മസീഹുദ്ദജ്ജാലിന്റെ പുറപ്പാട്

THADHKIRAH

 മസീഹുദ്ദജ്ജാലിന്റെ പുറപ്പാട്
 മാനുഷിക ചരിത്രത്തിലെ വലിയ സംഭവം
 ആരാണ് ദജ്ജാൽ ?
 ശാരീരിക പ്രത്യേകതകൾ, തിരുമൊഴികളിൽ
 ദജ്ജാൽ പുറപ്പെടുന്ന കാലം
 ദജ്ജാൽ കാലങ്ങളായി ഉണ്ട്
 ഇബ്നുസയ്യാദും ദജ്ജാലും
 ദജ്ജാൽ പുറപ്പെടുന്ന സ്ഥലം
 ദജ്ജാലിന്റെ അനുയായികൾ
 ദജ്ജാൽ തടയപ്പെടുന്ന സ്ഥലങ്ങൾ
 ദജ്ജാലിന്റെ ആദ്യകാല ജൽപനം
 ദജ്ജാലിന്റെ ഫിത്നഃ
 ദജ്ജാലിൽ നിന്നുള്ള സുരക്ഷ
 ദജ്ജാലിന്റെ പതനം
 ദജ്ജാലും ബനൂതമീം ഗോത്രവും
 
മസീഹുദ്ദജ്ജാലിന്റെ പുറപ്പാട് 
 
മനുഷ്യ ചരിത്രത്തിലെ മഹാസംഭവം
കാലാവസാനമായാൽ സംഭവിക്കാനിരിക്കുന്ന മനുഷ്യ ചരിത്രത്തിലെ ഏറ്റവും വലിയ കുഴപ്പവും പരീക്ഷണവുമാണ് ദജ്ജാലിന്റെ ഫിത്നഃ. അതിനാൽതന്നെ എല്ലാ നബിമാരും അവരുടെ ജനങ്ങൾക്ക് ദജ്ജാലിന്റെ വിഷയത്തിൽ മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്. ഈ യാഥാർത്ഥ്യം ജനങ്ങളെ വിളിച്ചുണർത്തിക്കൊണ്ട് നബി ‎ﷺ  പറയുന്നു:
إِنَّهُ لَمْ تَكُنْ فِتْنَةٌ فِي الْأَرْضِ مُنْذُ ذَرَأَ اللَّهُ ذُرِّيَّةَ آدَمَ أَعْظَمَ مِنْ فِتْنَةِ الدَّجَّالِ وَإِنَّ اللَّهَ لَمْ يَبْعَثْ نَبِيًّا إِلَّا حَذَّرَ أُمَّتَهُ الدَّجَّالَ وَأَنَا آخِرُ الْأَنْبِيَاءِ وَأَنْتُمْ آخِرُ الْأُمَمِ وَهُوَ خَارِجٌ فِيكُمْ لَا مَحَالَةَ
“നിശ്ചയം ആദമിന്റെ സന്തതികളെ അല്ലാഹു സൃഷ്ടിച്ചതു മുതൽ ദജ്ജാലിന്റെ ഫിത്നയോളം വലിയ ഫിത്നഃ ഉണ്ടായിട്ടില്ല. നിശ്ചയം തന്റെ ഉമ്മത്തികൾക്ക് ദജ്ജാലിനെ കുറിച്ച് മുന്നറിയിപ്പ് നൽകാതെ ഒരു നബിയേയും അല്ലാഹു നിയോഗിച്ചിട്ടില്ല. ഞാൻ അന്ത്യപ്രവാചകനാണ്. നിങ്ങളാകട്ടെ അവസാ നത്തെ സമുദായവുമാണ്. നിസ്സംശയം അവൻ നിങ്ങളിൽ പുറപ്പെടുന്നവനാണ്.”
എന്നാൽ നമ്മുടെ നബി ‎ﷺ  യാണ് അവനെക്കുറിച്ച് ഏറ്റവും കൂടുതൽ മുന്നറിയിപ്പുകളും താക്കീതുകളും നൽകിയിട്ടുള്ളത്. ലോകാവസാനത്തിന്റെ വലിയ അടയാളങ്ങളിലൊന്നായി നബി തിരുമേനി ‎ﷺ  പറഞ്ഞത് ഹുദയ്ഫഃ ഇബ്നു ഉസയ്ദിൽ ഗിഫാ രിയി ‎رَضِيَ اللَّهُ عَنْهُ  ൽ നിന്നും നിവേദനം ചെയ്യുന്നു.
 അദ്ദേഹം പറഞ്ഞു:
اطَّلَعَ النَّبِيُّ ‎ﷺ  عَلَيْنَا وَنَحْنُ نَتَذَاكَرُ فَقَالَ مَا تَذَاكَرُونَ قَالُو انَذْكُرُ السَّاعَةَ قَالَ إِنَّهَا لَنْ تَقُومَ حَتَّى تَرَوْنَ قَبْلَهَا عَشْرَ آيَاتٍ فَذَكَرَ الدُّخَانَ وَالدَّجَّالَ…..
“ഞങ്ങൾ അനുസ്മരിച്ച് സംസാരിക്കവെ നബി ‎ﷺ  ഞങ്ങളി ലേക്ക് എത്തിനോക്കി. തിരുമേനി ‎ﷺ  ചോദിച്ചു: നിങ്ങൾ എന്താണ് അനുസ്മരിക്കുന്നത്? അവർ പറഞ്ഞു: ഞങ്ങൾ അന്ത്യനാളിനെ അനുസ്മരിക്കുന്നു. തിരുമേനി ‎ﷺ  പറഞ്ഞു: പത്ത് അടയാളങ്ങൾ നിങ്ങൾ കാണുന്നതുവരെ നിശ്ചയം അന്ത്യനാൾ സംഭവിക്കുകയില്ല. അങ്ങിനെ തിരുമേനി ‎ﷺ  പറഞ്ഞു: ദുഖാൻ, ദജ്ജാൽ,…” (മുസ്ലിം)
 
ആരാണ് ദജ്ജാൽ?
മനുഷ്യരിൽ ഒരാളാണ് ദജ്ജാൽ. ചുവപ്പുനിറത്തിൽ ഒരു കുറിയ യുവാവ്. വളഞ്ഞ കാലുകളും ജടകുത്തിയ മുടിയും ഉയർന്ന നെറ്റിത്തടവും വീതികൂടിയ മാറും ദജ്ജാലിന്റെ ശാരീ  രിക വിശേഷണങ്ങളിൽ പെടുന്നു. അയാളുടെ വലതുകണ്ണ് കാഴ്ച കെടുത്തപ്പെട്ടിരിക്കുന്നു. അതാകട്ടെ പുറത്തേക്ക് ഉന്തി നിൽക്കുന്നതോ കുഴിഞ്ഞിരിക്കുന്നതോ അല്ല. ഉന്തിനിൽക്കുന്ന മുന്തിരിക്ക് സമാനമാണ് അത്. അയാളുടെ ഇടതു കണ്ണിന്മേലാകട്ടെ കട്ടികൂടിയ ഒരു മാംസഭാഗം കൺതടത്തിൽ നിന്ന് വളർന്ന് മൂടിയനിലയിലുമാണ്. 
ജനങ്ങളുടെ വിശ്വാസത്തെ പരീക്ഷിക്കുവാനായി അയാളിൽ മറ്റു മനുഷ്യർക്കില്ലാത്ത ചില കഴിവുകൾ അല്ലാഹു നിശ്ചയിച്ചിരിക്കുന്നു. അയാളെ അനുധാവനം ചെയ്യുന്നതിൽ നിന്ന് നബി ‎ﷺ  സമുദായത്തെ വിലക്കി. അയാളുടെ സൃഷ്ടിപരവും സ്വഭാവപരവുമായ പ്രത്യേകതകൾ വിവരിച്ച് അയാൾ തികഞ്ഞ പരീക്ഷണമാണെന്ന് ഉണർത്തുകയും അയാളിൽ നിന്നുള്ള രക്ഷാമാർഗ്ഗങ്ങൾ പഠിപ്പിക്കുകയും ചെയ്തു.
 
ശാരീരിക പ്രത്യേകതകൾ തിരുമൊഴികളിൽ
എല്ലാ നബിമാരും അവരുടെ ജനങ്ങൾക്ക് ദജ്ജാലിന്റെ വിഷയത്തിൽ മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ടെന്ന് ഉണർത്തിയല്ലോ. എന്നാൽ ദജ്ജാലിനെക്കുറിച്ച് മുഹമ്മദ് നബി ‎ﷺ  യാണ് ഏറ്റവും കൂടുതൽ മുന്നറിയിപ്പുകളും വിവരണങ്ങളും നൽകിയിട്ടുള്ളത്. ദജ്ജാലിന്റെ വിഷയത്തിൽ അബൂഉമാമയി ‎رَضِيَ اللَّهُ عَنْهُ ൽ നിന്നുള്ള വിശദമായ നിവേദനത്തിൽ അല്ലാഹുവിന്റെ റസൂൽ ‎ﷺ  പറഞ്ഞതായി ഇപ്രകാരമുണ്ട്:
فَإِنِّي سَأَصِفُهُ لَكُمْ صِفَةً لَمْ يَصِفْهَا إِيَّاهُ نَبِيٌّ قَبْلِ
“…നിശ്ചയം ഞാൻ നിങ്ങൾക്ക് അവനെ നന്നായി വർണ്ണിച്ചു തരുന്നതാണ്; എന്റെ മുമ്പ് ഒരു നബിയും അവനെ (അപ്രകാരം) വർണിച്ചിട്ടില്ല…”
ദജ്ജാലിന്റെ ശാരീരിക പ്രത്യേകതകൾ അറിയിക്കുന്ന തിരുവചനങ്ങളിൽ ചിലത് താഴെ നൽകുന്നു. 
അബ്ദുല്ലാഹിബ്നു ഉമറി رَضِيَ اللَّهُ عَنْهُ ൽ നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ‎ﷺ  പറഞ്ഞു:
بَيْنَا أَنَا نَائِمٌ أَطُوفُ بِالْكَعْبَةِ فَإِذَا رَجُلٌ آدَمُ سَبْطُ الشَّعَرِ يَنْطُفُ أَوْ يُهَرَاقُ رَأْسُهُ مَاءً
قُلْتُ مَنْ هَذَا
قَالُوا ابْنُ مَرْيَمَ ثُمَّ ذَهَبْتُ 
أَلْتَفِتُ فَإِذَا رَجُلٌ جَسِيمٌ أَحْمَرُ جَعْدُ الرَّأْسِ أَعْوَرُ الْعَيْنِ كَأَنَّ عَيْنَهُ عِنَبَةٌ طَافِيَةٌ
قَالُوا هَذَا الدَّجَّالُ أَقْرَبُ النَّاسِ بِهِ شَبَهًا ابْنُ قَطَنٍ رَجُلٌ مِنْ خُزَاعَةَ
“ഞാൻ ഉറങ്ങികൊണ്ടിരിക്കെ കഅ്ബയെ ത്വവാഫ് ചെയ്യുന്ന തായി (സ്വപ്നം കണ്ടു.)….. അപ്പോൾ അതാ പൗരുഷമൊത്ത മനുഷ്യൻ. ജടയില്ലാത്ത മുടിയുള്ളയാൾ. അദ്ദേഹത്തിന്റെ തല യിൽ നിന്ന് വെള്ളമുറ്റുന്നു. 
ഞാൻ ചോദിച്ചു: ഇദ്ദേഹം ആരാണ്? 
അവർ പറഞ്ഞു: ഇബ്നു മർയം. 
ശേഷം ഞാൻ തിരിഞ്ഞു നോക്കിക്കൊണ്ട് ചെന്നു. അപ്പോഴതാ തടിച്ച് ചുവന്ന ഒരാൾ. ജടകുത്തിയ മുടിയും കാഴ്ച നഷ്ടപ്പെട്ടവനുമാണ്. അയാളുടെ കണ്ണ് ഉന്തി നിൽക്കുന്ന മുന്തിരി പോലെയാണ്. 
അവർ പറഞ്ഞു: ഇത് ദജ്ജാലാകുന്നു. അയാളോട് സാദൃശ്യത്തിൽ ഏറ്റവും അടുപ്പമുള്ളത് ഖുസാഅഃ ഗോത്രക്കാരനായ ഇബ്നുക്വത്വനാണ്.”  (ബുഖാരി)
നവ്വാസിബ്നു സംആനി ‎ﷺ  ൽ നിന്ന്  നിവേദനം. അല്ലാഹുവിന്റെ റസൂൽ ‎ﷺ  പറഞ്ഞു:
إِنَّهُ شَابٌّ قَطَطٌ عَيْنُهُ طَافِئَةٌ كَأَنِّي أُشَبِّهُهُ بِعَبْدِ الْعُزَّى بْنِ قَطَنٍ
“നിശ്ചയം, അവൻ യുവാവാണ്. നന്നായി ജടകുത്തിയ മുടിയുള്ളവനാണ്. കണ്ണ് ഉന്തിനിൽക്കുന്നതാണ്. ഞാൻ അയാളെ സാ ദൃശ്യപ്പെടുത്തുന്നത് അബ്ദുൽ ഉസ്സാബ്നു ക്വത്വനോടാണ്.”  (മുസ്ലിം)
ഉബാദത്ത് ഇബ്നു സ്വാമിതി ‎رَضِيَ اللَّهُ عَنْهُ ൽ നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ‎ﷺ  പറഞ്ഞു:
إِنَّ مَسِيحَ الدَّجَّالِ رَجُلٌ قَصِيرٌ أَفْحَجُ جَعْدٌ أَعْوَرُ مَطْمُوسُ الْعَيْنِ لَيْسَ بِنَاتِئَةٍ وَلَا حَجْرَاءَ
“നിശ്ചയം മസീഹുദ്ദജ്ജാൽ, കുറിയവനും വളഞ്ഞ കാലു കളുള്ളവനും ജടകുത്തിയ മുടിയുള്ളവനും ഒറ്റക്കണ്ണനും കണ്ണി ന്റെ (കാഴ്ച) മായിക്കപ്പെട്ടവനുമായ വ്യക്തിയാണ്. ആ കണ്ണ് പുറത്തേക്ക് ഉന്തി നിൽക്കുന്നതോ  കുഴിഞ്ഞിരിക്കുന്നതോ അല്ല…”
 
അബൂഹുറയ്റ ‎رَضِيَ اللَّهُ عَنْهُ യിൽ നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ‎ﷺ  പറഞ്ഞു:
وَأَمَّا مَسِيحُ الضَّلَالَةِ فَإِنَّهُ أَعْوَرُ الْعَيْنِ أَجْلَى الْجَبْهَةِ عَرِيضُ النَّحْرِ فِيهِ دَفَأٌ
“എന്നാൽ മസീഹുദ്ദ്വലാൽ, കണ്ണിന് കാഴ്ചയില്ലാത്തവനും ഉയർന്ന നെറ്റിത്തടവും, വീതികൂടിയ മാറുമുള്ളവനാണ്; അവനിൽ കൂനുണ്ട്.”
ഹുദയ്ഫ رَضِيَ اللَّهُ عَنْهُ യിൽ നിന്ന് നിവേദനം. നബി ‎ﷺ  പറഞ്ഞു:
الدَّجَّالُ أَعْوَرُ الْعَيْنِ الْيُسْرَى جُفَالُ الشَّعَرِ
“ദജ്ജാൽ ഇടതുകണ്ണ് കാഴ്ചയില്ലാത്തവനും ധാരളമായി മുടിയുള്ളവനുമാണ്…” (മുസ്ലിം)
അനസി رَضِيَ اللَّهُ عَنْهُ ൽ നിന്ന് നിവേദനം. നബി ‎ﷺ  പറഞ്ഞു:
وَإِنَّ بَيْنَ عَيْنَيْهِ مَكْتُوبٌ كَافِرٌ
“നിശ്ചയം അവന്റെ ഇരുകണ്ണുകൾക്കിടയിൽ കാഫിർ എന്ന്  എഴുതപ്പെട്ടിട്ടുണ്ട്.”  (മുസ്ലിം) 
ഹുദയ്ഫ رَضِيَ اللَّهُ عَنْهُ യിൽ നിന്നുള്ളനിവേദനത്തിൽ ഇപ്രകാരം കൂടിയുണ്ട്.
يَقْرَؤُهُ كُلُّ مُؤْمِنٍ كَاتِبٍ وَغَيْرِ كَاتِبٍ
“….എല്ലാ മുഅ്മിനും അത് വായിക്കും; എഴുത്തറിയുന്നവനാകട്ടെ എഴുത്തറിയാത്തവനാകട്ടെ…” (മുസ്ലിം)
 
ദജ്ജാൽ പുറപ്പെടുന്ന കാലം
അപകടകാരികളായ കുഴപ്പങ്ങളും കഠിനമായ പരീക്ഷണങ്ങളും അഹ്ലാസ്, സർറാഅ്, ദുഹയ്മാഅ് എന്നീ ഫിത്നഃകളും ലോകത്തെ ഭരിക്കുന്ന കാലത്തെ കുറിച്ച് ഹദീഥുകളിൽ വന്നത് മുമ്പ് ഉണർത്തിയിട്ടുണ്ട്. 
അബ്ദുല്ലാഹ് ഇബ്നു ഉമറി رَضِيَ اللَّهُ عَنْهُ ൽ നിന്ന് നിവേദനം. അദ്ദേഹം പറഞ്ഞു:
كُنَّا قُعُودًا عِنْدَ رَسُولِ اللَّهِ فَذَكَرَ الْفِتَنَ فَأَكْثَرَ فِي ذِكْرِهَا حَتَّى ذَكَرَ فِتْنَةَ الْأَحْلَاسِ…… يُصْبِحُ الرَّجُلُ فِيهَا مُؤْمِنًا وَيُمْسِي كَافِرًا حَتَّى يَصِيرَ النَّاسُ إِلَى فُسْطَاطَيْنِ فُسْطَاطِ إِيمَانٍ لَا نِفَاقَ فِيهِ وَفُسْطَاطِ نِفَاقٍ لَا إِيمَانَ فِيهِ فَإِذَا كَانَ ذَاكُمْ فَانْتَظِرُوا الدَّجَّالَ مِنْ يَوْمِهِ أَوْ مِنْ غَدِهِ
“”ഞങ്ങൾ അല്ലാഹുവിന്റെ റസൂലി ‎ﷺ  നരികിൽ ഇരിക്കുകയായി രുന്നു. അപ്പോൾ തിരുമേനി ‎ﷺ  ഫിത്നകളെ അനുസ്മരിക്കുക യും പ്രസ്തുത അനുസ്മരണം അധികരിപ്പിക്കുകയും ചെയ്തു. അങ്ങിനെ തിരുമേനി ‎ﷺ  “അഹ്ലാസി’ന്റെ ഫിത്നഃയെക്കുറിച്ച് പറഞ്ഞു… അതിൽ ഒരാൾ വിശ്വാസിയായി പ്രഭാതത്തിൽ പ്രവേശിക്കും. അവിശ്വാസിയായി പ്രദോഷത്തിലും പ്രവേശി ക്കും.  അങ്ങിനെ ജനങ്ങൾ രണ്ടു വിഭാഗമാകും. ഒരു വിഭാഗം ഈമാനിന്റേത്. അതിൽ ഒട്ടും കാപട്യമുണ്ടാകില്ല. മറ്റേ വിഭാഗം കാപട്യത്തിന്റേത്. അതിൽ ഒട്ടും ഈമാനുമുണ്ടാവുകയില്ല. അത് ആയിക്കഴിഞ്ഞാൽ നിങ്ങൾ അന്നുതന്നെ ദജ്ജാലിനെ പ്രതീ ക്ഷിക്കുക. അല്ലെങ്കിൽ അതിന്റെ പിറ്റേ ന്നാൾ.”
അന്ത്യനാളിനോടടുത്ത് മുസ്ലിംകളുടേയും റോമാക്കാരുടേയും ഇടയിൽ രക്തസിക്തമായ വലിയ ഒരു പോരാട്ടം നടക്കുമെന്നും അതിൽ മുസ്ലിംകൾ തക്ബീറും തഹ്ലീലും ആയുധമാക്കി വിജയം നേടുമെന്നും നബി ‎ﷺ  പറഞ്ഞതായി ഇസ്തംബൂൾ വിജയവുമായി  ബന്ധപ്പെട്ട വിഷയത്തിൽ നാം ഉണർത്തി. പ്രസ്തുത യുദ്ധത്തിന്റെ യുദ്ധസ്വത്തുകൾ വിഹിതം വെച്ചെടുക്കുന്നതിനു മുമ്പായി ദജ്ജാൽ പുറപ്പെട്ട വാർത്ത അവരുടെ കാതുകളിലെത്തുമെന്നും സ്വത്തുകൾ തൊടാതെ മുസ്ലിംകൾ മടങ്ങുമെന്നും ഹദീഥിലുണ്ട്.
سَمِعْتُمْ بِمَدِينَةٍ جَانِبٌ مِنْهَا فِي الْبَرِّ وَجَانِبٌ مِنْهَا فِي الْبَحْرِ……فَيَدْخُلُوهَا فَيَغْنَمُوا فَبَيْنَمَاهُمْ يَقْتَسِمُونَ الْمَغَانِمَ إِذْ جَاءَهُمْ الصَّرِيخُ فَقَالَ إِنَّ الدَّجَّالَ قَدْ خَرَجَ فَيَتْرُكُونَ كُلَّ شَيْءٍ وَ يَرْجِعُونَ
“നിങ്ങൾ ഒരു ഭാഗം കരയിലും മറ്റൊരു ഭാഗം കടലിലുമായിട്ടുള്ള ഒരു പട്ടണത്തെകുറിച്ച് കേട്ടിട്ടില്ലേ…  അതോടെ അവർ അതിൽ പ്രവേശിക്കും. അവർ യുദ്ധാർജിത സ്വത്തുകൾ നേടുകയും ചെയ്യും. അവർ യുദ്ധാർജിത സ്വത്തുകൾ വിഹിതം വെച്ചെടുക്കവെ അവരെ തേടി വിളിയാളിയെത്തും. അയാൾ വിളംബരം ചെയ്യും: നിശ്ചയം ദജ്ജാൽ പുറപ്പെട്ടിരിക്കുന്നു. അതോടെ അവർ എല്ലാം വെടിയുകയും മടങ്ങുകയും ചെയ്യും.”
 
ദജ്ജാൽ കാലങ്ങളായി ഉണ്ട്
 
ഇമാം ഇബ്നുഹജർജ പറഞ്ഞു: “തമീമുദ്ദാരിയുടെ കഥയുടെ വിഷയത്തിൽ ഫാത്വിമഃ ബിൻത് ക്വയ്സി ‎رَضِيَ اللَّهُ عَنْها  ൽ നിന്ന്  ഇമാം മുസ്ലിം നിവേദനം ചെയ്യുന്ന ഹദീഥിന്റെ തേട്ടം, ദജ്ജാൽ നബി ‎ﷺ  യുടെ ജീവിതനാളിൽ ഉണ്ടായിരുന്നു എന്നതും അവൻ ഒരു ദ്വീപിൽ തടയപ്പെട്ടവനായിരുന്നു എന്നതുമാണ്.”
ഇമാം മുസ്ലിം ഫാത്വിമഃ ബിൻത് ക്വയ്സി رَضِيَ اللَّهُ عَنْهُا ൽ നിന്ന് നിവേദനം ചെയ്യുന്ന ജസ്സാസഃയുടെ സംഭവം വിവരിച്ച ഹദീ ഥിൽ ദജ്ജാൽ പറഞ്ഞതായി ഇപ്രകാരം ഉണ്ട്:
وإِنِّي مُخْبِرُكُمْ عَنِّي إِنِّي أَنَا الْمَسِيحُ وَإِنِّي أُوشِكُ أَنْ يُؤْذَنَ لِي فِي الْخُرُوجِ فَأَخْرُجَ فَأَسِيرَ فِي الْأَرْضِ فَلَا أَدَعَ قَرْيَةً إِلَّا هَبَطْتُهَا فِي أَرْبَعِينَ لَيْلَةً غَيْرَ مَكَّةَ وَطَيْبَةَ فَهُمَا مُحَرَّمَتَانِ عَلَيَّ كِلْتَاهُمَا كُلَّمَا أَرَدْتُ أَنْ أَدْخُلَ وَاحِدَةً أَوْ وَاحِدًا مِنْهُمَا اسْتَقْبَلَنِي مَلَكٌ بِيَدِهِ السَّيْفُ صَلْتًا يَصُدُّنِي عَنْهَا وَإِنَّ عَلَى كُلِّ نَقْبٍ مِنْهَا مَلَائِكَةً يَحْرُسُونَهَا
“”നിശ്ചയം, ഞാൻ എന്നെക്കുറിച്ച് നിങ്ങളോട് പറയുന്നു: തീർച്ചയായും ഞാനാകുന്നു അൽമസീഹ്. എനിക്ക് പുറപ്പെടുന്നതിന് അനുവാദം നൽകപ്പെടുവാനും ഞാൻ പുറപ്പെടുവാനും ആയി രിക്കുന്നു. ഞാൻ ഭൂമിയിൽ സഞ്ചരിക്കും. നാൽപ്പത് നാളുകളി ലായി ഞാൻ ചെന്നിറങ്ങാതെ യാതൊരു ഗ്രാമവും ഞാൻ ഉപേ ക്ഷിക്കുകയില്ല. മക്കയും മദീനഃയുമൊഴിച്ച്; അവ രണ്ടും എനി ക്ക് നിഷിദ്ധമാക്കപ്പെട്ടവയാണ്. അവ രണ്ടിലൊന്നിൽ ഞാൻ പ്രവേശിക്കുവാൻ ഉദ്ദേശിക്കുമ്പോഴെല്ലാം എന്നെ ഒരു മലക്ക് ഊരിപ്പിടിച്ച വാളുമായി എന്നെ അഭിമുകീകരിക്കുകയും അതിൽ നിന്ന് എന്നെ തടുക്കുകയും ചെയ്യും. നിശ്ചയം, അതിലെ ഓരോ മലമ്പാതകളിലും അതിനെ കാക്കുന്നതായ മലക്കുകളുണ്ടായിരിക്കും.”
 
ഇബ്നുസയ്യാദും ദജ്ജാലും
ഇബ്നുസയ്യാദ് ഒരു വ്യാജവാദിയും മാരണ ജോത്സ്യ പ്രവൃത്തികൾ ചെയ്ത് ആളുകളെ കബളിപ്പിക്കുന്നവനുമായിരുന്നു. അതിനാൽ ജനങ്ങൾക്കിടയിൽ അയാൾ ദജ്ജാലാണെന്ന വാർത്ത പരന്നു. നബി ‎ﷺ  അയാളുടെ നിജസ്ഥിതി അന്വേഷിക്കുകയും അവന്റെ യാഥാർത്ഥ്യം പുറത്തുകൊണ്ടു വരുവാൻ അവനെ പരീക്ഷിക്കുകയും ചെയ്തിട്ടുണ്ട്.
ഇബ്നുസയ്യാദിന്റെ വിഷയത്തിൽ വന്നതായ  ഹദീഥുകളുടെ ബാഹ്യപ്രയോഗങ്ങൾ അറിയിക്കുന്നത് അയാളാണ് ക്വിയാമത്തുനാളിന്റെ വലിയ അടയാളമായി പറയപ്പെട്ട ദജ്ജാൽ എന്നാണ്. ഉമർ, അബ്ദുല്ലാഹി ബ്നുഉമർ, ഹഫ്സ്വഃ, ജാബിർ رَضِيَ اللَّهُ عَنْهُم തുടങ്ങിയ സ്വഹാബികളും പല പൂർവസൂരികളും ഇബ്നു സയ്യാദാണ് മസീഹു ദ്ദജ്ജാൽ എന്ന അഭിപ്രായക്കാരാണ്.
എന്നാൽ ഇബ്നുസയ്യാദ് മസീഹുദ്ദജ്ജാലല്ല എന്ന് അറിയിക്കുന്ന ഹദീഥുകളും സ്ഥിരപ്പെട്ടു വന്നിട്ടുണ്ട്. 
അബൂസഈദിൽ ഖുദ്രി رَضِيَ اللَّهُ عَنْهُ യിൽ നിന്നുള്ള നിവേദനത്തിൽ അദ്ദേഹത്തോട് ഇബ്നുസയ്യാദ് പറയുന്നതായി ഇപ്രകാരം ഉണ്ട്:
أَلَسْتَ سَمِعْتَ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَقُولُ إِنَّهُ لَا يُولَدُ لَهُ قَالَ قُلْتُ بَلَى قَالَ فَقَدْ وُلِدَ لِي أَوَلَيْسَ سَمِعْتَ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَقُولُ لَا يَدْخُلُ الْمَدِينَةَ وَلَا مَكَّةَ قُلْتُ بَلَى قَالَ فَقَدْ وُلِدْتُ بِالْمَدِينَةِ وَهَذَا أَنَا أُرِيدُ مَكَّةَ
 “…ദജ്ജാലിന് സന്താനമുണ്ടാവുകയില്ലെന്ന് അല്ലാഹുവിന്റെ റസൂൽ ‎ﷺ  പറയുന്നത് താങ്കൾ കേട്ടിട്ടില്ലേ. ഞാൻ പറഞ്ഞു: അതെ. ഇബ്നുസയ്യാദ് പറഞ്ഞു: എനിക്ക് സന്താനമുണ്ടായിട്ടുണ്ട്. ദജ്ജാൽ മദീനഃയിലും മക്കയിലും പ്രവേശിക്കുകയില്ലെന്ന് അല്ലാഹുവിന്റെ റസൂൽ ‎ﷺ  പറയുന്നത് താങ്കൾ കേട്ടി ട്ടില്ലേ. ഞാൻ പറഞ്ഞു: അതെ. ഇബ്നുസയ്യാദ് പറഞ്ഞു:  നിശ്ചയം ഞാൻ മദീനഃയിൽ ജനിച്ചു. ഇതാ ഞാൻ മക്കയെ ഉദ്ദേശിക്കുന്നു…”  (മുസ്ലിം)
ഇബ്നുസയ്യാദിന്റെ വിഷയത്തിൽ നബി ‎ﷺ  ഉമറി رَضِيَ اللَّهُ عَنْهُ നോട് പറഞ്ഞതായി ഇമാം മുസ്ലിമിന്റെ നിവേദനത്തിൽ ഇപ്രകാരം ഉണ്ട്: 
إِنْ يَكُنْ الَّذِي تَرَى فَلَنْ تَسْتَطِيعَ قَتْلَهُ
“…താങ്കൾ കാണുന്നതായ വ്യക്തി അവനാണെങ്കിൽ താങ്കൾക്ക് അയാളെ കൊല്ലുവാനാകില്ല…”
ഇബ്നുസയ്യാദ് മസീഹുദ്ദജ്ജാലല്ല എന്ന് അറിയിക്കുന്ന പ്രധാന തെളിവ് ഇമാം മുസ്ലിം ഫാത്വിമഃ ബിൻത്ക്വയ്സി رَضِيَ اللَّهُ عَنْهُا ൽ നിന്ന് നിവേദനം ചെയ്യുന്ന തമീമുദ്ദാരി കണ്ടതായ ജസ്സാസഃ യുടെ സംഭവമാണ്. ഒരു ദ്വീപിൽ ബന്ധിക്കപ്പെട്ട നിലയിലാണ് തമീമുദ്ദാരി അവനെ കണ്ടത്. ഹിജ്റഃയുടെ ഒമ്പതിൽ ഇസ്ലാം സ്വീകരിച്ച വ്യക്തിയാണ് തമീമുദ്ദാരി. ആ കാലത്ത് ഇബ്നു സയ്യാദ് മദീനഃയിൽ കുട്ടികളോടൊപ്പം കളിച്ചു കൊണ്ടിരിക്കുന്നവനായിരുന്നു. അന്നാളിൽ ഇബ്നുസയ്യാദ് മദീനഃ വിട്ടിട്ടുമില്ല. 
 
ദജ്ജാൽ പുറപ്പെടുന്ന സ്ഥലം
പൗരസ്ത്യദേശത്തെ ഖുറാസാൻ നാടുകളിൽ പെട്ട അസ്വ്ബ ഹാനിലെ അൽയഹൂദിയ്യഃ  പട്ടണത്തിൽ നിന്നായിരിക്കും ദജ്ജാലിന്റെ പുറപ്പാട്. തുടർന്ന് അവൻ മക്കയും മദീനഃയുമൊഴി ച്ചുള്ള മുഴുവൻ നാടുകളിലും ചുറ്റി സഞ്ചരിക്കും. 
അബൂബകർ സിദ്ദീക്വി رَضِيَ اللَّهُ عَنْهُ  ൽ നിന്ന് നിവേദനം. അല്ലാഹു വിന്റെ റസൂൽ ‎ﷺ  പറഞ്ഞു:
أَنَّ الدَّجَّالَ يَخْرُجُ مِنْ أَرْضٍ بِالْمَشْرِقِ يُقَالُ لَهَا خُرَاسَانُ
“നിശ്ചയം, ദജ്ജാൽ ഖുറാസാൻ എന്ന് പറയപ്പെടുന്ന കിഴക്കു ഭാഗത്തെ ഒരു നാട്ടിൽ നിന്ന് പുറപ്പെടും…”
അനസി رَضِيَ اللَّهُ عَنْهُ ൽ നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ‎ﷺ  പറഞ്ഞു:
يَخْرُجُ الدَّجَّالُ مِنْ يَهُودِيَّةِ أَصْبَهَانَ
“അസ്വ്ബഹാനിലെ യഹൂദിയ്യ (പ്രവിശ്യ)യിൽ നിന്ന് ദജ്ജാൽ പുറപ്പെടും…”
 
ദജ്ജാലിന്റെ അനുയായികൾ
ജൂതന്മാർ ദജ്ജാലിന്റെ അനുയായികളായി ഉണ്ടാകുമെന്ന് ഹദീഥിൽ വന്നിട്ടുണ്ട്.
 അനസി رَضِيَ اللَّهُ عَنْهُ ൽ നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ‎ﷺ  പറഞ്ഞു:
يَتْبَعُ الدَّجَّالَ مِنْ يَهُودِ أَصْبَهَانَ سَبْعُونَ أَلْفًا عَلَيْهِمْ الطَّيَالِسَةُ
“അസ്വ്ബഹാനിലെ യഹൂദന്മാരിൽ നിന്ന് എഴുപതിനായിരം പേർ ദജ്ജാലിനെ പിന്തുടരും. അവരുടെ മേൽകുപ്പായം ത്വയ്ലസാനായിരിക്കും.”  (മുസ്ലിം)
 
പരന്ന മുഖമുള്ളവരും ചെറിയ കണ്ണുകളുള്ളവരും ചുവന്ന മുഖമുള്ളവരും കുറുകിപ്പരന്ന മൂക്കുള്ളവരുമായ ഒരു വിഭാഗം ദജ്ജാലിന്റെ അനുയായികളായി ഉണ്ടാകുമെന്ന് ഹദീഥു കളിൽ വന്നിട്ടുണ്ട്. അബൂബകർ സിദ്ദീക്വി رَضِيَ اللَّهُ عَنْهُ ൽ നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ‎ﷺ  പറഞ്ഞു:
أَنَّ الدَّجَّالَ…..يَتْبَعُهُ أَقْوَامٌ كَأَنَّ وُجُوهَهُمْ الْمَجَانُّ الْمُطْرَقَةُ
“നിശ്ചയം, ദജ്ജാൽ…. ..അയാളെ ചില  ജനവിഭാഗങ്ങൾ പി ന്തുടരും; അവരുടെ മുഖങ്ങൾ അടിച്ചു പരത്തപ്പെട്ട പരിചകൾ പോലെയായിരിക്കും.”
 
ദജ്ജാലിന്റെ അനുയായികളാകുന്ന, അടിച്ചുപരത്തപ്പെട്ട പരിചകൾ പോലെ മുഖങ്ങളുള്ള ജനങ്ങൾ ദജ്ജാലിന്റെ സഹായികളാകുന്ന തുർക്കികളാണെന്ന് ഇമാം ഇബ്നുകഥീറി നെ പോലുള്ളവർ ഉണർത്തിയിട്ടുണ്ട്. 
തുർക്കികളെകുറിച്ച് അല്ലാഹുവിന്റെ റസൂൽ ‎ﷺ  പറഞ്ഞു:
…قَوْمًا وُجُوهُهُمْ كَالْمَجَانِّ الْمُطْرَقَةِ…
“…മുഖങ്ങൾ അടിച്ചു പരത്തപ്പെട്ട പരിചകൾ പോലുള്ള ഒരു വിഭാഗമാണ് അവർ…”  (മുസ്ലിം)
….صِغَارَ الْأَعْيُنِ حُمْرَ الْوُجُوهِ ذُلْفَ الْأُنُوفِ….
“…ചെറിയ കണ്ണുകളുള്ളവരും ചുവന്ന മുഖമുള്ളവരും കുറുകിപ്പരന്ന മൂക്കുള്ളവരുമായവർ.”  (ബുഖാരി)
ഇറാക്വിലെ ഖൂസിസ്താൻ, പേർഷ്യയുടെ തെക്കുഭാഗ ത്ത് സ്ഥിതി ചെയ്യുന്ന കർമാൻ എന്നിവിടങ്ങളിലെ അനറബികളെ കുറിച്ചും അല്ലാഹുവിന്റെ റസൂൽ ‎ﷺ  പറഞ്ഞു:
…..حُمْرَ الْوُجُوهِ فُطْسَ الْأُنُوفِ صِغَارَ الْأَعْيُنِ وُجُوهُهُمْ الْمَجَانُّ الْمُطْرَقَةُ……
“…ചുവന്ന മുഖമുള്ളവരും കുറുകിപ്പരന്ന മൂക്കുള്ളവരും ചെറിയ കണ്ണുകളും ഉള്ളവർ. അവരുടെ മുഖങ്ങൾ പരത്തപ്പെട്ട പരിചകൾ പോലെയാണ്…”  (ബുഖാരി)
സ്ത്രീകളും ദജ്ജാലിനെ പിന്തുടരുന്നവരായി ഏറെയുണ്ടാകുമെന്ന് ഹദീഥുകളിൽ വന്നിട്ടുണ്ട്. ഇബ്നുഉമറി رَضِيَ اللَّهُ عَنْهُ ൽ നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ‎ﷺ  പറഞ്ഞു:
يَنْزِلُ الدَّجَّالُ فِي هَذِهِ السَّبَخَةِ بِمَرِّقَنَاةَ فَيَكُونُ أَكْثَرَ مَنْ يَخْرُجُ إِلَيْهِ النِّسَاءُ حَتَّى إِنَّ الرَّجُلَ لَيَرْجِعُ إِلَى حَمِيمِهِ وَإِلَى أُمِّهِ وَابْنَتِهِ وَأُخْتِهِ وَعَمَّتِهِ فَيُوثِقُهَا رِبَاطًا مَخَافَةَ أَنْ تَخْرُجَ إِلَيْهِ
“ദജ്ജാൽ ഈ ചതുപ്പ് സ്ഥലത്ത് മർറുക്വനാതിൽ വന്നിറങ്ങും. അപ്പോൾ അവനിലേക്ക് ഏറ്റവും കൂടുതൽ പുറപ്പെടുന്നത് സ്ത്രീകളായിരിക്കും. എത്രത്തോളമെന്നാൽ ഒരാൾ തന്റെ അടുത്ത ബന്ധു, ഉമ്മ, മകൾ, സഹോദരി, അമ്മായി എന്നിവരിലേക്ക് മടങ്ങിച്ചെന്ന് അവർ ദജ്ജാലിലേക്ക് പുറപ്പെടുമോ എന്ന ഭയത്താൽ അവരെ കയറുകൊണ്ട് ബന്ധിക്കും.”
 
ദജ്ജാൽ തടയപ്പെടുന്ന സ്ഥലങ്ങൾ
ദജ്ജാൽ പറയുന്നതായി ഫാത്വിമഃ ബിൻത് ക്വയ്സി رَضِيَ اللَّهُ عَنْهُ ൽ നിന്നുള്ള ഹദീഥിൽ ഇപ്രകാരമുണ്ട്:
فَأَخْرُجَ فَأَسِيرَ فِي الْأَرْضِ فَلَا أَدَعَ قَرْيَةً إِلَّا هَبَطْتُهَا فِي أَرْبَعِينَ لَيْلَةً غَيْرَ مَكَّةَ وَطَيْبَةَ فَهُمَا مُحَرَّمَتَانِ عَلَيَّ كِلْتَاهُمَا كُلَّمَا أَرَدْتُ أَنْ أَدْخُلَ وَاحِدَةً أَوْ وَاحِدًا مِنْهُمَا اسْتَقْبَلَنِي مَلَكٌ بِيَدِهِ السَّيْفُ صَلْتًا يَصُدُّنِي عَنْهَا وَإِنَّ عَلَى كُلِّ نَقْبٍ مِنْهَا مَلَائِكَةً يَحْرُسُونَهَا
“ഞാൻ പുറപ്പെടുകയും ഭൂമിയിൽ സഞ്ചരിക്കുകയും ചെയ്യും. നാൽപ്പത് രാവുകളിലായി ഞാൻ ചെന്നിറങ്ങാതെ ഒരു ഗ്രാമത്തേയും ഞാൻ വിടുകയില്ല; മക്കയും മദീനയും ഒഴിച്ച്. അവ രണ്ടും എന്റെ മേൽ നിഷിദ്ധമാക്കപ്പെട്ടവയാണ്. അവ രണ്ടിലൊന്നിൽ ഞാൻ പ്രവേശിക്കുവാൻ ഉദ്ദേശിക്കുമ്പോഴെല്ലാം അതിൽ നിന്ന് എന്നെ തടഞ്ഞുകൊണ്ട് ഊരിപ്പിടിച്ച വാളുമായി ഒരു മലക്ക് എന്നെ അഭിമുഖീകരിക്കും. നിശ്ചയം അതിലെ ഓരോ മലമ്പാതകളിലും അതിന് കാവൽനിൽക്കുന്ന മലക്കുകളുണ്ട്.”  (മുസ്ലിം)
ജുൻദുബ് ഇബ്നു അബീഉമയ്യഃ رَضِيَ اللَّهُ عَنْهُ യിൽ നിന്നുള്ള ഹദീഥിൽ ഇപ്രകാരമുണ്ട്:

وَإِنَّهُ يَمْكُثُ فِي الْأَرْضِ أَرْبَعِينَ صَبَاحًا يَبْلُغُ فِيهَا كُلَّ مَنْهَلٍ، وَلَا يَقْرَبُ أَرْبَعَةَ مَسَاجِدَ مَسْجِدَ الْحَرَامِ، وَمَسْجِدَ الْمَدِينَةِ، وَمَسْجِدَ الطُّورِ، وَمَسْجِدَ الْأَقْصَى

“നിശ്ചയം അവൻ ഭൂമിയിൽ നാൽപ്പതു പ്രഭാതങ്ങൾ താമസി ക്കും. എല്ലാ സ്ഥലത്തും അവൻ എത്തും. നാലു പള്ളികളോട് അവൻ അടുക്കില്ല. മസ്ജിദുൽ ഹറാം, മസ്ജിദുന്നബവി, മസ്ജിദുത്ത്വൂർ, മസ്ജിദുൽ അക്വ്സാ.”

ദജ്ജാലിന്റെ ആദ്യകാല ജൽപനം
ദജ്ജാൽ പുറപ്പെടുവാനുള്ള കാരണമായി പറയപ്പെടുന്നത് അവനുണ്ടാകുന്നതായ കോപമാണെന്ന് ഫത്ഹുൽബാരിയിൽ ഇമാംഇബ്നുഹജർജ ഉണർത്തുകയും അതിന് തെളിവായി ഹഫ്സ്വഃ യിൽ നിന്നുള്ള ഇബ്നുഉമറി رَضِيَ اللَّهُ عَنْهُ ന്റെ ഇമാം മുസ്ലിം ഉദ്ധരിച്ചതായ ഹദീഥ് അദ്ദേഹം നൽകുകയും ചെയ്തു:

إِنَّمَا يَخْرُجُ مِنْ غَضْبَةٍ يَغْضَبُهَا

“തനിക്കുണ്ടാവുന്ന ഒരു കോപത്താൽ മാത്രമാണ് അവൻ പുറപ്പെടുക.”

തുടർന്ന് ഇമാംഇബ്നുഹജർഠ നൽകുന്നു:””എന്നാൽ അവൻ വാദിക്കുന്ന കാര്യം, ആദ്യം അവൻ പുറപ്പെടുകയും ശേഷം വിശ്വാസവും പരിശുദ്ധിയും വാദിക്കുകയും ചെയ്യും.പി ന്നീട് നുബുവ്വത്തും തുടർന്ന് ഉലൂഹിയ്യത്തും(ആരാധ്യതയും) വാദിക്കും.”
അബൂഉമാമഃ رَضِيَ اللَّهُ عَنْهُ  യിൽ നിന്നുള്ള നിവേദനത്തിൽ ദജ്ജാലി ന്റെ വാദഗതിയുടെ വിഷയത്തിൽ ഇപ്രകാരം ഉണ്ട്:

إِنَّهُ يَبْدَأُ فَيَقُولُ أَنَا نَبِيٌّ وَلَا نَبِيَّ بَعْدِي ثُمَّ يُثَنِّي فَيَقُولُ أَنَا رَبُّكُمْ وَلَا تَرَوْنَ رَبَّكُمْ حَتَّى تَمُوتُوا

“…നിശ്ചയം അവൻ തുടക്കം കുറിക്കുകയും അപ്പോൾ പറയുക യും ചെയ്യും.ഞാൻ നബിയാണ്. (നബി ‎ﷺ  പറഞ്ഞു:) എന്റെശേഷം യാതൊരു നബിയുമില്ല. തുടർന്ന് അവൻ രണ്ടാമതായി പറയും: ഞാൻ നിങ്ങളുടെ റബ്ബാണ്. (നബി ‎ﷺ  പറഞ്ഞു:) നിങ്ങളുടെ റബ്ബിനെ നിങ്ങൾ മരിക്കുന്നതുവരെ കാണുകയില്ല…”

ദജ്ജാലിന്റെ ഫിത്നഃ
ലോകം സാക്ഷിയാകുന്ന ഏറ്റവും വലിയ ഫിത്നഃ ദജ്ജാലിന്റെ ഫിത്നഃയായിരിക്കുമെന്ന് ആമുഖമായി ഉണർത്തിയല്ലോ. മനുഷ്യബുദ്ധി പകച്ചുപോകും വിധം വലിയ അത്ഭുത പ്രവൃത്തികൾ അല്ലാഹു അവനിലൂടെ അവതരിപ്പിക്കുകയും അത് ആളുകൾക്ക് തികഞ്ഞ പരീക്ഷണമാവുകയും ചെയ്യുന്നതി നാലാണത്.
ഇംറാൻ ഇബ്നു ഹുസ്വയ്നി رَضِيَ اللَّهُ عَنْهُ ൽ നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ‎ﷺ  പറഞ്ഞു:

مَا بَيْنَ خَلْقِ آدَمَ إِلَى قِيَامِ السَّاعَةِ خَلْقٌ أَكْبَرُ مِنْ الدَّجَّالِ

“…ആദമിന്റെ സൃഷ്ടിപ്പിനും അന്ത്യനാളിനുമിടയിൽ ദജ്ജാ ലിന്റെ (കുഴപ്പത്തോളം) ഭീകരമായ യാതൊരു സൃഷ്ടിയുമില്ല…” (മുസ്ലിം)
ഹുദയ്ഫ رَضِيَ اللَّهُ عَنْهُ യിൽ നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ‎ﷺ  പറഞ്ഞു:

مَعَهُ جَنَّةٌ وَنَارٌ فَنَارُهُ جَنَّةٌ وَجَنَّتُهُ نَارٌ

“…അവന്റെ (ദജ്ജാലിന്റെ) കൂടെ സ്വർഗവും നരകവും ഉണ്ട്. അവന്റെ നരകം സ്വർഗവും അവന്റെ സ്വർഗം നരകവുമാണ്.” (മുസ്ലിം)
ഹുദയ്ഫ رَضِيَ اللَّهُ عَنْهُ യിൽ നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ‎ﷺ  പറഞ്ഞു:

لَأَنَا أَعْلَمُ بِمَا مَعَ الدَّجَّالِ مِنْهُ مَعَهُ نَهْرَانِ يَجْرِيَانِ أَحَدُهُمَا رَأْيَ الْعَيْنِ مَاءٌ أَبْيَضُ وَالْآخَرُ رَأْيَ الْعَيْنِ نَارٌ تَأَجَّجُ فَإِمَّا أَدْرَكَنَّ أَحَدٌ فَلْيَأْتِ النَّهْرَ الَّذِي يَرَاهُ نَارًا وَلْيُغَمِّضْ ثُمَّ لْيُطَأْطِئْ رَأْسَهُ فَيَشْرَبَ مِنْهُ فَإِنَّهُ مَاءٌ بَارِدٌ

“നിശ്ചയം, ദജ്ജാലിന്റെ കൂടെയുള്ളതിനെ കുറിച്ച് അവനേ ക്കാൾ അറിയുന്നത് ഞാനാണ്. അവനോടൊപ്പം ഒഴുകികൊണ്ടി രിക്കുന്ന രണ്ടു നദികളുണ്ട്. അവയിലൊന്ന് കാഴ്ചയിൽ വെളുത്ത വെള്ളമാണ്. മറ്റേതാകട്ടേ കാഴ്ചയിൽ ജ്വലിക്കുന്ന തീയുമാണ്. വല്ലവനും അത് കണ്ടുമുട്ടുകയാണെങ്കിൽ താൻ തീയായി കാണുന്ന നദിയിലേക്ക് ചെല്ലട്ടേ. കണ്ണുചിമ്മി, തലതാഴ്ത്തി, അതിൽ നിന്ന് കുടിക്കട്ടേ. കാരണം അത് തണുത്ത വെള്ള മാണ്.”  (മുസ്ലിം)
ഇമാം അബൂദാവൂദിന്റെ നിവേദനത്തിൽ ഇപ്രകാരമുണ്ട്:

ثُمَّ يَخْرُجُ الدَّجَّالُ مَعَهُ نَهْرٌ وَنَارٌ فَمَنْ وَقَعَ فِي نَارِهِ وَجَبَ أَجْرُهُ وَحُطَّ وِزْرُهُ وَمَنْ وَقَعَ فِي نَهْرِهِ وَجَبَ وِزْرُهُ وَحُطَّ أَجْرُهُ

“…പിന്നീട് ദജ്ജാൽ പുറപ്പെടും. അവന്റെ കൂടെ ഒരു നദിയും തീയുമുണ്ടായിരിക്കും. വല്ലവനും അവന്റെ തീയിൽ പതിച്ചാൽ അവന്റെ പ്രതിഫലം അനിവാര്യമാകും, അവന്റെ പാപങ്ങൾ മായ്ക്കപ്പെടും.വല്ലവനും, അവന്റെ നദിയിൽ പതിച്ചാൽ അവന്റെ പാപങ്ങൾ അനിവാര്യമാകും, അവന്റെ പ്രതിഫലം മായ്ക്ക പ്പെടും…”

നവ്വാസ് ഇബ്നു സംആനി رَضِيَ اللَّهُ عَنْهُ ൽ നിന്നുള്ള നിവേദ നത്തിൽ ദജ്ജാലിന്റെ വിഷയത്തിൽ സ്വഹാബത്തിന്റെ ചോദ്യങ്ങളും നബി ‎ﷺ  യുടെ മറുപടിയും ഫിത്നഃയെ കുറിച്ചുള്ള അനു സ്മരണവും ഇപ്രകാരമാണ് ഉള്ളത്.

وَمَا لَبْثُهُ فِي الْأَرْضِ؟

قَالَ:أَرْبَعُونَ يَوْمًا، يَوْمٌ كَسَنَةٍ وَيَوْمٌ كَشَهْرٍ وَيَوْمٌ كَجُمُعَةٍ وَسَائِرُ أَيَّامِهِ كَأَيَّامِكُمْ.

قُلْنَا:يَا رَسُولَ اللَّهِ فَذَلِكَ الْيَوْمُ الَّذِي كَسَنَةٍ أَتَكْفِينَا فِيهِ صَلَاةُ يَوْمٍ؟

قَالَ: لَا اقْدُرُوا لَهُ قَدْرَهُ.

قُلْنَا: يَا رَسُولَ اللَّهِ وَمَا إِسْرَاعُهُ فِي الْأَرْضِ؟

قَالَ: كَالْغَيْثِ اسْتَدْبَرَتْهُ الرِّيحُ

فَيَأْتِي عَلَى الْقَوْمِ فَيَدْعُوهُمْ فَيُؤْمِنُونَ بِهِ وَيَسْتَجِيبُونَ لَهُ

فَيَأْمُرُ السَّمَاءَ فَتُمْطِرُ وَالْأَرْضَ فَتُنْبِتُ فَتَرُوحُ عَلَيْهِمْ سَارِحَتُهُمْ أَطْوَلَ مَا كَانَتْ ذُرًا وَأَسْبَغَهُ ضُرُوعًا وَأَمَدَّهُ خَوَاصِرَ.

ثُمَّ يَأْتِي الْقَوْمَ فَيَدْعُوهُمْ فَيَرُدُّونَ عَلَيْهِ قَوْلَهُ فَيَنْصَرِفُ عَنْهُمْ فَيُصْبِحُونَ مُمْحِلِينَ لَيْسَ بِأَيْدِيهِمْ شَيْءٌ مِنْ أَمْوَالِهِمْ

وَيَمُرُّ بِالْخَرِبَةِ فَيَقُولُ لَهَا أَخْرِجِي كُنُوزَكِ فَتَتْبَعُهُ كُنُوزُهَا كَيَعَا سِيبِ النَّحْلِ

ثُمَّ يَدْعُو رَجُلًا مُمْتَلِئًا شَبَابًا فَيَضْرِبُهُ بِالسَّيْفِ فَيَقْطَعُهُ جَزْلَتَيْنِ رَمْيَةَ الْغَرَضِ ثُمَّ يَدْعُوهُ فَيُقْبِلُ وَيَتَهَلَّلُ وَجْهُهُ يَضْحَكُ.

“അല്ലാഹുവിന്റെ ദൂതരേ, ഭൂമിയിൽ അവന്റെ താമസം എത്രയാണ്?
തിരുമേനി ‎ﷺ  പറഞ്ഞു: നാൽപ്പത് നാളുകളാണ്. ഒരു ദിവസം ഒരു വർഷത്തെപോലെയാണ്. ഒരു ദിവസം ഒരു മാസത്തെ പോലെയാണ്. ഒരു ദിവസം ഒരു ആഴ്ചപോലെയാണ്. മറ്റു ദിവസങ്ങൾ നിങ്ങളുടെ (സാധാരണ) ദിവസങ്ങൾ പോലെയാണ്.
ഞങ്ങൾ ചോദിച്ചു: അല്ലാഹുവിന്റെ ദൂതരേ, ഒരു വർഷ ത്തെപ്പോലെ ദൈർഘ്യമുള്ള ആ ദിവസത്തിൽ ഞങ്ങൾക്ക് ഒരു ദിവസത്തെ നമസ്കാരം മതിയാകുമോ?
തിരുമേനി ‎ﷺ  പറഞ്ഞു: മതിയാകില്ല. നിങ്ങൾ ഒരു ദിവസ ത്തിന്റെ തോത് അതിൽ കണക്കാക്കുക.
ഞങ്ങൾചോദിച്ചു:ഭൂമിയിൽ അവന്റെ വേഗത എത്രയാണ്?
തിരുമേനി ‎ﷺ  പറഞ്ഞു: കാറ്റ് കൊണ്ടുവരുന്ന മഴയെ പോ ലെയാണ്.
അവൻ ഒരു ജനവിഭാഗത്തിന് അടുത്തുവരുകയും അവ രെ ക്ഷണിക്കുകയും അതോടെ അവർ അവനിൽ വിശ്വസിക്കുക യും അവന് ഉത്തരമേകുകയും ചെയ്യും.
അവൻ ആകാശത്തോട് (മഴപെയ്യിക്കുവാൻ) കൽപ്പി ക്കും. അതോടെ ആകാശം മഴ പെയ്യിക്കും. ഭൂമിയോട് (സസ്യല താതികൾ മുളപ്പിക്കുവാൻ) കൽപ്പിക്കും. അതോടെ (ഭൂമി സസ്യ ലതാതികളെ) മുളപ്പിക്കും. അവരുടെ കാലികൾ ഉയർന്ന പൂഞ്ഞ കളുമായി, പാലു ചുരത്തുന്ന അകിടുകളുമായി, നിറഞ്ഞ വയറു കളുമായി വൈകുന്നേരം അവരിലേക്ക് (കൂടണയാൻ) വരും.
ദജ്ജാൽ (മറ്റൊരു) ജനവിഭാഗത്തിലേക്ക് വരുകയും അവരെ ക്ഷണിക്കുകയും ചെയ്യും. അവർ അവന്റെ ക്ഷണം തിരസ്കരിക്കും. അതോടെ അവൻ അവരിൽ നിന്ന് പിരിഞ്ഞു പോകും. അവർ വരൾച്ച ബാധിച്ചവരായി പ്രഭാതത്തിൽ പ്രവേ ശിക്കും.അവരുടെ കയ്യിൽ അവരുടെ സ്വത്തുക്കളൊന്നും ശേഷി ക്കുകയില്ല.
കൃഷിയിടത്തിൽ ദജ്ജാൽ നടക്കും. അതിനോട് പറയും: നീ നിന്റെ നിധി പുറത്തെടുക്ക്. അപ്പോൾ തേനീച്ചക്കൂട്ടം കണ ക്കെ അതിലെ നിധി അവനെ പിന്തുടരും.
പിന്നീട് യൗവ്വനം തുടുത്ത ഒരു യുവാവിനെ അവൻ ക്ഷണിച്ചു വരുത്തി വാളുകൊണ്ട് വെട്ടുകയും രണ്ടാക്കി മുറിച്ച് കണ്ണെത്തുംദൂരം ഇടുകയും ചെയ്യും. ശേഷം അവൻ ആ യുവാ വിനെ വിളിക്കും. അപ്പോൾ പ്രസന്നവദനനായി ചിരിതൂകി ആ യുവാവ് മുന്നിട്ടുവരും…”  (മുസ്ലിം)
അബൂഉമാമഃ رَضِيَ اللَّهُ عَنْهُ യിൽ നിന്നുള്ള നിവേദനത്തിൽ ദജ്ജാലി ന്റെ ഫിത്നഃയുടെ വിഷയം ഇപ്രകാരമാണ് ഉള്ളത്:

وَإِنَّ مِنْ فِتْنَتِهِ أَنْ يَقُولَ لِأَعْرَابِيٍّ أَرَأَيْتَ إِنْ بَعَثْتُ لَكَ أَبَاكَ وَأُمَّكَ أَتَشْهَدُ أَنِّي رَبُّكَ فَيَقُولُ نَعَمْ فَيَتَمَثَّلُ لَهُ شَيْطَانَانِ فِي صُورَةِ أَبِيهِ وَأُمِّهِ فَيَقُولَانِ يَابُنَيَّ اتَّبِعْهُ فَإِنَّهُ رَبُّكَ

“നിശ്ചയം അവന്റെ ഫിത്നഃയിൽ പെട്ടതാണ് അവൻ ഒരു അ അ്റാബിയോട് പറയുക എന്നത്; നിനക്ക് നിന്റെ മാതാപിതാ ക്കളെ ജീവിപ്പിച്ചു തന്നാൽ ഞാൻ നിന്റെ റബ്ബ് ആണെന്നത് നീ സാക്ഷ്യം വഹിക്കുമോ? അപ്പോൾ അഅ്റാബി പറയും: അതെ. അതോടെ രണ്ടു പിശാചുക്കൾ അയാളുടെ മാതാപിതാക്കളുടെ രൂപത്തിൽ പ്രത്യക്ഷപ്പെടുകയും അവർ പറയുകയും ചെയ്യും. മകനേ നീ അവനെ പിൻപറ്റുക. നിശ്ചയം അവൻ നിന്റെ റബ്ബാണ്.”

അബൂസഇൗദി رَضِيَ اللَّهُ عَنْهُ ൽ നിന്നുള്ള നിവേദനത്തിൽ ദജ്ജാലിന്റെ ഫിത്നഃയുടെ വിഷയം ഇപ്രകാരമാണ് ഉള്ളത്:

يَأْتِي الدَّجَّالُ وَهُوَ مُحَرَّمٌ عَلَيْهِ أَنْ يَدْخُلَ نِقَابَ الْمَدِينَةِ فَيَنْزِلُ بَعْضَ السِّبَاخِ الَّتِي تَلِي الْمَدِينَةَ

فَيَخْرُجُ إِلَيْهِ يَوْمَئِذٍ رَجُلٌ وَهُوَ خَيْرُ النَّاسِ أَوْ مِنْ خِيَارِ النَّاسِ

فَيَقُولُ أَشْهَدُ أَنَّكَ الدَّجَّالُ الَّذِي حَدَّثَنَا رَسُولُ اللَّهِ ‎ﷺ  حَدِيثَهُ

فَيَقُولُ الدَّجَّالُ أَرَأَيْتُمْ إِنْ قَتَلْتُ هَذَا ثُمَّ أَحْيَيْتُهُ هَلْ تَشُكُّونَ فِي الْأَمْرِ

فَيَقُولُونَ لَا فَيَقْتُلُهُ ثُمَّ يُحْيِيهِ فَيَقُولُ وَاللَّهِ مَا كُنْتُ فِيكَ أَشَدَّ بَصِيرَةً مِنِّي الْيَوْمَ

“ദജ്ജാൽ വരും. അവനാകട്ടെ മദീനഃയുടെ വഴികളിൽ പ്രവേശനം നിഷേധിക്കപ്പെട്ടവനാണ്. അതിനാൽ മദീനഃയോട് ചേർന്ന ചതുപ്പു സ്ഥലങ്ങളിൽ അവൻ ചെന്നിറങ്ങും.
അന്നാളിൽ ജനങ്ങളിൽ ശ്രേഷ്ഠനായ ഒരാൾ ദജ്ജാലി ലേക്ക് പുറപ്പെട്ടു ചെല്ലും.
അദ്ദേഹം പറയും: അല്ലാഹുവിന്റെ റസൂൽ ‎ﷺ  ഞങ്ങളോട് വൃത്താന്തമോതിയ ദജ്ജലാണ് നീ എന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു.
അപ്പോൾ ദജ്ജാൽ തന്നോടൊപ്പമുള്ള ജനാവലിയോട് പറയും: വ്യക്തിയെ ഞാൻ വധിക്കുകയും ശേഷം ജീവിപ്പിക്കുകയും ചെയ്താൽ (ഞാൻ റബ്ബാണെന്ന) വിഷയ ത്തിൽ നിങ്ങൾ സംശയിക്കുമോ?
അവർ പറയും: ഇല്ല.
അതോടെ ദജ്ജാൽ അയാളെ കൊല്ലുകയും ശേഷം ജീവിപ്പിക്കുകയും ചെയ്യും.
മറ്റൊരു നിവേദനത്തിൽ: ദജ്ജാൽ വാളുകൊണ്ട് വെട്ടുകയും വിദൂരത്തേക്ക് രണ്ടുകഷ്ണമായി മുറിച്ചിടുകയും ചെയ്യും. ശേഷം അയാളെ വിളിക്കും. അപ്പോൾ അയാൾ പ്രസന്ന വദന നായി ചരിതൂകി മുന്നിട്ടുവരും.” എന്നാണുള്ളത്.
അയാൾ പറയും: “അല്ലാഹുവാണെ, നിന്നെക്കുറിച്ച് ഇ പ്പോൾ എനിക്കുള്ള തികഞ്ഞ ഉൾകാഴ്ച മുമ്പൊരിക്കലും എനി ക്കുണ്ടായിരുന്നില്ല.”(ബുഖാരി)

 
ദജ്ജാലിൽനിന്നുള്ള സുരക്ഷ
ഒന്ന്: വിശ്വാസം സാക്ഷാൽകരിക്കുക
ഇസ്ലാം കുഴപ്പങ്ങളിൽ നിന്നും പരീക്ഷണങ്ങളിൽ നിന്നും സുരക്ഷകൾ പഠിപ്പിച്ചിട്ടുണ്ട്. ഇസ്ലാമിനെ പഠിച്ചും പ്രാവർത്തികമാക്കിയും മാൻ യഥാവിധം ഉൾക്കൊണ്ടും ജീവിതം നയിക്കലാണ് യഥാർത്ഥസുരക്ഷ. അല്ലാഹുവിലുള്ള വിശ്വാസം സാക്ഷാൽകരിച്ചവരും അല്ലാഹുവിന്റെ നാമവിശേഷ ണങ്ങൾ യഥാവിധം പഠിച്ചവരും ഒരിക്കലും ദജ്ജാലിന്റെ ഫിത്നഃകളിൽ പരാജയപ്പെടുകയോ അവന്റെ ചെയ്തികളിൽ വഞ്ചിക്കപ്പെടുകയോ ഇല്ല.
രണ്ട്: മതവിജ്ഞാനം നേടുക
അല്ലാവുവിലുള്ള വിശ്വാസം ശരിപ്പെടുത്തുന്നതോടൊപ്പം മത വിജ്ഞാനം നേടുക. നബി ‎ﷺ  അറിവേകിയ കാര്യങ്ങൾ മനസ്സി ലാക്കിയ ധീരനായ ഒരു യുവാവ് ദജ്ജാലിനോട് ഏറ്റുമുട്ടുന്ന സംഭവം നബി ‎ﷺ  വിവരിച്ചത് നാം മുമ്പ് വായിച്ചുവല്ലോ.

فَيَخْرُجُ إِلَيْهِ يَوْمَئِذٍ رَجُلٌ وَهُوَ خَيْرُ النَّاسِ أَوْ مِنْ خِيَارِ النَّاسِ فَيَقُولُ أَشْهَدُ أَنَّكَ الدَّجَّالُ الَّذِي حَدَّثَنَا رَسُولُ اللَّهِ ‎ﷺ  حَدِيثَهُ

“…അന്നാളിൽ ജനങ്ങളിൽ ശ്രേഷ്ഠനായ ഒരാൾ ദജ്ജാലി ലേക്ക് പറപ്പെട്ടു ചെല്ലും. അദ്ദേഹം പറയും: അല്ലാഹുവിന്റെ റസൂൽ ‎ﷺ  ഞങ്ങളോട് വൃത്താന്തമോതിയ ദജ്ജലാണ് നീ എന്നു ഞാൻ സാക്ഷ്യം വഹിക്കുന്നു…” (ബുഖാരി)

മൂന്ന്: ദജ്ജാലിൽനിന്ന് അകലുക
ദജ്ജാലിൽ നിന്ന് ഓടിയകലലും ദൂരെ മാറലും അവനി ൽ നിന്നുള്ള സുരക്ഷാമാർഗ്ഗമാണ്. ദജ്ജാലിന് പ്രവേശനം നിഷേധിക്കപ്പെടുന്ന ഹറമുകളിൽ താമസമാക്കലാണ് നല്ലെതെ ന്ന് ചില പണ്ഡിതന്മാർ ഉണർത്തിയിട്ടുണ്ട്.
ഇംറാൻ ഇബ്നു ഹുസ്വയ്നി رَضِيَ اللَّهُ عَنْهُ ൽ നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ‎ﷺ  പറഞ്ഞു:

مَنْ سَمِعَ بِالدَّجَّالِ فَلْيَنْأَ مِنْهُ ثَلَاثًا يَقُولُهَا فَإِنَّ الرَّجُلَ يَأْتِيهِ يَتَّبِعُهُ وَهُوَ يَحْسِبُ أَنَّهُ صَادِقٌ بِمَا يُبْعَثُ بِهِ مِنْ الشُّبُهَاتِ

“വല്ലവനും ദജ്ജാലിന കുറിച്ച് കേട്ടാൽ അവൻ ദജ്ജാലിൽ നിന്ന് അകന്നുമാറട്ടെ. (നബിﷺ) മൂന്നുതവണ വചനം പറയുകയായിരുന്നു. കാരണം, ഒരു വ്യക്തി ദജ്ജാലിനെ പിന്തുടർന്ന് അവന്റെ അടുക്കൽ ചെല്ലുകയും അവൻ പടച്ചു വിടുന്ന സന്ദേഹങ്ങൾ കാരണത്താൽ അവൻ സത്യവാനാണെന്ന് ധരിച്ചു പോവുകയും ചെയ്യും.”

നാല്: ദജ്ജാലിൽ നിന്ന് രക്ഷതേടുക
നമസ്കാരങ്ങളിൽ തശഹ്ഹുദിനും സ്വലാത്തിനും ശേഷം നാല് കാര്യങ്ങളിൽ നിന്ന് അഭയം തേടുവാൻ നബി ‎ﷺ  കൽപ്പിച്ചു. അബൂഹുറയ്റ رَضِيَ اللَّهُ عَنْهُ യിൽ നിന്ന് നിവേദനം. അദ്ദേഹം പറഞ്ഞു. അല്ലാഹുവിന്റെ റസൂൽ ‎ﷺ  പറഞ്ഞു: നിങ്ങളി ലൊരാൾ നമസ്കാരത്തിൽ തശഹ്ഹുദ് ചൊല്ലിയാൽ അയാൾ നാല് കാര്യങ്ങളിൽ നിന്ന് അല്ലാഹുവോട് അഭയം തേടട്ടേ:

اَللَّهُمَّ إِنِّي أَعُوذُ بِكَ مِنْ عَذَابِ الْقبْرِ ، وَمِنْ عَذَابِ النَّارِ ، وَمِنْ فِتْنَةِ الْمَحْيَا وَالْمَمَاتِ ، وَمِنْ شَرِّ فِتْنَةِ الْمَسِيحِ الدَّجَّالِ

“അല്ലാഹുവേ ക്വബ്ർശിക്ഷയിൽ നിന്നും നരകശിക്ഷയിൽ നിന്നും ജീവിതത്തിലും മരണത്തിലുമുണ്ടാകുന്ന പരീക്ഷണങ്ങളിൽ നിന്നും മസീഹുദ്ദജ്ജാലിന്റെ ഉപദ്രവങ്ങളിൽ നിന്നും ഞാൻ നിന്നിലഭയം തേടുന്നു.” (മുസ്ലിം)
നബി ‎ﷺ , ബനൂനജ്ജാർ ഗോത്രക്കാരുടെ ഒരു തോട്ടത്തിൽ തന്റെ ഒരു കോവർ കഴുതയുടെ പുറത്തായിരിക്കെ സ്വഹാബി കളിൽ ചിലർ തിരുമേനി ‎ﷺ  യോടൊപ്പമുണ്ടായിരുന്നു. അന്നേരം കഴുത വഴിമാറി വിരണ്ട് ഓടുകയും തിരുമേനി ‎ﷺ  യെ പുറത്തു നിന്ന് അത് തള്ളിയിടാറുമായി. അവിടെ ഏതാനും ക്വബ്റുകൾ നബി ‎ﷺ  യുടെ ശ്രദ്ധയിൽപ്പെട്ടു. തിരുമേനി ‎ﷺ  ചോദിച്ചു:

من يَعْرِفُ أَصْحَابَ هَذِهِ الأَقْبُرِ فَقَالَ رَجُلٌ أَنَا.قَالَട്ടفَمَتَى مَاتَ هَؤُلاَءِ. قَالَ مَاتُوافِى الإِشْرَاكِ. فَقَالَإِنَّ هَذِهِ الأُمَّةَ تُبْتَلَى فِى قُبُورِهَا فَلَوْلاَ أَنْ لاَ تَدَافَنُو الَدَعَوْتُ اللَّهَ أَنْ يُسْمِعَكُمْ مِنْ عَذَابِ الْقَبْرِ الَّذِى أَسْمَعُ مِنْهُ ثُمَّ أَقْبَلَ عَلَيْنَا بِوَجْهِهِ فَقَالَ:

“ഈ കബ്റുകളിലുള്ള ആളുകളെ ആര് അറിയും? അപ്പോൾ ഒരാൾ പറഞ്ഞു: ഞാൻ. തിരുമേനി ‎ﷺ  ചോദിച്ചു: എപ്പോഴാണ് ഇ വർ മരണപ്പെട്ടത്? അദ്ദേഹം പറഞ്ഞു: ശിർക്കിലായിരിക്കെ യാണ് അവർ മരണപ്പെട്ടത്. അപ്പോൾ തിരുമേനി ‎ﷺ  പറഞ്ഞു: നിശ്ചയം, ഈ സമുദായം തങ്ങളുടെ ക്വബറുകളിൽ പരീക്ഷിക്കപ്പെടും. നിങ്ങൾ അന്യോന്യം മറമാടുകയില്ലെന്ന് (ഞാൻ ഭയന്നില്ലായിരുന്നുവെങ്കിൽ,) ക്വബ്ർ ശിക്ഷയിൽ നിന്ന് ഞാൻ കേൾക്കുന്നത് നിങ്ങൾക്കുകൂടി കേൾപ്പിക്കുവാൻ ഞാൻ അല്ലാഹുവോട് ദുആ ചെയ്യുമായിരുന്നു. ശേഷം തിരുമേനി ‎ﷺ  ഞങ്ങളിലേക്ക് തിരിഞ്ഞുകൊണ്ട് പറഞ്ഞു:

تَعَوَّذُو ابِاللَّهِ مِنْ عَذَابِ النَّارِ

“നിങ്ങൾ നരകശിക്ഷയിൽ നിന്ന് അല്ലാഹുവോട് രക്ഷക്കുവേണ്ടി തേടുക.”  അവർ പറഞ്ഞു:

نَعُوذُ بِاللَّهِ مِنْ عَذَابِ النَّارِ

“ഞങ്ങൾ നരകശിക്ഷയിൽ നിന്ന് അല്ലാഹുവോട് രക്ഷക്കുവേണ്ടി തേടുന്നു.”  തിരുമേനി ‎ﷺ  പറഞ്ഞു:

تَعَوَّذُو ابِاللَّهِ مِنْ عَذَابِ الْقَبْرِ

“നിങ്ങൾ ക്വബ്ർ ശിക്ഷയിൽ നിന്ന് അല്ലാഹുവോട് രക്ഷക്കു വേണ്ടി തേടുക.” അവർ പറഞ്ഞു:

نَعُوذُ بِاللَّهِ مِنْ عَذَابِ الْقَبْرِ

“ഞങ്ങൾ ക്വബ്ർ ശിക്ഷയിൽ നിന്ന് അല്ലാഹുവോട് രക്ഷക്കുവേണ്ടി തേടുന്നു.”
തിരുമേനി ‎ﷺ  പറഞ്ഞു:

تَعَوَّذُو ابِاللَّهِ مِنَ الْفِتَنِ مَا ظَهَرَ مِنْهَا وَمَا بَطَنَ

“നിങ്ങൾ ഫിത്നകളിലെ പ്രത്യക്ഷവും പരോക്ഷവുമായതിൽ നിന്നെല്ലാം അല്ലാഹുവോട് രക്ഷക്കുവേണ്ടി തേടുക.”
അവർ പറഞ്ഞു:

ട്ടنَعُوذُ بِاللَّهِ مِنَ الْفِتَنِ مَا ظَهَرَ مِنْهَا وَمَا بَطَنَ

“ഞങ്ങൾ ഫിത്നകളിലെ പ്രത്യക്ഷവും പരോക്ഷവുമായതിൽ നിന്നെല്ലാം അല്ലാഹുവോട് രക്ഷക്കുവേണ്ടി തേടുന്നു.”
തിരുമേനി ‎ﷺ  പറഞ്ഞു:

ട്ടتَعَوَّذُو ابِاللَّهِ مِنْ فِتْنَةِ الدَّجَّالِബ്ല

“നിങ്ങൾ ദജ്ജാലിന്റെ ഫിത്നയിൽ നിന്ന് അല്ലാഹുവോട് രക്ഷക്കു വേണ്ടി തേടുക.”
അവർ പറഞ്ഞു:

ട്ടنَعُوذُ بِاللَّهِ مِنْ فِتْنَةِ الدَّجَّالِബ്ല

“ഞങ്ങൾ ദജ്ജാലിന്റെ ഫിത്നയിൽനിന്ന് അല്ലാഹുവോട് രക്ഷക്കുവേണ്ടി തേടുന്നു.”  (മുസ്ലിം)

അഞ്ച്:അല്ലാഹുവോടുള്ള സഹായാർത്ഥന
അബൂഉമാമഃ رَضِيَ اللَّهُ عَنْهُ യിൽ നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ‎ﷺ  പറഞ്ഞു:

فَمَنْ ابْتُلِيَ بِنَارِهِ فَلْيَسْتَغِثْ بِاللَّهِ وَلْيَقْرَأْ فَوَاتِحَ الْكَهْفِ

“…വല്ലവനും അവന്റെ(ദജ്ജാലിന്റെ) തീ കൊണ്ട് പരീക്ഷിക്ക പ്പെട്ടാൽ അവൻ അല്ലാഹുവോട് സഹായാർത്ഥന നടത്തട്ടേ. അവൻ അൽകഹ്ഫ് സൂറത്തിലെ തുടക്ക ആയത്തുകൾ പാരാ യണം ചെയ്യുകയും ചെയ്യട്ടെ…”

ആറ്: സൂറത്തുൽകഹ്ഫ്
അബുദ്ദർദാഇ رَضِيَ اللَّهُ عَنْهُ ൽ നിന്നും നിവേദനം. നിശ്ചയം നബി ‎ﷺ  പറഞ്ഞു:

مَنْ حَفِظَ عَشْرَ آيَاتٍ مِنْ أَوَّلِ سُورَةِ الْكَهْفِ عُصِمَ مِنَ الدَّجَّالِ

“വല്ലവനും സൂറത്തുൽകഹ്ഫിന്റെ തുടക്കത്തിലെ പത്ത് ആയ ത്തുകൾ മനഃപാഠമാക്കിയാൽ അവൻ ദജ്ജാലിൽ നിന്നും സംരക്ഷിക്കപ്പെട്ടു.” (മുസ്ലിം)
അന്നവ്വാസ് ഇബ്നു സംആൻ അൽകിലാബി رَضِيَ اللَّهُ عَنْهُ ൽ നിന്നും നിവേദനം. അദ്ദേഹം പറഞ്ഞു. അല്ലാഹുവിന്റെ റസൂൽ ‎ﷺ  പറയുന്നതു ഞാൻ കേട്ടു:

فَمَنْ أَدْرَكَهُ مِنْكُمْ فَلْيَقْرَأْ عَلَيْهِ فَوَاتِحَ سُورَةِ الْكَهْفِ فَإِنَّهَا جِوَارُكُمْ مِنْ فِتْنَتِهِ

…നിങ്ങളിൽ നിന്ന് വല്ലവനും ദജ്ജാലിനെ കണ്ടുമുട്ടിയാൽ അവനെതിരിൽ സൂറത്തുൽകഹ്ഫിലെ പ്രാരംഭ ആയത്തുകൾ അവൻ പാരായണം ചെയ്യട്ടെ. കാരണം, അവകൾ അവന്റെ ഫിത്നഃയിൽ നിന്നും സുരക്ഷയാകുന്നു.

 

ദജ്ജാലിന്റെ പതനം
സിറിയൻ ദേശത്തു വെച്ച് സാ (അ)  യുടെ കയ്യാലായിരിക്കും ദജ്ജാലിന്റെ നാശം. അതിനുമുമ്പായി അവൻ നാടുകളിൽ കുഴപ്പം വിതക്കുകയും അനുയായികളെ അധികരിപ്പിക്കുകയും ചെയ്യും. വിശ്വാസികളിൽ ഒരു ചെറിയ വിഭാഗം മാത്രമായി രിക്കും രക്ഷ പ്രാപിക്കുക. അന്നാളിലായിരിക്കും സാ (അ) ആകാശത്തിൽനിന്ന് ഇറങ്ങിവരിക.വിശ്വാസികൾ സാ (അ)ക്കുചുറ്റും ഒരുമിച്ചു കൂടുകയും അദ്ദേഹം അവരോടൊന്നിച്ച് ദജ്ജാലിനെ ലക്ഷ്യമാക്കി യാത്രതിരിക്കുകയും ചെയ്യും.
അബൂഹുറയ്റ رَضِيَ اللَّهُ عَنْهُ യിൽ നിന്ന് നിവേദനം. നബി ‎ﷺ  പറഞ്ഞു:

يَأْتِي الْمَسِيحُ مِنْ قِبَلِ الْمَشْرِقِ هِمَّتُهُ الْمَدِينَةُ حَتَّى يَنْزِلَ دُبُرَ أُحُدٍ ثُمَّ تَصْرِفُ الْمَلَائِكَةُ وَجْهَهُ قِبَلَ الشَّامِ وَهُنَالِكَ يَهْلِكُ

“കിഴക്കു ഭാഗത്തുനിന്ന് മസീഹുദ്ദജ്ജാൽ വരും. അവന്റെ ലക്ഷ്യം മദീനഃയായിരിക്കും. അങ്ങിനെ ഉഹ്ദിന് പിറകിൽ അവൻ വന്നിറങ്ങിയാൽ മലക്കുകൾ അവന്റെ മുഖത്തെ സിറിയക്കു നേരെ തിരിച്ചുവിടും. അവടെ അവൻ നശിക്കുകയും ചെയ്യും.” (മുസ്ലിം)
 
മുജമ്മിഅഃ ഇബ്നുജാരിയതുൽ അൻസ്വാരി رَضِيَ اللَّهُ عَنْهُ  യിൽ നിന്ന് നിവേദനം. അദ്ദേഹം പറഞ്ഞു. അല്ലാഹുവിന്റെ റസൂൽ ‎ﷺ  പറയുന്നത് ഞാൻ കേട്ടു:
يَقْتُلُ ابْنُ مَرْيَمَ الدَّجَّالَ بِبَابِ لُدٍّ
“ഇബ്നുമർയം (അ) ദജ്ജാലിനെ ബാബുലുദ്ദിൽ വെച്ച് കാല്ലും.)) 
ദജ്ജാൽ ഈസാ (അ) യെ ബാബുലുദ്ദിൽ വെച്ച് കാണേണ്ട താമസം വെള്ളത്തിൽ ഉപ്പ് ഉരുകുന്നതുപോലെ അവൻ ഉരുകുകയും അവൻ ഓടിയകലുകയും ചെയ്യും. 
فَإِذَا رَآهُ عَدُوُّ اللَّهِ ذَابَ كَمَا يَذُوبُ الْمِلْحُ فِي الْمَاءِ فَلَوْ تَرَكَهُ لَانْذَابَ حَتَّى يَهْلِكَ
“…ഈസാ (അ) യെ അല്ലാഹുവിന്റെ ശത്രു കണ്ടാൽ വെള്ളത്തിൽ ഉപ്പ് ഉരുകുന്നതുപോലെ അവൻ ഉരുകും. അവനെ ഈസാ (അ) വിട്ടിരുന്നുവെങ്കിൽ നശിക്കുന്നതു വരെ അവൻ ഉരുകുമായിരുന്നു.” (മുസ്ലിം)
അന്നേരം ഈസാ (അ) പറയും: 
إِنَّ لِي فِيكَ ضَرْبَةً لَنْ تَسْبِقَنِي بِهَا فَيُدْرِكُهُ عِنْدَ بَابِ اللُّدِّ الشَّرْقِيِّ فَيَقْتُلُهُ فَيَهْزِمُ اللَّهُ الْيَهُودَ
“”…നിശ്ചയം നിനക്ക് എന്നിൽ നിന്ന് ഒരു വെട്ടുണ്ട്; അത് ലഭി ക്കാതെ നീ എന്നെ മുൻകടക്കില്ല.”(അവൻ ഉരുകിത്തീരും മുമ്പ്) ഈസാ (അ) അവനെ ബാബുലുദ്ദിൽ വെച്ച് പിടികൂടു കയും അവനെ കൊല്ലുകയും ചെയ്യും. അതോടെ അല്ലാഹു ജൂതന്മാരെ പരാജയപ്പെടുത്തും.””
 
ദജ്ജാലും ബനൂതമീം ഗോത്രവും
 
ആരാണ് ബനൂതമീം ഗോത്രം അല്ലെങ്കിൽ തമീമികൾ?
ഇസ്മാഈൽ നബി(അ)യുടെ സന്താനപരമ്പരയിൽ പെട്ട വരാണ് ബനൂതമീം ഗോത്രം. അഥവാ ഇസ്മാഈലി (അ) ന്റെ സന്താനപരമ്പരയിലെ (നബി ‎ﷺ  യുടെ പ്രപിതാക്കന്മാരി ലൊരാളായ) ഇൽയാസ് ഇബ്നു മുദ്വറിന്റെ മകൻ ത്വാബി ഖഃ ഇബ്നു ഉദ്ദ്ഇബ്നു മുർറ് ഇബ്നു തമീമിലേക്കാണ് ബനൂതമീം ചേർക്കപ്പെടുന്നത്. ബനൂതമീം കുടുംബം  നബി ‎ﷺ  യുടെ കുടുംബപരമ്പരയോട് ചേരുന്നു എന്ന പ്രത്യേ കത അവർക്കുണ്ട്. 
മുആവിയഃ رَضِيَ اللَّهُ عَنْهُ പറഞ്ഞു: “അറബികൾക്ക് പ്രതിസന്ധികളി ലെ അവലംബമാണ് മുദ്വർ ഗോത്രം. മുദ്വറു ഗോത്രത്തിന് പ്രതിസന്ധികളിലെ അവലംബമാണ് ബനൂതമീം ഗോത്രം.’ 
ഇമാം ഇബ്നു ഹസം പറഞ്ഞു: ‘അദ്നാനിൽ നിന്നു ള്ള മൂന്ന് വലിയ ഗോത്രങ്ങളെയാണ് നാം കാണുന്നത്. തമീമുബ്നുമുർറ് (ബനൂതമീം), ആമിർ ഇബ്നുസ്വഅ് സ്വഅഃ, ബക്ർ ഇബ്നുവാഇൽ എന്നിവയാണവ.’ അറബികളുടെ അടിസ്ഥാനങ്ങളിൽ ഏറ്റവും വലിയ അസ്ഥിവാരമാ കുന്നു ബനൂതമീം.’  
നബി ‎ﷺ  യുടെ ജനത എന്ന വിശേഷണം അവർക്കുണ്ട്. കാരണം ബനൂതമീമിന്റെ സകാത്ത് തിരുമേനി ‎ﷺ  യുടെ മുന്നിൽ ഹാജറാക്കപ്പെട്ടപ്പോൾ തിരുമേനി ‎ﷺ  പറഞ്ഞു: “ഇത് നമ്മുടെ ജനതയുടെ സകാത്താകുന്നു.” (ബുഖാരി, മുസ്ലിം) 
ഇമാം ത്വീബിഠ പറഞ്ഞു: “ഇവിടെ നബി ‎ﷺ  അവ രെ തന്നിലേക്ക് ചേർത്തു പറഞ്ഞുവെന്നത് അവർക്കുള്ള സ്ഥാനമാണ് അറിയിക്കുന്നത്.”
തമീമികളുടെ ഭാഷയാകട്ടെ അറബിഭാഷകളുടെ മുൻപന്തിയിലാണ്. സാഹിത്യം, കവിത, ഭാഷാസ്ഫുടത എന്നീ വിഷയങ്ങളിലെല്ലാം അത് ഏറെ സവിശേഷമാണ്. വിശുദ്ധ ക്വുർആൻ അവതരിച്ച ഏഴ് അറബി ഭാഷാ ശൈലി കളിൽ ഒന്ന് തമീമി ഭാഷയാണ്.  
ഇസ്മാഈൽ നബി رَضِيَ اللَّهُ عَنْهُ യുടെ സന്താനപരമ്പരയിൽ പെട്ടവർ, നബി ‎ﷺ  യുടെ ജനത, അറേബ്യൻ ഗോത്രങ്ങളുടെ അച്ചുതണ്ടുകളായി വർത്തിക്കുന്ന ആറ് ഗേത്രങ്ങളിലൊന്ന്, ആൾ ബലമേറെയുള്ളവർ, അറബികൾക്ക് പ്രതിസന്ധികളിൽ ആശ്രയമായ മുദ്വറു ഗോത്രത്തിനു പോലും അവലം ബമായവർ, ബനൂതമീമിനെ കുറിച്ച് നല്ലതേ പറയാവൂ, ധീരത, ദജ്ജാലിനോട് ഏറ്റവും കഠിനതയിൽ പെരുമാറുന്നവർ എന്നീ വിവരങ്ങളെല്ലാം തമീമികളെ കുറിച്ച് നമുക്ക് ചരിത്രങ്ങളിൽ നിന്ന് വായിക്കാം.   
 
ദജ്ജാലും ബനൂതമീം ഗോത്രവും
അബൂഹുറയ്റ ‎ﷺ  പറയുന്നു:
لَا أَزَالُ أُحِبُّ بَنِي تَمِيمٍ مِنْ ثَلَاثٍ سَمِعْتُهُنَّ مِنْ رَسُولِ اللَّهِ ‎ﷺ  سَمِعْتُ رَسُولَ اللَّهِ ‎ﷺ  يَقُولُ هُمْ أَشَدُّ أُمَّتِي عَلَى الدَّجَّالِ قَالَ وَجَاءَتْ صَدَقَاتُهُمْ فَقَالَ النَّبِيُّ ‎ﷺ  هَذِهِ صَدَقَاتُ قَوْمِنَا قَالَ وَكَانَتْ سَبِيَّةٌ مِنْهُمْ عِنْدَ عَائِشَةَ فَقَالَ رَسُولُ اللَّهِ ‎ﷺ  أَعْتِقِيهَا فَإِنَّهَا مِنْ وَلَدِ إِسْمَعِيلَ
“ബനൂതമീമിനെ (തമീമികളെ) കുറിച്ച് മൂന്നു കാര്യങ്ങൾ നബി ‎ﷺ  യിൽ നിന്ന് കേട്ടതിൽ പിന്നെ ഞാൻ അവരെ ഇഷ്ടപ്പെട്ടുകൊണ്ടേയിരിക്കുന്നു. അല്ലാഹുവിന്റെ തിരുദൂതൻ ‎ﷺ  പറയുന്നത് ഞാൻ കേട്ടിരിക്കുന്നു: അവർ ദജ്ജാലിനോട് ഏറ്റവും കാഠിന്യമുള്ളവരായിരിക്കും.” അവരുടെ സകാതു മുതൽ വന്നപ്പോൾ തിരുദൂതർ ‎ﷺ  പറഞ്ഞു: ഇത് നമ്മുടെ ആളുകളുടെ സകാത്താകുന്നു.” ബനൂതമീമിൽ പെട്ട ഒരു അടിമപെണ്ണ് ആഇശാ رَضِيَ اللَّهُ عَنْهُ യുടെ അടുക്കൽ ഉണ്ടായിരുന്നു. അല്ലാഹുവിന്റെ റസൂൽ ‎ﷺ  പറഞ്ഞു: “അവരെ നിങ്ങൾ മോചിപ്പിക്കുക; നിശ്ചയം അവർ ഇസ്മാഈലിന്റെ സന്താനപരമ്പരകളിൽ പെട്ടവരാണ്.” (ബുഖാരി, മുസ്ലിം)
 
ഇക്രിമഃ ഇബ്നുഖാലിദ് رَضِيَ اللَّهُ عَنْهُ ഒരു സ്വഹാബി പറഞ്ഞതായി  ഉദ്ധരിക്കുന്നു:
وَنَالَ رَجُلٌ مِنْ بَنِي تَمِيمٍ عِنْدَ رَسُولِ اللهِ ‎ﷺ  يَوْمًا، فَقَالَ: لَا تَقُلْ لِبَنِي تَمِيمٍ إِلَّاخَيْرًا، فَإِنَّهُمْ أَطْوَلُ النَّاسِ رِمَاحًا عَلَى الدَّجَّالِ

“…ഒരു ദിനം നബി ‎ﷺ  യുടെ അടുക്കൽ ഒരാൾ ബനൂതമീം ഗോത്രത്തെ കുറിച്ച് മോശമായി സംസാരിച്ചു. അപ്പോൾ തിരുമേനി ‎ﷺ  പറഞ്ഞു: താങ്കൾ ബനൂതമീമിനെ കുറിച്ച് നല്ലതേ പറയാവൂ. കാരണം അവർ ദജ്ജാലിനെതിരിൽ ഏറ്റവും നീളമേറിയ കുന്തങ്ങൾ (ആയുധങ്ങൾ) ഏന്തുന്നവരായിരിക്കും.”

അബ്ദുൽ ജബ്ബാർ അബ്ദുല്ല 

Leave a Reply

Your email address will not be published.

Similar Posts