(ഒന്ന്)
ശൈഖ് ഇബ്നു ഉസൈമീൻ (റഹി) പറഞ്ഞു: ഈ ആധുനിക കാലഘട്ടത്തിൽ വളരെയധികം വ്യാപിച്ചിട്ടുള്ളതും പാപങ്ങളിൽ വെച്ച് വളരെയധികം ദുസ്സ്വാധീനം ചെലുത്തുന്നതുമായ ഒന്നാകുന്നു ഹറാമായ വഴിയിലൂടെ സമ്പാദിക്കലും ആ സമ്പത്ത് ഭക്ഷിക്കലും. ഹറാമായ ഭക്ഷണം പ്രാർത്ഥനക്ക് ഉത്തരം തടയാൻ കാരണമാണെന്നാണ് നബി(സ്വ) പഠിപ്പിച്ചിട്ടുള്ളത്.
ദീർഘ ദൂര യാത്ര കാരണം തലമുടികൾ ജട പിടിക്കുകയും ശരീരമാസകലം ചെളിയും പൊടിയും പുരളുകയും ചെയ്ത ഒരു വ്യക്തിയെ അവിടുന്ന് അവിടുന്ന് പരിചയപ്പെടുത്തി: തന്റെ ഇരു കൈകളും ആകാശത്തേക്കുയ൪ത്തി അയാള്‍ എന്റെ റബ്ബേ, എന്റെ റബ്ബേ എന്ന് പ്രാ൪ത്ഥിക്കുന്നുണ്ട്. അയാളുടെ ഭക്ഷണവും പാനീയവും വസ്ത്രവും നിഷിദ്ധമായതില്‍ നിന്നാണ്. നിഷിദ്ധത്തില്‍ ഊട്ടപ്പെട്ടിരിക്കുന്ന ഒരു മനുഷ്യനാണ് അയാള്‍. ഇത്തരമൊരു മനുഷ്യന് എങ്ങനെ ഉത്തരം നല്‍കപ്പെടാനാണ്? (اللقاء الشهري ٢٥)
(രണ്ട്)
مَرَّ إِبْرَاهِيمُ بْنُ أَدْهَمَ فِي أَسْوَاقِ الْبَصْرَةِ فَاجْتَمَعَ النَّاسُ إِلَيْهِ , فَقَالُوا لَهُ : يَا أَبَا إِسْحَاقَ إِنَّ اللَّهَ تَعَالَى يَقُولُ فِي كِتَابِهِ : { ادْعُونِي أَسْتَجِبْ لَكُمْ } . وَنَحْنُ نَدْعُوهُ مُنْذُ دَهْرٍ فَلَا يَسْتَجِيبُ لَنَا
ഇബ്രാഹിം ബ്നു് അദ്ഹം (റഹി) ബസ്വറയിലെ അങ്ങാടിയിലൂടെ നടന്നു പോകുമ്പോള്‍ ആളുകള്‍ അദ്ദേഹന്റെയടുത്ത് ഒരുമിച്ച് കൂടി ചോദിച്ചു: അല്ലയോ അബൂ ഇസ്ഹാഖ് : തീ൪ച്ചയായും അല്ലാഹു ഖുര്‍ആനില്‍ ഇപ്രകാരം പറയുന്നുണ്ടല്ലോ :നിങ്ങള്‍ എന്നോട് പ്രാര്‍ത്ഥിക്കൂ. ഞാന്‍ നിങ്ങള്‍ക്ക് ഉത്തരം നല്‍കാം… (ഖു൪ആന്‍ : 40/60) ഞങ്ങള്‍ കാലങ്ങളായി അല്ലാഹുവിനോട് ദുആ ചെയ്യുന്നു. പക്ഷേ ഞങ്ങള്‍ക്ക് ഉത്തരം ലഭിക്കുന്നില്ല. എന്ത് കൊണ്ടാണത്?
قَالَ إِبْرَاهِيمُ : يَا أَهْلَ الْبَصْرَةِ مَاتَتْ قُلُوبُكُمْ فِي عَشَرَةِ أَشْيَاءَ
ഇബ്രാഹിം ബ്നു് അദ്ഹം (റഹി) പറഞ്ഞു: ഹേ, ബസ്വറക്കാരെ, പത്ത് കാര്യങ്ങള്‍ കൊണ്ട് നിങ്ങളുടെ ഹൃദയങ്ങള്‍ മരിച്ചിരിക്കുന്നു (അതുകൊണ്ടാണ് നിങ്ങളുടെ പ്രാ൪ത്ഥനക്ക് ഉത്തരം ലഭിക്കാത്തത്)
عَرَفْتُمُ اللَّهَ ولَمْ تُؤَدُّوا حَقَّهُ
1. അല്ലാഹുവിനെ നിങ്ങള്‍ അറിഞ്ഞു , പക്ഷേ അവനോടുള്ള ബാധ്യത നിങ്ങള്‍ വീട്ടുന്നില്ല.
قَرَأْتُمْ كِتَابَ اللَّهِ ولَمْ تَعْمَلُوا بِهِ
2. നിങ്ങള്‍ ഖുര്‍ആന്‍ ഓതുന്നു , പക്ഷേ അതനുസരിച്ച് പ്രവര്‍ത്തിക്കുന്നില്ല
ادَّعَيْتُمْ حُبَّ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ وَتَرَكْتُمْ سُنَّتَه
3. അല്ലാഹുവിന്റെ റസൂലിനെ( ﷺ) സ്നേഹിക്കുന്നുവെന്ന് നിങ്ങള്‍ വാദിക്കുന്നു , എന്നിട്ടോ പ്രവാചകചര്യകള്‍ നിങ്ങള്‍ ഒഴിവാക്കുന്നു.
ادَّعَيْتُمْ عَدَاوَةَ الشَّيْطَانِ وَوَافَقْتُمُوهُ
4. പിശാച് ശത്രുവാണെന്ന് നിങ്ങള്‍ പറയുന്നു , പക്ഷേ അവനോട് നിങ്ങള്‍ കൂട്ടുകൂടുന്നു.
قُلْتُمْ نُحِبُّ الْجَنَّةَ ولَمْ تَعْمَلُوا لَهَا
5. സ്വര്‍ഗം ഇഷ്ടമാണെന്ന് നിങ്ങള്‍ പറയുന്നു , പക്ഷേ അതിനു വേണ്ടി നിങ്ങള്‍ പ്രവര്‍ത്തിക്കുന്നില്ല.
قُلْتُمْ نَخَافُ النَّارَ وَرَهَنْتُمْ أَنْفُسَكُمْ بِهَا
6. നരകത്തെ ഭയമാണെന്ന് നിങ്ങള്‍ പറയുന്നു , പക്ഷേ അതില്‍ നിന്നും നിങ്ങള്‍ ഓടി അകലുന്നില്ല.
قُلْتُمْ إِنَّ الْمَوْتَ حَقٌّ وَلَمْ تَسْتَعِدُّوا لَهُ
7. മരണം സത്യമാണെന്ന് നിങ്ങള്‍ പറയുന്നു , പക്ഷേ അതിനു വേണ്ടി നിങ്ങള്‍ ഒരുങ്ങുന്നില്ല.
اشْتَغَلْتُمْ بِعُيُوبِ إِخْوَانِكُمْ وَنَبَذْتُمْ عُيُوبَكُمْ
8. നിങ്ങള്‍ അന്യരുടെ ന്യൂനതകള്‍ അന്വേഷിക്കുന്നു , പക്ഷേ നിങ്ങളുടെ ന്യൂനതകള്‍ നിങ്ങള്‍ കാണാതെ പോകുകയും ചെയ്യുന്നു.
أَكَلْتُمْ نِعْمَةَ رَبِّكُمْ ولَمْ تَشْكُرُوهَا
9. അല്ലാഹുവിന്‍റെ അനുഗ്രഹം നിങ്ങള്‍ ആസ്വദിക്കുന്നു , പക്ഷേ അതിനുള്ള നന്ദി നിങ്ങള്‍ കാണിക്കുന്നില്ല.
دَفَنْتُمْ مَوْتَاكُمْ وَلَمْ تَعْتَبِرُوا بِهِمْ
10.നിങ്ങളില്‍ നിന്നും മരണപ്പെട്ടവരെ നിങ്ങള്‍ മറമാടുന്നു , പക്ഷേ അവരില്‍ നിന്നും നിങ്ങള്‍ പാഠമുള്‍ക്കൊള്ളുന്നില്ല.(أبو نعيم في الحلية)