പ്രാർത്ഥനക്ക് ഉത്തരം ലഭിക്കുവാൻ
• അല്ലാഹുവിനോടു മാത്രം ദുആയിരക്കുക.
• ദുആയിരക്കുന്നവൻ അല്ലാഹുവിന്റെ രക്ഷാകർതൃത്വത്തി ലും ആരാധ്യതയിലും നാമവിശേഷണങ്ങളിലുമുള്ള ഏകത്വം അംഗീകരിച്ച്, മനസ്സിൽ ഉറപ്പിച്ച്, അതനുസ്സരിച്ച് പ്രവർത്തി ക്കുന്നവനാകണം. അഥവാ തൗഹീദ് അവനിൽ സാക്ഷാൽ കൃതമാക്കുക.
• ദുആഅ് ആത്മാർത്ഥമായിരിക്കുക.
• അല്ലാഹുവിന്റെ റസൂലി ﷺ ന്റെ ചര്യയനുസരിച്ചായിരിക്കുക.
• അല്ലാഹു ﷺ വിനെ വാഴ്ത്തി, പുകഴ്ത്തി നബി ﷺ ക്കുവേണ്ടൺി സ്വ ലാത്ത് ചൊല്ലി ദുആഅ് തുടങ്ങുക. അപ്രകാരം ദുആഅ് അവസാനിപ്പിക്കുകയും ചെയ്യുക.
• ഉത്തരം കിട്ടും എന്ന ഉറപ്പോടെ ദുആയിരക്കുക.
• ദുആയിരക്കുമ്പോൾ അലട്ടി അലട്ടി ചോദിക്കുക. ഉത്തരം കിട്ടാൻ ധൃതി കാണിക്കരുത്.
• ദുആയിരക്കുമ്പോൾ ഹൃദയ സാന്നിധ്യം ഉൺണ്ടായിരിക്കുക. അഥവാ ഉള്ളറിഞ്ഞു പ്രാർത്ഥിക്കുക.
• ക്ഷാമകാലത്തും ക്ഷേമകാലത്തും ദുആയിരക്കുക.
• കുടുംബത്തിനും മക്കൾക്കും സ്വന്തത്തിനും സമ്പത്തിനും എതിരിൽ ദുആഅ് ചെയ്യാതിരിക്കുക.
• കുറ്റകരമായ കാര്യത്തിനോ കുടുംബ വിഛേദത്തിനോ ദു ആഅ് ചെയ്യാതിരിക്കുക.
• ശബ്ദം താഴ്ത്തി ദുആയിരക്കുക.
• പാപങ്ങൾ ഏറ്റു പറയുക, പൊറുക്കലിനെ തേടുക.
• അല്ലാഹുവിന്റെ അനുഗ്രഹങ്ങൾക്ക് നന്ദി കാണിക്കുന്ന തിനോടൊപ്പം അത് അംഗീകരിച്ച് ദുആയിരക്കുക.
• ദുആയിൽ കൃത്രിമമായ പ്രാസമൊപ്പിക്കൽ ഒഴിവാക്കുക.
• വിനയം, ഭക്തി, ആഗ്രഹം, ഭയം എന്നിവ ഹൃദയത്തിൽ സ മ്മിശ്രമാക്കി ദുആയിരക്കുക.
• അന്യരിൽനിന്ന് അന്യായമായി നേടിയത് അവകാശികൾ ക്ക് തിരിച്ചു നൽകിക്കൊണ്ട് തൗബഃ ചെയ്യുക.
• ദുആ വചനങ്ങൾ മൂന്നുതവണ ആവർത്തിക്കുക.
• ദുആയിരക്കുന്ന വേളയിൽ ക്വിബ്ലയിലേക്ക് തിരിയുക.
• ദുആയിരക്കുമ്പോൾ കൈകൾ ഉയർത്തുക.
• അല്ലാഹുവെ ഭയന്ന് കരഞ്ഞുകൊണ്ടു ദുആഅ് ചെയ്യുക.
• ദുആയിൽ അതിരു കവിയാതിരിക്കുക.
• മറ്റുള്ളവർക്കുവേണ്ടൺി ദുആയിരക്കുമ്പോൾ സ്വന്തത്തിനുവേ ണ്ടൺി ദുആ ചെയ്തുകൊണ്ട് തുടങ്ങുക.
• സ്വന്തത്തോടൊപ്പം മാതാപിതാക്കൾക്കുവേണ്ടിയും ദുആഅ് ചെയ്യുക.
• സ്വന്തത്തോടൊപ്പം വിശ്വാസികൾക്കും വിശ്വാസിനികൾക്കും വേണ്ടി ദുആഅ് ചെയ്യുക.
• സാധ്യമെങ്കിൽ വുദ്വൂഅ് ചെയ്യുക.
• അല്ലാഹുവിന്റെ അത്യുത്തമ നാമങ്ങളേയോ(അസ്മാഉൽ ഹുസ്നാ) വിശേഷണങ്ങളേയോ(സ്വിഫാത്തുല്ലാഹ്), സ്വന്തം സൽക്കർമ്മങ്ങളേയോ മുൻനിർത്തി (വസ്വീലയാക്കി) ദുആ അ് ചെയ്യുക.
• ജീവിച്ചിരിക്കുന്ന സ്വാലിഹായ മനുഷ്യരോടു ദുആ ചെയ്യു വാൻ ആവശ്യപ്പെടുക.
• ഭക്ഷണം, പാനീയം, വസ്ത്രം, വാഹനം, തുടങ്ങി സമ്പാദ്യ ങ്ങളെല്ലാം ഹലാലായതാവുക.
• എല്ലാ തെറ്റുകുറ്റങ്ങളിൽ നിന്നും അകന്നു കഴിയുക.
ദുആഇന് ഉത്തരം ലഭിക്കുന്ന സമയങ്ങൾ, സ്ഥലങ്ങൾ
• ലൈലത്തുൽക്വദ്റ്.
• രാത്രിയുടെ അവസാന മൂന്നിലൊന്നിൽ.
• ഫർദ്വ് നമസ്കാരത്തിന്റെ അവസാനത്തിൽ.
• ബാങ്കിന്റേയും ഇക്വാമത്തിന്റേയുമിടയിൽ.
• ഒാരോ രാത്രിയിലും ഒരു പ്രത്യേക സമയം.
• ഫർദ് നമസ്കാരത്തിന് ബാങ്ക് മുഴങ്ങുമ്പോൾ.
• മഴ വർഷിക്കുമ്പോൾ.
• യുദ്ധത്തിൽ സൈന്യങ്ങൾ കണ്ടൺുമുട്ടുമ്പോൾ.
• വെള്ളിയാഴ്ച അസ്വ്റിന്റെ അവസാന സമയം. അല്ലെങ്കിൽ ഖുതുബയുടേയും നമസ്കാരത്തിന്റേയും സമയം.
• സംസം വെള്ളം കുടിക്കുമ്പോൾ.
• സുജൂദിൽ.
• രാത്രി ഉറക്കത്തിൽ നിന്ന് ഉണരുമ്പോൾ.
• ശുദ്ധി ചെയ്ത് ഉറങ്ങി പിന്നീട് രാത്രി ഉറക്കിൽ നിന്ന് ഉണർ ന്ന് എണീക്കുകയും ദുആ ചെയ്യുകയും ചെയ്താൽ.
• لاَ إِلَـهَ إِلاَّ أَنْتَ سُبْحَانَكَ إِنِّي كُنْتُ مِنَ الظَّالِمِينَ എന്ന് ചൊല്ലി ദുആ ചെയ്യൽ.
• മരണം നടന്ന ഉടനെ അവിടെ വെച്ചുള്ള ദുആഅ്.
• ഇസ്മുല്ലാഹിൽഅഅ്ള്വം കൊണ്ടൺ് ദുആ ചെയ്യുക.
• ഒരു മുസ്ലിം തന്റെ സഹോദരന് വേണ്ടൺി അവന്റെ അസാ ന്നിധ്യത്തിൽ ദുആ ചെയ്യുക.
• അറഫാദിനം അറഫഃയിൽവെച്ചു ദുആ ചെയ്യുക.
• റമദ്വാനിലെ ദുആഅ്.
• നോമ്പുകാരൻ നോമ്പുതുറക്കുന്നതുവരെയുള്ള ദുആഅ്.
• നോമ്പുകാരൻ നോമ്പുതുറക്കുമ്പോഴുള്ള ദുആഅ്.
• അല്ലാഹുവിനെ സ്മരിക്കുന്ന വേദികളിൽ ദുആ ചെയ്യുക.
• മുസ്വീബത്തുകൾ ഏൽക്കുമ്പോൾ
إِنَّا للهِ وَإِنَّا إِلَيْهِ رَاجِعُونَ ، اَللَّهُمَّ آجُرْنِي فِي مُصِيبَتِي وَاخْلُفْ لِي خَيْراً مِّنْهَا
എന്ന ദുആഅ്.
• തികഞ്ഞ ആത്മാർത്ഥതയുൺണ്ടാവുകയും അല്ലാഹുവിലേ ക്ക് ഹൃദയം അടുക്കുകയും ചെയ്യുമ്പോഴുള്ള ദുആഅ്.
• മർദ്ദകന്നെതിരിൽ മർദ്ദിതന്റെ ദുആഅ്.
• പിതാവ് മകനുവേണ്ടിയോ മകന് എതിരിലോ നടത്തുന്ന ദുആഅ്.
• യാത്രക്കാരന്റെ ദുആഅ്.
• നിർബന്ധിതാവസ്ഥയിലുള്ള ദുആഅ്.
• നീതിമാനായ ഭരണാധികാരിയിൽ നിന്നുള്ള ദുആഅ്.
• പുണ്യം ചെയ്യുന്ന മകനിൽ നിന്ന് മാതാപിതാക്കൾക്ക് വേണ്ടിയുള്ള ദുആഅ്.
• വുദ്വൂഅ് ചെയ്ത ഉടനെ ചൊല്ലേൺണ്ട സുന്നത്തിൽ സ്ഥിരപ്പെ ട്ട ദുആഅ്.
• ഹജ്ജിൽ ജംറത്തുസ്സ്വുഗ്റയും ജംറത്തുൽവുസ്ത്വയും എ റിഞ്ഞതിന് ശേഷമുള്ള ദുആഅ്.
• കഅ്ബക്ക് അകത്തുള്ള ദുആഅ്. (ഹിജ്റിൽ ദുആഅ് ചെ യ്താലും കഅ്ബക്കകത്താണ്).
• ഹജ്ജും ഉംറയും നിർവ്വഹിക്കുന്നവൻ സ്വഫാമർവ്വകളിൽ നിർ വ്വഹിക്കുന്ന ദുആഅ്.
• ദുൽഹജ്ജ് പത്തിനു മശ്അറുൽഹറാമിൽ(മുസ്ദലിഫഃയിൽ) വെച്ചുള്ള ദുആഅ്.
ഉത്തരം ലഭിക്കുന്ന ഏതാനും ദുആഉകൾ
ഒന്ന്:
ഒരാൾ രാത്രിയിൽ ഉറക്കിൽനിന്ന് എഴുന്നേറ്റശേഷം താ ഴെ വരുന്ന ദുആഅ് ചൊല്ലുകയും ശേഷം, “”അല്ലാഹുവേ, നീ എ നിക്ക് പൊറുത്തു തരേണമേ….. എന്നോ, മറ്റു ദുആഉകൾ ചൊല്ലുകയോ ചെയ്താൽ അവന് ഉത്തരം നൽകപ്പെടുന്നതാണ്. അ വൻ എഴുന്നേൽക്കുകയും ശേഷം വുദ്വൂഅ് ചെയ്ത് നമസ്കരി ക്കുകയും ചെയ്താൽ നമസ്കാരം സ്വീകരിക്കപ്പെടുന്നതുമാണ് എന്നും അല്ലാഹുവിന്റെ റസൂൽൃ പറഞ്ഞിട്ടുണ്ട്.
لَا إِلَهَ إِلَّا اللَّهُ وَحْدَهُ لَا شَرِيكَ لَهُ ، لَهُ الْمُلْكُ ، وَلَهُ الْحَمْدُ ، وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ، الْحَمْدُ لِلَّهِ ، وَسُبْحَانَ اللَّهِ ، وَلَا إِلَهَ إِلَّا اللَّهُ ، وَاللَّهُ أَكْبَرُ، وَلَا حَوْلَ وَلَا قُوَّةَ إِلَّا بِاللَّهِ
രണ്ട്:
ഇസ്മുൽഅഅ്ള്വം കൊണ്ടുള്ള ദുആഅ്. ഇതുകൊണ്ട് തേ ടിയാൽ അല്ലാഹു നൽകുമെന്നും ദുആഅ് ചെയ്താൽ അ വൻ ഉത്തരമേകുമെന്നും നബിൃ പറഞ്ഞിട്ടുണ്ട്. ഇസ്മുൽഅഅ്ള്വം കൊണ്ടുള്ള ദുആഉകൾ ഒന്നിലധികമുണ്ട്. അവ ഇൗ ഗ്രന്ഥത്തിൽ ഇസ്മുൽഅഅ്ള്വം എന്ന അദ്ധ്യായത്തിൽ നൽകിയിട്ടുണ്ട്.
മൂന്ന്:
യൂനുസ് നബി ചെയ്ത ദുആഅ്. പ്രസ്തുത ദുആ കൊണ്ട് ഒരു മുസ്ലിം ദുആഅ് ചെയ്താൽ അല്ലാഹു അയാൾക്ക് ഉത്തരം ചെയ്യുകതന്നെ ചെയ്യുമെന്ന് നബിൃ പറഞ്ഞിട്ടുണ്ട്:
لَا إِلَهَ إِلَّا أَنْتَ سُبْحَانَكَ إِنِّي كُنْتُ مِنْ الظَّالِمِينَ
“യഥാർത്ഥ ആരാധ്യനായി (അല്ലാഹുവേ)നീയല്ലാതെ യാതൊരു ആരാധ്യനുമില്ല. നീയെത്ര പരിശുദ്ധൻ! തീർച്ചയായും ഞാൻ അ ക്രമികളുടെ കൂട്ടത്തിൽ പെട്ടവനാകുന്നു.”
അബ്ദുൽ ജബ്ബാർ അബ്ദുല്ല