നല്ലവരോടൊപ്പം ഇരിക്കുക
അല്ലാഹു പറഞ്ഞു:
وَإِمَّا يُنسِيَنَّكَ الشَّيْطَانُ فَلَا تَقْعُدْ بَعْدَ الذِّكْرَىٰ مَعَ الْقَوْمِ الظَّالِمِينَ ﴿٦٨﴾ (الأنعام: ٦٨)
“…..ഇനി വല്ലപ്പോഴും നിന്നെ പിശാച് മറപ്പിച്ചുകളയുന്നപക്ഷം ഒാർ മവന്നതിനു ശേഷം അക്രമികളായ ആ ആളുകളുടെകൂടെ നീ ഇരിക്കരുത്” (ഖുർആൻ 6: 68)
നല്ലകൂട്ടുകാരന്റെ ഉപമ
അബൂമൂസ رَضِيَ اللَّهُ عَنْهُ യിൽനിന്ന് നിവേദനം. തിരുനബി ﷺ പറഞ്ഞു
مَثَلُ الجَلِيسِ الصَّالِحِ وَالسَّوْءِ، كَحَامِلِ المِسْكِ وَنَافِخِ الكِيرِ، فَحَامِلُ المِسْكِ: إِمَّا أنْ يُحْذِيَكَ، وَإِمَّا أنْ تَبْتَاعَ مِنْهُ، وَإِمَّا أنْ تَجِدَ مِنْهُ رِيحاً طَيِّبَةً. …..
“നല്ലകൂട്ടുകാരന്റേയും ചീത്തകൂട്ടുകാരന്റേയും ഉപമ കസ്തൂരി വഹിക്കുന്നവന്റേയും ഉലയിൽ ഉൗതുന്നവന്റേയും ഉപമയാണ്. എ ന്നാൽ കസ്തൂരിവാഹകൻ, ഒന്നുകിൽ അയാൾ താങ്കൾക്ക് നൽ കിയേക്കാം. അല്ലെങ്കിൽ അയാളിൽനിന്ന് വിലക്ക് വാങ്ങുകയോ അതുമല്ലെങ്കിൽ നല്ല ഒരു പരിമളം ഏൽക്കുകയോ ചെയ്യാം….” (ബുഖാരി)
ചീത്തകൂട്ടുകാരന്റെ ഉപമ
ഉപരി സൂചിത അബൂമൂസ رَضِيَ اللَّهُ عَنْهُ യിൽനിുള്ള ഹദീഥിൽ ചീത്ത കൂട്ടുകാരനെ ഉലയിൽ ഉൗതുന്നവനോട് ഉപമിച്ചുകൊണ്ട് അവ ന്റെ പ്രത്യേകത പറയപ്പെടുന്നത് ഇപ്രകാരമാണ്:
…..وَنَافِخُ الكِيرِ: إِمَّا أنْ يُحْرِقَ ثِيَابَكَ، وَإِمَّا أنْ تَجِدَ رِيحاً خَبِيثَةً
“…..ഉലയിൽ ഉൗതുന്നവൻ ഒന്നുകിൽ താങ്കളുടെ വസ്ത്രം കരിച്ചേ ക്കും അല്ലെങ്കിൽ താങ്കൾക്ക് ഒരു വൃത്തികെട്ട മണം അനുഭവി ക്കാം.” (ബുഖാരി)
അല്ലാഹുവിനുവേണ്ടി കൂടിയിരിക്കുന്നതിന്റെ മഹത്വം
മുആദ് ഇബ്നു ജബലി رَضِيَ اللَّهُ عَنْهُ ൽ നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
قال الله وَجَبَتْ مَحَبَّتِي لِلْمُتَحَابِّينَ فِيَّ وَلِلْمُتَجَالِسِينَ فِيَّ….
“അല്ലാഹു പറഞ്ഞു: എന്റെ മാർഗത്തിൽ പരസ്പരം സ്നേഹി ക്കുന്നവർക്കും, എന്റെ മാർഗത്തിൽ പരസ്പരം കൂടിയിരിക്കുന്ന വർക്കും, ….. എന്റെ സ്നേഹം അനിവാര്യമായി” (മുവത്ത്വഉമാലിക്, അൽബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)
കൂടിയിരുന്ന് ദിക്റെടുക്കുന്നതിന്റെ മഹത്വം
അബുദ്ദർദാഇ رَضِيَ اللَّهُ عَنْهُ ൽനിന്ന് നിവേദനം. നബി ﷺ പറഞ്ഞു:
لَيَبْعَثَنَّ اللهُ أَقْوَاماً يَوْمَ الْقِيَامَةِ، فِي وُجُوهِهِمْ النُّورُ عَلَى منَابِرِ اللُّؤْلُؤِ، يَغْبِطُهُمُ النَّاسُ، لَيْسُوا بِأَنْبِيَاءَ وَلاَ شُهَدَاءَ، قَالَ: فَجَثَى أَعرَابِيٌّ عَلَى رُكْبَتَيْهِ. فَقَالَ: يَا رَسُولَ الله جَلِّهِمْ لَنَا نَعْرِفُهُمْ. قَالَ: هُمُ المُتحَابِّونَ فِي الله منْ قَبائِلَ شَتَّى وَبِلاَدٍ شَتَّى، يَجْتَمِعُونَ عَلى ذِكْرِ اللهِ يَذْكُرُونَهُ
“അല്ലാഹു ക്വിയാമത്ത് നാളിൽ ഒരു വിഭാഗം ആളുകളെ ഉയിർ ത്തെഴുന്നേൽപ്പിക്കുകതന്നെ ചെയ്യും, അവരുടെ മുഖങ്ങളിൽ പ്ര കാശമുണ്ട്. മുത്തുകൾ കൊണ്ടുള്ള മിമ്പറുകളിലായിരിക്കും അ വർ. ജനങ്ങൾ അവരിലേക്ക് ആഗ്രഹം ജനിച്ചു ചെല്ലും. അവരാ കട്ടെ നബിമാരോ ശുഹദാക്കളോ അല്ല. അപ്പോൾ ഒരു ഗ്രാമീണൻ (അഅ്റാബി) മുട്ടുകുത്തിയിരുന്നുകൊണ്ട് ചോദിച്ചു: അല്ലാഹുവി ന്റെ ദൂതരെ, ഞങ്ങൾ അവരെ അറിയുന്നതിനുവേണ്ടി ഒന്നു വ്യ ക്തമാക്കിത്തരൂ. തിരുമേനി ﷺ പറഞ്ഞു: അവർ അല്ലാഹുവിന്റെ മാർഗത്തിൽ പരസ്പരം സ്നേഹിച്ച വ്യത്യസ്ത ദേശങ്ങളിൽപ്പെട്ടവ രും വ്യത്യസ്ത ഗോത്രങ്ങളിൽപ്പെട്ടവരുമാണ്. അല്ലാഹുവിന് ദിക്ർ എടുക്കുവാൻ അവർ ഒരുമിച്ചുകൂടിയിരിക്കുന്നു. അവർ അല്ലാഹു വിനെ സ്മരിച്ചുകൊണ്ടിരിക്കുന്നു.”. (ത്വബറാനി. ഇമാം അൽമുൻദിരി ഹസനെന്ന് വിശേഷിപ്പിച്ചു. ഇമാം അൽ ഹയ്ഥമി ഹദീഥിന്റെ റാവിമാർ വിശ്വസ്തരാണെന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്)
ബിദ്ഇ ദിക്റു ഹൽക്വഃകൾ
അംറ് ഇബ്നുയഹ്യാ رَضِيَ اللَّهُ عَنْهُ തന്റെ പിതാവിൽനിന്നും നിവേദനം ചെയ്യുന്നു:
كُنَّا نَجْلِسُ عَلَى بَابِ عَبْدِ اللَّهِ بْنِ مَسْعُودٍ قَبْلَ صَلَاةِ الْغَدَاةِ فَإِذَا خَرَجَ مَشَيْنَا مَعَهُ إِلَى الْمَسْجِدِ. فَجَاءَنَا أَبُو مُوسَى الْأَشْعَرِيُّ فَقَالَ أَخَرَجَ إِلَيْكُمْ أَبُو عَبْدِ الرَّحْمَنِ بَعْدُ قُلْنَا لَا فَجَلَسَ مَعَنَا حَتَّى خَرَجَ فَلَمَّا خَرَجَ قُمْنَا إِلَيْهِ جَمِيعًا
فَقَالَ لَهُ أَبُو مُوسَى يَا أَبَا عَبْدِ الرَّحْمَنِ إِنِّي رَأَيْتُ فِي الْمَسْجِدِ آنِفًا أَمْرًا أَنْكَرْتُهُ وَلَمْ أَرَ وَالْحَمْدُ لِلَّهِ إِلَّا خَيْرًا قَالَ فَمَا هُوَ فَقَالَ إِنْ عِشْتَ فَسَتَرَاهُ
قَالَ رَأَيْتُ فِي الْمَسْجِدِ قَوْمًا حِلَقًا جُلُوسًا يَنْتَظِرُونَ الصَّلَاةَ فِي كُلِّ حَلْقَةٍ رَجُلٌ وَفِي أَيْدِيهِمْ حَصًى فَيَقُولُ كَبِّرُوا مِائَةً فَيُكَبِّرُونَ مِائَةً فَيَقُولُ هَلِّلُوا مِائَةً فَيُهَلِّلُونَ مِائَةً وَيَقُولُ سَبِّحُوا مِائَةً فَيُسَبِّحُونَ مِائَةً
قَالَ فَمَاذَا قُلْتَ لَهُمْ قَالَ مَا قُلْتُ لَهُمْ شَيْئًا انْتِظَارَ رَأْيِكَ وَانْتِظَارَ أَمْرِكَ
قَالَ أَفَلَا أَمَرْتَهُمْ أَنْ يَعُدُّوا سَيِّئَاتِهِمْ وَضَمِنْتَ لَهُمْ أَنْ لَا يَضِيعَ مِنْ حَسَنَاتِهِمْ ثُمَّ مَضَى وَمَضَيْنَا مَعَهُ حَتَّى أَتَى حَلْقَةً مِنْ تِلْكَ الْحِلَقِ فَوَقَفَ عَلَيْهِمْ فَقَالَ مَا هَذَا الَّذِي أَرَاكُمْ تَصْنَعُونَ قَالُوا يَا أَبَا عَبْدِ الرَّحْمَنِ حَصًى نَعُدُّ بِهِ التَّكْبِيرَ وَالتَّهْلِيلَ وَالتَّسْبِيحَ
قَالَ فَعُدُّوا سَيِّئَاتِكُمْ فَأَنَا ضَامِنٌ أَنْ لَا يَضِيعَ مِنْ حَسَنَاتِكُمْ شَيْءٌ
وَيْحَكُمْ يَا أُمَّةَ مُحَمَّدٍ مَا أَسْرَعَ هَلَكَتَكُمْ هَؤُلَاءِ صَحَابَةُ نَبِيِّكُمْ صَلَّى اللَّهُ عَلَيْهِ وَسَلَّمَ مُتَوَافِرُونَ وَهَذِهِ ثِيَابُهُ لَمْ تَبْلَ وَآنِيَتُهُ لَمْ تُكْسَرْ وَالَّذِي نَفْسِي بِيَدِهِ إِنَّكُمْ لَعَلَى مِلَّةٍ هِيَ أَهْدَى مِنْ مِلَّةِ مُحَمَّدٍ أَوْ مُفْتَتِحُو بَابِ ضَلَالَةٍ
قَالُوا وَاللَّهِ يَا أَبَا عَبْدِ الرَّحْمَنِ مَا أَرَدْنَا إِلَّا الْخَيْرَ قَالَ وَكَمْ مِنْ مُرِيدٍ لِلْخَيْرِ لَنْ يُصِيبَهُ إِنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ حدثنا أَنَّ قَوْمًا يَقْرَءُونَ الْقُرْآنَ لَا يُجَاوِزُ تَرَاقِيَهُمْ وَايْمُ اللَّهِ مَا أَدْرِي لَعَلَّ أَكْثَرَهُمْ مِنْكُمْ
ثُمَّ تَوَلَّى عَنْهُمْ فَقَالَ عَمْرُو بْنُ سَلَمَةَ رَأَيْنَا عَامَّةَ أُولَئِكَ الْحِلَقِ يُطَاعِنُونَا يَوْمَ النَّهْرَوَانِ مَعَ الْخَوَارِجِ
ഞങ്ങൾ ഇബ്നു മസ്ഉൗദി رَضِيَ اللَّهُ عَنْهُ ന്റെ വീട്ടുപടിക്കൽ ഫജ്റ് നമ സ്കാരത്തിനുമുമ്പ് ഇരിക്കുമായിരുന്നു. അദ്ദേഹം പുറപ്പെട്ടാൽ ഞങ്ങൾ അദ്ദേഹത്തോടൊപ്പം പള്ളിയിലേക്ക് നടക്കും.
അപ്പോൾ അബൂമൂസൽഅശ്അരി رَضِيَ اللَّهُ عَنْهُ ഞങ്ങളുടെ അടുക്ക ലേക്ക് വന്നുകൊണ്ട് പറഞ്ഞു: അബൂ അബ്ദുർറഹ്മാൻ നിങ്ങളു ടെ അടുത്തേക്ക് പുറപ്പെട്ടുവോ?
ഞങ്ങൾ പറഞ്ഞു: ഇല്ല. അദ്ദേഹം ഇബ്നുമസ്ഉൗദ് رَضِيَ اللَّهُ عَنْهُ ഇറ ങ്ങുവോളം ഞങ്ങളോടൊപ്പം ഇരുന്നു. അദ്ദേഹം പുറപ്പെട്ടപ്പോൾ ഞങ്ങളെല്ലാവരും അദ്ദേഹത്തിനടുത്തേക്ക് എഴുന്നേറ്റുചെന്നു.
അബൂമൂസാ رَضِيَ اللَّهُ عَنْهُ അദ്ദേഹത്തോടു പറഞ്ഞു: അബൂ അബ്ദിർ റ്വഹ്മാൻ, ഞാൻ പള്ളിയിൽ തൊട്ടുമുമ്പ് എനിക്ക് അപരിചിതമാ യ ഒരു കാര്യം കണ്ടു. അൽഹംദുലില്ലാഹ്, ഞാൻ നല്ലതു മാത്രമാ ണ് കണ്ടത്.
അദ്ദേഹം ചോദിച്ചു: അത് എന്താണ്? അബൂമൂസാ رَضِيَ اللَّهُ عَنْهُ പറഞ്ഞു: താങ്കൾ ജീവിച്ചിരുന്നാൽ അത് കാണാവുന്നതാണ്.
അദ്ദേഹം പറഞ്ഞു: പള്ളിയിൽ ഒരു വിഭാഗം നമസ്കാരം പ്രതീക്ഷിച്ചുകൊണ്ട് ഹൽക്വകളായി (വട്ടംകൂടി) ഇരിക്കുന്നു.
എല്ലാ ഹൽക്വയിലും ഒരാളുണ്ട്. അവരുടെ കൈകളിൽ ക ല്ലുകളുമുണ്ട്. അയാൾ പറയും: നിങ്ങൾ നൂറു തവണ അല്ലാഹു അക്ബർ ചൊല്ലുക. അപ്പോൾ അവർ നൂറ് തവണ അല്ലാഹു അ ക്ബർ ചൊല്ലും. അയാൾ പറയും: നിങ്ങൾ നൂറു തവണ ലാഇലാ ഹ ഇല്ലല്ലാഹ് ചൊല്ലുക. അപ്പോൾ അവർ നൂറ് തവണ ലാ ഇലാഹ ഇല്ലല്ലാഹ് ചൊല്ലും. അയാൾ പറയും: നിങ്ങൾ നൂറു തവണ സു ബ്ഹാനല്ലാഹ് ചൊല്ലുക. അപ്പോൾ അവർ നൂറ് തവണ സുബ്ഹാ നല്ലാഹ് ചൊല്ലും.
ഇബ്നു മസ്ഉൗദ് رَضِيَ اللَّهُ عَنْهُ പറഞ്ഞു: അപ്പോൾ താങ്കൾ അവരോ ട് എന്താണ് പറഞ്ഞത്? അദ്ദേഹം പറഞ്ഞു: താങ്കളുടെ അഭിപ്രാ യവും കൽപനയും കാത്ത് ഞാൻ അവരോട് ഒന്നും പറഞ്ഞിട്ടില്ല.
ഇബ്നു മസ്ഉൗദ് رَضِيَ اللَّهُ عَنْهُ പറഞ്ഞു: അവരുടെ തെറ്റുകൾ എണ്ണുവാൻ താങ്കൾക്ക് അവരോടു കൽപ്പിക്കാമായിരുന്നില്ലേ? എ ങ്കിൽ അവരുടെ നന്മകളിൽ യാതൊന്നും നഷ്ടപ്പെടുകയില്ലെ ന്ന് താങ്കൾക്ക് അവർക്ക് ഉറപ്പ് നൽകാമായിരുന്നു. ശേഷം അദ്ദേ ഹം നടന്നു നീങ്ങി. ഞങ്ങളും അദ്ദേഹത്തോടൊപ്പം നടന്നുനീങ്ങി. ആ ഹലക്വകളിൽ ഒരു ഹലക്വയുടെ അടുത്തെത്തിയ ശേഷം അ വരുടെ അടുത്തുനിന്ന് അദ്ദേഹം പറഞ്ഞു: നിങ്ങൾ പ്രവർത്തി ക്കുന്നത് എന്താണ്? അവർ പറഞ്ഞു: അബാ അബ്ദിർറഹ്മാൻ, ഏ താനും കല്ലുകൾ. അവകൊണ്ട് ഞങ്ങൾ തക്ബീറുകളുടേയും ത ഹ്ലീലുകളുടേയും തസ്ബീഹുകളുടേയും എണ്ണം പിടിക്കുന്നു.
അദ്ദേഹം പറഞ്ഞു: എങ്കിൽ നിങ്ങൾ നിങ്ങളുടെ തിന്മകൾ ക്ക് എണ്ണം പിടിക്കുക; അങ്ങനെയാണെങ്കിൽ നിങ്ങളുടെ പുണ്യ കർമ്മങ്ങളിൽ ഒന്നും പാഴാകില്ലാ എന്നതിന് ഞാൻ നിങ്ങൾക്ക് ഉറ പ്പു നൽകുന്നവനാണ്.
മുഹമ്മദ് നബി رَضِيَ اللَّهُ عَنْهُ യുടെ സമുദായമേ, നിങ്ങൾക്കു നാശം. നിങ്ങളുടെ പതനം എത്രപെട്ടന്നാണ്. ഇതാ നിങ്ങളുടെ നബി رَضِيَ اللَّهُ عَنْهُ യു ടെ സ്വഹാബത്ത് ഇവിടെ യഥേഷ്ടമുണ്ട്. ഇതാ, തിരുമേനി رَضِيَ اللَّهُ عَنْهُ യുടെ വസ്ത്രങ്ങൾ നുരുമ്പിപോയിട്ടില്ല. തിരുമേനി رَضِيَ اللَّهُ عَنْهُ യുടെ പാത്രങ്ങൾ ഉടഞ്ഞുപോയിട്ടുമില്ല. അല്ലാഹുവാണേ സത്യം, മുഹമ്മദുനബി رَضِيَ اللَّهُ عَنْهُ കൊ ണ്ടുവന്ന ആദർശത്തേക്കാൾ ഉത്തമമായ ഒരു ആദർശത്തിലാ ണോ നിങ്ങൾ. അതല്ല വഴികേടിന്റെ കവാടം തുറക്കുന്നവരാണോ നിങ്ങൾ?
അവർ പറഞ്ഞു: അല്ലാഹുവാണേ സത്യം, അബാ അബ്ദിർ റഹ്മാൻ, ഞങ്ങൾ നന്മ മാത്രമാണ് ഉദ്ദ്യേശിച്ചത്. അദ്ദേഹം പറഞ്ഞു: നന്മ ഉദ്ദ്യേശിക്കുന്ന എത്ര മനുഷ്യരാണ്, അവർക്ക് അതു ലഭിക്കുകയേ ഇല്ല. നിശ്ചയം, അല്ലാഹുവിന്റെ റസൂൽ رَضِيَ اللَّهُ عَنْهُ ഞങ്ങ ളോട് പറഞ്ഞിട്ടുണ്ട്: ഒരു വിഭാഗം ആളുകൾ ക്വുർആൻ പാരായണം ചെയ്യും. പ്രസ്തുത പാരായണം അവരുടെ തൊണ്ടക്കുഴി കൾക്ക് താഴെ ഇറങ്ങില്ല. അല്ലാഹുവാണേ സത്യം. നിങ്ങളിൽ കൂ ടുതലും അവരിൽ പെട്ടവരാണോ എന്ന് എനിക്ക് അറിയില്ല.
ശേഷം അദ്ദേഹം അവരിൽനിന്ന് മടങ്ങി. അംറ് ഇബ്നു സലമഃ رَضِيَ اللَّهُ عَنْهُ പറയുന്നു: ഖവാരിജുകളോടൊപ്പംനിന്ന് നഹ്റുവാൻ യുദ്ധദിനം ഞങ്ങളോട് പോരാടുന്നവരായി ആ ഹൽക്വകളിൽ ഉണ്ടാ യിരുന്നവരെ മൊത്തത്തിൽ ഞങ്ങൾ കാണുകയുണ്ടായി. (സുനനുദ്ദാരിമി. ഇൗ അഥറിനെ ശെയ്ഖ് അൽബാനി സ്വഹീഹായി അം ഗീകരിച്ചിട്ടുണ്ട്)
മജ്ലിസുല്ലഗ്വ് വെടിയുക
وَإِذَا سَمِعُوا اللَّغْوَ أَعْرَضُوا عَنْهُ وَقَالُوا لَنَا أَعْمَالُنَا وَلَكُمْ أَعْمَالُكُمْ سَلَامٌ عَلَيْكُمْ لَا نَبْتَغِي الْجَاهِلِينَ ﴿٥٥﴾ (القصص: ٥٥)
“വ്യർത്ഥമായ വാക്കുകൾ അവർ കേട്ടാൽ അതിൽ നിന്നവർ തിരി ഞ്ഞുകളയുകയും ഇപ്രകാരം പറയുകയും ചെയ്യും: ഞങ്ങൾക്കു ള്ളത് ഞങ്ങളുടെ കർമ്മങ്ങളാണ്. നിങ്ങൾക്കുള്ളത് നിങ്ങളുടെ കർമ്മങ്ങളും. നിങ്ങൾക്കു സലാം. മൂഢന്മാരെ ഞങ്ങൾക്ക് ആവശ്യമി ല്ല.” (ഖുർആൻ 28: 55)
സദസുകളിൽ ദിക്റിനും സ്വലാത്തിനുമുള്ള മഹത്വം
മുആവിയഃ رَضِيَ اللَّهُ عَنْهُ പറഞ്ഞതായി അബൂ സഇൗദിൽഖുദ്രി رَضِيَ اللَّهُ عَنْهُ യിൽനിന്ന് നിവേദനം:
وَإِنَّ رَسُولَ اللَّهِ ﷺ خَرَجَ عَلَى حَلْقَةٍ مِنْ أَصْحَابِهِ فَقَالَ: مَا أَجْلَسَكُمْ. قَالُوا جَلَسْنَا نَذْكُرُ اللَّهَ وَنَحْمَدُهُ عَلَى مَا هَدَانَا لِلإِسْلاَمِ وَمَنَّ بِهِ عَلَيْنَا. قَالَ : آللَّهِ مَا أَجْلَسَكُمْ إِلاَّ ذَاكَ. قَالُوا وَاللَّهِ مَا أَجْلَسَنَا إِلاَّ ذَاكَ. قَالَ : أَمَا إِنِّى لَمْ أَسْتَحْلِفْكُمْ تُهْمَةً لَكُمْ وَلَكِنَّهُ أَتَانِى جِبْرِيلُ فَأَخْبَرَنِى أَنَّ اللَّهَ عَزَّ وَجَلَّ يُبَاهِى بِكُمُ الْمَلاَئِكَةَ.
“അല്ലാഹുവിന്റെ റസൂൽ ﷺ തന്റെ സഹാബികൾ കൂടിയിരിക്കുന്ന ഒരു സദസ്സിലേക്ക് പുറപ്പെട്ടു. തിരുമേനി ﷺ ചോദിച്ചു: നിങ്ങളെ ഇരുത്തിയത് എന്താണ്? അവർ പറഞ്ഞു: അല്ലാഹു ഇസ്ലാമിലേക്ക് ഞങ്ങൾക്കു മാർഗം കാണിക്കുകയും ഇസ്ലാം കൊണ്ട് ഞങ്ങളെ അനുഗ്രഹിക്കുകയും ചെയ്തതിനാൽ ഞങ്ങൾ അവനെ സ്മരി ക്കുകയും സ്തുതിക്കുകയും ചെയ്തുകൊണ്ട് ഇരിക്കുകയാണ്. തിരുമേനി ﷺ ചോദിച്ചു: അല്ലാഹുവാണേ, അതുമാത്രമാണോ നിങ്ങളെ ഇരുത്തിയത്? അവർ പറഞ്ഞു: അല്ലാഹുവാണേ, അതു മാത്രമാണ് ഞങ്ങളെ ഇരുത്തിയത്. തിരുമേനി ﷺ പറഞ്ഞു: എന്നാൽ നിങ്ങളെ തെറ്റിദ്ധരിച്ചതിനാലല്ല ഞാൻ നിങ്ങളെക്കൊണ്ട് സത്യം ചെയ്യിച്ചത്. പ്രത്യുത, ജിബ്രീൽ എന്റെ അടുക്കൽ വരിക യും അല്ലാഹു നിങ്ങളെ പുകഴ്ത്തി മലക്കുകളോട് പെരുമ പറയു ന്നു എന്ന് അറിയിക്കുകയും ചെയ്തിരിക്കുന്നു”. (മുസ്‌ലിം)
“നിങ്ങളിൽ ഒരാൾ ഒരു മജ്ലിസിലേക്കു എത്തിയാൽ അയാൾ സ ലാം പറയട്ടെ. മജ്ലിസിൽനിന്ന് പോകുവാൻ എഴുന്നേറ്റാൽ അ പ്പോഴും സലാം പറയട്ടെ. ആദ്യത്തേതും അവസാനത്തേതും ഒരു പോലെ അർഹമായതാണ്.” (സുനനുത്തിർമുദി. അൽബാനി ഹസനുൻസ്വഹീഹെന്ന് വിശേഷിപ്പിച്ചു)