നരകശിക്ഷ വാഗ്ദാനം ചെയ്യപ്പെട്ട പാപങ്ങൾ

THADHKIRAH

നരകശിക്ഷ വാഗ്ദാനം ചെയ്യപ്പെട്ട പാപങ്ങൾ നിരവധിയാണ്. അവയിൽ ആളുകളെ നിത്യനിവാസികളാക്കുന്ന പാപങ്ങളും അല്ലാത്തവയുമുണ്ട്. ശൈഖുൽ ഇസ്ലാം ഇബ്നു തയ്മിയ്യജ നരകവാസികളുടെ കർമ്മങ്ങളെക്കുറിച്ച് ചോദിക്കപ്പെട്ടു. അപ്പോൾ അദ്ദേഹം ഇപ്രകാരം മറുപടി നൽകി: “അല്ലാഹുവിൽ പങ്കുചേർക്കൽ, മുർസലീങ്ങളെ കളവാക്കൽ, കുഫ്റ്, അസൂയ, കളവ്, ചതി, അക്രമം, നീചവൃത്തികൾ, വഞ്ചന, കുടുംബബന്ധം വിഛേദിക്കൽ, ജിഹാദിനെക്കുറിച്ചുള്ള ഭീരുത്വം, പിശുക്ക്, രഹസ്യത്തിലും പരസ്യത്തിലും ഇരട്ടത്താപ്പ്, അല്ലാഹുവിന്റെ കാരുണ്യത്തിൽ നിരാശപ്പെടൽ, അല്ലാഹുവിന്റെ ശിക്ഷയിൽ നിർഭയനാകൽ, മുസ്വീബത്തുകളിൽ പൊറുതികേട് കാണിക്കൽ, അനുഗ്രഹം ലഭിക്കുമ്പോൾ അഹങ്കരിക്കൽ, അല്ലാഹു നിർബന്ധമാക്കിയത് ഉപേക്ഷിക്കൽ, അല്ലാഹുവിന്റെ അതിർവരമ്പുകൾ മുറിച്ചുകടക്കൽ, ഹറാമുകൾ പ്രവൃത്തിക്കൽ, സൃഷ്ടാവിനെ ഭയക്കാതെ സൃഷ്ടികളെ ഭയക്കൽ, ലോകമാന്യതക്ക് പ്രവർത്തിക്കൽ, വിശ്വാസത്തിലും കർമ്മത്തിലും കിതാബിനോടും സുന്നത്തിനോടും എതിരു പ്രവർത്തിക്കൽ, അല്ലാഹുവിനെ ധിക്കരിച്ച് സൃഷ്ടികളെ അനുസരിക്കൽ, അസത്യത്തിന് പക്ഷം ചേരൽ, അല്ലാഹുവിന്റെ വചനങ്ങളെ പരിഹസിക്കൽ, സത്യം തമസ്കരിക്കൽ, നിർബന്ധമായും വെളിപ്പെടുത്തേണ്ട സാക്ഷ്യവും അറിവും മറച്ചു വെക്കൽ, സിഹ്റ്, മാതാപിതാക്കളെ മനസാ വാചാ കർമ്മണാ ദ്രോഹിക്കൽ, അന്യായമായ മനുഷ്യവധം, അനാഥകളുടെ സ്വത്തുഭുജിക്കൽ, പലിശ, യുദ്ധമുഖത്തുനിന്ന് തിരിഞ്ഞോടൽ, സത്യവിശ്വാസിനികളെക്കുറിച്ച് അപവാദം പ്രചരിപ്പിക്കൽ.”  (യക്വ്ളതു ഉലിൽ ഇഅ്തിബാർ. പേ: 222)

നരകശിക്ഷ വാഗ്ദാനം ചെയ്യപ്പെട്ട ഏതാനും പാപങ്ങൾ ഈ അദ്ധ്യായത്തിൽ സലക്ഷ്യം നൽകുന്നു:

അല്ലാഹുവിൽ പങ്കുചേർക്കൽ
അല്ലാഹു  പറയുന്നു:

إِنَّهُ مَن يُشْرِكْ بِاللَّهِ فَقَدْ حَرَّمَ اللَّهُ عَلَيْهِ الْجَنَّةَ وَمَأْوَاهُ النَّارُ ۖ وَمَا لِلظَّالِمِينَ مِنْ أَنصَارٍ ‎﴿٧٢﴾

അല്ലാഹുവോട് വല്ലവനും പങ്കുചേർക്കുന്ന പക്ഷം തീർച്ചയായും അല്ലാഹു അവന് സ്വർഗ്ഗം നിഷിദ്ധമാക്കയിരിക്കുന്നു. നരകം അവന്റെ വാസസ്ഥലം ആയിരിക്കുകയും ചെയ്യും. അക്രമികൾക്ക് സഹായികളായി ആരും തന്നെയില്ല.   വി.ക്വു.(5:72)
അല്ലാഹുവിന്റെ റസൂൽ ‎ﷺ  പറഞ്ഞു:

مَنْ ماتَ وهُوَ يدعُو مِنْ دونِ اللهِ نداًّ، دخلَ النارَ

“അല്ലാഹുവിന് സമന്മാരെവിളിച്ച് പ്രാർത്ഥിച്ചുകൊണ്ട് ആരെങ്കിലും മരിച്ചാൽ അവൻ നരകത്തിൽ പ്രവേശിച്ചതുതന്നെ”
(ബുഖാരി)

مَنْ لَقِيَ الله لاَ يُشْرِكُ بِهِ شَيْئا دَخَلَ الْجَنّةَ, وَمَنْ لَقِيَهُ يُشْرِكُ بِهِ شَيْئا دَخَلَ النّارَ

“അല്ലാഹുവിൽ ഒന്നിനേയും പങ്കുചേർക്കാതെ അവനെ (മരണാനന്തരം) കണ്ടുമുട്ടുന്നവൻ സ്വർഗ്ഗത്തിൽ പ്രവേശിച്ചിരിക്കുന്നു. അവനിൽ വല്ലതിനേയും പങ്കുചേർത്തുകൊണ്ട് (മരണാനന്തരം) കണ്ടുമുട്ടിയവൻ നരകത്തിൽ പ്രവേശിച്ചിരിക്കുന്നു”.
(മുസ്ലിം)
അല്ലാഹുവിന്റെ റസൂൽ ‎ﷺ പറഞ്ഞു:

دخلَ الجنةَ رجلٌ في ذُبابٍ ودخلَ النارَ رجلٌ في ذبابٍ. قالُوا: وكيفَ ذلكَ يا رسولَ الله؟ قالَ: ട്ടمَرَّ رجُلانِ علَى قومٍ لَهُمْ صَنَمٌ لاَ يَجُوزُهُ أَحدٌ حَتىَّ يُقَرِّبَ لَهُ شيئاً، فقالُوا لِأَحَدِهِمَا: قَرِّبْ. قالَ: لَيْسَ عِنْدِي شيءٌ أُقَرِّبُهُ. قالُوا لَهُ: قَرِّبْ وَلَوْ ذُباباً. فَقَرَّبَ ذُباباً، فَخَلُّوا سَبِيلَهُ، فَدَخَلَ النَّارَ. فَقَالُوا لِلآخرِ: قَرِّبْ. فَقالَ: ما كنتُ لأُقَرِّبَ لأَِحدٍ شيئاً دُون اللهِ عزَّ وجلَّ. فَضَربُوا عُنُقَهُ، فَدَخلَ الجنَّةَ

“ഒരു ഈച്ചയുടെ വിഷയത്തിൽ ഒരാൾ സ്വർഗ്ഗത്തിലും, ഒരാൾ നരകത്തിലും പ്രവേശിച്ചു. അവർ ചോദിച്ചു: അല്ലാഹുവിന്റെ റസൂലേ, അതെങ്ങനെ? (നബി) ‎ﷺ  പറഞ്ഞു: രണ്ട് പേർ ഒരു സമൂഹത്തിലൂടെ നടന്നു. അവർക്ക് ഒരു വിഗ്രഹമുണ്ടായിരുന്നു. അതിന് ബലിയർപ്പിക്കാതെ ആരും അതിലുടെ കടന്നു പോകാറില്ല. അവർ അവരിലൊരാളോട് പറഞ്ഞു; വല്ലതും ബലിയർപ്പിക്കൂ. അയാൾ പറഞ്ഞു; എന്റെ അരികിൽ ബലിയർപ്പി ക്കുവാൻ യാതൊന്നുമില്ല. അവർ പറഞ്ഞു: ഒരു ഈച്ചയേയെങ്കിലും ബലിയർപ്പിക്കൂ. അയാൾ ഒരു ഈച്ചയെ ബലിയർപ്പിച്ചപ്പോൾ അവർ അയാളെ വെറുതെ വിട്ടു. അങ്ങനെ അയാൾ നരകത്തിൽ പ്രവേശിച്ചു. അവർ അപരനോട് പറഞ്ഞു: വല്ലതും ബലിസമർപ്പിക്കൂ. അയാൾ പറഞ്ഞു: “അല്ലാഹുവിനല്ലാതെ മറ്റൊരാൾക്കും യാതൊന്നും ബലിയർപ്പിക്കുന്നവനല്ല ഞാൻ.”അവർ അയാളുടെ പിരടിവെട്ടി. അങ്ങനെ അയാൾ സ്വർഗ്ഗത്തിൽ പ്രവേശിച്ചു”.

അല്ലാഹുവേയും ദുതനേയും ധിക്കരിക്കലും നിയമ പരിധികൾ ലംഘിക്കലും
അല്ലാഹു  പറയുന്നു:

وَمَن يَعْصِ اللَّهَ وَرَسُولَهُ وَيَتَعَدَّ حُدُودَهُ يُدْخِلْهُ نَارًا خَالِدًا فِيهَا وَلَهُ عَذَابٌ مُّهِينٌ ‎﴿١٤﴾‏

ആർ അല്ലാഹുവേയും അവന്റെ ദുതനേയും ധിക്കരിക്കുകയും അവന്റെ നിയമ പരിധികൾ ലംഘിക്കുകയും ചെയ്യുന്നുവോ അവനെ അല്ലാഹു നരകാഗ്നയയിൽ പ്രവേശിപ്പിക്കും. അവനതിൽ നിത്യവാസിയായിരിക്കും. അപമാനകരമായ ശിക്ഷയാണ് അവനുള്ളത്.   വി. ക്വു. (4: 14)

വിധിവിശ്വാസത്തെ കളവാക്കൽ
അല്ലാഹുവിന്റെ റസൂൽ ‎ﷺ പറഞ്ഞു:

فمن لم يؤمن بالقدر خيره وشره، أحرقه الله بالنار

“ആരെങ്കിലും ‘ക്വദ്റി’ന്റെ ഖൈറിലും ശർറിലും വിശ്വസിച്ചിട്ടില്ലെങ്കിൽ അവനെ അല്ലാഹു നരകാഗ്നിയാൽ ചുട്ടുകരിക്കുന്നതാണ്”.
ഇബ്നുദ്ദയ്ലമി رَضِيَ اللَّهُ عَنْهُ  യിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു:

أتَيْتُ أُبَيّ بنَ كَعْبٍ, فَقُلْتُ: فِي نَفْسِي شَيْءٌ مِنْ الْقَدَرِ فَحَدّثْنِي بِشَيء لَعَلّ الله يُذْهِبَهُ مَنْ قَلْبِي، فقَالَ: لَوْ أنْفقْتَ مِثْلَ أُحُدٍ ذَهَبَاً مَا قَبِلَهُ الله تَعَالَى مِنْكَ حَتّى تُؤْمِنَ بالْقَدَرِ، وَتَعْلَمَ أنّ مَا أصَابَكَ لَمْ يَكُنْ لِيُخْطِئَكَ وَأَنّ مَا أخْطَأكَ لَمْ يَكُنْ لِيُصِيبَكَ, وَلَوْ مُتّ عَلَى غَيْرِ هَذَا لَكُنْتَ مِنْ أَهْلِ النّارَ. قال: فأتَيْتُ عَبْدَ الله بنَ مَسْعُودٍ وحُذَيْفَةَ بنَ الْيَمَانِ وزَيْدَ بنَ ثَابِتٍ، فكلهم حدثني بمثل ذلك عن النبي ‎ﷺ 

“ഞാൻ ഉബയ്യ് ഇബ്നു കഅ്ബിന്റെ അടുത്ത് ചെന്നു. ഞാൻ പറഞ്ഞു: എന്നിൽ “ക്വദ്റി’നെക്കുറിച്ച് ചില (സന്ദേഹമുള്ള) കാര്യങ്ങളുണ്ട്, താങ്കൾ എനിക്ക് വല്ലതും പറഞ്ഞുതരിക; ഒരുവേള അതുകൊണ്ട് അല്ലാഹു എന്റെ ഹൃദയത്തിൽ നിന്ന് അവ നീക്കി തരും. അപ്പോൾ അദ്ദേഹം പറഞ്ഞു: താങ്കൾ ‘ക്വദ്റി’ൽ വിശ്വസിക്കുന്നതുവരേയും, താങ്കൾക്ക് ബാധിച്ച ഒന്നും തന്നെ താങ്കളിൽനിന്ന് തെറ്റിപോകുമായിരുന്നില്ലെന്നും താങ്കളിൽ നിന്ന് തെറ്റിപ്പോയത് താങ്കൾക്ക് ഏൽക്കുമായിരുന്നില്ലെന്നും താങ്കൾ മനസ്സിലാക്കുന്നതുവരേയും ഉഹ്ദ് മലയോളം സ്വർണ്ണം താങ്കൾ അല്ലാഹുവിന്റെ മാർഗ്ഗത്തിൽ ചിലവഴിച്ചാലും, അല്ലാഹു താങ്കളിൽനിന്ന് സ്വീകരിക്കുകയില്ല. ഇതിലല്ലാതെ (ക്വദ്റിലുള്ള ഈ വിശ്വാസത്തിലല്ലാതെ) യാണ് താങ്കൾ മരണപ്പെടുന്നതെങ്കിൽ താങ്കൾ നരകാഗ്നിയുടെ ആളുകളിൽ പെട്ടുപോകും, തീർച്ച.”
(ഇബ്നുദ്ദയ്ലമി) പറയുന്നു: ഞാൻ ഇബ്നു മസ്ഉൗദ്  رَضِيَ اللَّهُ عَنْهُ , ഹുദൈഫതുൽയമാൻ رَضِيَ اللَّهُ عَنْهُ , സയ്ദ് ഇബ്നു ഥാബിത്ത് رَضِيَ اللَّهُ عَنْهُ , എ ന്നിവരുടെ അടുത്തും ചെന്നു. എല്ലാവരും ഇതുപോലെ എന്നോട് നബി ‎ﷺ യുടെ ഹദീഥ് പറഞ്ഞുതന്നു”.

നമസ്കാരം ഉപേക്ഷിക്കൽ
അല്ലാഹു പറയുന്നു:

فَخَلَفَ مِن بَعْدِهِمْ خَلْفٌ أَضَاعُوا الصَّلَاةَ وَاتَّبَعُوا الشَّهَوَاتِ ۖ فَسَوْفَ يَلْقَوْنَ غَيًّا ‎﴿٥٩﴾‏ إِلَّا مَن تَابَ وَآمَنَ وَعَمِلَ صَالِحًا فَأُولَٰئِكَ يَدْخُلُونَ الْجَنَّةَ وَلَا يُظْلَمُونَ شَيْئًا ‎﴿٦٠﴾

എന്നിട്ട് അവർക്ക് ശേഷം അവരുടെ സ്ഥാനത്ത് ഒരു പിൻതലമുറവന്നു. അവർ നമസ്കാരം പാഴാക്കുകയും തന്നിഷ്ടങ്ങളെ പിന്തുടരുകയും ചെയ്തു. തൻമൂലം ദുർമാർഗത്തിന്റെ ഫലം (നരകം) അവർ കണ്ടെത്തുന്നതാണ്. എന്നാൽ പശ്ചാത്തപിക്കുകയും, വിശ്വസിക്കുകയും സൽകർമ്മം പ്രവർത്തിക്കുകയും ചെയ്തവർ ഇതിൽ നിന്നൊഴിവാകുന്നു. അവർ സ്വർഗത്തിൽ പ്രവേശിക്കുന്നതാണ്. അവർ ഒട്ടും അനീതിക്ക് വിധേയരാവുകയില്ല.   വി. ക്വു. (19 : 59,60)
തങ്ങൾ നരകത്തിൽ പ്രവേശിക്കപ്പെട്ടതിന്റെ കാരണങ്ങൾ ചോദിക്കുമ്പോൾ നരകവാസികൾ നരകത്തിൽവെച്ച് പറയുന്ന മറുപടി നോക്കൂ. അല്ലാഹു  പറയുന്നു:

في جَنَّاتٍ يَتَسَاءَلُونَ ‎﴿٤٠﴾‏ عَنِ الْمُجْرِمِينَ ‎﴿٤١﴾‏ مَا سَلَكَكُمْ فِي سَقَرَ ‎﴿٤٢﴾‏ قَالُوا لَمْ نَكُ مِنَ الْمُصَلِّينَ ‎﴿٤٣﴾

ചില സ്വർഗത്തോപ്പുകളിലായിരിക്കും അവർ(വലതു പക്ഷക്കാർ). അവർ അന്വേഷിക്കും; കുറ്റവാളികളെപ്പറ്റി നിങ്ങളെ നരകത്തിൽ പ്രവേശിപ്പിച്ചത് എന്തൊന്നാണെന്ന്. അവർ(കുറ്റവാളികൾ) മറുപടി പറയും: ഞങ്ങൾ നമസ്കരിക്കുന്നവരുടെ കൂട്ടത്തിലായില്ല.  വി. ക്വു. (74 : 40,41,42,43)

അഹ്ലുസുന്നത്തിനോട് എതിരാകുന്ന കക്ഷിത്വം
നബി ‎ﷺ പറഞ്ഞു:

أَلَا إِنَّ مَنْ قَبْلَكُمْ مِنْ أَهْلِ الْكِتَابِ افْتَرَقُوا عَلَى ثِنْتَيْنِ وَسَبْعِينَ مِلَّةً وَإِنَّ هَذِهِ الْمِلَّةَ سَتَفْتَرِقُ عَلَى ثَلَاثٍ وَسَبْعِينَ. ثِنْتَانِ وَسَبْعُونَ فِي النَّارِ وَوَاحِدَةٌ فِي الْجَنَّةِ وَهِيَ الْجَمَاعَةُ 

“അറിയുക, നിശ്ചയം നിങ്ങളുടെ പൂർവ്വികരായ വേദക്കാർ എഴുപത്തിരണ്ടുകക്ഷികളായി പിരിയുകയുണ്ടായി. ഈ സമുദായം എഴുപത്തിമൂന്ന് കക്ഷികളായി പിരിയും. (അതിൽ) എഴുപത്തിരണ്ടും നരകത്തിലാണ്. ഒന്ന് സ്വർഗ്ഗത്തിലാണ്. അതത്രെ അൽജമാഅഃ (അഥവാ പ്രവാചകൻ ‎ﷺ യും സ്വഹാബികളും നിലനിന്ന മാർഗ്ഗത്തിൽ നിലകൊള്ളുന്നവർ”

ദീൻ ബലി നൽകേണ്ടിവന്നിട്ടും ഹിജ്റഃ പോകാതിരിക്കൽ
അവിശ്വാസികൾക്കിടയിൽ താമസിക്കുമ്പോൾ ആദർശം പണയപ്പെടുത്തേണ്ടിവരുമെന്ന അവസ്ഥയുണ്ടായാൽ തന്റെ ദീനിനെ സംരക്ഷിക്കുവാൻ വിശ്വാസികൾക്കിടയിൽ മാറി താമസിക്കലാണ് ഹിജ്റ. ഹിജ്റയിലൂടെ ലക്ഷ്യമാക്കേണ്ടതും ആദർശസംരക്ഷണമാണ്. പ്രസ്തുത ലക്ഷ്യത്തിനുവേണ്ടി ഹിജ്റ പോകൽ മുസ്ലിമിന് നിർബന്ധമാണ്. തന്റെ ദീൻ ബലി നൽകേണ്ടി വന്നിട്ടും അവിശ്വാസികൾക്കിടയിൽ ഒരാൾ കഴി യുന്നുവെങ്കിൽ ആ ആദർശ ശത്രുക്കളായ അവിശ്വാസികളോടുള്ള സ്നേഹവും കൂറുമാണ് അത് അറിയിക്കുന്നത്. ഇവിടെയാണ് ഹിജ്റക്ക് സാധ്യമാണെങ്കിൽ അവിശ്വാസികൾക്കിടയിൽ താമസിക്കുന്നതിനെ അല്ലാഹു നിഷിദ്ധമാക്കിയത്.
അല്ലാഹു പറയുന്നു:

إِنَّ الَّذِينَ تَوَفَّاهُمُ الْمَلَائِكَةُ ظَالِمِي أَنفُسِهِمْ قَالُوا فِيمَ كُنتُمْ ۖ قَالُوا كُنَّا مُسْتَضْعَفِينَ فِي الْأَرْضِ ۚ قَالُوا أَلَمْ تَكُنْ أَرْضُ اللَّهِ وَاسِعَةً فَتُهَاجِرُوا فِيهَا ۚ فَأُولَٰئِكَ مَأْوَاهُمْ جَهَنَّمُ ۖ وَسَاءَتْ مَصِيرًا ‎﴿٩٧﴾‏ إِلَّا الْمُسْتَضْعَفِينَ مِنَ الرِّجَالِ وَالنِّسَاءِ وَالْوِلْدَانِ لَا يَسْتَطِيعُونَ حِيلَةً وَلَا يَهْتَدُونَ سَبِيلًا ‎﴿٩٨﴾‏ فَأُولَٰئِكَ عَسَى اللَّهُ أَن يَعْفُوَ عَنْهُمْ ۚ وَكَانَ اللَّهُ عَفُوًّا غَفُورًا ‎﴿٩٩﴾

(അവിശ്വാസികൾക്കിടയിൽ ജീവിച്ചുകൊണ്ട്) സ്വന്തത്തോട് അന്യായം ചെയ്തവരെ മരിപ്പിക്കുമ്പോൾ മലക്കുകൾ അവരോട് ചോദിക്കും. നിങ്ങളെന്ത് നിലപാടിലായിരുന്നു? അവർ പറയും: ഞങ്ങൾ നാട്ടിൽ അടിച്ചൊതുക്കപ്പെട്ടവരായിരുന്നു. അവർ (മലക്കുകൾ) ചോദിക്കും: അല്ലാഹുവിന്റെ ഭൂമി വിശാലമായിരുന്നില്ലേ? നിങ്ങൾക്ക് സ്വദേശം വിട്ട് അതിൽ എവിടെയെങ്കിലും പോകാമായിരുന്നില്ലേ? എന്നാൽ അത്തരക്കാരുടെ വാസസ്ഥലം നരകമത്രെ. അതെത്ര ചീത്ത സങ്കേതം! എന്നാൽ യാതൊരു ഉപായവും സ്വീകരിക്കുവാൻ കഴിവില്ലാതെ, ഒരു രക്ഷാമാർഗ്ഗവും കണ്ടെത്താനാവാതെ അടിച്ചൊതുക്കപ്പെട്ടവരായി കഴിയുന്ന പുരുഷന്മാരും സ്ത്രീകളും കുട്ടികളും ഇതിൽനിന്ന് ഒഴിവാകുന്നു. അത്തരക്കാർക്ക് അല്ലാഹു മാപ്പ് നൽകിയേക്കാം. അല്ലാഹു അത്യധികം മാപ്പ് നൽകുന്നവനും ഏറെ പൊറുക്കുന്നവനുമാകുന്നു.   വി. ക്വു. (4 : 97,98,99)

വിധിയിൽ അക്രമം കാണിക്കുന്നവർ
ബുറയ്ദഃ رَضِيَ اللَّهُ عَنْهُ  യിൽ നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ‎ﷺ പറഞ്ഞു:

الْقُضَاةُ ثَلَاثَةٌ وَاحِدٌ فِي الْجَنَّةِ وَاثْنَانِ فِي النَّارِ فَأَمَّا الَّذِي فِي الْجَنَّةِ فَرَجُلٌ عَرَفَ الْحَقَّ فَقَضَى بِهِ وَرَجُلٌ عَرَفَ الْحَقَّ فَجَارَ فِي الْحُكْمِ فَهُوَ فِي النَّارِ وَرَجُلٌ قَضَى لِلنَّاسِ عَلَى جَهْلٍ فَهُوَ فِي النَّارِ

“വിധികർത്താക്കൾ മൂന്നുകൂട്ടരാണ്. ഒരാൾ സ്വർഗ്ഗത്തിലും രണ്ടുപേർ നരകത്തിലുമാണ്. സ്വർഗ്ഗത്തിലുള്ള വ്യക്തി, സത്യം അറിയുകയും അത് വിധിക്കുകയും ചെയ്തവനാണ്. എന്നാൽ മറ്റൊരാൾ സത്യം അറിഞ്ഞിട്ടും വിധിയിൽ അക്രമം കാണിച്ചവനാണ്. അതിനാൽ അയാൾ നരകത്തിലാണ്. വേറൊരാൾ, ജഹ്ല് (വിവരക്കേട്) കൊണ്ട് ജനങ്ങൾക്കിടയിൽ വിധിപറഞ്ഞു. അതിനാൽ അയാളും നരകത്തിലാണ്”. 

നബി ‎ﷺ യുടെ പേരിൽ കളവുപറയൽ
അലിയ്യി رَضِيَ اللَّهُ عَنْهُ  ൽനിന്ന് നിവേദനം. നബി ‎ﷺ പറഞ്ഞു:

لَا تَكْذِبُوا عَلَيَّ فَإِنَّهُ مَنْ كَذَبَ عَلَيَّ فَلْيَلِجْ النَّارَ

“നിങ്ങൾ എന്റെ പേരിൽ കളവ് പറയരുത്. കാരണം, ആരെങ്കിലും എന്റെ പേരിൽ കളവുപറഞ്ഞാൽ അവൻ നരകത്തിൽ പ്രവേശിക്കട്ടേ…”  (ബുഖാരി, മുസ്ലിം)

കിബ്റ് അഥവാ അഹങ്കാരം
അബൂഹുറയ്റഃ رَضِيَ اللَّهُ عَنْهُ  ൽ നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ‎ﷺ പറഞ്ഞു:

احْتَجَّتِ النَّارُ وَالْجَنَّةُ. فَقَالَتْ هَـٰذِهِ: يَدْخُلُنِي الْجَبَّارُونَ وَالْمُتَكَبِّرُونَ. وَقَالَتْ هَـٰذِهِ: يَدْخُلُنِي الضُّعَفَاءُ وَالْمَسَاكِينُ. فَقَالَ اللّهُ عَزَّ وَجَلَّ لِهَـٰذِهِ: أَنْتِ عَذَابِي أُعَذِّبُ بِكِ مَنْ أَشَاءُ وَرُبَّمَا قَالَ: أُصِيبُ بِكِ مَنْ أَشَاءُ. وَقَالَ لِهَـٰذِهِ: أَنْتِ رَحْمَتِي أَرْحَمُ بِكِ مَنْ أَشَاءُ، وَلِكُلِّ وَاحِدَةٍ مِنْكُمَا مِلْؤُهَا

“(നരകവും സ്വർഗ്ഗവും തർക്കിച്ചു. അപ്പോൾ നരകം പറഞ്ഞു: എന്നിൽ അഹങ്കാരികളും സ്വേച്ഛാധിപതികളും പ്രവേശിക്കും. അപ്പോൾ (സ്വർഗ്ഗം) പറഞ്ഞു: എന്നിൽ എല്ലാ ദുർബലരും സാധുക്കളും പ്രവേശിക്കും. അപ്പോൾ നരകത്തോട് അല്ലാഹു പറഞ്ഞു: നീ എന്റെ ശിക്ഷയാണ്, നിന്നെകൊണ്ട് ഞാൻ ഉദ്ദേ ശിക്കുന്നവരെ ശിക്ഷിക്കും. (നിന്നെ കൊണ്ട് ഞാൻ ഉദ്ദേശി ക്കുന്നവർക്ക് തീ ഏൽപ്പിക്കും) (സ്വർഗ്ഗത്തോട്) അല്ലാഹു പറഞ്ഞു: നീ എന്റെ കാരുണ്യമാണ് നിന്നെക്കൊണ്ട് ഞാനുദ്ദേശിക്കുന്നവരോട് കരുണകാണിക്കും. നിങ്ങൾ രണ്ടുപേർക്കും അവനിറയെ (ആളുകൾ) ഉണ്ട്”. (മുസ്ലിം)
ഹാരിഥത് ഇബ്നു വഹബി رَضِيَ اللَّهُ عَنْهُ ൽ നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ‎ﷺ  പറഞ്ഞു:

أَلاَ أُخبِرُكم بأهْلِ الجنَّةِ ؟ كُلُّ ضَعِيفٍ مُتَضَعِّفٍ لَوْ أَقْسَمَ عَلَى اللهِ لَأَبَرَّهُ. أَلاَ أُخْبِرُكُم بأهلِ النَّارِ؟ كلُّ عُتُلٍّ جَوّاظٍ مُسْتَكْبِرٍ

“സ്വർഗ്ഗവാസികൾ ആരെന്ന് ഞാൻ നിങ്ങളോടു പറയട്ടെ? എല്ലാ ദുർബലരും അശക്തരായി ഗണിക്കപ്പെടുന്നവരുമാണ്. അയാൾ അല്ലാഹുവിൽ സത്യം ചെയ്താൽ, അവൻ സത്യം ചെയ്ത കാര്യത്തിന് അല്ലാഹു ഉത്തരമേകും. ആരാണ് നരകവാസികൾ എന്ന് ഞാൻ നിങ്ങളോടു പറഞ്ഞുതരട്ടയോ? എല്ലാ അഹങ്കാരികളും ക്രൂരരും പരുഷസ്വഭാവികളുമാണ്”. (ബുഖാരി, മുസ്ലിം)

ചതിയും കുതന്ത്രവും
ഇബ്നുമസ്ഊദി  رَضِيَ اللَّهُ عَنْهُ ൽ നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ‎ﷺ പറഞ്ഞു:

وَالْمَكْرُ وَالْخَدِيعَةُ فِي النَّارِ

“കുതന്ത്രങ്ങളും ചതിപ്രയോഗങ്ങളും നരകാഗ്നിയിലാണ്”

ഹറാമായത് ഭക്ഷിക്കൽ
അബൂബകറി رَضِيَ اللَّهُ عَنْهُ  ൽ നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ‎ﷺ പറഞ്ഞു:

كُلُّ لَحْمٍ نَبَتَ مِنْ سُحْتٍ فَالنَّارُ أَوْلَى بِهِ 

നിഷിദ്ധ സമ്പാദ്യത്തിലൂടെ വളരുന്ന മാംസത്തിന് ഏറ്റവും അർഹമായത് നരകമാണ്”

പുരുഷൻ വസ്ത്രം വലിച്ചിഴക്കൽ
സമുറഃ رَضِيَ اللَّهُ عَنْهُ  യിൽ നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ‎ﷺ പറഞ്ഞു:

مَا تَحْتَ الْكَعْبَيْنِ مِنَ اْلإِزَارِ فَفِي النَّارِ

“രണ്ട് ഞെരിയാണികൾക്ക് താഴെയുള്ള തുണിയുടെ ഭാഗം നരകത്തിലാണ്”

അന്യായമായ മനുഷ്യവധം
അല്ലാഹു പറഞ്ഞു:

وَمَن يَقْتُلْ مُؤْمِنًا مُّتَعَمِّدًا فَجَزَاؤُهُ جَهَنَّمُ خَالِدًا فِيهَا وَغَضِبَ اللَّهُ عَلَيْهِ وَلَعَنَهُ وَأَعَدَّ لَهُ عَذَابًا عَظِيمًا ‎﴿٩٣﴾

ആരെങ്കിലും ഒരു സത്യവിശ്വാസിയെ മന:പൂർവ്വം കൊലപ്പെടുത്തുന്ന പക്ഷം അവന്നുള്ള പ്രതിഫലം നരകമാകുന്നു. അവനതിൽ നിത്യവാസിയായിരിക്കും. അവന്റെ നേരെ അല്ലാഹു കോപിക്കുകയും, അവനെ ശപിക്കുകയും ചെയ്തിരിക്കുന്നു. കനത്ത ശിക്ഷയാണ് അവനുവേണ്ടി അല്ലാഹു ഒരുക്കിവെച്ചിട്ടുള്ളത്.  വി. ക്വു. (4: 93)

വധിക്കുവാൻ അന്യോന്യം വാളോങ്ങുന്നവർ
അലിയ്യി رَضِيَ اللَّهُ عَنْهُ  ൽ നിന്ന് നിവേദനം. നബി ‎ﷺ  പറഞ്ഞു:

إِذَا تَوَاجَهَ الْمُسْلِمَانِ بِسَيْفَيْهِمَا فَالْقَاتِلُ وَالْمَقْتُولُ فِي النَّارِ قَالَ فَقُلْتُ أَوْ قِيلَ يَا رَسُولَ اللَّهِ هَذَا الْقَاتِلُ فَمَا بَالُ الْمَقْتُولِ قَالَ إِنَّهُ قَدْ أَرَادَ قَتْلَ صَاحِبِهِ

രണ്ടു മുസ്ലിംകൾ അന്യോന്യം വാളോങ്ങിയാൽ കൊന്നവനും കൊല്ലപ്പെട്ടവനും നരകത്തിലാണ്. അപ്പോൾ ഞാൻ ചോദിച്ചു: (അല്ലെങ്കിൽ ചോദിക്കപ്പെട്ടു:) അല്ലാഹുവിന്റെ റസൂലേ, കൊന്നവൻ നരകത്തിലാണ്. എന്നാൽ കൊല്ലപ്പെട്ടവന്റെ കാര്യം എന്താണ്? നബി ‎ﷺ  പറഞ്ഞു: തീർച്ചയായും തന്റെ കൂട്ടു കാരനെ കൊല്ലുവാൻ അയാൾ ഉദ്ദേശിച്ചിരുന്നു. ട്ട(മുസ്ലിം)
ഇതുകൊണ്ടാണ് ആദം (അ) യുടെ രണ്ടുമക്കളിൽ സത്വൃദ്ധനായ മകൻ തന്റെ സഹോദരനെ വധിക്കുവാൻ കൈനീട്ടാതിരുന്നത്. ഘാതകനായവൻ രണ്ടുപേരുടേയും പാപം പേറുകയും ചെയ്തു. അല്ലാഹു പറഞ്ഞു:

وَاتْلُ عَلَيْهِمْ نَبَأَ ابْنَيْ آدَمَ بِالْحَقِّ إِذْ قَرَّبَا قُرْبَانًا فَتُقُبِّلَ مِنْ أَحَدِهِمَا وَلَمْ يُتَقَبَّلْ مِنَ الْآخَرِ قَالَ لَأَقْتُلَنَّكَ ۖ قَالَ إِنَّمَا يَتَقَبَّلُ اللَّهُ مِنَ الْمُتَّقِينَ ‎﴿٢٧﴾‏ لَئِن بَسَطتَ إِلَيَّ يَدَكَ لِتَقْتُلَنِي مَا أَنَا بِبَاسِطٍ يَدِيَ إِلَيْكَ لِأَقْتُلَكَ ۖ إِنِّي أَخَافُ اللَّهَ رَبَّ الْعَالَمِينَ ‎﴿٢٨﴾‏ إِنِّي أُرِيدُ أَن تَبُوءَ بِإِثْمِي وَإِثْمِكَ فَتَكُونَ مِنْ أَصْحَابِ النَّارِ ۚ وَذَٰلِكَ جَزَاءُ الظَّالِمِينَ ‎﴿٢٩﴾

(നബിയേ,) നീ അവർക്ക് ആദമിന്റെ രണ്ടു പുത്രന്മാരുടെ വൃത്താന്തം സത്യപ്രകാരം പറഞ്ഞുകേൾപ്പിക്കുക. അവർ ഇരുവരും ഒരോ ബലിയർപ്പിച്ച സന്ദർഭം. ഒരാളിൽ നിന്ന് ബലി സ്വീകരിക്കപ്പെട്ടു. മറ്റവനിൽനിന്ന് സ്വീകരിക്കപ്പെട്ടില്ല. മറ്റവൻ പറഞ്ഞു: ഞാൻ നിന്നെ കൊലപ്പെടുത്തുകതന്നെ ചെയ്യും. അവൻ (ബലി സ്വീകരിക്കപ്പെട്ടവൻ) പറഞ്ഞു: ധർമ്മനിഷ്ഠയു ള്ളവരിൽനിന്നു മാത്രമേ അല്ലാഹു സ്വീകരിക്കുകയുള്ളു. എന്നെ കൊല്ലുവാൻ വേണ്ടി നീ എന്റെ നേരെ കൈനീട്ടിയാൽ തന്നെയും, നിന്നെ കൊല്ലുവാൻവേണ്ടി ഞാൻ നിന്റെ നേരെ കൈനീട്ടുന്നതല്ല. തീർച്ചയായും ഞാൻ ലോകരക്ഷിതാവായ അല്ലാഹുവെ ഭയപ്പെടുന്നു. എന്റെ കുറ്റത്തിനും, നിന്റെ കുറ്റത്തിനും നീ അർഹനായിത്തീരുവാനും, അങ്ങനെ നീ നരകാവകാശികളുടെ കൂട്ടത്തിലാകുവാനുമാണ് ഞാൻ ആഗ്രഹിക്കുന്നത്. അതാണ് അക്രമികൾക്കുള്ള പ്രതിഫലം.
വി. ക്വു. (5:27-29)

പരോപദ്രവം
അബൂഹുറയ്റഃ رَضِيَ اللَّهُ عَنْهُ  ൽനിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ‎ﷺ പറഞ്ഞു:

أَتَدْرُونَ مَا الْمُفْلِسُ قَالُوا الْمُفْلِسُ فِينَا مَنْ لَا دِرْهَمَ لَهُ وَلَا مَتَاعَ فَقَالَ إِنَّ الْمُفْلِسَ مِنْ أُمَّتِي يَأْتِي يَوْمَ الْقِيَامَةِ بِصَلَاةٍ وَصِيَامٍ وَزَكَاةٍ وَيَأْتِي قَدْ شَتَمَ هَذَا وَقَذَفَ هَذَا وَأَكَلَ مَالَ هَذَا وَسَفَكَ دَمَ هَذَا وَضَرَبَ هَذَا فَيُعْطَى هَذَا مِنْ حَسَنَاتِهِ وَهَذَا مِنْ حَسَنَاتِهِ فَإِنْ فَنِيَتْ حَسَنَاتُهُ قَبْلَ أَنْ يُقْضَى مَا عَلَيْهِ أُخِذَ مِنْ خَطَايَاهُمْ فَطُرِحَتْ عَلَيْهِ ثُمَّ طُرِحَ فِي النَّارِ

“നിങ്ങൾക്കറിയുമോ അരാണ് മുഫ്ലിസ് (പാപ്പരായവൻ) എന്ന്? അവർ പറഞ്ഞു: ഞങ്ങളിൽ മുഫ്ലിസ് യാതൊരു ദിർഹമും വിഭവങ്ങളും ഇല്ലാത്തവരാണ്. അപ്പോൾ അദ്ദേഹം പറഞ്ഞു: എന്റെ ഉമ്മത്തികളിലെ മുഫ്ലിസ് അന്ത്യനാളിൽ സ്വലാത്തും, നോമ്പും, സകാത്തുമായി വരുന്നവനാണ്. അവൻ വരും; ഒരാളെ ചീത്ത പറഞ്ഞിരിക്കും. ഒരാളെപറ്റി അപവാദം പറഞ്ഞിരിക്കും. ഒരാളുടെ സമ്പത്തു (അന്യായമായി) തിന്നിരിക്കും, ഒരാളുടെ രക്തം ചിന്തിയിരിക്കും. ഒരാളെ അടിച്ചിരിക്കും. അപ്പോൾ ഒരോരുത്തർക്കും ഇയാളുടെ നന്മകൾ എടുത്ത് നൽകപ്പെടും. തന്റെമേൽ ബാധ്യതയുള്ളത് നൽകുന്നതിനുമുമ്പ് അയാളുടെ നന്മകൾ തിർന്നാൽ അവരുടെ തിന്മകൾ ഇയാളിലേക്ക് എറിയപ്പെടും. ശേഷം അയാളും നരകത്തിൽ എറിയപ്പെടും”.  (മുസ്ലിം)

പലിശ തിന്നൽ
അല്ലാഹു പറഞ്ഞു:

الَّذِينَ يَأْكُلُونَ الرِّبَا لَا يَقُومُونَ إِلَّا كَمَا يَقُومُ الَّذِي يَتَخَبَّطُهُ الشَّيْطَانُ مِنَ الْمَسِّ ۚ ذَٰلِكَ بِأَنَّهُمْ قَالُوا إِنَّمَا الْبَيْعُ مِثْلُ الرِّبَا ۗ وَأَحَلَّ اللَّهُ الْبَيْعَ وَحَرَّمَ الرِّبَا ۚ فَمَن جَاءَهُ مَوْعِظَةٌ مِّن رَّبِّهِ فَانتَهَىٰ فَلَهُ مَا سَلَفَ وَأَمْرُهُ إِلَى اللَّهِ ۖ وَمَنْ عَادَ فَأُولَٰئِكَ أَصْحَابُ النَّارِ ۖ هُمْ فِيهَا خَالِدُونَ ‎﴿٢٧٥﴾‏ 

പലിശ തിന്നുന്നവർ പിശാചുബാധ നിമിത്തം മറിഞ്ഞുവീഴുന്നവൻ എഴുന്നേൽക്കുന്നതു പോലെയാല്ലാതെ എഴുന്നേൽക്കുകയില്ല. കച്ചവടവും പലിശ പോലെ തന്നെയാണ് എന്ന് അവർ പറഞ്ഞതിന്റെ ഫലമത്രെ അത്. എന്നാൽ കച്ചവടം അല്ലാഹു അനുവദിക്കുകയും പലിശ നിഷിദ്ധമാക്കുകയുമാണ് ചെയ്തിട്ടുള്ളത്. അതിനാൽ അല്ലാഹുവിന്റെ ഉപദേശം വന്നുകിട്ടിയിട്ട് (അതനുസരിച്ച്) വല്ലവനും (പലിശയിൽനിന്ന്) വിരമിച്ചാൽ അവൻ മുമ്പ് വാങ്ങിയത് അവന്നുള്ളത് തന്നെ. അവന്റെ കാര്യം അല്ലാഹുവിന്റെ തീരുമാനത്തിന് വിധേയമായിരിക്കുകയും ചെയ്യും. ഇനി ആരെങ്കിലും (പലിശയിടപാടുകളിലേക്ക് തന്നെ) മടങ്ങുകയാണെങ്കിൽ അവരത്രെ നരകാവകാശികൾ. അവരതിൽ നിത്യവാസികളായിരിക്കും.    വി. ക്വു. (2: 275)

يَا أَيُّهَا الَّذِينَ آمَنُوا لَا تَأْكُلُوا الرِّبَا أَضْعَافًا مُّضَاعَفَةً ۖ وَاتَّقُوا اللَّهَ لَعَلَّكُمْ تُفْلِحُونَ ‎﴿١٣٠﴾‏ وَاتَّقُوا النَّارَ الَّتِي أُعِدَّتْ لِلْكَافِرِينَ ‎﴿١٣١﴾‏

സത്യവിശ്വാസികളെ, നിങ്ങൾ ഇരട്ടിയിരട്ടിയായി പലിശ തിന്നാതിരിക്കുകയും അല്ലാഹുവെ സൂക്ഷിക്കുകയും ചെയ്യുക. നിങ്ങൾ വിജയികളായേക്കാം. സത്യനിഷേധികൾക്ക് ഒരുക്കിവെക്കപ്പെട്ട നരകാഗ്നിയെ നിങ്ങൾ സൂക്ഷിക്കുകയും ചെയ്യുക.
വി. ക്വു. (3: 130,131)

അന്യായമായി സമ്പത്ത് തിന്നൽ
അല്ലാഹു പറഞ്ഞു:

يَا أَيُّهَا الَّذِينَ آمَنُوا لَا تَأْكُلُوا أَمْوَالَكُم بَيْنَكُم بِالْبَاطِلِ إِلَّا أَن تَكُونَ تِجَارَةً عَن تَرَاضٍ مِّنكُمْ ۚ وَلَا تَقْتُلُوا أَنفُسَكُمْ ۚ إِنَّ اللَّهَ كَانَ بِكُمْ رَحِيمًا ‎﴿٢٩﴾‏ وَمَن يَفْعَلْ ذَٰلِكَ عُدْوَانًا وَظُلْمًا فَسَوْفَ نُصْلِيهِ نَارًا ۚ وَكَانَ ذَٰلِكَ عَلَى اللَّهِ يَسِيرًا ‎﴿٣٠﴾‏

സത്യവിശ്വാസികളേ, നിങ്ങൾ പരസ്പരം സംതൃപ്തിയോടുകൂടി നടത്തുന്ന കച്ചവട ഇടപാടു മുഖേനയല്ലാതെ നിങ്ങളുടെ സ്വത്തുകൾ അന്യായമായി നിങ്ങളന്യോന്യം എടുത്തു തിന്നരുത്. നിങ്ങൾ നിങ്ങളെത്തന്നെ കൊലപ്പെടുത്തുകയും ചെയ്യരുത്. തീർച്ചയായും അല്ലാഹു നിങ്ങളോട് കരുണയുള്ളവനാകുന്നു. ആരെങ്കിലും അതിക്രമമായും അന്യായമായും അങ്ങനെ ചെയ്യുന്നപക്ഷം നാമവനെ നരകാഗ്നിയിലിട്ട് കരിക്കുന്നതാണ്. അത് അല്ലാഹുവിന് എളുപ്പമുള്ള കാര്യമാകുന്നു. 
വി. ക്വു. (4: 29,30)

അന്യായമായി അനാഥകളുടെ സ്വത്തുതിന്നൽ
അല്ലാഹു  പറഞ്ഞു:

إنَّ الَّذِينَ يَأْكُلُونَ أَمْوَالَ الْيَتَامَىٰ ظُلْمًا إِنَّمَا يَأْكُلُونَ فِي بُطُونِهِمْ نَارًا ۖ وَسَيَصْلَوْنَ سَعِيرًا ‎﴿١٠﴾

തീർച്ചയായും അനാഥകളുടെ സ്വത്തുകൾ അന്യായമായി തിന്നുന്നവർ അവരുടെ വയറുകളിൽ തിന്നു (നിറക്കു)ന്നത് തീ മാത്രമാകുന്നു. പിന്നീട് അവർ നരകത്തിൽ കത്തിയെരിയുന്നതുമാണ്.  വി. ക്വു. (4: 10)

ചിത്രരചന, രൂപപ്പെടുത്തൽ
ആഇശഃ رَضِيَ اللَّهُ عَنْها  യിൽ നിന്നും നിവേദനം. അല്ലാഹുവിന്റെ റസൂൽ ‎ﷺ  പറഞ്ഞു:

أَشَدّ النّاسِ عَذَاباً يَوْمَ الْقيَامَةِ, الّذِينَ يُضَاهِئونَ بِخَلْقِ اللّهِ

“അന്ത്യനാളിൽ അതികഠിനമായ ശിക്ഷയുള്ളത് അല്ലാഹുവിന്റെ സൃഷ്ടിപ്പിനോട് സദൃശ്യരാകുന്നവർക്കാണ്”.  (ബുഖാരി)

 ഇബ്നു അബ്ബാസി رَضِيَ اللَّهُ عَنْهُ  ൽനിന്നും നിവേദനം. അല്ലാഹു വിന്റെ റസൂൽ ‎ﷺ പറയുന്നതായി ഞാൻ കേട്ടു:
كُلّ مُصَوّرٍ فِي النّارِ، يُجْعَلُ لَهُ بِكُلّ صُورَةٍ صَوّرَهَا نَفْسٌ يُعَذّبُ بها فِي جَهَنّمَ
“എല്ലാ മുസ്വവ്വിറുകളും (രൂപമുണ്ടാക്കുന്നവരും) നരകത്തിലാണ്. അവനുണ്ടാക്കിയ എല്ലാ രൂപങ്ങൾക്കും അന്ത്യനാളിൽ ആത്മാവ് നൽകപ്പെടും. അവകൾ കൊണ്ട് അവനെ നരകാഗ്നിയിൽ ശിക്ഷിക്കും.   (ബുഖാരി, മുസ്ലിം)
 
അല്ലാഹുവിന്റെ ശത്രുക്കളായ അക്രമികളോട് പക്ഷംചേരൽ
അല്ലാഹു പറഞ്ഞു:
 وَلَا تَرْكَنُوا إِلَى الَّذِينَ ظَلَمُوا فَتَمَسَّكُمُ النَّارُ وَمَا لَكُم مِّن دُونِ اللَّهِ مِنْ أَوْلِيَاءَ ثُمَّ لَا تُنصَرُونَ ‎﴿١١٣﴾‏ 
അക്രമം പ്രവർത്തിച്ചവരുടെ പക്ഷത്തേക്ക് നിങ്ങൾ ചായരുത്. എങ്കിൽ നരകം നിങ്ങളെ സ്പർശിക്കുന്നതാണ്. അല്ലാഹുവിന് പുറമെ നിങ്ങൾക്ക് രക്ഷാധികാരികളേയില്ല. പിന്നീട് നിങ്ങൾ സഹായിക്കപ്പെടുന്നതല്ല.   വി. ക്വു. (11: 113)
 
സ്ത്രീകൾ നഗ്നതയുടുക്കൽ, ജനങ്ങളെ തല്ലൽ
അബൂഹുറയ്റഃ رَضِيَ اللَّهُ عَنْهُ  ൽനിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ‎ﷺ പറഞ്ഞു: 
صِنْفَانِ مِنْ أَهْلِ النَّارِ لَمْ أَرَهُمَا قَوْمٌ مَعَهُمْ سِيَاطٌ كَأَذْنَابِ الْبَقَرِ يَضْرِبُونَ بِهَا النَّاسَ وَنِسَاءٌ كَاسِيَاتٌ عَارِيَاتٌ مُمِيلَاتٌ مَائِلَاتٌ رُءُوسُهُنَّ كَأَسْنِمَةِ الْبُخْتِ الْمَائِلَةِ لَا يَدْخُلْنَ الْجَنَّةَ وَلَا يَجِدْنَ رِيحَهَا وَإِنَّ رِيحَهَا لَيُوجَدُ مِنْ مَسِيرَةِ كَذَا وَكَذَا
“രണ്ടു വിഭാഗം ആളുകൾ നരകവാസികളാണ്. അവരെ ഞാൻ കണ്ടിട്ടില്ല. ഒരു വിഭാഗം അവരുടെ കയ്യിൽ പശുവിന്റെ വാലുകൾ പോലുള്ള ചമ്മട്ടികളുണ്ട്; അവകൊണ്ട് അവർ ജനങ്ങളെ അടിക്കുന്നു.    (രണ്ടാമത്തെ വിഭാഗം) വസ്ത്രം ധരിച്ച എന്നാൽ നഗ്നതയുടുത്ത (മറ്റുള്ളവരെ തങ്ങളിലേക്ക്) ചായിപ്പിക്കുന്ന, (മറ്റുള്ളവരിലേക്ക്) ചായുന്ന സ്ത്രീകളാണ്. അവരുടെ തലകൾ ചാഞ്ഞ് ആടുന്ന ഒട്ടക പൂഞ്ഞകൾ പോലെയാണ്. അവർ സ്വർഗ്ഗത്തിൽ പ്രവേശിക്കുകയില്ല. അവർ സ്വർഗ്ഗത്തിന്റെ പരിമളം പോലും അനുഭവിക്കുകയില്ല. സ്വർഗ്ഗീയ പരിമളമാകട്ടെ വളരെ വിദൂരതിയിൽ തന്നെ അനുഭവപ്പെടുന്നതാകുന്നു.”   (ബുഖാരി) 
 
മൃഗങ്ങളെ ശിക്ഷിക്കൽ
അസ്മാഅ് ബിൻത് അബീബകറി رَضِيَ اللَّهُ عَنْها  ൽനിന്ന് അല്ലാഹു വിന്റെ റസൂൽ ‎ﷺ പറഞ്ഞു:
دَنَتْ مِنِّي النَّارُ حَتَّى قُلْتُ أَيْ رَبِّ وَأَنَا مَعَهُمْ فَإِذَا امْرَأَةٌ … تَخْدِشُهَا هِرَّةٌ قَالَ مَا شَأْنُ هَذِهِ قَالُوا حَبَسَتْهَا حَتَّى مَاتَتْ جُوعًا
“…നരകം എന്നോട് അടുത്തു. ഞാൻ ചോദിച്ചുപോയി. രക്ഷിതാവേ, ഞാനും അവരോടൊപ്പമാണോ?  അപ്പോഴതാ (നരകത്തിൽ) ഒരു സ്ത്രീയെ പൂച്ച മാന്തിപ്പറിക്കുന്നു. ഞാൻ ചോദിച്ചു. ഇവളുടെ വിഷയം എന്താണ്?  അവർ പറഞ്ഞു: ആ സ്ത്രീ ആ പൂച്ചയെ ബന്ധിച്ചുവെച്ചു. വിശപ്പു സഹിച്ച് പൂച്ച ചത്തുപോയി…”  (ബുഖാരി)
 
വിജ്ഞാനം തേടുന്നതിൽ ആത്മാർത്ഥത ഇല്ലായ്മ 
ഇബ്നു ഉമറി رَضِيَ اللَّهُ عَنْهُ  നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ‎ﷺ പറഞ്ഞു:
مَنْ تَعَلَّمَ عِلْمًا لِغَيْرِ اللَّهِ أَوْ أَرَادَ بِهِ غَيْرَ اللَّهِ فَلْيَتَبَوَّأْ مَقْعَدَهُ مِنْ النَّارِ
“ഒരാൾ ഒരു അറിവ്, അല്ലാഹു അല്ലാത്തവരുടെ പ്രീതിക്കുവേണ്ടി നേടി. അല്ലെങ്കിൽ ആ അറിവുകൊണ്ട് അല്ലാഹു അല്ലാത്തവരെ ഉദ്ദേശിച്ചു. എങ്കിൽ അവൻ തന്റെ ഇരിപ്പിടം നരകത്തിൽ ഒരുക്കികൊള്ളട്ടെ…”
 
സ്വർണ്ണത്തിന്റേയും വെള്ളിയുടേയും പാത്രത്തിൽ കുടിക്കൽ
ഉമ്മുസലമഃ رَضِيَ اللَّهُ عَنْها  യിൽ നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ‎ﷺ പറഞ്ഞു:
الَّذِي يَشْرَبُ فِي إِنَاءِ الْفِضَّةِ والذَهَبِ إِنَّمَا يُجَرْجِرُ فِي بَطْنِهِ نَارَ جَهَنَّمَ
“സ്വർണ്ണത്തിന്റെയും വെള്ളിയുടെയും പാത്രത്തിൽ കുടിക്കുന്നവർ തന്റെ വയറ്റിലേക്ക് കുടിച്ചിറക്കുന്നത് നരകത്തീയാകുന്നു”. (ബുഖാരി)
 
ഹറമിൽ വൃക്ഷം മുറിക്കൽ
അബ്ദുല്ലാഹ് ഇബ്നു ഹബശി رَضِيَ اللَّهُ عَنْهُ  ൽ നിന്ന് നിവേദനം. അല്ലാഹു വിന്റെ റസൂൽ ‎ﷺ  പറഞ്ഞു:
مَنْ قَطَعَ سِدْرَةً صَوَّبَ اللَّهُ رَأْسَهُ فِى النَّارِ 
“ആരെങ്കിലും ഹറമുകളിലെ മരം മുറിച്ചുമാറ്റിയാൽ അവന്റെ തല അല്ലാഹു നരകത്തിൽ വീഴ്ത്തും”  
 
ആത്മഹത്യ
അബൂഹുറയ്റഃ رَضِيَ اللَّهُ عَنْهُ  ൽനിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ‎ﷺ പറഞ്ഞു: 
مَنْ قَتَلَ نَفْسَهُ بِحَدِيدَةٍ فَحَدِيدَتُهُ فِي يَدِهِ يَتَوَجَّأُ بِهَا فِي بَطْنِهِ فِي نَارِ جَهَنَّمَ خَالِدًا مُخَلَّدًا فِيهَا أَبَدًا  وَمَنْ شَرِبَ سَمًّا فَقَتَلَ نَفْسَهُ فَهُوَ يَتَحَسَّاهُ فِي نَارِ جَهَنَّمَ خَالِدًا مُخَلَّدًا فِيهَا أَبَدًا  وَمَنْ تَرَدَّى مِنْ جَبَلٍ فَقَتَلَ نَفْسَهُ فَهُوَ يَتَرَدَّى فِي نَارِ جَهَنَّمَ خَالِدًا مُخَلَّدًا فِيهَا أَبَدًا
“ആരെങ്കിലും തന്റെ ശരീരത്തെ ഇരുമ്പിന്റെ ആയുധം കൊണ്ട് കൊന്നാൽ, നരകത്തിലും ആ ആയുധം തന്റെ കയ്യിലുണ്ടായിരിക്കും. നരകത്തീയിൽ അതുകൊണ്ട് തന്റെ വയറ്റിൽ എന്നെന്നേക്കുമായി അവൻ കുത്തികൊണ്ടിരിക്കും. ഒരാൾ വിഷം കഴിച്ച് ആത്മഹത്യ ചെയ്താൽ, നരകത്തീയിലും ആ വിഷം എന്നെന്നേക്കുമായി അയാൾ കഴിച്ചുകൊണ്ടേയിരിക്കും. ഒരാൾ മലമുകളിൽ നിന്ന് ചാടി ആത്മഹത്യ ചെയ്താൽ നരകത്തീയിലും അയാൾ എന്നെന്നേക്കുമായി ഉയരത്തിൽ നിന്ന് ചാടികൊണ്ടിരിക്കും”.  (ബുഖാരി)
മറ്റൊരു രിവായത്തിൽ:
الَّذِي يَخْنُقُ نَفْسَهُ يَخْنُقُهَا فِي النَّارِ وَالَّذِي يَطْعُنُهَا يَطْعُنُهَا فِي النَّارِ
“ഒരാൾ കുരുക്കിട്ട് ആത്മഹത്യ ചെയ്താൽ നരകത്തിലും അയാൾ തന്റെ ശരീരത്തെ കുരുക്കിട്ടുകൊണ്ടിരിക്കും. ഒരാൾ സ്വന്തത്തെ കുത്തികൊന്നാൽ, നരകത്തിലും അയാൾ സ്വന്തത്തെ കുത്തികൊണ്ടിരിക്കും”.  (ബുഖാരി)
 
നാവും ലൈംഗികാവയവും സൂക്ഷിക്കാതിരിക്കൽ
അബൂഹുറയ്റഃ رَضِيَ اللَّهُ عَنْهُ  ൽനിന്ന് നിവേദനം: 
سُئِلَ رسولُ الله ‎ﷺ  عَنْ أكثرِ مَا يُدْخِلُ النَّاسَ الْجَنَّةَ؟ قَالَ : “تَقْوَى اللهِ وَحُسنُ الخُلُقِ” وَسُئِلَ عَنْ أكْثَرِ مَا يُدْخِلُ النَّاسَ النَّارَ، فَقَالَ : “الفَمُ وَالفَرْجُ”
“അല്ലാഹുവിന്റെ റസൂൽ ‎ﷺ  ചോദിക്കപ്പെട്ടു: ജനങ്ങളെ ഏറ്റവും കൂടുതൽ സ്വർഗ്ഗത്തിൽ പ്രവേശിപ്പിക്കുന്നത് എന്താണ്? അപ്പോൾ തിരുമേനി ‎ﷺ പറഞ്ഞു: “അല്ലാഹുവിലുള്ള തക്്വവയും സൽസ്വഭാവവും.” തിരുമേനി ‎ﷺ  ചോദിക്കപ്പെട്ടു: ജനങ്ങളെ ഏറ്റവും കൂടുതൽ നരകത്തിൽ പ്രവേശിപ്പിക്കുന്നത് എന്താണ്? അപ്പോൾ തിരുമേനി‎ ﷺ പറഞ്ഞു: “വായയും ലൈംഗികാവയവും”. 
അബൂഹുറയ്റഃ رَضِيَ اللَّهُ عَنْهُ  ൽ നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ‎ﷺ  പറഞ്ഞു:
إنَّ العَبْدَ لَيَتَكَلَّمُ بِاْلكَلِمَةِ مِنْ رِضْوَانِ اللهِ لاَ يُلْقِي لَهَا بالاً يرفَعُهُ اللهُ بِهَا دَرَجَاتٍ،وإنَّ العبدَ لَيَتَكَلَّمُ بِالْكَلِمَةِ مِنْ سَخَطِ اللّهِ لاَ يُلْقِي لَهَا بَالاً يَهْوِي بِهَا فِي جَهَنَّمَ
 
“തീർച്ചയായും ഒരു അടിമ അല്ലാഹുവിന് തൃപ്തിയുളവാക്കുന്ന ഒരു വാചകം പറയും; അതിന് അയാൾ വലിയ ഗൗരവം നൽകിയിട്ടുണ്ടാകില്ല. അത് കാരണം അല്ലാഹു അവനെ ധാ രാളം പദവികൾ ഉയർത്തും. ഒരു അടിമ അല്ലാഹുവിനെ ദേഷ്യപ്പെടുത്തുന്ന വാക്ക് ഉച്ചരിക്കും; അതിന് അയാൾ വലിയ ഗൗരവം നൽകിയിട്ടുണ്ടാകില്ല. അത് അവനെ നരകത്തിൽ വീഴ്ത്തും”  (ബുഖാരി) 
അബൂഹുറയ്റഃ رَضِيَ اللَّهُ عَنْهُ  ൽനിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ‎ﷺ പറഞ്ഞു:
إنَّ العبدَ ليَتكلمُ بالكلمةِ ما يَتبَينُ فيها ، يَزلُّ بها إلى النار أبعدَ مِمَّا بينَ الْمَشْرِقِ وَالْمَغْرِبِ
“തീർച്ചയായും ഒരു അടിമ ഒരു വാചകം പറയും; ആ വാചകത്തിലെ ആശയം ആലോചിക്കുകയോ ആന്വേഷിക്കുകയോ ചെയ്യാതെ. പ്രസ്തുത വാചകം കാരണത്താൽ അയാൾ കിഴക്കിനും പടിഞ്ഞാറിനുമിടയിലുള്ളതിനേക്കാൾ വിദൂരമായി നര ത്തിലേക്ക് തെന്നിവീഴും”  (ബുഖാരി, മുസ്ലിം)
 
അയൽവാസിയെ ഉപദ്രവിക്കൽ
അബൂഹുറയ്റഃ رَضِيَ اللَّهُ عَنْهُ ൽനിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ‎ﷺ  ചോദിക്കപ്പെട്ടു:
يَا رَسُولَ اللهِ إِنَّ فُلاَنَةَ تَقُومُ الَّليْلَ وَتَصُومُ النَّهَارَ وَتَفْعَلُ وَتَتَصَدَّقُ  وَتُؤْذِي جِيرَانَهَا بِلِسَانَهَا، فَقَالَ: ട്ടلاَ خَيْرَ فِيهَا ، هِيَ مِنْ أَهْلِ النَّارِ وَقَالُوا: وَ فُلاَنَةُ تُصَلِّي اْلمَكْتُوبَةَ وَتَصَّدَّقُ بِأَثْوَارٍ وَلاَ تُؤْذِي أَحَداً، قَالَ ‎ﷺ  هِيَ مِنْ أَهْلِ اْلجنَّة
“അല്ലാഹുവിന്റെ ദൂതരെ, തീർച്ചയായും ഒരു സ്ത്രീ  അവൾ രാത്രിയിൽ നമസ്കരിക്കുകയും പകലിൽ നോമ്പനുഷ്ഠിക്കുകയും ചെയ്യുന്നു. അവൾ സൽകർമ്മങ്ങൾ പ്രവർത്തിക്കുന്നു. ദാനദർമ്മങ്ങൾ നിർവ്വഹിക്കുന്നു, അതോടൊപ്പം അവൾ തന്റെ നാവ് കൊണ്ട് അവളുടെ അയൽവാസിയെ ഉപദ്രവി ക്കുന്നു. (അവരുടെ അവസ്ഥയെന്താണ്)? അല്ലാഹുവിന്റെ ദൂതർ പറഞ്ഞു: അവളിൽ ഒരു നന്മയുമില്ല. അവൾ നരകവാസികളിൽ പെട്ടവളാണ്. അവർ ചോദിച്ചു; ഒരു സ്ത്രീ അവൾ നിർബന്ധ നമസ്കാരങ്ങൾ നമസ്കരിക്കുന്നു, ഉണങ്ങിയ വെണ്ണക്കട്ട ദാനം ചെയ്യുകയും ചെയ്യുന്നു, അവൾ ഒരാളെയും ബുദ്ധിമുട്ടിക്കുന്നില്ല, (അവരുടെ അവസ്ഥയെന്താണ്)? അല്ലാഹുവിന്റെ ദൂതർ ‎ﷺ  പറഞ്ഞു: അവൾ സ്വർഗ്ഗവാസികളിൽ പെട്ടവളാണ്ട്”
   
പറയുന്നത് പ്രാവർത്തികമാക്കാത്ത പ്രബോധകൻ
ഉസാമഃ رَضِيَ اللَّهُ عَنْهُ യിൽ നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ‎ﷺ  പറഞ്ഞു: 
يُجَاءُ بِالرَّجُلِ يَوْمَ الْقِيَامَةِ فَيُلْقَى فِي النَّارِ فَتَنْدَلِقُ أَقْتَابُهُ فِي النَّارِ فَيَدُورُ كَمَا يَدُورُ الْحِمَارُ بِرَحَاهُ فَيَجْتَمِعُ أَهْلُ النَّارِ عَلَيْهِ فَيَقُولُونَ أَيْ فُلَانُ مَا شَأْنُكَ أَلَيْسَ كُنْتَ تَأْمُرُنَا بِالْمَعْرُوفِ وَتَنْهَانَا عَنْ الْمُنْكَرِ قَالَ كُنْتُ آمُرُكُمْ بِالْمَعْرُوفِ وَلَا آتِيهِ وَأَنْهَاكُمْ عَنْ الْمُنْكَرِ وَآتِيهِ
അന്ത്യനാളിൽ ഒരാളെ കൊണ്ടുവരപ്പെടും. അയാൾ നരകാഗ്നിയിൽ എറിയപ്പെടും. അപ്പോൾ അയാളുടെ കുടൽമാലകൾ നരകത്തീയിൽ തെറിച്ച് വീഴും. ആട്ടുകല്ലിൽ ധാന്യം പൊടിച്ചു കൊണ്ട് കഴുത കറങ്ങുന്നതുപോലെ അയാൾ നരകത്തിൽ കറങ്ങും. നരകവാസികൾ അയാളുടെ ചുറ്റും ഒരുമിച്ചുകൂടും. അവർ ചോദിക്കും: ഏ മനുഷ്യാ, താങ്കളുടെ കാര്യം എന്താണ്? താങ്കൾ ഞങ്ങളോട് നന്മ കല്പ്പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്തിരുന്നില്ലേ? അയാൾ പറയും: ഞാൻ നിങ്ങളോട് കല്പ്പിച്ചിരുന്നു. അത് ഞാൻ ചെയ്തിരുന്നില്ല. ഞാൻ നിങ്ങളോട് തിന്മ വിരോധിച്ചിരുന്നു. ഞാൻ അത് ചെയ്യുമായിരുന്നു”. (ബുഖാരി)
 
മദ്യപാനം
അബ്ദുല്ലാഹ് ഇബ്നു അംറി رَضِيَ اللَّهُ عَنْهُ  ൽനിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ‎ﷺ  പറഞ്ഞു: 
مَنْ شَرِبَ الْخَمْرَ لَمْ تُقْبَلْ لَهُ صَلاَةُ أَرْبَعِينَ صَبَاحاً، وَإِنْ مَاتَ دَخَلَ النَّارَ، فَإِنْ تَابَ تَابَ اللهُ عَلَيْهِ، وَإِنْ عَادَ  فَشَرِبَ فَسَكَرَ لَمْ تُقْبَلْ لَهُ صَلاَةُ أَرْبَعِينَ صَبَاحاً، فَإِنْ تَابَ تَابَ اللهُ عَلَيْهِ، وَإِنْ عَادَ فَشَرِبَ فَسَكَرَ  لَمْ تُقْبَلْ لَهُ صَلاَةُ أَرْبَعِينَ صَبَاحاً، وَإِنْ مَاتَ دَخَلَ النَّارَ، فَإِنْ تَابَ تَابَ اللهُ عَلَيْهِ، وَإِنْ عَادَ كَانَ حَقًّا عَلَى اللهِ أَنْ يُسْقِيَهُ مِنْ رَدْغَةِ الْخَبَالِ يَوْمَ الْقِيَامَةِ. قَالُوا: يَا رَسُولَ اللهِ وَمَا رَدْغَةُ الْخَبَالِ؟ قَالَ: عُصَارَةُ أَهْلِ النَّارِ

“ഒരാൾ മദ്യപിക്കുകയും ലഹരിയിലാവുകയും ചെയ്താൽ അവന്റെ നാൽപ്പത് പ്രഭാതങ്ങളിലെ നമസ്കാരം സ്വീകരിക്കപ്പെടില്ല. അവൻ മരിച്ചാൽ നരകത്തിൽ പ്രവേശിക്കും. അവൻ അല്ലാഹുവിലേക്ക് തൗബഃ ചെയ്ത് മടങ്ങിയാൽ അല്ലാഹു അവന്റെ തൗബ സ്വീകരിക്കും. വീണ്ടും അവൻ (പൂർവ്വ സ്ഥിതിയിലേക്ക്) മടങ്ങുകയും മദ്യപിക്കുകയും ലഹരിയിലകപ്പെടുകയും ചെയ്താൽ അവന്റെ നാൽപ്പത് പ്രഭാത നമസ്കാരങ്ങൾ അവനിൽനിന്ന് സ്വീകാര്യമല്ല. അവൻ മരണമടഞ്ഞാൽ നരകത്തിൽ പ്രവേശിക്കും. അവൻ പശ്ചാതപിച്ചാൽ അവന്റെ പശ്ചാതാപം അല്ലാഹു സ്വീകരിക്കും. വീണ്ടും അവൻ മടങ്ങുകയും മദ്യപിക്കുകയും ലഹരിയിലാവുകയും ചെയ്താൽ അവന്റെ നാൽപ്പത് പ്രഭാത നമസ്കാരങ്ങൾ അവനിൽനിന്ന് സ്വീകരിക്കപ്പെടുകയില്ല അവൻ മരണമടഞ്ഞാൽ നരകത്തിലായിരിക്കും. അവൻ വീണ്ടും പശ്ചാതപിച്ചാൽ അവന്റെ തൗബഃ അല്ലാഹു സ്വീകരിക്കും. വീണ്ടുമൊരിക്കൽകൂടി അവൻ (പൂർവ്വസ്ഥിതിയിലേക്ക്) മടങ്ങിയാൽ അവനെ അന്ത്യനാളിൽ ‘റദ്ഗ തുൽ ഖബാൽ’ കുടിപ്പിക്കൽ അല്ലാഹു ബാധ്യതയായി ഏറ്റെ ടുത്തിരിക്കുന്നു. അവർ (സ്വഹാബികൾ) ചോദിച്ചു: റസൂലേ, എന്താണ് ‘റദ്ഗതുൽഖബാൽ’? അല്ലാഹുവിന്റെ റസൂൽ ‎ﷺ  പറ ഞ്ഞു: നരകവാസികളെ പിഴിഞ്ഞുണ്ടാക്കിയ ദ്രാവകം”

പുരുഷവർഗ്ഗം സ്വർണ്ണം ധരിക്കൽ
ഇബ്നു അബ്ബാസി رَضِيَ اللَّهُ عَنْهُ  ൽനിന്ന് നിവേദനം ചെയ്യുന്ന ഹദീഥിൽ ഇപ്രകാരം കാണാം.

أَنَّ رَسُولَ اللهِ ‎ﷺ  رَأَى خَاتَمًا فِي يَدِ رَجُلٍ ، فَنَزَعَهُ فَطَرَحَهُ فَقَالَ: يَعْمِدُ أَحَدُكُمْ إِلَى جَمْرَةٍ مِنْ نَارٍ فَيَجْعَلُهَا فِي يَدِهِ ؟! فَقِيلَ لِلرَّجُلِ بَعْدَمَا ذَهَبَ رَسُولُ اللهِ ‎‎ﷺ: خُذْ خَاتَمَكَ اِنْتَفِعْ بِهِ . قَالَ : لاَ واللهِ لاَ آخُذُهُ أَبَداً وَقَدْ طَرَحَهُ رَسُولُ اللهِ ‎ﷺ

അല്ലാഹുവിന്റെ റസൂൽ ‎ﷺ  ഒരാളുടെ കയ്യിൽ സ്വർണ്ണത്തിന്റെ ഒരു മോതിരം കണ്ടു. അപ്പോൾ അത് തിരുമേനി ﷺ  ഊരി യെടുത്തെറിഞ്ഞു. എന്നിട്ട് തിരുമേനി ‎ﷺ  പറഞ്ഞു: നിങ്ങളിലൊരാൾ നരകാഗ്നിയിലെ ഒരു തീക്കനൽ ലക്ഷ്യമാക്കുകയും അത് കയ്യിൽ ധരിക്കുകയും ചെയ്യുകയോ? അല്ലാഹുവിന്റെ റസൂൽ ‎ﷺ  അവിടെനിന്ന് പോയപ്പോൾ ആ മനഷ്യനോട് പറയപ്പെട്ടു താങ്കളുടെ മോതിരം എടുത്തുകൊള്ളുക അത് താങ്കൾക്ക് ഉപകരിക്കും. അയാൾ പറഞ്ഞു: അല്ലാഹുവാണെ സത്യം. അല്ലാഹുവിന്റെ റസൂൽ ‎ﷺ  അത് വലിച്ചെറിഞ്ഞിരിക്കെ ഞാൻ അത് ഒരിക്കലും എടുക്കില്ല”.  (മുസ്ലിം)

മാതാപിതാകൾക്ക് പുണ്ണ്യം ചെയ്യാതിരിക്കൽ
ഉബയ്യ് ഇബ്നുമാലികി رَضِيَ اللَّهُ عَنْهُ ൽനിന്ന് നിവേദനം. അല്ലാഹു വിന്റെ റസൂൽ ‎ﷺ  പറഞ്ഞു:

مَنْ أَدْرَكَ وَالِدَيْهِ أَوْ أَحَدَهُمَا ثُمَّ دَخَلَ النَّارَ مِنْ بَعْدِ ذَلِكَ فَأَبْعَدَهُ اللَّهُ وَأَسْحَقَهُ

“വല്ലവനും തന്റെ മാതാപിതാക്കളെ അല്ലെങ്കിൽ അവരിൽ ഒരാളെ (ജീവിതനാളിൽ) കണ്ടുമുട്ടുകയും അതിൽപിന്നെ അവൻ നരകത്തിൽ പ്രവേശിക്കുകയുമായാൽ അല്ലാഹു അവനെ അകറ്റുകയും നശിപ്പിക്കുകയും ചെയ്യട്ടേ”.

നബികുടുംബത്തെ ദേഷ്യപ്പെടുത്തൽ
അബൂസഈദ് അൽഖുദ്രി رَضِيَ اللَّهُ عَنْهُ യിൽ നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ‎ﷺ  പറഞ്ഞു:

وَالَّذِي نَفْسِي بِيَدِهِ ، لاَ يُبْغِضُنَا أَهْلَ الْبَيْتِ رَجُلٌ إِلاَّ أَدْخَلَهُ اللَّهُ النَّارَ

“എന്റെ ആത്മാവ് ആരുടെ കയ്യിലാണോ അവനാണെ സത്യം. ഞങ്ങൾ നബികുടുംബത്തെ ഒരാളും ദേഷ്യപ്പെടുത്തുകയില്ല അല്ലാഹു അവനെ നരകത്തിൽ പ്രവേശിപ്പിക്കാതെ”.

ജനങ്ങൾ നിന്നുകൊണ്ട് ആദരിക്കുന്നത് ഇഷ്ടപ്പെടുന്നവൻ
മുആവിയഃ رَضِيَ اللَّهُ عَنْهُ യിൽ നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ‎ﷺ  പറഞ്ഞു:

مَنْ أَحَبَّ أَنْ يَمْثُلَ لَهُ الرِّجَالُ قِيَامًا فَلْيَتَبَوَّأْ مَقْعَدَهُ مِنَ النَّارِ

“ആളുകൾ നിന്നുകൊണ്ട് തന്നെ ആദരിക്കുന്നത് വല്ലവനേയും ഇഷ്ടപ്പെടുന്നുവെങ്കിൽ അവൻ നരകത്തീയിൽ തന്റെ ഇരിപ്പിടം ഒരുക്കട്ടെ.”

ജാഹിലിനോട് തർക്കിക്കുവാനും ഉലമാക്കളോട് പെരുമകാണിക്കുവാനും ജനശ്രദ്ധയാകർശിക്കുവാനും വിജ്ഞാനം തേടുന്നവൻ
ഇബ്നു ഉമറി رَضِيَ اللَّهُ عَنْهُ ൽനിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ‎ﷺ പറഞ്ഞു:

مَنْ طَلَبَ الْعِلْمَ لِيُمَارِىَ بِهِ السُّفَهَاءَ أَوْ لِيُبَاهِىَ بِهِ الْعُلَمَاءَ أَوْ لِيَصْرِفَ بِهِ وُجُوهَ النَّاسِ إِلَيْهِ فَهُوَ فِى نَارِ جَهَنَّمَ.

“വല്ലവനും ജാഹിലിനോട് തർക്കിക്കുവാനും ഉലമാക്കളോട് പെരുമ കാണിക്കുവാനും ജനങ്ങളുടെ മുഖങ്ങൾ തന്നിലേക്ക് തിരിക്കുവാനും (ജനശ്രദ്ധയാകർശിക്കുവാനും) വിജ്ഞാനം തേടിയാൽ അവൻ നരകത്തിലാകുന്നു”.

തിന്മയേക്കാൾ നന്മ കുറഞ്ഞവൻ
അല്ലാഹു  പറയുന്നു:

فَمَن ثَقُلَتْ مَوَازِينُهُ فَأُولَٰئِكَ هُمُ الْمُفْلِحُونَ ‎﴿١٠٢﴾‏ وَمَنْ خَفَّتْ مَوَازِينُهُ فَأُولَٰئِكَ الَّذِينَ خَسِرُوا أَنفُسَهُمْ فِي جَهَنَّمَ خَالِدُونَ ‎﴿١٠٣﴾‏ تَلْفَحُ وُجُوهَهُمُ النَّارُ وَهُمْ فِيهَا كَالِحُونَ ‎﴿١٠٤﴾‏

അപ്പോള്‍ ആരുടെ (സല്‍കര്‍മ്മങ്ങളുടെ) തൂക്കങ്ങള്‍ ഘനമുള്ളതായോ അവര്‍ തന്നെയാണ് വിജയികള്‍. ആരുടെ (സല്‍കര്‍മ്മങ്ങളുടെ) തൂക്കങ്ങള്‍ ലഘുവായിപ്പോയോ അവരാണ് ആത്മനഷ്ടം പറ്റിയവര്‍, നരകത്തില്‍ നിത്യവാസികള്‍. നരകാഗ്നി അവരുടെ മുഖങ്ങള്‍ കരിച്ചു കളയും. അവരതില്‍ പല്ലിളിച്ചവരായിരിക്കും.  വി.ക്വു (23:102-104)

പറയുന്നത് പ്രവർത്തികമാക്കാത്ത പ്രാസംഗികർ
അനസ് ബ്നുമാലികി رَضِيَ اللَّهُ عَنْهُ ൽനിന്ന് നിവേദനം. അല്ലാഹു വിന്റെ റസൂൽ ‎ﷺ പറഞ്ഞു:

مَرَرْتُ لَيْلَةَ أُسْرِىَ بِى عَلَى قَوْمٍ تُقْرَضُ شِفَاهُهُمْ بِمَقَارِيضَ مِنْ نَارٍ قَالَ قُلْتُ مَنْ هَؤُلاَءِ قَالُوا خُطَبَاءُ مِنْ أَهْلِ الدُّنْيَا كَانُوا يَأْمُرُونَ النَّاسَ بِالْبِرِّ وَيَنْسَوْنَ أَنْفُسَهُمْ وَهُمْ يَتْلُونَ الْكِتَابَ أَفَلاَ يَعْقِلُونَ 

ശപിക്കുകയും അനുഗ്രഹം നിഷേധിക്കുകയും ചെയ്യുന്ന സ്ത്രീകൾ
അബൂസഇൗദ് അൽഖുദ്രി رَضِيَ اللَّهُ عَنْهُ യിൽ നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ‎ﷺ  പറഞ്ഞു:

 يَا مَعْشَرَ النِّسَاءِ تَصَدَّقْنَ، فَإِنِّى أُرِيتُكُنَّ أَكْثَرَ أَهْلِ النَّار. فَقُلْنَ وَبِمَ يَا رَسُولَ اللَّهِ قَالَ ﷺ تُكْثِرْنَ اللَّعْنَ، وَتَكْفُرْنَ الْعَشِيرَ

ഖവാരിജുകൾ നരകത്തിലെ പട്ടികൾ
അബൂഉമാമഃയി رَضِيَ اللَّهُ عَنْهُ യിൽ നിന്ന് നിവേദനം. അല്ലാഹുവി ന്റെ റസൂൽ ‎ﷺ  പറഞ്ഞു:

الْخَوَارِجُ كِلابُ أَهْلِ النَّارِ

“ഖവാരിജുകൾ നരകവാസികളുടെ പട്ടികളാണ്”

സമയമാകുന്നതിനുമുമ്പ് നോമ്പുമുറിക്കൽ
അബൂഉമാമഃ رَضِيَ اللَّهُ عَنْهُ യിൽ നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ‎ﷺ  പറഞ്ഞു:

بَيْنَا أَنَا نَائِمٌ إِذْ أَتَانِى رَجُلاَنِ فَأَخَذَا بِضَبْعَىَّ فَأَتَيَا بِى جَبَلاً وَعْرًا فَقَالاَ لِىَ : اصْعَدْ … ثُمَّ انْطُلِقَ بِى فَإِذَا أَنَا بِقَوْمٍ مُعَلَّقِينَ بِعَرَاقِيبِهِمْ مُشَقَّقَةٌ أَشْدَاقُهُمْ تَسِيلُ أَشْدَاقُهُمْ دَمًا قَالَ قُلْتُ: مَنْ هَؤُلاَءِ قَالَ: هَؤُلاَءِ الَّذِينَ يُفْطِرُونَ قَبْلَ تَحِلَّةِ صَوْمِهِمْ 

“ഞാൻ ഉറങ്ങുന്നവനായിരിക്കെ എന്റെ അടുക്കൽ രണ്ടുപേർ വന്നു. അവർ രണ്ടുപേരും എന്റെ കൈകൾ പിടിക്കുകയും എന്നേയും കൊണ്ട് കുത്തനെയുള്ള ഒരു മലയിൽ എത്തുകയും ചെയ്തു. അവർ രണ്ടുപേരും എന്നോട് പറഞ്ഞു: “താങ്കൾ കയറൂ… പിന്നേയും എന്നേയും കൊണ്ട് പോവുകയുണ്ടായി. കുതിനരമ്പുകൾ ബന്ധിക്കപ്പെടുകയും കടവായ്കൾ പിളർക്കപ്പെടുകയും ചെയ്ത ഒരു വിഭാഗമാളുകളുടെ അടുക്കൽ ഞാൻ എത്തി. അവരുടെ കടവായകളിൽനിന്ന് രക്തം ഒലിച്ചിറങ്ങുന്നു. ഞാൻ ചോദിച്ചു: ഇവർ ആരാണ്? അവർ പറഞ്ഞു: തങ്ങളുടെ നോമ്പ് തുറക്കുവാനുള്ള സമയമാകുന്നതി നുമുമ്പ് നോമ്പു മുറിച്ചിരുന്നവരാണ് ഇക്കൂട്ടർ”. 

വ്യഭിചാരികൾ
ഉപരിയിൽ നൽകിയ അബൂഉമാമഃ رَضِيَ اللَّهُ عَنْهُ യുടെ ഹദീഥിൽ ഇപ്രകാരമുണ്ട്:

ثم انطلقا بي، فإذا بقوم أشدَّ شيءٍ انتفاخاً، وأنتنِهِ ريحاً، كأن ريحَهم المراحيضُ، قلتُ: من هؤلاء؟ قال: هؤلاء الزّانُون والزّواني.

“പിന്നേയും അവർ എന്നേയും കൊണ്ട് പോവുകയുണ്ടായി. അപ്പോഴതാ നന്നായി വീർത്ത, അതിരൂക്ഷമായ ദുർഗന്ധമുള്ള ഒരു വിഭാഗം. അവരുടെ ഗന്ധം കക്കൂസിന്റേതുപോലെയാണ്. ഞാൻ ചോദിച്ചു: ഇവർ ആരാണ്? അവർ പറഞ്ഞു: ഇവർ വ്യഭിചാരികളും വ്യഭിചാരിണികളുമാണ്”.

സന്താനങ്ങൾക്ക് മുലപ്പാൽ തടഞ്ഞിരുന്ന മാതാക്കൾ
ഉപരിയിൽ നൽകിയ അബൂഉമാമഃ رَضِيَ اللَّهُ عَنْهُ യുടെ ഹദീഥിൽ ഇപ്രകാരം കൂടിയുണ്ട്:

… ثم انطلقا بي؛ فإذا أنا بنساء تنهشُ ثُديَّهنَّ الحيّاتُ. قلتُ: ما بالُ هؤلاء؟! قال: هؤلاءِ اللاتي يمنعنَ أولادَهنّ ألبانَهُنَّ.

“പിന്നേയും അവർ എന്നേയും കൊണ്ട് പോവുകയുണ്ടായി. അപ്പോഴതാ ഞാൻ ഒരു വിഭാഗം സ്ത്രീകളുടെ അടുക്കൽ; അവരുടെ മുലകളെ പാമ്പുകൾ കൊത്തിവലിക്കുന്നു. ഞാൻ ചോദിച്ചു: ഈ സ്ത്രീകളുടെ കാര്യം എന്താണ്? പറഞ്ഞു: ഈ സ്ത്രീകൾ തങ്ങളുടെ സന്താനങ്ങൾക്ക് പാലുകൾ തടഞ്ഞിരുന്നവരാണ്”

ലജ്ജയില്ലായ്മ
അബൂഹുറയ്റഃ رَضِيَ اللَّهُ عَنْهُ യിൽ നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ‎ﷺ പറഞ്ഞു:

الْحَيَاءُ مِنَ الإِيمَانِ ، وَالإِيمَانُ فِي الْجَنَّةِ ، وَالْبَذَاءُ مِنَ الْجَفَاءِ ، وَالْجَفَاءُ فِي النَّارِ

ലജ്ജ ഈമാനിൽപെട്ടതാണ്. ഈമാൻ സ്വർഗ്ഗത്തിലുമാണ്. ലജ്ജയില്ലായ്മ പാരുഷ്യമാണ്. പാരുഷ്യമാകട്ടെ നരകത്തിലുമാണ്”.

സകാത്ത് നൽകാത്തവൻ
അനസ് ബ്നുമാലികി رَضِيَ اللَّهُ عَنْهُ ൽനിന്ന് നിവേദനം. അല്ലാഹു വിന്റെ റസൂൽ ‎ﷺ പറഞ്ഞു:

مَانِعُ الزَّكَاةِ يَوْمَ الْقِيَامَةِ فِي النَّارِ

“സകാത്ത് തടഞ്ഞുവെച്ചവൻ അന്ത്യനാളിൽ നരകത്തിലാണ്”.

കള്ളസത്യം ചെയ്യുന്നവൻ
അബൂഉമാമഃ رَضِيَ اللَّهُ عَنْهُ യിൽനിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ‎ﷺ പറഞ്ഞു:

مَنِ اقْتَطَعَ حَقَّ امْرِئٍ مُسْلِمٍ بِيَمِينِهِ فَقَدْ أَوْجَبَ اللَّهُ لَهُ النَّارَ وَحَرَّمَ عَلَيْهِ الْجَنَّةَ . فَقَالَ لَهُ رَجُلٌ وَإِنْ كَانَ شَيْئًا يَسِيرًا يَا رَسُولَ اللَّهِ قَالَ ‎ﷺ وَإِنْ قَضِيبًا مِنْ أَرَاكٍ 

“വല്ലവനും തന്റെ (കള്ള) സത്യം കൊണ്ട് ഒരു മുസ്ലിമായ മനുഷ്യന്റെ അവകാശം കവർന്നെടുത്താൽ തീർച്ചയായും അല്ലാഹു അവന് നരകം അനിവാര്യമാക്കി. അവന്റെമേൽ സ്വർഗ്ഗം ഹറാമാകുന്നു. അപ്പോൾ ഒരാൾ തിരുമേനി ‎ﷺ യോട് ചോദിച്ചു: അല്ലാഹുവിന്റെ റസൂലേ നേരിയ ഒന്നാണെങ്കിലും. നബി ‎ﷺ  പറഞ്ഞു: ഒരു അറാക്കിന്റെ കൊള്ളിയാണെങ്കിലും. (മുസ്ലിം)

പരദൂഷണം പറയുന്നവൻ
ഇബ്നു അബ്ബാസി رَضِيَ اللَّهُ عَنْهُ ൽനിന്ന് നിവേദനം. അല്ലാഹുവി ന്റെ റസൂൽ ‎ﷺ  പറഞ്ഞു:

لَيْلَةَ أُسْرِيَ بِنَبِيِّ اللَّهِ صلى الله عليه وسلم نَظَرَ فِي النَّارِ ، فَإِذَا قَوْمٌ يَأْكُلُونَ الْجِيَفَ قَالَ : ” مَنْ هَؤُلَاءِ يَا جِبْرِيلُ ؟ “. قَالَ : هَؤُلَاءِ الَّذِينَ يَأْكُلُونَ لُحُومَ النَّاسِ

“അല്ലാഹുവിന്റെ തിരുനബി ‎ﷺ  യെകൊണ്ട് ഇസ്റാഅ് നടത്തിയ രാവിൽ തിരുമേനി ‎ﷺ നരകത്തിലേക്ക് നോക്കി. അപ്പേഴതാ ഒരു വിഭാഗം ശവങ്ങൾ തിന്നുന്നു. തിരുമേനി ‎‎ﷺ ചോദിച്ചു: ജിബ്രീൽ ഇവർ ആരാണ്? ജിബ്രീൽ പറഞ്ഞു: ഇക്കൂട്ടർ ജനങ്ങളുടെ മാംസം തിന്നുന്നവരാണ്”.

വഷളാക്കുന്നവൻ

അബൂദർറി رَضِيَ اللَّهُ عَنْهُ ൽ നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ‎ﷺ പറഞ്ഞു:

مَنْ شَانَ عَلَى مُسْلِمٍ كَلِمَةً ، يَشِينُهُ بِهَا بِغَيْرِ حَقٍّ أَشَانَهُ اللَّهُ بِهَا فِي النَّارِ يَوْمَ الْقِيَامَةِ

“വല്ലവനും അന്യായമായി ഒരു മുസ്ലിമിനെ ഒരു വാക്കുകൊണ്ട് വശളാക്കിയാൽ ആ വാക്കുകൊണ്ട് അല്ലാഹു അവനെ അന്ത്യനാളിൽ നരകത്തിൽ വശളാക്കുന്നതാണ്”

ഹാജിമാരെ മോഷ്ടിക്കുന്നവൻ
തന്റെ വടികൊണ്ട് ഹാജിമാരുടെ ഭാണ്ഡത്തിൽ കൊളുത്തിവലിക്കുകയും ആളുകളുടെ ശ്രദ്ധയിൽപെട്ടാൽ അബദ്ധത്തിൽ കുടുങ്ങിയതാണെന്ന് പറയുകയും ആരും ശ്രദ്ധിച്ചില്ലെങ്കിൽ കൊളുത്തിയെടുത്ത സാധനവുമായി കടന്നുകളയുകയും ചെയ്തിരുന്ന വ്യക്തിയെ കുറിച്ച് അല്ലാഹുവിന്റെ റസൂൽ ‎ﷺ പറഞ്ഞു:

إِنَّ النَّارَ أُدْنِيَتْ مِنِّي ، حَتَّى نَفَخْتُ حَرَّهَا عَنْ وَجْهِي ، فَرَأَيْتُ فِيهَا صَاحِبَ الْمِحْجَنِ …

നിശ്ചയം, നരകം എന്നോട് അടുത്തു. തീചൂട് ഞാൻ എന്റെ മുഖത്തുനിന്ന് ഊതി മാറ്റി. അപ്പോൾ ഞാൻ നരകത്തിൽ സ്വാഹിബുൽമിഹ്ജനെ (തന്റെ വടികൊണ്ട് ഹാജിമാരെ മോഷ്ടിച്ചിരുന്ന വ്യക്തി) കണ്ടു…

അബ്ദുൽ ജബ്ബാർ അബ്ദുല്ല 

Leave a Reply

Your email address will not be published.

Similar Posts