ആരോഗ്യം അനുഗ്രഹമാണെന്നറിയുക
ഇബ്നു അബ്ബാസി رَضِيَ اللَّهُ عَنْهُ ൽനിന്ന് നിവേദനം. നബി ﷺ പറഞ്ഞു:
نِعْمَتَانِ مَغْبُونٌ فِيهِمَا كَثِيرٌ مِنْ النَّاسِ الصِّحَّةُ وَالْفَرَاغُ
“രണ്ട് അനുഗ്രഹങ്ങൾ, അവയിൽ ധാരാളം ആളുകൾ വഞ്ചിക്കപ്പെട്ടിരിക്കുന്നു; ആരോഗ്യവും ഒഴിവുസമയവുമാകുന്നു അവ.” (ബുഖാരി)
അബൂഹുറയ്റ رَضِيَ اللَّهُ عَنْهُ യിൽനിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
إِنَّ أَوَّلَ مَا يُسْأَلُ عَنْهُ يَوْمَ الْقِيَامَةِ يَعْنِى الْعَبْدَ مِنَ النَّعِيمِ أَنْ يُقَالَ لَهُ أَلَمْ نُصِحَّ لَكَ جِسْمَكَ وَنُرْوِيكَ مِنَ الْمَاءِ الْبَارِدِ.
“നിന്റെ ശരീരത്തിൽ ഞാൻ നിനക്ക് ആരോഗ്യം നൽകിയില്ലേ, ശീതള പാനീയം ഞാൻ നിന്നെ കുടിപ്പിച്ചില്ലേ എന്നു പറയപ്പെടലാ ണ് അന്ത്യനാളിൽ അനുഗ്രഹങ്ങളെ കുറിച്ച് ദാസനുള്ള ഒന്നാമത്തെ ചോദ്യം.” (സുനനുത്തുർമുദി. അൽബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)
രോഗികളെ സന്ദർശിക്കുവാൻ കൽപനയുണ്ട്
അൽബർറാഅ് ഇബ്നു ആസിബി ﷺ ൽ നിന്ന് നിവേദനം:
أَمَرَنَا رَسُولُ اللَّهِ ﷺ بِسَبْعٍ بِعِيَادَةِ الْمَرِيضِ وَاتِّبَاعِ الْجَنَائِزِ وَتَشْمِيتِ الْعَاطِسِ وَنَصْرِ الضَّعِيفِ وَعَوْنِ الْمَظْلُومِ وَإِفْشَاءِ السَّلَامِ وَإِبْرَارِ الْمُقْسِمِ
“രോഗ സന്ദർശനം, ജനാസഃയെ അനുഗമിക്കൽ, തുമ്മിയവനെ തശ്മീത്തു ചെയ്യൽ , ദുർബ്ബലനെ സഹായിക്കൽ, മർദ്ദിതനെ തു ണക്കൽ, സലാം വ്യാപിപ്പിക്കൽ, സത്യം ചെയ്തത് നിറവേറ്റൽ എ ന്നീ ഏഴു കാര്യങ്ങൾകൊണ്ട് അല്ലാഹുവിന്റെ റസൂൽ ﷺ ഞങ്ങളോടു കൽപിച്ചു.” (ബുഖാരി)
രോഗസന്ദർശനം മുസ്ലിമിന്റെ അവകാശമാണ്
അബൂഹുറയ്റ رَضِيَ اللَّهُ عَنْهُ യിൽ നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
حَقُّ الْمُسْلِمِ عَلَى الْمُسْلِمِ خَمْسٌ رَدُّ السَّلَامِ وَعِيَادَةُ الْمَرِيضِ وَاتِّبَاعُ الْجَنَائِزِ وَإِجَابَةُ الدَّعْوَةِ وَتَشْمِيتُ الْعَاطِسِ
“ഒരു മുസ്ലിമിനു മറ്റൊരു മുസ്ലിമിന്റെമേൽ ബാധ്യതയായി അഞ്ച് കാര്യങ്ങളുണ്ട്. സലാം മടക്കുക, രോഗയെ സന്ദർശിക്കുക, ജനാസഃയെ പിന്തുടരുക, ക്ഷണത്തിനു ഉത്തരമേകുക, തുമ്മിയവനെ തശ്മീത്ത് ചെയ്യുക.” (ബുഖാരി)
മറ്റൊരു നിവേദനത്തിൽ:
حَقّ الـمُسْلِمِ عَلَى الـمُسْلِمِ سِتٌّ قِيلَ: مَا هُنّ يَا رَسُولَ اللهِ؟ قَالَ: إِذَا لَقِيتَهُ فَسَلِّمْ عَلَيْهِ ….. وَإِذَا مَرِضَ فَعُدْهُ وَإِذَا مَاتَ فَاتَّبِعْهُ
“ഒരു മുസ്ലിമിനു മറ്റൊരു മുസ്ലിമിന്റെമേൽ ബാധ്യതകൾ ആ റെണ്ണമാകുന്നു. ചോദിക്കപ്പെട്ടു: അല്ലാഹുവിന്റെ തിരുദൂതരേ അ വ ഏതാണ്? തിരുമേനി ﷺ പറഞ്ഞു: നീ അവനെ കണ്ടുമുട്ടിയാൽ അവനോട് സലാം പറയുക….. അവൻ രോഗിയായാൽ നീ അവ നെ സന്ദർശിക്കുക, അവൻ മരണപെട്ടാൽ അവനെ അനുഗമിക്കുക.” (മുസ്‌ലിം)
രോഗിയെ സന്ദർശിക്കുന്നവനുള്ള മഹത്വം
അബൂഹുറയ്റഃ ﷺ യിൽനിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
إِذَا عَادَ الرَّجُلُ أَخَاهُ أَوْ زَارَهُ، قَالَ اللهُ عزَّ وجلّ لَهُ: طِبْتَ وَطَابَ مَمْشَاكَ، وَتَبَوَّأْتَ مَنْزِلاً فِي اْلجَنَّةِ
“ഒരു മനുഷ്യൻ തന്റെ സഹോദരനെ രോഗാവസ്ഥയിൽ സന്ദർശ നം നടത്തി അല്ലെങ്കിൽ ഒരു സൗഹൃദസന്ദർശനം നടത്തി. അയാ ളോട് അല്ലാഹു പറയും: നീ നല്ലത് ചെയ്തു, നീ നിന്റെ നടത്തം നന്നാക്കി, സ്വർഗത്തിൽ നിനക്കൊരു വീട് നീ തയ്യാറാക്കി” (മുസ്നദുഅഹ്മദ്. സ്വഹീഹ് ഇബ്നുഹിബ്ബാൻ. അൽബാനി ഹസനുൻ ലിഗയ്രിഹീ എന്ന് വിശേഷിപ്പിച്ചിട്ടുണ്ട്)
അലിയ്യി رَضِيَ اللَّهُ عَنْهُ ൽ നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
مَا مِنْ مُسْلِمٍ يَعُودُ مُسْلِماً غُدْوَةً إِلاَّ صَلَى عليهِ سَبْعُونَ أَلْفَ مَلَكٍ حَتَّى يُمسِيَ، وإنْ عَادَهُ عَشِيَّةً إلاَّ صَلى عَليْهِ سَبْعُونَ أَلْفَ مَلَكٍ حَتى يُصْبِحَ وكانَ لَهُ خَرِيفٌ في الجَنَّةِ
“ഒരു മുസ്ലിം മറ്റൊരു മുസ്ലിമിനെ പ്രഭാത സമയത്ത് രോഗ സ ന്ദർശനം നടത്തിയാൽ വൈകുന്നേരംവരെ എഴുപതിനായിരം മലക്കുകൾ അവന് കാരുണ്യത്തിനായി പ്രാർത്ഥിക്കുകതന്നെ ചെ യ്യും. വൈകുന്നേര സമയത്താണ് ഒരാൾ മുസ്ലിമിനെ രോഗസ ന്ദർശനം നടത്തുന്നതെങ്കിൽ എഴുപതിനായിരം മലക്കുകൾ പ്ര ഭാതംവരെ അവന് കാരുണ്യത്തിനായി പ്രാർത്ഥിക്കുന്നതാണ്. അ വന് സ്വർഗത്തിൽ പറിക്കപ്പെട്ട ഒരു കനിയുണ്ട്”. (സുനനുത്തുർമുദി. അൽബാനി ഹദീഥിനെ സ്വഹീഹെന്ന് വിശേഷിപ്പിച്ചു)
ഥൗബാനി ﷺ ൽനിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
مَنْ عَادَ مَرِيضًا لَمْ يَزَلْ فِى خُرْفَةِ الْجَنَّةِ حَتَّى يَرْجِعَ
“വല്ലവനും ഒരു രോഗിയെ സന്ദർശിച്ചാൽ, താൻ മടങ്ങുന്നതുവ രെ അയാൾ സ്വർഗീയ പഴങ്ങളിലും തോട്ടങ്ങളിലുമാകുന്നു.” (മുസ്‌ലിം)
രോഗ സന്ദർശനം നടത്താതിരുന്നാൽ
അബൂഹുറയ്റഃ ﷺ യിൽനിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
إِنَّ اللَّهَ عَزَّ وَجَلَّ يَقُولُ يَوْمَ الْقِيَامَةِ يَا ابْنَ آدَمَ مَرِضْتُ فَلَمْ تَعُدْنِى. قَالَ يَا رَبِّ كَيْفَ أَعُودُكَ وَأَنْتَ رَبُّ الْعَالَمِينَ. قَالَ أَمَا عَلِمْتَ أَنَّ عَبْدِى فُلاَنًا مَرِضَ فَلَمْ تَعُدْهُ أَمَا عَلِمْتَ أَنَّكَ لَوْ عُدْتَهُ لَوَجَدْتَنِى عِنْدَهُ.
يَا ابْنَ آدَمَ اسْتَطْعَمْتُكَ فَلَمْ تُطْعِمْنِى. قَالَ يَا رَبِّ وَكَيْفَ أُطْعِمُكَ وَأَنْتَ رَبُّ الْعَالَمِينَ. قَالَ أَمَا عَلِمْتَ أَنَّهُ اسْتَطْعَمَكَ عَبْدِى فُلاَنٌ فَلَمْ تُطْعِمْهُ أَمَا عَلِمْتَ أَنَّكَ لَوْ أَطْعَمْتَهُ لَوَجَدْتَ ذَلِكَ عِنْدِى.
يَا ابْنَ آدَمَ اسْتَسْقَيْتُكَ فَلَمْ تَسْقِنِى. قَالَ يَا رَبِّ كَيْفَ أَسْقِيكَ وَأَنْتَ رَبُّ الْعَالَمِينَ قَالَ اسْتَسْقَاكَ عَبْدِى فُلاَنٌ فَلَمْ تَسْقِهِ أَمَا إِنَّكَ لَوْ سَقَيْتَهُ وَجَدْتَ ذَلِكَ عِنْدِى
((നിശ്ചയം അല്ലാഹു അന്ത്യനാളിൽ പറയും: ആദമിന്റെ പുത്രാ, ഞാൻ രോഗിയായി നീ എന്നെ രോഗ സന്ദർശനം നട ത്തിയില്ല. ദാസൻ പറയും: എന്റെ രക്ഷിതാവേ നീ സർവ്വലോക സംരക്ഷകനായിരിക്കെ ഞാൻ എങ്ങനെ നിന്നെ സന്ദർശിക്കു വാനാണ്? അല്ലാഹു പറയും: എന്റെ ഇന്ന ദാസൻ രോഗബാധി തനായത് നീ അറിഞ്ഞില്ലേ. എന്നിട്ടും നീ അയാളെ സന്ദർശിച്ചില്ല? നീ അയാളെ സന്ദർശിച്ചിരുന്നുവെങ്കിൽ നിനക്ക് എന്നെ അയാളു ടെ അടുക്കൽ കാണാമായിരുന്നു എന്നത് നിനക്ക് അറിഞ്ഞു കൂടായിരുന്നോ?
(അല്ലാഹു പറയും:) ആദമിന്റെ പുത്രാ, ഞാൻ നിന്നോട് ഭക്ഷണം ചോദിച്ചപ്പോൾ നീ എന്നെ ഭക്ഷിപ്പിച്ചില്ല. ദാസൻ പറ യും: എന്റെ രക്ഷിതാവേ നീ സർവ്വലോക സംരക്ഷകനായിരി ക്കെ ഞാൻ എങ്ങനെ നിന്നെ ഭക്ഷിപ്പിക്കുവാനാണ്? അല്ലാഹു പറയും: എന്റെ ഇന്ന ദാസൻ നിന്നോട് ഭക്ഷണം ആവശ്യപ്പെട്ടത് നീ അറിഞ്ഞില്ലേ. എന്നിട്ടും നീ അയാളെ ഭക്ഷിപ്പിച്ചില്ല? നീ അയാ ളെ ഭക്ഷിപ്പിച്ചിരുന്നുവെങ്കിൽ നിനക്ക് അത് എന്റെ അടുക്കൽ കാ ണാമായിരുന്നു എന്നത് നിനക്ക് അറിഞ്ഞുകൂടായിരുന്നോ?
(അല്ലാഹുപറയും:) ആദമിന്റെ പുത്രാ, ഞാൻ നിന്നോട് പാനീയം ചോദിച്ചപ്പോൾ നീ എന്നെ കുടിപ്പിച്ചില്ല. ദാസൻ പറയും: എന്റെ രക്ഷിതാവേ നീ സർവ്വലോക സംരക്ഷകനായിരിക്കെ ഞാൻ എങ്ങനെ നിന്നെ കുടിപ്പിക്കുവാനാണ്? അല്ലാഹു പറയും: എ ന്റെ ഇന്ന ദാസൻ നിന്നോട് പാനീയം ആവശ്യപ്പെട്ടത് നീ അറി ഞ്ഞില്ലേ. എന്നിട്ടും നീ അയാളെ കുടിപ്പിച്ചില്ല? നീ അയാളെ കുടി പ്പിച്ചിരുന്നുവെങ്കിൽ നിനക്ക് അത് എന്റെ അടുക്കൽ കാണാമാ യിരുന്നു എന്നത് നിനക്ക് അറിഞ്ഞുകൂടായിരുന്നോ?)) (മുസ്‌ലിം)
തിരുനബി ﷺ രോഗസന്ദർശനം നടത്തിയപ്പോൾ
ഇബ്നു ഉമറി رَضِيَ اللَّهُ عَنْهُ ൽ നിന്ന് നിവേദനം:
اشْتَكَى سَعْدُ بْنُ عُبَادَةَ شَكْوَى لَهُ فَأَتَاهُ النَّبِيُّ ﷺ يَعُودُهُ مَعَ عَبْدِ الرَّحْمَنِ بْنِ عَوْفٍ وَسَعْدِ بْنِ أَبِي وَقَّاصٍ وَعَبْدِ اللَّهِ بْنِ مَسْعُودٍ فَلَمَّا دَخَلَ عَلَيْهِ فَوَجَدَهُ فِي غَاشِيَةِ أَهْلِهِ فَقَالَ قَدْ قَضَى
قَالُوا لَا يَا رَسُولَ اللَّهِ فَبَكَى النَّبِيُّ ﷺ فَلَمَّا رَأَى الْقَوْمُ بُكَاءَ النَّبِيِّ ﷺ بَكَوْا.
فَقَالَ أَلَا تَسْمَعُونَ إِنَّ اللَّهَ لَا يُعَذِّبُ بِدَمْعِ الْعَيْنِ وَلَا بِحُزْنِ الْقَلْبِ وَلَكِنْ يُعَذِّبُ بِهَذَا وَأَشَارَ إِلَى لِسَانِهِ أَوْ يَرْحَمُ وَإِنَّ الْمَيِّتَ يُعَذَّبُ بِبُكَاءِ أَهْلِهِ عَلَيْهِ
“സഅ്ദ് ഇബ്നുഉബാദഃ رَضِيَ اللَّهُ عَنْهُ തനിക്കുള്ള ഒരു രോഗത്താൽ പ്രയാസത്തിലായി. അപ്പോൾ നബി ﷺ അബ്ദുർറഹ്മാൻ ഇബ്നു ഒൗഫ് رَضِيَ اللَّهُ عَنْهُ സഅ്ദ് ഇബ്നുഅബീവക്വാസ്വ് رَضِيَ اللَّهُ عَنْهُ, അബ്ദുല്ലാഹ് ഇബ്നു മസ്ഉൗദ് ﷺ എന്നിവരോടൊപ്പം അദ്ദേഹത്തെ രോഗസന്ദർശനം നട ത്താനെത്തി. തിരുമേനി ﷺ അദ്ദേഹത്തിനടുത്ത് പ്രവേശിച്ചപ്പോൾ അദ്ദേഹം കുടുംബക്കാരുടെ പരിചരണത്തിലാണ്. അപ്പോൾ തിരുമേനി ﷺ ചോദിച്ചു: മരണപെട്ടുവോ?
അവർ പറഞ്ഞു: അല്ലാഹുവിന്റെ ദൂതരേ ഇല്ല. അപ്പോൾ തിരുനബി ﷺ കരഞ്ഞു. തിരുമേനി ﷺ യുടെ കരച്ചിൽ കണ്ടപ്പോൾ അവരും കരഞ്ഞു.
അപ്പോൾ തിരുമേനി ﷺ പറഞ്ഞു: നിങ്ങൾ കേൾക്കുന്നില്ലേ, നിശ്ചയം കണ്ണുനീർ വാർക്കുന്നതുകൊണ്ടും ക്വൽബ് ദുഃഖിക്കു ന്നതുകൊണ്ടും അല്ലാഹു ശിക്ഷിക്കുകയില്ല. തന്റെ നാവിലേക്ക് ചൂണ്ടി തിരുമേനി ﷺ പറഞ്ഞു: ഇതുകാരണത്താലാണ് അല്ലാഹു ശിക്ഷിക്കുകയും അല്ലെങ്കിൽ കരുണ കാണിക്കുകയും ചെയ്യുന്ന ത്. നിശ്ചയം മയ്യിത്ത് അയാളുടെ കുടുംബക്കാരുടെ കരച്ചിൽ കാരണത്താൽ ശിക്ഷിക്കപ്പെടും.” (ബുഖാരി)
രോഗികളെ സന്ദർശിക്കുമ്പോൾ സാന്ത്വനമേകുക
അനസി رَضِيَ اللَّهُ عَنْهُ ൽ നിന്ന് നിവേദനം:
أَنَّ النَّبِيَّ ﷺ دَخَلَ عَلَى شَابٍّ وَهُوَ فِي الْمَوْتِ فَقَالَ كَيْفَ تَجِدُكَ قَالَ وَاللَّهِ يَا رَسُولَ اللَّهِ أَنِّي أَرْجُو اللَّهَ وَإِنِّي أَخَافُ ذُنُوبِي فَقَالَ رَسُولُ اللَّهِ ﷺ لَا يَجْتَمِعَانِ فِي قَلْبِ عَبْدٍ فِي مِثْلِ هَذَا الْمَوْطِنِ إِلَّا أَعْطَاهُ اللَّهُ مَا يَرْجُو وَآمَنَهُ مِمَّا يَخَافُ
“നബി ﷺ മരണാസന്നനായി കിടക്കുന്ന ഒരു യുവാവിനടുക്കലേക്ക് പ്രവേശിച്ചു. തിരുമേനി ﷺ ചോദിച്ചു: താങ്കൾക്ക് എങ്ങിനെയുണ്ട്? യുവാവ് പറഞ്ഞു: അല്ലാഹുവിന്റെ ദൂതരേ അല്ലാഹുവി(ന്റെ കാരു ണ്യത്തി)ൽ ഞാൻ പ്രതീക്ഷ വെച്ചുപുലർത്തുന്നു. എന്റെ പാപങ്ങ ളെ ഞാൻ ഭയക്കുകയും ചെയ്യുന്നു. റസൂൽ ﷺ പറഞ്ഞു: വിശ്വാസി യായ ദാസന്റെ ഹൃദയത്തിൽ ഇതുപോലുള്ള സന്ദർഭത്തിൽ ഇവ രണ്ടും(പേടിയും പ്രതീക്ഷയും) ഒന്നിക്കുകയില്ല; അയാൾ പ്രതീക്ഷി ക്കുന്നത് അല്ലാഹു അയാൾക്ക് നൽകാതേയും അയാൾ ഭയക്കു ന്നതിൽ അയാൾക്ക് നിർഭയത്വം കനിയാതേയും.” (സുനനുത്തുർമുദി. അൽബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)
രോഗികളെ സന്ദർശിക്കുമ്പോൾ വസ്വിയ്യത്ത് ഓർമ്മിപ്പിക്കുക
സഅ്ദ് ഇബ്നുമാലികി ﷺ ൽ നിന്ന് നിവേദനം:
عَادَنِي رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ وَأَنَا مَرِيضٌ فَقَالَ أَوْصَيْتَ قُلْتُ نَعَمْ قَالَ بِكَمْ قُلْتُ بِمَالِي كُلِّهِ فِي سَبِيلِ اللَّهِ قَالَ فَمَا تَرَكْتَ لِوَلَدِكَ قُلْتُ هُمْ أَغْنِيَاءُ بِخَيْرٍ قَالَ أَوْصِ بِالْعُشْرِ فَمَا زِلْتُ أُنَاقِصُهُ حَتَّى قَالَ أَوْصِ بِالثُّلُثِ وَالثُّلُثُ كَثِيرٌ
“ഞാൻ രോഗിയായിരിക്കെ അല്ലാഹുവിന്റെ റസൂൽ ﷺ എന്നെ രോഗസന്ദർശനം നടത്തി. നബി ﷺ ചോദിച്ചു: താങ്കൾ വസ്വിയ്യത്ത് ചെയ്തിട്ടുണ്ടോ? ഞാൻ പറഞ്ഞു: അതെ. നബി ﷺ ചോദിച്ചു: എ ത്ര? ഞാൻ പറഞ്ഞു: അല്ലാഹുവിന്റെ മാർഗത്തിൽ എന്റെ സ്വത്ത് മുഴുവനും. നബി ﷺ ചോദിച്ചു: നിങ്ങളുടെ സന്താനങ്ങൾക്ക് എന്താ ണ് താങ്കൾ വിട്ടേച്ചത്? ഞാൻ പറഞ്ഞു: അവർ നന്മയാൽ ധനി കരാണ്. നബി ﷺ പറഞ്ഞു: പത്തിലൊന്ന് വസ്വിയ്യത്ത് ചെയ്യുക. കുറക്കുവാൻ ഞാൻ തിരുമേനിയോട് ആവശ്യപെട്ടുകൊണ്ടേയി രുന്നു. അങ്ങനെ തിരുനബി ﷺ പറഞ്ഞു: മൂന്നിലൊന്ന് വസ്വിയ്യത്ത് ചെയ്യുക. മൂന്നിലൊന്നുതന്നെ കൂടുതലാണ്.” (സുനനുത്തുർമുദി. അൽബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)
ജാബിറി ﷺ ൽ നിന്ന് നിവേദനം. നബി ﷺ പറഞ്ഞു:
مَا حَقُّ امْرِئٍ مُسْلِمٍ لَهُ شَيْءٌ يُوصِي فِيهِ يَبِيتُ لَيْلَتَيْنِ إِلَّا وَوَصِيَّتُهُ مَكْتُوبَةٌ عِنْدَهُ
“ഒരു മുസ്ലിമിന് എന്തെങ്കിലും വസ്വിയ്യത്ത് ചെയ്യാനുണ്ടങ്കിൽ ത ന്റെ വസ്വിയ്യത്ത് കൈവശം എഴുതി സൂക്ഷിക്കാതെ രണ്ടു ദിവസം അവൻ രാത്രി താമസിക്കുകയില്ല.” (ബുഖാരി, മുസ്‌ലിം)
സ്ത്രീകളെ പുരുഷന്മാർക്ക് രോഗസന്ദർശനം നടത്താം
ജാബിറി رَضِيَ اللَّهُ عَنْهُ ൽ നിന്ന് നിവേദനം:
أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ دَخَلَ عَلَى أُمِّ السَّائِبِ أَوْ أُمِّ الْمُسَيَّبِ فَقَالَ مَا لَكِ يَا أُمَّ السَّائِبِ أَوْ يَا أُمَّ الْمُسَيَّبِ تُزَفْزِفِينَ قَالَتْ الْحُمَّى لَا بَارَكَ اللَّهُ فِيهَا فَقَالَ لَا تَسُبِّي الْحُمَّى فَإِنَّهَا تُذْهِبُ خَطَايَا بَنِي آدَمَ كَمَا يُذْهِبُ الْكِيرُ خَبَثَ الْحَدِيدِ
“അല്ലാഹുവിന്റെ ദൂതർ ﷺ ഉമ്മുസ്സാഇബിന്റെ അല്ലെങ്കിൽ ഉമ്മുൽമു സയ്യബിന്റെ അടുക്കലേക്ക് പ്രവേശിച്ചു. പറഞ്ഞു: ഉമ്മുസ്സാഇബ് അ ല്ലെങ്കിൽ ഉമ്മുൽമുസയ്യബ് നിങ്ങൾക്ക് എന്തുപറ്റി, നിങ്ങൾ തണു ത്തു വിറക്കുന്നു? അവർ പറഞ്ഞു: പനിയാണ്; അല്ലാഹു പനി യിൽ അനുഗ്രഹം ചൊരിയാതിരിക്കട്ടെ. നബി പറഞ്ഞു: നി ങ്ങൾ പനിയെ ശകാരിക്കരുത്. കാരണം കൊല്ലന്റെ ഉല ഇരുമ്പിലെ മാലിന്യങ്ങൾ നീക്കുന്നതുപോലെ പനി മനുഷ്യരുടെ പാപങ്ങൾ പോക്കുന്നതാണ്.” (മുസ്‌ലിം)
പുരുഷന്മാരെ സ്ത്രീകൾക്ക് രോഗസന്ദർശനം നടത്താം
ആഇശാ رَضِيَ اللَّهُ عَنْها യിൽ നിന്ന് നിവേദനം:
لَمَّا قَدِمَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ الْمَدِينَةَ وُعِكَ أَبُو بَكْرٍ وَبِلَالٌ قَالَتْ فَدَخَلْتُ عَلَيْهِمَا فَقُلْتُ يَا أَبَتِ كَيْفَ تَجِدُكَ وَيَا بِلَالُ كَيْفَ تَجِدُكَ ……قَالَتْ عَائِشَةُ فَجِئْتُ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَأَخْبَرْتُهُ ……
“അല്ലാഹുവിന്റെ റസൂൽ ﷺ മദീനഃയിലേക്ക് വന്നപ്പോൾ അബൂബക റും ബിലാലും രോഗബാധയാൽ ക്ഷീണിതരായി. ആഇശാرَضِيَ اللَّهُ عَنْها പറയുന്നു: ഞാൻ അവർ രണ്ടുപേരുടേയും അടുത്തു ചെന്നു. ഞാൻ ചോദിച്ചു: പിതാവേ, നിങ്ങൾക്ക് എങ്ങനെയുണ്ട്? ബിലാൽ നിങ്ങൾക്ക് എങ്ങനെയുണ്ട്?….. ഞാൻ അല്ലാഹുവിന്റെ റസൂലി ﷺ നടുത്ത് ചെന്നു. അങ്ങിനെ തിരുമേനി ﷺ യോട് ഞാൻ അതിനെ കുറിച്ച് പറഞ്ഞു…” (ബുഖാരി)
അമുസ്ലിംകളെ രോഗസന്ദർശനം നടത്താം
സഇൗദ് ഇബ്നുൽമുസയ്യിബ് തന്റെ പിതാവിൽനിന്നും നി വേദനം ചെയ്യുന്നു.
لَمَّا حَضَرَتْ أَبَا طَالِبٍ الْوَفَاةُ جَاءَهُ رَسُولُ اللَّهِ فَوَجَدَ عِنْدَهُ أَبَا جَهْلٍ وَعَبْدَ اللَّهِ بْنَ أَبِي أُمَيَّةَ بْنِ الْمُغِيرَةِ
فَقَالَ أَيْ عَمِّ قُلْ لَا إِلَهَ إِلَّا اللَّهُ كَلِمَةً أُحَاجُّ لَكَ بِهَا عِنْدَ اللَّهِ
فَقَالَ أَبُو جَهْلٍ وَعَبْدُ اللَّهِ بْنُ أَبِي أُمَيَّةَ أَتَرْغَبُ عَنْ مِلَّةِ عَبْدِ الْمُطَّلِبِ
فَلَمْ يَزَلْ رَسُولُ اللَّهِ ﷺ يَعْرِضُهَا عَلَيْهِ وَيُعِيدَانِهِ بِتِلْكَ الْمَقَالَةِ حَتَّى قَالَ أَبُو طَالِبٍ آخِرَ مَا كَلَّمَهُمْ عَلَى مِلَّةِ عَبْدِ الْمُطَّلِبِ وَأَبَى أَنْ يَقُولَ لَا إِلَهَ إِلَّا اللَّهُ ………….
“അബൂത്വാലിബിന് മരണം ആസന്നമായപ്പോൾ അദ്ദേഹ ത്തിനരികിലേക്ക് അല്ലാഹുവിന്റെ റസൂൽ ﷺ ചെന്നു. അപ്പോൾ അ ദ്ദേഹത്തിന്റെ അരികിൽ അബ്ദുല്ലാഹ് ഇബ്നു അബീ ഉമയ്യഃയേ യും അബൂജഹ്ലിനേയും നബി ﷺ കണ്ടു.
തിരുനബി ﷺ അബൂത്വാലിബിനോട് പറഞ്ഞു: പിതൃവ്യാ, താങ്കൾ ലാ ഇലാഹ ഇല്ലല്ലാഹ് പറയുക. (പ്രസ്തുത വാചകം പറ യുകയായാൽ) അല്ലാഹുവിങ്കൽ ഞാൻ താങ്കൾക്കുവേണ്ടി വാദി ക്കാം.
അപ്പോൾ അബ്ദുല്ലാഹ് ഇബ്നുഅബീഉമയ്യയും അബൂ ജഹ്ലും (അബൂത്വാലിബിനോട്) പറഞ്ഞു: അബ്ദുൽ മുത്ത്വലിബിന്റെ മതത്തിൽ താങ്കൾ വിമുഖനാവുകയാണോ?
തിരുനബി ﷺ അബൂത്വാലിബിനോട് ഇത് ആവർത്തിച്ചു കൊണ്ടേയിരുന്നു. അപ്പോൾ പ്രസ്തുത വാക്ക് അവരും ആവർ ത്തിച്ചു. എത്രത്തോളമെന്നാൽ അവസാനമായി അദ്ദേഹം അവ രോട് പറഞ്ഞത്: താൻ അബ്ദുൽമുത്ത്വലിബിന്റെ മില്ലത്തിലാണ് എന്നാണ്. ലാ ഇലാഹ ഇല്ലല്ലാഹ് പറയാൻ അദ്ദേഹം വിസമ്മതിച്ചു…..” (ബുഖാരി)
അമുസ്ലിംകളെ രോഗ സന്ദർശനം നടത്തുമ്പോൾ
അനസി رَضِيَ اللَّهُ عَنْهُ ൽ നിന്ന് നിവേദനം:
كَانَ غُلَامٌ يَهُودِيٌّ يَخْدُمُ النَّبِيَّ ﷺ فَمَرِضَ فَأَتَاهُ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَعُودُهُ فَقَعَدَ عِنْدَ رَأْسِهِ فَقَالَ لَهُ أَسْلِمْ فَنَظَرَ إِلَى أَبِيهِ وَهُوَ عِنْدَهُ فَقَالَ لَهُ أَطِعْ أَبَا الْقَاسِمِ ﷺ فَأَسْلَمَ فَخَرَجَ النَّبِيُّ ﷺ وَهُوَ يَقُولُ الْحَمْدُ لِلَّهِ الَّذِي أَنْقَذَهُ مِنْ النَّارِ
“യഹൂദനായ ഒരു കുട്ടി നബി ﷺ ക്ക് സേവനം ചെയ്തിരുന്നു. ആ കുട്ടി രോഗിയായി. അപ്പോൾ നബി ﷺ ആ കുട്ടിയെ രോഗസന്ദർശ നം നടത്തുവാൻ വന്നു. നബി കുട്ടിയുടെ തലക്കരികിൽ ഇരു ന്നു. എന്നിട്ട് ആ കുട്ടിയോട് നബി ﷺ പറഞ്ഞു: നീ ഇസ്ലാം സ്വീക രിക്കൂ. ആ കുട്ടി തന്റെ അടുക്കലുള്ള പിതാവിലേക്ക് നോക്കി. പിതാവ് കുട്ടിയോടു പറഞ്ഞു: അബുൽക്വാസിമിനെ(നബി ﷺ യുടെ വിളിപ്പേരാണ് അബുൽക്വാസിം) അനുസരിക്കുക. അപ്പോൾ കുട്ടി ഇസ്ലാം സ്വീകരിച്ചു. ആ കുട്ടിയെ നരകത്തിൽ നിന്ന് രക്ഷപ്പെടു ത്തിയ അല്ലാഹുവിനു മാത്രമാകുന്നു സ്തുതികൾ മുഴുവനും എന്നു പറഞ്ഞുകൊണ്ട് പിന്നീട് നബി ﷺ പുറപ്പെട്ടു.” (ബുഖാരി)
മരാണാസന്നനായ രോഗിക്ക് കലിമഃ ചൊല്ലി കൊടുക്കുക
അബൂഹുറയ്റഃ رَضِيَ اللَّهُ عَنْهُ യിൽ നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
لَقِّنُوا مَوْتَاكُمْ لَا إِلَهَ إِلَّا اللَّهُ فَإِنَّ مَنْ كَانَ آخِرُ كَلِمَتِهِ لَا إِلَهَ إِلَّا اللَّهُ عِنْدَ الْمَوْتِ دَخَلَ الْجَنَّةَ يَوْماً مِنَ الدَّهْرِ وَإِنْ أَصَابَهُ قَبْلَ ذَلِكَ ماَ أَصاَبَهُ
“നിങ്ങളിൽ മരണം ആസന്നമായവർക്ക് നിങ്ങൾ ലാ ഇലാഹഇല്ലല്ലാ ഹ് ചൊല്ലിക്കൊടുക്കുക. കാരണം ഒരാളുടെ മരണാവസ്ഥയിലെ വാ ക്കുകളിൽ അവസാനത്തേത് ലാ ഇലാഹഇല്ലല്ലാഹ് ആയാൽ അ യാൾ ഒരു ദിനം സ്വർഗത്തിൽ പ്രവേശിക്കും, അതിനുമുമ്പ് അ യാൾക്ക് എന്തുതന്നെ ബാധിച്ചാലും.” (സ്വഹീഹുഇബ്നിഹിബ്ബാൻ. അർനാഉൗത്വ് സ്വഹീഹെന്ന് വിശേഷിപ്പിച്ചു)
അനസി رَضِيَ اللَّهُ عَنْهُ ൽ നിന്ന് നിവേദനം:
أَنَّ رَسُولَ اللَّهِ ﷺ عَادَ رَجُلًا مِنْ الْأَنْصَارِ فَقَالَ يَا خَالُ قُلْ لَا إِلَهَ إِلَّا اللَّهُ فَقَالَ أَخَالٌ أَمْ عَمٌّ فَقَالَ لَا بَلْ خَالٌ قَالَ فَخَيْرٌ لِي أَنْ أَقُولَ لَا إِلَهَ إِلَّا اللَّهُ فَقَالَ النَّبِيُّ ﷺ نَعَمْ
“അല്ലാഹുവിന്റെ റസൂൽ ﷺ അൻസ്വാരികളിൽപെട്ട ഒരു വ്യക്തിയെ രോഗസന്ദർശനം നടത്തി. തിരുമേനി ﷺ പറഞ്ഞു: മാതൃസഹോദ രാ നിങ്ങൾ ലാഇലാഹ ഇല്ലല്ലാഹ് ചൊല്ലുക. അയാൾ പറഞ്ഞു: മാ തൃസഹോദരനാണോ അതല്ല പിതൃസഹോദരനാണോ? തിരുമേനി ﷺ പറഞ്ഞു: അല്ല, മാതൃസഹോദരൻ. അയാൾ പറഞ്ഞു: ലാഇ ലാഹ ഇല്ലല്ലാഹ് പറയൽ എനിക്ക് ഉത്തമമാണോ? തിരുനബി ﷺ പറഞ്ഞു: അതെ.” (മുസ്നദുഅഹ്മദ്. അർനാഉൗത്വ് സ്വഹീഹെന്ന് വിശേഷിപ്പിച്ചു)
രോഗിയുടെ മഹത്വം
അബൂസഇൗദി رَضِيَ اللَّهُ عَنْهُ ൽനിന്ന് നിവേദനം. നബി رَضِيَ اللَّهُ عَنْهُ പറഞ്ഞു:
صُدَاعُ المُؤْمِنِ أوْ شَوْكَةٌ يشاكُهَا أوْ شَيْئٌ يُؤْذِيهِ يرْفَعُهُ اللهُ بِها يومَ القِيَامةِ درجَةً ويُكَفِّرُ عنْهُ بهَا ذُنُوبَهُ
“വിശ്വാസിക്കുണ്ടാകുന്ന തലവേദന അല്ലെങ്കിൽ അവന് ഏൽക്കു ന്ന ഒരു മുള്ള് അതുമല്ല അവന് ഉപദ്രവമായി ഭവിക്കുന്ന വല്ലതും, ഇവ കാരണത്താൽ അല്ലാഹു അവന് അന്ത്യനാളിൽ ഒരു പദവി ഉയർത്തുകയും അതിലൂടെ അവന്റെ പാപങ്ങൾ അവന് പൊറുക്കുകയും ചെയ്യും.” (ഇബ്നുഅബിദ്ദുൻയാ. അൽബാനി സഹീഹെന്ന് വിശേഷിപ്പിച്ചു)
ശദ്ദാദ് ഇബ്നു ഒൗസി رَضِيَ اللَّهُ عَنْهُ ൽനിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
إِنَّ اللَّهَ يَقُولُ: إِنِّي إِذَا ابْتَلَيْتُ عَبْدًا مِنْ عِبَادِي مُؤْمِنًا فَحَمِدَنِي عَلَى مَا ابْتَلَيْتُهُ، فَإِنَّهُ يَقُومُ مِنْ مَضْجَعِهِ ذَلِكَ كَيَوْمِ وَلَدَتْهُ أُمُّهُ مِنْ الْخَطَايَا. وَيَقُولُ الرَّبُّ أَنَا قَيَّدْتُ عَبْدِي وَابْتَلَيْتُهُ وَأَجْرُوا لَهُ كَمَا كُنْتُمْ تُجْرُونَ لَهُ وَهُوَ صَحِيحٌ
“നിശ്ചയം അല്ലാഹു പറഞ്ഞു: സത്യവിശ്വാസിയായ എന്റെ ഒരു ദാസനെ ഞാൻ (രോഗം കൊണ്ട്)പരീക്ഷിക്കുകയും ഞാൻ പരീ ക്ഷിച്ചതിന്റെ പേരിൽ അവൻ എന്നെ സ്തുതിക്കുകയും ചെ യ്താൽ അവന്റെ ഉമ്മ പ്രസവിച്ച ദിനം പാപങ്ങളിൽ നിന്ന് അവൻ എങ്ങനെ സുരക്ഷിതനാണോ അതുപോലെ അവൻ അവന്റെ കി ടപ്പിൽനിന്ന് എഴുന്നേൽക്കുന്നതാണ്. റബ്ബ് (മലക്കുകളോട്) പറ യും: എന്റെ ദാസനെ ഞാൻ തടഞ്ഞുവെക്കുകയും, പരീക്ഷിക്കു കയും ചെയ്തു. അതിനാൽ അവൻ ആരോഗ്യവാനായിരിക്കെ എത്രമാത്രം പുണ്യകർമ്മങ്ങൾ എഴുതുമോ അത്രമാത്രം പുണ്യ ങ്ങൾ നിങ്ങൾ അവന് രേഖപ്പെടുത്തുക.” (മുസ്നദുഅഹ്മദ്. അൽബാനി ഹദീഥിനെ സഹീഹെന്ന് വിശേഷിപ്പിച്ചു)
അത്വാഇ (റ) ൽ നിന്നും നിവേദനം. അദ്ദേഹം പറഞ്ഞു: ഇബ്നു അബ്ബാസ് رَضِيَ اللَّهُ عَنْهُ എന്നോട് പറഞ്ഞു:
أَلاَ أُرِيكَ امْرَأَةً مِنْ أَهْلِ الْجَنَّةِ قُلْتُ بَلَى. قَالَ هَذِهِ الْمَرْأَةُ السَّوْدَاءُ أَتَتِ النَّبِىَّ ﷺ فَقَالَتْ إِنِّى أُصْرَعُ، وَإِنِّى أَتَكَشَّفُ فَادْعُ اللَّهَ لِى. قَالَ: إِنْ شِئْتِ صَبَرْتِ وَلَكِ الْجَنَّةُ وَإِنْ شِئْتِ دَعَوْتُ اللَّهَ أَنْ يُعَافِيَكِ. فَقَالَتْ أَصْبِرُ. فَقَالَتْ إِنِّى أَتَكَشَّفُ فَادْعُ اللَّهَ أَنْ لاَ أَتَكَشَّفَ، فَدَعَا لَهَا.
“സ്വർഗവാസികളിൽപെട്ട ഒരു സ്ത്രീയെ ഞാൻ താങ്കൾക്ക് കാ ണിച്ചുതരട്ടേ. ഞാൻ പറഞ്ഞു: അതെ. അദ്ദേഹം പറഞ്ഞു: ഇൗ ക റുത്ത സ്ത്രീയാണ്. അവർ നബി ﷺ യുടെ അടുക്കൽ വന്നു. അവർ പറഞ്ഞു: നിശ്ചയം, ഞാൻ വീഴ്ത്തപ്പെടുന്നു. എന്റെ നഗ്നത വെളിവാകുന്നു. അതിനാൽ താങ്കൾ എനിക്കുവേണ്ടി അല്ലാഹു വോടു ദുആ ചെയ്താലും. തിരുമേനി ﷺ പറഞ്ഞു: നിങ്ങൾ ഉദ്ദേശി ക്കുന്നുവെങ്കിൽ നിങ്ങൾ ക്ഷമിക്കുക. നിങ്ങൾക്ക് സ്വർഗമുണ്ട്. നി ങ്ങൾ ഉദ്ദേശിക്കുന്നുവെങ്കിൽ നിങ്ങൾക്ക് സൗഖ്യമേകുവാൻ ഞാൻ അല്ലാഹുവോട് ദുആചെയ്യാം. അവർ പറഞ്ഞു: ഞാൻ ക്ഷമിക്കാം. തുടർന്ന് അവർ പറഞ്ഞു: എന്റെ നഗ്നത വെളിവാകാതിരിക്കു വാൻ താങ്കൾ എനിക്കുവേണ്ടി അല്ലാഹുവോടു ദുആ ചെയ്താ ലും. അപ്പോൾ തിരുമേനി ﷺ അവർക്കുവേണ്ടി ദുആ ചെയ്തു.” (ബുഖാരി, മുസ്‌ലിം)
രോഗിയെ സന്തോഷിപ്പിക്കുക
ഉമ്മുൽഅലാഇ رَضِيَ اللَّهُ عَنْها ൽ നിന്ന് നിവേദനം.
عَادَنِي رَسُولُ اللَّهِ ﷺ وَأَنَا مَرِيضَةٌ فَقَالَ أَبْشِرِي يَا أُمَّ الْعَلَاءِ فَإِنَّ مَرَضَ الْمُسْلِمِ يُذْهِبُ اللَّهُ بِهِ خَطَايَاهُ كَمَا تُذْهِبُ النَّارُ خَبَثَ الذَّهَبِ وَالْفِضَّةِ
“ഞാൻ രോഗിയായിരിക്കെ അല്ലാഹുവിന്റെ റസൂൽ ﷺ എന്നെ സന്ദർശിച്ചു. അപ്പോൾ നബി ﷺ പറഞ്ഞു: ഉമ്മുൽഅലാഅ് നിങ്ങൾ സ ന്തോഷിക്കുക. കാരണം, തീ സ്വർണത്തിന്റേയും വെള്ളിയുടേയും മാലിന്യങ്ങൾ പോക്കുന്നതുപോലെ ഒരു മുസ്ലിമിന്റെ രോഗം നിമി ത്തം അല്ലാഹു അവന്റെ പാപങ്ങൾ പോക്കുന്നതാണ്.” (സുനനു അബീദാവൂദ്. അൽബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)
രോഗിയുടെ സമീപം നല്ലതുമാത്രം പറയുക
ഉമ്മുസലമഃ رَضِيَ اللَّهُ عَنْها യിൽ നിന്ന് നിവേദനം. അല്ലാഹുവിന്റെ തിരുദൂതർ ﷺ പറഞ്ഞു:
إِذَا حَضَرْتُمْ الْمَرِيضَ أَوْ الْمَيِّتَ فَقُولُوا خَيْرًا فَإِنَّ الْمَلَائِكَةَ يُؤَمِّنُونَ عَلَى مَا تَقُولُونَ قَالَتْ فَلَمَّا مَاتَ أَبُو سَلَمَةَ أَتَيْتُ النَّبِيَّ ﷺ فَقُلْتُ يَا رَسُولَ اللَّهِ إِنَّ أَبَا سَلَمَةَ قَدْ مَاتَ قَالَ قُولِي اللَّهُمَّ اغْفِرْ لِي وَلَهُ وَأَعْقِبْنِي مِنْهُ عُقْبَى حَسَنَةً قَالَتْ فَقُلْتُ فَأَعْقَبَنِي اللَّهُ مَنْ هُوَ خَيْرٌ لِي مِنْهُ مُحَمَّدًا ﷺ
“രോഗിയുടേയോ മയ്യിത്തിന്റേയോ സമീപത്ത് സന്നിഹിതരാകു മ്പോൾ നിങ്ങൾ നല്ലതേ പറയാവൂ. കാരണം നിങ്ങൾ പറയുന്നതി ന് മലക്കുകൾ ആമീൻ ചൊല്ലും. ഉമ്മുസലമഃ رَضِيَ اللَّهُ عَنْها പറയുന്നു. അ ബൂസലമഃ رَضِيَ اللَّهُ عَنْه (അവരുടെ ഭർത്താവ്) മരണപ്പെട്ടപ്പോൾ ഞാൻ നബി ﷺ യുടെ അടുത്തുചെന്നു പറഞ്ഞു. അല്ലാഹുവിന്റെ റസൂലേ, നിശ്ച യം, അബൂസലമഃ മരണപെട്ടിരിക്കുന്നു. നബി ﷺ പറഞ്ഞു. നിങ്ങൾ ഇപ്രകാരം പ്രാർത്ഥിക്കൂ:
اللَّهُمَّ اغْفِرْ لِي وَلَهُ وَأَعْقِبْنِي مِنْهُ عُقْبَى حَسَنَةً
അല്ലാഹുവേ, എനിക്കും അദ്ദേഹത്തിനും നീ പൊറുത്തുതരേണ മേ. അദ്ദേഹത്തിനുപകരം ഉത്തമനായ ഒരു പിൻഗാമിയെ എനി ക്കു നീ പ്രദാനം ചെയ്യേണമേ.
ഞാൻ പറഞ്ഞു: അതിനാൽ(പ്രാർത്ഥനയുടെ ഫലമായി) അബൂസലമഃയേക്കാൾ ഏറ്റവും ഉത്തമനായ മുഹമ്മദ് ﷺ അവൻ എനിക്ക് പിൻഗാമിയാക്കിത്തന്നു.” (മുസ്‌ലിം)
രോഗിക്കുവേണ്ടിയുള്ള ദുആഇന്റെ മഹത്വം
ഇബ്നു അബ്ബാസി رَضِيَ اللَّهُ عَنْهُ ൽനിന്ന് നിവേദനം. നബി ﷺ പറഞ്ഞു:
مَا مِنْ عَبْدٍ مُسْلِمٍ يَعُودُ مَرِيضًا لَمْ يَحْضُرْ أَجَلُهُ فَيَقُولُ سَبْعَ مَرَّاتٍ أَسْأَلُ اللَّهَ الْعَظِيمَ رَبَّ الْعَرْشِ الْعَظِيمِ أَنْ يَشْفِيَكَ إِلَّا عُوفِيَ
“ഒരാൾ, മരണം ആസന്നമാകാത്ത ഒരു രോഗിയെ സന്ദർശിക്കു കയും അയാളുടെ അടുക്കൽ ഏഴുതവണ,
أَسْأَلُ اللهَ اْلعَظِيمَ رَبَّ اْلعَرْشِ اْلعَظِيم أَنْ يَشْفِيكَ
(അതിമഹത്വമുള്ളവനായ, മഹിതസിംഹാസനത്തിന്റെ രക്ഷിതാവാ യ അല്ലാഹുവോട്, അവൻ നിനക്ക് ശിഫാഅ് ഏകുവാൻ ഞാൻ യാചിക്കുന്നു.) എന്നു പ്രാർത്ഥിച്ചാൽ അയാൾക്ക് സൗഖ്യം ലഭിക്കുന്നതാണ്. തീർച്ച.” (മുസ്നദുഅഹ്മദ്. അർനാഉൗത്വ് സ്വഹീഹെന്ന് വിശേഷിപ്പിച്ചു)
രോഗം കൊണ്ട് പരീക്ഷിക്കപ്പെടുന്നവനെ കണ്ടാൽ
അബൂഹുറയ്റഃ رَضِيَ اللَّهُ عَنْهُ യിൽ നിന്നും നിവേദനം. അല്ലാഹുവി ന്റെ റസൂൽ ﷺ പറഞ്ഞു:
مَنْ رَأَى مُبْتَلًى فَقَالَ الْحَمْدُ لِلَّهِ الَّذِي عَافَانِي مِمَّا ابْتَلَاكَ بِهِ وَفَضَّلَنِي عَلَى كَثِيرٍ مِمَّنْ خَلَقَ تَفْضِيلًا لَمْ يُصِبْهُ ذَلِكَ الْبَلَاءُ
“ഒരാൾ, (രോഗംകൊണ്ടോ മറ്റോ) പരീക്ഷിക്കപ്പെട്ട ഒരു വ്യക്തിയെ കാണുകയും അപ്പോൾ:
الْحَمْدُ لِلَّهِ الَّذِي عَافَانِي مِمَّا ابْتَلَاكَ بِهِ وَفَضَّلَنِي عَلَى كَثِيرٍ مِمَّنْ خَلَقَ تَفْضِيلًا
(താങ്കളെ പരീക്ഷിച്ചതിൽനിന്ന് എനിക്ക് സൗഖ്യമേകുകയും അ വൻ സൃഷ്ടിച്ച ധാരാളം സൃഷ്ടികളേക്കാൾ എനിക്ക് ശ്രേഷ്ഠത നൽ കുകയും ചെയ്ത അല്ലാഹുവിന് മാത്രമാകുന്നു സ്തുതികൾ മു ഴുവനും) എന്നു പറയുകയും ചെയ്താൽ ആ പരീക്ഷണം അ യാൾക്ക് ഏൽക്കില്ല.” (സുനനുത്തുർമുദി. അൽബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)
രോഗിയുടെ അടുക്കലെത്തിയാൽ
ഇബ്നു അബ്ബാസി رَضِيَ اللَّهُ عَنْهُ ൽ നിന്ന് നിവേദനം
أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ دَخَلَ عَلَى أَعْرَابِيٍّ يَعُودُهُ … فَقَالَ لَهُ لَا بَأْسَ طَهُورٌ إِنْ شَاءَ اللَّهُ
നബി ﷺ ഒരു അഅ്റാബിയുടെ അടുക്കൽ പ്രവേശിച്ചു. തിരുമേനി ﷺ അയാളെ രോഗസന്ദർശനം നടത്തുകയായിരുന്നു….. അ പ്പോൾ തിരുമേനി ﷺ പറഞ്ഞു:
لَا بَأْسَ طَهُورٌ إِنْ شَاءَ اللَّهُ
“യാതൊരു പ്രയാസവും ഉപദ്രവവും ഇല്ലാതിരിക്കട്ടെ. അല്ലാഹു ഉദ്ദേശിച്ചാൽ (പാപങ്ങളിൽനിന്ന്) പരിശുദ്ധിയുണ്ടാകും.” (അദബുൽമുഫ്റദ്. അൽബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)
രോഗിക്കുവേണ്ടി ദുആഅ് ചെയ്യുക, മന്ത്രിക്കുക
അബൂസഇൗദി رَضِيَ اللَّهُ عَنْهُ ൽ നിന്ന് നിവേദനം,
أَنَّ جِبْرِيلَ أَتَى النَّبِىَّ ﷺ فَقَالَ يَا مُحَمَّدُ اشْتَكَيْتَ فَقَالَ: نَعَمْ. قَالَ بِاسْمِ اللَّهِ أَرْقِيكَ مِنْ كُلِّ شَىْءٍ يُؤْذِيكَ مِنْ شَرِّ كُلِّ نَفْسٍ أَوْ عَيْنِ حَاسِدٍ اللَّهُ يَشْفِيكَ بِاسْمِ اللَّهِ أَرْقِيكَ.
“ജിബ്രീൽ നബി ﷺ യുടെ അടുത്തുവന്ന് പറയുകയുണ്ടായി: മുഹ മ്മദ്, താങ്കൾക്ക് അസുഖം ബാധിച്ചുവോ? അപ്പോൾ തിരുമേനി ﷺ പറഞ്ഞു: അതെ. ജിബ്രീൽ പറഞ്ഞു: “അല്ലാഹുവിന്റെ നാമം കൊണ്ട് ഞാൻ താങ്കളെ മന്ത്രിക്കുന്നു, താങ്കൾക്ക് ഉപദ്രവമുണ്ടാ ക്കുന്ന എല്ലാ വസ്തുക്കളിൽനിന്നും എല്ലാ മനുഷ്യരുടേയും തിന്മ കളികൽനിന്നും അസൂയാലുവിന്റെ കണ്ണേറിൽനിന്നും അല്ലാഹു താങ്കൾക്ക് ശമനം നൽകട്ടെ. അല്ലാഹുവിന്റെ നാമത്തിൽ ഞാൻ താങ്കൾക്ക് മന്ത്രിക്കുന്നു.” (മുസ്‌ലിം)
ആഇശാ رَضِيَ اللَّهُ عَنْها യിൽനിന്നും നിവേദനം. അവർ പറഞ്ഞു:
كَانَ إِذَا أَتَى مَرِيضًا أَوْ أُتِىَ بِهِ قَالَ أَذْهِبِ الْبَاسَ رَبَّ النَّاسِ اشْفِ وَأَنْتَ الشَّافِى لاَ شِفَاءَ إِلاَّ شِفَاؤُكَ ، شِفَاءً لاَ يُغَادِرُ سَقَمًا
“അല്ലാഹുവിന്റെ റസൂൽ ﷺ രോഗിയുടെ അടുക്കൽ ചെല്ലുകയോ, അല്ലെങ്കിൽ രോഗികളെ റസൂലിന്റെയടുത്ത് കൊണ്ടുവരികയോ ചെയ്താൽ ഇങ്ങനെ പ്രാർത്ഥിച്ചിരുന്നു: ജനങ്ങളുടെ രക്ഷിതാവേ, പ്രയാസം പോക്കേണമേ, സുഖപ്പെടുത്തേണമേ, നീ രോഗം സുഖ പ്പെടുത്തുന്നവനാണല്ലോ, നിന്റെ ശമനമല്ലാതെ യാതൊരു ശമന വുമില്ല, യാതൊരു വേദനയും അവശേഷിക്കാത്ത ശമനം (നീ നൽകേണമേ)” (സുനനുത്തുർമുദി. അൽബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)
ആഇശാ رَضِيَ اللَّهُ عَنْها യിൽനിന്ന് നിവേദനം. അല്ലാഹുവിന്റെ തിരുദൂതർ ﷺ തന്റെ ഭാര്യമാരിൽ ചിലർക്കുവേണ്ടി മന്ത്രിക്കുമായിരുന്നു; തന്റെ വലതുകൈകൊണ്ട് തടവുകയും ദുആ ചെയ്യുകയും ചെയ്യും:
اللَّهُمَّ رَبَّ النَّاسِ ، أَذْهِبْ الْبَاسَ ، اشْفِ أَنْتَ الشَّافِي ، لَا شِفَاءَ إِلَّا شِفَاؤُكَ شِفَاءً لَا يُغَادِرُ سَقَمًا
അല്ലാഹുവേ, ജനങ്ങളുടെ രക്ഷിതാവേ, ഉപദ്രവം നീ നീക്കേണമേ, നീ രോഗശമനം പ്രദാനം ചെയ്യേണമേ; നീയാകുന്നു അശ്ശാഫി (രോഗശമനം നൽകുന്നവൻ) നിന്റെ രോഗശമനം അല്ലാതെ യാ തൊരു രോഗശമനവുമില്ല. ഒരു രോഗത്തേയും വിട്ടേക്കാത്ത ശമ നം (പ്രദാനം ചെയ്യേണമേ).
അനസ് رَضِيَ اللَّهُ عَنْهُ തന്റെ ചില അനുചരന്മാരോടു അല്ലാഹുവിന്റെ റസൂൽ ﷺ നിർവ്വഹിച്ച മന്ത്രം(റുക്വ്യഃ) ഞാൻ നിങ്ങൾക്ക് മന്ത്രിച്ചു നൽകട്ടേ എന്നു പറഞ്ഞു താഴെ വരുന്ന റുക്വ്യഃ നിർവ്വഹിച്ചത് ഇമാം ബുഖാരി നിവേദനം ചെയ്ത ഹദീഥിലുണ്ട്.
اللَّهُمَّ رَبَّ النَّاسِ مُذْهِبَ الْبَاسِ اشْفِ أَنْتَ الشَّافِي لاَ شَافِي إِلاَّ أَنْتَ ، شِفَاءً لاَ يُغَادِرُ سَقَمًا
അല്ലാഹുവേ, ഉപദ്രവം പോക്കുന്നവനായ ജനങ്ങളുടെ രക്ഷിതാ വേ, നീ രോഗശമനം പ്രദാനം ചെയ്യേണമേ; നീയാകുന്നു അശ്ശാ ഫി. നീയല്ലാതെ ശാഫിയായി യാതൊരാളുമില്ല. ഒരു രോഗത്തേ യും വിട്ടേക്കാത്ത ശമനം (പ്രദാനം ചെയ്യേണമേ)
അബ്ദുൽ ജബ്ബാർ അബ്ദുല്ല