാണ് എന്നിങ്ങിനെയുള്ള പ്രത്യേക നിയമങ്ങളൊന്നും ഇസ്‌ലാമിലില്ല. അവകാശികള്‍ പരസ്പരം തൃപ്തിപ്പെട്ട് ഇന്നതു ഇന്ന വര്‍ക്കു വിട്ടുകൊടുക്കാമെന്ന് നിശ്ചയിക്കുന്നതിന് വിരോധമില്ല. ചില സന്ദര്‍ഭങ്ങളില്‍ അത് വളരെ നന്നായിരിക്കുകയും ചെയ്യും.
(4) മരണപ്പെട്ട ആളുടെ മക്കളോ അടുത്ത കുടുംബങ്ങളോ ആയിരിക്കുക എന്നുള്ളതില്‍ നിന്നാണ് സ്വത്തവകാശത്തിനുള്ള അര്‍ഹത ഉല്‍ഭവിക്കുന്നത്. ‘മാതാപിതാക്കളും അടുത്ത കുടുംബങ്ങളും വിട്ടുപോയ സ്വത്തില്‍നിന്ന്’ ( مِمَّاتَرَكَ الْوَالِدَانِ وَالأقْرَبُونَ ) എന്നു പറഞ്ഞതില്‍നിന്ന് ഇതു മനസ്സിലാക്കാം. ഭാര്യാഭര്‍ത്താക്കളെ സംബന്ധിച്ചിടത്തോളം, ചിലരുടെ അഭിപ്രായപ്രകാരം അവരും അടുത്ത ബന്ധുക്കളില്‍ ഉള്‍പ്പെടുന്നുവെന്ന് പറയാം. ഇല്ലെങ്കില്‍തന്നെയും, അവകാശികളുടെ കൂട്ടത്തില്‍ ഭാര്യാഭര്‍ത്താക്കളെ പ്രത്യേകം അല്ലാഹു ഉള്‍പ്പെടുത്തിയിട്ടുള്ളതില്‍നിന്ന് ഭാര്യാഭര്‍ത്തൃ ബന്ധവും സ്വത്തവകാശത്തിനുള്ള അര്‍ഹത നല്‍കുന്നതാണെന്ന് വ്യക്തമാണ്. ഏതായാലും – ചില യുക്തിവാദക്കാരുടെ സംസാരങ്ങളില്‍ പ്രകടമാകുന്നതുപോലെ – ദാരിദ്ര്യത്തിന്‍റെയോ അവശതയുടെയോ കാരണം കൊണ്ടല്ല അനന്തരസ്വത്തില്‍ അവകാശം ലഭിക്കുന്നത്. ദരിദ്രനെന്നോ ധനികനെന്നോ ഉള്ള വ്യത്യാസം അതില്‍ പരിഗണിക്കപ്പെടുന്നില്ല. മരണപ്പെട്ട ആളുമായുള്ള ബന്ധത്തിന്‍റെ അടിസ്ഥാനത്തില്‍ മാത്രമായിരിക്കും അത്. ദരിദ്രന്മാരെയും പാവങ്ങളെയും ഉദ്ദേശിച്ചുള്ള നിയമനടപടികള്‍ വേറെത്തന്നെ ഇസ്‌ലാമിലുണ്ട്. ചിലതൊക്കെ അടുത്ത വചനങ്ങളില്‍തന്നെ വരുന്നുമുണ്ട്. കൂടുതല്‍ അടുത്ത ബന്ധമുള്ളവര്‍ നിലവിലുള്ളപ്പോള്‍, അവരെക്കാള്‍ അകന്ന ബന്ധമുള്ളവര്‍ക്ക് അവകാശം നഷ്ടപ്പെടുന്നതിലുള്ള തത്വം ഇപ്പറഞ്ഞതില്‍ നിന്ന് മനസ്സിലാക്കാമല്ലോ. പുത്രനുള്ളപ്പോള്‍ പൗത്രന്നും, സഹോദരനുള്ളപ്പോള്‍ സഹോദരപുത്രന്നും അവകാശമില്ലാതാകുന്നതുമൊക്കെ ഈ അടിസ്ഥാനത്തിലാണ്.
(5) സ്വത്തിന്‍റെ ഏറ്റക്കുറവു പരിഗണനീയമല്ല. വളരെക്കുറച്ചുമാത്രമായാലും ധാരാളക്കണക്കിലുണ്ടായിരുന്നാലും അവകാശത്തിന്‍റെ തോത് ഒരുപോലെത്തന്നെ. مِمَّاقَلَّ مِنْه أَوْ كَثُرَ (കുറഞ്ഞതില്‍നിന്നോ അധികരിച്ചതില്‍ നിന്നോ) എന്നാണല്ലൊ അല്ലാഹു പറഞ്ഞത്. ഭാഗിക്കുവാന്‍ സാധിക്കാത്തവിധം തുച്ഛമായിരുന്നാല്‍ അവകാശികള്‍ വിട്ടുവീഴ്ചയോടെ ഒത്തൊരുമിച്ച് വല്ല തീരുമാനവും ഉണ്ടാക്കാമെന്നല്ലാതെ, അക്കാരണം കൊണ്ട് ആരുടെയും അവകാശം നഷ്ടപ്പെടുകയില്ല. പക്ഷേ, മരണപ്പെട്ടവന്‍റെ കടവും, നിയമാനുസൃതമായ വസ്വിയ്യത്തും കഴിച്ചു ബാക്കി മാത്രമേ അവകാശികള്‍ക്കുള്ളൂ എന്ന് അല്ലാഹുതന്നെ താഴെ സ്പഷ്ടമായി പ്രസ്താവിക്കുന്നുണ്ട്.
(6) ഓരോ അവകാശിക്കുമുള്ള ഓഹരി എത്രയാണെന്ന് അല്ലാഹു നിര്‍ണയിച്ചു കഴിഞ്ഞിട്ടുണ്ട്. അതില്‍ എന്തെങ്കിലും ഭേദഗതിയോ മാറ്റത്തിരുത്തലൊ ചെയ്‌വാന്‍ ആര്‍ക്കും അധികാരമില്ല; അവന്‍ നിശ്ചയിച്ച വിഹിതം ഓരോരുത്തര്‍ക്കും വകവെച്ചുകൊടുക്കല്‍ നിര്‍ബ്ബന്ധമാണ് എന്നത്രെ نَصِيبًامَفْرُوضًا (നിര്‍ണയം ചെയ്യപ്പെട്ട ഓഹരി) എന്ന വാക്യത്തിന്‍റെ താല്‍പര്യം. സ്ത്രീപുരുഷ സമത്വവാദത്തിന്‍റെ പേരിലൊ ദാരിദ്ര്യത്തിന്‍റെയും ബുദ്ധിമുട്ടിന്‍റെയും പേരിലോ മറ്റേതെങ്കിലും ന്യായത്തിന്‍റെ പേരിലൊ അല്ലാഹു നിര്‍ണയിച്ച വിധിയില്‍ മാറ്റം വരുത്തുവാന്‍ വ്യക്തികള്‍ക്കോ ഭരണകൂടത്തിനോ ഒരുകാലത്തും അവകാശമുണ്ടായിരിക്കയില്ല.
وَإِذَا حَضَرَ ٱلْقِسْمَةَ أُو۟لُوا۟ ٱلْقُرْبَىٰ وَٱلْيَتَٰمَىٰ وَٱلْمَسَٰكِينُ فَٱرْزُقُوهُم مِّنْهُ وَقُولُوا۟ لَهُمْ قَوْلًا مَّعْرُوفًا
(സ്വത്ത്) ഭാഗിക്കുന്ന സന്ദര്‍ഭത്തില്‍ (മറ്റു) ബന്ധുക്കളോ, അനാഥകളോ പാവപ്പെട്ടവരോ ഹാജറുണ്ടായാല്‍ അതില്‍ നിന്ന് അവര്‍ക്ക് നിങ്ങള്‍ വല്ലതും നല്‍കുകയും, അവരോട് മര്യാദയുള്ള വാക്ക് പറയുകയും ചെയ്യേണ്ടതാകുന്നു. (ഖു൪ആന്‍:4/8)
وَلْيَخْشَ ٱلَّذِينَ لَوْ تَرَكُوا۟ مِنْ خَلْفِهِمْ ذُرِّيَّةً ضِعَٰفًا خَافُوا۟ عَلَيْهِمْ فَلْيَتَّقُوا۟ ٱللَّهَ وَلْيَقُولُوا۟ قَوْلًا سَدِيدًا
തങ്ങളുടെ പിന്നില്‍ ദുര്‍ബലരായ സന്താനങ്ങളെ വിട്ടേച്ചുപോയാല്‍ (അവരുടെ ഗതിയെന്താകുമെന്ന്) ഭയപ്പെടുന്നവര്‍ (അതേവിധം മറ്റുള്ളവരുടെ മക്കളുടെ കാര്യത്തില്‍) ഭയപ്പെടട്ടെ. അങ്ങനെ അവര്‍ അല്ലാഹുവെ സൂക്ഷിക്കുകയും, ശരിയായ വാക്ക് പറയുകയും ചെയ്യട്ടെ.(ഖു൪ആന്‍:4/9)
إِنَّ ٱلَّذِينَ يَأْكُلُونَ أَمْوَٰلَ ٱلْيَتَٰمَىٰ ظُلْمًا إِنَّمَا يَأْكُلُونَ فِى بُطُونِهِمْ نَارًا ۖ وَسَيَصْلَوْنَ سَعِيرًا
തീര്‍ച്ചയായും അനാഥകളുടെ സ്വത്തുകള്‍ അന്യായമായി തിന്നുന്നവര്‍ അവരുടെ വയറുകളില്‍ തിന്നു(നിറക്കു)ന്നത് തീ മാത്രമാകുന്നു. പിന്നീട് അവര്‍ നരകത്തില്‍ കത്തിഎരിയുന്നതുമാണ്.(ഖു൪ആന്‍:4/10)
ഈ മൂന്നു വചനങ്ങളില്‍ ഒന്നാമത്തേത് അനന്തരാവകാശികളെ അഭിമുഖീകരിച്ചുള്ളതാകുന്നു. അനന്തരസ്വത്ത് ഭാഗിക്കുന്ന സന്ദര്‍ഭത്തില്‍, നിശ്ചിത അവകാശമൊന്നും ലഭിക്കാത്തവരായ കുടുംബങ്ങളോ, അനാഥകളോ, സാധുക്കളോ ഉണ്ടായിരുന്നാല്‍ അവര്‍ക്ക് അതില്‍ നിന്ന് കുറേശ്ശെ കൊടുത്ത് നല്ല വാക്കും പറഞ്ഞ് സന്തോഷിപ്പിച്ചു വിടണം എന്ന് സാരം. ഭാഗം കഴിയുന്നതിനു മുമ്പ് അവകാശികള്‍ തമ്മില്‍ കൂടിയാലോചിച്ചു മൂലധനത്തില്‍ നിന്നോ, ഭാഗിച്ചെടുത്തു കഴിഞ്ഞ ശേഷം അവരവര്‍ക്കു കിട്ടിയ ഓഹരികളില്‍ നിന്നോ ഈ കടമ നിര്‍വ്വഹിക്കാം. ഇതൊരു നിര്‍ബന്ധ നിയമമല്ലെന്നും, പുണ്യപ്പെട്ട ഒരു ഐച്ഛിക നിയമമാണെന്നുമാണ് പണ്‍ഡിതന്മാരില്‍ ഒരു പക്ഷത്തിന്‍റെ അഭിപ്രായം. അതല്ല, യഥാര്‍ത്ഥത്തില്‍ ഇതൊരു നിര്‍ബന്ധ കല്‍പന തന്നെയാണ് – പക്ഷേ, കാലക്രമേണ ജനങ്ങള്‍ അത് പാലിക്കാതെ ഉദാസീനത കാട്ടിപ്പോരുകയാണ് ചെയ്യുന്നത് – എന്നത്രെ മറ്റൊരു പക്ഷക്കാരുടെ അഭിപ്രായം. ഈ അഭിപ്രായത്തിനാണ് പല നിലക്കും ന്യായം കാണുന്നത്. (അല്ലാഹുവിനറിയാം) ഇന്നത്തെ സ്ഥിതിസമത്വവാ ദത്തിന്‍റെ (സോഷ്യലിസത്തിന്‍റെ) പേരില്‍ ഇസ്‌ലാമിലെ ചില അനന്തരാവകാശ നിയമങ്ങളെ വിമര്‍ശിക്കുന്നവര്‍ ഈ കല്‍പന പ്രത്യേകം ഗൗനിക്കേണ്ടിയിരിക്കുന്നു.
ഈ രണ്ടഭിപ്രായങ്ങളില്‍ ഏതു സ്വീകരിച്ചാലും ശരി, സ്വത്ത് ഭാഗം നടക്കുമ്പോള്‍ മേല്‍പറഞ്ഞവരാരെങ്കിലും നിലവിലുണ്ടെങ്കില്‍ – സ്വത്തിന്‍റെ നിലപാടും, അവകാശികളുടെ പൊതു നിലയും പരിഗണിച്ചുകൊണ്ട് – അവര്‍ക്ക് കുറേശ്ശെയെങ്കിലും കൊടുത്തു സന്തോഷിപ്പിക്കുകയും, ‘അധികമൊന്നും തരാനില്ലാത്തതുകൊണ്ടാണ് കൂടുതല്‍ തരുവാന്‍ കഴിയാത്തത്, ഞങ്ങളും തിടുക്കക്കാര്‍ തന്നെയാണ്’ എന്നിത്യാദി നല്ല വാക്കുകള്‍ പറഞ്ഞു സമാധാനിപ്പിക്കുകയും ചെയ്യേണ്ടതാകുന്നു. അവകാശികള്‍ക്ക് തങ്ങളുടെ യത്‌നം കൂടാതെ ലഭിക്കുന്നതാണല്ലോ അനന്തരാവകാശം. ആ സ്ഥിതിക്ക് അവര്‍ പ്രത്യേക ഔദാര്യം കാണിക്കേണ്ടിയിരിക്കുന്നു. കൃഷിയിടങ്ങളില്‍നിന്നോ, തോട്ടങ്ങള്‍ മുതലായവയില്‍ നിന്നോ വിളവെടുക്കുന്ന അവസരങ്ങളില്‍ ഇതുപോലെ, ബന്ധപ്പെട്ടവരും സാധുക്കളും ഹാജരുണ്ടാകുമ്പോള്‍ അവര്‍ക്കും ഇപ്രകാരം വല്ലതുമൊക്കെ കൊടുത്തു തൃപ്തിപ്പെടുത്തേണ്ടതുണ്ട്. വളരെ നല്ലൊരു വഴക്കമത്രെ ഇത്. ഈ വഴക്കത്തില്‍നിന്ന് ഒഴിഞ്ഞു മാറുകയും, തന്ത്രപൂര്‍വ്വം സാധുക്കളെ അറിയിക്കാതെ അവരുടെ കണ്ണുവെട്ടിച്ച് വിളവെടുക്കുവാന്‍ പരിപാടിയിടുകയും ചെയ്ത ഒരു തോട്ടക്കാര്‍ക്കു പിണഞ്ഞ ആപത്തിന്‍റെ കഥ സൂറഃ ക്വലമില്‍ അല്ലാഹു വിവരിച്ചതു കാണാം. അതിവിടെ ഓര്‍ക്കത്തക്കതാകുന്നു.
രണ്ടാമത്തെ വചനത്തിന്‍റെ താല്‍പര്യം ഒന്നിലധികം പ്രകാരത്തില്‍ വ്യാഖ്യാനിക്കപ്പെടാറുണ്ട്. അവയില്‍ ഏതു സ്വീകരിച്ചാലും പ്രധാനമായ ഒരു തത്വമാണതില്‍ അടങ്ങിയിരിക്കുന്നത്.
(1) തങ്ങള്‍ മരണപ്പെട്ടുപോയാല്‍ തങ്ങളുടെ മക്കള്‍ മുതലായ അവകാശികള്‍ ദുര്‍ബ്ബലരും നിസ്സഹായരുമായിപ്പോയേക്കുമെന്ന് ആശങ്കയുള്ളവര്‍ നേരത്തെതന്നെ അക്കാര്യത്തില്‍ മുന്‍കരുതല്‍ എടുത്തിരിക്കേണ്ടതാണ് എന്നത്രെ അവയില്‍ ഒന്ന്. അതായത്, അങ്ങനെയുള്ളവര്‍ സ്വത്തു മുഴുവനുമോ, അതില്‍ നിന്നു കാര്യമായ വല്ല ഭാഗമോ മറ്റു വിഷയങ്ങളില്‍ ചിലവഴിക്കുകയോ, വസ്വിയ്യത്ത് ചെയ്തുവെക്കുകയോ ചെയ്യാതെ അവ കാശികള്‍ക്കുവേണ്ടി കരുതി വെക്കണം എന്നു ചുരുക്കം. സഅ്ദുബ്‌നു അബീവക്ക്വാസ്വ് (റ)ന്‍റെ സംഭവം ഇവിടെ പ്രസ്താവ്യമാകുന്നു. അദ്ദേഹം രോഗത്തിലായിരുന്നപ്പോള്‍ തന്‍റെ ധനത്തില്‍ വലിയൊരു ഭാഗം വസ്വിയ്യത്ത് ചെയ്‌വാന്‍ നബി (സ.അ) യോടു അനുവാദം ചോദിച്ചു. നബി (സ.അ) അതു സമ്മതിക്കാതിരിക്കുകയും, അവസാനം കവിഞ്ഞപക്ഷം മൂന്നിലൊന്നുമതി, അതുതന്നെ ധാരാളമാണ് എന്ന് പറയുകയും ഉണ്ടായി. തുടര്‍ന്നുകൊണ്ട് തിരുമേനി (സ.അ) പറഞ്ഞു: ‘താങ്കളുടെ അവകാശികളെ ജനങ്ങളോട് കൈകാട്ടുന്ന ദരിദ്രന്മാരായി വിട്ടു പോകുന്നതിനെക്കാള്‍ അവരെ ധനികന്മാരായി വിട്ടു പോകുന്നതാണ് താങ്കള്‍ക്ക് ഉത്തമം.’ (ബുഖാരിയും, മുസ്‌ലിമും രേഖപ്പെടുത്തിയ ഈ ഹദീഥിന്‍റെ പൂര്‍ണരൂപം അല്‍ബക്വറഃ 180 – 182 ന്‍റെ വ്യാഖ്യാനത്തില്‍ മുമ്പ് ഉദ്ധരിച്ചിട്ടുണ്ട്.) മരിക്കാറാകുമ്പോള്‍ സ്വത്തിന്‍റെ പ്രധാനഭാഗം വല്ല ധര്‍മവിഷയങ്ങളിലും നീക്കിവെച്ചും, വസ്വിയ്യത്ത് ചെയ്തും അവകാശികളെ അവഗണിക്കുകയും, കബളിപ്പിക്കുകയും ചെയ്യുന്ന പതിവ് പലരിലും കാണാറുണ്ട്. ഇതു ശരിയല്ലെന്നും, കുറ്റകരം കൂടിയാണെന്നും മനസ്സിലാക്കേണ്ടതാകുന്നു.
(2) തങ്ങളുടെ ശേഷം തങ്ങളുടെ സന്താനങ്ങള്‍ അവശരും ദുര്‍ബ്ബലരുമായിത്തീരുന്നതിനെക്കുറിച്ചു ഭയപ്പാടുള്ളവര്‍ അതുപോലെ മറ്റുള്ളവരെപ്പറ്റിയും ഭയപ്പെടേണ്ടതാണ് എന്നത്രെ മറ്റൊരു വ്യാഖ്യാനം. അതായത്; മരണാസന്നരായവരോട് അവരുടെ സന്താനങ്ങള്‍ മുതലായവര്‍ക്കു ദോഷകരമായിത്തീരുന്ന വസ്വിയ്യത്തുകള്‍ ചെയ്യാതിരിക്കുവാന്‍ ഉപദേശിച്ചും മറ്റും അവരുടെ മക്കളുടെ നന്മയില്‍ ശ്രദ്ധ പതിക്കണമെന്നു സാരം.
(3) അനാഥകളുടെ ധനം കൈകാര്യം ചെയ്യുന്ന ആളുകള്‍, തങ്ങളുടെ സ്വന്തം മക്കള്‍ തങ്ങളുടെ കാലശേഷം ദുര്‍ബ്ബലരായി വിഷമം അനുഭവിക്കുവാന്‍ ഇഷ്ടപ്പെടാത്തതുപോലെ, തങ്ങളുടെ കീഴിലുള്ള അനാഥകളുടെ ധനം കൈകാര്യം ചെയ്യുന്നതിലും വളരെ സൂക്ഷ്മത പാലിക്കേണ്ടതാണ്, എന്നിങ്ങനെയാണ് വേറൊരു വ്യാഖ്യാനം. ആയത്തിന്‍റെ വാചകവും സന്ദര്‍ഭവും പ്രസ്തുത വ്യാഖ്യാനങ്ങള്‍ക്കെല്ലാം ഉതകുന്നതാണു താനും. ഏതാണ്ട് ഇതുപോലെയുള്ള വേറെയും വ്യാഖ്യാനം ഇല്ലാതില്ല.
മൂന്നാമത്തെ വചനത്തിന്‍റെ ആശയം വ്യക്തമാണ്. അനാഥകളുടെ ധനം ന്യായമല്ലാത്ത രൂപത്തില്‍ എടുത്തു തിന്നുന്നവന്‍ തല്‍ക്കാലം അതുകൊണ്ട് വയറു നിറക്കുന്നുവെങ്കിലും നരകത്തില്‍ കടന്ന് അഗ്നികൊണ്ട് വയറു നിറക്കേണ്ടി വരുന്ന ശിക്ഷ അനുഭവിക്കലായിരിക്കും അതിന്‍റെ ഫലം എന്നു ചുരുക്കം. ഏഴു മഹാപാപങ്ങളെ വിവരിച്ചകൂട്ടത്തില്‍ നബി (സ.അ) ഒന്ന് എണ്ണിയിരിക്കുന്നത് അനാഥകളുടെ സ്വത്ത് തിന്നലാണെന്ന് ഓര്‍ക്കുമ്പോള്‍ ആ പാതകം എത്ര ഭയങ്കരമാണെന്ന് ഊഹിക്കാമല്ലോ. ഈ താക്കിത് എല്ലാ അവസരത്തിലും ബാധകമായതാണെങ്കിലും അനന്തരാവകാശ നിയമങ്ങളോട് ബന്ധപ്പെടുത്തി പറയുവാന്‍ കാരണം, മേല്‍കണ്ടതുപോലെ സ്വത്തുഭാഗം നടത്തുമ്പോള്‍ അവര്‍ക്ക് അര്‍ഹമായ ഓഹരി നല്‍കുന്നതിലും അവരുടെ ധനത്തിന്‍റെ മേല്‍നോട്ടം ഏറ്റെടുക്കുന്നതിലും ക്രമക്കേടുകള്‍ വരുത്തുന്നത് പ്രത്യേകം സൂക്ഷിക്കുവാന്‍ വേണ്ടിയായിരിക്ക الله أعلم
يُوصِيكُمُ ٱللَّهُ فِىٓ أَوْلَٰدِكُمْ ۖ لِلذَّكَرِ مِثْلُ حَظِّ ٱلْأُنثَيَيْنِ ۚ فَإِن كُنَّ نِسَآءً فَوْقَ ٱثْنَتَيْنِ فَلَهُنَّ ثُلُثَا مَا تَرَكَ ۖ وَإِن كَانَتْ وَٰحِدَةً فَلَهَا ٱلنِّصْفُ ۚ وَلِأَبَوَيْهِ لِكُلِّ وَٰحِدٍ مِّنْهُمَا ٱلسُّدُسُ مِمَّا تَرَكَ إِن كَانَ لَهُۥ وَلَدٌ ۚ فَإِن لَّمْ يَكُن لَّهُۥ وَلَدٌ وَوَرِثَهُۥٓ أَبَوَاهُ فَلِأُمِّهِ ٱلثُّلُثُ ۚ فَإِن كَانَ لَهُۥٓ إِخْوَةٌ فَلِأُمِّهِ ٱلسُّدُسُ ۚ مِنۢ بَعْدِ وَصِيَّةٍ يُوصِى بِهَآ أَوْ دَيْنٍ ۗ ءَابَآؤُكُمْ وَأَبْنَآؤُكُمْ لَا تَدْرُونَ أَيُّهُمْ أَقْرَبُ لَكُمْ نَفْعًا ۚ فَرِيضَةً مِّنَ ٱللَّهِ ۗ إِنَّ ٱللَّهَ كَانَ عَلِيمًا حَكِيمًا
നിങ്ങളുടെ സന്താനങ്ങളുടെ കാര്യത്തില്‍ അല്ലാഹു നിങ്ങള്‍ക്ക് നിര്‍ദേശം നല്‍കുന്നു; ആണിന് രണ്ട് പെണ്ണിന്‍റെതിന് തുല്യമായ ഓഹരിയാണുള്ളത്. ഇനി രണ്ടിലധികം പെണ്‍മക്കളാണുള്ളതെങ്കില്‍ (മരിച്ച ആള്‍) വിട്ടേച്ചു പോയ സ്വത്തിന്‍റെ മൂന്നില്‍ രണ്ടു ഭാഗമാണ് അവര്‍ക്കുള്ളത്. ഒരു മകള്‍ മാത്രമാണെങ്കില്‍ അവള്‍ക്ക് പകുതിയാണുള്ളത്. മരിച്ച ആള്‍ക്കു സന്താനമുണ്ടെങ്കില്‍ അയാളുടെ മാതാപിതാക്കളില്‍ ഓരോരുത്തര്‍ക്കും അയാള്‍ വിട്ടേച്ചുപോയ സ്വത്തിന്‍റെ ആറിലൊന്നുവീതം ഉണ്ടായിരിക്കുന്നതാണ്. ഇനി അയാള്‍ക്ക് സന്താനമില്ലാതിരിക്കുകയും, മാതാപിതാക്കള്‍ അയാളുടെ അനന്തരാവകാശികളായിരിക്കയുമാണെങ്കില്‍ അയാളുടെ മാതാവിന് മൂന്നിലൊരു ഭാഗം ഉണ്ടായിരിക്കും. ഇനി അയാള്‍ക്ക് സഹോദരങ്ങളുണ്ടായിരുന്നാല്‍ അയാളുടെ മാതാവിന് ആറിലൊന്നുണ്ടായിരിക്കും. മരിച്ച ആള്‍ ചെയ്തിട്ടുള്ള വസ്വിയ്യത്തിനും കടമുണ്ടെങ്കില്‍ അതിനും ശേഷമാണ് ഇതെല്ലാം. നിങ്ങളുടെ പിതാക്കളിലും നിങ്ങളുടെ മക്കളിലും ഉപകാരം കൊണ്ട് നിങ്ങളോട് ഏറ്റവും അടുത്തവര്‍ ആരാണെന്ന് നിങ്ങള്‍ക്കറിയില്ല. അല്ലാഹുവിന്‍റെ പക്കല്‍ നിന്നുള്ള (ഓഹരി) നിര്‍ണയമാണിത്. തീര്‍ച്ചയായും അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാകുന്നു. (ഖു൪ആന്‍:4/11)
ജാബിര്‍(റ) പ്രസ്താവിച്ചതായി ഉദ്ധരിക്കപ്പെട്ട ഒരു ഹദീഥില്‍ ഇപ്രകാരം വന്നിരിക്കുന്നു: സഅ്ദ്ബ്നു റുബയ്യിഅ് ( سعدبن ربيع رضى الّله عنه )ന്‍റെ ഭാര്യ റസൂല്‍ (സ.അ) തിരുമേനിയുടെ അടുക്കല്‍ ചെന്നു പറഞ്ഞു: ‘അല്ലാഹുവിന്‍റെ റസൂലേ, ഇതാ, ഇതു രണ്ടും സഅ്ദിന്‍റെ പുത്രികളാണ്. ഇവരുടെ പിതാവ് അവിടുത്തോടൊപ്പം ഉഹ്ദ് യുദ്ധത്തില്‍ പങ്കെടുത്തു രക്തസാക്ഷിയായി കൊല്ലപ്പെട്ടു. ഇവരുടെ പിതൃവ്യന്‍ ഇവരുടെ സ്വത്ത് മുഴുവനും എടുത്തിരിക്കുന്നു. ഇവര്‍ക്കൊന്നും ബാക്കിവെച്ചില്ല. ഇവര്‍ക്ക് വല്ല സ്വത്തും ഉണ്ടായിരുന്നാലല്ലാതെ ഇവരെ ആരും വിവാഹം കഴിക്കുകയില്ല.’ അപ്പോള്‍, തിരുമേനി പറഞ്ഞു: ‘അല്ലാഹു അതില്‍ തീരുമാനമെടുത്തുകൊള്ളും’. അങ്ങനെ, അനന്തരാവ കാശത്തിന്‍റെ ആയത്ത് അവതരിച്ചു. അപ്പോള്‍ റസൂല്‍ (സ.അ) ആ കുട്ടികളുടെ പിതൃവ്യന്‍റെ അടുക്കല്‍ ആളയച്ചു അദ്ദേഹത്തോട് പറഞ്ഞു: ‘സഅ്ദിന്‍റെ രണ്ടു പെണ്‍കുട്ടികള്‍ക്കും മൂന്നില്‍ രണ്ടംശവും, അവരുടെ മാതാവിനു എട്ടില്‍ ഒരംശവും കൊടുക്കണം. ബാക്കിയുള്ളത് തനിക്കാകുന്നു.’ (അ; ദാ; തി; ജ)
7 – 10 വചനങ്ങളില്‍ അനന്തരാവകാശത്തെ ബാധിക്കുന്ന പൊതുവായ പല തത്വ നിര്‍ദ്ദേശങ്ങളും നല്‍കിയ ശേഷം അതിന്‍റെ നിയമപരമായ വിശദീകരണം ഈ വചനം മുതല്‍ ആരംഭിക്കുന്നു. ഈ വചനം, അടുത്ത വചനം, സൂറത്തിലെ അവസാന വചനം എന്നീ മൂന്നു വചനങ്ങളിലായി അനന്തരാവകാശം സംബന്ധിച്ച എല്ലാ പ്രധാനനിയമ ങ്ങളും അല്ലാഹു വിവരിച്ചിരിക്കുന്നു. ഈ മൂന്ന് വചനങ്ങളെയും, ബന്ധപ്പെട്ട നബി വചനങ്ങളെയും അടിസ്ഥാനമാക്കി ക്രോഡീകരിക്കപ്പെട്ട അനര്‍ഘമായ ഒരു വിജ്ഞാനശാഖയത്രെ علم الفرائض (‘ഇല്‍മുല്‍ ഫറാഇദ്വ്’ – ഓഹരി നിര്‍ണയങ്ങളുടെ വിജ്ഞാനം) എന്ന പേരില്‍ അറിയപ്പെടുന്ന ഇസ്‌ലാമിലെ അനന്തരാവകാശ നിയമങ്ങള്‍. ഇസ്‌ലാമിലെ കര്‍മശാസ്ത്ര വിജ്ഞാനങ്ങളില്‍ വളരെ പ്രാധാന്യമര്‍ഹിക്കുന്ന ഒരു ഭാഗമാണിത്. ഇതിന്‍റെ പ്രത്യേക പ്രാധാന്യം സൂചിപ്പിക്കുന്ന ചില ഹദീഥുകളും കാണാം. പല മഹാന്മാരും ഈ വിഷയത്തില്‍ പ്രത്യേകം ഗ്രന്ഥങ്ങള്‍ തന്നെ രചിച്ചിട്ടുണ്ട്. ലോകത്ത് മറ്റേത് സമുദായത്തിന്‍റെ മുമ്പിലും മുസ്‌ലിംകള്‍ക്ക് അഭിമാനം കൊള്ളാവുന്ന ഒരു നിയമ സംഹി തയാണ് ‘ഇല്‍മുല്‍ ഫറാഇദ്വ്’. എന്നിരുന്നാലും ഇന്നത്തെ നമ്മുടെ മുസ്‌ലിം പണ്ഡിതന്മാരില്‍ ഈ വിഷയത്തില്‍ വേണ്ട പരിജ്ഞാനം നേടിയ വ്യക്തികള്‍ കുറവാണെന്ന യാഥാര്‍ത്ഥ്യം അത്യധികം വ്യസനത്തോടുകൂടി സമ്മതിക്കേണ്ടിയിരിക്കുന്നു. നിയമവശങ്ങള്‍ വിശദീകരിച്ചു വിവരിക്കുന്ന സ്ഥാനം കര്‍മശാസ്ത്ര ഗ്രന്ഥങ്ങളാകകൊണ്ട് ഈ വചനങ്ങളില്‍ വ്യക്തമായി പ്രസ്താവിക്കപ്പെട്ട കാര്യങ്ങളെക്കുറിച്ചു മാത്രമെ നാമിവിടെ സംസാരിക്കേണ്ടതായുള്ളൂ. والله المفق
നിങ്ങളുടെ സന്താനങ്ങളുടെ കാര്യത്തില്‍ അല്ലാഹു നിങ്ങളോട് ‘വസ്വിയ്യത്ത്’ ചെയ്യുന്നു ( يوصيكم الّله فى اولادكم ) എന്ന് സദുപദേശ രൂപത്തില്‍ വളരെ ശക്തിയായി ഉണര്‍ത്തിക്കൊണ്ടാണ് അല്ലാഹു നിയമങ്ങള്‍ വിവരിക്കാന്‍ തുടങ്ങുന്നത്. വിഷയത്തിന്‍റെ പ്രാധാന്യവും, അത് അനുഷ്ഠാനത്തില്‍ വരുത്തുവാനുള്ള ശക്തമായ പ്രോല്‍സാഹനവുമാണിത് സൂചിപ്പിക്കുന്നത്. അനന്തരാവകാശികള്‍ പലരുണ്ടെങ്കിലും മരണപ്പെടുന്ന ആളുമായി ഏറ്റവും അടുത്ത ബന്ധമുള്ളവരാണല്ലോ മക്കള്‍. അതുകൊണ്ട് മക്കളുടെ കാര്യം ആദ്യം പ്രസ്താവിക്കുന്നു. മാത്രമല്ല, പെണ്‍മക്കള്‍ക്കും, ചെറിയ ആണ്‍മക്കള്‍ക്കും സ്വത്തവകാശം നല്‍കപ്പെടാതിരുന്ന ഒരു ചുറ്റുപാടിലാണ് ഈ നിയമം അവതരിക്കുന്നതും. ആ സ്ഥിതിക്ക് നിങ്ങളുടെ മക്കളുടെ കാര്യമാണ് അനന്തരാവകാശത്തില്‍ നിങ്ങള്‍ ഒന്നാമതായി ഓര്‍മവെക്കേണ്ടതെന്ന ഒരു സൂചനയും അതില്‍ അടങ്ങിയിരിക്കാം. (അല്ലാഹുവിനറിയാം)
اولاد (‘ഔലാദ്’ അഥവാ സന്താനങ്ങള്‍) എന്ന വാക്കിന്‍റെ ഏക വചനമാണ് (വലദ്). മക്കളില്‍ ആണെന്നോ, പെണ്ണെന്നോ, ചെറുപ്പമെന്നോ, വലുപ്പമെന്നോ വ്യത്യാസം കൂടാതെ എല്ലാവര്‍ക്കും ആ വാക്ക് ഉപയോഗിക്കുന്നു. ഒരു ആണിന്ന് രണ്ട് പെണ്ണിന്‍റെ ഓഹരിയാണുള്ളത് ( كر مثل حظ الانثيين لذ ) എന്നത്രെ അല്ലാഹുവിന്‍റെ വസ്വിയ്യത്ത്. ‘ആണിന്‍റെ പകുതിയാണ് പെണ്ണിനുള്ളത്’ എന്നോ മറ്റോ പറയാതെ, പെണ്ണിന്‍റെ ഓഹരിയെ മാനദണ്ഡമാക്കിക്കൊണ്ട് ആണിന്‍റെ അവകാശം കണക്കാക്കിയതില്‍ ചില രഹസ്യങ്ങള്‍ അന്തര്‍ഭവിച്ചതായി കാണാം. സ്ത്രീകള്‍ക്ക് അവകാശം നല്‍കപ്പെടാത്ത പതിവ് നിറുത്തലാക്കി അവര്‍ക്ക് അവകാശസ്ഥിരത നല്‍കുകയും, അതോടുകൂടി പുരുഷന്മാര്‍ക്ക് സ്ത്രീകളെ അപേക്ഷിച്ചുള്ള പദവി വകവെച്ചു കൊടുക്കുകയുമാണ് ഈ വാക്യം ചെയ്യുന്നത്. അഥവാ പുരുഷന്‍റെ അവകാശം നിര്‍ണയിക്കല്‍ മാത്രമല്ല ഉദ്ദേശ്യം. അതായിരിക്കാം അല്ലാഹു ഇങ്ങിനെ പറയുവാന്‍ കാരണം. ا لله اعلم സ്ത്രീയും പുരുഷനും തമ്മില്‍ പദവി വ്യത്യാസമുണ്ടെങ്കിലും മാതാപിതാക്കളുമായുള്ള ഇരുകൂട്ടരുടെയും ബന്ധം ഒരുപോലെയാ ണെന്നിരിക്കെ രണ്ടു കൂട്ടര്‍ക്കും ഒരേ തോതില്‍ അവകാശം നല്‍കപ്പെടേണ്ടതല്ലേ? എന്നു ചോദിക്കപ്പെടാം. ധനത്തിന്‍റെ ആവശ്യം സ്ത്രീയെക്കാള്‍ പുരുഷനാണ് നേരിടുന്നത്. സ്ത്രീകളുടെ ഭക്ഷണം, പാര്‍പ്പിടം മുതലായ അത്യാവശ്യ ചിലവുകളെല്ലാം നിര്‍വ്വഹിച്ചു കൊടുക്കേ ബാദ്ധ്യതയും പുരുഷനാണുള്ളത്. കൂടാതെ, പുറംകാര്യങ്ങളില്‍ ധനവ്യയത്തിന്‍റെ ആവശ്യവും പുരുഷനായിരിക്കും കൂടുതല്‍ നേരിടുക. ഇതാണ് പുരുഷന്ന് സ്ത്രീയുടെ ഇരട്ടി നിശ്ചയിച്ചതിലടങ്ങിയ ചില തത്വങ്ങള്‍.
ഇസ്‌ലാമിലെ അനന്തരാവകാശനിയമത്തില്‍ അംഗീകരിക്കപ്പെട്ടിട്ടുള്ള ചില സാങ്കേതിക തത്വങ്ങള്‍ അറിഞ്ഞിരിക്കുന്നത് അതിലെ നിയമവശങ്ങളെക്കുറിച്ചു ശരിക്ക് മനസ്സിലാക്കുവാന്‍ വളരെ സഹായകമായിരിക്കും. അതുകൊണ്ട് അവയെപ്പറ്റി ഒരു സാമാന്യവിവരം കൂടി ഇവിടെ ചൂണ്ടിക്കാട്ടാം. അനന്തരാവകാശ സംബന്ധമായ കാര്യങ്ങളില്‍ ‘പിതാവ്, മാതാവ്, മകന്‍, മകള്‍, സഹോദരന്‍, സഹോദരി, പിതൃവ്യന്‍, ഭര്‍ത്താവ്’ എന്നിങ്ങിനെ പറയുമ്പോള്‍ മരണപ്പെട്ട ആളുടെ പിതാവ്, മാതാവ്, മകന്‍…. എന്നര്‍ഥമാണ്. അതുപോലെത്തന്നെ. ‘പകുതി, ആറിലൊന്ന്, എട്ടിലൊന്ന്’ എന്ന് തുടങ്ങിയുള്ള ഓഹരികള്‍ കണക്കാക്കുന്നത് മരണപ്പെട്ട ആളുടെ ആകെ ധനത്തെ അടിസ്ഥാനമാക്കിയുമായിരിക്കും. ഉദാഹരണമായി, മകള്‍ക്ക് പകുതിയും, ഭാര്യക്ക് എട്ടിലൊന്നും എന്ന് പറയുമ്പോള്‍ അതിന്‍റെ അര്‍ഥം മരണപ്പെട്ടവന്‍റെ ആകെ സ്വത്തില്‍നിന്ന് അവന്‍റെ മകള്‍ക്ക് അതിന്‍റെ പകുതിയും അവന്‍റെ ഭാര്യക്ക് അതിന്‍റെ എട്ടിലൊന്നും എന്നത്രെ.
അവകാശികളില്‍ രണ്ട് തരക്കാരുണ്ട്:
(1) നിശ്ചിത ഓഹരി കണക്കാക്കപ്പെട്ടവര്‍, ഇവര്‍ക്ക് اهل الفروض (നിശ്ചിത ഓഹരിക്കാര്‍) എന്ന് പറയുന്നു. ഇവരുടെ നിശ്ചിത ഓഹരിയില്‍ ഏറ്റക്കുറവ് വരികയില്ല.
(2) ഒരു ക്‌ളിപ്തമായ ഓഹരി നിശ്ചയിക്കപ്പെടാത്തവര്‍. ഇവര്‍ക്ക് العصبة (അസ്വബഃ) എന്ന് പറയുന്നു. നിശ്ചിത ഓഹരിക്കാര്‍ക്ക് കൊടുത്തു കഴിഞ്ഞശേഷം ബാക്കിയുണ്ടാകുന്നത് ഇവര്‍ക്കായിരിക്കും. നിശ്ചിത ഓഹരിക്കാര്‍ തീരെ ഇല്ലെങ്കില്‍ സ്വത്ത് മുഴുവനും ഇവര്‍ക്ക് ലഭിക്കുകയും ചെയ്യും. പുത്രന്‍, പൗത്രന്‍, പിതാവ്, സഹോദരന്‍, സഹോദരപുത്രന്‍, പിതൃവ്യന്‍, പിതൃവ്യപുത്രന്‍ എന്നിങ്ങിനെ മരണപ്പെട്ടവനുമായി കുടുംബ ബന്ധത്തില്‍ കൂടുതല്‍ അടുത്തവരായിരിക്കും ഇവര്‍. ചില സന്ദഭര്‍ങ്ങളില്‍ ഇവരില്‍ ചിലര്‍ക്ക് ഒരു നിശ്ചിത ഓഹരി ( فرض ) ലഭിക്കുന്നതോടൊപ്പം തന്നെ നിലവിലുള്ള മറ്റു ഓഹരിക്കാരുടെ അവകാശങ്ങള്‍ കഴിച്ച് ബാക്കിയുണ്ടെങ്കില്‍ അതും കൂടി ലഭിച്ചുവെന്നുവരും. അഥവാ ഒരാള്‍ക്ക് രണ്ട് നിലക്കുള്ള അവകാശവും ഉണ്ടായിരിക്കുവാന്‍ സാധ്യതയുള്ള സന്ദര്‍ഭവും ഉണ്ടാവാമെന്ന് സാരം. ഇതിനൊരു ഉദാഹരണം താഴെ കാണാം. വിശദീകരണം യഥാസ്ഥാനങ്ങളില്‍ നിന്നറിയേണ്ടതാകുന്നു.
മക്കളുടെയും മാതാപിതാക്കളുടെയും അവകാശത്തെക്കുറിച്ചാണല്ലോ ഈ വചനത്തില്‍ പ്രതിപാദിച്ചിരിക്കുന്നത്. അതിന്‍റെ വെളിച്ചത്തില്‍ മേല്‍ പ്രസ്താവിച്ച സാങ്കേതിക തത്വങ്ങള്‍ മുമ്പില്‍ വെച്ചുകൊണ്ട് പരിശോധിച്ചാല്‍, ആ വചനത്തില്‍ താഴെ കാണുന്ന നിയമങ്ങള്‍ അടങ്ങിയിരിക്കുന്നതായി കാണാം:-
(1) ഒരാള്‍ക്ക് അവകാശികളായി ആണ്‍മക്കള്‍ മാത്രം ഉള്ളപ്പോള്‍, സ്വത്ത് മുഴുവനും അവര്‍ക്കായിരിക്കും. അവര്‍ ഒന്നിലധികം പേരുണ്ടെങ്കില്‍, അവര്‍ സമമായി ഭാഗിച്ചെടുക്കണം. നിശ്ചിത ഓഹരിക്കാര്‍ വേറെയുണ്ടെങ്കില്‍ അവരുടേത് കഴിച്ച് ബാക്കിയായിരിക്കും ഇവര്‍ക്കുള്ളത്.
(2) ആണ്‍മക്കളില്ലാത്തപ്പോള്‍, ഒരു മകള്‍ മാത്രമേയുള്ളൂവെങ്കില്‍ അവള്‍ക്ക് പകുതിയും, ഒന്നിലധികം പേരുണ്ടെങ്കില്‍ അവര്‍ക്ക് മൂന്നില്‍ രണ്ട് (2/3) അംശവും ലഭിക്കും. പെണ്‍ മക്കള്‍ രണ്ടിലധികമുണ്ടെങ്കില്‍ അവര്‍ക്ക് മൂന്നില്‍ രംണ്ടംശവും فان كن نساء فوق اثنتين الخ എന്നാണ് അല്ലാഹു പറഞ്ഞവാക്ക്. രണ്ടാള്‍ മാത്രമായാലും ഇതേ വിധി തന്നെയാണുള്ളത്. 176-ാം വചനത്തില്‍ രണ്ട് സഹോദരിമാര്‍ക്ക് മൂന്നില്‍ രംണ്ടംശമുണ്ടെന്ന് പ്രസ്താവിക്കുന്നുണ്ട്. രണ്ട് സഹോദരിമാര്‍ക്ക് മൂന്നില്‍ രംണ്ടംശം ലഭിക്കുമ്പോള്‍ രണ്ട് പെണ്‍മക്കള്‍ക്ക് ഏതായലും അത്ര ലഭിക്കേണമല്ലോ. മേലെ ഉദ്ധരിച്ച സഅ്ദുബ്‌നു റുബയ്യിഇന്‍റെ ഭാര്യയുടെ സംഭവത്തില്‍നിന്നും ഇതു മനസ്സിലാക്കാവുന്നതാണ്. ഈ വിഷയത്തില്‍ പണ്ഡിതന്മാര്‍ക്ക് ഭിന്നാഭിപ്രായമില്ലതാനും.
(3) മക്കള്‍ ആണും പെണ്ണും ഉണ്ടായിരുന്നാല്‍ ആണിന്‍റെ പകുതി പെണ്ണിന് എന്ന തോതില്‍ ഭാഗിക്കണം. നിശ്ചിത ഓഹരിക്കാര്‍ വേറെയുണ്ടെങ്കില്‍ അവരുടേത് കഴിച്ച് ബാക്കിയും, ഇല്ലെങ്കില്‍ മുഴുവന്‍ സ്വത്തും അവര്‍ അങ്ങിനെ ഭാഗിച്ചെടുക്കേണ്ടതാണ്.
(4) മക്കള്‍ ഉള്ളപ്പോള്‍-അവര്‍ ആണോ പെണ്ണോ, ഒന്നോ അധികമോ ആവട്ടെ – മാതാവിനും പിതാവിനും ആറിലൊന്ന് (1/6) വീതമായിരിക്കും ഓഹരി. എന്നാല്‍, പുത്രനില്ലാതിരിക്കെ മറ്റു ഓഹരിക്കാരുടേത് കഴിച്ച് വല്ലതും ബാക്കിയുണ്ടാകുന്നപക്ഷം അതും പിതാവിന്ന് ലഭിക്കും. മാതാവിന്ന് ആറിലൊന്ന് മാത്രമേ ലഭിക്കൂ.
(5) സന്താനമോ, സഹോദരികളായ ഒന്നിലധികം ആളുകളോ ഇല്ലാതിരിക്കുന്ന പക്ഷം മാതാവിന്‍റെ അവകാശം മൂന്നിലൊന്ന് (1/3) ആയിരിക്കുന്നതാണ്.
(6) സഹോദര സഹോദരികളായി ഒന്നിലധികം പേരുണ്ടെങ്കില്‍ മാതാവിന് ആറിലൊന്ന് (1/6)മാത്രമായിരിക്കും ഉണ്ടായിരിക്കുക. ഈ രണ്ടവസരത്തിലും നിശ്ചിത ഓഹരിക്കാരുടേത് കഴിച്ചു വല്ലതും ബാക്കിവരുന്ന പക്ഷം അത് പിതാവിന് (അസ്വബഃയായി) ലഭിക്കുകയും ചെയ്യും. ഇവ കൂടാതെ-ഈ വചനവും, ബന്ധപ്പെട്ട ഹദീഥുകളും അടിസ്ഥാനമാക്കി – വേറെയും പല വിധികള്‍ അനന്തരാവകാശ പംക്തിയില്‍ പണ്ഡിതന്‍മാര്‍ വിവരിച്ചിട്ടുണ്ട്.
മരണപ്പെട്ട ആള്‍ വല്ല വസ്വിയ്യത്തും ചെയ്തുവെച്ചിട്ടുണ്ടെങ്കില്‍ അതും, അയാള്‍ കൊടുത്തു തീര്‍ക്കുവാന്‍ ബാധ്യസ്ഥമായ ഏതെങ്കിലും കടം ഉണ്ടെങ്കില്‍ അതും കഴിച്ച് ബാക്കിവരുന്ന സ്വത്ത് മാത്രമേ അവകാശികള്‍ക്ക് ഭാഗിച്ചെടുക്കുവാന്‍ പാടുള്ളൂ. വസ്വിയ്യത്തിന്‍റെ പ്രാധാന്യവും, അത് സംബന്ധിച്ച് അറിയേണ്ടുന്ന പല കാര്യങ്ങളും അല്‍ബക്വറഃ 180 ലും വ്യാഖ്യാനത്തിലും കഴിഞ്ഞുപോയിട്ടുണ്ട്. ആകെ സ്വത്തിന്‍റെ മൂന്നിലൊന്നില്‍ കവിഞ്ഞ് വസ്വിയ്യത്ത് ചെയ്യാന്‍ പാടില്ലെന്ന് നബി (സ.അ) അരുളിചെയ്ത ഹദീഥും അവിടെ നാം ഉദ്ധരിച്ചിരിക്കുന്നു. കടത്തിന്‍റെ സ്ഥിതി അതല്ല. കടം മുഴുവനും സ്വത്തില്‍നിന്ന് കൊടുത്തേ തീരൂ. കടം കഴിച്ച് ബാക്കിയില്ലാത്ത പക്ഷം അവകാശികള്‍ക്ക് ഒന്നും ലഭിക്കുന്നതുമല്ല. കടം മറ്റാരെങ്കിലും കൊടുത്ത് തീര്‍ക്കുവാന്‍ തയ്യാറാകുന്ന പക്ഷം മാത്രമേ അത് സ്വത്തില്‍നിന്ന് കൊടുക്കാതിരിക്കുവാന്‍ നിവൃത്തിയുള്ളൂ. വസ്വിയ്യത്തിനെക്കാള്‍ മുന്‍ഗണന നല്‍കേണ്ടതും കടത്തിന് തന്നെയാണ്. കടവും വസ്വിയ്യത്തും ഗൗനിക്കാതെ സ്വത്ത് ഭാഗിച്ചെടുക്കുന്നത് കുറ്റകരവും, അന്യരുടെ അവകാശം അക്രമമായി പിടിച്ചെടുക്കലുമായിരിക്കും.
പല നിയമങ്ങളും വിവരിച്ചശേഷം അല്ലാഹു പറയുന്നു: ‘നിങ്ങളുടെ പിതാക്കളിലും മക്കളിലും ആരാണ് നിങ്ങള്‍ക്ക് ഉപകാരത്തില്‍ കൂടുതല്‍ അടുത്തവര്‍ എന്ന് നിങ്ങള്‍ക്കറിയുകയില്ല ( اباؤكم وابناؤكم.… لكم نفعا ) അതെ, അല്ലാഹുവിന്നേ അതറിയുകയുള്ളൂ. ആ അടിസ്ഥാനത്തില്‍ ഓരോരുത്തരുടെയും അവകാശം നിര്‍ണയിക്കുക നിങ്ങള്‍ക്ക് സാധ്യമല്ല. അതുകൊണ്ടാണ് എല്ലാവരുടെയും അവകാശം അവന്‍തന്നെ നിര്‍ണയിച്ചു തന്നിരിക്കുന്നത്. ഓരോന്നിലും അടങ്ങിയ യുക്തിരഹസ്യങ്ങള്‍ കണ്ടു മനസിലാക്കുവാന്‍ നിങ്ങള്‍ക്ക് സാധിക്കാതെ വരും എന്നൊക്കെയാണ് മൊത്തത്തില്‍ ഇപ്പറഞ്ഞതിന്‍റെ സാരം. പിതാക്കള്‍ എന്ന് പറഞ്ഞതില്‍, നേരെയുള്ള പിതാക്കള്‍ക്ക് പുറമെ പിതാമഹന്‍മാരും, മക്കള്‍ എന്ന് പറഞ്ഞതില്‍ നേരെ മക്കളും, മക്കളുടെ മക്കളും ഉള്‍പ്പെടുന്നു. ഉപകാരം കൊണ്ടുദ്ദേശ്യം ഐഹികമായ ഉപകാരവും, പാരത്രികമായ ഉപകാരവുമാകാം. ഇഹത്തില്‍ ലഭിക്കുന്ന ഉപകാരത്തെപ്പറ്റി വിവരിക്കേണ്ടുന്ന ആവശ്യമില്ല. ചിലര്‍ നല്ലവരും, ധനം നല്ല വിഷയത്തില്‍ മാത്രം ചിലവഴിക്കുന്നവരും, മരണപ്പെട്ടവന് ഗുണത്തിനുവേണ്ടി പ്രാര്‍ഥിക്കുന്നവരുമായിരിക്കും. സ്വര്‍ഗസ്ഥരായ സജ്ജനങ്ങളൊന്നിച്ച് അവരുടെ പിതാക്കളിലും സന്തതികളിലും ഭാര്യമാരിലുമുള്ള സദ്‌വൃത്തരായ ആളുകളെയും അല്ലാഹു ഒരുമിച്ചു കൂട്ടിക്കൊടുക്കുമെന്ന് 13:23; 52:21 എന്നിവിടങ്ങളില്‍ പ്രസ്താവിച്ചിട്ടുണ്ട്. ഇതൊക്കെ പാരത്രികമായ നന്മകള്‍ക്ക് ഉദാഹരണമാകുന്നു.
അനന്തരാവകാശ നിയമങ്ങള്‍ അവതരിക്കുന്നതിന് മുമ്പ് മാതാപിതാക്കള്‍ക്ക് വല്ലതും വസ്വിയ്യത്ത് ചെയ്യല്‍ നിര്‍ബന്ധമുണ്ടായിരുന്നുവെന്ന് അല്‍ബക്വറഃ 180 ന്‍റെ വിവരണത്തില്‍ മുമ്പ് കണ്ടുവല്ലോ. ഇബ്‌നു അബ്ബാസ്(റ) ഇങ്ങിനെ പ്രസ്താവിച്ചിട്ടുണ്ട്: ‘സന്താനങ്ങള്‍ക്ക് ധനവും, മാതാപിതാക്കള്‍ക്ക് വസ്വിയ്യത്തുമാണ് (മുമ്പ്) ഉണ്ടായിരുന്നത്. എന്നിട്ട് അതില്‍നിന്ന് അല്ലാഹു ഉദ്ദേശിച്ചത് അവന്‍ ‘നസ്ഖ്’ ചെയ്തു (ദുര്‍ബ്ബലെപ്പടുത്തി). അങ്ങിനെ ആണിന്ന് രണ്ട് പെണ്ണിന്‍റെ ഓഹരിയാക്കി. മാതാപിതാക്കള്‍ക്ക് ഓരോരുത്തര്‍ക്കും ആറിലൊന്നും മൂന്നിലൊന്നും, ഭാര്യക്ക് നാലിലൊന്നും എട്ടിലൊന്നും, ഭര്‍ത്താവിന് പകുതിയും നാലിലൊന്നുമാക്കി നിശ്ചയിച്ചു.’ (ബുഖാരി)
ജാഹിലിയ്യ സമ്പ്രദായമനുസരിച്ച് വലിയ ആണ്‍മക്കള്‍ക്കേ സ്വത്തവകാശം നല്‍കപ്പെട്ടിരുന്നുള്ളുവെന്ന് മുമ്പ് പറഞ്ഞുവല്ലോ. ഇതെല്ലാംകൂടി നോക്കുമ്പോള്‍ – ഇബ്‌നു കഥീര്‍(റ) മുതലായവര്‍ ചൂണ്ടിക്കാട്ടിയത്‌പോലെ – സ്വത്തവകാശത്തില്‍ കൃത്യമായ ഓഹരി അവകാശങ്ങളൊന്നും ഇല്ലാതിരുന്ന പിതാക്കള്‍, മക്കള്‍ തുടങ്ങിയവര്‍ക്കെല്ലാം ഇപ്പോള്‍ സുസ്ഥിരവും കൃത്യവുമായ ഓഹരികള്‍ നിര്‍ണയിച്ചിരിക്കുന്നത് അതില്‍ ചില യുക്തി രഹസ്യങ്ങള്‍ അടങ്ങിയിട്ടുള്ളതുകൊണ്ടാണ് – അതൊന്നും നിങ്ങള്‍ക്ക് ഗ്രഹിക്കുവാന്‍ കഴിയുകയില്ല – എന്നായിരിക്കും ആ വാക്യത്തിലടങ്ങിയ പ്രധാന സൂചന. തുടര്‍ന്നുള്ള രണ്ട് വാക്യങ്ങളും ഈ സംഗതി ഒന്നുകൂടി ശക്തിപ്പെടുത്തുന്നതായും കാണാം.
ഇന്നിന്നവരുടെ ഓഹരി ഇന്നിന്നപ്രകാരം, ഇന്നിന്നവര്‍ക്ക് കൂടുതല്‍, മറ്റെവര്‍ക്ക് കുറവ് എന്നൊക്കെ നിശ്ചയിച്ചത് അല്ലാഹുവാണ്. അതില്‍ മാറ്റം വരുത്തുവാന്‍ ആര്‍ക്കും അധികാരവും അവകാശവുമില്ല. അത് യുക്തമായിരിക്കുകയുമില്ല. കാരണം, എല്ലാ കാര്യവും അറിയുന്ന സര്‍വ്വജ്ഞനും, എല്ലാ യുക്തി രഹസ്യങ്ങളും അറിയുന്ന അഗാധജ്ഞനും, അവനാണ് എന്നുള്ളതു തന്നെ. അതെ …. فريضة من الّله (അല്ലാഹുവിങ്കല്‍ നിന്നുള്ള ഓഹരി നിര്‍ണയം! നിശ്ചയമായും, അവന്‍ സര്‍വ്വജ്ഞനും അഗാധജ്ഞനുമാകുന്നു).
ഇസ്‌ലാമിലെ അനന്തരാവകാശക്രമം ക്വുര്‍ആന്‍ അവതരിച്ചകാലത്തെ അറബികളുടെ പരിഃസ്ഥിതികളോട് യോജിച്ച ചില പരിഷ്‌കരണങ്ങള്‍ മാത്രമാണെന്നും, യുക്തിക്കു നിരക്കുന്നതും കാലാന്തരങ്ങള്‍ക്ക് യോജിച്ചതുമായ ചിലമാറ്റങ്ങളൊക്കെ അതില്‍ ആവശ്യമാണെന്നും വാദിക്കുന്ന ചില മുസ്‌ലിം നാമധാരികളെ ഇക്കാലത്ത് കാണാവുന്നതാണ്. ഭൗതിക ലഹരിയും, ക്വുര്‍ആനിലും ഇസ്‌ലാമിലും വിശ്വാസമില്ലായ്മയുമാണ് യഥാര്‍ത്ഥത്തില്‍ ഇതിന്‍റെ പിന്നിലുള്ളതെങ്കിലും അത് തുറന്ന് പറയുവാന്‍ ധൈര്യക്ഷ യമുള്ളതുകൊണ്ട് അവര്‍ കണ്ടുപിടിച്ച ഒരു ആസൂത്രിത ന്യായമാണ് വാസ്തവത്തില്‍ അത്. ക്വുര്‍ആനിലും ഇസ്‌ലാമിലും യഥാര്‍ത്ഥ വിശ്വാസമുള്ള ഏതൊരാള്‍ക്കും ഈ വാദത്തിന് തക്കതായ മറുപടി കാണുവാന്‍ പര്യാപ്തമത്രെ അവസാനമായി അല്ലാഹു പറഞ്ഞ ആ രണ്ട് വാക്യങ്ങള്‍.
وَلَكُمْ نِصْفُ مَا تَرَكَ أَزْوَٰجُكُمْ إِن لَّمْ يَكُن لَّهُنَّ وَلَدٌ ۚ فَإِن كَانَ لَهُنَّ وَلَدٌ فَلَكُمُ ٱلرُّبُعُ مِمَّا تَرَكْنَ ۚ مِنۢ بَعْدِ وَصِيَّةٍ يُوصِينَ بِهَآ أَوْ دَيْنٍ ۚ وَلَهُنَّ ٱلرُّبُعُ مِمَّا تَرَكْتُمْ إِن لَّمْ يَكُن لَّكُمْ وَلَدٌ ۚ فَإِن كَانَ لَكُمْ وَلَدٌ فَلَهُنَّ ٱلثُّمُنُ مِمَّا تَرَكْتُم ۚ مِّنۢ بَعْدِ وَصِيَّةٍ تُوصُونَ بِهَآ أَوْ دَيْنٍ ۗ وَإِن كَانَ رَجُلٌ يُورَثُ كَلَٰلَةً أَوِ ٱمْرَأَةٌ وَلَهُۥٓ أَخٌ أَوْ أُخْتٌ فَلِكُلِّ وَٰحِدٍ مِّنْهُمَا ٱلسُّدُسُ ۚ فَإِن كَانُوٓا۟ أَكْثَرَ مِن ذَٰلِكَ فَهُمْ شُرَكَآءُ فِى ٱلثُّلُثِ ۚ مِنۢ بَعْدِ وَصِيَّةٍ يُوصَىٰ بِهَآ أَوْ دَيْنٍ غَيْرَ مُضَآرٍّ ۚ وَصِيَّةً مِّنَ ٱللَّهِ ۗ وَٱللَّهُ عَلِيمٌ حَلِيمٌ
നിങ്ങളുടെ ഭാര്യമാര്‍ക്ക് സന്താനമില്ലാത്ത പക്ഷം അവര്‍ വിട്ടേച്ചുപോയ ധനത്തിന്‍റെ പകുതി നിങ്ങള്‍ക്കാകുന്നു. ഇനി അവര്‍ക്ക് സന്താനമുണ്ടായിരുന്നാല്‍ അവര്‍ വിട്ടേച്ചുപോയതിന്‍റെ നാലിലൊന്ന് നിങ്ങള്‍ക്കായിരിക്കും. അവര്‍ ചെയ്യുന്ന വസ്വിയ്യത്തും കടമുണ്ടെങ്കില്‍ അതും കഴിച്ചാണിത്. നിങ്ങള്‍ക്ക് സന്താനമില്ലെങ്കില്‍ നിങ്ങള്‍ വിട്ടേച്ചുപോയ ധനത്തില്‍ നിന്ന് നാലിലൊന്നാണ് അവര്‍ക്ക് (ഭാര്യമാര്‍ക്ക്) ഉള്ളത്. ഇനി നിങ്ങള്‍ക്ക് സന്താനമുണ്ടായിരുന്നാല്‍ നിങ്ങള്‍ വിട്ടേച്ചു പോയതില്‍ നിന്ന് എട്ടിലൊന്നാണ് അവര്‍ക്കുള്ളത്. നിങ്ങള്‍ ചെയ്യുന്ന വസ്വിയ്യത്തും കടമുണ്ടെങ്കില്‍ അതും കഴിച്ചാണിത്. അനന്തരമെടുക്കുന്ന പുരുഷനോ സ്ത്രീയോ പിതാവും മക്കളുമില്ലാത്ത ആളായിരിക്കുകയും, അയാള്‍ക്ക് (മാതാവൊത്ത) ഒരു സഹോദരനോ സഹോദരിയോ ഉണ്ടായിരിക്കുകയും ചെയ്താല്‍ അവരില്‍ (ആ സഹോദരസഹോദരിമാരില്‍) ഓരോരുത്തര്‍ക്കും ആറില്‍ ഒരംശം ലഭിക്കുന്നതാണ്. ഇനി അവര്‍ അതിലധികം പേരുണ്ടെങ്കില്‍ അവര്‍ മൂന്നിലൊന്നില്‍ സമാവകാശികളായിരിക്കും. ദ്രോഹകരമല്ലാത്ത വസ്വിയ്യത്തോ കടമോ ഉണ്ടെങ്കില്‍ അതൊഴിച്ചാണിത്. അല്ലാഹുവിങ്കല്‍ നിന്നുള്ള നിര്‍ദേശമത്രെ ഇത്. അല്ലാഹു സ൪വ്വജ്ഞനും സഹനശീലനുമാകുന്നു. (ഖു൪ആന്‍:4/12)
മാതാപിതാക്കളുടെയും മക്കളുടെയും അവകാശവിഹിതം വിവരിച്ച ശേഷം ഭാര്യാ ഭര്‍ത്താക്കളുടെയും മറ്റും അവകാശങ്ങള്‍ വിവരിക്കുകയാണ്. ഈ വചനത്തിലടങ്ങിയ വിധികള്‍ ഇങ്ങിനെ സംഗ്രഹിക്കാം:
(1) സ്ത്രീ മരിക്കുമ്പോള്‍ അവള്‍ക്ക് മക്കളില്ലെങ്കില്‍ അവളുടെ ഭര്‍ത്താവിന് പകുതിയും, മക്കളുണ്ടെങ്കില്‍ നാലിലൊന്നുമായിരിക്കും അവകാശം.
(2) പുരുഷന്‍ മരണപ്പെടുമ്പോള്‍ അവനു മക്കളില്ലെങ്കില്‍ ഭാര്യക്ക് നാലിലൊന്നും, മക്കളുണ്ടെങ്കില്‍ എട്ടിലൊന്നും – ഭര്‍ത്താവിന്‍റെ പകുതി – അവകാശമായിരിക്കും. ഒരാള്‍ക്ക് ഒന്നിലധികം ഭാര്യമാരുണ്ടെങ്കിലും ഇതില്‍ മാറ്റമില്ല. ആ ഓഹരി അവര്‍ക്കിടയില്‍ സമമായി ഭാഗിക്കേണ്ടതാണ്. മുമ്പ് പറഞ്ഞതുപോലെ, മക്കള്‍ ഒന്നോ അധികമോ, ആണോ പെണ്ണോ എന്ന വ്യത്യാസം ഇവിടെയും പരിഗണിക്കപ്പെടുകയില്ല. മരണപ്പെട്ട ആള്‍ക്ക് മക്കളുണ്ടോ ഇല്ലേ എന്ന് മാത്രമേ നോക്കേണ്ടതുള്ളൂ. ആ മക്കള്‍ വേറൊരു വിവാഹത്തില്‍ ജനിച്ചവരായാലും ശരി. സ്വന്തം മക്കളില്ലാത്തപ്പോള്‍ ആണ്‍മക്കളുടെ മക്കളുണ്ടായിരുന്നാലും സ്ഥിതി ഇതുതന്നെയാകുന്നു.
(3) ഒരാള്‍ മരണപ്പെടുമ്പോള്‍ അയാളുടെ പിതാവോ മക്കളോ ജീവിച്ചിരിപ്പില്ലെങ്കില്‍ അയാളെപ്പറ്റി – كَلاَلَةً (കലാലത്ത്) എന്ന് പറയപ്പെടുന്നു. അകന്ന കുടുംബം എന്നുദ്ദേശ്യം. ഇങ്ങിനെ വരുമ്പോള്‍ അയാളുടെ ഉമ്മയൊത്ത ഒരു സഹോദരനോ സഹോദരിയോ ഉണ്ടെങ്കില്‍ അവര്‍ക്ക് ആറിലൊന്ന് അവകാശമുണ്ട്. ഇവര്‍ ഒന്നിലധികം പേരുണ്ടെങ്കില്‍ എല്ലാവര്‍ക്കും കൂടി മൂന്നിലൊന്നും ലഭിക്കും. ഇവരെ സംബന്ധിച്ചേടത്തോളം ആണിനും പെണ്ണിനും ഒരേ സ്ഥാനമാണുള്ളത്. അവരുടെ ഓഹരി അവര്‍ക്ക് സമമായി ഭാഗിക്കാം.
‘കലാലത്തി’ന്‍റെ രൂപത്തിലേ മാതാവ് മാത്രം ഒത്ത സഹോദര സഹോദരികള്‍ക്ക് അവകാശം നിശ്ചയിക്കപ്പെട്ടിട്ടുള്ളൂ. ഈ സഹോദരങ്ങളെപ്പറ്റി അവര്‍ ഉമ്മയൊത്തവരായിരിക്കണമെന്ന് ഇവിടെ വ്യക്തമാക്കപ്പെട്ടിട്ടില്ല. എങ്കിലും താഴെ 176-ാം വചനത്തില്‍ ‘കലാലത്തി’നെപ്പറ്റി വീണ്ടും പ്രസ്താവിക്കുന്നുണ്ട്. സഹോദരസഹോദരികളുടെ അവകാശം പെണ്‍മക്കളുടെ അവകാശംപോലെത്തന്നെയാണെന്ന് അവിടെ വ്യക്തമാക്കപ്പെട്ടിരിക്കുന്നു. അപ്പോള്‍, അത് ‘അസ്വബഃ’ക്കാരായി വരുന്ന സഹോദര സഹോദരികളെ – മാതാവും പിതാവും ഒത്തവരെയോ, പിതാവ് ഒത്തവരെയോ – മാത്രം ഉദ്ദേശിച്ചായിരിക്കുവാനേ തരമുള്ളൂ. അതിനാല്‍, ഇവിടെ പറഞ്ഞ സഹോദര സഹോദരികളെ കൊണ്ടുദ്ദേശ്യം ഉമ്മമാത്രം ഒത്തവരായിരിക്കുമെന്ന് വ്യക്തമാകുന്നു. ഈ കാര്യത്തില്‍ ക്വുര്‍ആന്‍ വ്യാഖ്യാതാക്കള്‍ക്കിടയില്‍ ഭിന്നാഭിപ്രായമില്ല.
കഴിഞ്ഞ വചനത്തില്‍ ഒരു പ്രാവശ്യം വ്യക്തമാക്കിയ ഒരു ഉപാധി – മരണപ്പെട്ടവന്‍ വല്ല വസ്വിയ്യത്തും ചെയ്തിട്ടുണ്ടെങ്കില്‍ അതും, അവന് കടമുണ്ടെങ്കില്‍ അതും കഴിച്ചശേഷമേ സ്വത്ത് ഭാഗിക്കുവാന്‍ പാടുള്ളൂവെന്ന സംഗതി – ഈ വചനത്തില്‍ ഓരോ വിധിയോടൊപ്പവും ആവര്‍ത്തിച്ചുകൊണ്ട് അല്ലാഹു മൂന്ന് പ്രാവശ്യം ഓര്‍മപ്പെടുത്തിയിരിക്കുന്നു. മനുഷ്യരുടെ ധനക്കൊതി നിമിത്തം പലപ്പോഴും അക്കാര്യം ഗൗനിക്കപ്പെടാതിരിക്കുവാന്‍ ഇടയുള്ളതു കൊണ്ടായിരിക്കും അല്ലാഹു അത് വീണ്ടും വീണ്ടും ഉണര്‍ത്തുന്നതെന്ന് തീര്‍ച്ചതന്നെ. എന്നിട്ടുപോലും ജനങ്ങള്‍ അത് വേത്ര ഗൗനിക്കാറില്ലെന്നുള്ളതാണ് അനുഭവം. ഓരോ സത്യവിശ്വാസിയായ അവകാശിയും ഗൗരവപൂര്‍വ്വം മനസ്സിരുത്തേണ്ടുന്ന ഒരു വിഷയമാണിത്. അവസാനം പരസ്പരം ഉപദ്രവമുണ്ടാക്കപ്പെടാത്ത വിധം ( غَيْرَ مُضَآرٍّ ) എന്ന് കൂടിപറഞ്ഞിരിക്കുന്നതും ശ്രദ്ധിക്കുക. വസ്വിയ്യത്തിന്‍റെ കാര്യത്തിലോ കടത്തിന്‍റെ കാര്യത്തിലോ ആരും ആരോടും ഉപദ്രവം ചെയ്‌വാന്‍ ഇടവരരുതെന്നാണല്ലോ ഇതിന്‍റെ അര്‍ഥം. ഇക്കാര്യം എല്ലായിടത്തും ബാധകമാണെങ്കിലും ഇവിടെ പ്രത്യേകം എടുത്തു പറയുവാന്‍ കാരണമുണ്ട്. മരണപ്പെട്ടവന്‍റെ അടുത്ത കുടുംബങ്ങള്‍ ഇല്ലാത്തപ്പോഴാണ് ‘കലാലത്തു’ണ്ടാകുന്നത്. അവകാശികളില്‍ അടുത്ത ബന്ധമുള്ളവര്‍ ഇല്ലെന്ന് വരുമ്പോള്‍, അകന്ന അവകാശികള്‍ക്ക് തങ്ങളുടെ സ്വത്ത് ലഭിക്കുന്നത് തടയുവാന്‍വേണ്ടി വല്ല വസ്വിയ്യത്തും ചെയ്തുകൊണ്ടോ, അല്ലെങ്കില്‍ വല്ല ക്രയവിക്രയങ്ങളും വഴി സ്വത്തിന്‍മേല്‍ കടം വരുത്തിവെച്ചോ അവര്‍ക്ക് ഉപദ്രവം ചെയ്യുന്ന സ്വത്തുടമകള്‍ പലപ്പോഴും ഉണ്ടായിരിക്കും. നേരെ മറിച്ച് മരണപ്പെട്ട ആളുമായി അടുത്ത ബന്ധമില്ലാത്ത അകന്ന അവകാശികള്‍ തങ്ങള്‍ക്ക് വീണുകിട്ടുന്ന അവകാശ ലഹരിയില്‍ ആ സ്വത്തില്‍ നിന്ന് നികത്തപ്പെടേണ്ട ബാധ്യതകളെ അവഗണിക്കലും സ്വാഭാവികമാണ്. ഇതെല്ലാം നിത്യവും അനുഭവത്തില്‍ കാണുന്ന കാര്യങ്ങളാണല്ലോ. ഒരാളുടെ വസ്വിയ്യത്ത് പാലിക്കുന്നതിലും, കടം കൊടുത്ത് തീര്‍ക്കു ന്നതിലും അയാളുടെ പിതാക്കള്‍ക്കും മക്കള്‍ക്കും ഉണ്ടാകുന്നത്ര ഉല്‍സാഹം അകന്ന ബന്ധുക്കള്‍ക്കുണ്ടായിരിക്കയില്ല. ഇതെല്ലാം കണക്കിലെടുത്തുകൊണ്ടായിരിക്കും മനുഷ്യന്‍റെ മനഃശ്ശാസ്ത്രം ഏറ്റവും അറിയുന്നവനായ അല്ലാഹു ഇങ്ങിനെ ഒരു ഉപാധികൂടി ഇവിടെ പ്രസ്താവിച്ചതും, വസ്വിയ്യത്തിന്‍റെയും കടത്തിന്‍റെയും കാര്യം ആവര്‍ത്തിച്ചു പറഞ്ഞതും. الّله اعلم
റസൂല്‍ (സ്വ) അരുളിച്ചെയ്തതായി അബൂഹുറയ്‌റഃ (റ) ഉദ്ധരിക്കുന്നു: ‘ഒരു പുരുഷന്‍, അല്ലെങ്കില്‍ സ്ത്രീ അറുപതുകൊല്ലം അല്ലാഹുവിനെ അനുസരിച്ച് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. പിന്നീട് അവനു മരണം ആസന്നമാകുന്നു. അപ്പോള്‍ അവന്‍ വസ്വിയ്യത്തില്‍ ഉപദ്രവമുണ്ടാക്കുന്നു. അങ്ങനെ, അവര്‍ക്ക് നരകം സ്ഥാപിതമായിത്തീരുന്നു.’ തുടര്‍ന്നുകൊണ്ട് അബൂഹുറയ്‌റഃ(റ) مِن بَعْدِ وَصِيَّةٍ എന്ന് തുടങ്ങിയ ഈ വാക്യങ്ങള്‍ ഓതുകയും ചെയ്തു. (ദാ; തി; ജ) ഇമാം അഹ്മദ്(റ) ഉദ്ധരിച്ച ഒരു രിവായത്തില്‍ ഈ ആശയം കൂടുതല്‍ വിശദീകരിച്ചു കാണാം;
അടുത്ത അവകാശികള്‍ ഇല്ലാത്തവരോ, ഉണ്ടെങ്കില്‍തന്നെ വ്യക്തിപരമായ വല്ല കാരണത്താലും അവര്‍ക്ക് തങ്ങളുടെ സ്വത്ത് ലഭിക്കുന്നത് ഇഷ്ടപ്പെടാത്തവരോ ആയ ആളുകള്‍ മേല്‍ പ്രസ്താവിച്ച കാര്യങ്ങള്‍ വളരെ ശ്രദ്ധിക്കേണ്ടതാകുന്നു. അവകാശികളെ തടയുകയോ, നഷ്ടപ്പെടുത്തുകയോ ചെയ്യണമെന്ന ഉദ്ദേശ്യത്തോടെ അവര്‍ നടത്തുന്ന ദാനധര്‍മങ്ങള്‍, വസ്വിയ്യത്തുകള്‍, വക്വ്ഫുകള്‍, കൈമാറ്റങ്ങള്‍ ഇവയൊന്നും തന്നെ അല്ലാഹുവിങ്കല്‍ സ്വീകാര്യമായിരിക്കുകയില്ല. ബാഹ്യത്തില്‍ – അല്ലെങ്കില്‍ നിയമത്തിന്‍റെ വീക്ഷണത്തില്‍ – അവ സല്‍ക്കര്‍മങ്ങളായി കരുതപ്പെട്ടാലും അല്ലാഹുവിങ്കല്‍ അതൊക്കെ ദുഷ്‌കര്‍മങ്ങളായിരിക്കുമെന്ന് അവര്‍ ഓര്‍ക്കേണ്ടതാണ്. കഴിഞ്ഞ വച നത്തിന്‍റെയും, ഈ വചനത്തിന്‍റെയും അവസാന ഭാഗം ഒന്ന് ശാന്തമായി മനസ്സിരുത്തിയാല്‍തന്നെ ഇത് മനസ്സിലാക്കാം. വസ്വിയ്യത്ത് ചെയ്യുന്നതിലും, അത് നടപ്പില്‍ വരുത്തുന്നതിലും അക്രമം പ്രവര്‍ത്തിക്കുന്നതിനെയും, അനന്തരാവകാശം ലഭിക്കുന്നവര്‍ക്ക് അതിന് പുറമെ വസ്വിയ്യത്തുകൂടി ചെയ്യുന്നതിനെയും വിരോധിച്ചുകൊണ്ടുള്ള പല ഹദീഥുകളും കാണാവുന്നതാണ്. ചിലതൊക്കെ സൂറത്തുല്‍ ബക്വറഃയില്‍ കഴിഞ്ഞു പോയിട്ടുമുണ്ട്.
മേല്‍കണ്ട നിയമങ്ങളും, ഉപദേശനിര്‍ദ്ദേശങ്ങളുമെല്ലാം നല്‍കിയശേഷം പിന്നെയും അല്ലാഹു പറയുന്നു: ഇതെല്ലാം അല്ലാഹുവിങ്കല്‍ നിന്നുള്ള വസ്വിയ്യത്താണ് ( وَصِيَّة مًّن اَلَّله ) അല്ലാഹു എല്ലാം അറിയുന്നവനാണ്, അവന്‍ വളരെ സഹനശീലനാണ് ( وَالَّله عَلِيمُ حَلِيمُ ) എന്നൊക്കെ. ഈ വാക്യങ്ങളില്‍ അടങ്ങിയ ഗൗരവത്തെയും അവയുടെ അര്‍ഥ വിശാലതയെയും സംബന്ധിച്ച് സല്‍ബുദ്ധിയും സത്യവിശ്വാസവുമുള്ള എല്ലാവര്‍ക്കും ഏറെക്കുറെ ആലോചിച്ചറിയാവുന്നതാണ്. അല്ലാഹുവിന്‍റെ നിയമാതിര്‍ത്തികളെ സത്യവിശ്വാസികള്‍ ലംഘിക്കാതിരിക്കുവാന്‍ വേണ്ടിയാണിതെല്ലാം. ഇത്രകൊണ്ടും മതിയാക്കാതെ വീണ്ടും അല്ലാഹു തുടര്‍ന്ന് പറയുന്നത് നോക്കുക:
تِلْكَ حُدُودُ ٱللَّهِ ۚ وَمَن يُطِعِ ٱللَّهَ وَرَسُولَهُۥ يُدْخِلْهُ جَنَّٰتٍ تَجْرِى مِن تَحْتِهَا ٱلْأَنْهَٰرُ خَٰلِدِينَ فِيهَا ۚ وَذَٰلِكَ ٱلْفَوْزُ ٱلْعَظِيمُ
അല്ലാഹുവിന്‍റെ നിയമപരിധികളാകുന്നു ഇവയൊക്കെ. ഏതൊരാള്‍ അല്ലാഹുവിനെയും അവന്‍റെ ദൂതനെയും അനുസരിക്കുന്നുവോ അവനെ അല്ലാഹു താഴ്ഭാഗത്ത് കൂടി അരുവികള്‍ ഒഴുകുന്ന സ്വര്‍ഗത്തോപ്പുകളില്‍ പ്രവേശിപ്പിക്കുന്നതാണ്. അവരതില്‍ നിത്യവാസികളായിരിക്കും. അതത്രെ മഹത്തായ വിജയം. (ഖു൪ആന്‍:4/13)
وَمَن يَعْصِ ٱللَّهَ وَرَسُولَهُۥ وَيَتَعَدَّ حُدُودَهُۥ يُدْخِلْهُ نَارًا خَٰلِدًا فِيهَا وَلَهُۥ عَذَابٌ مُّهِينٌ
ആര്‍ അല്ലാഹുവെയും അവന്‍റെ ദൂതനെയും ധിക്കരിക്കുകയും, അവന്‍റെ (നിയമ) പരിധികള്‍ ലംഘിക്കുകയും ചെയ്യുന്നുവോ അവനെ അല്ലാഹു നരകാഗ്നിയില്‍ പ്രവേശിപ്പിക്കും. അവനതില്‍ നിത്യവാസിയായിരിക്കും. അപമാനകരമായ ശിക്ഷയാണ് അവന്നുള്ളത്. (ഖു൪ആന്‍:4/14)
ഒരു വ്യാഖ്യാനത്തിന്‍റെയൊ വിവരണത്തിന്‍റെയോ സഹായം കൂടാതെ തന്നെ സ്പഷ്ടമാണ് ഈ വചനങ്ങള്‍. മേല്‍ പ്രസ്താവിച്ച നിയമാതിര്‍ത്തികള്‍ ലംഘിക്കുകയും മറികടക്കുകയും ചെയ്യുന്നവര്‍ക്ക് കനത്ത ഒരു താക്കീതും, അവ വേണ്ടതുപോലെ പാലിക്കുന്നവര്‍ക്ക് മഹത്തായ ഒരു വാഗ്ദാനവുമാണിത്. കൂടാതെ, അല്ലാഹുവിന്‍റെ വച നങ്ങള്‍ക്കും, നിയമങ്ങള്‍ക്കും റസൂല്‍ (സ.അ) തിരുമേനി – അവിടുത്തെ വാക്കുകൊണ്ടും പ്രവൃത്തികൊണ്ടും – നല്‍കിക്കാണിച്ചുതന്ന വ്യാഖ്യാനങ്ങള്‍ സ്വീകരിക്കല്‍ നിര്‍ബന്ധമാ ണെന്നും ഇത് മുഖേന അല്ലാഹു അറിയിക്കുന്നു. അല്ലാഹുവിന്‍റെ നിയമങ്ങള്‍ ലംഘിക്കുന്നത് അവയെ നിന്ദിക്കലാണല്ലോ. അതുകൊണ്ടാണ് അതിന് നിന്ദ്യകരമായ ശിക്ഷയുണ്ടെന്ന് പ്രത്യേകം താക്കീത് ചെയ്തിരിക്കുന്നത്. അല്ലാഹു നിശ്ചയിച്ച സ്വത്തവകാശ ക്രമം ശരിക്ക് പാലിക്കാത്തവരെ പൊതുവിലും, അതില്‍ തിരുത്തല്‍വാദവുമായി രംഗത്തിറങ്ങുന്നവരെ പ്രത്യേകിച്ചും ബാധിക്കുന്നതാണ് ഈ കനത്ത താക്കീത്.
يَسْتَفْتُونَكَ قُلِ ٱللَّهُ يُفْتِيكُمْ فِى ٱلْكَلَٰلَةِ ۚ إِنِ ٱمْرُؤٌا۟ هَلَكَ لَيْسَ لَهُۥ وَلَدٌ وَلَهُۥٓ أُخْتٌ فَلَهَا نِصْفُ مَا تَرَكَ ۚ وَهُوَ يَرِثُهَآ إِن لَّمْ يَكُن لَّهَا وَلَدٌ ۚ فَإِن كَانَتَا ٱثْنَتَيْنِ فَلَهُمَا ٱلثُّلُثَانِ مِمَّا تَرَكَ ۚ وَإِن كَانُوٓا۟ إِخْوَةً رِّجَالًا وَنِسَآءً فَلِلذَّكَرِ مِثْلُ حَظِّ ٱلْأُنثَيَيْنِ ۗ يُبَيِّنُ ٱللَّهُ لَكُمْ أَن تَضِلُّوا۟ ۗ وَٱللَّهُ بِكُلِّ شَىْءٍ عَلِيمٌۢ
(നബിയേ), അവര്‍ നിന്നോട് മതവിധി അന്വേഷിക്കുന്നു. പറയുക: കലാലത്തിന്‍റെ പ്രശ്നത്തില്‍ അല്ലാഹു നിങ്ങള്‍ക്കിതാ മതവിധി പറഞ്ഞുതരുന്നു. അതായത് ഒരാള്‍ മരിച്ചു; അയാള്‍ക്ക് സന്താനമില്ല; ഒരു സഹോദരിയുണ്ട്. എങ്കില്‍ അയാള്‍ വിട്ടേച്ചു പോയതിന്‍റെ പകുതി അവള്‍ക്കുള്ളതാണ്. ഇനി (സഹോദരി മരിക്കുകയും) അവള്‍ക്ക് സന്താനമില്ലാതിരിക്കുകയുമാണെങ്കില്‍ സഹോദരന്‍ അവളുടെ (പൂര്‍ണ്ണ) അവകാശിയായിരിക്കും. ഇനി രണ്ട് സഹോദരികളാണുള്ളതെങ്കില്‍, അവന്‍ (സഹോദരന്‍) വിട്ടേച്ചുപോയ സ്വത്തിന്‍റെ മൂന്നില്‍ രണ്ടു ഭാഗം അവര്‍ക്കുള്ളതാണ്. ഇനി സഹോദരന്‍മാരും സഹോദരിമാരും കൂടിയാണുള്ളതെങ്കില്‍, ആണിന് രണ്ട് പെണ്ണിന്‍റെതിന് തുല്യമായ ഓഹരിയാണുള്ളത്. നിങ്ങള്‍ പിഴച്ച് പോകുമെന്ന് കരുതി അല്ലാഹു നിങ്ങള്‍ക്ക് കാര്യങ്ങള്‍ വിവരിച്ചുതരുന്നു. അല്ലാഹു ഏത് കാര്യത്തെപ്പറ്റിയും അറിവുള്ളവനാകുന്നു.(ഖു൪ആന്‍:4/176)
സൂറത്തിന്‍റെ ആദ്യ വചനങ്ങളില്‍ അനന്തരാവകാശ നിയമങ്ങളടക്കം ധനസംബന്ധമായ പല നിയമങ്ങളെയും കുറിച്ചായിരുന്നുവല്ലോ പ്രതിപാദിച്ചിരുന്നത്. പിന്നീട് സംസാരഗതി പല വശങ്ങളിലേക്ക് വ്യാപിച്ചശേഷം, അവസാനം വീണ്ടും ആദ്യ വിഷയത്തിലേക്ക് തന്നെ തിരിഞ്ഞുകൊണ്ട് അല്ലാഹു ഈ സൂറത്ത് അവസാനിപ്പിക്കുന്നു. സൂറത്തിന്‍റെ ഇതര ഭാഗങ്ങള്‍ അവതരിച്ചു കുറേ കഴിഞ്ഞ ശേഷമാണ് ഈ വചനം അവതരിച്ചതെന്ന് പല രിവായത്തുകളില്‍ നിന്നും വ്യക്തമാകുന്നു. ജാബിറുബ്നുഅ്ദില്ലാ (റ)പറഞ്ഞുകേട്ടതായി മുഹമ്മദ്ബ്‌നുല്‍മുന്‍ക്വദിര്‍ (റ) ഉദ്ധരിക്കുന്നു : ഞാന്‍ രോഗിയായി സുബോധമില്ലാതായിരിക്കുമ്പോള്‍ റസൂല്‍ (സ.അ) എന്‍റെ അടുക്കല്‍ വന്നു. തിരുമേനി വുദ്വൂചെയ്തു. പിന്നീട് അവിടുന്ന് എന്‍റെ മേല്‍ വെളളം ഒഴിച്ചു. അല്ലെങ്കില്‍ ഒഴിക്കുവിന്‍എന്ന് പറഞ്ഞു. അപ്പോള്‍ എനിക്ക് ബോധം വന്നു. ഞാന്‍ പറഞ്ഞു : ‘എനിക്ക് ‘കലാലത്താ’ യിട്ടല്ലാതെ അനന്തരവകാശമെടുക്കാന്‍ ആളില്ല. അതുകൊണ്ട് അവകാശം എങ്ങനെയായിരിക്കും?’ അപ്പോള്‍ അല്ലാഹു അനന്തരാവകാശത്തിന്‍റെ ഈ ആയത്ത് അവതരിപ്പിച്ചു. (അ ; ബു ; മു. )
പിതാക്കളോ സന്താനങ്ങളോ ആയ അനന്തരാവകാശികളില്ലാതിരിക്കുന്നതിനാണ് كَلاَلةِ (കലാലത്ത്) എന്ന് പറയുന്നതെന്ന് 12-ാം വചനത്തിന്‍റെ വ്യാഖ്യാനത്തില്‍ മുമ്പ്പ്രസ്താവിച്ചിട്ടുണ്ട്. റസൂല്‍ തിരുമേനി (സ.അ) യോട് കലാലത്തിനെക്കുറിച്ച് ഉമര്‍ (റ) ചോദിച്ചുവെന്നും, ‘തനിക്ക് സൂറത്തുന്നിസാഇലെ അവസാന ആയത്തായ ഉഷ്ണകാലത്ത് അവതരിച്ച ആയത്ത് മതിയാകും.’ എന്ന് തിരുമേനി ഉത്തരം പറഞ്ഞുവെന്നും ഹദീഥില്‍ വന്നിരിക്കുന്നു. (അ; മു; ദാ; തി. )’ കലാലത്തിനെ സംബന്ധിച്ചു രണ്ട് ആയത്തുകള്‍ അല്ലാഹു അവത രിപ്പിച്ചിട്ടുണ്ട്; അവയില്‍ സൂറത്തിന്‍റെ ആദ്യത്തിലുളള ഒന്നാമത്തേത് (12-ാം വചനം) ശൈത്യകാലത്ത് അവതരിച്ചതാകുന്നു; അതില്‍ അല്‍പം അവ്യക്തതയുണ്ട്; രണ്ടാമത്തേത് സൂറത്തിന്‍റെ അവസാനത്തിലുളള (ഈ) ആയത്താകുന്നു : അത്ഉഷ്ണകാലത്തും അവതരിച്ചു; അതില്‍ കൂടുതല്‍ വിവരമുണ്ട്. ‘ എന്നിങ്ങനെ ഖത്വാബീ(റ) പ്രസ്താവിച്ചിരിക്കുന്നു. ഇതില്‍ നിന്ന് പ്രസ്തുത ഹദീഥില്‍ ഉഷ്ണകാലത്തെ ആയത്ത് എന്ന് പറഞ്ഞതിന്‍റെ താല്‍പര്യം മനസ്സിലായല്ലോ.
അവകാശികളായി മക്കള്‍ ഇല്ലാതിരുന്നാല്‍ – പിതാക്കള്‍ ഉണ്ടായിരുന്നാല്‍ പോലും- ‘കലാലത്താ’യി തീരുമെന്നും ഒരഭിപ്രായമുണ്ട്. ഉമര്‍ (റ) നെ സംബന്ധിച്ച് ഇതില്‍വ്യത്യസ്തങ്ങളായ രിവായത്തുകള്‍ കാണാവുന്നതാണ്. അവ ഉദ്ധരിച്ച ശേഷം അവസാനമായി ഇബ്‌നു കഥീര്‍(റ) ഇങ്ങനെ പറയുന്നു: ‘ആ വിഷയത്തില്‍ അബൂബക്ര്‍ (റ)നോട് എതിരഭിപ്രായം പ്രകടിപ്പിക്കാന്‍ ഞാന്‍ ലജ്ജിക്കുന്നു’ എന്ന് ഉമര്‍ (റ) പറഞ്ഞതായി ഇബ്‌നു ജരീര്‍(റ) ഉദ്ധരിച്ചിരിക്കുന്നു. മക്കളും പിതാക്കളും ഇല്ലാതിരിക്കലാണ് കലാലത്ത് എന്നായിരുന്നു അബൂബക്ര്‍(റ) പറഞ്ഞിരുന്നത്. സ്വിദ്ദീക്വ് (റ) പറഞ്ഞിരുന്ന പ്രകാരമാണ് സ്വഹാബികളിലും, താബിഉകളിലും മുന്‍കാലത്തും പില്‍കാലത്തുമുളള ഇമാമുകളിലും ഭൂരിപക്ഷം ആളുകളുടെയും നാലു മദ്ഹുകളുടെ ഇമാമുകളുടെയും, പ്രധാന ഫുക്വഹാക്കളുടെയും, എല്ലാ രാജ്യങ്ങളിലുമുളള പണ്ഡിതന്‍മാരുടെയും മുഴുവന്‍ അഭിപ്രായം. ക്വുര്‍ആനില്‍ നിന്ന് വ്യക്തമാകുന്നതും ഇതു തന്നെ.
ഈ വചനത്തില്‍ പ്രസ്താവിക്കപ്പെട്ട പ്രധാന സംഗതികള്‍ ഇങ്ങനെ സംഗ്രഹിക്കാം:
(1) ഒരാള്‍ക്ക് സന്താനമില്ലാതെയും ഒരു സഹോദരി ഉണ്ടായിരിക്കെയും അയാള്‍ നാശമടഞ്ഞാല്‍- മരണമടഞ്ഞാല്‍- ആ സഹോദരിക്ക് അയാള്‍ വിട്ടുപോകുന്ന സ്വത്തിന്‍റെ പകുതി ലഭിക്കും. കലാലത്തിന്‍റെ ഉപാധിയായി മക്കളില്ലാതെ മരണമടയുക എന്നേ ഈ വചനത്തില്‍ പ്രസ്താവിച്ചിട്ടുളളൂ- പിതാവില്ലാതിരിക്കുകയെന്ന ഉപാധി പ്രസ്താവിച്ചിട്ടില്ല- എന്നുളളതാണ് കലാലത്തിന്‍റെ നിര്‍വ്വചനത്തില്‍ മേല്‍ സൂചിപ്പിച്ച അഭിപ്രായവ്യത്യാസത്തിന് കാരണം. ഒരു വസ്തുത പ്രത്യേകം ഗൗനിക്കേണ്ടതായുണ്ട് : അയാള്‍ക്ക്- മരണമടഞ്ഞ ആള്‍ക്ക്- ഒരു സഹോദരിയുണ്ടായിരുന്നാല്‍ അവള്‍ക്ക് പകുതി സ്വത്തുണ്ടായിരിക്കും ( وَلَهُ أُخْتٌ فَلَهَا نِصْفُ مَا تَرَكَ ) എന്നാണ് അല്ലാഹു പറയുന്നത്. സഹോദരിയോടൊപ്പം മരണപ്പെട്ട ആളുടെ പിതാവ് കൂടി ഉണ്ടായിരുന്നാല്‍ അവള്‍ക്ക് പകുതി ലഭിക്കുകയില്ലെന്ന് മാത്രമല്ല, അനന്തരാവകാശമായി ഒന്നും തന്നെ ലഭിക്കുകയുമില്ല. ഇതില്‍തര്‍ക്കമില്ലാത്തതാകുന്നു. എന്നിരിക്കെ, കലാലത്തിന്‍റെ ഉപാധിയായി സന്താനമില്ലാതിരിക്കുക എന്ന് മാത്രമേ ഇവിടെ പറയപ്പെട്ടിട്ടുള്ളുവെങ്കിലും പിതാവില്ലാതിരിക്കുക കൂടിവേതുണ്ടെന്ന് -പ്രത്യേകം പറയാതെത്തന്നെ- മനസ്സിലാക്കാവുന്നതാണ്.
(2) മരണപ്പെട്ടത് സ്ത്രീയായിരുന്നു, അവള്‍ക്ക് സന്താനവുമില്ല, സഹോദരന്‍ഉണ്ടുതാനും. ഇങ്ങനെ വരുമ്പോള്‍ അവളുടെ സ്വത്തിനു മുഴുവനും ആ സഹോദരന്‍അവകാശിയായിത്തീരും. പിതാവ് കൂടി ഇല്ലാതിരിക്കുക എന്ന ഉപാധി ഇവിടെയും മുകളില്‍പറഞ്ഞതുപോലെത്തന്നെ. പിതാവുണ്ടാകുന്ന പക്ഷം സഹോദരന് അവകാശം ലഭിക്കുകയില്ല. എനി, മരണപ്പെട്ട ആള്‍ക്ക് സന്താനവും പിതാവുമില്ലെങ്കിലും ഭര്‍ത്താവ്, അല്ലെങ്കില്‍ ഉമ്മയൊത്ത സഹോദരന്‍ എന്നിങ്ങനെ നിശ്ചിത ഓഹരി നിര്‍ണയിക്കപ്പെട്ടിട്ടുളള വേറെ അവകാശികളുണ്ടെങ്കില്‍ , അവരുടെ ഓഹരി കഴിച്ചു ബാക്കിയുളളതേ അപ്പോള്‍ സഹോദരനു ലഭിക്കുകയുളളൂ. ഇതു ഇവിടെ മാത്രമുളള വിധിയല്ല. വേറെ അവകാശികളില്ലാതെ തനിയെ വരുമ്പോള്‍ ‘അസ്വബഃ’ എന്ന നിലക്ക് മുഴുവന്‍സ്വത്തിനും അവകാശിയായി വരുന്ന എല്ലാ രൂപത്തിലും ഇങ്ങനെത്തന്നെയാകുന്നു. നബി (സ.അ) ഇങ്ങനെ അരുളിച്ചെയ്തിരിക്കുന്നു: ‘നിര്‍ണയിക്കപ്പെട്ട ഓഹരികള്‍ അവയുടെ ആള്‍ക്കാര്‍ക്ക് ചേര്‍ത്തുകൊടുക്കുവിന്‍. എന്നിട്ട് ഓഹരികള്‍ കഴിച്ച് ബാക്കി വരുന്നത്പുരുഷന്‍മാരില്‍ ഏറ്റവും അടുത്ത് ബന്ധപ്പെട്ട ആണിനുളളതാണെന്ന്. (ബു; മു. ) സഹോദരര്‍ ഒന്നിലധികമുണ്ടെങ്കില്‍ അവര്‍ സ്വത്ത് സമമായി ഭാഗിച്ച് എടുക്കേണ്ടതാകുന്നു.
(3) കലാലത്തായി മരണപ്പെടുന്ന ആള്‍ക്ക് രണ്ട് സഹോദരിമാരുണ്ടായിരുന്നാല്‍സ്വത്തിന്‍റെ മൂന്നില്‍ രണ്ടംശമായിരിക്കും അവകാശം. രണ്ടിലധികം പേരുണ്ടായിരുന്നാലും അങ്ങനെത്തന്നെ.
(4) എനി സഹോദരങ്ങള്‍ ആണും പെണ്ണും കൂടിയുണ്ടെങ്കില്‍ രണ്ടു പെണ്ണിന്‍റെ അത്ര ഒരു ആണിന്- ആണിന്‍റെ പകുതി പെണ്ണിന് – എന്ന തോതില്‍ അവര്‍ ഭാഗിച്ചെടുക്കണം.
ഒന്ന് രണ്ട് സംഗതികള്‍ ഇവിടെ ഓര്‍മിക്കേണ്ടതുണ്ട്:
1) സഹോദരന്‍ എന്നും സഹോദരി എന്നും ഇവിടെ പറഞ്ഞത് മാതാവും പിതാവും ഒത്തതോ, പിതാവ് മാത്രം ഒത്തതോ ആയ സഹോദര സഹോദരികളെ ഉദ്ദേശിച്ചാകുന്നു. മാതാവ് മാത്രം ഒത്ത സഹോദര സഹോദരിമാരുടെ അവകാശം, ഒരാളാകുമ്പോള്‍ആറിലൊന്നും, ഒന്നിലധികം പേരുണ്ടെങ്കില്‍ മൂന്നിലൊന്നുമാണെന്ന് മുമ്പ് 12-ാം വചനത്തില്‍ പ്രസ്താവിച്ചു കഴിഞ്ഞിട്ടുണ്ട്.
2) സന്താനമില്ലാത്തപ്പോള്‍ സഹോദരിക്ക് പകുതിക്ക് അവകാശമുെന്ന് ഇവിടെപറഞ്ഞത് നിര്‍ണയിക്കപ്പെട്ട ഓഹരി എന്ന നിലക്കുളള അവകാശമാണ്. അസ്വബഃ എന്ന നിലക്കും ചിലപ്പോള്‍ സഹോദരിക്ക് പകുതി ലഭിച്ചെന്നും വരും. ഉദാഹരണമായി: ഒരു മകളും ഒരു സഹോദരിയും മാത്രം അവകാശികളായി വരുമ്പോള്‍ മകള്‍ക്ക് നിര്‍ണയിക്കപ്പെട്ട ഓഹരിയായി പകുതി ലഭിക്കുന്നു. ബാക്കി വരുന്ന പകുതി അസ്വബഃ യെന്നനിലക്ക് സഹോദരിക്കായിരിക്കുമെന്ന് ഹദീഥുകളാല്‍ സ്ഥാപിതമായിട്ടുണ്ട്. ഭൂരിപക്ഷാഭിപ്രായവും അങ്ങനെത്തന്നെ ‘അസ്വബഃ’ ( عصبة ) എന്ന വാക്കിന്‍റെ ഉദ്ദേശ്യത്തെപ്പറ്റിമുമ്പ് വിവരിച്ചു കഴിഞ്ഞിട്ടുല്ലോ.
കലാലത്ത് സംബന്ധമായ വിധികള്‍ വിവരിച്ചശേഷം അവസാനമായി അല്ലാഹു സത്യവിശ്വാസികളെ ഉണര്‍ത്തുന്നതു നോക്കുക : നിങ്ങള്‍ വഴിപിഴച്ചു പോകുമെന്ന് വെച്ച് അല്ലാഹു നിങ്ങള്‍ക്ക് വിവരിച്ചു തരുകയാണ് എന്ന്. ( يُبَيِّنُ اللَّهُ لَكُمْ أَن تَضِلُّوا ) അറിയായ്മമൂലമോ, മതനിയമങ്ങള്‍ വേണ്ടതുപോലെ വ്യവസ്ഥ ചെയ്യപ്പെട്ടിട്ടില്ലാത്തത് നിമിത്തമോ നിങ്ങള്‍ നേര്‍മാര്‍ഗം വിട്ടു പിഴച്ചുപോകരുതെന്ന് വെച്ചാണ് ഇങ്ങനെയൊക്കെവിവരിച്ചു തരുന്നതെന്ന് സാരം. നിങ്ങളുടെ നന്‍മ സ്ഥിതി ചെയ്യുന്നത് ഏതിലാണ് -എങ്ങനെ ഓഹരി ചെയ്യുന്നതിലാണ് -കൂടുതല്‍ നല്‍കേണ്ടത് ആര്‍ക്കൊക്കെയാണ് എന്നിത്യാദി കാര്യങ്ങളെല്ലാം തന്നെ അറിയുന്നവന്‍ അല്ലാഹുവാണല്ലോ. അതെ, അവന്‍ എല്ലാകാര്യത്തെക്കുറിച്ചും വേണ്ടതുപോലെ അറിയുന്നവനാകുന്നു. ( وَاللَّهُ بِكُلِّ شَيْءٍ عَلِيمٌ ) ഇസ്‌ലാമിലെ സ്വത്തവകാശ നിയമത്തില്‍ , ആണിന്‍റെ പകുതി അവകാശം മാത്രം പെണ്ണിന് നിശ്ചയിച്ചതിലും, ചില അവകാശികള്‍ക്ക് മറ്റേവരെക്കാള്‍ മുന്‍ഗണന നല്‍കിയതിലുമൊക്കെ വിമര്‍ശനം നടത്താറുളള കുബുദ്ധികള്‍ക്ക് തക്കതായ ഒരു താക്കീതും മറുപടിയും കൂടിയാണ് ഈ അവസാനത്തെ വാക്യം. ( قل فلله الحجة البالغة )