പ്രതിസന്ധികളില്‍ പതറാതിരിക്കാന്‍

THADHKIRAH

ഭൌതിക ജീവിതം സുഖദുഖങ്ങളുടെ സമ്മിശ്രമാണ്. ഇന്ന് സുഖമാണെങ്കില്‍ നാളെ ദുഖകരമായ അവസ്ഥയായിരിക്കാം. അത് ചിലപ്പോള്‍ കഠിനവും നമുക്ക് നിയന്ത്രിക്കാന്‍ കഴിയാത്തവിധം വളരെ വലുതുമായിരിക്കും. ഉറ്റവരുടെ പെട്ടെന്നുള്ള മരണം, നമുക്ക് മാരകമായ രോഗം ബാധിക്കുന്നത്, അപകടങ്ങള്‍, സാമ്പത്തിക നഷ്ടം തുടങ്ങി നമ്മുടെ ജീവിതത്തില്‍ പ്രയാസങ്ങളും പ്രതിസന്ധികളും ബാധിക്കുമ്പോള്‍ പലരും പരാജയപ്പെട്ടുപോകുന്നു. നിരാശയും നിഷ്‌ക്രിയത്വവും അവരുടെ ജീവിതത്തില്‍ പിടിമുറുക്കുന്നു. ചിലര്‍ മയക്കുമരുന്നിലും മദ്യത്തിലും അഭയം തേടുന്നു. മറ്റു ചിലരാകട്ടെ, ആത്മഹത്യയില്‍ ജീവിതം അവസാനിപ്പിക്കുന്നു. സത്യത്തില്‍ അവയൊന്നും പ്രശ്‌നങ്ങള്‍ക്ക് ശരിയായ പരിഹാരമാകുന്നില്ല. പ്രത്യുത പ്രശ്‌നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണങ്ങളാക്കുകയാണ് ചെയ്യുന്നത്.

ഒരു സത്യവിശ്വാസിയെ സംബന്ധിച്ചിടത്തോളം അവന്റെ ജീവിതത്തില്‍‌ എന്തൊക്കെ പ്രയാസങ്ങളും ദുരിതങ്ങളും സംഭവിച്ചാലും അവന്‍ ഏത് പ്രതിസന്ധികളില്‍ അകപ്പെട്ടാലും പതറിപ്പോകാതെ അവന് പിടിച്ചു നില്‍ക്കാന്‍ കഴിയും. ഒന്നാമതായി, ഇത്തരം സാഹചര്യങ്ങളിൽ ഒരു സത്യവിശ്വാസി ഉടനെത്തന്നെ തന്റെ വിശ്വാസമെന്താണ് എന്ന് ഓര്‍മിക്കുകയും ഹൃദയത്തില്‍ ഉറപ്പിക്കുകയും വേണം. ആ വിശ്വാസമെന്തായിരിക്കണമെന്ന് വിശുദ്ധ ഖുര്‍ആന്‍ പഠിപ്പിക്കുന്നത് കാണുക:

ٱﻟَّﺬِﻳﻦَ ﺇِﺫَآ ﺃَﺻَٰﺒَﺘْﻬُﻢ ﻣُّﺼِﻴﺒَﺔٌ ﻗَﺎﻟُﻮٓا۟ ﺇِﻧَّﺎ ﻟِﻠَّﻪِ ﻭَﺇِﻧَّﺎٓ ﺇِﻟَﻴْﻪِ ﺭَٰﺟِﻌُﻮﻥَ

തങ്ങള്‍ക്ക് വല്ല ആപത്തും ബാധിച്ചാല്‍ അവര്‍ (ആ സത്യവിശ്വാസികളായ ക്ഷമാശീലര്‍) പറയുന്നത്‌, ഞങ്ങള്‍ അല്ലാഹുവിന്റെ അധീനത്തിലാണ്‌. അവങ്കലേക്ക് തന്നെ മടങ്ങേണ്ടവരുമാണ് എന്നായിരിക്കും. (ഖു൪ആന്‍:2/156)

നാമെല്ലാം അല്ലാഹുവിന് ഉള്ളതാണെന്നും അവനിലേക്കു തന്നെ മടങ്ങേണ്ടവരാണെന്നുമുള്ള പ്രഖ്യാപനം അടിസ്ഥാനപരമായ രണ്ട് വിശ്വാസങ്ങള്‍ ഉള്‍ക്കൊള്ളുന്നു: ഒന്ന്, അല്ലാഹുവിലുള്ള വിശ്വാസം. രണ്ട്, മരണാനന്തര ജീവിതത്തിലുള്ള വിശ്വാസം.

‘ഇന്നാ ലില്ലാഹി’ എന്ന വാക്യത്തില്‍ അല്ലാഹുവിലുള്ള വിശ്വാസം അടങ്ങുന്നു. ഈ പ്രപഞ്ചത്തിലുള്ള തെല്ലാം അവന്റെതാണെന്നും എല്ലാം അവന്റെ സൃഷ്ടികളാണെന്നും എല്ലാറ്റിന്റെയും ഉടമസ്ഥത അവനുള്ളതാണെന്നും മറ്റാര്‍ക്കും അതില്‍ യാതൊരു പങ്കുമില്ലെന്നും അവന്റെ തീരുമാനങ്ങളാണ് അവന്റെ സൃഷ്ടികളില്‍ നടപ്പിലാക്കപ്പെടുന്നതെന്നും സൃഷ്ടിപ്പ്, നാശം, ജനനം, മരണം, ഗുണം, ദോഷം തുടങ്ങിയവയെല്ലാം അവങ്കല്‍നിന്നാണെന്നും; അവന്റെ തീരുമാനങ്ങളില്‍ അവന്‍ നീതിമാനും കാരുണ്യമുള്ളവനാണ് എന്നും; അവന്‍ ഉടമയും സൃഷ്ടികള്‍ അവന്റെ അടിമകള്‍ മാത്രമാണെന്നും തുടങ്ങി അല്ലാഹുവിലുള്ള വിശ്വാസത്തി ന്റെ കാതലായ എല്ലാ വശങ്ങളും ‘ഇന്നാ ലില്ലാഹി’എന്ന വാക്കില്‍ ഉള്‍പ്പെടുന്നുണ്ട്.

നബി ﷺ യുടെ മകളുടെ മകന്‍ മരണപ്പെട്ടപ്പോള്‍ അവിടുന്ന് പറഞ്ഞു: ‘നിശ്ചയം, അല്ലാഹു എടുത്തത് അവന്റെതാണ്. അവന്‍ നല്‍കിയതും അവന്റെതുതന്നെ. എല്ലാ വസ്തുവിനും അവന്റെയടുത്ത് ഒരു അവധിയുണ്ട്. അതിനാല്‍ അവള്‍ ക്ഷമിക്കട്ടെ, അതിനുള്ള പ്രതിഫലം കാംക്ഷിക്കുകയും ചെയ്യട്ടെ.’ (ബുഖാരി, മുസ്‌ലിം)

ഇപ്രകാരം ഒരു ആപത്ത് (മുസ്വീബത്ത്) ബാധിക്കുമ്പോള്‍ നമ്മുടെ വിശ്വാസകാര്യങ്ങളിലേക്ക് മനസ്സു കൊണ്ട് മടങ്ങുകയും അത് അരക്കിട്ടുറപ്പിക്കുകയും ചെയ്യുക. ഇസ്‌ലാമിന്റെ ഈ വിഷയത്തിലെ ഈയൊരു മാര്‍ഗദര്‍ശനം വിശ്വാസികള്‍ക്ക് ഏറെ ആശ്വാസം നല്‍കുന്നതാണ്.

രണ്ടാമത് നാം പറയുന്നത് ‘വ ഇന്നാ ഇലയ്ഹി റാജിഊന്‍’ (നിശ്ചയമായും നാമെല്ലാം അല്ലാഹുവിലേക്ക് മടങ്ങേണ്ടവരാണ്) എന്നാണ്. ഇത് പരലോകവിശ്വാസത്തെ കുറിക്കുന്നു. ഇസ്‌ലാമിലെ അടിസ്ഥാന വിശ്വാസങ്ങളില്‍ പെട്ടതാണ് പരലോകവിശ്വാസം.

അല്ലാഹു നമ്മെയെല്ലാം സൃഷ്ടിച്ചത് അവനെ അനുസരിച്ചും അവന്ന് ഇബാദത്തുകള്‍ ചെയ്തുകൊണ്ടും ജീവിക്കാനാണെന്നും, അവന്‍ ജീവിതത്തിന് ഒരു നിര്‍ണിത അവധി വെച്ചിട്ടുണ്ടെന്നും, അത് കഴിഞ്ഞാല്‍ നാമെല്ലാം അല്ലാഹുവിലേക്ക് മടക്കപ്പെടുമെന്നും ജീവിതത്തിന്റെ കണക്കുകള്‍ അവിടെ ബോധിപ്പിക്കേണ്ടതുണ്ടെന്നുമുള്ള വിശ്വാസം ‘ഇന്നാ ലില്ലാഹി വ ഇന്നാ ഇലയ്ഹി റാജിഊന്‍’ എന്ന വാക്കില്‍ അടങ്ങിയിട്ടുണ്ട്.

നബി ﷺ പറഞ്ഞു: ‘ഏതൊരു മുസ്‌ലിമിനും ഒരു ദുരന്തം ബാധിക്കുകയും അപ്പോള്‍ അവന്‍ അല്ലാഹു കല്‍പിച്ചതു പോലെ ‘ഞങ്ങള്‍ അല്ലാഹുവിന് ഉള്ളവരാണ്. ഞങ്ങളുടെ മടക്കവും അവന്റെ അടുത്തേക്കാണ്. അല്ലാഹുവേ! എന്റെ ഈ വിപത്തില്‍ എനിക്ക് പ്രതിഫലം (പാരിതോഷികം) നല്‍കേണമേ. അതിന് പകരം അതിലും ഉത്തമമായത് എനിക്ക് നല്‍കേണമേ’ എന്ന് പ്രാര്‍ഥിക്കുകയും ചെയ്താല്‍ അതിനെക്കാള്‍ ഉത്തമമായത് അല്ലാഹു അവന്ന് നല്‍കാതിരിക്കുകയില്ല.’ (മുസ്‌ലിം)

ജീവിതത്തില്‍‌ പ്രയാസങ്ങളും ദുരിതങ്ങളും  ബാധിക്കുമ്പോള്‍ പതറിപ്പോകാതെ പിടിച്ചു നില്‍ക്കാന്‍ കഴിയണമെങ്കില്‍ നാം അറിഞ്ഞ് ഉള്‍ക്കൊണ്ടിരിക്കേണ്ട ചില സുപ്രധാന കാര്യങ്ങള്‍ കൂടി സൂചിപ്പിക്കുന്നു.

1. ഐഹിക ജീവിതം പരീക്ഷണമാണ്.

ٱﻟَّﺬِﻯ ﺧَﻠَﻖَ ٱﻟْﻤَﻮْﺕَ ﻭَٱﻟْﺤَﻴَﻮٰﺓَ ﻟِﻴَﺒْﻠُﻮَﻛُﻢْ ﺃَﻳُّﻜُﻢْ ﺃَﺣْﺴَﻦُ ﻋَﻤَﻼً ۚ ﻭَﻫُﻮَ ٱﻟْﻌَﺰِﻳﺰُ ٱﻟْﻐَﻔُﻮﺭُ

നിങ്ങളില്‍ ആരാണ് കൂടുതല്‍ നന്നായി പ്രവര്‍ത്തിക്കുന്നവന്‍ എന്ന് പരീക്ഷിക്കുവാന്‍ വേണ്ടി മരണവും ജീവിതവും സൃഷ്ടിച്ചവനാകുന്നു അവന്‍. അവന്‍ പ്രതാപിയും ഏറെ പൊറുക്കുന്നവനുമാകുന്നു.(ഖു൪ആന്‍:67/2)

ഐഹിക ജീവിതം നമ്മെ പരീക്ഷിക്കുന്നതിന് വേണ്ടിയാണ് അല്ലാഹു സംവിധാനിച്ചിട്ടുള്ളത്. അഥവാ ഇവിടെ കൂടുതല്‍ നന്നായി പ്രവര്‍ത്തിക്കുന്നവര്‍ ആരൊക്കെയാണെന്ന്‍ പരിശാധിക്കുന്നതിന് വേണ്ടിയാണ് ഐഹിക ജീവിതം അല്ലാഹു സംവിധാനിച്ചിട്ടുള്ളത്. ആ പരീക്ഷണത്തിന്റെ ഭാഗമായിട്ടാണ് ഇവിടെ പ്രയാസങ്ങളും ദുരിതങ്ങളും സംഭവിക്കുന്നത്.

ﻭَﻧَﺒْﻠُﻮﻛُﻢ ﺑِﭑﻟﺸَّﺮِّ ﻭَٱﻟْﺨَﻴْﺮِ ﻓِﺘْﻨَﺔً ۖ ﻭَﺇِﻟَﻴْﻨَﺎ ﺗُﺮْﺟَﻌُﻮﻥَ

…… ഒരു പരീക്ഷണം എന്ന നിലയില്‍ തിന്‍മ നല്‍കിക്കൊണ്ടും നന്‍മ നല്‍കിക്കൊണ്ടും നിങ്ങളെ നാം പരിശോധിക്കുന്നതാണ്‌. നമ്മുടെ അടുത്തേക്ക് തന്നെ നിങ്ങള്‍ മടക്കപ്പെടുകയും ചെയ്യും.(ഖു൪ആന്‍:21/35)

قال ابن عباس رضي الله عنه: نبتليكم بالشدة والرخاء، والصحة والسقم، والغنى والفقر، والحلال والحرام، والطاعة والمعصية، والهدى والضلالة

ഇബ്നു അബ്ബാസ്  رضي الله عنه  പറഞ്ഞു : നാം നിങ്ങളെ ക്ഷാമവും ക്ഷേമവും കൊണ്ടും, ആരോഗ്യവും അനാരോഗ്യവും കൊണ്ടും, സമ്പത്തും ദാരിദ്ര്യവും കൊണ്ടും, അനുവദനീയവും അനനുവദനീയവും കൊണ്ടും, അനുസരണവും ധിക്കാരവും കൊണ്ടും, നേർമാർഗ്ഗവും ദുർമാർഗ്ഗവും കൊണ്ടും പരീക്ഷിക്കുന്നതാണ്. [തഫ്സീറു ത്വബ്‌രി: (25/17 )]

ﻭَﻟَﻨَﺒْﻠُﻮَﻧَّﻜُﻢ ﺑِﺸَﻰْءٍ ﻣِّﻦَ ٱﻟْﺨَﻮْﻑِ ﻭَٱﻟْﺠُﻮﻉِ ﻭَﻧَﻘْﺺٍ ﻣِّﻦَ ٱﻷَْﻣْﻮَٰﻝِ ﻭَٱﻷَْﻧﻔُﺲِ ﻭَٱﻟﺜَّﻤَﺮَٰﺕِ ۗ ﻭَﺑَﺸِّﺮِ ٱﻟﺼَّٰﺒِﺮِﻳﻦَ

കുറച്ചൊക്കെ ഭയം, പട്ടിണി, ധനനഷ്ടം, ജീവ നഷ്ടം, വിഭവ നഷ്ടം എന്നിവ മുഖേന നിങ്ങളെ നാം പരീക്ഷിക്കുക തന്നെ ചെയ്യും. (അത്തരം സന്ദര്‍ഭങ്ങളില്‍) ക്ഷമിക്കുന്നവര്‍ക്ക് സന്തോഷവാര്‍ത്ത അറിയിക്കുക.(ഖു൪ആന്‍:2/155)

أَحَسِبَ ٱلنَّاسُ أَن يُتْرَكُوٓا۟ أَن يَقُولُوٓا۟ ءَامَنَّا وَهُمْ لَا يُفْتَنُونَ

ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു എന്ന് പറയുന്നത് കൊണ്ട് മാത്രം തങ്ങള്‍ പരീക്ഷണത്തിന് വിധേയരാകാതെ വിട്ടേക്കപ്പെടുമെന്ന് മനുഷ്യര്‍ വിചാരിച്ചിരിക്കയാണോ ? (ഖു൪ആന്‍:29/2)

വ്യാജന്‍മാരില്‍ നിന്നും സത്യവാന്‍മാരെ തിരിച്ചറിയുന്നതിനായി അല്ലാഹു വിശ്വാസി സമൂഹത്തെ എക്കാലത്തും പരീക്ഷിച്ചു കൊണ്ടേയിരിക്കും.

وَلَقَدْ فَتَنَّا ٱلَّذِينَ مِن قَبْلِهِمْ ۖ فَلَيَعْلَمَنَّ ٱللَّهُ ٱلَّذِينَ صَدَقُوا۟ وَلَيَعْلَمَنَّ ٱلْكَٰذِبِينَ

അവരുടെ മുമ്പുണ്ടായിരുന്നവരെ നാം പരീക്ഷിച്ചിട്ടുണ്ട്‌. അപ്പോള്‍ സത്യം പറഞ്ഞവര്‍ ആരെന്ന് അല്ലാഹു അറിയുകതന്നെ ചെയ്യും. കള്ളം പറയുന്നവരെയും അവനറിയും.(ഖു൪ആന്‍:29/3)

പരീക്ഷണങ്ങള്‍ എല്ലാവ൪ക്കും ഒരേപോലെയായിരിക്കില്ല. ഓരോരുത്ത൪ക്കും അത് വ്യത്യസ്ഥമായിരിക്കും. ഉറ്റവരുടെ മരണം, രോഗം , അപകടങ്ങള്‍, സാമ്പത്തിക നഷ്ടം, പീഢനങ്ങള്‍ എന്നിങ്ങനെ വ്യത്യസ്ഥ രീതിയില്‍ പരീക്ഷണങ്ങള്‍ കടന്നുവരാം. ഇസ്‌ലാമിന്റെ സന്ദേശം എത്തിച്ചുകൊടുക്കാന്‍ നിയോഗിതരായ പ്രവാചകന്‍മാ൪ പോലും പരീക്ഷണങ്ങളില്‍ നിന്ന് ഒഴിവായിട്ടില്ല. സത്യനിഷേധികളുടെ ഭാഗത്തു നിന്നും സത്യവിശ്വാസികള്‍ വളരെയേറെ മര്‍ദ്ദനങ്ങളും, ആക്രമണങ്ങളും, യാതനകളും അനുഭവിക്കേണ്ടിയും വന്നിട്ടുണ്ട്.

أَمْ حَسِبْتُمْ أَن تَدْخُلُوا۟ ٱلْجَنَّةَ وَلَمَّا يَأْتِكُم مَّثَلُ ٱلَّذِينَ خَلَوْا۟ مِن قَبْلِكُم ۖ مَّسَّتْهُمُ ٱلْبَأْسَآءُ وَٱلضَّرَّآءُ وَزُلْزِلُوا۟ حَتَّىٰ يَقُولَ ٱلرَّسُولُ وَٱلَّذِينَ ءَامَنُوا۟ مَعَهُۥ مَتَىٰ نَصْرُ ٱللَّهِ ۗ أَلَآ إِنَّ نَصْرَ ٱللَّهِ قَرِيبٌ

അല്ല, നിങ്ങളുടെ മുമ്പ് കഴിഞ്ഞുപോയവര്‍ക്ക് (വിശ്വാസികള്‍ക്ക്) ഉണ്ടായതു പോലുള്ള അനുഭവങ്ങള്‍ നിങ്ങള്‍ക്കും വന്നെത്താതെ നിങ്ങള്‍ക്ക് സ്വര്‍ഗത്തില്‍ പ്രവേശിക്കാനാകുമെന്ന് നിങ്ങള്‍ ധരിച്ചിരിക്കയാണോ ? പ്രയാസങ്ങളും ദുരിതങ്ങളും അവരെ ബാധിക്കുകയുണ്ടായി. അല്ലാഹുവിന്റെ സഹായം എപ്പോഴായിരിക്കും എന്ന് അവരിലെ ദൈവദൂതനും അദ്ദേഹത്തോടൊപ്പം വിശ്വസിച്ചവരും പറഞ്ഞുപോകുമാറ് അവര്‍ വിറപ്പിക്കപ്പെടുകയും ചെയ്തു. എന്നാല്‍ അല്ലാഹുവിന്റെ സഹായം അടുത്തു തന്നെയുണ്ട്‌. (ഖു൪ആന്‍: 2/214)

ഐഹിക ജീവിതം നമ്മെ പരീക്ഷിക്കുന്നതിന് വേണ്ടിയാണ് അല്ലാഹു സംവിധാനിച്ചിട്ടുള്ളതെന്ന് ഉള്‍ക്കൊള്ളുന്നവ൪ക്ക് ഐഹിക ജീവിതത്തിലെ പ്രയാസങ്ങളും പ്രതിസന്ധികളും അതിജയിക്കാന്‍ കഴിയും.

2. അല്ലാഹുവിന്റെ തീരുമാനപ്രകാരമാണ് പ്രയാസങ്ങളും ദുരിതങ്ങളും ബാധിക്കുന്നത്.

ജീവിതത്തില്‍‌ എന്തൊക്കെ പ്രയാസങ്ങളും ദുരിതങ്ങളും സംഭവിച്ചാലും അത് അല്ലാഹുവിന്റെ തീരുമാന പ്രകാരമാണ്.

مَآ أَصَابَ مِن مُّصِيبَةٍ فِى ٱلْأَرْضِ وَلَا فِىٓ أَنفُسِكُمْ إِلَّا فِى كِتَٰبٍ مِّن قَبْلِ أَن نَّبْرَأَهَآ ۚ إِنَّ ذَٰلِكَ عَلَى ٱللَّهِ يَسِيرٌ

ഭൂമിയിലോ നിങ്ങളുടെ ദേഹങ്ങളില്‍ തന്നെയോ യാതൊരു ആപത്തും ബാധിക്കുകയുണ്ടായിട്ടില്ല, അതിനെ നാം ഉണ്ടാക്കുന്നതിന് മുമ്പ് തന്നെ ഒരു രേഖയില്‍ ഉള്‍പെട്ടു കഴിഞ്ഞതായിട്ടല്ലാതെ. തീര്‍ച്ചയായും അത് അല്ലാഹുവിനെ സംബന്ധിച്ചിടത്തോളം എളുപ്പമുള്ളതാകുന്നു.(ഖു൪ആന്‍:57/22)

ﻣَﺎٓ ﺃَﺻَﺎﺏَ ﻣِﻦ ﻣُّﺼِﻴﺒَﺔٍ ﺇِﻻَّ ﺑِﺈِﺫْﻥِ ٱﻟﻠَّﻪِ ۗ

അല്ലാഹുവിന്റെ അനുമതി പ്രകാരമല്ലാതെ യാതൊരു വിപത്തും ബാധിച്ചിട്ടില്ല.…..(ഖു൪ആന്‍:64 /11)

ﻗُﻞ ﻟَّﻦ ﻳُﺼِﻴﺒَﻨَﺎٓ ﺇِﻻَّ ﻣَﺎ ﻛَﺘَﺐَ ٱﻟﻠَّﻪُ ﻟَﻨَﺎ ﻫُﻮَ ﻣَﻮْﻟَﻰٰﻧَﺎ ۚ ﻭَﻋَﻠَﻰ ٱﻟﻠَّﻪِ ﻓَﻠْﻴَﺘَﻮَﻛَّﻞِ ٱﻟْﻤُﺆْﻣِﻨُﻮﻥَ

പറയുക: അല്ലാഹു ഞങ്ങള്‍ക്ക് രേഖപ്പെടുത്തിയതല്ലാതെ ഞങ്ങള്‍ക്കൊരിക്കലും ബാധിക്കുകയില്ല. അവനാണ് ഞങ്ങളുടെ യജമാനന്‍. അല്ലാഹുവിന്റെ മേലാണ് സത്യവിശ്വാസികള്‍ ഭരമേല്‍പിക്കേണ്ടത്‌.(ഖു൪ആന്‍:9/51)

ഈമാന്‍ കാര്യങ്ങളില്‍ ആറാമത്തേത്, നന്മയും തിന്മയും ആയ എല്ലാ കാര്യങ്ങളും അല്ലാഹുവില്‍ നിന്നാണെന്നും അവന്റെ മുന്‍ നിശ്ചയം അനുസരിച്ചാണെന്നും വിശ്വസിക്കുക എന്നുള്ളതാണ്.

നമ്മുടെ തീരുമാനങ്ങള്‍ക്കുപരിയായി അല്ലാഹുവിന്റെ തീരുമാനമനുസരിച്ചാണ് കാര്യങ്ങള്‍ നടക്കുകയെന്ന യാഥാര്‍ത്ഥ്യം മനസ്സിനെ ബോധ്യപ്പെടുത്താന്‍ ഇത്തരം ചിന്തകള്‍ക്ക് കഴിയും. അല്ലാഹു ഉദ്ദേശിച്ചതും കണക്കാക്കിയതുമല്ലാതെ യാതൊരു കാര്യവും സംഭവിക്കുകയില്ലെന്നുള്ള ചിന്ത മനസ്സില്‍ വരുമ്പോള്‍ തന്നെ മനസ്സിന് ഒരു ആശ്വാസം ലഭിക്കുന്നു. അവ൪ക്ക് അല്ലാഹുവിന്റെ സഹായവും ലഭിക്കുന്നു.

مَآ أَصَابَ مِن مُّصِيبَةٍ إِلَّا بِإِذْنِ ٱللَّهِ ۗ وَمَن يُؤْمِنۢ بِٱللَّهِ يَهْدِ قَلْبَهُۥ ۚ وَٱللَّهُ بِكُلِّ شَىْءٍ عَلِيمٌ

അല്ലാഹുവിന്റെ അനുമതി പ്രകാരമല്ലാതെ യാതൊരു വിപത്തും ബാധിച്ചിട്ടില്ല. ആരെങ്കിലും അല്ലാഹുവില്‍ വിശ്വസിക്കുന്ന പക്ഷം അവന്റെ ഹൃദയത്തെ അവന്‍ നേര്‍വഴിയിലാക്കുന്നതാണ്‌. അല്ലാഹു ഏതു കാര്യത്തെപ്പറ്റിയും അറിവുള്ളവനാകുന്നു. (ഖു൪ആന്‍:64 /11)

“ആരെങ്കിലും അല്ലാഹുവില്‍ വിശ്വസിക്കുന്ന പക്ഷം അവന്റെ ഹൃദയത്തെ അവന്‍ നേര്‍വഴിയിലാക്കുന്നതാണ്‌” എന്നതിനെ കുറിച്ച് ഇമാം അല്‍ക്വമ(റ) പറഞ്ഞു:

هو الرجل تصيبه المصيبة ، فيعلم أنها من عند الله ، فيرضى ويسلم

ഇവിടെ പറയപ്പെട്ട വ്യക്തി ഒരു മുസ്വീബത്ത് ഏല്‍ക്കുകയും അത് അല്ലാഹുവില്‍ നിന്നാണെന്ന് അറിയുകയും ചെയ്യുന്നവനാണ്. അയാള്‍ അതില്‍ തൃപ്തിയടയുകയും സമ൪പ്പിക്കുകയും ചെയ്യും. (തഫ്സീ൪ ഇബ്നുജരീ൪, തഫ്സീ൪ ഇബ്നു അബീഹാതിം)

അല്ലാഹു ഉദ്ദേശിച്ചതും കണക്കാക്കിയതുമല്ലാതെ യാതൊരു കാര്യവും സംഭവിക്കുകയില്ല. ഇതു അല്ലാഹുവിലുള്ള വിശ്വാസത്തിന്റെ അടിസ്ഥാനപരമായ ഒരു വശമാണ്. അല്ലാഹുവില്‍ ശരിക്കും വിശ്വസിക്കുന്നവരുടെ ഹൃദയങ്ങൾക്ക് അവന്‍ സന്മാർഗം കാണിച്ചു കൊടുക്കുകയും, അതിലേക്കു നയിക്കുകയും ചെയ്യും. അതായത് ഇതെല്ലാം അല്ലാഹുവില്‍ നിന്നാണെന്ന് അവര്‍ വിശ്വസിക്കുമ്പോള്‍ അതിനെ അവന്‍ തൃപ്തിപ്പെടുകയും അതിന് കീഴ്‌പ്പെടുകയും ചെയ്യും. അവന്റെ ഹൃദയത്തിന് അല്ലാഹു വഴികാണിക്കും. സമാധാനമുള്ളവനാകും. വിപത്തുകളില്‍ അസ്വസ്ഥനാവില്ല. ഹൃദയത്തിന് അല്ലാഹു വഴി കാണിക്കാത്തവനെപ്പോലെ. മറിച്ച് അവന് അല്ലാഹു, വിപത്തുകള്‍ വരുമ്പോള്‍ ഉറച്ചുനില്‍ക്കാനും ക്ഷമ കൈക്കൊള്ളാനും കരുത്ത് നല്‍കും. അവന് അല്ലാഹു പരലോകത്ത് മഹത്തായ പ്രതിഫലം ഒരുക്കിവെക്കുന്നതോടൊപ്പം ഇവിടെത്തന്നെ വേഗത്തില്‍ അതിന്റെ ഫലം അനുഭവിപ്പിക്കുകയും ചെയ്യും.

إِنَّمَا يُوَفَّى الصَّابِرُونَ أَجْرَهُمْ بِغَيْرِ حِسَابٍ

ക്ഷമാശീലര്‍ക്കു തന്നെയാകുന്നു തങ്ങളുടെ പ്രതിഫലം കണക്കുനോക്കാതെ നിറവേറ്റിക്കൊടുക്കപ്പെടുന്നത്. (ഖുർആൻ:39/40) (തഫ്സീറുസ്സഅ്ദി)

قال عبد الله بن مسعود رضي الله عنه:لأن أعض على جمرة حتى تبرد أحب إلي من أن أقول لشيء قد قضاه الله: ليته لم يكن

അബ്ദുല്ലാഹി ബ്നു മസ്ഊദ്(റ) പറഞ്ഞു:ഒരു തീക്കനൽ തണുക്കുവോളം കടിച്ചു പിടിക്കുന്നതാണ് അല്ലാഹു എനിക്ക് വിധിച്ചൊരു കാര്യത്തിൽ ഇങ്ങനെ ഉണ്ടായിരുന്നില്ലെങ്കിൽ എന്ന് പറയുന്നതിനേക്കാൾ എനിക്കിഷ്ടം. (ഒരോ മുസ്ലിമും അല്ലാഹുവിന്റെ വിധിയിൽ തൃപ്തിപ്പെടൽ നിർബന്ധമെന്നു സാരം) [അസ്സുഹ്ദ് (136)]

നമുക്ക് നല്‍കപ്പെട്ടതും നമുക്ക് നഷ്ടപ്പെട്ടതുമൊന്നും നമ്മുടെതായിരുന്നില്ല എന്നും എല്ലാം അല്ലാഹു നല്‍കിയതും അവന്റെതുമാണെന്നും മനസ്സിലാക്കുമ്പോള്‍ വിശ്വാസികള്‍ക്ക് അത് എന്തെന്നില്ലാത്ത ആശ്വാസവും സമാധാനവും നല്‍കുന്നു.

ആരെങ്കിലും നമ്മെ ഏല്‍പിച്ച ഒരു വസ്തു തിരിച്ചുചോദിച്ചാല്‍ അത് തിരിച്ചുനല്‍കുന്നതില്‍ നമുക്ക് വിഷമം ഇല്ലാത്തതുപോലെ, അല്ലെങ്കില്‍ ഉണ്ടാവാന്‍ പാടില്ലാത്തത് പോലെത്തന്നെ അല്ലാഹു നല്‍കിയ ഏതൊരു അനുഗ്രഹവും; അത് കുടുംബങ്ങളോ സ്വത്തോ, മറ്റെന്തെങ്കിലുമോ ആകട്ടെ അല്ലാഹുവിന് അത് തിരിച്ചെടുക്കുവാനുള്ള അവകാശമുണ്ടെന്ന് നാം ഉള്‍ക്കൊണ്ടാല്‍ അത് നമുക്ക് വലിയ മനസ്സമാധാനം നല്‍കുന്നതാണ്.

3. നമുക്ക് സംഭവിക്കാന്‍ അല്ലാഹു ഉദ്ദേശിച്ചിട്ടുള്ളത് നമ്മില്‍ നിന്നും വഴിമാറി പോകുകയില്ല.

നമുക്ക് സംഭവിക്കാന്‍ അല്ലാഹു ഉദ്ദേശിച്ചിട്ടുള്ളതൊന്നും നമ്മില്‍ നിന്നും വഴിമാറി പോകുകയില്ല. ഇക്കാര്യം അഞ്ച് നേരത്തെ ഫ൪ള് നമസ്കാരശേഷവും അല്ലാഹു നമ്മെകൊണ്ട് പറയിപ്പിക്കുന്നുണ്ട്.

اَللهُمَّ لاَ مَانِعَ لِمَا أَعْطَيْتَ ، وَلاَ مُعْطِيَ لِمَا مَنَعْتَ

അല്ലാഹുവേ, നീ തരുന്നത് തടയുവാന്‍ ആര്‍ക്കും കഴിയില്ല. നീ തടയുന്നത് തരുവാനും ആര്‍ക്കും കഴിയില്ല.(ബുഖാരി: 6615 – മുസ്ലിം :593)

നമുക്ക് സംഭവിക്കാന്‍ അല്ലാഹു ഉദ്ദേശിച്ചിട്ടുള്ളതൊന്നും നമ്മില്‍ നിന്നും വഴിമാറി പോകുകയില്ലെന്നുള്ള ഉറച്ച വിശ്വാസം പ്രയാസങ്ങളിലും പ്രതിസന്ധികളിലും പതറിപ്പോകാതെ പിടിച്ചുനി൪ത്തുന്നു.

4. അല്ലാഹുവിലുള്ള പ്രതീക്ഷയും സദ്’വിചാരവും

എന്തെങ്കിലും പ്രയാസങ്ങളും ദുരിതങ്ങളും ബാധിക്കുമ്പോള്‍ അത് എങ്ങനെ മറികടക്കുമെന്ന് ചിന്തിച്ചിട്ടാണ് അധികം ആളുകളും തക൪ന്നുപോകുന്നത്. എത്ര വലിയ പ്രതിസന്ധിയാണെങ്കിലും എന്റെ റബ്ബ് എനിക്കൊരു വഴി കാണിച്ചു തരുമെന്നാണ് ഒരു സത്യവിശ്വാസി വിശ്വസിക്കേണ്ടത്. ഇത്തരം സന്ദ൪ഭങ്ങളിലെല്ലാം പ്രവാചകന്‍മാരുടെ സംഭവം നമ്മുടെ മനസ്സിലേക്ക് കടന്നുവരണം. ഫി൪ഔനില്‍ നിന്ന് രക്ഷപെട്ട് മൂസാനബിയും(അ) അനുയായികളും ചെങ്കടലിന് മുമ്പില്‍ എത്തുന്നു. മുന്നില്‍ ആ൪ത്തലച്ച സമുദ്രം, പിന്നില്‍ ഫി൪ഔനും സംഘവും. ഉറപ്പായും പിടികൂടപ്പെടുമെന്ന് മൂസാനബിയുടെ(അ) അനുയായികള്‍ക്ക് തോന്നിയ സന്ദ൪ഭത്തില്‍, അല്ലാഹു സഹായിക്കുമെന്ന് പറഞ്ഞ്മൂ സാനബി(അ) അവരെ സമാധാനിപ്പിച്ചു.

فَلَمَّا تَرَٰٓءَا ٱلْجَمْعَانِ قَالَ أَصْحَٰبُ مُوسَىٰٓ إِنَّا لَمُدْرَكُونَقالَ كَلَّآ ۖ إِنَّ مَعِىَ رَبِّى سَيَهْدِينِ

അങ്ങനെ രണ്ട് സംഘവും പരസ്പരം കണ്ടപ്പോള്‍ മൂസായുടെ അനുചരന്‍മാര്‍ പറഞ്ഞു: തീര്‍ച്ചയായും നാം പിടിയിലകപ്പെടാന്‍ പോകുകയാണ്‌. അദ്ദേഹം (മൂസാ) പറഞ്ഞു: ഒരിക്കലുമില്ല, തീര്‍ച്ചയായും എന്നോടൊപ്പം എന്റെ രക്ഷിതാവുണ്ട് അവന്‍ എനിക്ക് വഴി കാണിച്ചുതരും. (ഖു൪ആന്‍:26/61-62)

മുഹമ്മദ് നബിയും(സ്വ) അബൂബക്കറും(റ) കൂടി ഹിജ്റ പോകുന്നതിനായി രാത്രിയില്‍ പുറപ്പെട്ട്‌ ഥൗര്‍ മലയിലെ ഗുഹയില്‍ പോയി ഒളിച്ചിരിക്കുന്ന സന്ദ൪ഭത്തില്‍ അവരെ തേടിനടക്കുന്ന ശത്രുക്കള്‍ ഗുഹാമുഖത്ത്‌ എത്തുന്നു. അവരെ കണ്ട് അബൂബക്ക൪(റ) ഭയപ്പെട്ടപ്പോള്‍ അല്ലാഹു നമ്മെ സഹായിക്കുമെന്ന് പറഞ്ഞ് നബി(സ്വ) അദ്ദേഹത്തെ സമാധാനിപ്പിച്ചു.

حَدَّثَنَا أَنَسٌ، قَالَ حَدَّثَنِي أَبُو بَكْرٍ ـ رضى الله عنه ـ قَالَ كُنْتُ مَعَ النَّبِيِّ صلى الله عليه وسلم فِي الْغَارِ، فَرَأَيْتُ آثَارَ الْمُشْرِكِينَ قُلْتُ يَا رَسُولَ اللَّهِ، لَوْ أَنَّ أَحَدَهُمْ رَفَعَ قَدَمَهُ رَآنَا‏.‏ قَالَ ‏ “‏ مَا ظَنُّكَ بِاثْنَيْنِ اللَّهُ ثَالِثُهُمَا ‏”‏‏.‏

അബൂബക്കർ رَضِيَ اللَّهُ عَنْهُ തന്നോട്‌ ഇപ്രകാരം പറഞ്ഞതായി അനസ്‌ رَضِيَ اللَّهُ عَنْهُ ഉദ്ധരിക്കുന്നു: ഞങ്ങള്‍ ഗുഹയിലായിരുന്നപ്പോള്‍ ഞാന്‍ നബി ﷺ യോട് പറഞ്ഞു: അവരില്‍ (ശത്രുക്കളില്‍) ആരെങ്കിലും അവരുടെ കാലടിക്കു താഴോട്ടു നോക്കിയാല്‍ നമ്മെ കാണുമല്ലോ. അപ്പോള്‍ നബി ﷺ പറഞ്ഞു: അബൂബക്കറേ, അല്ലാഹു മൂന്നാമനായിക്കൊണ്ടുള്ള രണ്ടുപേരെപ്പറ്റി താങ്കളുടെ വിചാരമെന്താണ്‌? (ബുഖാരി:4663)

ഗുഹാമുഖത്ത്‌ ചെന്ന്‌ എത്തിനോക്കിയ ശത്രുക്കളുടെ ദൃഷ്‌ടിയില്‍ പെടാതെ അത്ഭുതകരമാം വണ്ണം അല്ലാഹു അവരെ രക്ഷപ്പെടുത്തി.

إِلَّا تَنصُرُوهُ فَقَدْ نَصَرَهُ ٱللَّهُ إِذْ أَخْرَجَهُ ٱلَّذِينَ كَفَرُوا۟ ثَانِىَ ٱثْنَيْنِ إِذْ هُمَا فِى ٱلْغَارِ إِذْ يَقُولُ لِصَٰحِبِهِۦ لَا تَحْزَنْ إِنَّ ٱللَّهَ مَعَنَا ۖ فَأَنزَلَ ٱللَّهُ سَكِينَتَهُۥ عَلَيْهِ وَأَيَّدَهُۥ بِجُنُودٍ لَّمْ تَرَوْهَا وَجَعَلَ كَلِمَةَ ٱلَّذِينَ كَفَرُوا۟ ٱلسُّفْلَىٰ ۗ وَكَلِمَةُ ٱللَّهِ هِىَ ٱلْعُلْيَا ۗ وَٱللَّهُ عَزِيزٌ حَكِيمٌ

നിങ്ങള്‍ അദ്ദേഹത്തെ സഹായിക്കുന്നില്ലെങ്കില്‍, സത്യനിഷേധികള്‍ അദ്ദേഹത്തെ പുറത്താക്കുകയും, അദ്ദേഹം രണ്ടുപേരില്‍ ഒരാള്‍ ആയിരിക്കുകയും ചെയ്ത സന്ദര്‍ഭത്തില്‍ അഥവാ അവര്‍ രണ്ടുപേരും (നബിയും അബൂബക്കറും) ആ ഗുഹയിലായിരുന്നപ്പോള്‍ അല്ലാഹു അദ്ദേഹത്തെ സഹായിച്ചിട്ടുണ്ട്‌. അദ്ദേഹം തന്റെ കൂട്ടുകാരനോട്‌, ദുഃഖിക്കേണ്ട. തീര്‍ച്ചയായും അല്ലാഹു നമ്മുടെ കൂടെയുണ്ട് എന്ന് പറയുന്ന സന്ദര്‍ഭം. അപ്പോള്‍ അല്ലാഹു തന്റെ വകയായുള്ള സമാധാനം അദ്ദേഹത്തിന് ഇറക്കികൊടുക്കുകയും, നിങ്ങള്‍ കാണാത്ത സൈന്യങ്ങളെക്കൊണ്ട് അദ്ദേഹത്തിന് പിന്‍ബലം നല്‍കുകയും, സത്യനിഷേധികളുടെ വാക്കിനെ അവന്‍ അങ്ങേയറ്റം താഴ്ത്തിക്കളയുകയും ചെയ്തു. അല്ലാഹുവിന്റെ വാക്കാണ് ഏറ്റവും ഉയര്‍ന്ന് നില്‍ക്കുന്നത്‌. അല്ലാഹു പ്രതാപിയും യുക്തിമാനുമാകുന്നു.(ഖു൪ആന്‍:9/40)

എന്നെ ബാധിച്ചിട്ടുള്ള പ്രയാസങ്ങളും ദുരിതങ്ങളും അല്ലാഹുവിന്റെ തീരുമാനപ്രകാരമായതുകൊണ്ടുതന്നെ ഏതെങ്കിലും രീതിയില്‍ അല്ലാഹു സഹായിക്കുമെന്നുള്ള പ്രതീക്ഷയും സദ് വിചാരവും അവനില്‍ കരുത്ത് പകരുന്നു. യഅ്ഖൂബ് നബിക്ക് മകന്‍ യൂസുഫിനെ നഷ്ടപ്പെട്ട് വ൪ഷങ്ങള്‍ കഴിഞ്ഞിട്ടും അദ്ദേഹം അല്ലാഹുവിലുള്ള പ്രതീക്ഷ കൈവിടുന്നില്ല. അദ്ദേഹം സദ്വിചാരത്തോടെ അല്ലാഹുവില്‍ പ്രതീക്ഷയ൪പ്പിച്ച് കാത്തിരിക്കുകയാണ് ചെയ്തത്.

يَٰبَنِىَّ ٱذْهَبُوا۟ فَتَحَسَّسُوا۟ مِن يُوسُفَ وَأَخِيهِ وَلَا تَا۟يْـَٔسُوا۟ مِن رَّوْحِ ٱللَّهِ ۖ إِنَّهُۥ لَا يَا۟يْـَٔسُ مِن رَّوْحِ ٱللَّهِ إِلَّا ٱلْقَوْمُ ٱلْكَٰفِرُونَ

എന്റെ മക്കളേ, നിങ്ങള്‍ പോയി യൂസുഫിനെയും അവന്റെ സഹോദരനെയും സംബന്ധിച്ച് അന്വേഷിച്ച് നോക്കുക. അല്ലാഹുവിങ്കല്‍ നിന്നുള്ള ആശ്വാസത്തെപ്പറ്റി നിങ്ങള്‍ നിരാശപ്പെടരുത്‌. അവിശ്വാസികളായ ജനങ്ങളല്ലാതെ അല്ലാഹുവിങ്കല്‍ നിന്നുള്ള ആശ്വാസത്തെപ്പറ്റി നിരാശപ്പെടുകയില്ല, തീര്‍ച്ച. (ഖു൪ആന്‍:12/87)

قال عبد العزيز الريس حفظه الله: على المؤمن ألا يخاف في الأزمات بل يزداد تعلقا بالله و طمأنينة و انشراح صدر وإحسان ظن به. فلا أرحم ولا أكرم من الله، فهو أرحم بنا من آبائنا و أمهاتنا، فلا يقضى إلا خيرا، علمه من علمه جهله من جهله

അബ്ദുൽ അസീസ് അർറയ്യിസ് حفظه الله പറഞ്ഞു: വിശ്വാസി പ്രതിസന്ധികളിൽ ഭയപ്പെടാതിരിക്കുകയാണ് വേണ്ടത്. എന്നു മാത്രമല്ല, അല്ലാഹുവുമായുള്ള ബന്ധം രൂഡമാകണം. ഹൃദയത്തിന് ശാന്തിയും വിശാലതയും വർധിപ്പിക്കണം. അല്ലാഹുവിനെ കുറിച്ച് സൽവിചാരം വെച്ചു പുലർത്തണം. അല്ലാഹുവിനെക്കാൾ കരുണയുള്ളവനോ, ഔദാര്യവാനോ ഇല്ല. അവൻ നമ്മുടെ മാതാപിതാക്കളെക്കാൾ നമ്മോട് കരുണയുള്ളവനാണ്. നന്മയല്ലാതെ വിധിക്കുകയില്ല. അതറിഞ്ഞവൻ അറിഞ്ഞു. അറിയാത്തവൻ അറിഞ്ഞില്ല.(അത്രതന്നെ ) (ഖനാത്തു ഡോ. അബ്ദുൽ അസീസ് അർറയ്യിസ്)

5. അല്ലാഹുവിന്റെ ഇഷ്ടം തിരിച്ചറിയുക

ജീവിതത്തില്‍ എന്തെങ്കിലും പ്രയാസങ്ങളും ദുരിതങ്ങളും ബാധിക്കുമ്പോള്‍ അധികം ആളുകളും വിചാരിക്കുന്നത് അല്ലാഹു എന്നെ കൈവിട്ടുവെന്നും അല്ലാഹുവിന് എന്നോട് ഇഷ്ടം ഇല്ലെന്നുമാണ്. എന്നാല്‍ അല്ലാഹു ഒരാളെ കൂടുതല്‍ ഇഷ്ടപ്പെടുമ്പോഴാണ് കടുത്ത പരീക്ഷണങ്ങളുണ്ടാകുന്നതെന്ന് നാം തിരിച്ചറിയേണ്ടതുണ്ട്.

നബി(സ്വ) പറഞ്ഞു: കടുത്ത പരീക്ഷണത്തോടൊപ്പമാണ് മഹത്തായ പ്രതിഫലം. അല്ലാഹു ഒരു വിഭാഗത്തെ ഇഷ്ടപ്പെട്ടാല്‍ അവരെ പരീക്ഷിക്കുന്നതാണ്. ആരെങ്കില്‍ അതില്‍ (ആ പരീക്ഷണത്തില്‍) തൃപ്തിയടഞ്ഞാല്‍ അവന് അല്ലാഹുവിന്റെ തൃപ്തിയുണ്ട്. വല്ലവനും അതില്‍ കോപാകുലനായാല്‍ അവന് അല്ലാഹുവിന്റെ കോപം ഉണ്ടായിരിക്കുന്നതാണ്. (സുനനുത്തി൪മുദി – അല്‍ബാനി ഹസനെന്ന് വിശേഷിപ്പിച്ചു)

عَنْ أَبِي هُرَيْرَةَ، عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏:‏ مَنْ يُرِدِ اللَّهُ بِهِ خَيْرًا يُصِبْ مِنْهُ

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി(സ്വ) പറയുകയുണ്ടായി: ആര്‍ക്കെങ്കിലും നന്മ വരണമെന്ന് അല്ലാഹു ഉദ്ദേശിച്ചാല്‍ അയാളെ അല്ലാഹു പരീക്ഷിക്കുന്നതാണ്. (ബുഖാരി:5645)

മറ്റ് ചില൪ പറയുന്നത്, അല്ലാഹുവിനെ സൂക്ഷിച്ച് ജീവിച്ച് കൃത്യമായി ഇബാദത്തുകള്‍ നി൪വ്വഹിക്കുന്നവരാണെന്നും എന്നിട്ടും എനിക്കിങ്ങനെ സംഭവിച്ചല്ലോയെന്നാണ്. ഇവിടെയും ചില കാര്യങ്ങള്‍ നാം അറിഞ്ഞിരിക്കേണ്ടതുണ്ട്. അല്ലാഹുവിനെ സൂക്ഷിച്ച് ജീവിക്കുന്നവ൪ക്കാണ് കടുത്ത പരീക്ഷണം ഉണ്ടാകുന്നത്.

عَنْ مُصْعَبِ بْنِ سَعْدٍ، عَنْ أَبِيهِ، قَالَ قُلْتُ يَا رَسُولَ اللَّهِ أَىُّ النَّاسِ أَشَدُّ بَلاَءً قَالَ ‏ “‏ الأَنْبِيَاءُ ثُمَّ الأَمْثَلُ فَالأَمْثَلُ فَيُبْتَلَى الرَّجُلُ عَلَى حَسَبِ دِينِهِ فَإِنْ كَانَ دِينُهُ صُلْبًا اشْتَدَّ بَلاَؤُهُ وَإِنْ كَانَ فِي دِينِهِ رِقَّةٌ ابْتُلِيَ عَلَى حَسَبِ دِينِهِ فَمَا يَبْرَحُ الْبَلاَءُ بِالْعَبْدِ حَتَّى يَتْرُكَهُ يَمْشِي عَلَى الأَرْضِ مَا عَلَيْهِ خَطِيئَةٌ ‏”‏

മിസ്ബബ്(റ) തന്റെ പിതാവില്‍ നിന്ന് നിവേദനം: അദ്ദേഹം നബിയോട് ചോദിച്ചു: അല്ലാഹുവിന്റെ പ്രവാചകരെ, മനുഷ്യരുടെ കൂട്ടത്തില്‍ ഏറ്റവും കഠിന പരീക്ഷണം ആര്‍ക്കാണ് നബി(സ്വ) പറഞ്ഞു: ‘പ്രവാചകന്മാര്‍. ശേഷം അവരോട് അടുത്തവ൪, ശേഷം അവരോട് അടുത്തവ൪. ഓരോരുത്തരും അവരുടെ മതത്തിന്റെ കണക്കനുസിച്ച് പരീക്ഷിക്കപ്പെടും. ഒരാള്‍ മതത്തില്‍ നല്ല ഉറപ്പിലാണെങ്കില്‍ അവന്റെ (പരീക്ഷണത്തിന്റെ) ശക്തിയും അധികരിക്കപ്പെടും. അവന്‍ മതത്തില്‍ നേരിയ തോതിലാണെങ്കില്‍ അവന് (പരീക്ഷണത്തിന്റെ) ശക്തിയും ലഘൂകരിക്കപ്പെടും. ഒരു ദാസന് ഭൂമിയില്‍ നടക്കുമ്പോള്‍ അവനില്‍ പാപങ്ങളൊന്നും ഇല്ലാത്തവിധം പരീക്ഷണം ഉണ്ടായിക്കൊണ്ടേയിരിക്കും’. (തിര്‍മുദി:2398)

അല്ലാഹുവിന് ഏറ്റവും ഇഷ്ടപ്പെട്ടവരാണ് പ്രവാചകന്‍മാ൪. ഏറ്റവും കഠിനമായ രീതിയിലുള്ള പരീക്ഷണവും അവ൪ക്കാണുണ്ടായിട്ടുള്ളത്. അല്ലാഹുവിനെ സൂക്ഷിച്ച് ജീവിച്ച് അവനോട് അടുത്തവ൪ക്കും കഠിനമായ പരീക്ഷണമുണ്ടായിരിക്കുന്നതാണ്. അത്തരക്കാരുടെ ജീവിതത്തില്‍ എന്തെങ്കിലും തെറ്റുകുറ്റങ്ങള്‍ സംഭവിച്ചാല്‍ തന്നെയും പരലോകത്ത് അവരെ രക്ഷപെടുത്തുന്നതിനായി ഈ ലോകത്ത് തന്നെ ശിക്ഷയും നല്‍കും.

عَنْ عَائِشَةَ ـ رضى الله عنها ـ قَالَتْ مَا رَأَيْتُ أَحَدًا أَشَدَّ عَلَيْهِ الْوَجَعُ مِنْ رَسُولِ اللَّهِ صلى الله عليه وسلم‏.‏

ആഇശ(റ) പറയുന്നു: അല്ലാഹുവിന്റെ റസൂൽ(ﷺ) യേക്കാൾ രോഗം വേദനയനുഭവിച്ച ആരെയും ഞാൻ കണ്ടിട്ടില്ല. (ബുഖാരി: 5646)

عَنْ أَنَسٍ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ : إِذَا أَرَادَ اللَّهُ بِعَبْدِهِ الْخَيْرَ عَجَّلَ لَهُ الْعُقُوبَةَ فِي الدُّنْيَا وَإِذَا أَرَادَ اللَّهُ بِعَبْدِهِ الشَّرَّ أَمْسَكَ عَنْهُ بِذَنْبِهِ حَتَّى يُوَفَّى بِهِ يَوْمَ الْقِيَامَةِ ‏

അനസില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: അല്ലാഹു തന്റെ ദാസന് നന്‍മ ഉദ്ദേശിച്ചാല്‍ അയാള്‍ക്കുള്ള ശിക്ഷ ദുന്‍യാവില്‍ പെട്ടെന്ന് നല്‍കും. അവന്‍ തന്റെ ദാസന് തിന്‍മ ഉദ്ദേശിച്ചാല്‍ അയാളുടെ പാപത്തിന്റെ ശിക്ഷയെ (ദുന്‍യാവില്‍ വെച്ച്) തടയുകയും അന്ത്യനാളില്‍ പൂ൪ണ്ണമായി നല്‍കുകയും ചെയ്യും. (തി൪മിദി:2396)

ശൈഖ് സ്വലിഹുല്‍ ഫൗസാന്‍ (حفظه الله) പറഞ്ഞു: ”കാഫിറുകള്‍ക്ക് അല്ലാഹു നല്‍കിയത് കണ്ട് നീ വഞ്ചിതനാകരുത്. തീര്‍ച്ചയായും അത് അവരെ പടിപടിയായി പിടികൂടുന്നതിനാകുന്നു. (അത്പോലെതന്നെ) മുസ്‌ലീംങ്ങള്‍ക്ക് ബാധിക്കുന്ന വിപത്തില്‍ നീ വ്യസനിക്കരുത്. തീര്‍ച്ചയായും അത് അവരുടെ പാപങ്ങളില്‍നിന്ന് അവര്‍ക്കുള്ള രക്ഷയും,ശുദ്ധീകരണവുമാകുന്നു.അല്ലാഹു ഒരടിമയെ ഇഷ്ടപ്പെട്ടാല്‍, ദുനിയാവിലെ ശിക്ഷയെ അവന്ക്ക് വേഗത്തിലാക്കും.’التعليق على فتح المجيد ٢٤

ഞാന്‍ അല്ലാഹുവിനോട് കൂടുതല്‍ അടുത്തതുകൊണ്ടും അല്ലാഹുവിന് എന്നോട് ഇഷ്ടം ഉള്ളതുകൊണ്ടുമാണ് എനിക്ക് പരീക്ഷണങ്ങള്‍ ഉണ്ടാകുന്നതെന്ന് ഉള്‍ക്കൊള്ളുന്നവന്‍ എത്ര വലിയ പ്രയാസങ്ങളിലും ദുരിതങ്ങളിലും പതറിപ്പോകില്ല.

6. അല്ലാഹുവില്‍ നിന്നുള്ള പ്രതിഫലം

ഒരാളുടെ ജീവിതത്തില്‍ എന്തെങ്കിലും പ്രയാസങ്ങളും ദുരിതങ്ങളും ബാധിക്കുമ്പോള്‍ അതുവഴി അവന് അല്ലാഹുവില്‍ നിന്നും ധാരാളം പ്രതിഫലം ലഭിക്കുന്നതാണ്.

عَنْ مُحَمَّدِ بْنِ خَالِدٍ، – قَالَ أَبُو دَاوُدَ قَالَ إِبْرَاهِيمُ بْنُ مَهْدِيٍّ السُّلَمِيُّ – عَنْ أَبِيهِ، عَنْ جَدِّهِ، وَكَانَتْ، لَهُ صُحْبَةٌ مِنْ رَسُولِ اللَّهِ صلى الله عليه وسلم قَالَ سَمِعْتُ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ :‏ إِنَّ الْعَبْدَ إِذَا سَبَقَتْ لَهُ مِنَ اللَّهِ مَنْزِلَةٌ لَمْ يَبْلُغْهَا بِعَمَلِهِ ابْتَلاَهُ اللَّهُ فِي جَسَدِهِ أَوْ فِي مَالِهِ أَوْ فِي وَلَدِهِ

നബി ﷺ പറഞ്ഞു: അല്ലാഹുവിന്റെ അടുത്ത് ഓരോ അടിമക്കും ഓരോ സ്ഥാനം നി൪ണ്ണയിച്ചിരിക്കുന്നു. അത് അവന്റെ പ്രവ൪ത്തനം മുഖേന എത്തിപ്പിടിക്കാന്‍ സാധ്യമല്ല. അല്ലാഹു തീരുമാനിച്ച സ്ഥാനത്തേക്ക് അവനെ ഉയ൪ത്തുന്നതുവരെ അവനെ ശരീരത്തിലും സമ്പത്തിലും സന്താനങ്ങളിലും പരീക്ഷണം നടത്തി അതില്‍ ക്ഷമ അവലംബിക്കുവാനായി പരീക്ഷണം നടത്തികൊണ്ടേയിരിക്കുന്നതാണ്. (അബൂദാവൂദ് – അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചിരിക്കുന്നു)

قال الحافظ ابن حجر رحمه الله تعالى: الله يجعل لأوليائه عند ابتلائهم مخارج ، وإنما يتأخر ذلك عن بعضهم في بعض الأوقات تهذيبًا ، وزيادة لهم في الثواب

ഹാഫിള് ഇബ്നുഹജർ رحمه الله പറഞ്ഞു:അല്ലാഹു തന്റെ ഇഷ്ടദാസന്മാരെ പരീക്ഷിക്കുന്ന വേളയിൽ അവർക്ക് ചില രക്ഷാമാർഗങ്ങളും ഏർപ്പെടുത്തുന്നതാണ്. എന്നാൽ അവരിൽ ചിലർക്ക് ചില സന്ദർഭങ്ങളിൽ അത് കിട്ടാൻ വൈകുന്നത് അവരെ ശുദ്ധീകരിക്കാനും, പ്രതിഫലം വർദ്ധിപ്പിച്ച് കൊടുക്കാനും വേണ്ടിയാണ്. (ഫത്ഹുൽ ബാരീ: 6/483)

അതുകൊണ്ടാണ് വിപത്തുകളെ സംബന്ധിച്ച് സമാധാനിപ്പിക്കുന്നതിനേക്കാള്‍ പ്രതിഫലം കൊണ്ടുള്ള ആശംസകളാണ് നല്ലതെന്ന് പണ്ഢിതന്‍മാ൪ പറഞ്ഞിട്ടുള്ളത്. കാരണം അല്ലാഹുവില്‍ നിന്നുള്ള പ്രതിഫലം ഓ൪ക്കുമ്പോള്‍ പ്രതിസന്ധിയില്‍ അകപ്പെട്ടവന് ആശ്വാസം ലഭിക്കുന്നു.

7. അല്ലാഹു പദവി ഉയർത്തും

حدثنا أَبُو هُرَيْرَةَ ، قَالَ : قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : “إِنَّ الرَّجُلَ لِيَكُونُ لَهُ عِنْدَ اللَّهِ الْمَنْزِلَةُ ، فَمَا يَبْلُغُهَا بِعَمَلٍ فَمَا يَزَالُ اللَّهُ يَبْتَلِيهِ بِمَا يَكْرَهُ ، حَتَّى يُبَلِّغَهُ إِيَّاهَا”.

അബൂഹുറയ്റ(റ)യിൽ നിന്ന് നിവേദനം. നബി ﷺ പറഞ്ഞു: ഒരു മനുഷ്യന് അല്ലാഹുവിന്റെ അടുത്ത് ഒരു സ്ഥാനമുണ്ടാവുകയും എന്നാൽ കർമങ്ങൾകൊണ്ട്‌ ആ സ്ഥാനം കൈവരിക്കാൻ അയാൾക്ക്‌ സാധിക്കാതിരിക്കുകയും ചെയ്താൽ ജീവിതത്തിൽ പ്രയാസങ്ങൾ നൽകി‌ പരീക്ഷിച്ചുകൊണ്ട് അല്ലാഹു അയാളെ ആ സ്ഥാനത്തെത്തിക്കുന്നതാണ്. (അബൂയഅ്ല, അൽമുസ്നദ്‌ 6095)

ശൈഖുല്‍ ഇസ്‌ലാം ഇബ്‌നുതൈമിയ്യ – റഹിമഹുല്ലാഹ് – പറഞ്ഞു: ”നല്ലവനായ സത്യവിശ്വാസിക്കുള്ള പരീക്ഷണം ഭയങ്കരമായാല്‍,അതവന്‍റെ പദവി ഉയരുന്നതിനും, മഹത്തായ പ്രതിഫലത്തിനും ഒരു കാരണമാകുന്നു.” الإستقامة ٢/٢٦٠

8. പ്രയാസങ്ങളും ദുരിതങ്ങളും ബാധിക്കുന്നത് സ്വ൪ഗത്തിലേക്കുള്ള വഴി എളുപ്പമാക്കുന്നു.

നമ്മുടെ ജീവിതത്തിന്റെ ലക്ഷ്യം സ്വ൪ഗപ്രവേശനമാണ്. ക൪മ്മങ്ങള്‍ കൊണ്ടുമാത്രം ഒരാള്‍ക്കും സ്വ൪ഗത്തില്‍ കടക്കാന്‍ കഴിയുകയില്ല. അല്ലാഹുവിന്റെ പ്രത്യേകമായ കാരുണ്യം കൊണ്ടുമാത്രമേ സ്വ൪ഗത്തില്‍ കടക്കാന്‍ കഴിയുകയുള്ളൂ. ജീവിതത്തില്‍ പ്രയാസങ്ങളും ദുരിതങ്ങളും ബാധിക്കുമ്പോള്‍ അത് അല്ലാഹുവിന്റെ വിധിയാണെന്ന് കരുതി ക്ഷമിക്കുമ്പോള്‍ അത് സ്വ൪ഗപ്രവേശനത്തിന് കാരണമാകുന്നു.

عَنْ أَبِي أُمَامَةَ، عَنِ النَّبِيِّ ـ صلى الله عليه وسلم ـ قَالَ: ‏ “‏ يَقُولُ اللَّهُ سُبْحَانَهُ: ابْنَ آدَمَ إِنْ صَبَرْتَ وَاحْتَسَبْتَ عِنْدَ الصَّدْمَةِ الأُولَى لَمْ أَرْضَ لَكَ ثَوَابًا دُونَ الْجَنَّةِ ‏”‏ ‏.‏

അബൂഉമാമ (റ) വില്‍ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു:അല്ലാഹു പറയുന്നു: ആദം സന്തതികളേ, (പ്രയാസങ്ങളും ദുരിതങ്ങളും ബാധിക്കുമ്പോള്‍) പ്രഥമ ഘട്ടത്തില്‍തന്നെ ക്ഷമിക്കുകയാണെങ്കില്‍ നിനക്ക് പ്രതിഫലമായി സ്വ൪ഗമല്ലാതെ ഞാന്‍ യാതൊന്നും ഇഷ്ടപ്പെടുന്നില്ല. (ഇബ്നുമാജ:1597)

عَنْ أَبِي هُرَيْرَةَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ ‏ :‏ يَقُولُ اللَّهُ تَعَالَى مَا لِعَبْدِي الْمُؤْمِنِ عِنْدِي جَزَاءٌ، إِذَا قَبَضْتُ صَفِيَّهُ مِنْ أَهْلِ الدُّنْيَا، ثُمَّ احْتَسَبَهُ إِلاَّ الْجَنَّةُ

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: അല്ലാഹു പറയുന്നു. എന്‍റെ സത്യവിശ്വാസിയായ ഒരു ദാസന്‌ കൂടുതല്‍ ഇഹലോകത്ത്‌ (ഇഷ്ടക്കാരനായ ആളെ മരണത്തിലൂടെ) ഞാന്‍ പിടിച്ചെടുത്തു. എന്‍റെ പക്കല്‍ നിന്നുള്ള പുണ്യമോര്‍ത്ത്‌ അവന്‍ ക്ഷമിച്ചു. എങ്കില്‍ അതിനോടുള്ള പ്രതി ഫലം സ്വര്‍ഗ്ഗമല്ലാതെ മറ്റൊന്നുമായിരിക്കുകയില്ല. (ബുഖാരി:6424)

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി(സ) പറയുകയുണ്ടായി: ഉന്നതനായ അല്ലാഹു പറയുന്നു: ദുനിയാവില്‍ തന്റെ കരളിന്റെ കഷ്ണത്തെ ഞാന്‍ തിരിച്ചെടുത്തിട്ട് (മരിപ്പിച്ചിട്ട്) ക്ഷമ പുലര്‍ത്തുന്ന ദാസന്‍മാര്‍ക്ക് പ്രതിഫലമായി നല്‍കുവാനുള്ളത് സ്വര്‍ഗം മാത്രമാണ്. (ബുഖാരി)

قال عكرمة رحمه الله : ليس أحد إلا وهو يفرح ويحزن، ولكن اجعلوا الفرح شكرا والحزن صبر

ഇക്’രിമ (رحمه الله) പറഞ്ഞു:സന്തോഷിക്കുകയും ദുഃഖിക്കുകയും ചെയ്യാത്തവരായി ആരും തന്നെ ഇല്ല. എന്നാൽ സന്തോഷത്തെ നിങ്ങൾ (അല്ലാഹുവിനുള്ള) നന്ദിയും, ദുഃഖത്തെ അവനു വേണ്ടിയുള്ള ക്ഷമയുമാക്കി തീർക്കുക”. (തഫ്സീർ ഇബ്നു കഥീർ, 8/28)

9. പാപം പൊറുക്കപ്പെടും

നമ്മുടെ ജീവിതത്തിന്റെ ലക്ഷ്യം സ്വ൪ഗപ്രവേശനമാണ്. അതിന് പലപ്പോഴും തടസമായി നില്‍ക്കുന്നത് നമ്മുടെ പാപങ്ങളാണ്. പാപങ്ങള്‍ ചെയ്തുപോയ അടിമകള്‍ക്ക് പൊറുത്തുകൊടുക്കാനും മാപ്പ് ചെയ്യാനുമായി കരുണയുള്ളവനായ അല്ലാഹു ധാരാളം മാ൪ഗ്ഗങ്ങള്‍ ഏ൪പ്പെടുത്തിയിട്ടുണ്ട്. നമ്മുടെ ജീവിതത്തില്‍‌ പ്രയാസങ്ങളും ദുരിതങ്ങളും സംഭവിക്കുമ്പോള്‍ അതുവഴി അവന്റെ പാപങ്ങള്‍ പൊറുക്കപ്പെടുന്നു.

عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ :‏ لا يزال البلاء بالمؤمن في نفسه وولده وماله حتى يلقى الله وما عليه خطيئة

നബി(സ്വ) പറഞ്ഞു: ഒരു സത്യവിശ്വാസിക്കും സത്യവിശ്വാസിനിക്കും തന്റെ ശരീരത്തിലും സമ്പത്തിലും സന്തതികളിലും പരീക്ഷണമുണ്ടായിക്കൊണ്ടേയിരിക്കും. അയാള്‍ അല്ലാഹുവിനെ കണ്ടുമുട്ടുന്നതുവരെ. അപ്പോള്‍ അയാള്‍ക്ക് യാതൊരു തെറ്റുമുണ്ടാകില്ല.  (മുസ്നദ് അഹ്മദ്)

عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ “‏ مَا يَزَالُ الْبَلاَءُ بِالْمُؤْمِنِ وَالْمُؤْمِنَةِ فِي نَفْسِهِ وَوَلَدِهِ وَمَالِهِ حَتَّى يَلْقَى اللَّهَ وَمَا عَلَيْهِ خَطِيئَةٌ

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി(സ്വ) പറഞ്ഞു:ഒരു പാപവും ഇല്ലാതെ അല്ലാഹുവിനെ കണ്ടുമുട്ടുന്നതുവരെ സമ്പത്തിലും സന്താനങ്ങളിലും സ്വന്തത്തിലും ഓരോ വിശ്വാസിയും വിശ്വാസിനിയും പരീക്ഷിക്കപ്പെട്ടു കൊണ്ടേയിരിക്കും. (തി൪മിദി:2399)

നബി(സ്വ) പറഞ്ഞു: പരീക്ഷണം ഒരു അടിമയില്‍ ഉണ്ടായിക്കൊണ്ടേയിരിക്കും. അങ്ങനെ അയാള്‍ ഭൂമിക്ക് ഉപരിയില്‍ സഞ്ചരിക്കുമ്പോള്‍ ഒരു പാപം പോലും അയാള്‍ക്കുണ്ടാകില്ല. (മുസ്നദ് അഹ്മദ്)

നബി(സ്വ) പറഞ്ഞു: വിശ്വാസിക്കുണ്ടാകുന്ന തലവേദന അല്ലെങ്കില്‍ അവന് ഏല്‍ക്കുന്ന ഒരു മുള്ള് അതുമല്ല അവന് ഉപദ്രവമായി ഭവിക്കുന്ന വല്ലതും ഇവ കാരണത്താല്‍ അല്ലാഹു അവന് അന്ത്യനാളില്‍ ഒരു പദവി ഉയ൪ത്തുകയും അതിലൂടെ അവന്റെ പാപങ്ങള്‍ അവന് പൊറുക്കുകയും ചെയ്യും.(ഇബ്നു അബിദ്ദുന്‍യാ – അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു )

عَنْ أَبِي سَعِيدٍ الْخُدْرِيِّ، وَعَنْ أَبِي هُرَيْرَةَ، عَنِ النَّبِيِّ صلى الله عليه وسلم قَالَ : مَا يُصِيبُ الْمُسْلِمَ مِنْ نَصَبٍ وَلاَ وَصَبٍ وَلاَ هَمٍّ وَلاَ حُزْنٍ وَلاَ أَذًى وَلاَ غَمٍّ حَتَّى الشَّوْكَةِ يُشَاكُهَا، إِلاَّ كَفَّرَ اللَّهُ بِهَا مِنْ خَطَايَاهُ

അബൂസഈദ്‌(റ) അബൂഹുറൈറ(റ) എന്നിവരിൽ നിന്ന് നിവേദനം: നബി(സ്വ) അരുളി: ഒരു മുസ്ലിമിന് വല്ല ക്ഷീണമോ രോഗമോ, ദുഖമോ, അസുഖമോ ബാധിച്ചാൽ അത് വഴി അല്ലാഹു അവന്റെ പാപങ്ങൾ പൊറുത്തുകൊടുക്കും. അത് അവന്റെ ശരീരത്തിൽ മുള്ള് തറക്കുന്നതായാലും ശരി.(ബുഖാരി: 5641,5642)

قَالَ رَسُولُ اللَّهِ صلى الله عليه وسلم : مَا مِنْ مُسْلِمٍ يُصِيبُهُ أَذًى مِنْ مَرَضٍ فَمَا سِوَاهُ إِلاَّ حَطَّ اللَّهُ بِهِ سَيِّئَاتِهِ كَمَا تَحُطُّ الشَّجَرَةُ وَرَقَهَا

നബി(സ്വ) അരുളി: ഒരു രോഗമോ മറ്റുവല്ല ദുരിതമോ ഒരു മുസ്ലിമിന് ബാധിക്കുകയില്ല. അല്ലാഹു അതിലൂടെ അല്ലാഹു അയാളുടെ പാപങ്ങള്‍ മാക്കാതെ. ഒരു വൃക്ഷം അതിന്റെ ഇലകള്‍ കൊഴിക്കുന്നതുപോലെ.(മുസ്ലിം:2571)

عَنْ أُمِّ الْعَلاَءِ، قَالَتْ عَادَنِي رَسُولُ اللَّهِ صلى الله عليه وسلم وَأَنَا مَرِيضَةٌ فَقَالَ ‏ :‏ أَبْشِرِي يَا أُمَّ الْعَلاَءِ فَإِنَّ مَرَضَ الْمُسْلِمِ يُذْهِبُ اللَّهُ بِهِ خَطَايَاهُ كَمَا تُذْهِبُ النَّارُ خَبَثَ الذَّهَبِ وَالْفِضَّةِ ‏.‏

ഉമ്മുഅലാഇല്‍(റ) നിന്നും നിവേദനം: അവ൪ പറഞ്ഞു: ഞാന്‍ രോഗിയായിരിക്കെ അല്ലാഹുവിന്റെ ദൂതന്‍(സ്വ) എന്നെ സന്ദ൪ശിക്കുവാന്‍ വന്നു. അപ്പോള്‍ തിരുമേനി(സ്വ) പറഞ്ഞു: ഉമ്മുഅലാഅ് സന്തോഷിക്കുക, വെള്ളിയുടെയും സ്വ൪ണ്ണത്തിന്റേയും അഴുക്ക് തീ പോക്കുന്നതുപോലെ ഒരു മുസ്ലിമിന്റെ രോഗം മൂലം അല്ലാഹു അവന്റെ പാപങ്ങള്‍ പോക്കികളയും.(അബൂദാവൂദ്:3092- അല്‍ബാനി സ്വഹീഹെന്ന് എന്ന് വിശേഷിപ്പിച്ചു)

عَنْ عَبْدِ اللَّهِ ـ رضى الله عنه ـ أَتَيْتُ النَّبِيَّ صلى الله عليه وسلم فِي مَرَضِهِ وَهْوَ يُوعَكُ وَعْكًا شَدِيدًا، وَقُلْتُ إِنَّكَ لَتُوعَكُ وَعْكًا شَدِيدًا‏.‏ قُلْتُ إِنَّ ذَاكَ بِأَنَّ لَكَ أَجْرَيْنِ‏.‏ قَالَ ‏ “‏ أَجَلْ مَا مِنْ مُسْلِمٍ يُصِيبُهُ أَذًى، إِلاَّ حَاتَّ اللَّهُ عَنْهُ خَطَايَاهُ، كَمَا تَحَاتُّ وَرَقُ الشَّجَرِ ‏”‏‏.‏

അബ്ദുല്ല(റ) പറയുന്നു: നബി(ﷺ) യുടെ രോഗസമയത്ത് ഞാൻ അങ്ങയുടെ അടുക്കൽ ചെന്നു. അദ്ദേഹത്തിന് ശക്തമായ പനിയുണ്ടായിരുന്നു. ഞാൻ പറഞ്ഞു; അങ്ങേക്ക് കഠിനമായ പനിയുണ്ടല്ലോ. താങ്കൾക്ക് ഇരട്ടി പ്രതിഫലമുണ്ടാകുവാനായിരിക്കുമിത്‌. നബി(ﷺ) പറഞ്ഞു; അതെ, ഒരു മുസ്ലിമിനെ വിഷമം ബാധിച്ചാൽ, അവന്റെ പാപങ്ങൾ അല്ലാഹു പൊഴിച്ചുകൊടുക്കും; മരത്തിന്റെ ഇലകൾ പൊഴിയുന്നതുപോലെ.(ബുഖാരി: 5647)

ഇബ്നുല്‍ഖയ്യിം – റഹിമഹുല്ലാഹ് പറഞ്ഞു: ”അല്ലാഹു,അവന്‍റെ അടിമകള്‍ക്കിടയില്‍ ഒരു കാരുണ്യമായി വിപത്തുകളേയും, പരീക്ഷണങ്ങളേയും വെച്ചു.അതുമുഖേന അവരുടെ പാപങ്ങളില്‍നിന്ന് മായ്ച്ചുകളയുന്നതിന്.അത് അവരുടെമേലുള്ള അവന്‍റെ ഏറ്റവും മഹത്തായ അനുഗ്രഹത്തില്‍ പെട്ടതാകുന്നു. (മിഫ്ത്താഹു ദാറുസ്സആദ-291)

10.പ്രയാസങ്ങള്‍ക്ക് ശേഷം എളുപ്പം

ഈ ജീവിതത്തില്‍ ബാധിക്കുന്ന ഏതു തരം ഞെരുക്കമാകട്ടെ, അതിനെ തുടര്‍ന്നു ഒരു ആശ്വാസവും സൗകര്യവും ഉണ്ടാകുകതന്നെ ചെയ്യും

 فَإِنَّ مَعَ ٱلْعُسْرِ يُسْرًا ‎﴿٥﴾‏ إِنَّ مَعَ ٱلْعُسْرِ يُسْرًا ‎﴿٦﴾

എന്നാല്‍ തീര്‍ച്ചയായും ഞെരുക്കത്തിന്റെ കൂടെ ഒരു എളുപ്പമുണ്ടായിരിക്കും. തീര്‍ച്ചയായും ഞെരുക്കത്തിന്റെ കൂടെ ഒരു എളുപ്പമുണ്ടായിരിക്കും. (ഖു൪ആന്‍:95/5-6)

وَقَوْلُهُ: {فَإِنَّ مَعَ الْعُسْرِ يُسْرًا إِنَّ مَعَ الْعُسْرِ يُسْرًا} بِشَارَةٌ عَظِيمَةٌ، أَنَّهُ كُلَّمَا وُجِدَ عُسْرٌ وَصُعُوبَةٌ، فَإِنَّ الْيُسْرَ يُقَارِنُهُ وَيُصَاحِبُهُ، حَتَّى لَوْ دَخَلَ الْعُسْرُ جُحْرَ ضَبٍّ لَدَخَلَ عَلَيْهِ الْيُسْرُ، فَأَخْرَجَهُ كَمَا قَالَ تَعَالَى: {سَيَجْعَلُ اللَّهُ بَعْدَ عُسْرٍ يُسْرًا} وَكَمَا قَالَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ: {وَإِنَّ الْفَرَجَ مَعَ الْكَرْبِ، وَإِنَّ مَعَ الْعُسْرِ يُسْرًا}

{എന്നാല്‍ തീര്‍ച്ചയായും ഞെരുക്കത്തിന്റെ കൂടെ ഒരു എളുപ്പമുണ്ടായിരിക്കും. തീര്‍ച്ചയായും ഞെരുക്കത്തിന്റെ കൂടെ ഒരെളുപ്പമുണ്ടായിരിക്കും} വലിയൊരു സന്തോഷവാര്‍ത്തയാണ് ഈ വചനം. പ്രയാസവും ബുദ്ധിമുട്ടും കാണപ്പെടുമ്പോഴെല്ലാം അതിനോടൊപ്പം ചേര്‍ന്നുകൊണ്ട് ഒരെളുപ്പം ഉണ്ടായിരിക്കും. പ്രയാസം ഒരു ഉടുമ്പിന്റെ മാളത്തില്‍ പ്രവേശിച്ചാല്‍ ഒരെളുപ്പം അതില്‍ പ്രവേശിച്ച് അതിനെ പുറത്തുകൊണ്ടുവരും. അല്ലാഹു പറയുന്നു:{അല്ലാഹു ഞെരുക്കത്തിന് ശേഷം സൗകര്യം ഏര്‍പ്പെടുത്തി കൊടുക്കുന്നതാണ് ഖു൪ആന്‍:65/7} നബി ﷺ പറയുന്നു: {തീര്‍ച്ചയായും ആശ്വാസം പ്രയാസത്തോടു കൂടെയാണ്. തീര്‍ച്ചയായും ഞെരുക്കത്തോടൊപ്പം ഒരെളുപ്പവുമുണ്ടായിരിക്കും (അഹ്മദ് 2803, തിര്‍മിദി 2516)} (തഫ്സീറുസ്സഅ്ദി)

وَتَعْرِيفُ ” الْعُسْرِ” فِي الْآيَتَيْنِ، يَدُلُّ عَلَى أَنَّهُ وَاحِدٌ، وَتَنْكِيرُ” الْيُسْرِ” يَدُلُّ عَلَى تَكْرَارِهِ، فَلَنْ يَغْلِبَ عُسْرٌ يُسْرَيْنِ.

الْعُسْرِ (ഞെരുക്കം) എന്ന പദത്തെ അലിഫും ലാമും ചേര്‍ത്ത് പ്രത്യേകമാക്കിയതില്‍ നിന്ന് ‘ഞെരുക്കം’ ഒറ്റപ്പെട്ടതും എളുപ്പമെന്നത് ആവര്‍ത്തിക്കപ്പെടുന്നതുമാണെന്നും മനസ്സിലാവുന്നു. (തഫ്സീറുസ്സഅ്ദി)

وَفِي تَعْرِيفِهِ بِالْأَلِفِ وَاللَّامِ، الدَّالِّ عَلَى الِاسْتِغْرَاقِ وَالْعُمُومِ يَدُلُّ عَلَى أَنَّ كُلَّ عُسْرٍ -وَإِنْ بَلَغَ مِنَ الصُّعُوبَةِ مَا بَلَغَ- فَإِنَّهُ فِي آخِرِهِ التَّيْسِيرُ مُلَازِمٌ لَهُ.

الْعُسْرِ (ഞെരുക്കം) എന്നത് അലിഫും ലാമും ചേരുമ്പോള്‍ അത് സമഗ്രതയെ കൂടി അറിയിക്കുന്നു. അതായത് പ്രയാസങ്ങള്‍ എത്രത്തോളമുണ്ടായാലും അതിന്റെ പര്യവസാനം ആശ്വാസത്തിലായിരിക്കല്‍ അനിവാര്യമാണ്. (തഫ്സീറുസ്സഅ്ദി)

പ്രയാസങ്ങളും ദുരിതങ്ങളും സംഭവിക്കുമ്പോള്‍ ഈ പ്രതിസന്ധികള്‍ക്ക് ശേഷം ഒരു എളുപ്പം വരാനിരിക്കുന്നുവെന്ന ചിന്ത മനസ്സിന് കുളി൪മയേകും.

11. ദുനിയാവിന്റെ നശ്വരതയെ കുറിച്ചും ആഖിറത്തിന്റെ അനശ്വരതയെ കുറിച്ചും ചിന്തിക്കുക

ദുനിയാവിലെ ജീവിതം നശ്വരമാണ്. ഏത് നിമി‍ഷവും അത് അവസാനിക്കുന്നതാണ്. ദുനിയാവിലെ ജീവിതം അനശ്വരമാണെന്ന് (എന്നെന്നും നിലനില്‍ക്കുന്നതാണെന്ന്) ചിന്തിച്ച് അതനുസരിച്ച് സ്വപ്നങ്ങള്‍ കണ്ട് ജീവിക്കുന്നതുകൊണ്ടാണ് ജീവിതത്തില്‍‌ പ്രയാസങ്ങളും ദുരിതങ്ങളും സംഭവിക്കുമ്പോള്‍ തക൪ന്നു പോകുന്നത്.

ﺯُﻳِّﻦَ ﻟِﻠﻨَّﺎﺱِ ﺣُﺐُّ ٱﻟﺸَّﻬَﻮَٰﺕِ ﻣِﻦَ ٱﻟﻨِّﺴَﺎٓءِ ﻭَٱﻟْﺒَﻨِﻴﻦَ ﻭَٱﻟْﻘَﻨَٰﻄِﻴﺮِ ٱﻟْﻤُﻘَﻨﻄَﺮَﺓِ ﻣِﻦَ ٱﻟﺬَّﻫَﺐِ ﻭَٱﻟْﻔِﻀَّﺔِ ﻭَٱﻟْﺨَﻴْﻞِ ٱﻟْﻤُﺴَﻮَّﻣَﺔِ ﻭَٱﻷَْﻧْﻌَٰﻢِ ﻭَٱﻟْﺤَﺮْﺙِ ۗ ﺫَٰﻟِﻚَ ﻣَﺘَٰﻊُ ٱﻟْﺤَﻴَﻮٰﺓِ ٱﻟﺪُّﻧْﻴَﺎ ۖ ﻭَٱﻟﻠَّﻪُ ﻋِﻨﺪَﻩُۥ ﺣُﺴْﻦُ ٱﻟْﻤَـَٔﺎﺏِ ﻗُﻞْ ﺃَﺅُﻧَﺒِّﺌُﻜُﻢ ﺑِﺨَﻴْﺮٍ ﻣِّﻦ ﺫَٰﻟِﻜُﻢْ ۚ ﻟِﻠَّﺬِﻳﻦَ ٱﺗَّﻘَﻮْا۟ ﻋِﻨﺪَ ﺭَﺑِّﻬِﻢْ ﺟَﻨَّٰﺖٌ ﺗَﺠْﺮِﻯ ﻣِﻦ ﺗَﺤْﺘِﻬَﺎ ٱﻷَْﻧْﻬَٰﺮُ ﺧَٰﻠِﺪِﻳﻦَ ﻓِﻴﻬَﺎ ﻭَﺃَﺯْﻭَٰﺝٌ ﻣُّﻄَﻬَّﺮَﺓٌ ﻭَﺭِﺿْﻮَٰﻥٌ ﻣِّﻦَ ٱﻟﻠَّﻪِ ۗ ﻭَٱﻟﻠَّﻪُ ﺑَﺼِﻴﺮٌۢ ﺑِﭑﻟْﻌِﺒَﺎﺩِ

ഭാര്യമാര്‍, പുത്രന്‍മാര്‍, കൂമ്പാരമായിക്കൂട്ടിയ സ്വര്‍ണം, വെള്ളി, മേല്‍തരം കുതിരകള്‍, നാല്‍കാലി വര്‍ഗങ്ങള്‍, കൃഷിയിടം എന്നിങ്ങനെ ഇഷ്ടപെട്ട വസ്തുക്കളോടുള്ള പ്രേമം മനുഷ്യര്‍ക്ക് അലങ്കാരമായി തോന്നിക്കപ്പെട്ടിരിക്കുന്നു. അതൊക്കെ ഇഹലോകജീവിതത്തിലെ വിഭവങ്ങളാകുന്നു. അല്ലാഹുവിന്റെ അടുക്കലാകുന്നു (മനുഷ്യര്‍ക്ക്‌) ചെന്നുചേരാനുള്ള ഉത്തമ സങ്കേതം.(നബിയേ,) പറയുക: അതിനെക്കാള്‍ (ആ ഇഹലോക സുഖങ്ങളെക്കാള്‍) നിങ്ങള്‍ക്ക് ഗുണകരമായിട്ടുള്ളത് ഞാന്‍ പറഞ്ഞുതരട്ടെയോ? സൂക്ഷ്മത പാലിച്ചവര്‍ക്ക് തങ്ങളുടെ രക്ഷിതാവിന്റെ അടുക്കല്‍ താഴ്ഭാഗത്തു കൂടി അരുവികള്‍ ഒഴുകിക്കൊണ്ടിരിക്കുന്ന സ്വര്‍ഗത്തോപ്പുകളുണ്ട്‌. അവര്‍ അവിടെ നിത്യവാസികളായിരിക്കും. പരിശുദ്ധരായ ഇണകളും (അവര്‍ക്കുണ്ടായിരിക്കും.) കൂടാതെ അല്ലാഹുവിന്റെ പ്രീതിയും. അല്ലാഹു തന്റെ ദാസന്‍മാരുടെ കാര്യങ്ങള്‍ കണ്ടറിയുന്നവനാകുന്നു.(ഖു൪ആന്‍:3/14-15)

മനുഷ്യര്‍ക്ക് അലങ്കാരമായി തോന്നിക്കപ്പെട്ടിരിക്കുന്ന കുടുംബം, സമ്പത്ത്, വാഹനം, എസ്റ്റേറ്റ് തുടങ്ങിയ കാര്യങ്ങളെ കുറിച്ച് അല്ലാഹു ആദ്യം എടുത്തു പറഞ്ഞിരിക്കുന്നു. ഇവയെയാണ് അധികം ആളുകളും ജീവിത ലക്ഷ്യമായി കണക്കാക്കുന്നത്. എന്നാല്‍ ഇവയെല്ലാം താല്‍ക്കാലികവും നശ്വരവുമായ ഐഹിക ജീവിതത്തിലെ സുഖങ്ങള്‍ മാത്രമാണെന്ന് അല്ലാഹു ഓ൪മ്മിപ്പിക്കുന്നു. അഥവാ അവയെല്ലാം കേവലം അനുവദനീയ കാര്യങ്ങള്‍ മാത്രമാണ്. അതിന് ശേഷം മനുഷ്യരുടെ യഥാ൪ത്ഥ ജീവിത ലക്ഷ്യമായിരിക്കേണ്ട കാര്യത്തെ കുറിച്ചും അല്ലാഹു പറഞ്ഞിരിക്കുന്നു. മനുഷ്യ൪ ജീവിത ലക്ഷ്യമായി കാണുന്ന ഇവയേക്കാള്‍ എത്രയോ ഉന്നതവും അനശ്വരവുമായ സ്വര്‍ഗീയ അനുഗ്രഹങ്ങളും അല്ലാഹുവിന്റെ പ്രീതിയും നേടുന്നതിനെയാണ് അവ൪ ജീവിത ലക്ഷ്യമാക്കേണ്ടതും അവക്ക് വേണ്ടിയാണ് അവ൪ പരിശ്രമിക്കേണ്ടതുമെന്നും അല്ലാഹു ഓ൪മ്മിപ്പിക്കുന്നു.

ഐഹിക ജീവിതത്തിലെ സുഖങ്ങള്‍ ജീവിത ലക്ഷ്യമായി കാണുന്നവ൪ക്കെല്ലാം അവരുടെ ലക്ഷ്യം പ്രാപിക്കാന്‍ പറ്റില്ലെന്നുള്ളത് നാം വ്യക്തമായി അറിഞ്ഞിരിക്കണം. അതിലെ സുഖസന്തോഷങ്ങളുമെല്ലാം താല്‍ക്കാലികം മാത്രമാണ്. ഏത് നിമിഷവും അത് അവസാനിക്കുന്നതാണ്.

ﺇِﻧَّﻤَﺎ ﻣَﺜَﻞُ ٱﻟْﺤَﻴَﻮٰﺓِ ٱﻟﺪُّﻧْﻴَﺎ ﻛَﻤَﺎٓءٍ ﺃَﻧﺰَﻟْﻨَٰﻪُ ﻣِﻦَ ٱﻟﺴَّﻤَﺎٓءِ ﻓَﭑﺧْﺘَﻠَﻂَ ﺑِﻪِۦ ﻧَﺒَﺎﺕُ ٱﻷَْﺭْﺽِ ﻣِﻤَّﺎ ﻳَﺄْﻛُﻞُ ٱﻟﻨَّﺎﺱُ ﻭَٱﻷَْﻧْﻌَٰﻢُ ﺣَﺘَّﻰٰٓ ﺇِﺫَآ ﺃَﺧَﺬَﺕِ ٱﻷَْﺭْﺽُ ﺯُﺧْﺮُﻓَﻬَﺎ ﻭَٱﺯَّﻳَّﻨَﺖْ ﻭَﻇَﻦَّ ﺃَﻫْﻠُﻬَﺎٓ ﺃَﻧَّﻬُﻢْ ﻗَٰﺪِﺭُﻭﻥَ ﻋَﻠَﻴْﻬَﺎٓ ﺃَﺗَﻰٰﻫَﺎٓ ﺃَﻣْﺮُﻧَﺎ ﻟَﻴْﻼً ﺃَﻭْ ﻧَﻬَﺎﺭًا ﻓَﺠَﻌَﻠْﻨَٰﻬَﺎ ﺣَﺼِﻴﺪًا ﻛَﺄَﻥ ﻟَّﻢْ ﺗَﻐْﻦَ ﺑِﭑﻷَْﻣْﺲِ ۚ ﻛَﺬَٰﻟِﻚَ ﻧُﻔَﺼِّﻞُ ٱﻻْءَﻳَٰﺖِ ﻟِﻘَﻮْﻡٍ ﻳَﺘَﻔَﻜَّﺮُﻭﻥَ

നാം ആകാശത്ത് നിന്ന് വെള്ളം ഇറക്കിയിട്ട് അതുമൂലം മനുഷ്യര്‍ക്കും കാലികള്‍ക്കും ഭക്ഷിക്കാനുള്ള ഭൂമിയിലെ സസ്യങ്ങള്‍ ഇടകലര്‍ന്നു വളര്‍ന്നു. അങ്ങനെ ഭൂമി അതിന്റെ അലങ്കാരമണിയുകയും, അത് അഴകാര്‍ന്നതാകുകയും, അവയൊക്കെ കരസ്ഥമാക്കാന്‍ തങ്ങള്‍ക്ക് കഴിയുമാറായെന്ന് അതിന്റെ ഉടമസ്ഥര്‍ വിചാരിക്കുകയും ചെയ്തപ്പോഴതാ ഒരു രാത്രിയോ പകലോ നമ്മുടെ കല്‍പന അതിന് വന്നെത്തുകയും, തലേദിവസം അവയൊന്നും അവിടെ നിലനിന്നിട്ടേയില്ലാത്ത മട്ടില്‍ നാം അവയെ ഉന്‍മൂലനം ചെയ്യപ്പെട്ട അവസ്ഥയിലാക്കുകയും ചെയ്യുന്നു. ഇതുപോലെ മാത്രമാകുന്നു ഐഹിക ജീവിതത്തിന്റെ ഉപമ. ചിന്തിക്കുന്ന ആളുകള്‍ക്കു വേണ്ടി അപ്രകാരം നാം തെളിവുകള്‍ വിശദീകരിക്കുന്നു.(ഖു൪ആന്‍:10/24)

ആകാശത്ത്‌ നിന്ന്‌ ഒരു മഴ പെയ്‌തു ഭൂമിയില്‍ നാനാതരം സസ്യലതാദികള്‍ തഴച്ചു വളരുകയും, ഭൂമിക്ക്‌ ഭംഗിയും മോടിയും കൂടുകയും, ഫലമെടുക്കുമാറായെന്ന്‌ ഉടമസ്ഥന്‍മാര്‍ കരുതിക്കൊണ്ടിരിക്കുകയും ചെയ്‌ത ഘട്ടത്തില്‍, പെട്ടെന്ന്‌ വല്ല അത്യാഹിതവും ബാധിച്ച് , അവിടെ മുമ്പ്‌ വിളയൊന്നും ഉണ്ടായിരുന്നില്ലെന്ന്‌ തോന്നുമാറ്‌ അതിലെ വിള മുഴുവന്‍ നശിച്ചുപോകുന്നതു പോലെയാണ്‌ ഐഹിക ജീവിതത്തിന്റെ സ്ഥിതി. സുഖസൗകര്യങ്ങളും അലങ്കാര ഭൂഷണങ്ങളും കണ്‍മുമ്പില്‍ കാണുമ്പോള്‍ അത്‌ വളരെ ആകര്‍ഷകവും ശാശ്വതമായിരിക്കുമെന്നും തോന്നും. കണ്‍കുളി൪മയായ മക്കള്‍ എന്നും നമ്മുടെ കൂയെയുണ്ടായിരിക്കുമെന്ന് വിചാരിക്കും. അങ്ങനെയിരിക്കെ പെട്ടെന്നൊരിക്കല്‍ ഭ൪ത്താവ് മരിക്കുന്നു, മക്കള്‍ മരിക്കുന്നു, സമ്പത്ത് നഷ്ടപ്പെടുന്നു, അപകടങ്ങള്‍ സംഭവിക്കുന്നു, മാരകമായ രോഗങ്ങള്‍ ബാധിക്കുന്നു. ഐഹികമായ സുഖസൗകര്യങ്ങള്‍ എത്ര മഹത്തരമായിരുന്നാലും അതിന്‌ നിലനില്‍പില്ല. താല്‍ക്കാലികവും നശ്വരവുമാണത്‌. ആകയാല്‍ അത് ജീവിത ലക്ഷ്യമായി കാണാതെ അത്യുത്തമമായ പരലോക ജീവിതത്തെ ജീവിത ലക്ഷ്യമായി കാണണം.

ﻭَﻣَﺎ ﻫَٰﺬِﻩِ ٱﻟْﺤَﻴَﻮٰﺓُ ٱﻟﺪُّﻧْﻴَﺎٓ ﺇِﻻَّ ﻟَﻬْﻮٌ ﻭَﻟَﻌِﺐٌ ۚ ﻭَﺇِﻥَّ ٱﻟﺪَّاﺭَ ٱﻻْءَﺧِﺮَﺓَ ﻟَﻬِﻰَ ٱﻟْﺤَﻴَﻮَاﻥُ ۚ ﻟَﻮْ ﻛَﺎﻧُﻮا۟ ﻳَﻌْﻠَﻤُﻮﻥَ

ഈ ഐഹികജീവിതം വിനോദവും കളിയുമല്ലാതെ മറ്റൊന്നുമല്ല. തീര്‍ച്ചയായും പരലോകം തന്നെയാണ് യഥാര്‍ത്ഥ ജീവിതം. അവര്‍ മനസ്സിലാക്കിയിരുന്നെങ്കില്‍. (ഖു൪ആന്‍:29/64)

مَا لِي وَمَا لِلدُّنْيَا مَا أَنَا فِي الدُّنْيَا إِلاَّ كَرَاكِبٍ اسْتَظَلَّ تَحْتَ شَجَرَةٍ ثُمَّ رَاحَ وَتَرَكَهَا

നബി(സ്വ) പറഞ്ഞു: എനിക്കും ദുനിയാവിനും ഇടയില്‍ എന്താണ്? വഴിയില്‍ ഒരു മരത്തിന് കീഴില്‍ തണല്‍ കൊള്ളുകയും അതുകഴിഞ്ഞപ്പോള്‍ അവിടം ഉപേക്ഷിച്ച് യാത്ര തുടരുകയും ചെയ്ത ഒരുവനെപോലെയാണ് എനിക്ക് ദുനിയാവ്. (തി൪മിദി : 2377)

عَنْ عَبْدِ اللَّهِ بْنِ عُمَرَ ـ رضى الله عنهما ـ قَالَ أَخَذَ رَسُولُ اللَّهِ صلى الله عليه وسلم بِمَنْكِبِي فَقَالَ ‏ : كُنْ فِي الدُّنْيَا كَأَنَّكَ غَرِيبٌ، أَوْ عَابِرُ سَبِيلٍ

അബ്ദില്ലാഹിബ്നു ഉമറില്‍(റ) നിന്നും നിവേദനം : അദ്ദേഹം പറഞ്ഞു: നബി(സ്വ) എന്റെ തോളില്‍ പിടിച്ചുകൊണ്ടു പറഞ്ഞു:ദുനിയാവില്‍ നീ ഒരു അപരിചിതനെപോലെ അല്ലെങ്കില്‍ ഒരു വഴിയാത്രക്കാരനെ പോലെ ആകുക. (ബുഖാരി:6416)

ഇബ്നുൽ ഖയ്യിം (റഹി) പറഞ്ഞു: മനുഷ്യർ അവരെ സൃഷ്ടിച്ചത് മുതൽക്ക് യാത്ര ചെയ്യുന്നവരാകുന്നു. അവരുടെ വാഹനത്തിൽ നിന്ന് അവർക്കൊരു ഇറക്കമില്ല, സ്വർഗ്ഗത്തിലോ നരകത്തിലോ അല്ലാതെ (അൽഫവാഇദ് :276)

12. പ്രയാസങ്ങളിലും പ്രതിസന്ധികളിലും നബി(സ്വ) പഠിപ്പിച്ച ദിക്റുകളും ദുആകളും നിർവ്വഹിക്കുക

عَنِ ابْنِ عَبَّاسٍ، أَنَّ نَبِيَّ اللَّهِ صلى الله عليه وسلم كَانَ يَقُولُ عِنْدَ الْكَرْبِ

ഇബ്‌നു അബ്ബാസില്‍(റ) നിന്ന് നിവേദനം: നബി(ﷺ) പ്രയാസങ്ങളുണ്ടാകുമ്പോൾ ഇപ്രകാരം പറയുമായിരുന്നു:

لاَ إِلَهَ إِلاَّ اللَّهُ الْعَظِيمُ الْحَلِيمُ لاَ إِلَهَ إِلاَّ اللَّهُ رَبُّ الْعَرْشِ الْعَظِيمِ لاَ إِلَهَ إِلاَّ اللَّهُ رَبُّ السَّمَوَاتِ وَرَبُّ الأَرْضِ وَرَبُّ الْعَرْشِ الْكَرِيمِ

ലാ ഇലാഹ ഇല്ലല്ലാഹുല്‍ അളീമുല്‍ ഹലീം, ലാ ഇലാഹ ഇല്ലല്ലാഹു റബ്ബുല്‍ അര്‍ശില്‍ അളീo ലാ ഇലാഹ ഇല്ലല്ലാഹു റബ്ബു-സ്സമാവാത്തി വ റബ്ബുല്‍ അര്‍ളി വ റബ്ബുല്‍ അര്‍ശില്‍ കരീം

സൗമ്യനും മഹാനുമായ അല്ലാഹു അല്ലാതെ മറ്റ് ആരാധ്യനില്ല. വിശാലമായ അർശിന്റെ പരിപാലകനായ അല്ലാഹു അല്ലാതെ മറ്റ് ആരാധ്യനില്ല. ആകാശഭൂമികളുടേയും ശ്രേഷ്ഠമായ അർശിന്റെയും നാഥനായ അല്ലാഹു അല്ലാതെ മറ്റ് ആരാധ്യനില്ല. (മുസ്ലിം:2730)

ഈ കാര്യങ്ങള്‍ ചിന്തിച്ച് അംഗീകരിക്കുന്നവ൪ക്ക് ജീവിതത്തില്‍‌ പ്രയാസങ്ങളും ദുരിതങ്ങളും സംഭവിക്കുമ്പോള്‍ പിടിച്ചു നില്‍ക്കാന്‍‌ കഴിയും. അതേപോലെ അല്ലാഹുവില്‍ നിന്നുള്ള എല്ലാറ്റിലും നന്മ ദര്‍ശിക്കാന്‍ സത്യവിശ്വാസികള്‍ക്ക് സാധിക്കണം. അല്ലാഹു നമുക്ക് വിധിച്ചിട്ടുള്ള കാര്യത്തില്‍ നമുക്ക് തിരിച്ചറിയാനാവാത്ത മഹത്തായ യുക്തിയും നന്‍മയും ഉണ്ടെന്ന് നാം മനസ്സിലാക്കേണ്ടതുണ്ട്. അതെന്താണെന്ന് നമുക്ക് അപ്പോള്‍ മനസ്സിലായിക്കൊള്ളണമെന്നില്ല. അതുകൊണ്ടു തന്നെ നമ്മെ ബാധിക്കുന്ന കാര്യങ്ങളെയെല്ലാം തൃപ്തിയോടെ ഉള്‍ക്കൊള്ളുകയും സഹനം കൈക്കൊള്ളുകയുമാണ് വേണ്ടത്. ഏത് അവസ്ഥയിലും അല്ലാഹുവിനെ സ്തുതിക്കാന്‍ നമ്മുടെ നാവുകള്‍ക്ക് സാധിക്കണം. അല്ലാഹുവിന്റെ വിധി ആത്യന്തികമായി നമുക്ക് ഗുണകരമായിരിക്കുമെന്ന് തിരിച്ചറിയാന്‍ കഴിഞ്ഞാല്‍ ദൈവികവിധിയുടെ ഭാഗമായ ഏത് അനുഭവങ്ങളിലും ആശ്വാസം കണ്ടെത്താന്‍ ഒരു വിശ്വാസിക്ക് പ്രയാസമുണ്ടാവുകയില്ല.

ശൈഖുൽ ഇസ്ലാം ഇബ്നുതൈമിയ്യ (റഹി) പറഞ്ഞു: അല്ലാഹുവിലേക്ക് നിന്നെ അടുപ്പിച്ചേക്കാവുന്ന ഒരു മുസ്വീബത്ത് ബാധിക്കലാണ് അല്ലാഹുവിനെ മറപ്പിച്ചേക്കാവുന്ന ഒരു നിഅ്മത് ലഭിക്കുന്നതിനേക്കാൽ നിനക്ക് ഖൈറായിട്ടുള്ളത്. (തസ്ലിയതു അഹ്ലിൽമസ്വാഇബ് :226)

قال رسول الله ﷺ : ” عجبا للمؤمن لا يقضي الله له شيئا إلا كان خيرا له ” رواه ابن حبان وصححه الألباني في الصحيحة (١٤٨)

അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു : ” ഒരു വിശ്വാസിയുടെ കാര്യം അത്ഭുതം തന്നെ ; അല്ലാഹു അവനു ഏതൊരു കാര്യം വിധിച്ചാലും അതവനു ഖൈറായിത്തീരും “

عَنْ صُهَيْبٍ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ ‏ عَجَبًا لأَمْرِ الْمُؤْمِنِ إِنَّ أَمْرَهُ كُلَّهُ خَيْرٌ وَلَيْسَ ذَاكَ لأَحَدٍ إِلاَّ لِلْمُؤْمِنِ إِنْ أَصَابَتْهُ سَرَّاءُ شَكَرَ فَكَانَ خَيْرًا لَهُ وَإِنْ أَصَابَتْهُ ضَرَّاءُ صَبَرَ فَكَانَ خَيْرًا لَهُ

സുഹൈബില്‍ നിന്ന് നിവേദനം: നബി (സ്വ) പറഞ്ഞു:സത്യവിശ്വാസിയുടെ കാര്യം അത്ഭുതം തന്നെ. അവന്റെ കാര്യങ്ങളെല്ലാം അവനു ഗുണകരമാണ്. ഇതു സത്യവിശ്വാസിക്കല്ലാതെ മറ്റാര്‍ക്കും ഇല്ലതന്നെ. അവന്നൊരു സന്തോഷകരമായ സംഭവം ബാധിച്ചാല്‍ അവന്‍ നന്ദി കാണിക്കും. അങ്ങനെ അതവനു ഗുണകരമായിത്തീരുന്നു. അവന്നൊരു വിഷമസംഭവം ബാധിച്ചാല്‍ അവന്‍ ക്ഷമിക്കുന്നു. അങ്ങനെ അതും അവനു ഗുണമായിത്തീരുന്നു. (മുസ്ലിം:2999)

ശൈഖുല്‍ ഇസ്ലാം ഇബ്നു തൈമിയ്യ(റഹി) പറഞ്ഞു: ചൂടും തണുപ്പും അനുഭവിക്കുന്നതു പോലെയാണ് പ്രശ്നങ്ങളും പ്രതിസന്ധികളും. അത് ഒഴിവാക്കാന്‍ സാധ്യമല്ലെന്ന് മനസ്സിലാക്കി കഴിഞ്ഞാല്‍ അതിന്റെ പേരില്‍ കോപിക്കുകയോ വ്യാകുലപ്പെടുകയോ മനം മടുക്കുകയോ ചെയ്യുകയില്ല. (ഇബ്നുല്‍ഖയ്യിം – മദാരിജ് :3/289)

Leave a Reply

Your email address will not be published.

Similar Posts