آدَابُ المَسَاجِدِ ( പള്ളി, ഇസ്ലാമിക മര്യാദകൾ)

THADHKIRAH

പള്ളികളുടെ മഹത്വം

 فِي بُيُوتٍ أَذِنَ اللَّهُ أَن تُرْفَعَ وَيُذْكَرَ فِيهَا اسْمُهُ يُسَبِّحُ لَهُ فِيهَا بِالْغُدُوِّ وَالْآصَالِ ‎﴿٣٦﴾‏  (النور: ٣٦)

“ചില ഭവനങ്ങളിലത്രെ (ആ വെളിച്ചമുള്ളത്.) അവ ഉയർത്തപ്പെടാ നും അവയിൽ തന്റെ നാമം സ്മരിക്കപ്പെടാനും അല്ലാഹു ഉത്ത രവ് നൽകിയിരിക്കുന്നു. അവയിൽ രാവിലെയും സന്ധ്യാസമയങ്ങ ളിലും അവന്റെ മഹത്വം പ്രകീർത്തിച്ചുകൊണ്ടിരിക്കുന്നു.” (ഖുർആൻ 24:36)
അബൂഹുറയ്റഃ رَضِيَ اللَّهُ عَنْهُ  യിൽനിന്ന് നിവേദനം. നബി ‎ﷺ  പറഞ്ഞു:

أحَبُّ البِلادِ إِلَى اللهِ مَسَاجِدُهَا، وَأبْغَضُ البِلادِ إِلَى اللهِ أسْوَاقُهَا

“അല്ലാഹുവിന് നാടുകളിൽ ഏറ്റവും ഇഷ്ടപെട്ടസ്ഥലം പള്ളികളാകു ന്നു. നാടുകളിൽ അല്ലാഹുവിന് ഏറ്റവും വെറുക്കപെട്ട സ്ഥലം അ വയിലെ അങ്ങാടികളാകുന്നു.” (മുസ്‌ലിം)

 

പള്ളി നിർമ്മിക്കുന്നതിന്റെ മഹത്വം
ഉഥ്മാനി رَضِيَ اللَّهُ عَنْهُ ൽ നിന്ന് നിവേദനം. തിരുദൂതർ ‎ﷺ  പറഞ്ഞു:

مَنْ بَنَى مَسْجِدًا لِلَّهِ بَنَى اللَّهُ لَهُ فِي الْجَنَّةِ مِثْلَهُ

“ഒരാൾ ഒരു പള്ളി അല്ലാഹുവിനുവേണ്ടി നിർമ്മിച്ചാൽ അല്ലാഹു അവന് സ്വർഗത്തിൽ അതുപോലൊരു വീട് നിർമ്മിക്കുന്നതാണ്.” (മുസ്‌ലിം)

ജാബിറി رَضِيَ اللَّهُ عَنْهُ ൽ നിന്ന് നിവേദനം. തിരുദൂതർ ‎ﷺ  പറഞ്ഞു:

مَنْ بَنَى مَسْجِداً لِلَّهِ كَمَفْحَصِ قَطَاةٍ أَوْ أَصْغَرَ بَنَى اللَّهُ لَهُ بَيْتاً فِي الْجَنَّةِ

“ഒരാൾ ഒരു പക്ഷി അടയിരിക്കുന്ന കൂടിനോളമോ അതിനേക്കാൾ ചെറുതോ ആയ ഒരു പള്ളി അല്ലാഹുവിനു വേണ്ടി നിർമ്മിച്ചാൽ അല്ലാഹു അവന് സ്വർഗത്തിൽ ഒരു വീട് നിർമ്മിക്കുന്നതാണ്.”

 

പള്ളി പരിപാലിക്കുന്നതിന്റെ മഹത്വം

 إِنَّمَا يَعْمُرُ مَسَاجِدَ اللَّهِ مَنْ آمَنَ بِاللَّهِ وَالْيَوْمِ الْآخِرِ وَأَقَامَ الصَّلَاةَ وَآتَى الزَّكَاةَ وَلَمْ يَخْشَ إِلَّا اللَّهَ ۖ فَعَسَىٰ أُولَٰئِكَ أَن يَكُونُوا مِنَ الْمُهْتَدِينَ ‎﴿١٨﴾  (التوبة: ١٨)

“അല്ലാഹുവിന്റെ പള്ളികൾ പരിപാലിക്കേണ്ടത് അല്ലാഹുവിലും അ ന്ത്യദിനത്തിലും വിശ്വസിക്കുകയും, നമസ്കാരം മുറപോലെ നിർ വഹിക്കുകയും, സകാത്ത് നൽകുകയും അല്ലാഹുവെയല്ലാതെ ഭയപ്പെടാതിരിക്കുകയും ചെയ്തവർ മാത്രമാണ്. എന്നാൽ അ ത്തരക്കാർ സന്മാർഗം പ്രാപിക്കുന്നവരുടെ കൂട്ടത്തിലായേക്കാം.”   (ഖുർആൻ 9:18)

 

മോശമായി പെരുമാറുന്നതിന്റെ ഗൗരവം

 وَمَنْ أَظْلَمُ مِمَّن مَّنَعَ مَسَاجِدَ اللَّهِ أَن يُذْكَرَ فِيهَا اسْمُهُ وَسَعَىٰ فِي خَرَابِهَا ۚ أُولَٰئِكَ مَا كَانَ لَهُمْ أَن يَدْخُلُوهَا إِلَّا خَائِفِينَ ۚ لَهُمْ فِي الدُّنْيَا خِزْيٌ وَلَهُمْ فِي الْآخِرَةِ عَذَابٌ عَظِيمٌ ‎﴿١١٤﴾‏   (البقرة: ١١٤)

“അല്ലാഹുവിന്റെ പള്ളികളിൽ അവന്റെ നാമം പ്രകീർത്തിക്കപ്പെടു ന്നതിന് തടസ്സമുണ്ടാക്കുകയും, അവയുടെ (പള്ളികളുടെ) തകർ ച്ചയ്ക്കായി ശ്രമിക്കുകയും ചെയ്തവനേക്കാൾ വലിയ അതിക്ര മകാരി ആരുണ്ട്? ഭയപ്പാടോടുകൂടിയല്ലാതെ അവർക്ക് ആ പള്ളി കളിൽ പ്രവേശിക്കാവതല്ലായിരുന്നു. അവർക്ക് ഇഹലോകത്ത് നി ന്ദ്യതയാണുള്ളത്. പരലോകത്താകട്ടെ കഠിനശിക്ഷയും” (ഖുർആൻ 2: 114)

 

പള്ളിയിലേക്കുപോകുന്നതിന്റെ മഹത്വം
അബൂഹുറയ്റഃ رَضِيَ اللَّهُ عَنْهُ യിൽ നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ‎ﷺ  പറഞ്ഞു:

مَنْ غَدَا إِلَى الْمَسْجِدِ أَوْ رَاحَ أَعَدَّ اللهُ لَهُ نُزُلاً فِي الجَنَّةِ كُلَّمَا غَدَا أَوْ رَاحَ

“ഒരാൾ പ്രഭാതത്തിലോ അല്ലെങ്കിൽ പ്രദോഷത്തിലോ പള്ളിയിലേ ക്കുപോയാൽ, അവൻ പോകുമ്പോഴെല്ലാം സ്വർഗത്തിൽ അല്ലാഹു അവന് ഒരു വിരുന്ന് ഒരുക്കുന്നതാണ്.” (ബുഖാരി, മുസ്‌ലിം)

 

പള്ളിയുമായി ബന്ധപ്പെടുന്നതിന്റെ മഹത്വം
അന്ത്യനാളിൽ അല്ലാഹു അർശിന്റെ തണൽ നൽക്കു ന്നവരെ എണ്ണിപ്പറയവെ അല്ലാഹുവിന്റെ റസൂൽ ‎ﷺ  പറഞ്ഞു:

…..ورجُلٌ قلبُهُ مُعلَّقٌ في المساجدِ…..

“…പള്ളികളോട് ഹൃദയം ബന്ധപ്പെട്ടിട്ടുള്ള ഒരാളും,…” (ബുഖാരി)

 

ഇരുട്ടിൽ പള്ളിയിലേക്കുപോകുന്നതിന്റെ മഹത്വം
ബുറയ്ദഃ رَضِيَ اللَّهُ عَنْهُ യിൽനിന്ന് നിവേദനം. തിരുദൂതർ ‎ﷺ  പറഞ്ഞു:

بَشِّرِ الْمَشَّائِينَ فِي الظُلَمِ إِلَى الْمَسَاجِدِ بالنّوُرِ التَّامِ يَوْمَ الْقِيَامَةِ

“ഇരുളിൽ പള്ളിയിലേക്കു നടന്നുപോകുന്നവർക്ക്, അന്ത്യനാളിൽ പൂർണ പ്രകാശം ഉണ്ടാകുമെന്ന് സുവിശേഷമറിയിക്കുക.”

കാൽവെപ്പുകൾ കൂടുന്നതിന്റെ മഹത്വം
അബൂഹുറയ്റഃ رَضِيَ اللَّهُ عَنْهُ യിൽനിന്ന് നിവേദനം. നബി ‎ﷺ  പറഞ്ഞു:

أَلَا أَدُلُّكُمْ عَلَى مَا يَمْحُو اللَّهُ بِهِ الْخَطَايَا وَيَرْفَعُ بِهِ الدَّرَجَاتِ قَالُوا: بَلَى يَا رَسُولَ اللَّهِ قَالَ: إِسْبَاغُ الْوُضُوءِ عَلَى الْمَكَارِهِ. وَكَثْرَةُ الْخُطَا إِلَى الْمَسَاجِدِ وَانْتِظَارُ الصَّلَاةِ بَعْدَ الصَّلَاةِ فَذَلِكُمْ الرِّبَاطُ

“അല്ലാഹു പാപങ്ങൾ മായ്ക്കുകയും പദവികളെ ഉയർത്തുകയും ചെയ്യുന്ന കാര്യങ്ങളെ ഞാൻ നിങ്ങൾക്ക് അറിയിച്ചുതരട്ടയോ. അ വർ പറഞ്ഞു: അല്ലാഹുവിന്റെ ദൂതരേ, അതെ. തിരുമേനി ‎ﷺ  പറഞ്ഞു: ക്ലേശകരമായ അവസ്ഥയിൽ വുദ്വൂഅ് സമ്പൂർണമായി ചെയ്യലും പള്ളികളിലേക്ക് ധാരാളമായുള്ള കാൽവെപ്പുകളും ഒരു നമസ്കാരത്തിനുശേഷം മറ്റൊരു നമസ്കാരത്തെ കാത്തിരിക്ക ലുമാണ് അത്; അതത്രെ രിബാത്വും..”  (മുസ്‌ലിം)
അല്ലാഹുവിന്റെ മാർഗത്തിൽ അതിർത്തി സംരക്ഷണ ത്തിന് കാവലായി നിൽക്കുന്നതിനാണ് രിബാത്വ് എന്നു പറയുന്നത്. വലിയ പുണ്യകർമ്മമാണ് രിബാത്വ്. അല്ലാഹുവിന്റെ തിരുദൂതൻ ‎ﷺ  പറഞ്ഞു:

رِبَاطُ يَوْمٍ فِي سَبِيلِ اللَّهِ خَيْرٌ مِنْ الدُّنْيَا وَمَا عَلَيْهَا وَمَوْضِعُ سَوْطِ أَحَدِكُمْ مِنْ الْجَنَّةِ خَيْرٌ مِنْ الدُّنْيَا وَمَا عَلَيْهَا

“അല്ലാഹുവിന്റെ മാർഗത്തിൽ ഒരു ദിവസം രിബാത്വിന് (അതിർ ത്തിസംരക്ഷണത്തിന്) നിൽക്കൽ, ദുനിയാവിനെക്കാളും അതി ലെ വിഭവങ്ങളേക്കാളും ശ്രേഷ്ഠമാണ്. സ്വർഗത്തിൽ നിങ്ങളിലൊ രാൾക്ക് ചാട്ടവെക്കുവാനുള്ള സ്ഥലം ദുനിയാവിനെക്കാളും അതി ലെ വിഭവങ്ങളേക്കാളും ശ്രേഷ്ഠമാണ്.” (ബുഖാരി)

 

പള്ളിയിലേക്കു നമസ്കാരത്തിനു പോകുന്ന രീതി
അബൂഹുറയ്റഃ رَضِيَ اللَّهُ عَنْهُ യിൽനിന്ന് നിവേദനം. നബി ‎ﷺ  പറഞ്ഞു:

إذَا سَمِعْتُمُ الإقَامَةَ فَامْشُوا إلَى الصَّلاةِ، وَعَلَيْكُمْ بِالسَّكِينَةِ وَالوَقَارِ، وَلا تُسْرِعُوا، فَمَا أدْرَكْتُمْ فَصَلُّوا، وَمَا فَاتَكُمْ فَأتِمُّوا

“നിങ്ങൾ ഇക്വാമത്തു കേട്ടാൽ നമസ്കാരത്തിലേക്കു നടന്നുപോ വുക. നിങ്ങളുടെമേൽ സമാധാനവും അടക്കവും ഉണ്ടാകണം. നി ങ്ങൾ വേഗതകൂട്ടരുത്. നിങ്ങൾക്കു കിട്ടിയത് നിങ്ങൾ നമസ്കരി ക്കുക. നിങ്ങൾക്കു നഷ്ടപെട്ടതു പൂർത്തിയാക്കുക.” (ബുഖാരി)

 

ദുർഗന്ധം പേറി പള്ളിയിൽ പോകരുത്
ജാബിറി رَضِيَ اللَّهُ عَنْهُ ൽ നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ‎ﷺ  പറഞ്ഞു:

مَنْ أَكَلَ ثُوماً أَوْ بَصَلاً فَلْيَعْتَزِلْنَا أَوْ قَالَ فَلْيَعْتَزِلْ مَسْجِدَنَا وَلْيَقْعُدْ فِي بَيْتِهِ

“ആരെങ്കിലും വെളുത്തുള്ളിയോ, ചുവന്നുള്ളിയോ ഭക്ഷിച്ചാൽ ന മ്മളിൽനിന്ന് വിട്ടുനിൽക്കട്ടെ. അല്ലെങ്കിൽ നബി ‎ﷺ  പറഞ്ഞു: നമ്മു ടെ പള്ളികളിൽ നിന്നും വിട്ടു നിൽക്കുകയും അവൻ അവന്റെ വീ ട്ടിൽ ഇരിക്കുകയും ചെയ്യട്ടെ.” (ബുഖാരി)
പള്ളിയിൽ വൃത്തി കാത്തു സൂക്ഷിക്കുക
സമുറഃ رَضِيَ اللَّهُ عَنْهُ യിൽനിന്ന് നിവേദനം. തിരുദൂതർ ‎ﷺ  പറഞ്ഞു:

فَإِنَّ رَسُولَ اللهِ ‎ﷺ  كَانَ يَأْمُرُنَا بالمَسَاجِدِ أَنْ نَصْنَعَهَا فِي دِيَارِنَا وَنُصْلِحَ صَنْعَتَهَا وَنُطَهِّرَهَا.

“ഞങ്ങളുടെ താമസസ്ഥലങ്ങളിൽ പള്ളികൾ നിർമ്മിക്കുവാനും അ വയുടെ നിർമ്മാണം നന്നാക്കുവാനും അവ ശുദ്ധിയാക്കുവാനും ഞങ്ങളോട് അല്ലാഹുവിന്റെ റസൂൽ ‎ﷺ  കൽപിക്കുമായിരുന്നു.”

പള്ളി വൃത്തിയാക്കുന്നവർക്കുള്ള മഹത്വം
നബി ‎ﷺ  യുടെ കാലത്ത് മസ്ജിദുന്നബവി തൂത്തുവാരി വൃ ത്തിയാക്കിയിരുന്ന ഒരു സ്ത്രീ ഉണ്ടായിരുന്നു. അവർ മരണപ്പെട്ടു. അവരെ കാണാതിരുന്ന തിരുമേനി ‎ﷺ  അവരെക്കുറിച്ച് തിരക്കി. രാത്രി സമയത്ത് അവർ മരണപ്പെട്ടുവെന്നും ഞങ്ങൾ അവരുടെ ജ നാസഃ സംസ്കരിച്ചുവെന്നും അവർ തിരുമേനി ‎ﷺ  യോട് പറഞ്ഞു. അപ്പോൾ തിരുമേനി ‎ﷺ  പറഞ്ഞു:

دُلُّونِى عَلَى قَبْرِهَا، فَأَتَى قَبْرَهَا فَصَلَّى عَلَيْهَا

“നിങ്ങൾ അവരുടെ ക്വബ്ർ എനിക്കു കാണിച്ചുതരുക. തിരുമേനി ‎ﷺ  അവരുടെ ക്വബ്റിന്നരികിലെത്തി. ആ മഹതിക്കുവേണ്ടി ജനാ സഃ നമസ്കരിച്ചു. ശേഷം തിരുമേനി ‎ﷺ  പറഞ്ഞു:

إِنَّ هَذِهِ الْقُبُورَ مَمْلُوءَةٌ ظُلْمَةً عَلَى أَهْلِهَا وَإِنَّ اللَّهَ عَزَّ وَجَلَّ يُنَوِّرُهَا لَهُمْ بِصَلاَتِى عَلَيْهِمْ

“തീർച്ചയായും ഇൗ ക്വബ്റുകൾ, അതിലുള്ളവരുടെമേൽ ഇരുട്ടി നാൽ നിറക്കപ്പെട്ടതാണ്. നിശ്ചയം, അല്ലാഹു എന്റെ നമസ്കാ രത്തിനാൽ അവർക്ക് ക്വബ്റിടങ്ങളെ പ്രകാശമയമാക്കിനൽകും.”  (മുസ്‌ലിം)

 

പള്ളിയിലേക്കു പുറപ്പെടുമ്പോൾ ചൊല്ലേണ്ടത്
നബി ‎ﷺ, ബാങ്കുവിളികേട്ട് പള്ളിയിലേക്ക് പുറപ്പെട്ടപ്പോൾ,

اللَّهُمَّ اجْعَلْ فِى قَلْبِى نُورًا، وَفِى لِسَانِى نُورًا، وَاجْعَلْ فِى سَمْعِى نُورًا، وَاجْعَلْ فِى بَصَرِى نُورًا، وَاجْعَلْ مِنْ خَلْفِى نُورًا، وَمِنْ أَمَامِى نُورًا ، وَاجْعَلْ مِنْ فَوْقِى نُورًا ، وَمِنْ تَحْتِى نُورًا. اللَّهُمَّ أَعْطِنِى نُورًا.

“അല്ലാഹുവേ, നീ എന്റെ ഹൃദയത്തിലും നാവിലും കേൾവിയിലും കാഴ്ചയിലും പിന്നിലും മുന്നിലും മുകളിലും താഴെയും പ്രകാശ മാക്കേണമേ. നീ എനിക്ക് വെളിച്ചമേകേണമേ.’ എന്നു ചൊല്ലിയതായി എന്ന് ഇമാം മുസ്‌ലിം ഇബ്നുഅബ്ബാസി رَضِيَ اللَّهُ عَنْهُ ൽ നിന്ന് നിവേദനം ചെയ്യുന്ന ഹദീഥിലുണ്ട്.

 

പള്ളിയിലേക്ക് ശുദ്ധിവരുത്തി പോവുക
അബൂഉമാമഃ رَضِيَ اللَّهُ عَنْهُ യിൽനിന്ന് നിവേദനം. അല്ലാഹുവിന്റെ തിരുദൂതർ ‎ﷺ  പറഞ്ഞു:

مَنْ خَرَجَ مَنْ بَيْتِهِ مُتَطَهِّراً إِلَى صَلاَةٍ مَكْتُوبَةٍ فأَجْرُهُ كَأَجْرِ الْحَاجِّ المُحَرِمِ، وَمَنْ خَرَجَ إِلَى تَسْبِيحِ الضُّحَى لا يَنْصِبُهُ إِلا أَيَّاهُ فأَجْرُهُ كَأَجْرِ الْمُعْتَمِرِ، وَصَلاَةٌ عَلَى إِثْرِ صَلاَةٍ لا لَغْوٌ بَيْنَهُمَا كِتَابٌ في عِلِّيِّينَ

“ഒരാൾ തന്റെ വീട്ടിൽനിന്ന് ശുദ്ധിചെയ്തു ഫർദ്വ് നമസ്കാരം നിർവ്വഹിക്കുവാൻ പുറപ്പെട്ടാൽ അവന്റെ പ്രതിഫലം ഇഹ്റാമിൽ പ്രവേശിച്ച ഒരു ഹാജിയുടെ പ്രതിഫലം പോലെയാണ്. ഒരാൾ ദ്വു ഹാ നമസ്കാരത്തിന് പുറപ്പെട്ടാൽ അതിന്നല്ലാതെ അവൻ പുറ പ്പെടുന്നില്ല, എങ്കിൽ അവന്റെ പ്രതിഫലം ഒരു ഉംറഃ നിർവഹിച്ചവ ന്റെ പ്രതിഫലമാണ്. ഒരു നമസ്കാരത്തെ തുടർന്ന് മറ്റൊരു നമ സ്കാരം, അവക്കിടയിൽ അനാവശ്യങ്ങൾ ചെയ്തില്ലായെങ്കിൽ ഇ ല്ലിയ്യീനിൽ ഒരു രേഖയാണ് (പുണ്യാത്മാക്കളോടൊപ്പം അയാൾ രേഖപ്പെടുത്തപ്പെടും)”

 

പള്ളിയിലേക്ക് നടന്നുപോവുന്നതിന്റെ മഹത്വം
അബൂഹുറയ്റഃ رَضِيَ اللَّهُ عَنْهُ ൽനിന്ന് നിവേദനം. നബി s  പറഞ്ഞു:

مَنْ تَطَهَّرَ فِي بَيْتِهِ ثُمَّ مَشَى إِلَى بَيْتٍ مِنْ بُيُوتِ اللهِ، لِيَقْضِيَ فَرِيضَةً مِنْ فَرَائِضِ اللهِ، كَانَتْ خَطْوَتَاهُ إِحْدَاهُمَا تَحُطُّ خَطِيئَةً، وَالأخْرَى تَرْفَعُ دَرَجَةً

“വല്ലവരും തന്റെ വീട്ടിൽവെച്ചു വുദ്വൂഅ് ചെയ്യുകയും ശേഷം അല്ലാഹുവിന്റെ ഭവനങ്ങളിലൊന്നിലേക്ക് അവൻ നിർബന്ധമാക്കി യ ഒരു നമസ്കാരം നിർവ്വഹിക്കുന്നതിനുവേണ്ടി നടന്നുപോവുക യും ചെയ്താൽ അവന്റെ ഇരു കാൽവെപ്പുകളിലൊന്ന് ഒരു തെ റ്റുമായ്ക്കുകയും മറ്റേ കാൽ വെപ്പ് ഒരു പദവി ഉയർത്തുകയും ചെയ്യും.”  (മുസ്‌ലിം)

 

ജമാഅത്തിലേക്ക് നേരെത്തെ പോകുക
അനസി رَضِيَ اللَّهُ عَنْهُ ൽ നിന്ന് നിവേദനം. തിരുദൂതർ ‎ﷺ  പറഞ്ഞു:

مَنْ صَلَّى ِللهِ أَرْبَعِينَ يوماً في جَمَاعَةٍ، يُدْرِكُ التَّكْبِيرَةَ الأُولىَ كُتِبَ لهُ براءَتَان: بَراءَةٌ مِنْ النَّارِ، وبَرَاءَةٌ مِنَ النِّفَاقِ

“ഒരാൾ തക്ബീറത്തുൽഇഹ്റാം ലഭിച്ചുകൊണ്ട് നാൽപ്പതുദിനം ജമാഅത്തിൽ പങ്കുകൊണ്ട് അല്ലാഹുവിനുവേണ്ടി നമസ്കരിച്ചാൽ, രണ്ടു മോക്ഷം അയാൾക്ക് രേഖപ്പെടുത്തപ്പെടും. നരകത്തിൽ നി ന്നുള്ള മോക്ഷവും, കാപട്യത്തിൽനിന്നുള്ള മോക്ഷവും.”

 

ജുമുഅഃക്കും നേരെത്തെ പോവുക
ഒൗസ് ഇബ്നു ഒൗസ് അഥ്ഥക്വഫി رَضِيَ اللَّهُ عَنْهُ യിൽ നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ‎ﷺ  പറഞ്ഞു:

مَنْ غَسَّلَ يَوْمَ الْجُمُعَةِ وَاغْتَسَلَ، وَبَكَّرَ وَابْتَكَرَ، وَمَشَى وَلَمْ يَرْكَبْ، وَدَنَا مِنَ الإِمَامِ، فَاسْتَمَعَ، وَلَمْ يَلْغُ، كَانَ لَهُ بِكُلِّ خَطْوَةٍ عَمَلُ سَنَةٍ، أَجْرُ صِيَامِهَا وَقِيَامِهَا

“ആരെങ്കിലും ജുമുഅഃ ദിവസം കഴുകുകയും കുളിക്കുകയും നേ രത്തെ (ജുമുഅക്ക് തയ്യാറായി) പുറപ്പെടുകയും വാഹനം കയ റാതെ നടന്നുപോയി ഇമാമിനോട് അടുക്കുകയും (ജുമുഅഃയു ടെ ഫലം) കളയാതെ ശ്രദ്ധാപൂർവ്വം (ഖുതുബ) കേൾക്കുകയും ചെയ്താൽ അവന് അവന്റെ ഒരോ കാലടികൾക്കും ഒരോ വർഷ ത്തെ പ്രവർത്തന(ഫല)മുണ്ട്. അഥവാ ഒരു വർഷത്തെ നോമ്പി ന്റേയും നമസ്കാരത്തിന്റേയും.”  (മുസ്‌ലിം)

 

ജമാഅത്തുനമസ്കാരത്തിൽനിന്ന് പിന്തുന്നവൻ
ഇബ്നു മസ്ഉൗദി رَضِيَ اللَّهُ عَنْهُ ൽനിന്ന് നിവേദനം. അദ്ദേഹം പറഞ്ഞു:

وَلَقَدْ رَأَيْتُنَا وَمَا يَتَخَلَّفُ عَنْهَا إِلاَّ مُنَافِقٌ، مَعْلُومُ النِّفَاقِ. وَلَقَدْ كَانَ الرَّجُلُ يُؤْتَىٰ بِهِ يُهَادَىٰ بَيْنَ الرَّجُلَيْنِ حَتَّى يُقَامَ فِي الصَّفِّ.

“(നബി ‎ﷺ  ജീവിച്ചനാളിൽ) ജമാഅത്ത് നമസ്കാരത്തിൽ നിന്ന് പിന്തുന്നവരെ തനി കപടനായിട്ടായിരുന്നു ഞങ്ങൾ കണ്ടിരുന്ന ത്. രണ്ടാളുകളാൽ വഹിക്കപ്പെടുന്നവനായി (ജമാഅത്തിൽനിന്ന് രോഗം കാരണം പിന്തിനിൽക്കുന്ന വ്യക്തി) കൊണ്ടുവരപ്പെടുക യും, സ്വഫ്ഫിൽ അയാൾ നിർത്തപ്പെടുകയും ചെയ്യാറുണ്ടായിരുന്നു.”  (മുസ്‌ലിം)

 

പള്ളിയിൽ പ്രവേശിക്കുമ്പോൾ വലതുകാൽ മുന്തിപ്പിക്കുക
അനസി رَضِيَ اللَّهُ عَنْهُ ൽ നിന്ന് നിവേദനം. അദ്ദേഹം പറഞ്ഞു:

مِنَ السُّنَّةِ إِذَا دَخَلتَ الـمَسْجِدَ أَنْ تَبدَأَ بِرِجْلِكَ اليُمْنَى، وَإِذَا خَرَجتَ أَنْ تَبْدَأَ بِرِجْلِكَ اليُسْرَى.

“താങ്കൾ പള്ളിയിൽ പ്രവേശിക്കുമ്പോൾ താങ്കളുടെ വലതുകാൽ കൊണ്ടുതുടങ്ങുക എന്നതും (പള്ളിയിൽനിന്നു) പുറപ്പെടുമ്പോൾ ഇടതുകാൽകൊണ്ടു തുടങ്ങുകയെന്നതും സുന്നത്തിൽ പെട്ടതാണ്.”
പള്ളിയിൽ പ്രവേശിക്കുമ്പോൾ ദുആഅ്
അല്ലാഹുവിന്റെ റസൂൽ ‎ﷺ  പള്ളിയിൽ പ്രവേശിക്കുമ്പോൾ ഇപ്രകാരം പറയും:

أَعُوذُ بالله الْعَظِيمِ وَبِوَجْهِهِ الْكَرِيمِ وَسُلْطَانِهِ الْقَدِيمِ مِنَ الشَّيْطَانِ الرَّجِيمِ. فَإِذَا قال ذَلِكَ ، قال الشَّيْطَانُ: حُفِظَ مِنِّي سَائِرِ الْيَوْمِ

“മഹാനായ അല്ലാഹുവിൽ, അവന്റെ ആദരവുറ്റ തിരുമുഖത്താൽ, അവന്റെ അനാദിയായ അധികാരത്താൽ അകറ്റപ്പെട്ട പിശാചിൽ നിന്നും ഞാൻ അഭയം തേടുന്നു.
ഇൗ പ്രാർത്ഥന ഒരാൾ പ്രാർത്ഥിച്ചാൽ പിശാച് പറയും: ദി വസം മുഴുവനും ഇയാൾ എന്നിൽ നിന്നും സംരക്ഷിക്കപ്പെട്ടു.”

 

മറ്റു ചില ദുആഉകൾ
അബൂഹുറയ്റഃ رَضِيَ اللَّهُ عَنْهُ യിൽ നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ‎ﷺ  പറഞ്ഞു:

إِذَا دَخَلَ أَحَدُكُمْ الْمَسْجِدَ فَلْيُسَلِّمْ عَلَى النَّبِيِّ ‎ﷺ  وَلْيَقُلْ اللَّهُمَّ افْتَحْ لِي أَبْوَابَ رَحْمَتِكَ ….

“നിങ്ങളിലൊരാൾ പള്ളിയിൽ പ്രവേശിച്ചാൽ അവൻ നബി ‎ﷺ  യുടെ മേൽ സലാം പറയട്ടേ, അവൻ:

اللَّهُمَّ افْتَحْ لِي أَبْوَابَ رَحْمَتِكَ

“അല്ലാഹുവേ, നീ നിന്റെ കാരുണ്യത്തിന്റെ കവാടങ്ങൾ എനിക്കു തുറക്കേണമേ’ എന്നു പറയുകയും ചെയ്യട്ടേ…” നബി ‎ﷺ  പള്ളിയി ലേക്ക് പ്രവേശിക്കുമ്പോൾ ഇപ്രകാരം ചൊല്ലിയിരുന്നു:

بِسْمِ اللهِ والصَّلاَةُ والسَّلاَمُ عَلَى رَسُولِ الله، اللَّهُمّ اِغْفِرْ لِي ذُنُوبي

“അല്ലാഹുവിന്റെ നാമത്തിൽ (ഞാൻ പള്ളിയിൽ പ്രവേശിക്കുന്നു) സ്വലാത്തും സലാമും അല്ലാഹുവിന്റെ തിരുദൂതരിൽ ഉണ്ടാവട്ടേ. അല്ലാഹുവേ, എന്റെ പാപങ്ങൾ നീ എനിക്ക് പൊറുക്കേണമേ.”
തഹിയ്യത്തുൽമസ്ജിദ്
അബൂക്വതാദഃ رَضِيَ اللَّهُ عَنْهُ യിൽ നിന്ന് നിവേദനം. നബി ‎ﷺ  പറഞ്ഞു:

إِذَا دَخَلَ أَحَدُكُمُ الـمَسْجِدَ فَلاَ يَجْلِسْ حَتَّى يُصَلِّيَ رَكْعَتَيْنِ

“നിങ്ങളിലൊരാൾ പള്ളിയിൽ പ്രവേശിച്ചാൽ അവൻ രണ്ടു റക്അ ത്ത് നമസ്കരിക്കുന്നതുവരെ ഇരിക്കരുത്.” (ബുഖാരി)

 

പള്ളിയിൽ ക്വുർആൻ പഠിക്കുന്നതിന്റെ മഹത്വം
ഉക്വ്ബത്ത് ഇബ്നുആമിറി رَضِيَ اللَّهُ عَنْهُ ൽ നിന്ന് നിവേദനം. അല്ലാഹു വിന്റെ റസൂൽ ‎ﷺ  പറഞ്ഞു:

أَيُّكُمْ يُحِبُّ أَنْ يَغْدُوَ كُلَّ يَوْمٍ إِلَىٰ بُطْحَانَ أَوْ إِلَى الْعَقِيقِ فَيَأْتِي مِنْهُ بِنَاقَتَيْنِ كَوْمَاوَيْنِ، فِي غَيْرِ إِثْمٍ وَلاَ قَطْعِ رَحِمٍ؟

فَقُلْنَا: يَا رَسُولَ اللّهِ نُحِبُّ ذٰلِكَ.

قَالَ: أَفَلاَ يَغْدُو أَحَدُكُمْ إِلَىٰ الْمَسْجِدِ فَيَعْلَمُ أَوْ يَقْرَأُ آيَتَيْنِ مِنْ كِتَابِ اللّهِ عَزَّ وَجَلَّ خَيْرٌ لَهُ مِنْ نَاقَتَيْنِ، وَثَلاَثٌ خَيْرٌ لَهُ مِنْ ثَلاَثٍ، وَأَرْبَعٌ خَيْرٌ لَهُ مِنْ أَرْبَعٍ، وَمِنْ أَعْدَادِهِنَّ مِنَ الإِبِلِ.

“നിങ്ങളിൽ ആരെങ്കിലും തെറ്റുചെയ്യാതെയും, കുടുംബ ബന്ധം തകർക്കാതെയും എല്ലാ ദിവസവും രാവിലെ ബുത്വ്ഹാ നി ലേക്കോ അക്വീക്വി ലേക്കോ പോയി വലിയ പൂഞ്ഞയുള്ള രണ്ട് ഒട്ടകങ്ങളെ കൊണ്ടുവരുവാൻ ഇഷ്ടപ്പെടുന്നുണ്ടോ?
അപ്പോൾ ഞങ്ങൾ പറഞ്ഞു: അല്ലാഹുവിന്റെ തിരുദൂതരേ, ഞങ്ങളത് ഇഷ്ടപ്പെടുന്നു.
അപ്പോൾ തിരുമേനി പറഞ്ഞു: നിങ്ങളിൽ ഒരാൾ പള്ളി യിലേക്ക് രാവിലെ പോവുകയും അല്ലാഹുവിന്റെ ഗ്രന്ഥത്തിൽ നി ന്ന് രണ്ട് ആയത്തുകൾ പഠിക്കുകയോ പാരായണം ചെയ്യുകയോ ചെയ്താൽ അതാണ് അയാൾക്ക് രണ്ടു ഒട്ടകങ്ങളെ കിട്ടുന്നതി നേക്കാളും ഉത്തമമായത്. മൂന്ന് ആയത്തുകൾ പഠിക്കുകയോ പാരായണം ചെയ്യുകയോ ചെയ്താൽ അതാണ് അയാൾക്ക് മൂ ന്നു ഒട്ടകങ്ങളെ കിട്ടുന്നതിനേക്കാളും ഉത്തമമായത്. നാല് ആയ ത്തുകൾ പഠിക്കുകയോ പാരായണം ചെയ്യുകയോ ചെയ്താൽ അതാണ് അയാൾക്ക് നാലു ഒട്ടകങ്ങളെ കിട്ടുന്നതിനേക്കാളും ഉ ത്തമമായത്. (പഠിക്കുകയോ പാരായണം ചെയ്യപ്പെടുകയോ ചെയ്യുന്ന) ആയത്തുകളുടെ എണ്ണത്തിനനുസരിച്ചായിരിക്കും ഒട്ടക ങ്ങളുടെ എണ്ണവും.” (മുസ്‌ലിം)

പള്ളികളിൽ വിജ്ഞാന സദസ്സുകൾ
അബൂഹുറയ്റഃ رَضِيَ اللَّهُ عَنْهُ ൽനിന്ന് നിവേദനം. നബി ‎ﷺ  പറഞ്ഞു:

وَمَا اجْتَمَعَ قَوْمٌ فِى بَيْتٍ مِنْ بُيُوتِ اللَّهِ يَتْلُونَ كِتَابَ اللَّهِ وَيَتَدَارَسُونَهُ بَيْنَهُمْ إِلاَّ نَزَلَتْ عَلَيْهِمُ السَّكِينَةُ وَغَشِيَتْهُمُ الرَّحْمَةُ وَحَفَّتْهُمُ الْمَلاَئِكَةُ وَذَكَرَهُمُ اللَّهُ فِيمَنْ عِنْدَهُ

“ഒരു വിഭാഗം അല്ലാഹുവിന്റെ ഭവനങ്ങളായ പള്ളികളിൽ ഒരു പ ള്ളിയിൽ ഒരുമിച്ചുകൂടുകയും അല്ലാഹുവിന്റെ കിതാബ് പാരായ ണം ചെയ്യുകയും അവരത് അന്യോന്യം പഠിക്കുകയുമായാൽ അവരുടെമേൽ സമാധാനം വന്നിറങ്ങുകയും റഹ്മത്ത് അവരെ മൂടുകയും മലക്കുകൾ അവരെ പൊതിയുകയും അല്ലാഹു ത ന്റെ അടുക്കലുള്ളവരിൽ അവരെ അനുസ്മരിക്കുകയും ചെയ്യും, തീർച്ച.”  (മുസ്‌ലിം)

 

പള്ളിയിൽ ദിക്റെടുക്കുന്നതിന്റെ മഹത്വം
അബൂ സഇൗദിൽഖുദ്രി رَضِيَ اللَّهُ عَنْهُ യിൽനിന്ന് നിവേദനം:

خَرَجَ مُعَاوِيَةُ عَلَى حَلْقَةٍ فِى الْمَسْجِدِ فَقَالَ مَا أَجْلَسَكُمْ قَالُوا جَلَسْنَا نَذْكُرُ اللَّهَ.قَالَ آللَّهِ مَا أَجْلَسَكُمْ إِلاَّ ذَاكَ قَالُوا وَاللَّهِ مَا أَجْلَسَنَا إِلاَّ ذَاكَ. قَالَ أَمَا إِنِّى لَمْ أَسْتَحْلِفْكُمْ تُهْمَةً لَكُمْ وَمَا كَانَ أَحَدٌ بِمَنْزِلَتِى مِنْ رَسُولِ اللَّهِ ‎ﷺ  أَقَلَّ عَنْهُ حَدِيثًا مِنِّى وَإِنَّ رَسُولَ اللَّهِ  خَرَجَ عَلَى حَلْقَةٍ مِنْ أَصْحَابِهِ فَقَالَ: مَا أَجْلَسَكُمْ. قَالُوا جَلَسْنَا نَذْكُرُ اللَّهَ وَنَحْمَدُهُ عَلَى مَا هَدَانَا لِلإِسْلاَمِ وَمَنَّ بِهِ عَلَيْنَا. قَالَ: آللَّهِ مَا أَجْلَسَكُمْ إِلاَّ ذَاكَ. قَالُوا وَاللَّهِ مَا أَجْلَسَنَا إِلاَّ ذَاكَ. قَالَ: أَمَا إِنِّى لَمْ أَسْتَحْلِفْكُمْ تُهْمَةً لَكُمْ وَلَكِنَّهُ أَتَانِى جِبْرِيلُ فَأَخْبَرَنِى أَنَّ اللَّهَ عَزَّ وَجَلَّ يُبَاهِى بِكُمُ الْمَلاَئِكَةَ.

“മുആവിയഃ പള്ളിയിൽ ഒരു സദസ്സിലേക്കു പുറപ്പെട്ടു. അപ്പോൾ അ ദ്ദേഹം ചോദിച്ചു: നിങ്ങളെ കൂട്ടിയിരുത്തിയത് എന്താണ്? അവർ പറഞ്ഞു: ഞങ്ങൾ അല്ലാഹുവിനു ദിക്ർ ചെയ്തുകൊണ്ടിരിക്കു കയാണ്. അദ്ദേഹം പറഞ്ഞു: അല്ലാഹുവാണേ, അല്ലാഹുവിനു ദി ക്റെടുക്കലാണോ നിങ്ങളെ കൂട്ടിയിരുത്തിയത്? അവർ പറഞ്ഞു: അല്ലാഹുവാണേ, അല്ലാഹുവിനു ദിക്റെടുക്കലാണ് ഞങ്ങളെ കൂട്ടി യിരുത്തിയത്. അദ്ദേഹം പറഞ്ഞു: നിങ്ങളെ തെറ്റിദ്ധരിച്ചതിനാലല്ല ഞാൻ നിങ്ങളെക്കൊണ്ട് സത്യം ചെയ്യിച്ചത്. അല്ലാഹുവിന്റെ തിരു ദൂതർ ‎ﷺ  തന്റെ സ്വഹാബികൾ കൂടിയിരിക്കുന്ന ഒരു സദസ്സിലേക്ക് പുറപ്പെട്ടു. തിരുമേനി ചോദിച്ചു: നിങ്ങളെ ഇരുത്തിയത് എന്താ ണ്? അവർ പറഞ്ഞു: അല്ലാഹു ഇസ്ലാമിലേക്ക് ഞങ്ങൾക്കു മാർ ഗം കാണിക്കുകയും ഇസ്ലാംകൊണ്ട് ഞങ്ങളെ അനുഗ്രഹിക്കു കയും ചെയ്തതിനാൽ ഞങ്ങൾ അവനെ സ്മരിക്കുകയും സ്തു തിക്കുകയും ചെയ്തുകൊണ്ടിരിക്കുകയാണ്. തിരുമേനി ‎ﷺ  ചോദി ച്ചു: അല്ലാഹുവാണേ, അതുമാത്രമാണോ നിങ്ങളെ ഇരുത്തിയത്? അവർ പറഞ്ഞു: അല്ലാഹുവാണേ, അതു മാത്രമാണ് ഞങ്ങളെ ഇ രുത്തിയത്. തിരുമേനി ‎ﷺ  പറഞ്ഞു: നിങ്ങളെ തെറ്റിദ്ധരിച്ചതിനാല ല്ല ഞാൻ നിങ്ങളെക്കൊണ്ട് സത്യം ചെയ്യിച്ചത്. പ്രത്യുത, ജിബ്രീൽ എന്റെ അടുക്കൽ വരികയും അല്ലാഹു നിങ്ങളെ പുകഴ്ത്തി മല ക്കുകളോട് പെരുമപറയുന്നു എന്ന് അറിയിക്കുകയും ചെയ്തി രിക്കുന്നു.” (മുസ്‌ലിം)

 

നമസ്കാരം പ്രതീക്ഷിച്ചിരിക്കുന്നതിന്റെ മഹത്വം
അബൂഹുറയ്റഃ رَضِيَ اللَّهُ عَنْهُ യിൽ നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ‎ﷺ  പറഞ്ഞു:

لا يَزَالُ العَبْدُ فِي صَلاةٍ مَا كَانَ فِي مُصَلاهُ يَنْتَظِرُ الصَّلاةَ، وَتَقُولُ المَلائِكَةُ، اللَّهمَّ اغْفِرْ لَهُ، اللَّهمَّ ارْحَمْهُ حَتَّى يَنْصَرِفَ أَوْ يُحْدِثَ. قُلْتُ: مَا يُحْدِثُ؟ قال: يَفْسُو أَوْ يَضْرِطُ.

“ഒരു ദാസൻ തന്റെ മുസ്വല്ലയിൽ നമസ്കാരത്തെ കാത്തിരിക്കു ന്ന സമയമത്രയും അവൻ നമസ്കാരത്തിലായിരിക്കും. മലക്കുകൾ പ്രാർത്ഥിക്കും: അല്ലാഹുവേ, ഇദ്ദേഹം പിരിഞ്ഞു പോകുന്നതുവരേ യോ അല്ലെങ്കിൽ ഇയാൾക്കു വുദ്വൂഅ് നഷ്ടമാകുന്നതുവരേയോ ഇദ്ദേഹത്തിനു പൊറുക്കേണമേ, ഇദ്ദേഹത്തോടു കരുണകാണി ക്കേണമേ. ഞാൻ ചോദിച്ചു: എന്താണ് വുദ്വൂഇനെ നഷ്ടമാക്കുക? തിരുമേനി ‎ﷺ  പറഞ്ഞു: കീഴ്വായുപോകലാണ്.”  (മുസ്‌ലിം)

 

നമസ്കാര സ്ഥലത്ത് മറ സ്വീകരിക്കുക
അബൂ സഇൗദിൽഖുദ്രിയിൽനിന്ന് നിവേദനം. അല്ലാഹു വിന്റെ റസൂൽ ‎ﷺ  പറഞ്ഞു:

إِذَا صَلَّى أَحَدُكُمْ فَلْيُصَلِّ إِلَى سُتْرَةٍ ، وَلْيَدْنُ مِنْهَا

നിങ്ങളിൽ ഒരാൾ നമസ്കരിക്കുകയായാൽ അവൻ ഒരു സു ത്റഃ (മറ)യിലേക്ക് നമസ്കരിക്കട്ടെ. അവൻ അതിനോടു അടുത്തു നിൽക്കട്ടെ.”

 

മുന്നിൽ നടക്കുന്നവനെ തടയുക
അബൂ സഇൗദിൽഖുദ്രി رَضِيَ اللَّهُ عَنْهُ യിൽനിന്ന് നിവേദനം. അല്ലാഹു വിന്റെ റസൂൽ ‎ﷺ  പറഞ്ഞു:

إِذَا كَانَ أَحَدُكُمْ يُصَلِّى فَلاَ يَدَعْ أَحَدًا يَمُرُّ بَيْنَ يَدَيْهِ وَلْيَدْرَأْهُ مَا اسْتَطَاعَ فَإِنْ أَبَى فَلْيُقَاتِلْهُ فَإِنَّمَا هُوَ شَيْطَانٌ….. فإن معه القرين

“നിങ്ങളിൽ ഒരാൾ നമസ്കരിക്കുകയായാൽ ആരേയും തന്റെ മുന്നിലൂടെ നടന്നുപോകുവാൻ വിട്ടേക്കരുത്. കഴിയും വിധം അ വൻ അവനെ(നടന്നുപോകുന്നവനെ) തടുക്കട്ടെ. അവൻ വിസമ്മ തിച്ചാൽ അവനോട് മല്ലിടട്ടെ. കാരണം, അവൻ പിശാച് മാത്രമാ കുന്നു.)) മറ്റൊരു നിവേദനത്തിൽ ഇപ്രകാരം കൂടിയുണ്ട്: ((അവ ന്റെ കൂടെ ക്വരീനുണ്ട്.” (മുസ്‌ലിം)

 

പള്ളിയിൽ കിടക്കാം
അബ്ദുല്ലാഹ് ഇബ്നുസെയ്ദി رَضِيَ اللَّهُ عَنْهُ ൽ നിന്ന് നിവേദനം:

أنَّهُ رَأى رَسُولَ اللهِ  ‎ﷺ  مُسْتَلْقِياً فِي الـمَسْجِدِ وَاضِعاً إحْدَى رِجْلَيْهِ عَلَى الأُخْرَى

“തന്റെ ഒരു കാൽ മറ്റേകാലിന്മേൽവെച്ചുകൊണ്ട് അല്ലാഹുവിന്റെ ദൂതർ ‎ﷺ  പള്ളിയിൽ കിടക്കുന്നത് അദ്ദേഹം കണ്ടു.” (ബുഖാരി)

 

പള്ളിയിൽ താമസിക്കാം
ആഇശാ رَضِيَ اللَّهُ عَنْها  യിൽ നിന്ന് നിവേദനം.

أسْلَمَتِ امْرَأةٌ سَوْدَاءُ لِبَعْضِ العَرَبِ، وَكَانَ لَهَا حِفْشٌ فِي المَسْجِدِ، قالتْ: فَكَانَتْ تَأْتِينَا فَتَحَدَّثُ عِنْدَنَا.

“അറബികളിൽ ചിലരുടെ (അടിമയായ) കറുത്ത ഒരു സ്ത്രീ ഇസ് ലാം സ്വീകരിച്ചു. അവർക്ക് പള്ളിയിൽ ഒരു ചെറിയ തമ്പുണ്ടായിരു ന്നു. ആഇശാ رَضِيَ اللَّهُ عَنْها  പറയുന്നു: അവർ ഞങ്ങളുടെ അടുക്കൽ വരി കയും സംസാരിക്കുകയും ചെയ്യാറുണ്ടായിരുന്നു.”   (ബുഖാരി)

 

 പള്ളിയിൽ ഉറങ്ങാം
ഇബ്നുഉമറി رَضِيَ اللَّهُ عَنْهُ ൽ നിന്ന് നിവേദനം:

كُنَّا نَنَامُ عَلَى عَهْدِ رَسُولِ اللَّهِ ‎ﷺ  فِي الْمَسْجِدِ وَنَحْنُ شَبَابٌ

“ഞങ്ങൾ യുവാക്കളായിരിക്കെ അല്ലാഹുവിന്റെ തിരുദൂതരു ‎ﷺ  ടെ കാലത്ത് പള്ളിയിൽ ഉറങ്ങുമായിരുന്നു.”  
ഇബ്നുഅബ്ബാസ് ‎ رَضِيَ اللَّهُ عَنْهُ പറഞ്ഞു: പള്ളിയെ അന്തിയുറക്കത്തി നും ഉച്ചയുറക്കത്തിനുമുള്ള ഇടമായി സ്വീകരിക്കരുത്.  
 
പള്ളിയിൽ ഇടപാടു പാടില്ല
അബൂഹുറയ്റഃ رَضِيَ اللَّهُ عَنْهُ യിൽ നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ‎ﷺ  പറഞ്ഞു:

إِذا رَأَيْتُمْ مَنْ يَبيعُ أَوْ يَبْتَاعُ فِي الـمَسْجِدِ فَقُولُوا لاَ أَرْبَحَ اللهُ تِجَارَتَكَ

“പള്ളിയിൽ വിൽക്കുകയോ അല്ലെങ്കിൽ വാങ്ങുകയോ ചെയ്യുന്ന വരെ നിങ്ങൾ കണ്ടാൽ നിങ്ങൾ പറയുക: നിന്റെ കച്ചവടത്തിൽ അല്ലാഹു ലാഭം നൽകാതിരിക്കട്ടെ.” 
 
പള്ളിയിൽ നഷ്ടപെട്ടത് പരസ്യം ചെയ്യരുത്
അബൂഹുറയ്റഃ رَضِيَ اللَّهُ عَنْهُ യിൽനിന്ന് നിവേദനം. നബി ‎ﷺ  പറഞ്ഞു:

مَنْ سَمِعَ رَجُلاً يَنْشُدُ ضَالَّةً فِي الـمَسْجِدِ، فَلْيَقُلْ: لا رَدَّهَا اللهُ عَلَيْكَ، فَإِنَّ الـمَسَاجِدَ لَمْ تُبْنَ لِهَذَا.

“പള്ളിയിൽ നഷ്ടപെട്ടത് വിളിച്ചു പറയുന്നവനെ ആരെങ്കിലും കേ ട്ടാൽ,
لا رَدَّهَا اللهُ عَلَيْكَ “അല്ലാഹു നിനക്കത് തിരിച്ചു നൽകാതിരിക്ക ട്ടെ’ എന്നു അവൻ പറയട്ടെ. കാരണം പള്ളി അതിനുവേണ്ടി നിർ മ്മിക്കപെട്ടിട്ടില്ല.”  (മുസ്‌ലിം)
 
പള്ളിയിൽ തുപ്പരുത്
അനസി رَضِيَ اللَّهُ عَنْهُ ൽ നിന്ന് നിവേദനം. തിരുദൂതർ ‎ﷺ  പറഞ്ഞു:

البُزَاقُ فِي الـمَسْجِدِ خَطِيئَةٌ، وَكَفَّارَتُهَا دَفْنُهَا

“പള്ളിയിൽ തുപ്പുന്നതു പാപമാണ്. അതിനുള്ള പ്രായശ്ചിത്തം അതു മൂടലാണ്.”   (ബുഖാരി, മുസ്‌ലിം)
ഇന്നത്തെ പള്ളികളിൽനിന്നു വ്യത്യസ്തമായി പണ്ടു പള്ളി കൾ മണ്ണ്, മണൽ, ചരൽ, പോലുള്ളതുപാകിയവയായിരുന്നു. 
 
ഉള്ളിയും വെളുത്തുള്ളിയും തിന്നു പള്ളിയിൽ വരരുത് എന്തുകൊണ്ട്?
ജാബിർ ഇബ്നുഅബ്ദില്ലയിൽനിന്ന് നിവേദനം. അല്ലാഹു വിന്റെ റസൂൽ ‎ﷺ  പറഞ്ഞു:

مَنْ أكَلَ مِنْ هَذِهِ البَقْلَةِ الثُّومِ وَقالَ مَرَّةً: مَنْ أَكَلَ البَصَلَ وَالثُّومَ وَالكُرَّاثَ فَلا يَقْرَبَنَّ مَسْجِدَنَا فَإِنَّ الـمَلائِكَةَ تَتَأذَّى مِمَّا يَتَأذَّى مِنْهُ بَنُو آدَمَ

 

“വല്ലവരും വെള്ളുള്ളിയിൽനിന്ന് തിന്നാൽ (തിരുമേനി ഒരിക്കൽ പറഞ്ഞു: വല്ലവരും ഉള്ളി, വെള്ളുള്ളി, ഉള്ളിപുല്ല് എന്നിവ തിന്നാൽ) നമ്മുടെ പള്ളിയോട് അടുക്കരുത്. കാരണം മനുഷ്യർക്ക് ഉപദ്രവക രമായത് മലക്കുകളേയും ബുദ്ധിമുട്ടിക്കും.” (മുസ്‌ലിം)
 
ദുർഗന്ധമുള്ളവരെ പുറത്താക്കൽ
ഉമർ  വെള്ളിയാഴ്ച ജുമുഅഃഖുതുബ നിർവ്വഹിക്കവെ ഇ പ്രകാരം പറഞ്ഞു: 

ثُمَّ إِنَّكُمْ أَيُّهَا النَّاسُ تَأْكُلُونَ شَجَرَتَيْنِ لاَ أَرَاهُمَا إِلاَّ خَبِيثَتَيْنِ: هَذَا البَصَلَ والثُومَ ، لَقَدْ رَأَيْتُ رَسُولَ اللهِ ‎ﷺ  إِذَا وَجَدَ رِيحَهُمَا مِنَ الرَجُلِ فِي المَسْجِدِ أُمِرَ بِهِ  فَأُخْرِجَ إِلىَ الْبَقِيعِ فَمَنْ أَكَلَهُمَا فَلْيُمِتْهُمَا طَبْخاً

 

“ജനങ്ങളെ, നിങ്ങൾ ഉള്ളിയും വെളുത്തുള്ളിയും തിന്നുന്നു. ഞാ നാവട്ടെ അവ രണ്ടും ഉപദ്രവകാരികളായിട്ടു മാത്രമാണ് കാണു ന്നത്. തീർച്ചയായും അല്ലാഹുവിന്റെ റസൂൽ പള്ളിയിലുള്ള ആ രിലെങ്കിലും അവയുടെ വാസനയറിഞ്ഞാൽ അയാളെ (പുറത്താ ക്കുവാൻ) കൽപ്പിക്കുകയും അപ്രകാരം ബക്വീഅ്(ക്വബ്ർസ്ഥാന്റെ) ഭാഗത്തേക്ക് അയാൾ പുറത്താക്കപ്പെടുകയും ചെയ്യുമായിരുന്നു. നിങ്ങളിൽ ആരെങ്കിലും ഉള്ളിയോ വെളുത്തുള്ളിയോ ഭക്ഷിക്കുന്നു വെങ്കിൽ വേവിച്ച് അതിന്റെ വാസന കളയുക.”  (മുസ്‌ലിം)
 
പള്ളിയിൽ അനുവദനീയമായ കാര്യങ്ങൾ സംസാരിക്കാം
സിമാക് ഇബ്നു ഹർബി رَضِيَ اللَّهُ عَنْهُ ൽനിന്ന് നിവേദനം:

قُلْتُ لِجَابِرِ بْنِ سَمُرَةَ: أَكُنْتَ تُجَالِسُ رَسُولَ اللهِ ‎ﷺ  ؟ قَالَ: نَعَمْ، كَثِيراً، كَانَ لاَ يَقُومُ مِنْ مُصَلاَّهُ الَّذِي يُصَلِّي فِيهِ الصُّبْحَ حَتَّى تَطْلُعَ الشَّمْسُ، فَإِذَا طَلَعَتْ قَامَ، وَكَانُوا يَتَحَدَّثُونَ فَيَأْخُذُونَ فِي أَمْرِ الجَاهِلِيَّةِ، فَيَضْحَكُونَ، وَيَتَبَسَّمُ.

“ഞാൻ ജാബിർ ബ്നു സമുറഃയോട് ചോദിച്ചു. താങ്കൾ അല്ലാഹുവിന്റെ റസൂലി ‎ﷺ  നോടൊപ്പം ഇരിക്കുമായിരുന്നുവോ? അദ്ദേഹം പ റഞ്ഞു: അതെ. ധാരാളമായി ഇരിക്കുമായിരുന്നു. തിരുമേനി ‎ﷺ  താൻ സ്വുബ്ഹി നമസ്കരിച്ചിരുന്ന സ്ഥലത്തുനിന്ന് സൂര്യൻ ഉദി ക്കുന്നതുവരെ എഴുന്നേൽക്കുമായിരുന്നില്ല. സൂര്യൻ ഉദിച്ചാൽ തിരുമേനി ‎ﷺ  എഴുന്നേൽക്കും. സ്വഹാബികൾ ജാഹിലിയ്യത്തിലെ വിഷ യങ്ങളെടുത്ത് സംസാരിക്കുമായിരുന്നു. അവർ ചിരിക്കും. തിരുമേനി ‎ﷺ  പുഞ്ചിരിക്കും.”  (മുസ്‌ലിം)
 
പള്ളിയിലേക്കു പുറപ്പെട്ടാൽ കൈവിരലുകൾ കോർക്കരുത്
കഅ്ബ് ഇബ്നു ഉജ്റഃ رَضِيَ اللَّهُ عَنْهُ യിൽനിന്ന് നിവേദനം:
إِذَا تَوَضَّأَ أَحَدُكُمْ فَأَحْسَنَ وُضُوءَهُ ثُمَّ خَرَجَ عَامِدًا إِلَى الْمَسْجِدِ فَلَا يُشَبِّكَنَّ يَدَيْهِ فَإِنَّهُ فِي صَلَاةٍ
 
“നിങ്ങളിലൊരാൾ വുദ്വൂഅ് ചെയ്യുകയും വുദ്വൂഅ് നന്നാക്കുക യും ശേഷം പള്ളിയെ ഉദ്ദേശിച്ച് പുറപ്പെടുകയും ചെയ്തൽ അ വൻ തന്റെ ഇരു കൈകളേയും കോർക്കരുത്; കാരണം അവൻ നമസ്കാരത്തിലാണ്.”  
പള്ളിയിൽ ഭക്ഷിക്കാം
അബ്ദുല്ലാഹ് ഇബ്നു ഹാരിഥി رَضِيَ اللَّهُ عَنْهُ ൽനിന്ന് നിവേദനം:

كُنَّا نَأْكُلُ عَلَى عَهْدِ رَسُولِ اللهِ  ‎ﷺ  فِي الْمَسْجِدِ الخُبْزَ وَاللَّحْمَ.

“ഞങ്ങൾ അല്ലാഹുവിന്റെ തിരുദൂതരു ‎ﷺ  ടെ കാലത്ത് പള്ളിയിൽ റൊട്ടിയും മാംസവും ഭക്ഷിക്കുമായിരുന്നു.))  
 
പള്ളിയിൽ കവിത ചൊല്ലാം
അബൂഹുറയ്റഃ യിൽ നിന്ന് നിവേദനം. 
أَنَّ عُمَرَ مَرَّ حَسَّانَ وَهُوَ يُنْشِدُ الشِّعْرَ فِي الـمَسْجِدِ، فَلَحَظَ إِلَيْهِ، فَقَالَ: قَدْ كُنْتُ أُنْشِدُ، وَفِيهِ مَنْ هُوَ خَيْرٌ مِنْكَ
 
“ഹസ്സാൻ, പള്ളിയിൽ കവിത ചൊല്ലവെ ഉമർ അദ്ദേഹത്തിനരികി ലൂടെ നടന്നു. ഉമർ ഹസ്സാനെ സൂക്ഷിച്ചുനോക്കി. ഹസ്സാൻ പറ ഞ്ഞു: പള്ളിയിൽ താങ്കളെക്കാൾ ഉത്തമൻ ഉണ്ടായിരിക്കെ ഞാൻ കവിത ചൊല്ലിയിട്ടുണ്ട്…..”  (മുസ്‌ലിം)
 
പള്ളിയിൽ ആയുധാഭ്യാസം
അബൂഹുറയ്റഃ رَضِيَ اللَّهُ عَنْهُ യിൽ നിന്ന് നിവേദനം. 
بَيْنَا الحَبَشَةُ يَلْعَبُونَ عِنْدَ النَّبِيِّ ‎ﷺ   بِحِرَابِهِمْ دَخَلَ عُمَرُ، فَأَهْوَى إِلَى الحَصَى فَحَصَبَهُمْ بِهَا، فَقال: دَعْهُمْ يَا عُمَرُ.
 
“നബി ‎ﷺ  യുടെ അടുക്കൽ ഹബശക്കാർ അവരുടെ യുദ്ധായുധം കൊണ്ട് കളിക്കവെ ഉമർ കടന്നുവന്നു. ചരൽകല്ലുകളിലേക്കു കു നിഞ്ഞ അദ്ദേഹം അതുകൊണ്ട് അവരെ എറിഞ്ഞു. തിരുമേനി ‎ﷺ  പറഞ്ഞു: ഉമറേ, അവരെ വിട്ടേക്കൂ.” (ബുഖാരി) ആഇശാ رَضِيَ اللَّهُ عَنْها  യിൽ നിന്ന് നിവേദനം. 
رَأَيْتُ النَّبِيَّ  ‎ﷺ  يَسْتُرُنِي بِرِدَائِهِ وَأَنَا أَنْظُرُ إِلَى الْحَبَشَةِ يَلْعَبُونَ فِي الْمَسْجِدِ
 
“ഹബശക്കാർ പള്ളിയിൽ കളിക്കുന്നത് ഞാൻ നോക്കികാണവെ നബി തന്റെ തട്ടം കൊണ്ട് എന്നെ മറക്കുന്നതായി ഞാൻ കണ്ടു….  (മുസ്‌ലിം)
ബാങ്കുവിളിക്കു ശേഷം പള്ളയിൽനിന്ന് ഇറങ്ങരുത്
അബുശഅ്ഥാഇ رَضِيَ اللَّهُ عَنْهُ ൽനിന്ന് നിവേദനം:
سَمِعْتُ أبَا هُرَيْرَةَ، وَرَأى رَجُلاً يَجْتَازُ الـمَسْجِدَ خَارِجاً بَعْدَ الأَذَانِ، فَقَالَ: أمَّا هَذَا فَقَدْ عَصَى أبَا القَاسِمِ  ‎ﷺ 
 
“ബാങ്കുവിളിക്കു ശേഷം പള്ളിയിൽ നിന്ന് പുറപ്പെടുന്ന നിലക്ക് ഒ രാൾ പള്ളിയെ വിട്ടകലുന്നതായി അബൂഹുറയ്റഃ കണ്ടപ്പോൾ അ ദ്ദേഹം പറയുന്നതായി ഞാൻ കേട്ടു: ഇയാൾ അബുൽക്വാസിമി ‎ﷺ  നെ (നബി ‎ﷺ  യെ) ധിക്കരിച്ചിരിക്കുന്നു.”  (മുസ്‌ലിം)
 
നമസ്കരിക്കുന്നവരുടെ മുന്നിൽ നടക്കരുത്
അബൂജുഹയ്മി رَضِيَ اللَّهُ عَنْهُ ൽ നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ‎ﷺ  പറഞ്ഞു:
لَوْ يَعْلَمُ الـمَارُّ بَيْنَ يَدَيِ الـمُصَلِّي مَاذَا عَلَيْهِ، لَكَانَ أنْ يَقِفَ أرْبَعِينَ خَيْراً لَهُ مِنْ أنْ يَمُرَّ بَيْنَ يَدَيْه. قال أبُو النَّضْرِ: لا أدْرِي، أقَالَ أرْبَعِينَ يَوْماً، أوْ شَهْراً، أوْ سَنَةً.
നമസ്കരിച്ചുകൊണ്ടിരിക്കുന്നവന്റെ മുന്നിലൂടെ നടക്കുന്നവന്റെ മേൽ എന്താണു (പാപമായി)ഉള്ളതെന്ന് അവൻ അറിഞ്ഞിരുന്നു വെങ്കിൽ അവന്റെ മുന്നിലൂടെ നടക്കുന്നതിനേക്കാൾ നാൽപ്പതു നിൽക്കലാണ് അവനുത്തമമായത്.  അബുന്നദ്വ്ർ പറഞ്ഞു: നാൽ പ്പതു നാളാണോ, നാൽപ്പതു മാസമാണോ, നാൽപ്പതു വർഷമാ ണോ അദ്ദേഹം പറഞ്ഞതെന്നെനിക്കറിയില്ല.”  (ബുഖാരി, മുസ്‌ലിം)
 
സ്ത്രീകളും പള്ളിയും
ഇബ്നു ഉമറി رَضِيَ اللَّهُ عَنْهُ ൽ നിന്ന് നിവേദനം. അല്ലാഹുവിന്റെ തിരു ദൂതർ ‎ﷺ  പറഞ്ഞു:
لَا تَمْنَعُوا نِسَاءَكُمْ الْمَسَاجِدَ إِذَا اسْتَأْذَنَّكُمْ إِلَيْهَا
“നിങ്ങളുടെ സ്ത്രീകൾ നിങ്ങളോടു പള്ളികളിലേക്കനുവാദം ചോദി ച്ചാൽ നിങ്ങൾ അവരെ പള്ളികളെതൊട്ടു തടയരുത്.”(ബുഖാരി)
 
സ്ത്രീകൾ സുഗന്ധമുപയോഗിച്ച് പുറപ്പെടരുത്
ഇബ്നു മസ്ഉൗദി رَضِيَ اللَّهُ عَنْهُ ന്റെ ഭാര്യ സെയ്നബിൽനിന്ന് നിവേദനം. അല്ലാഹുവിന്റെ തിരുദൂതർ ‎ﷺ  ഞങ്ങളോടു പറഞ്ഞു:
إِذَا شَهِدَتْ إِحْدَاكُنَّ الـمَسْجِدَ فَلا تَمَسَّ طِيباً
 
“നിങ്ങളിലൊരുവൾ പള്ളിയിൽ ഹാജരാകുവാനുദ്ദേശിച്ചാൽ അവൾ സുഗന്ധം തൊടരുത്.”
പുരുഷന്മാരോട് കലരരുത്
അബൂഹുറയ്റഃ رَضِيَ اللَّهُ عَنْهُ യിൽനിന്ന് നിവേദനം. നബി ‎ﷺ  പറഞ്ഞു:
خَيْرُ صُفُوفِ الرِّجَالِ أوَّلُهَا وَشَرُّهَا آخِرُهَا وَخَيْرُ صُفُوفِ النِّسَاءِ آخِرُهَا وَشَرُّهَا أوَّلُهَا
“പുരുഷന്മാരുടെ സ്വഫ്ഫുകളിൽ ഏറ്റവും ശ്രേഷ്ഠമായത് അവ യിൽ ആദ്യത്തേതാണ്. ഏറ്റവും മോശമായത് അവയിൽ അവസാ നത്തേതാണ്. സ്ത്രീകളുടെ സ്വഫ്ഫുകളിൽ ഏറ്റവും ശ്രേഷ്ഠമായ ത് അവയിൽ അവസാനത്തേതാണ്. ഏറ്റവും മോശമായത് അവ യിൽ ആദ്യത്തേതുമാണ്.”  (മുസ്‌ലിം)
 
സ്ത്രീകൾ ആദ്യം പിരിഞ്ഞുപോകണം
ഉമ്മുസലമഃ رَضِيَ اللَّهُ عَنْهُ ൽനിന്ന് നിവേദനം.
أنَّ النِّسَاءَ فِي عَهْدِ رَسُولِ اللهِ ‎ﷺ  كُنَّ إذَا سَلَّمْنَ مِنَ الـمَكْتُوبَةِ قُمْنَ، وَثَبَتَ رَسُولُ اللهِ  وَمَنْ صَلَّى مِنَ الرِّجَالِ مَا شَاءَ اللهُ، فَإذَا قَامَ رَسُولُ اللهِ  قَامَ الرِّجَالُ.
 
“അല്ലാഹുവിന്റെ റസൂലി ‎ﷺ  ന്റെ കാലത്ത് സ്ത്രീകൾ നിർബന്ധ നമസ്കാരത്തിൽനിന്ന് സലാം വീട്ടിയാൽ അവർ എഴുന്നേറ്റുപോ കുമായിരുന്നു. അല്ലാഹുവിന്റെ റസൂലും ‎ﷺ  പുരുഷന്മാരിൽനിന്ന് നമസ്കരിച്ചവരും അല്ലാഹു ഉദ്ദേശിച്ചത്ര(സമയം എഴുന്നേൽക്കാ തെ) ഇരിക്കും. അല്ലാഹുവിന്റെ റസൂൽ ‎ﷺ  എഴുന്നേറ്റാൽ പുരുഷ ന്മാർ എഴുന്നേൽക്കും.”  (ബുഖാരി)
 
ക്വബ്റുകളെ പള്ളികളാക്കരുത്
ജുൻദുബ് ഇബ്നുഅബ്ദില്ല رَضِيَ اللَّهُ عَنْهُ യിൽനിന്നും നിവേദനം:
سَمِعْتُ النّبِيّ قَبْلَ أَنْ يَمُوتَ بِخَمْسٍ, وَهُوَ يَقُولُ: إِنّي أَبْرَأُ إِلَى الله أَنْ يَكُونَ لِي مِنْكُمْ خَلِيلٌ, فَإِنّ الله قَدِ اتّخَذَنِي خَلِيلاً, كَمَا اتّخَذَ إِبْرَاهِيمَ خَلِيلاً, وَلَوْ كُنْتُ مُتّخِذاً مِنْ أُمّتِي خَلِيلاً لاَتّخَذْتُ أَبَا بَكْرٍ خَلِيلاً. أَلاَ وَإِنّ مَنْ كَانَ قَبْلَكُمْ كَانُوا يَتّخِذُونَ قُبُورَ أَنْبِيَائِهِمْ مَسَاجِدَ, أَلاَ فَلاَ تَتّخِذُوا الْقُبُورَ مَسَاجِدَ. فَإِنّي أَنْهَاكُمْ عَنْ ذَلِكَ.
 
“നബി ‎ﷺ  വഫാത്താകുന്നതിന്റെ അഞ്ചു ദിവസങ്ങൾക്കു മുമ്പ് തി രുമേനി ‎ﷺ  പറയുന്നതു ഞാൻ കേട്ടു. നിങ്ങളിൽ എനിക്കൊരു ഖ ലീൽ ഉണ്ടാകുന്നതിൽ നിന്നും ഞാൻ അല്ലാഹുവോടു രക്ഷതേടു കയാണ്. കാരണം അല്ലാഹു ഇബ്റാഹീമിനെ ഖലീലായി സ്വീകരിച്ച തുപോലെ എന്നെ ഖലീലായി സ്വീകരിച്ചിരിക്കുന്നു. എന്റെ ഉമ്മത്തി കളിൽനിന്ന് വല്ലവരേയും ഞാൻ ഖലീലായി സ്വീകരിക്കുമായിരു ന്നെങ്കിൽ തീർച്ചയായും അബൂബക്കറിനെ ഖലീലായി സ്വീകരിക്കു മായിരുന്നു. അറിയുക, നിശ്ചയം നിങ്ങളുടെ മുമ്പുണ്ടായിരുന്ന വർ അവരുടെ നബിമാരുടെ മക്വ്ബറകൾ പള്ളികളായി സ്വീകരി ക്കുമായിരുന്നു. അറിയുക, നിങ്ങൾ മക്വ്ബറകളെ പള്ളികളാക്കി സ്വീകരിക്കരുത്. തീർച്ചയായും ഞാൻ നിങ്ങളോടത് വിരോധിക്കുന്നു.”  (ബുഖാരി, മുസ്‌ലിം)
 
 ക്വബ്റുകളെ പള്ളികളാക്കുന്നവർക്കു നാശം
ആയിശ رَضِيَ اللَّهُ عَنْها  യിൽ നിന്നും നിവേദനം. അവർ പറഞ്ഞു:
لَمَا نَزَلَ بِرَسُولِ الله ، طَفِقَ يَطْرَحُ خَمِيصَةً لَهُ عَلَى وَجْهِهِ. فَإِذَا اغْتَمّ بها كشَفَهَا فقال وهو كذلك: لَعْنَة اللّهُ على الْيَهُودِ وَالنّصَارى. اتّخَذُوا قُبُورَ أَنْبِيَائِهِمْ مَسَاجِدَ يُحَذّرُ مَا صَنَعُوا، وَلَوْلاَ ذَلكَ أُبْرِزَ قَبْرُهُ, غَيْرَ أَنّهُ خُشِيَ أَنّ يُتّخَذَ مَسْجِداً. 
 
“അല്ലാഹുവിന്റെ റസൂലി ‎ﷺ  ന് (മരണസമയം) വന്നണഞ്ഞപ്പോൾ തിരുമേനി ‎ﷺ  ഒരു വസ്ത്രം തന്റെ മുഖത്തേക്ക് ഇടുവാൻ തുടങ്ങി. ശ്വാസം ഇടുങ്ങുമ്പോൾ തിരുമേനി ‎ﷺ  അത് മുഖത്തുനിന്ന് നീ ക്കും. ആ അവസ്ഥയിൽ തിരുമേനി ‎ﷺ  പറയുകയാണ്: യഹൂദിക ളേയും കൈ്രസ്തവരേയും അല്ലാഹു ശപിച്ചിരിക്കുന്നു. അവർ അ വരുടെ നബിമാരുടെ മക്വ്ബറകൾ പള്ളികളാക്കിയിരിക്കുന്നു. അവർ ചെയ്തതിനെക്കുറിച്ച് മുന്നറിയിപ്പ് നൽകുകയായിരുന്നു തിരുമേനി ‎ﷺ. അതില്ലായിരുന്നുവെങ്കിൽ തിരുനബി ‎ﷺ  യുടെ ക്വബ്ർ വീടിനുപുറത്താക്കപ്പെടുമായിരുന്നു; എന്നാൽ അത് പള്ളിയാക്ക പ്പെടുമെന്നു തിരുമേനി ‎ﷺ   ഭയന്നു.” (ബുഖാരി, മുസ്‌ലിം)
ഇബ്നു മസ്ഉൗദി رَضِيَ اللَّهُ عَنْهُ ൽനിന്നും നബി ‎ﷺ  പറഞ്ഞതായി നിവേദനം:
إِنَّ مِنْ شِرَارِ النَّاسِ مَنْ تُدْرِكُهُمُ السَّاعَةُ وَهُمْ أَحْيَاءُ، وَالَّذِينَ يَتَّخِذُونَ الْقُبُورَ مَسَاجِدَ 
“നിശ്ചയം, ജനങ്ങളിൽ അതിനീചന്മാർ ക്വിയാമതുനാൾ സംഭവി ക്കുമ്പോൾ ജിവിച്ചിരിക്കുന്നവരും ക്വബ്റുകളെ ആരാധനാലയങ്ങ ളാക്കുന്നവരുമാണ്.”   
 
പള്ളികൾ തശ്യീദ് ചെയ്താൽ
ഇബ്നു അബ്ബാസി رَضِيَ اللَّهُ عَنْهُ ൽനിന്ന് നിവേദനം. നബി ‎ﷺ  പറഞ്ഞു:
مَا أُمِرْتُ بِتَشْيِيدِ الْمَسَاجِدِ قَالَ ابْنُ عَبَّاسٍ لَتُزَخْرِفُنَّهَا كَمَا زَخْرَفَتْ الْيَهُودُ وَالنَّصَارَى
 
“പള്ളികൾ തശ്യീദ് ചെയ്യുവാൻ ഞാൻ കൽപിക്കപെട്ടിട്ടില്ല. ഇബ്നു അബ്ബാസ് ‎ رَضِيَ اللَّهُ عَنْهُ പറഞ്ഞു: ജൂതരും കൈ്രസ്തവരും അലങ്കരിച്ചതു പോലെ നിങ്ങളും അവയെ അലങ്കരിക്കുകതന്നെ ചെയ്യും.”
പള്ളികൾ വലിപ്പം കൂട്ടലും ഉയരം കൂട്ടലുമാണ് അവയെ തശ്യീദ് ചെയ്യൽ. അതാകട്ടെ പള്ളിയെ അലങ്കരിക്കുവാൻ വഴി വെക്കുന്ന കാര്യമാണ്.  
 
പള്ളി മോടികൂട്ടൽ അന്ത്യനാളിന്റെ അടയാളങ്ങളിൽ പെട്ടതാണ്
അനസ് ഇബ്നു മാലികി رَضِيَ اللَّهُ عَنْهُ ൽനിന്നും നിവേദനം:
نَهَى رَسُولُ اللَّهِ ‎ﷺ  أَنْ يَتَبَاهَى النَّاسُ فِي الْمَسَاجِدِ
“(ജനങ്ങൾ പള്ളികൾ മോടികൂട്ടുന്നതിൽ പെരുമ കാണിക്കുന്നത് അല്ലാഹുവിന്റെ റസൂൽs  വിരോധിച്ചു.”
അനസി رَضِيَ اللَّهُ عَنْهُ ൽനിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ‎ﷺ  പറഞ്ഞു:
لَا تَقُومُ السَّاعَةُ حَتَّى يَتَبَاهَى النَّاسُ فِي الْمَسَاجِدِ
“ജനങ്ങൾ പള്ളികൾ മോടികൂട്ടുന്നതിൽ പെരുമ കാണിക്കുന്നതു വരെ അന്ത്യനാൾ സംഭവിക്കുകയില്ല
 
പള്ളികൾ വഴികളാക്കരുത്
അനസി رَضِيَ اللَّهُ عَنْهُ ൽ നിന്ന് നിവേദനം. തിരുദൂതർ ‎ﷺ  പറഞ്ഞു:
مِنْ اقْتِرَابِ السَّاعَةِ ….. وَأَنْ تُتَّخَذَ الْمَسَاجِدُ طُرُقًا
 
“പള്ളികൾ വഴികളായി സ്വീകരിക്കപ്പെടുന്നതും,….. അന്ത്യനാൾ അടു 
ത്തതിനെ (അറിയിക്കുന്ന കാര്യങ്ങളിൽപെട്ടതാണ്.” 
ഇബ്നുമസ്ഉൗദി رَضِيَ اللَّهُ عَنْهُ ൽ നിന്ന് നിവേദനം. അല്ലാഹുവിന്റെ തിരുദൂതർ ‎ﷺ  പറയുന്നത് ഞാൻ കേട്ടു:
إِنَّ مِنْ أَشْرَاطِ السَّاعَةِ أَنْ يَمُرَّ الرَّجُلُ فِي الْمَسْجِدِ لَا يُصَلِّي فِيهِ رَكْعَتَيْنِ
“പള്ളിയിൽ രണ്ടു റക്അത്ത് നമസ്കരിക്കാതെ ഒരാൾ പള്ളിയി ലൂടെ നടന്നുപോവുകയെന്നത് അന്ത്യനാളിന്റെ അടയാളങ്ങളിൽ പെട്ടതാണ്”  
 
ഭൗതിക വിഷയങ്ങൾക്കായി മാത്രം പള്ളിയിൽ സംഗമിക്കരുത്
അല്ലാഹുവിന്റെ റസൂൽ ‎ﷺ  പറഞ്ഞതായി അബ്ദുല്ലാഹിബ്നു മസ്ഉൗദി رَضِيَ اللَّهُ عَنْهُ ൽ നിന്ന് നിവേദനം: 
سَيَكُونُ فِي آخِرِ الزَّمَانِ قَوْمٌ يَجْلِسُونَ فيِ الْمَسَاجِدِ حِلَقًا حِلَقًا ، إِمَامُهُمْ الدُّنْياَ فَلَا تُجالِسُوهُمْ، فَإَنَّهُ لَيْسَ لِلَّهِ فِيهِمْ حَاجَةٌ
“കാലാവസാനത്തിൽ ഒരു വിഭാഗം ആളുകളുണ്ടാകും. അവർ പ ള്ളികളിൽ കൂട്ടങ്ങളായി കൂടിയിരിക്കും. അവരുടെ (സംസാരത്തി ന്റെ) മുഖ്യ വിഷയം ദുനിയാവ് ആയിരിക്കും. നിങ്ങൾ അവരുടെ കൂടെ ഇരിക്കരുത്. കാരണം അവരിൽ അല്ലാഹുവിന് യാതൊരു ആവശ്യവുമില്ല.”  മറ്റൊരു നിവേദനത്തിൽ:
يَأْتِي عَلَى النَّاسِ زَمَانٌ يَكُونُ حَدِيثُهُمْ فِي مَسَاجِدِهِمْ فِي أَمْرِ دُنْيَاهُمْ، فَلَا تُجالِسُوهُمْ، فَلَيْسَ لِلَّهِ فِيهِمْ حَاجَةٌ
“ജനങ്ങൾക്ക് ഒരു കാലം വരും. പള്ളികളിൽ അവരുടെ സംസാരം ദുൻയാവിന്റെ കാര്യത്തിലായിരിക്കും. നിങ്ങൾ അവരുടെ കൂടെ ഇരിക്കരുത്. കാരണം അവരിൽ അല്ലാഹുവിന് യാതൊരു ആവശ്യവുമില്ല.”
 
പള്ളിയിൽനിന്ന് പുറപ്പെടുമ്പോൾ ഇടതുകാൽ മുന്തിപ്പിക്കുക
അനസി رَضِيَ اللَّهُ عَنْهُ ൽ നിന്ന് നിവേദനം. അദ്ദേഹം പറഞ്ഞു:
مِنَ السُّنَّةِ إِذَا دَخَلتَ الـمَسْجِدَ أَنْ تَبدَأَ بِرِجْلِكَ اليُمْنَى، وَإِذَا خَرَجتَ أَنْ تَبْدَأَ بِرِجْلِكَ اليُسْرَى.
“പള്ളിയിൽ പ്രവേശിക്കുമ്പോൾ താങ്കളുടെ വലതുകാൽ കൊണ്ട് തുടങ്ങുകയെന്നതും പള്ളിയിൽനിന്നു പുറപ്പെടുമ്പോൾ ഇടതു കാൽ കൊണ്ട് തുടങ്ങുകയെന്നതും സുന്നത്തിൽ പെട്ടതാണ്.”
 
പള്ളയിൽനിന്ന് പുറപ്പെടുമ്പോൾ ചൊല്ലേണ്ടത്
പള്ളിയിൽനിന്ന് പുറപ്പെടുമ്പോൾ ഇപ്രകാരം ചൊല്ലുവാൻ നബി ‎ﷺ  കൽപിച്ചതായി ഇമാം മുസ്ലിം നിവേദനം ചെയ്തിട്ടുണ്ട്.
اللَّهُمَّ إِنِّى أَسْأَلُكَ مِنْ فَضْلِكَ
“അല്ലാഹുവേ, നിന്റെ ഒൗദാര്യത്തിൽനിന്നും ഞാൻ നിന്നോട് തേടുന്നു.”
 
പള്ളിയിൽനിന്ന് പുറപ്പെടുമ്പോൾ നബി ‎ﷺ , ചൊല്ലിയതാ യി ഇമാം അബൂദാവൂദ്, ഇബ്നുമാജഃ, ഇബ്നുസ്സുന്നി എന്നിവർ റിപ്പോർട്ട് ചെയ്ത ഹദീഥിൽ ഇപ്രകാരമുണ്ട്:  
بِسْمِ اللهِ والصَّلاَةُ والسَّلاَمُ عَلَى رَسُولِ الله، اللَّهُمّ اِغْفِرْ لِي ذُنُوبي
 
അല്ലാഹുവിന്റെ നാമത്തിൽ (ഞാൻ പള്ളിയിൽനിന്ന് പുറത്തിറ ങ്ങുന്നു) സ്വലാത്തും സലാമും അല്ലാഹുവിന്റെ തിരുദൂതരിൽ ഉ ണ്ടാവട്ടേ. അല്ലാഹുവേ, എന്റെ പാപങ്ങൾ എനിക്കു നീ പൊറു ക്കേണമേ.
 
അബൂഹുറയ്റഃ رَضِيَ اللَّهُ عَنْهُ യിൽ നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ‎ﷺ  പറഞ്ഞു:
…. وَإِذَا خَرَجَ فَلْيُسَلِّمْ عَلَى النَّبِيِّ ‎ﷺ  وَلْيَقُلْ اللَّهُمَّ اعْصِمْنِي مِنْ الشَّيْطَانِ الرَّجِيمِ 
 
“നിങ്ങളിലൊരാൾ….. (പള്ളിയിൽ നിന്ന്) പുറപ്പെട്ടാൽ നബി ‎ﷺ  യുടെ മേൽ സലാം ഒാതട്ടേ, അവൻ:
اللَّهُمَّ اعْصِمْنِي مِنْ الشَّيْطَانِ الرَّجِيمِ
 
“അല്ലാഹുവേ, ശപിക്കപ്പെട്ട ശൈയ്ത്വാനിൽനിന്ന് നീ എന്നെ സം രക്ഷിക്കേണമേ’ എന്നു പറയുകയും ചെയ്യട്ടേ.”
പുണ്യയാത്ര ആകാവുന്ന മൂന്നു പള്ളികൾ
അബൂഹുറയ്റഃ ‎ رَضِيَ اللَّهُ عَنْهُ യിൽനിന്ന് നിവേദനം. നബി ‎ﷺ  പറഞ്ഞു:
لاَ تُشَدُّ الرِّحَالُ إِلاَّ إِلَى ثَلاَثَةِ مَسَاجِدَ الـمَسْجِدِ الحَرَامِ وَمَسْجِدِ الرَّسُولِ ‎ﷺ  وَمَسْجِدِ الأَقْصَى
 
“മൂന്നു പള്ളികളിലേക്കല്ലാതെ യാത്രകെട്ടി പുറപ്പെടാവതല്ല. മസ്ജി ദുൽഹറാം, മസ്ജിദുർറസൂൽ (മസ്ജിദുന്നബവി), മസ്ജിദുൽഅ ക്വ്സ്വാ.”   (ബുഖാരി)
 
മൂന്നു പള്ളികൾ, നമസ്കാരത്തിന്റെ മഹത്വം
അബൂഹുറയ്റഃ رَضِيَ اللَّهُ عَنْهُ യിൽനിന്ന് നിവേദനം. നബി ‎ﷺ  പറഞ്ഞു:
صَلاَةٌ فِي مَسْجِدِي أَفْضَلُ مِنْ أَلْفِ صَلاَةٍ فِيمَا سِوَاهُ. إِلاَّ الْمَسْجِدَ الْحَرَامَ. وَصَلاَةٌ فِي الْمَسْجِدِ الْحَرَامِ أَفْضَلُ مِنْ مِائَةِ أَلْفِ صَلاَةٍ فِيمَا سِوَاهُ
 
((എന്റെ പള്ളിയിൽ (മസ്ജിദുന്നബവി) ഒരു നമസ്കാരം മറ്റു പള്ളിക ളിൽ ആയിരം നമസ്കാരങ്ങളേക്കാൾ ശ്രേഷ്ഠമാണ്; മസ്ജിദുൽ ഹറാം ഒഴിച്ച്. മസ്ജിദുൽഹറാമിൽ ഒരു നമസ്കാരം ഇതര പള്ളി കളിൽ ഒരു ലക്ഷം നമസ്കരിക്കുന്നതിനേക്കാൾ ശ്രേഷ്ഠമാണ്.)) 
 
മസ്ജിദു ക്വുബാഇൽ നമസ്കാരത്തിന്റെ മഹത്വം
ഇബ്നു ഉമറി رَضِيَ اللَّهُ عَنْهُ ൽ നിന്ന് നിവേദനം.
كَانَ رَسُولُ اللَّهِ يَأْتِي مَسْجِدَ قُبَاءٍ رَاكِبًا وَمَاشِيًا فَيُصَلِّي فِيهِ رَكْعَتَيْنِ
 
“അല്ലാഹുവിന്റെ തിരുദൂതർ ‎ﷺ  വാഹനത്തിൽ സഞ്ചരിച്ചും നട ന്നും മസ്ജിദു ക്വുബായിലെത്തുകയും അതിൽ രണ്ട് റക്അത്ത് നമസ്കരിക്കുകയും ചെയ്യുമായിരുന്നു.”  (മുസ്‌ലിം)
ഉസയ്ദ് ഇബ്നു ഹുദ്വയ്റി رَضِيَ اللَّهُ عَنْهُ ൽ നിന്ന്   നിവേദനം:
الصَّلَاةُ فِي مَسْجِدِ قُبَاءٍ كَعُمْرَةٍ
 
“ക്വുബാ പള്ളിയിൽ നമസ്കാരം ഒരു ഉംറഃ പോലെയാണ്.”
 
അബ്ദുൽ ജബ്ബാർ അബ്ദുല്ല

Leave a Reply

Your email address will not be published.

Similar Posts