വീടാകുന്ന അനുഗ്രഹം
സഅ്ദ് ഇബ്നു അബീവക്വാസി رَضِيَ اللَّهُ عَنْهُ ൽനിന്നും നിവേദനം. അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
أَرْبَعٌ مِنَ السَّعَادَةِ: الْمَرْأَةُ الصَّالِحَةُ، وَالْمَسْكَنُ الْوَاسِعُ، وَالْجَارُ الصَّالِحُ، وَالْمَرْكَبُ الْهَنِيءُ، وَأَرْبَعٌ مِنَ الشَّقَاوَةِ: الْجَارُ السُّوءُ، وَالْمَرْأَةُ السُّوءُ، وَالْمَسْكَنُ الضِّيقُ، وَالْمَرْكَبُ السُّوءُ
“നാലു കാര്യങ്ങൾ സൗഭാഗ്യമാണ്. സ്വാലിഹത്തായ ഭാര്യ, വിശാ ലാമയ പാർപ്പിടം, നല്ല അയൽവാസി, ധന്യമായ വാഹനം. നാലു കാര്യങ്ങൾ ദൗർഭാഗ്യവുമാണ്. ചീത്ത അയൽവാസി, ദുഷിച്ച ഭാര്യ, ഇടുങ്ങിയ പാർപ്പിടം, മോശമായ വാഹനം.”
വീട്ടിൽ പ്രവേശിക്കുമ്പോൾ ബിസ്മി ചൊല്ലുക, സലാം പറയുക
അബൂമാലിക് അൽഅശ്അരി رَضِيَ اللَّهُ عَنْهُ യിൽ നിന്നും നിവേദനം. അല്ലാഹുവിന്റെ തിരുദൂതർ ﷺ പറഞ്ഞു:
إذَا وَلَجَ الرَّجُلُ بَيْتَهُ فَلْيَقُلْ اللَّهُمَّ إنِّي أَسْأَلُكَ خَيْرَ الْمَوْلَجِ وَخَيْرَ الْمَخْرَجِ ، بِاسْمِ اللَّهِ وَلَجْنَا وَبِاسْمِ اللَّهِ خَرَجْنَا وَعَلَى اللَّهِ رَبِّنَا تَوَكَّلْنَا ، ثُمَّ لِيُسَلِّمَ عَلَى أَهْلِهِ.
“ഒരാൾ തന്റെ വീട്ടിൽ പ്രവേശിച്ചാൽ അവൻ,
اللَّهُمَّ إنِّي أَسْأَلُكَ خَيْرَ الْمَوْلَجِ وَخَيْرَ الْمَخْرَجِ ، بِاسْمِ اللَّهِ وَلَجْنَا وَبِاسْمِ اللَّهِ خَرَجْنَا وَعَلَى اللَّهِ رَبِّنَا تَوَكَّلْنَا
“അല്ലാഹുവേ, ഉത്തമമായ പ്രവേശനവും ഉത്തമമായ പുറപ്പാടും ഞാൻ നിന്നോട് തേടുന്നു. അല്ലാഹുവിന്റെ നാമത്തിൽ ഞങ്ങൾ പ്രവേശിച്ചിരിക്കുന്നു. അല്ലാഹുവിന്റെ നാമത്തിൽ ഞങ്ങൾ പുറപ്പെ ട്ടിരിക്കുന്നു. ഞങ്ങളുടെ രക്ഷിതാവായ അല്ലാഹുവിൽ മാത്രം ഞ ങ്ങൾ ഭരമേൽപ്പിക്കുകയും ചെയ്തിരിക്കുന്നു.’ എന്നു പ്രാർത്ഥിക്ക ട്ടെ. ശേഷം അവൻ തന്റെ കുടുംബത്തിനു സലാം പറയട്ടെ”
വീട്ടിൽ പ്രവേശിക്കുമ്പോൾ ബിസ്മി ചൊല്ലുന്നതിന്റെ മഹത്വം
അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
إِذَا دَخَلَ الرَّجُلُ بَيْتَهُ فَذَكَرَ اللَّهَ عِنْدَ دُخُولِهِ وَعِنْدَ طَعَامِهِ قَالَ الشَّيْطَانُ لاَ مَبِيتَ لَكُمْ وَلاَ عَشَاءَ. وَإِذَا دَخَلَ فَلَمْ يَذْكُرِ اللَّهَ عِنْدَ دُخُولِهِ قَالَ الشَّيْطَانُ أَدْرَكْتُمُ الْمَبِيتَ. وَإِذَا لَمْ يَذْكُرِ اللَّهَ عِنْدَ طَعَامِهِ قَالَ أَدْرَكْتُمُ الْمَبِيتَ وَالْعَشَاءَ
“ഒരാൾ തന്റെ വീട്ടിൽ പ്രവേശിക്കുകയും തന്റെ പ്രവേശനവേളയി ലും ഭക്ഷണവേളയിലും അല്ലാഹുവെ സ്മരിക്കുകയുമായാൽ ശെ യ്ത്വാൻ (തന്റെ കൂട്ടുകാരോടും കൂടെയുള്ളവരോടും) പറയും: “നിങ്ങൾക്ക് (ഇവിടെ) അന്തിയുറങ്ങുവാനും രാത്രിഭക്ഷണത്തിനും യാതൊരു വഴിയുമില്ല. ഒരാൾ തന്റെ വീട്ടിൽ പ്രവേശിക്കുമ്പോൾ, തന്റെ പ്രവേശനവേളയിൽ അല്ലാഹുവെ സ്മരിക്കുവാൻ മറന്നാൽ ശൈത്വാൻ (തന്റെ കൂട്ടുകാരോടും കൂടെയുള്ളവരോടും) പറയും: “നിങ്ങൾ (ഇവിടെ) അന്തിയുറക്കം നേടിയിരിക്കുന്നു.’ തന്റെ ഭക്ഷണവേളയിൽ അല്ലാഹുവെ സ്മരിക്കുവാൻ മറന്നാൽ ശെയ് ത്വാൻ (തന്റെ കൂട്ടുകാരോടും കൂടെയുള്ളവരോടും) പറയും: “നി ങ്ങൾ (ഇവിടെ) അന്തിയുറക്കവും രാത്രിഭക്ഷണവും നേടിയിരിക്കുന്നു.”. (മുസ്‌ലിം)
സലാം ചൊല്ലുന്നതിന്റെ മഹത്വം
ജാബിർ ഇബ്നു അബ്ദില്ല رَضِيَ اللَّهُ عَنْهُ പറഞ്ഞു:
إذا دخلت على أهلك فسلم عليهم تحية من عند الله مباركة طيبة
“നീ നിന്റെ കുടുംബത്തിലേക്ക് പ്രവേശിച്ചാൽ അവർക്കു സലാം പറയുക; അല്ലാഹുവിങ്കൽ നിന്നുള്ള വിശിഷ്ടവും അനുഗ്രഹീതവു മായ അഭിവാദ്യം.”
വീട്ടിൽ പ്രവേശിച്ചാൽ
ശുറൈഹി رَضِيَ اللَّهُ عَنْهُ ൽനിന്നും നിവേദനം:
سَألْتُ عَائِشَةَ، قُلْتُ: بِأيِّ شَيْءٍ كَانَ يَبْدَأ النَّبِيُّ ﷺ إِذَا دَخَلَ بَيْتَهُ؟ قَالَتْ: بِالسِّوَاكِ.
“നബി ﷺ തന്റെ വീട്ടിൽ പ്രവേശിച്ചാൽ എന്താണ് ആദ്യമായി ചെയ് തു തുടങ്ങിയിരുന്നത് എന്ന് ഞാൻ ആഇശായോട് ചോദിച്ചു. അവർ പറഞ്ഞു: മിസ്വാക്കു ചെയ്തുകൊണ്ട്” (മുസ്‌ലിം)
രാത്രിയായാൽ ബിസ്മി ചൊല്ലി കതകടക്കുക
ജാബിറി رَضِيَ اللَّهُ عَنْهُ ൽ നിന്നും നിവേദനം. അല്ലാഹുവിന്റെ തിരുദൂതർ ﷺ പറഞ്ഞു:
إِذَا كَانَ جُنْحُ اللَّيْلِ أَوْ أَمْسَيْتُمْ …… وَأَغْلِقُوا الأَبْوَابَ وَاذْكُرُوا اسْمَ اللَّهِ فَإِنَّ الشَّيْطَانَ لاَ يَفْتَحُ بَابًا مُغْلَقًا….
“രാത്രിയുടെ തുടക്കമായാൽ അല്ലെങ്കിൽ സന്ധ്യാസമയമായാൽ ….നിങ്ങൾ വാതിലുകൾ അടക്കുകയും അല്ലാഹുവിന്റെ നാമം സ്മ രിക്കുകയും(ബിസ്മി ചൊല്ലുകയും) ചെയ്യുക. കാരണം പിശാച്, (അപ്രകാരം)അടക്കപ്പെട്ടവാതിൽ തുറക്കുകയില്ല… “(ബുഖാരി)
രാത്രിയായാൽ ബിസ്മി ചൊല്ലി വെള്ളപാത്രങ്ങൾ അടക്കുക
ജാബിറി رَضِيَ اللَّهُ عَنْهُ ൽനിന്നും നിവേദനം. തിരുദൂതർ ﷺ പറഞ്ഞു:
إِذَا كَانَ جُنْحُ اللَّيْلِ أَوْ أَمْسَيْتُمْ …. وَأَوْكُوا قِرَبَكُمْ وَخَمِّرُوا آنِيَتَكُمْ وَاذْكُرُوا اسْمَ اللَّهِ وَلَوْ أَنْ تَعْرُضُوا عَلَيْهَا شَيْئًا ….
“രാത്രിയുടെ തുടക്കമായാൽ അല്ലെങ്കിൽ സന്ധ്യാസമയമായാൽ നിങ്ങളുടെ വെള്ളപ്പാത്രങ്ങൾ നിങ്ങൾ കെട്ടിയിടുകയും നിങ്ങളു ടെ പാത്രങ്ങൾക്ക് മുകളിൽ വിലങ്ങനെ വല്ലതും വെച്ചെങ്കിലും നി ങ്ങൾ അവ മൂടുകയും അല്ലാഹുവിന്റെ നാമം സ്മരിക്കുകയും (ബിസ്മില്ല ചൊല്ലുകയും) ചെയ്യുക.”
കുടുംബത്തോട് സൽസ്വഭാവം
ആഇശാ رَضِيَ اللَّهُ عَنْها യിൽ നിന്ന് നിവേദനം. അല്ലാഹുവിന്റെ തിരുദൂതർ ﷺ പറഞ്ഞു:
خَيْرُكُمْ خَيْرُكُمْ لأَهْلِهِ وَأَنَا خَيْرُكُمْ لأَهْلِي
“നിങ്ങളിൽ ഉത്തമൻ നിങ്ങളുടെ കുടുംബത്തിനു ഏറ്റവും ഉത്തമ നായവനാണ്. ഞാൻ എന്റെ കുടുംബത്തോട് ഏറ്റവും ഉത്തമനാണ്”
ദിക്റെടുക്കപ്പെടുന്ന വീട്
അബൂമൂസ رَضِيَ اللَّهُ عَنْهُ യിൽ നിന്ന് നിവേദനം. നബി ﷺ പറഞ്ഞു:
مَثَلُ البَيْتِ الَّذِي يُذْكَرُ اللهُ فِيهِ وَالبَيْتِ الَّذِي لا يُذْكَرُ اللهُ فِيهِ مَثَلُ الحَيِّ وَالمَيِّتِ
“അല്ലാഹു സ്മരിക്കപ്പെടുന്ന വീടിന്റേയും അല്ലാഹു സ്മരിക്കപ്പെടാ ത്ത വീടിന്റേയും ഉപമ ജീവനുള്ളവന്റേയും മരിച്ചവന്റേയും ഉപമയാണ്.” (മുസ്‌ലിം)
ക്വുർആൻ പാരായണം ചെയ്യപ്പെടുന്ന വീട്
അബൂഹുറയ്റ رَضِيَ اللَّهُ عَنْهُ യിൽനിന്ന് നിവേദനം. നബി ﷺ പറഞ്ഞു:
لاَ تَجْعَلُوا بُيُوتَكُمْ مَقَابِرَ إِنَّ الشَّيْطَانَ يَنْفِرُ مِنَ الْبَيْتِ الَّذِى تُقْرَأُ فِيهِ سُورَةُ الْبَقَرَةِ
“നിങ്ങൾ നിങ്ങളുടെ വീടുകളെ മക്വ്ബറകളാക്കരുത്. നിശ്ചയം സൂറത്തുൽബക്വറഃ പാരായണം ചെയ്യപ്പെടുന്ന വീട്ടിൽനിന്ന് ശെ യ്ത്വാൻ വിരണ്ടോടുന്നതാണ്. (മുസ്‌ലിം)
നുഅ്മാൻ ഇബ്നുബശീറി رَضِيَ اللَّهُ عَنْهُ ൽ നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
إِنَّ اللهَ كَتَبَ كِتَابًا قَبْلَ أَنْ يَخْلُقَ السَّمَوَاتِ وَالْأَرْضَ بِأَلْفَيْ عَامٍ فَأَنْزَلَ مِنْهُ آيَتَيْنِ فَخَتَمَ بِهِمَا سُورَةَ الْبَقَرَةِ وَلَا يُقْرَآنِ فِي دَارٍ ثَلَاثَ لَيَالٍ فَيَقْرَبَهَا الشَّيْطَانُ
“നിശ്ചയം, അല്ലാഹു ആകാശങ്ങളും ഭൂമിയും സൃഷ്ടിക്കുന്നതിന്റെ രണ്ടായിരം വർഷം മുമ്പ് ഒരു ഗ്രന്ഥം രേഖപ്പെടുത്തി. അതിൽനി ന്ന് രണ്ടു വചനങ്ങളെ അവൻ അവതരിപ്പിക്കുകയും അവകൊണ്ട് സൂറത്തുൽബഖറഃ അവസാനിപ്പിക്കുകയും ചെയ്തിരിക്കുന്നു. അ വ രണ്ടും ഒരു വീട്ടിൽ പാരായണം ചെയ്യപ്പെടുകയാണെങ്കിൽ മൂന്നു രാവുകൾ ആ വീടിനോട് ശെയ്ത്വാൻ അടുക്കുകയില്ല.”
ദമ്പതികൾ രാത്രി നമസ്കരിക്കുക
അബൂസഇൗദിൽഖുദ്രി رَضِيَ اللَّهُ عَنْهُ യിൽ നിന്നും അബൂഹുറയ്റ رَضِيَ اللَّهُ عَنْهُ യിൽ നിന്നും നിവേദനം. അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
مَنْ اسْتَيْقَظَ مِنْ اللَّيْلِ وَأَيْقَظَ امْرَأَتَهُ فَصَلَّيَا رَكْعَتَيْنِ جَمِيعًا كُتِبَا مِنْ الذَّاكِرِينَ اللَّهَ كَثِيرًا وَالذَّاكِرَاتِ
“വല്ലവരും രാത്രി ഉറക്കമുണരുകയും തന്റെ ഇണയെ ഉറക്കിൽ നിന്ന് ഉണർത്തുകയും അവർ രണ്ടുപേരും ഒന്നിച്ചു രണ്ട് റക്അ ത്ത് നമസ്കരിക്കുകയും ചെയ്താൽ, അവർ രണ്ടുപേരും ധാരാ ളമായി അല്ലാഹുവിനെ ഒാർക്കുന്ന പുരുഷന്മാരിലും സ്ത്രീകളിലും രേഖപ്പെടുത്തപ്പെടും.”
സ്ത്രീകൾക്കുള്ള ശ്രേഷ്ഠ കർമ്മം
وَقَرْنَ فِي بُيُوتِكُنَّ وَلَا تَبَرَّجْنَ تَبَرُّجَ الْجَاهِلِيَّةِ الْأُولَىٰ ۖ وَأَقِمْنَ الصَّلَاةَ وَآتِينَ الزَّكَاةَ وَأَطِعْنَ اللَّهَ وَرَسُولَهُ ۚ إِنَّمَا يُرِيدُ اللَّهُ لِيُذْهِبَ عَنكُمُ الرِّجْسَ أَهْلَ الْبَيْتِ وَيُطَهِّرَكُمْ تَطْهِيرًا ﴿٣٣﴾ وَاذْكُرْنَ مَا يُتْلَىٰ فِي بُيُوتِكُنَّ مِنْ آيَاتِ اللَّهِ وَالْحِكْمَةِ ۚ إِنَّ اللَّهَ كَانَ لَطِيفًا خَبِيرًا ﴿٣٤﴾ (الأحزاب:٣٣، ٣٤)
“നിങ്ങൾ നിങ്ങളുടെ വീടുകളിൽ അടങ്ങിക്കഴിയുകയും ചെയ്യുക. പഴയ അജ്ഞാനകാലത്തെ സൗന്ദര്യപ്രകടനം പോലുള്ള സൗന്ദര്യ പ്രകടനം നിങ്ങൾ നടത്തരുത്. നിങ്ങൾ നമസ്കാരം മുറപോലെ
നിർവഹിക്കുകയും, സകാത്ത് നൽകുകയും അല്ലാഹുവെയും അവന്റെ ദൂതനെയും അനുസരിക്കുകയും ചെയ്യുക. (പ്രവാചക ന്റെ) വീട്ടുകാരേ! നിങ്ങളിൽ നിന്ന് മാലിന്യം നീക്കികളയുവാനും, നിങ്ങളെ ശരിയായി ശുദ്ധീകരിക്കുവാനും മാത്രമാണ് അല്ലാഹു ഉദ്ദേശിക്കുന്നത്. നിങ്ങളുടെ വീടുകളിൽ വെച്ച് ഒാതികേൾപിക്കപ്പെ ടുന്ന അല്ലാഹുവിന്റെ വചനങ്ങളും തത്വജ്ഞാനവും നിങ്ങൾ ഒാർ മിക്കുകയും ചെയ്യുക. തീർച്ചയായും അല്ലാഹു നയജ്ഞനും സൂ ക്ഷ്മജ്ഞാനിയുമാകുന്നു.” (ഖുർആൻ 33: 33, 34)
വീട്ടുകാരെ സഹായിക്കൽ
അൽഅസ്വദി رَضِيَ اللَّهُ عَنْهُ ൽനിന്ന് നിവേദനം:
سَألْتُ عَائِشَةَ رَضِيَ اللهُ عَنْهَا مَا كَانَ النَّبِيُّ يَصْنَعُ فِي بَيْتِهِ؟ قالتْ: كَانَ يَكُونُ فِي مِهْنَةِ أهْلِهِ تَعْنِي خِدْمَةَ أهْلِهِ فَإذَا حَضَرَتِ الصَّلاةُ خَرَجَ إلَى الصَّلاةِ.
“ഞാൻ ആഇശാ رَضِيَ اللَّهُ عَنْها യോടു ചോദിച്ചു: നബി ﷺ തന്റെ വീട്ടിൽ എന്താണ് ചെയ്തിരുന്നത്? അവർ പറഞ്ഞു: തിരുമേനി ﷺ വീട്ടുകാ രെ ഖിദ്മത്ത് ചെയ്യുകയായിരിക്കും. നമസ്കാര സമയമായാൽ തിരുമേനി ﷺ നമസ്കാരത്തിനു പുറപ്പെടും.” (ബുഖാരി)
വീട്ടുകാരെ ഉൽബോധിപ്പിക്കൽ
وَأْمُرْ أَهْلَكَ بِالصَّلَاةِ وَاصْطَبِرْ عَلَيْهَا ۖ لَا نَسْأَلُكَ رِزْقًا ۖ نَّحْنُ نَرْزُقُكَ ۗ وَالْعَاقِبَةُ لِلتَّقْوَىٰ ﴿١٣٢﴾ (طه:١٣٢)
“നിന്റെ കുടുംബത്തോട് നീ നമസ്കരിക്കാൻ കൽപിക്കുകയും, അതിൽ(നമസ്കാരത്തിൽ) നീ ക്ഷമാപൂർവ്വം ഉറച്ചുനിൽക്കുക യും ചെയ്യുക. നിന്നോട് നാം ഉപജീവനം ചോദിക്കുന്നില്ല. നാം നി നക്ക് ഉപജീവനം നൽകുകയാണ് ചെയ്യുന്നത്.” (ഖുർആൻ 20: 132)
മാലിക് ഇബ്നുൽഹുവയ്രിഥി رَضِيَ اللَّهُ عَنْهُ ൽനിന്ന് നിവേദനം.
أتَيْتُ النَّبِيَّ ﷺ فِي نَفَرٍ مِنْ قَوْمِي، فَأقَمْنَا عِنْدَهُ عِشْرِينَ لَيْلَةً، وَكَانَ رَحِيماً رَفِيقاً، فَلَمَّا رَأى شَوْقَنَا إلَى أهَالِينَا، قال: ارْجِعُوا فَكُونُوا فِيهِمْ، وَعَلِّمُوهُمْ، وَصَلُّوا، فَإذَا حَضَرَتِ الصَّلاةُ فَلْيُؤَذِّنْ لَكُمْ أحَدُكُمْ، وَلْيَؤُمَّكُمْ أكْبَرُكُمْ
“എന്റെ ഗോത്രത്തിലെ ആളുകൾക്കൊപ്പം ഞാൻ നബി ﷺ യുടെ അടുക്കൽ ചെന്നു. ഇരുപതു രാവുകൾ ഞങ്ങൾ തിരുമേനി ﷺ യു ടെ അടുക്കൽ താമസിച്ചു. തിരുമേനി ﷺ കരുണാമയനും വാത്സ ല്യനിധിയുമായിരുന്നു. കുടുംബത്തോടുള്ള ഞങ്ങളുടെ ഭ്രമം കണ്ട പ്പോൾ തിരുമേനി ﷺ പറഞ്ഞു: നിങ്ങൾ മടങ്ങുക. കുടുംബത്തോ ടൊപ്പം കഴിഞ്ഞുകൂടുകയും അവരെ നിങ്ങൾ പഠിപ്പിക്കുകയും ചെയ്യുക. നിങ്ങൾ നമസ്കരിക്കുക. നമസ്കാരസമയമായാൽ നി ങ്ങളിൽ ഒരാൾ നിങ്ങൾക്കു ബാങ്കുവിളിക്കുകയും നിങ്ങളിൽ മു തിർന്നവൻ ഇമാമത്തു നിൽക്കുകയും ചെയ്യട്ടെ.” (ബുഖാരി)
ഇബ്രാഹീം നബിയുടെ ഉൽബോധനങ്ങൾ
وَاذْكُرْ فِي الْكِتَابِ إِبْرَاهِيمَ ۚ إِنَّهُ كَانَ صِدِّيقًا نَّبِيًّا ﴿٤١﴾ إِذْ قَالَ لِأَبِيهِ يَا أَبَتِ لِمَ تَعْبُدُ مَا لَا يَسْمَعُ وَلَا يُبْصِرُ وَلَا يُغْنِي عَنكَ شَيْئًا ﴿٤٢﴾ (مريم: ٤١، ٤٢)
“വേദഗ്രന്ഥത്തിൽ ഇബ്രാഹീമിനെപ്പറ്റിയുള്ള വിവരം നീ പറഞ്ഞു കൊടുക്കുക. തീർച്ചയായും അദ്ദേഹം സത്യവാനും പ്രവാചകനു മായിരുന്നു. അദ്ദേഹം തന്റെ പിതാവിനോടുപറഞ്ഞ സന്ദർഭം (ശ്ര ദ്ധേയമാകുന്നു:) എന്റെ പിതാവേ, കേൾക്കുകയോ, കാണുക യോ ചെയ്യാത്ത, താങ്കൾക്ക് യാതൊരു ഉപകാരവും ചെയ്യാത്ത വസ്തുവെ താങ്കൾ എന്തിന് ആരാധിക്കുന്നു.?” (ഖുർആൻ 19:41,42)
يَا أَبَتِ إِنِّي قَدْ جَاءَنِي مِنَ الْعِلْمِ مَا لَمْ يَأْتِكَ فَاتَّبِعْنِي أَهْدِكَ صِرَاطًا سَوِيًّا ﴿٤٣﴾ (مريم: ٤٣)
“എന്റെ പിതാവേ, തീർച്ചയായും താങ്കൾക്ക് വന്നുകിട്ടിയിട്ടില്ലാത്ത അറിവ് എനിക്ക് വന്നുകിട്ടിയിട്ടുണ്ട്. ആകയാൽ താങ്കൾ എന്നെ പിന്തടരൂ. ഞാൻ താങ്കൾക്ക് ശരിയായ മാർഗം കാണിച്ചുതരാം.” (ഖുർആൻ 19: 43)
يَا أَبَتِ لَا تَعْبُدِ الشَّيْطَانَ ۖ إِنَّ الشَّيْطَانَ كَانَ لِلرَّحْمَٰنِ عَصِيًّا ﴿٤٤﴾ (مريم: ٤٤)
“എന്റെ പിതാവേ, താങ്കൾ പിശാചിനെ ആരാധിക്കരുത്. തീർച്ച യായും പിശാച് പരമകാരുണികനോട് അനുസരണമില്ലാത്തവ നാകുന്നു. ” (ഖുർആൻ 19: 44)
يَا أَبَتِ إِنِّي أَخَافُ أَن يَمَسَّكَ عَذَابٌ مِّنَ الرَّحْمَٰنِ فَتَكُونَ لِلشَّيْطَانِ وَلِيًّا ﴿٤٥﴾ (مريم: ٤٥)
“എന്റെ പിതാവേ, തീർച്ചയായും പരമകാരുണികനിൽനിന്നുള്ള വ ല്ല ശിക്ഷയും താങ്കളെ ബാധിക്കുമെന്ന് ഞാൻ ഭയപ്പെടുന്നു. അ പ്പോൾ താങ്കൾ പിശാചിന്റെ മിത്രമായിരിക്കുന്നതാണ്.” (ഖുർആൻ 19: 45)
മക്കളോട് വാത്സല്യം കാണിക്കണം
അബൂഹുറയ്റ رَضِيَ اللَّهُ عَنْهُ യിൽ നിന്നും നിവേദനം.
قَبَّلَ رَسُولُ اللهِ ﷺ الحَسَنَ بْنَ عَلِيٍّ وَعِنْدَهُ الأقْرَعُ بْنُ حَابِسٍ التَّمِيمِيُّ جَالِساً، فَقَالَ الأقْرَعُ: إِنَّ لِي عَشَرَةً مِنَ الوَلَدِ مَا قَبَّلْتُ مِنْهُمْ أحَداً فَنَظَرَ إِلَيْهِ رَسُولُ الله ثُمَّ قال: مَنْ لا يَرْحَمُ لا يُرْحَمُ.
അല്ലാഹുവിന്റെ റസൂൽ ﷺ ഹസൻ ഇബ്നുഅലിയ്യിനെ ചുംബിച്ചു. തിരുമേനിയുടെ അടുക്കൽ അൽഅക്വ്റഅ് ഇബ്നു ഹാബിസ് അത്തമീമി ഉണ്ടായിരുന്നു. അപ്പോൾ അക്വ്റഅ് പറഞ്ഞു: എനിക്ക് പത്തു മക്കളുണ്ട്. അവരിൽ ഒരാളേയും ഞാൻ ചുംബിച്ചിട്ടില്ല. അ പ്പോൾ അയാളിലേക്ക് തിരുദൂതർ ﷺ നോക്കി. ശേഷം പറഞ്ഞു: ക രുണ കാണിക്കാത്തവനോട് കരുണ കാണിക്ക പ്പെടുകയില്ല.” (ബുഖാരി)
ആഇശാ رَضِيَ اللَّهُ عَنْهُ യിൽനിന്നും നിവേദനം:
قَدِمَ نَاسٌ مِنَ الأَعْرَابِ عَلَى رَسُولِ اللهِ ﷺ فَقَالُوا: أَتُقَبِّلُونَ صِبْيَانَكُمْ؟ فَقَالُوا: نَعَمْ، فَقَالُوا: لَكِنَّا وَاللهِ مَا نُقَبِّلُ، فَقَالَ رَسُولُ اللهِ ﷺ : وَأَمْلِكُ إِنْ كَانَ اللهُ نَزَعَ مِنْكُمُ الرَّحْمَةَ.
“അല്ലാഹുവിന്റെ റസൂലി ﷺ നടുക്കലേക്ക് അഅ്റാബികളിൽനിന്നു ള്ള ഒരു വിഭാഗം ആഗതരായി. അവർ ചോദിച്ചു: നിങ്ങൾ കുട്ടിക ളെ ചുംബിക്കുമോ? സ്വഹാബികൾ പറഞ്ഞു: അതെ. എന്നാൽ ഞ ങ്ങൾ അല്ലാഹുവാണേ, ചുംബിക്കുകയില്ല. അപ്പോൾ അല്ലാഹുവി ന്റെ റസൂൽ ﷺ പറഞ്ഞു: അല്ലാഹു നിങ്ങളിൽനിന്ന് കാരുണ്യം ഉൗരി യെടുത്തിട്ടുണ്ടെങ്കിൽ ഞാനത് ഉടമപ്പെടുത്തുമോ?” (മുസ്‌ലിം)
തിരുനബിയുടെ ഉത്തമമാതൃക
അനസ് ഇബ്നു മാലികി رَضِيَ اللَّهُ عَنْهُ ൽനിന്നും നിവേദനം:
مَا رَأَيْتُ أَحَداً كَانَ أَرْحَمَ بِالعِيَالِ مِنْ رَسُولِ اللهِ ﷺ قَالَ: كَانَ إِبْرَاهِيمُ مُسْتَرْضِعاً لَهُ فِي عَوَالِي المَدِينَةِ، فَكَانَ يَنْطَلِقُ وَنَحْنُ مَعَهُ، فَيَدْخُلُ البَيْتَ …..فَيَأْخُذُهُ فَيُقَبِّلُهُ ثُمَّ يَرْجِعُ.
“അല്ലാഹുവിന്റെ റസൂലി ﷺ നോളം കുടുംബത്തോട് കാരുണ്യമുള്ള വനായി ഒരാളേയും ഞാൻ കണ്ടിട്ടില്ല. മദീനയിലെ അവാലിയിൽ (നബി ﷺ യുടെ പുത്രൻ) ഇബ്റാഹീം മുലയൂട്ടപെടുന്നവനായിരു ന്നു. നബി ﷺ യും തിരുമേനി ﷺ യോടൊപ്പം ഞങ്ങളും പോവുകയും തിരുമേനി ﷺ വീട്ടിൽ പ്രവേശിക്കുകയും ചെയ്യും….. അങ്ങനെ തിരു മേനി ﷺ കുഞ്ഞിനെ എടുക്കുകയും ചുംബിക്കുകയും ശേഷം മട ങ്ങുകയും ചെയ്യുമായിരുന്നു.” (മുസ്‌ലിം)
ലുക്വ്മാനുൽഹകീമിന്റെ ഉൽബോധനങ്ങൾ
അല്ലാഹു പറഞ്ഞു:
وَإِذْ قَالَ لُقْمَانُ لِابْنِهِ وَهُوَ يَعِظُهُ يَا بُنَيَّ لَا تُشْرِكْ بِاللَّهِ ۖ إِنَّ الشِّرْكَ لَظُلْمٌ عَظِيمٌ ﴿١٣﴾ (لقمان: ١٣)
“ലുക്വ്മാൻ തന്റെ മകന് സദുപദേശം നൽകികൊണ്ടിരിക്കെ അ വനോട് ഇപ്രകാരം പറഞ്ഞ സന്ദർഭം (ശ്രദ്ധേയമാകുന്നു:) എന്റെ കുഞ്ഞുമകനേ, നീ അല്ലാഹുവോട് പങ്കുചേർക്കരുത്. തീർച്ചയാ യും അങ്ങനെ പങ്കുചേർക്കുന്നത് വലിയ അക്രമം തന്നെയാകുന്നു.” (ഖുർആൻ 31: 13)
يَا بُنَيَّ إِنَّهَا إِن تَكُ مِثْقَالَ حَبَّةٍ مِّنْ خَرْدَلٍ فَتَكُن فِي صَخْرَةٍ أَوْ فِي السَّمَاوَاتِ أَوْ فِي الْأَرْضِ يَأْتِ بِهَا اللَّهُ ۚ إِنَّ اللَّهَ لَطِيفٌ خَبِيرٌ ﴿١٦﴾ (لقمان: ١٦)
“എന്റെ കുഞ്ഞുമകനേ, തീർച്ചയായും അത് (കാര്യം) ഒരു കടു കുമണിയുടെ തൂക്കമുള്ളതായിരുന്നാലും, എന്നിട്ടത് ഒരു പാറക്ക ല്ലിനുള്ളിലോ ആകാശങ്ങളിലോ ഭൂമിയിലോ എവിടെതന്നെയായാ ലും അല്ലാഹുവതുകൊണ്ടുവരുന്നതാണ്. തീർച്ചയായും അല്ലാഹു നയജ്ഞനും സൂക്ഷ്മജ്ഞനുമാകുന്നു.” (ഖുർആൻ 31: 16)
يَا بُنَيَّ أَقِمِ الصَّلَاةَ وَأْمُرْ بِالْمَعْرُوفِ وَانْهَ عَنِ الْمُنكَرِ وَاصْبِرْ عَلَىٰ مَا أَصَابَكَ ۖ إِنَّ ذَٰلِكَ مِنْ عَزْمِ الْأُمُورِ ﴿١٧﴾ (لقمان: ١٧)
“എന്റെ കുഞ്ഞുമകനേ, നീ നമസ്കാരം മുറപോലെ നിർവഹി ക്കുകയും സദാചാരം കൽപിക്കുകയും ദുരാചാരത്തിൽനിന്ന് വി ലക്കുകയും, നിനക്ക് ബാധിച്ച വിഷമങ്ങളിൽ ക്ഷമിക്കുകയും ചെ യ്യുക. തീർച്ചയായും ഖണ്ഡിതമായി നിർദേശിക്കപ്പെട്ടകാര്യങ്ങളിൽ പെട്ടതത്രെ അത്.” (ഖുർആൻ 31: 17)
وَلَا تُصَعِّرْ خَدَّكَ لِلنَّاسِ وَلَا تَمْشِ فِي الْأَرْضِ مَرَحًا ۖ إِنَّ اللَّهَ لَا يُحِبُّ كُلَّ مُخْتَالٍ فَخُورٍ ﴿١٨﴾ وَاقْصِدْ فِي مَشْيِكَ وَاغْضُضْ مِن صَوْتِكَ ۚ إِنَّ أَنكَرَ الْأَصْوَاتِ لَصَوْتُ الْحَمِيرِ ﴿١٩﴾ (لقمان:١٨، ١٩)
“നീ (അഹങ്കാരത്തോടെ) മനുഷ്യരുടെ നേർക്ക് നിന്റെ കവിൾ തി രിച്ചുകളയരുത്. ഭൂമിയിലൂടെ നീ പൊങ്ങച്ചം കാട്ടി നടക്കുകയും അരുത്. ദുരഭിമാനിയും പൊങ്ങച്ചക്കാരനുമായ യാതൊരാളെ യും അല്ലാഹു ഇഷ്ടപ്പെടുകയില്ല. നിന്റെ നടത്തത്തിൽ നീ മിത ത്വം പാലിക്കുക. നിന്റെ ശബ്ദം നീ ഒതുക്കുകയും ചെയ്യുക. തീർ ച്ചയായും ശബ്ദങ്ങളുടെ കൂട്ടത്തിൽ ഏറ്റവും വെറുപ്പുളവാക്കുന്ന ത് കഴുതയുടെ ശബ്ദമത്രെ.” (ഖുർആൻ 31:18, 19)
ദുആയും ഇസ്തിഗ്ഫാറും ചെയ്യുന്ന മക്കളെ വളർത്തുക
അബൂഹുറയ്റഃ رَضِيَ اللَّهُ عَنْهُ യിൽനിന്ന് നിവേദനം. നബി ﷺ പറഞ്ഞു:
إذَا مَاتَ الإِنْسَانُ انْقَطَعَ عَمَلُهُ إلاَّ مِنْ ثَلاَثٍ: صَدَقَةٍ جَارِيَةٍ، أَوْ عِلْمٍ يُنْتَفَعُ بِهِ، أَوْ وَلَدٍ صَالِحٍ يَدْعُو لَهُ.
“ഒരു മനുഷ്യൻ മരണപ്പെട്ടാൽ തന്റെ കർമ്മങ്ങൾ മുറിഞ്ഞു പോ യി; മൂന്നെണ്ണം ഒഴികെ. സ്വദക്വത്തുൻ ജാരിയഃ(നിലനിൽക്കുന്ന സ്വദക്വഃ), ഉപകാരപ്പെടുന്നതായ അറിവ്, തനിക്കുവേണ്ടി ദുആ ഇ രക്കുന്ന സ്വാലിഹായ സന്തതി(എന്നിവയാണവ).” (മുസ്‌ലിം)
അബൂഹുറയ്റഃ رَضِيَ اللَّهُ عَنْهُ യിൽനിന്ന് നിവേദനം. നബി ﷺ പറഞ്ഞു:
إِنَّ اللَّهَ عَزَّ وَجَلَّ لَيَرْفَعُ الدَّرَجَةَ لِلْعَبْدِ الصَّالِحِ فِي الْجَنَّةِ فَيَقُولُ يَا رَبِّ أَنَّى لِي هَذِهِ؟ فَيَقُولُ بِاسْتِغْفَارِ وَلَدِكَ لَكَ.
“നിശ്ചയം, അല്ലാഹു ഒരു സ്വാലിഹായ അടിമക്ക് സ്വർഗത്തിൽ തന്റെ പദവി ഉയർത്തികൊടുക്കും. അപ്പോൾ അയാൾ (അടിമ) പറ യും: രക്ഷിതാവേ, എനിക്ക് ഇതെങ്ങനെയാണ് (ലഭിച്ചത്)? അപ്പോൾ അല്ലാഹു പറയും: നിന്റെ മകൻ നിനക്കുവേണ്ടി പാപ മോചനത്തിനു തേടിയതുകൊണ്ട്.:”
പെൺമക്കളെ പരിചരിക്കുക
ആഇശാ رَضِيَ اللَّهُ عَنْها യിൽ നിന്ന് നിവേദനം. അല്ലാഹുവിന്റെ തിരുദൂതർ ﷺ പറഞ്ഞു:
مَنِ ابتُلِيَ مِنْ هَذِهِ البَنَاتِ بِشَيْءٍ فأَحْسَنَ إليهنَّ كُنَّ له سِتْراً مِنَ النَّارِ
“പെൺമക്കളാൽ പരീക്ഷിക്കപ്പെടുന്നവൻ(രക്ഷിതാവ്) അവരെ ന ല്ലനിലയിൽ വളർത്തിയാൽ, അവർ അവന് നരകത്തിൽനിന്ന് മ റയായിത്തീരും.” (ബുഖാരി, മുസ്‌ലിം)
അനസി رَضِيَ اللَّهُ عَنْهُ ൽനിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
مَنْ عَالَ جَارِيَتَيْنِ حَتَّىٰ تَبْلُغَا جَاءَ يَوْمَ الْقِيَامَةِ أَنَا وَهُوَ، وَضَمَّ أَصَابِعَهُ.
“ഒരാൾ രണ്ടു പെൺമക്കളെ പ്രായപൂർത്തിയാകുന്നതുവരെ ചില വുനൽകി പോറ്റിവളർത്തിയാൽ അയാളും ഞാനും അന്ത്യനാളി ൽവരും. തിരുമേനി ﷺ തന്റെ വിരലുകൾ ചേർത്തുവെച്ചു.” (മുസ്‌ലിം)
സന്താനങ്ങളെ ദുർബലരായി വിട്ടേക്കരുത്
وَلْيَخْشَ الَّذِينَ لَوْ تَرَكُوا مِنْ خَلْفِهِمْ ذُرِّيَّةً ضِعَافًا خَافُوا عَلَيْهِمْ فَلْيَتَّقُوا اللَّهَ وَلْيَقُولُوا قَوْلًا سَدِيدًا ﴿٩﴾ (النساء: ٩)
“തങ്ങളുടെ പിന്നിൽ ദുർബലരായ സന്താനങ്ങളെ വിട്ടേച്ചുപോയാൽ (അവരുടെ ഗതിയെന്താകുമെന്ന്) ഭയപ്പെടുന്നവർ (അതേ വിധം മറ്റുള്ളവരുടെ മക്കളുടെ കാര്യത്തിലും) ഭയപ്പെടട്ടെ. അങ്ങനെ അവർ അല്ലാഹുവെ സൂക്ഷിക്കുകയും, ശരിയായ വാക്ക് പറ യുകയും ചെയ്യട്ടെ.” (ഖുർആൻ 4: 9)
സഅ്ദ് ഇബ്നു അബീവക്വാസി رَضِيَ اللَّهُ عَنْهُ ൽനിന്ന് നിവേദനം.
كَانَ رَسُولُ اللَّهِ ﷺ يَعُودُنِي عَامَ حَجَّةِ الْوَدَاعِ مِنْ وَجَعٍ اشْتَدَّ بِي فَقُلْتُ إِنِّي قَدْ بَلَغَ بِي مِنْ الْوَجَعِ وَأَنَا ذُو مَالٍ وَلَا يَرِثُنِي إِلَّا ابْنَةٌ أَفَأَتَصَدَّقُ بِثُلُثَيْ مَالِي قَالَ لَا فَقُلْتُ بِالشَّطْرِ فَقَالَ لَا ثُمَّ قَالَ الثُّلُثُ وَالثُّلُثُ كَبِيرٌ أَوْ كَثِيرٌ إِنَّكَ أَنْ تَذَرَ وَرَثَتَكَ أَغْنِيَاءَ خَيْرٌ مِنْ أَنْ تَذَرَهُمْ عَالَةً يَتَكَفَّفُونَ النَّاسَ
“എന്നെ കഠിനമായി ബാധിച്ച ഒരു രോഗത്തിൽ ഹജ്ജത്തുൽവ ദാഇന്റെ വർഷം അല്ലാഹുവിന്റെ റസൂൽ ﷺ എന്നെ രോഗസന്ദർശ നം നടത്തുകയായിരുന്നു. ഞാൻ പറഞ്ഞു: രോഗം എന്നെ ന ന്നായി പിടികൂടിയിട്ടുണ്ട്. ഞാനാകട്ടെ സമ്പത്തുള്ള ആളുമാണ്. ഒരു മകളല്ലാതെ എന്നെ അനന്തരമെടുക്കുകയില്ല. അതിനാൽ എന്റെ സ്വത്തിന്റെ മൂന്നിൽ രണ്ട് ഞാൻ സ്വദകഃ ചെയ്യട്ടെ. തിരുമേനി ﷺ പറഞ്ഞു: പാടില്ല. ഞാൻ പറഞ്ഞു: പകുതി സ്വദകഃ ചെയ്യട്ടെ. തിരുമേനി ﷺ പറഞ്ഞു: പാടില്ല. തിരുമേനി ﷺ പറഞ്ഞു: മൂന്നി ലൊന്ന്. മൂന്നിലൊന്നുതന്നെ വലുതാണ് അല്ലെങ്കിൽ ധാരാളമാ ണ്. നിശ്ചയം താങ്കൾ താങ്കളുടെ അനന്തരാവകാശികളെ ധന്യ രായി വിട്ടേക്കലാണ് ജനങ്ങളോടു കൈ നീട്ടുന്ന അന്യാശ്രയക്കാ രായി വിടുന്നതിനേക്കാൾ താങ്കൾക്കുത്തമം…..” (ബുഖാരി)
മക്കൾക്കിടയിൽ നീതിപാലിക്കുക
നുഅ്മാൻ ബ്നുബഷീറി رَضِيَ اللَّهُ عَنْهُ ൽനിന്ന് നിവേദനം.
تَصَدّقَ عَلَيّ أَبِي بِبَعْضِ مَالِهِ فَقَالَتْ أُمّي عَمْرَةُ بِنْتُ رَوَاحَةَ: لاَ أَرْضَى حَتّى تُشْهِدَ رَسُولَ اللهِ ﷺ ، فَانْطَلَقَ أَبِي إلَى النّبِيّ ﷺ لِيُشْهِدَهُ عَلَى صَدَقَتِي، فَقَالَ لَهُ رَسُولُ اللهِ ﷺ : أَفَعَلْتَ هَذَا بِوَلَدِكَ كُلّهِمْ؟ قَالَ: لاَ، قَالَ: اتّقُوا اللهَ وَاعْدِلُوا فِي أَوْلاَدِكُمْ فَرَجَعَ أَبِي، فَرَدّ تِلْكَ الصّدَقَةَ.
‘എന്റെ പിതാവ് അദ്ദേഹത്തിന്റെ കുറച്ചു സമ്പത്ത് എനിക്ക് ദാന മായി നൽകി. അപ്പോൾ എന്റെ മാതാവ് അംറഃ ബിൻത് റവാഹഃ പറഞ്ഞു: അല്ലാഹവിന്റെ റസൂൽ ﷺ സാക്ഷ്യം വഹിക്കുന്നതുവരെ ഞാൻ (ഇൗ സ്വദകഃ നൽകൽ) ഇഷ്ടപ്പെടുകയില്ല. അപ്പോൾ എന്റെ പിതാവ് എനിക്കു നൽകിയ സ്വദക്വഃയിൽ നബി ﷺ യെ സാക്ഷിയാ ക്കുവാൻ തിരുമേനി ﷺ യുടെ അടുക്കൽപോയി. അപ്പോൾ അല്ലാഹു വിന്റെ റസൂൽ ﷺ പിതാവിനോടു ചോദിച്ചു: താങ്കളുടെ മക്കൾക്ക് എല്ലാവർക്കും ഇപ്രകാരം താങ്കൾ നൽകിയിട്ടുണ്ടോ? അദ്ദേഹം പ റഞ്ഞു: ഇല്ല. തിരുമേനി ﷺ പറഞ്ഞു: നിങ്ങൾ അല്ലാഹുവെ സൂക്ഷി ക്കുക. മക്കൾക്കിടയിൽ നീതികാണിക്കുക. അപ്പോൾ എന്റെ പി താവ് തിരിച്ചുവന്നു പ്രസ്തുത സ്വദക്വഃ മടക്കിവാങ്ങി.” (ബുഖാരി)
കൊച്ചുമക്കളോടുള്ള വാത്സല്യം
അബൂഹുറയ്റ رَضِيَ اللَّهُ عَنْهُ യിൽനിന്ന് നിവേദനം:
خَرَجَ النَّبِيُّ ﷺ فِي طَائِفَةِ النَّهَارِ، لا يُكَلِّمُنِي وَلا أكَلِّمُهُ، حَتَّى أتَى سُوقَ بَنِي قَيْنُقَاعَ، فَجَلَسَ بِفِنَاءِ بَيْتِ فَاطِمَةَ، فَقال: أثَمَّ لُكَعُ، أثَمَّ لُكَعُ. فَحَبَسَتْهُ شَيْئاً، فَظَنَنْتُ أنَّهَا تُلْبِسُهُ سِخَاباً أوْ تُغَسِّلُهُ، فَجَاءَ يَشْتَدُّ حَتَّى عَانَقَهُ وَقَبَّلَهُ، وَقال: اللَّهمَّ أحْبِبْهُ وَأحِبَّ مَنْ يُحِبُّهُ
“നബി ﷺ പകലിൽ പുറപ്പെട്ടു. തിരുനബി ﷺ എന്നോടോ ഞാൻ തിരുമേനി ﷺ യോടൊ സംസാരിക്കുന്നില്ല. അങ്ങനെ തിരുമേനി ﷺ ബ നൂക്വയ്നുക്വാഇന്റെ അങ്ങാടിയിലെത്തി. തിരുമേനി ﷺ ഫാത്വിമഃ യുടെ വീട്ടു മുറ്റത്ത് ഇരുന്നു. തിരുമേനി ﷺ ചോദിച്ചു: അവിടെ കുഞ്ഞുണ്ടോ? അവിടെ കുഞ്ഞുണ്ടോ? അപ്പോൾ ഫാത്വിമഃ കുട്ടിയെ കുറച്ചുനോരം പിടിച്ചുവെച്ചു. ഫാത്വിമഃ കുട്ടിയെ സുഗന്ധമാല ധരിപ്പിക്കുകയോ അല്ലെങ്കിൽ കുളിപ്പിക്കുകയോ ആണെന്ന് ഞാൻ വിചാരിച്ചു. കുട്ടി വേഗതയിൽ വന്നു. അങ്ങനെ തിരുമേനി ﷺ കുട്ടി യെ അണച്ചുപൂട്ടുകയും ചുംബിക്കുകയും ചെയ്തു. നബി ﷺ ദു ആഅ് ചെയ്തു: അല്ലാഹുവേ, ഇൗ കുഞ്ഞിനെ നീ ഇഷ്ടപ്പെടേണ മേ. ഇൗ കുഞ്ഞിനെ ഇഷ്ടപ്പെടുന്നവരേയും നീ ഇഷ്ടപ്പെടേണമേ.” (ബുഖാരി)
കുട്ടികളെ മന്ത്രിക്കുക
ഇംറാന്റെ ഭാര്യ ഹന്നഃ മർയമിനെ പ്രസവിച്ചപ്പോൾ ദുആ ചെയ്തതായി അല്ലാഹു പറയുന്നു:
وَإِنِّي سَمَّيْتُهَا مَرْيَمَ وَإِنِّي أُعِيذُهَا بِكَ وَذُرِّيَّتَهَا مِنَ الشَّيْطَانِ الرَّجِيمِ ﴿٣٦﴾
“….ശപിക്കപ്പെട്ട പിശാചിൽനിന്നും ഇവളേയും ഇവളുടെ സന്തതികളേയും രക്ഷിക്കുവാനായി ഞാൻ (രക്ഷിതാവേ)നിന്നിൽ ശരണം പ്രാപിക്കുകയും ചെയ്യുന്നു.” (ഖുർആൻ 3:36)
അല്ലാഹുവിന്റെ റസൂൽ ﷺ, ഹസൻ رَضِيَ اللَّهُ عَنْهُ ഹുസെയ്ൻ رَضِيَ اللَّهُ عَنْهُ എന്നീ പേരമക്കൾക്കുവേണ്ടി ഇപ്രകാരം മന്ത്രിക്കുമായിരുന്നു:
أُعِيذُكُما بِكَلِمَاتِ اللّهِ التّامّةِ مِنْ كلّ شَيْطَانٍ وَهَامَّة وَمِنْ كُلِّ عَيْنٍ لاَمّةٍ
“എല്ലാ പിശാചുക്കളിൽനിന്നും, വിഷജീവികളിൽനിന്നും, ബാധയേൽ പ്പിക്കുന്ന കണ്ണുകളിൾനിന്നും നിങ്ങളുടെ(രക്ഷക്കായി) അല്ലാഹുവി ന്റെ പരിപൂർണ്ണവചനങ്ങൾകൊണ്ട് ഞാൻ അഭയം തേടുന്നു.’
ശേഷം ഇപ്രകാരം പറയും: നിശ്ചയം, നിങ്ങളുടെ പിതാവ് (ഇബ്റാഹീം (അ)) ഇസ്മാഇൗലിനും ഇസ്ഹാക്വിനും ഇവകൊണ്ട് മ ന്ത്രിക്കുമായിരുന്നു.”
മുതിർന്നവരെ മന്ത്രിക്കുക
ആഇശാ رَضِيَ اللَّهُ عَنْها യിൽനിന്നു നിവേദനം:
كَانَ رَسُولُ اللَّهِ ﷺ إِذَا مَرِضَ أَحَدٌ مِنْ أَهْلِهِ نَفَثَ عَلَيْهِ بِالْمُعَوِّذَاتِ فَلَمَّا مَرِضَ مَرَضَهُ الَّذِى مَاتَ فِيهِ جَعَلْتُ أَنْفُثُ عَلَيْهِ وَأَمْسَحُهُ بِيَدِ نَفْسِهِ لأَنَّهَا كَانَتْ أَعْظَمَ بَرَكَةً مِنْ يَدِى.
“തന്റെ കുടുംബത്തിൽ ഒരാൾ രോഗിയായാൽ അല്ലാഹുവിന്റെ റസൂൽ ﷺ മുഅവ്വിദാത്തുകൾ പാരായണം ചെയ്ത് അവരെ ഉൗ താറുണ്ടായിരുന്നു. മരണത്തിനു കാരണമായ രോഗം തിരുമേനി ﷺ ക്ക് പിടിപെട്ടപ്പോൾ ഞാൻ തിരുമേനി ﷺ യെ ഉൗതുവാനും അ വിടുത്തെ കൈകൊണ്ടു തടവുവാനും തുടങ്ങി. കാരണം നബി യുടെ കൈ എന്റെ കൈയ്യിനേക്കാൾ ബർകത്ത് ഉള്ളതായിരുന്നു.” (മുസ്‌ലിം)
ആഇശാ رَضِيَ اللَّهُ عَنْها യിൽ നിന്നുള്ള മറ്റൊരു നിവേദനത്തിൽ:
كَانَ النَّبِيُّ ﷺ يَتَعَوَّذُ بِهَؤُلَاءِ الْكَلِمَاتِ أَذْهِبْ الْبَاسْ رَبَّ النَّاسْ وَاشْفِ أَنْتَ الشَّافِي لَا شِفَاءَ إِلَّا شِفَاؤُكَ شِفَاءً لَا يُغَادِرُ سَقَمًا فَلَمَّا ثَقُلَ النَّبِيُّ ﷺ فِي مَرَضِهِ الَّذِي مَاتَ فِيهِ أَخَذْتُ بِيَدِهِ فَجَعَلْتُ أَمْسَحُهُ وَأَقُولُهَا فَنَزَعَ يَدَهُ مِنْ يَدِي ثُمَّ قَالَ اللَّهُمَّ اغْفِرْ لِي وَأَلْحِقْنِي بِالرَّفِيقِ الْأَعْلَى قَالَتْ فَكَانَ هَذَا آخِرَ مَا سَمِعْتُ مِنْ كَلَامِهِ ﷺ
” നബി ﷺ ഇൗ വചനങ്ങൾ കൊണ്ടു രക്ഷതേടാറുണ്ടായിരുന്നു,
أَذْهِبْ الْبَاسْ رَبَّ النَّاسْ وَاشْفِ أَنْتَ الشَّافِي لَا شِفَاءَ إِلَّا شِفَاؤُكَ شِفَاءً لَا يُغَادِرُ سَقَمًا
“ജനങ്ങളുടെ രക്ഷിതാവെ പ്രയാസം നീക്കേണമേ, നീ രോഗം സു ഖപ്പെടുത്തുന്നവനായിരിക്കേ സുഖപ്പെടുത്തുകയും ചെയ്യേണമേ, നിന്റെ ശമനമല്ലാതെ യാതൊരു ശമനവുമില്ല, യാതൊരു രോഗ വും അവശേഷിക്കാത്ത ശമനം (നീ നൽകേണമേ”
നബി ﷺയുടെ മരണത്തിനു കാരണമായ രോഗം മൂത്ത പ്പോൾ ഞാൻ തിരുമേനി ﷺ യുടെ കൈപിടിച്ചകൊണ്ട് തിരുമേനി ﷺ യെ തടവുകയും ഇതു പ്രാർത്ഥിക്കുകയും ചെയ്തുകൊണ്ടിരു ന്നു, അപ്പോൾ തിരുമേനി ﷺ യുടെ കൈ എന്റെ കയ്യിൽനിന്നും ഉൗരിപ്പോയി. ശേഷം തിരുമേനി ﷺ പറഞ്ഞു: അല്ലാഹുവെ എനിക്കു പൊറുത്തുതരേണമേ, റഫീക്വുൽഅഅ്ലയിൽ എന്നെ നീ ചേർ ക്കുകയും ചെയ്യേണമേ. ആയിശാ ﷺ പറഞ്ഞു: റസൂലുല്ലാഹി ﷺ യുടെ വാക്കുകളിൽ നിന്ന് ഞാൻ അവസാനമായി കേട്ടത് ഇതായിരുന്നു.
കുടുംബത്തോടുള്ള മുഖപ്രസന്നത
അബൂ ഇസ്വ്ഹാക്വി رَضِيَ اللَّهُ عَنْهُ ൽനിന്നും നിവേദനം:
سُئِلَ البَرَاءُ: أكَانَ وَجْهُ النَّبِيِّ ﷺ مِثْلَ السَّيْفِ قال: لا، بَلْ مِثْلَ القَمَرِ
അൽബർറാഅ് ചോദിക്കപ്പെട്ടു: നബി ﷺ യുടെ മുഖം വാളുപോലെ (തിളക്കമുള്ളതാ)യിരുന്നുവോ? അദ്ദേഹം പറഞ്ഞു: അല്ല. ചന്ദ്രനെ പോലെയായിരുന്നു.” (ബുഖാരി)
ആഇശാ رَضِيَ اللَّهُ عَنْها യിൽനിന്നും നിവേദനം:
مَا رَأيْتُ النَّبِيَّ ﷺ مُسْتَجْمِعاً قَطُّ ضَاحِكاً حَتَّى أرَى مِنْهُ لَهَوَاتِهِ، إِنَّمَا كَانَ يَتَبَسَّمُ.
“ഞാൻ നബി ﷺ യെ ഒരിക്കലും ഗൗരവത്തിലും ചെറുനാക്ക് കാണും വിധം ചിരിക്കുന്നതായും കണ്ടിട്ടില്ല. തിരുമേനി ﷺ പുഞ്ചിരിക്കു ക മാത്രമായിരുന്നു.” (ബുഖാരി)
കുടുംബബന്ധം ചാർത്തണം
അബൂഹുറയ്റഃ رَضِيَ اللَّهُ عَنْهُ യിൽനിന്ന് നിവേദനം. നബി ﷺ പറഞ്ഞു:
….وَمَنْ كَانَ يُؤْمِنُ بِاللَّهِ وَالْيَوْمِ الْآخِرِ فَلْيَصِلْ رَحِمَهُ …..
“…വല്ലവനും അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുന്നുവെ ങ്കിൽ അവൻ തന്റെ കുടുംബബന്ധം ചാർത്തട്ടെ….” (ബുഖാരി)
അബൂഅയ്യൂബ് അൽഅൻസ്വാരി رَضِيَ اللَّهُ عَنْهُ യിൽനിന്നും നിവേദനം:
أَنَّ أَعْرَابِيًّا عَرَضَ لِرَسُولِ اللَّهِ ﷺ هُوَ فِي سَفَرٍ فَأَخَذَ بِخِطَامِ نَاقَتِهِ أَوْ بِزِمَامِهَا ثُمَّ قَالَ: يَا رَسُولَ اللَّهِ أَخْبِرْنِي بِمَا يُقَرِّبُنِي مِنَ الْجَنَّةِ وَمَا يُبَاعِدُنِي مِنَ النَّارِ قَالَ فَكَفَّ النَّبِيُّ ﷺ ثُمَّ نَظَرَ فِي أَصْحَابِهِ ثُمَّ قَالَ لَقَدْ وُفِّقَ أَوْ لَقَدْ هُدِيَ قَالَ كَيْفَ قُلْتَ؟ قَالَ: فَأَعَادَ. فَقَالَ النَّبِيُّ ﷺ ……. وَتَصِلُ الرَّحِمَ دَعْ النَّاقَةَ
“അല്ലാഹുവിന്റെ റസൂൽ ﷺ ഒരു യാത്രയിലായിരിക്കെ ഒരു അഅ് റാബി തിരുമേനി ﷺ യുടെ മുന്നിൽ പ്രത്യക്ഷപ്പെട്ടു, തുടർന്ന് അദ്ദേ ഹം അല്ലാഹുവിന്റെ റസൂലി ﷺ ന്റെ ഒട്ടകത്തിന്റെ കടിഞ്ഞാൺ അ ല്ലെങ്കിൽ മൂക്കുകയർ പിടിച്ചു. എന്നിട്ടദ്ദേഹം പറഞ്ഞു: അല്ലാഹുവി ന്റെ ദൂതരേ, സ്വർഗത്തിലേക്ക് എന്നെ അടുപ്പിക്കുകയും നരക ത്തിൽ നിന്ന് എന്നെ അകറ്റുകയും ചെയ്യുന്ന (കാര്യങ്ങളെ) താ ങ്കൾ എനിക്ക് അറിയിച്ചുതരിക. അപ്പോൾ നബി ﷺ (അദ്ദേഹത്തി നു മറുപടി പറയാതെ) വിട്ടൊഴിഞ്ഞ് തന്റെ സ്വഹാബികളിലേക്ക് നോക്കി. ശേഷം നബി ﷺ പറഞ്ഞു: തീർച്ചയായും അയാൾ തൗഫീ ക്വ് നൽകപ്പെട്ടവനാണ് അല്ലെങ്കിൽ സന്മാർഗ്ഗം നൽകപ്പെട്ടവനാണ്.)) എന്നിട്ട് (നബി ﷺ അദ്ദേഹത്തോടു) ചോദിച്ചു: താങ്കൾ എപ്ര കാരമാണ് പറഞ്ഞത്? അപ്പോൾ അദ്ദേഹം പറഞ്ഞതു മടക്കിപ്പറ ഞ്ഞു. അപ്പോൾ നബി ﷺ പറഞ്ഞു:….നീ കുടുംബബന്ധം ചേർക്കുക. ഒട്ടകത്തെ വിടൂ.” (ബുഖാരി, മുസ്‌ലിം)
അബൂഹുറയ്റ رَضِيَ اللَّهُ عَنْهُ യിൽനിന്നും നിവേദനം. അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
ഇബ്നു മസ്ഉൗദി رَضِيَ اللَّهُ عَنْهُ ൽ നിന്ന് നിവേദനം. തിരുദൂതർ ﷺ പറഞ്ഞു:
പ്രാണികളോട് കാരുണ്യം കാണിക്കുക