കഅ്ബ് ബ്നു മാലിക് (റ) വിന്റെ സംഭവവും ചില പാഠങ്ങളും

THADHKIRAH

തബൂക്ക് യുദ്ധവുമായി ബന്ധപ്പെട്ട് കഅ്ബു ബ്നു മാലിക്(റ) വിന്റെ സംഭവം പ്രസിദ്ധമാണ്. ഇതില്‍ നിന്നും സത്യവിശ്വാസികള്‍ക്ക് പലപാഠങ്ങളുമുണ്ട്.

തബൂക്ക് യുദ്ധത്തിന്റെ സാഹചര്യം

മദീനയെ ആക്രമിക്കാന്‍ ശാമില്‍ റോമക്കാര്‍ ഒരുക്കം കൂട്ടുന്നുണ്ടെന്നും, ക്രിസ്‌ത്യാനികളായ ചില അറബി ഗോത്രങ്ങളും അതില്‍ പങ്കുവഹിക്കുന്നുണ്ടെന്നും നബിﷺക്ക് വിവരം ലഭിച്ചു. ഭക്ഷണക്ഷാമംകൊണ്ടും, അത്യുഷ്‌ണംകൊണ്ടും വളരെ വിഷമം പിടിച്ച ഒരു കാലമായിരുന്നു അത്‌. കൂടാതെ, അല്‍പം മുമ്പ്‌ കഴിഞ്ഞ ഹുനൈന്‍ യുദ്ധത്തിനും, ത്വാഇഫ്‌ യുദ്ധത്തിനും ശേഷം ഒരു വിശ്രമമെടുക്കാന്‍ ജനങ്ങള്‍ക്ക്‌ അവസരവും കിട്ടിയിട്ടുണ്ടായിരുന്നില്ല. ശത്രുപക്ഷത്തുണ്ടാകാവുന്ന സൈന്യത്തിന്റെ ആധിക്യത്തെക്കുറിച്ചുള്ള ഭയവും, മദീനയിലെ ഈന്തത്തോട്ടങ്ങളുടെ ഫലം എടുക്കുന്ന കാലം അടുത്തു വന്നിരുന്നതിനാല്‍ ആ സമയത്ത്‌ സ്ഥലം വിടുന്നതില്‍ ജനങ്ങള്‍ക്കുള്ള വൈമനസ്യവും ഇതിന്‌ പുറമെയും. ശാമിലേക്കുള്ള യാത്രയാണെങ്കില്‍ വളരെ ക്ലേശകരവുമാണ്. ഇങ്ങിനെ പലതരം പ്രതികൂലാവസ്ഥകള്‍ ഒത്തുചേര്‍ന്ന ഒരു പരിതഃസ്ഥിതിയിലായിരുന്നു പ്രസ്‌തുത വിവരം ലഭിച്ചത്‌. അതുകൊണ്ടുതന്നെ ഈ പടയെടുപ്പിന്റെ ലക്ഷ്യത്തെപ്പറ്റി നബി ﷺ നേരത്തെതന്നെ വ്യക്തമാക്കുകയുണ്ടായി. സൈന്യത്തില്‍ പങ്കെടുക്കുവാനും, സാമ്പത്തികമായും, മറ്റു വിധേനയും കഴിയുന്ന സംഭാവനകളും സഹകരണങ്ങളും നല്‍കുവാനും നബി ﷺ ജനങ്ങളെ ഉപദേശിച്ചു കൊണ്ടിരുന്നു.

സ്വഹാബികള്‍ പലരും വമ്പിച്ച സംഭാവനകള്‍ നല്‍കുകയുണ്ടായി.സ്‌ത്രീകളും അവരുടെ ആഭരണങ്ങള്‍ തുടങ്ങിയ വലിയ സംഭാവനകള്‍ നല്‍കി. യാത്രച്ചെലവിനു പോലും കഴിവില്ലാത്ത ദരിദ്രരായ ചില സ്വഹാബികള്‍ തങ്ങളെയും സൈന്യത്തിലെടുക്കണമെന്നും നബി ﷺ യോട്‌ അപേക്ഷിച്ചു. ഉസ്മാന്‍(റ), അബ്ബാസ്‌ (റ) മുതലായവര്‍ അവരുടെ ചിലവ്‌ ഏറ്റെടുത്തു. അങ്ങനെ മദീനയില്‍നിന്നും, മറ്റ് സ്ഥലങ്ങളില്‍ നിന്നുമായി മുപ്പതിനായിരം പേരടങ്ങുന്ന ഒരു വമ്പിച്ച സൈന്യം സജ്ജീകൃതമായി.

നബി ﷺ യോടൊപ്പം തബൂക്കിലേക്ക്‌ പോകാതെ പിന്തിനിന്നവര്‍ മൂന്ന് തരക്കാരായിരുന്നു.

(1) കപടവിശ്വാസികള്‍ : ഇവരായിരുന്നു അവരില്‍ അധികവും. അവ൪ യുദ്ധത്തിന് പുറപ്പെടാതെ പിന്തിരിഞ്ഞ് വഞ്ചന കാണിച്ചു. യുദ്ധം അവസാനിച്ച് തിരിച്ചുവന്ന നബി ﷺ യോട് അവ൪ കളവ് പറഞ്ഞ് ഒഴിവ് കഴിവുകള്‍ ബോധിപ്പിച്ച് തല്‍ക്കാലം രക്ഷപ്പെട്ടു. അവരുടെ കാര്യത്തില്‍ അല്ലാഹു പറഞ്ഞിട്ടുള്ളത് കാണുക:

وَمِمَّنْ حَوْلَكُم مِّنَ ٱلْأَعْرَابِ مُنَٰفِقُونَ ۖ وَمِنْ أَهْلِ ٱلْمَدِينَةِ ۖ مَرَدُوا۟ عَلَى ٱلنِّفَاقِ لَا تَعْلَمُهُمْ ۖ نَحْنُ نَعْلَمُهُمْ ۚ سَنُعَذِّبُهُم مَّرَّتَيْنِ ثُمَّ يُرَدُّونَ إِلَىٰ عَذَابٍ عَظِيمٍ

നിങ്ങളുടെ ചുറ്റുമുള്ള അഅ്‌റാബികളുടെ കൂട്ടത്തിലും കപടവിശ്വാസികളുണ്ട്‌. മദീനക്കാരുടെ കൂട്ടത്തിലുമുണ്ട്‌. കാപട്യത്തില്‍ അവര്‍ കടുത്തുപോയിരിക്കുന്നു. നിനക്ക് അവരെ അറിയില്ല. നമുക്ക് അവരെ അറിയാം. രണ്ട് പ്രാവശ്യം നാം അവരെ ശിക്ഷിക്കുന്നതാണ്‌.പിന്നീട് വമ്പിച്ച ശിക്ഷയിലേക്ക് അവര്‍ തള്ളപ്പെടുന്നതുമാണ്‌. (ഖു൪ആന്‍:9/101)

(2) അലസതയും മടിയുമായി പോകാതിരുന്നുവെങ്കിലും പിന്നീട്‌ കുറ്റം സമ്മതിച്ച് ഖേദിക്കുകയും, നബി ﷺ യോട് പാപമോചനം തേടുവാന്‍ അപേക്ഷിക്കുകയും, ദാനധര്‍മങ്ങള്‍ നല്‍കുകയും ചെയ്‌തവര്‍. അബൂലുബാബത്തല്‍ അന്‍സ്വാരിയും (റ) അദ്ദേഹത്തിന്റെ ചില കൂട്ടുകാരുമാണ് അവരെന്നാണ് ഇബ്‌നു ജരീര്‍ (റ) മുതലായ പല വ്യാഖ്യാതാക്കളും പ്രസ്‌താവിക്കുന്നത്‌. അവരുടെ കാര്യത്തില്‍ അല്ലാഹു പറഞ്ഞിട്ടുള്ളത് കാണുക:

وَءَاخَرُونَ ٱعْتَرَفُوا۟ بِذُنُوبِهِمْ خَلَطُوا۟ عَمَلًا صَٰلِحًا وَءَاخَرَ سَيِّئًا عَسَى ٱللَّهُ أَن يَتُوبَ عَلَيْهِمْ ۚ إِنَّ ٱللَّهَ غَفُورٌ رَّحِيمٌ

തങ്ങളുടെ കുറ്റങ്ങള്‍ ഏറ്റുപറഞ്ഞ വേറെ ചിലരുണ്ട്‌. (കുറെ) സല്‍കര്‍മ്മവും, വേറെ ദുഷ്കര്‍മ്മവുമായി അവര്‍ കൂട്ടികലര്‍ത്തിയിരിക്കുന്നു. അല്ലാഹു അവരുടെ പശ്ചാത്താപം സ്വീകരിച്ചെന്ന് വരാം. തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു. (ഖു൪ആന്‍:9/102)

(3) അലസതയും മടിയുമായി പോകാതിരിക്കുകയും പിന്നീട്‌ കുറ്റം സമ്മതിച്ച് ഖേദിക്കുകയും ചെയ്‌തുവെങ്കിലും നബി ﷺ യുടെ അടുക്കല്‍ വന്ന്‌ ഒഴികഴിവ്‌ പറയുകയോ, പ്രാര്‍ത്ഥിക്കുവാന്‍ അപേക്ഷിക്കുകയോ ചെയ്യാത്തവരാണിവ൪. കഅ്ബ് ഇബ്‌നു മാലിക്(റ), മറാറത്ത് ഇബ്‌നു റബീഅ്(റ), ഹിലാലുബ്‌നു ഉമയ്യ(റ) എന്നിവരാണവര്‍. യുദ്ധം അവസാനിച്ച് തിരിച്ചുവന്ന നബി ﷺ യോട് എന്തെങ്കിലും കളവ് പറഞ്ഞോ, ഒഴിവ് കഴിവുകള്‍ ബോധിപ്പിച്ചോ രക്ഷപെടാന്‍ ശ്രമിക്കാതെ ഈ മൂന്ന് സ്വഹാബികള്‍ സത്യം മാത്രം പറഞ്ഞു. അവരുടെ കാര്യത്തില്‍ അല്ലാഹു പറഞ്ഞിട്ടുള്ളത് കാണുക:

وَءَاخَرُونَ مُرْجَوْنَ لِأَمْرِ ٱللَّهِ إِمَّا يُعَذِّبُهُمْ وَإِمَّا يَتُوبُ عَلَيْهِمْ ۗ وَٱللَّهُ عَلِيمٌ حَكِيمٌ

അല്ലാഹുവിന്‍റെ കല്‍പന കിട്ടുന്നത് വരെ തീരുമാനം മാറ്റിവെക്കപ്പെട്ട മറ്റുചിലരുമുണ്ട്‌. ഒന്നുകില്‍ അവന്‍ അവരെ ശിക്ഷിക്കും. അല്ലെങ്കില്‍ അവരുടെ പശ്ചാത്താപം സ്വീകരിക്കും. അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാകുന്നു. (ഖു൪ആന്‍:9/106)

ഈ മൂന്നുപേരുടെ കാര്യത്തില്‍, അവരുടെ തൗബഃ (പശ്ചാത്താപം) സ്വീകരിക്കുമെന്നോ, ഇല്ലെന്നോ ഈ വചനത്തില്‍ സൂചിപ്പിക്കപ്പെട്ടിട്ടില്ല. അവരുടെ കാര്യത്തില്‍ അല്ലാഹുവിന്റെ ഭാഗത്തുനിന്നും തീരുമാനം വരുന്നതുവരെ നബി ﷺ അവരെ മാറ്റി നിര്‍ത്തി. അല്ലാഹുവിന്റെ വിധി വരുന്നതുവരെ അവരുമായി ഒരു സാമൂഹിക ബന്ധവും പാടില്ലെന്ന് മുസ്‌ലിംകള്‍ക്ക് പൊതുകല്‍പ്പന നല്‍കുകയും ചെയ്തു. അവ൪ക്കെതിരെ ബന്ധവിഛേദനവും നിസ്സഹകരണവും പ്രഖ്യാപിച്ചു.ജനങ്ങളെല്ലാം അവരെ ബഹിഷ്ക്കരിച്ചു. അന്നുവരെ ഇല്ലാത്ത മാനസിക സംഘര്‍ഷവും ബഹിഷ്‌കരണവുമായിരുന്നു കഅ്ബ് ഇബ്‌നു മാലികിനും(റ), മറ്റ് രണ്ട് സ്വഹാബിമാ൪ക്കും ഉണ്ടായിരുന്നത്.

വലിയ പ്രയാസങ്ങളും മാനസിക സംഘര്‍ഷവും ഉണ്ടായിട്ടും സത്യസന്ധത പുലര്‍ത്തിയ ആ സ്വഹാബിമാര്‍ അല്ലാഹുവിലേക്ക് പശ്ചാത്തപിച്ച് മടങ്ങി. കരഞ്ഞു കലങ്ങിയ കണ്ണുകളുമായി ആഴ്ചകള്‍ കഴിച്ചു കൂട്ടിയ അവരുടെ മാനസിക പ്രയാസത്തെക്കുറിച്ച് അല്ലാഹു പറയുന്നത് കാണുക:

حَتَّىٰٓ إِذَا ضَاقَتْ عَلَيْهِمُ ٱلْأَرْضُ بِمَا رَحُبَتْ وَضَاقَتْ عَلَيْهِمْ أَنفُسُهُمْ وَظَنُّوٓا۟ أَن لَّا مَلْجَأَ مِنَ ٱللَّهِ إِلَّآ إِلَيْهِ

…… അങ്ങനെ ഭൂമി വിശാലമായിട്ടുകൂടി അവര്‍ക്ക് ഇടുങ്ങിയതായിത്തീരുകയും, തങ്ങളുടെ മനസ്സുകള്‍ തന്നെ അവര്‍ക്ക് ഞെരുങ്ങിപ്പോകുകയും, അല്ലാഹുവിങ്കല്‍ നിന്ന് രക്ഷതേടുവാന്‍ അവങ്കലല്ലാതെ അഭയസ്ഥാനമില്ലെന്ന് അവര്‍ മനസ്സിലാക്കുകയും ചെയ്തപ്പോള്‍ ……. (ഖു൪ആന്‍:9/118)

നാല്‍പത് ദിവസത്തിന് ശേഷം അവരുടെ കാര്യത്തില്‍ ഖുര്‍ആന്‍ അവതരിക്കുകയും അവരുടെ തൗബ സ്വീകരിക്കപ്പെടുകയും ചെയ്തു. തബൂക്ക്‌ യുദ്ധയാത്രയില്‍ നബി ﷺ യൊന്നിച്ച്‌ പങ്കെടുത്ത മുഹാജിറുകളും അന്‍സ്വാരികളും അടങ്ങുന്ന സത്യവിശ്വാസികള്‍ക്ക് അല്ലാഹു പൊറുത്തു കൊടുത്തിരിക്കുന്നുവെന്ന് വിശുദ്ധ ഖു൪ആന്‍ പ്രഖ്യാപിച്ചതിനോട് ചേ൪ത്ത്, ഈ മൂന്ന് സ്വഹാബിമാരുടെ കാര്യവും പറഞ്ഞിരിക്കുന്നു.

لَّقَد تَّابَ ٱللَّهُ عَلَى ٱلنَّبِىِّ وَٱلْمُهَٰجِرِينَ وَٱلْأَنصَارِ ٱلَّذِينَ ٱتَّبَعُوهُ فِى سَاعَةِ ٱلْعُسْرَةِ مِنۢ بَعْدِ مَا كَادَ يَزِيغُ قُلُوبُ فَرِيقٍ مِّنْهُمْ ثُمَّ تَابَ عَلَيْهِمْ ۚ إِنَّهُۥ بِهِمْ رَءُوفٌ رَّحِيمٌ – وَعَلَى ٱلثَّلَٰثَةِ ٱلَّذِينَ خُلِّفُوا۟

തീര്‍ച്ചയായും പ്രവാചകന്‍റെയും, ഞെരുക്കത്തിന്‍റെ ഘട്ടത്തില്‍ അദ്ദേഹത്തെ പിന്തുടര്‍ന്നവരായ മുഹാജിറുകളുടെയും അന്‍സാറുകളുടെയും നേരെ അല്ലാഹു കനിഞ്ഞ് മടങ്ങിയിരിക്കുന്നു-അവരില്‍ നിന്ന് ഒരു വിഭാഗത്തിന്‍റെ ഹൃദയങ്ങള്‍ തെറ്റിപ്പോകുമാറായതിനു ശേഷം. എന്നിട്ട് അല്ലാഹു അവരുടെ നേരെ കനിഞ്ഞു മടങ്ങി. തീര്‍ച്ചയായും അവന്‍ അവരോട് ഏറെ കൃപയുള്ളവനും കരുണാനിധിയുമാകുന്നു.പിന്നേക്ക് മാറ്റിവെക്കപ്പെട്ട ആ മൂന്ന് പേരുടെ നേരെയും (അല്ലാഹു കനിഞ്ഞ് മടങ്ങിയിരിക്കുന്നു.)(ഖു൪ആന്‍:9/117-118)

കഅ്ബു ബ്നു മാലിക്(റ) വിന്റെ സംഭവം വിവരിക്കുന്ന സുദീ൪ഘമായ ഒരു ഹദീസ് കാണുക:

عَنْ عَبْدِ الرَّحْمَنِ بْنِ عَبْدِ اللَّهِ بْنِ كَعْبِ بْنِ مَالِكٍ، أَنَّ عَبْدَ اللَّهِ بْنَ كَعْبِ بْنِ مَالِكٍ ـ وَكَانَ قَائِدَ كَعْبٍ مِنْ بَنِيهِ حِينَ عَمِيَ ـ قَالَ سَمِعْتُ كَعْبَ بْنَ مَالِكٍ، يُحَدِّثُ حِينَ تَخَلَّفَ عَنْ قِصَّةِ، تَبُوكَ قَالَ كَعْبٌ لَمْ أَتَخَلَّفْ عَنْ رَسُولِ اللَّهِ صلى الله عليه وسلم فِي غَزْوَةٍ غَزَاهَا إِلاَّ فِي غَزْوَةِ تَبُوكَ، غَيْرَ أَنِّي كُنْتُ تَخَلَّفْتُ فِي غَزْوَةِ بَدْرٍ، وَلَمْ يُعَاتِبْ أَحَدًا تَخَلَّفَ، عَنْهَا إِنَّمَا خَرَجَ رَسُولُ اللَّهِ صلى الله عليه وسلم يُرِيدُ عِيرَ قُرَيْشٍ، حَتَّى جَمَعَ اللَّهُ بَيْنَهُمْ وَبَيْنَ عَدُوِّهِمْ عَلَى غَيْرِ مِيعَادٍ وَلَقَدْ شَهِدْتُ مَعَ رَسُولِ اللَّهِ صلى الله عليه وسلم لَيْلَةَ الْعَقَبَةِ حِينَ تَوَاثَقْنَا عَلَى الإِسْلاَمِ، وَمَا أُحِبُّ أَنَّ لِي بِهَا مَشْهَدَ بَدْرٍ، وَإِنْ كَانَتْ بَدْرٌ أَذْكَرَ فِي النَّاسِ مِنْهَا، كَانَ مِنْ خَبَرِي أَنِّي لَمْ أَكُنْ قَطُّ أَقْوَى وَلاَ أَيْسَرَ حِينَ تَخَلَّفْتُ عَنْهُ فِي تِلْكَ الْغَزْوَةِ، وَاللَّهِ مَا اجْتَمَعَتْ عِنْدِي قَبْلَهُ رَاحِلَتَانِ قَطُّ حَتَّى جَمَعْتُهُمَا فِي تِلْكَ الْغَزْوَةِ، وَلَمْ يَكُنْ رَسُولُ اللَّهِ صلى الله عليه وسلم يُرِيدُ غَزْوَةً إِلاَّ وَرَّى بِغَيْرِهَا، حَتَّى كَانَتْ تِلْكَ الْغَزْوَةُ، غَزَاهَا رَسُولُ اللَّهِ صلى الله عليه وسلم فِي حَرٍّ شَدِيدٍ، وَاسْتَقْبَلَ سَفَرًا بَعِيدًا وَمَفَازًا وَعَدُوًّا كَثِيرًا، فَجَلَّى لِلْمُسْلِمِينَ أَمْرَهُمْ لِيَتَأَهَّبُوا أُهْبَةَ غَزْوِهِمْ، فَأَخْبَرَهُمْ بِوَجْهِهِ الَّذِي يُرِيدُ، وَالْمُسْلِمُونَ مَعَ رَسُولِ اللَّهِ صلى الله عليه وسلم كَثِيرٌ، وَلاَ يَجْمَعُهُمْ كِتَابٌ حَافِظٌ ـ يُرِيدُ الدِّيوَانَ ـ قَالَ كَعْبٌ فَمَا رَجُلٌ يُرِيدُ أَنْ يَتَغَيَّبَ إِلاَّ ظَنَّ أَنْ سَيَخْفَى لَهُ مَا لَمْ يَنْزِلْ فِيهِ وَحْىُ اللَّهِ، وَغَزَا رَسُولُ اللَّهِ صلى الله عليه وسلم تِلْكَ الْغَزْوَةَ حِينَ طَابَتِ الثِّمَارُ وَالظِّلاَلُ، وَتَجَهَّزَ رَسُولُ اللَّهِ صلى الله عليه وسلم وَالْمُسْلِمُونَ مَعَهُ، فَطَفِقْتُ أَغْدُو لِكَىْ أَتَجَهَّزَ مَعَهُمْ فَأَرْجِعُ وَلَمْ أَقْضِ شَيْئًا، فَأَقُولُ فِي نَفْسِي أَنَا قَادِرٌ عَلَيْهِ‏.‏ فَلَمْ يَزَلْ يَتَمَادَى بِي حَتَّى اشْتَدَّ بِالنَّاسِ الْجِدُّ، فَأَصْبَحَ رَسُولُ اللَّهِ صلى الله عليه وسلم وَالْمُسْلِمُونَ مَعَهُ وَلَمْ أَقْضِ مِنْ جَهَازِي شَيْئًا، فَقُلْتُ أَتَجَهَّزُ بَعْدَهُ بِيَوْمٍ أَوْ يَوْمَيْنِ ثُمَّ أَلْحَقُهُمْ، فَغَدَوْتُ بَعْدَ أَنْ فَصَلُوا لأَتَجَهَّزَ، فَرَجَعْتُ وَلَمْ أَقْضِ شَيْئًا، ثُمَّ غَدَوْتُ ثُمَّ رَجَعْتُ وَلَمْ أَقْضِ شَيْئًا، فَلَمْ يَزَلْ بِي حَتَّى أَسْرَعُوا وَتَفَارَطَ الْغَزْوُ، وَهَمَمْتُ أَنْ أَرْتَحِلَ فَأُدْرِكَهُمْ، وَلَيْتَنِي فَعَلْتُ، فَلَمْ يُقَدَّرْ لِي ذَلِكَ، فَكُنْتُ إِذَا خَرَجْتُ فِي النَّاسِ بَعْدَ خُرُوجِ رَسُولِ اللَّهِ صلى الله عليه وسلم فَطُفْتُ فِيهِمْ، أَحْزَنَنِي أَنِّي لاَ أَرَى إِلاَّ رَجُلاً مَغْمُوصًا عَلَيْهِ النِّفَاقُ أَوْ رَجُلاً مِمَّنْ عَذَرَ اللَّهُ مِنَ الضُّعَفَاءِ، وَلَمْ يَذْكُرْنِي رَسُولُ اللَّهِ صلى الله عليه وسلم حَتَّى بَلَغَ تَبُوكَ، فَقَالَ وَهْوَ جَالِسٌ فِي الْقَوْمِ بِتَبُوكَ ‏”‏ مَا فَعَلَ كَعْبٌ ‏”‏‏.‏ فَقَالَ رَجُلٌ مِنْ بَنِي سَلِمَةَ يَا رَسُولَ اللَّهِ، حَبَسَهُ بُرْدَاهُ وَنَظَرُهُ فِي عِطْفِهِ‏.‏ فَقَالَ مُعَاذُ بْنُ جَبَلٍ بِئْسَ مَا قُلْتَ، وَاللَّهِ يَا رَسُولَ اللَّهِ، مَا عَلِمْنَا عَلَيْهِ إِلاَّ خَيْرًا‏.‏ فَسَكَتَ رَسُولُ اللَّهِ صلى الله عليه وسلم‏.‏ قَالَ كَعْبُ بْنُ مَالِكٍ فَلَمَّا بَلَغَنِي أَنَّهُ تَوَجَّهَ قَافِلاً حَضَرَنِي هَمِّي، وَطَفِقْتُ أَتَذَكَّرُ الْكَذِبَ وَأَقُولُ بِمَاذَا أَخْرُجُ مِنْ سَخَطِهِ غَدًا وَاسْتَعَنْتُ عَلَى ذَلِكَ بِكُلِّ ذِي رَأْىٍ مِنْ أَهْلِي، فَلَمَّا قِيلَ إِنَّ رَسُولَ اللَّهِ صلى الله عليه وسلم قَدْ أَظَلَّ قَادِمًا زَاحَ عَنِّي الْبَاطِلُ، وَعَرَفْتُ أَنِّي لَنْ أَخْرُجَ مِنْهُ أَبَدًا بِشَىْءٍ فِيهِ كَذِبٌ، فَأَجْمَعْتُ صِدْقَهُ، وَأَصْبَحَ رَسُولُ اللَّهِ صلى الله عليه وسلم قَادِمًا، وَكَانَ إِذَا قَدِمَ مِنْ سَفَرٍ بَدَأَ بِالْمَسْجِدِ فَيَرْكَعُ فِيهِ رَكْعَتَيْنِ ثُمَّ جَلَسَ لِلنَّاسِ، فَلَمَّا فَعَلَ ذَلِكَ جَاءَهُ الْمُخَلَّفُونَ، فَطَفِقُوا يَعْتَذِرُونَ إِلَيْهِ، وَيَحْلِفُونَ لَهُ، وَكَانُوا بِضْعَةً وَثَمَانِينَ رَجُلاً فَقَبِلَ مِنْهُمْ رَسُولُ اللَّهِ صلى الله عليه وسلم عَلاَنِيَتَهُمْ، وَبَايَعَهُمْ وَاسْتَغْفَرَ لَهُمْ، وَوَكَلَ سَرَائِرَهُمْ إِلَى اللَّهِ، فَجِئْتُهُ فَلَمَّا سَلَّمْتُ عَلَيْهِ تَبَسَّمَ تَبَسُّمَ الْمُغْضَبِ، ثُمَّ قَالَ ‏”‏ تَعَالَ ‏”‏‏.‏ فَجِئْتُ أَمْشِي حَتَّى جَلَسْتُ بَيْنَ يَدَيْهِ، فَقَالَ لِي ‏”‏ مَا خَلَّفَكَ أَلَمْ تَكُنْ قَدِ ابْتَعْتَ ظَهْرَكَ ‏”‏‏.‏ فَقُلْتُ بَلَى، إِنِّي وَاللَّهِ لَوْ جَلَسْتُ عِنْدَ غَيْرِكَ مِنْ أَهْلِ الدُّنْيَا، لَرَأَيْتُ أَنْ سَأَخْرُجُ مِنْ سَخَطِهِ بِعُذْرٍ، وَلَقَدْ أُعْطِيتُ جَدَلاً، وَلَكِنِّي وَاللَّهِ لَقَدْ عَلِمْتُ لَئِنْ حَدَّثْتُكَ الْيَوْمَ حَدِيثَ كَذِبٍ تَرْضَى بِهِ عَنِّي لَيُوشِكَنَّ اللَّهُ أَنْ يُسْخِطَكَ عَلَىَّ، وَلَئِنْ حَدَّثْتُكَ حَدِيثَ صِدْقٍ تَجِدُ عَلَىَّ فِيهِ إِنِّي لأَرْجُو فِيهِ عَفْوَ اللَّهِ، لاَ وَاللَّهِ مَا كَانَ لِي مِنْ عُذْرٍ، وَاللَّهِ مَا كُنْتُ قَطُّ أَقْوَى وَلاَ أَيْسَرَ مِنِّي حِينَ تَخَلَّفْتُ عَنْكَ‏.‏ فَقَالَ رَسُولُ اللَّهِ صلى الله عليه وسلم ‏”‏ أَمَّا هَذَا فَقَدْ صَدَقَ، فَقُمْ حَتَّى يَقْضِيَ اللَّهُ فِيكَ ‏”‏‏.‏ فَقُمْتُ وَثَارَ رِجَالٌ مِنْ بَنِي سَلِمَةَ فَاتَّبَعُونِي، فَقَالُوا لِي وَاللَّهِ مَا عَلِمْنَاكَ كُنْتَ أَذْنَبْتَ ذَنْبًا قَبْلَ هَذَا، وَلَقَدْ عَجَزْتَ أَنْ لاَ تَكُونَ اعْتَذَرْتَ إِلَى رَسُولِ اللَّهِ صلى الله عليه وسلم بِمَا اعْتَذَرَ إِلَيْهِ الْمُتَخَلِّفُونَ، قَدْ كَانَ كَافِيَكَ ذَنْبَكَ اسْتِغْفَارُ رَسُولِ اللَّهِ صلى الله عليه وسلم لَكَ، فَوَاللَّهِ مَا زَالُوا يُؤَنِّبُونِي حَتَّى أَرَدْتُ أَنْ أَرْجِعَ فَأُكَذِّبُ نَفْسِي، ثُمَّ قُلْتُ لَهُمْ هَلْ لَقِيَ هَذَا مَعِي أَحَدٌ قَالُوا نَعَمْ، رَجُلاَنِ قَالاَ مِثْلَ مَا قُلْتَ، فَقِيلَ لَهُمَا مِثْلُ مَا قِيلَ لَكَ‏.‏ فَقُلْتُ مَنْ هُمَا قَالُوا مُرَارَةُ بْنُ الرَّبِيعِ الْعَمْرِيُّ وَهِلاَلُ بْنُ أُمَيَّةَ الْوَاقِفِيُّ‏.‏ فَذَكَرُوا لِي رَجُلَيْنِ صَالِحَيْنِ قَدْ شَهِدَا بَدْرًا فِيهِمَا إِسْوَةٌ، فَمَضَيْتُ حِينَ ذَكَرُوهُمَا لِي، وَنَهَى رَسُولُ اللَّهِ صلى الله عليه وسلم الْمُسْلِمِينَ عَنْ كَلاَمِنَا أَيُّهَا الثَّلاَثَةُ مِنْ بَيْنِ مَنْ تَخَلَّفَ عَنْهُ، فَاجْتَنَبَنَا النَّاسُ وَتَغَيَّرُوا لَنَا حَتَّى تَنَكَّرَتْ فِي نَفْسِي الأَرْضُ، فَمَا هِيَ الَّتِي أَعْرِفُ، فَلَبِثْنَا عَلَى ذَلِكَ خَمْسِينَ لَيْلَةً، فَأَمَّا صَاحِبَاىَ فَاسْتَكَانَا وَقَعَدَا فِي بُيُوتِهِمَا يَبْكِيَانِ، وَأَمَّا أَنَا فَكُنْتُ أَشَبَّ الْقَوْمِ وَأَجْلَدَهُمْ، فَكُنْتُ أَخْرُجُ فَأَشْهَدُ الصَّلاَةَ مَعَ الْمُسْلِمِينَ وَأَطُوفُ فِي الأَسْوَاقِ، وَلاَ يُكَلِّمُنِي أَحَدٌ، وَآتِي رَسُولَ اللَّهِ صلى الله عليه وسلم فَأُسَلِّمُ عَلَيْهِ وَهْوَ فِي مَجْلِسِهِ بَعْدَ الصَّلاَةِ، فَأَقُولُ فِي نَفْسِي هَلْ حَرَّكَ شَفَتَيْهِ بِرَدِّ السَّلاَمِ عَلَىَّ أَمْ لاَ ثُمَّ أُصَلِّي قَرِيبًا مِنْهُ فَأُسَارِقُهُ النَّظَرَ، فَإِذَا أَقْبَلْتُ عَلَى صَلاَتِي أَقْبَلَ إِلَىَّ، وَإِذَا الْتَفَتُّ نَحْوَهُ أَعْرَضَ عَنِّي، حَتَّى إِذَا طَالَ عَلَىَّ ذَلِكَ مِنْ جَفْوَةِ النَّاسِ مَشَيْتُ حَتَّى تَسَوَّرْتُ جِدَارَ حَائِطِ أَبِي قَتَادَةَ وَهْوَ ابْنُ عَمِّي وَأَحَبُّ النَّاسِ إِلَىَّ، فَسَلَّمْتُ عَلَيْهِ، فَوَاللَّهِ مَا رَدَّ عَلَىَّ السَّلاَمَ، فَقُلْتُ يَا أَبَا قَتَادَةَ، أَنْشُدُكَ بِاللَّهِ هَلْ تَعْلَمُنِي أُحِبُّ اللَّهَ وَرَسُولَهُ فَسَكَتَ، فَعُدْتُ لَهُ فَنَشَدْتُهُ فَسَكَتَ، فَعُدْتُ لَهُ فَنَشَدْتُهُ‏.‏ فَقَالَ اللَّهُ وَرَسُولُهُ أَعْلَمُ‏.‏ فَفَاضَتْ عَيْنَاىَ وَتَوَلَّيْتُ حَتَّى تَسَوَّرْتُ الْجِدَارَ، قَالَ فَبَيْنَا أَنَا أَمْشِي بِسُوقِ الْمَدِينَةِ إِذَا نَبَطِيٌّ مِنْ أَنْبَاطِ أَهْلِ الشَّأْمِ مِمَّنْ قَدِمَ بِالطَّعَامِ يَبِيعُهُ بِالْمَدِينَةِ يَقُولُ مَنْ يَدُلُّ عَلَى كَعْبِ بْنِ مَالِكٍ فَطَفِقَ النَّاسُ يُشِيرُونَ لَهُ، حَتَّى إِذَا جَاءَنِي دَفَعَ إِلَىَّ كِتَابًا مِنْ مَلِكِ غَسَّانَ، فَإِذَا فِيهِ أَمَّا بَعْدُ فَإِنَّهُ قَدْ بَلَغَنِي أَنَّ صَاحِبَكَ قَدْ جَفَاكَ، وَلَمْ يَجْعَلْكَ اللَّهُ بِدَارِ هَوَانٍ وَلاَ مَضْيَعَةٍ، فَالْحَقْ بِنَا نُوَاسِكَ‏.‏ فَقُلْتُ لَمَّا قَرَأْتُهَا وَهَذَا أَيْضًا مِنَ الْبَلاَءِ‏.‏ فَتَيَمَّمْتُ بِهَا التَّنُّورَ فَسَجَرْتُهُ بِهَا، حَتَّى إِذَا مَضَتْ أَرْبَعُونَ لَيْلَةً مِنَ الْخَمْسِينَ إِذَا رَسُولُ رَسُولِ اللَّهِ صلى الله عليه وسلم يَأْتِينِي فَقَالَ إِنَّ رَسُولَ اللَّهِ صلى الله عليه وسلم يَأْمُرُكَ أَنْ تَعْتَزِلَ امْرَأَتَكَ فَقُلْتُ أُطَلِّقُهَا أَمْ مَاذَا أَفْعَلُ قَالَ لاَ بَلِ اعْتَزِلْهَا وَلاَ تَقْرَبْهَا‏.‏ وَأَرْسَلَ إِلَى صَاحِبَىَّ مِثْلَ ذَلِكَ، فَقُلْتُ لاِمْرَأَتِي الْحَقِي بِأَهْلِكِ فَتَكُونِي عِنْدَهُمْ حَتَّى يَقْضِيَ اللَّهُ فِي هَذَا الأَمْرِ‏.‏ قَالَ كَعْبٌ فَجَاءَتِ امْرَأَةُ هِلاَلِ بْنِ أُمَيَّةَ رَسُولَ اللَّهِ صلى الله عليه وسلم فَقَالَتْ يَا رَسُولَ اللَّهِ، إِنَّ هِلاَلَ بْنَ أُمَيَّةَ شَيْخٌ ضَائِعٌ لَيْسَ لَهُ خَادِمٌ فَهَلْ تَكْرَهُ أَنْ أَخْدُمَهُ قَالَ ‏”‏ لاَ وَلَكِنْ لاَ يَقْرَبْكِ ‏”‏‏.‏ قَالَتْ إِنَّهُ وَاللَّهِ مَا بِهِ حَرَكَةٌ إِلَى شَىْءٍ، وَاللَّهِ مَا زَالَ يَبْكِي مُنْذُ كَانَ مِنْ أَمْرِهِ مَا كَانَ إِلَى يَوْمِهِ هَذَا‏.‏ فَقَالَ لِي بَعْضُ أَهْلِي لَوِ اسْتَأْذَنْتَ رَسُولَ اللَّهِ صلى الله عليه وسلم فِي امْرَأَتِكَ كَمَا أَذِنَ لاِمْرَأَةِ هِلاَلِ بْنِ أُمَيَّةَ أَنْ تَخْدُمَهُ فَقُلْتُ وَاللَّهِ لاَ أَسْتَأْذِنُ فِيهَا رَسُولَ اللَّهِ صلى الله عليه وسلم وَمَا يُدْرِينِي مَا يَقُولُ رَسُولُ اللَّهِ صلى الله عليه وسلم إِذَا اسْتَأْذَنْتُهُ فِيهَا وَأَنَا رَجُلٌ شَابٌّ فَلَبِثْتُ بَعْدَ ذَلِكَ عَشْرَ لَيَالٍ حَتَّى كَمَلَتْ لَنَا خَمْسُونَ لَيْلَةً مِنْ حِينِ نَهَى رَسُولُ اللَّهِ صلى الله عليه وسلم عَنْ كَلاَمِنَا، فَلَمَّا صَلَّيْتُ صَلاَةَ الْفَجْرِ صُبْحَ خَمْسِينَ لَيْلَةً، وَأَنَا عَلَى ظَهْرِ بَيْتٍ مِنْ بُيُوتِنَا، فَبَيْنَا أَنَا جَالِسٌ عَلَى الْحَالِ الَّتِي ذَكَرَ اللَّهُ، قَدْ ضَاقَتْ عَلَىَّ نَفْسِي، وَضَاقَتْ عَلَىَّ الأَرْضُ بِمَا رَحُبَتْ، سَمِعْتُ صَوْتَ صَارِخٍ أَوْفَى عَلَى جَبَلِ سَلْعٍ بِأَعْلَى صَوْتِهِ يَا كَعْبُ بْنَ مَالِكٍ، أَبْشِرْ‏.‏ قَالَ فَخَرَرْتُ سَاجِدًا، وَعَرَفْتُ أَنْ قَدْ جَاءَ فَرَجٌ، وَآذَنَ رَسُولُ اللَّهِ صلى الله عليه وسلم بِتَوْبَةِ اللَّهِ عَلَيْنَا حِينَ صَلَّى صَلاَةَ الْفَجْرِ، فَذَهَبَ النَّاسُ يُبَشِّرُونَنَا، وَذَهَبَ قِبَلَ صَاحِبَىَّ مُبَشِّرُونَ، وَرَكَضَ إِلَىَّ رَجُلٌ فَرَسًا، وَسَعَى سَاعٍ مِنْ أَسْلَمَ فَأَوْفَى عَلَى الْجَبَلِ وَكَانَ الصَّوْتُ أَسْرَعَ مِنَ الْفَرَسِ، فَلَمَّا جَاءَنِي الَّذِي سَمِعْتُ صَوْتَهُ يُبَشِّرُنِي نَزَعْتُ لَهُ ثَوْبَىَّ، فَكَسَوْتُهُ إِيَّاهُمَا بِبُشْرَاهُ، وَاللَّهِ مَا أَمْلِكُ غَيْرَهُمَا يَوْمَئِذٍ، وَاسْتَعَرْتُ ثَوْبَيْنِ فَلَبِسْتُهُمَا، وَانْطَلَقْتُ إِلَى رَسُولِ اللَّهِ صلى الله عليه وسلم فَيَتَلَقَّانِي النَّاسُ فَوْجًا فَوْجًا يُهَنُّونِي بِالتَّوْبَةِ، يَقُولُونَ لِتَهْنِكَ تَوْبَةُ اللَّهِ عَلَيْكَ‏.‏ قَالَ كَعْبٌ حَتَّى دَخَلْتُ الْمَسْجِدَ، فَإِذَا رَسُولُ اللَّهِ صلى الله عليه وسلم جَالِسٌ حَوْلَهُ النَّاسُ فَقَامَ إِلَىَّ طَلْحَةُ بْنُ عُبَيْدِ اللَّهِ يُهَرْوِلُ حَتَّى صَافَحَنِي وَهَنَّانِي، وَاللَّهِ مَا قَامَ إِلَىَّ رَجُلٌ مِنَ الْمُهَاجِرِينَ غَيْرُهُ، وَلاَ أَنْسَاهَا لِطَلْحَةَ، قَالَ كَعْبٌ فَلَمَّا سَلَّمْتُ عَلَى رَسُولِ اللَّهِ صلى الله عليه وسلم قَالَ رَسُولُ اللَّهِ صلى الله عليه وسلم وَهْوَ يَبْرُقُ وَجْهُهُ مِنَ السُّرُورِ ‏”‏ أَبْشِرْ بِخَيْرِ يَوْمٍ مَرَّ عَلَيْكَ مُنْذُ وَلَدَتْكَ أُمُّكَ ‏”‏‏.‏ قَالَ قُلْتُ أَمِنْ عِنْدِكَ يَا رَسُولَ اللَّهِ أَمْ مِنْ عِنْدِ اللَّهِ قَالَ ‏”‏ لاَ، بَلْ مِنْ عِنْدِ اللَّهِ ‏”‏‏.‏ وَكَانَ رَسُولُ اللَّهِ صلى الله عليه وسلم إِذَا سُرَّ اسْتَنَارَ وَجْهُهُ حَتَّى كَأَنَّهُ قِطْعَةُ قَمَرٍ، وَكُنَّا نَعْرِفُ ذَلِكَ مِنْهُ، فَلَمَّا جَلَسْتُ بَيْنَ يَدَيْهِ قُلْتُ يَا رَسُولَ اللَّهِ، إِنَّ مِنْ تَوْبَتِي أَنْ أَنْخَلِعَ مِنْ مَالِي صَدَقَةً إِلَى اللَّهِ وَإِلَى رَسُولِ اللَّهِ‏.‏ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏”‏ أَمْسِكْ عَلَيْكَ بَعْضَ مَالِكَ فَهُوَ خَيْرٌ لَكَ ‏”‏‏.‏ قُلْتُ فَإِنِّي أُمْسِكُ سَهْمِي الَّذِي بِخَيْبَرَ، فَقُلْتُ يَا رَسُولَ اللَّهِ، إِنَّ اللَّهَ إِنَّمَا نَجَّانِي بِالصِّدْقِ، وَإِنَّ مِنْ تَوْبَتِي أَنْ لاَ أُحَدِّثَ إِلاَّ صِدْقًا مَا بَقِيتُ، فَوَاللَّهِ مَا أَعْلَمُ أَحَدًا مِنَ الْمُسْلِمِينَ أَبْلاَهُ اللَّهُ فِي صِدْقِ الْحَدِيثِ مُنْذُ ذَكَرْتُ ذَلِكَ لِرَسُولِ اللَّهِ صلى الله عليه وسلم أَحْسَنَ مِمَّا أَبْلاَنِي، مَا تَعَمَّدْتُ مُنْذُ ذَكَرْتُ ذَلِكَ لِرَسُولِ اللَّهِ صلى الله عليه وسلم إِلَى يَوْمِي هَذَا كَذِبًا، وَإِنِّي لأَرْجُو أَنْ يَحْفَظَنِي اللَّهُ فِيمَا بَقِيتُ وَأَنْزَلَ اللَّهُ عَلَى رَسُولِهِ صلى الله عليه وسلم‏{‏لَقَدْ تَابَ اللَّهُ عَلَى النَّبِيِّ وَالْمُهَاجِرِينَ‏}‏ إِلَى قَوْلِهِ ‏{‏وَكُونُوا مَعَ الصَّادِقِينَ‏}‏ فَوَاللَّهِ مَا أَنْعَمَ اللَّهُ عَلَىَّ مِنْ نِعْمَةٍ قَطُّ بَعْدَ أَنْ هَدَانِي لِلإِسْلاَمِ أَعْظَمَ فِي نَفْسِي مِنْ صِدْقِي لِرَسُولِ اللَّهِ صلى الله عليه وسلم أَنْ لاَ أَكُونَ كَذَبْتُهُ، فَأَهْلِكَ كَمَا هَلَكَ الَّذِينَ كَذَبُوا، فَإِنَّ اللَّهَ قَالَ لِلَّذِينَ كَذَبُوا حِينَ أَنْزَلَ الْوَحْىَ شَرَّ مَا قَالَ لأَحَدٍ، فَقَالَ تَبَارَكَ وَتَعَالَى ‏{‏سَيَحْلِفُونَ بِاللَّهِ لَكُمْ إِذَا انْقَلَبْتُمْ‏}‏ إِلَى قَوْلِهِ ‏{‏فَإِنَّ اللَّهَ لاَ يَرْضَى عَنِ الْقَوْمِ الْفَاسِقِينَ‏}‏‏.‏ قَالَ كَعْبٌ وَكُنَّا تَخَلَّفْنَا أَيُّهَا الثَّلاَثَةُ عَنْ أَمْرِ أُولَئِكَ الَّذِينَ قَبِلَ مِنْهُمْ رَسُولُ اللَّهِ صلى الله عليه وسلم حِينَ حَلَفُوا لَهُ، فَبَايَعَهُمْ وَاسْتَغْفَرَ لَهُمْ وَأَرْجَأَ رَسُولُ اللَّهِ صلى الله عليه وسلم أَمْرَنَا حَتَّى قَضَى اللَّهُ فِيهِ، فَبِذَلِكَ قَالَ اللَّهُ ‏{‏وَعَلَى الثَّلاَثَةِ الَّذِينَ خُلِّفُوا‏}‏ وَلَيْسَ الَّذِي ذَكَرَ اللَّهُ مِمَّا خُلِّفْنَا عَنِ الْغَزْوِ إِنَّمَا هُوَ تَخْلِيفُهُ إِيَّانَا وَإِرْجَاؤُهُ أَمْرَنَا عَمَّنْ حَلَفَ لَهُ وَاعْتَذَرَ إِلَيْهِ، فَقَبِلَ مِنْهُ‏.

കഅ്‌ബുബ്‌നുമാലിക്ക്‌ (റ) വിന്‍റെ കാഴ്‌ച നഷ്‌ടപ്പെട്ടശേഷം അദ്ദേഹത്തെ നയിച്ചു കൊണ്ടിരുന്ന ആളും, അദ്ദേഹത്തിന്‍റെ ഒരു പുത്രനുമായിരുന്ന അബ്‌ദുല്ല (റ) തന്‍റെ പിതാവ്‌ കഅ്‌ബ്‌ (റ) പ്രസ്‌താവിച്ചതായി ഉദ്ധരിക്കുന്നു:‘തബൂക്ക്‌ യുദ്ധത്തിലല്ലാതെ മറ്റൊരു യുദ്ധത്തിലും നബിﷺയൊന്നിച്ച് ഞാന്‍ പങ്കെടുക്കാതിരുന്നിട്ടില്ല. പക്ഷേ, ബദ്‌റില്‍ പങ്കെടുക്കുകയുണ്ടായില്ല. അതില്‍ പങ്കെടുക്കാത്തവരെപ്പറ്റി ആക്ഷേപവും ഉണ്ടായിട്ടില്ല. ഒരു മുന്‍നിശ്ചയം കൂടാതെ ക്വുറൈശികളുടെ വര്‍ത്തകസംഘത്തെ ഉദ്ദേശിച്ചുകൊണ്ട്‌ മാത്രമായിരുന്നു നബി ﷺ അന്ന്‌ പുറപ്പെട്ടത്‌. അല്‍അക്വബഃ ഉടമ്പടി ഉണ്ടായ രാത്രിയില്‍ ഞങ്ങള്‍ ഇസ്‌ലാമിനെ അംഗീകരിച്ച്‌ കരാര്‍ നടത്തിയപ്പോള്‍ ഞാനും അതില്‍ സന്നിഹിതനായിരുന്നു. ജനമദ്ധ്യെ ബദ്‌ര്‍ യുദ്ധത്തിനാണ്‌ അധികം പ്രശസ്‌തിയുള്ളതെങ്കിലും അക്വബഃയുടെ സ്ഥാനം ബദ്‌റിനു നല്‍കുവാന്‍ ഞാന്‍ ഇഷ്‌ടപ്പെടുന്നില്ല. തബൂക്കില്‍ നിന്ന്‌ ഞാന്‍ പിന്തി നിന്നത്‌ ഇങ്ങിനെയാണ്‌: അന്ന്‌ എനിക്ക്‌ മുമ്പത്തെക്കാളൊക്കെ കഴിവും, സൗകര്യവുമുണ്ടായിരുന്നു.നബി ﷺ യുദ്ധയാത്രകള്‍ ചെയ്യുമ്പോള്‍ സാധാരണ ലക്ഷ്യസ്ഥാനം വ്യക്തമാക്കാറില്ലായിരുന്നു. ആ യാത്ര ഉഷ്‌ണകാലത്തായിരുന്നതും, ദൂരയാത്രയായിരുന്നതും, വമ്പിച്ച ഒരു സൈന്യത്തെ നേരിടുവാനായിരുന്നതും കാരണമായി മുസ്‌ലിംകള്‍ വേണ്ടുന്ന ഒരുക്കങ്ങള്‍ ചെയ്യുവാന്‍വേണ്ടി-യാത്രയുടെ ലക്ഷ്യം നേരത്തെതന്നെ അവിടുന്ന്‌ അറിയിച്ചിരുന്നു. നബി ﷺ യുടെ ഒന്നിച്ചു മുസ്‌ലിംകള്‍ അക്കാലത്ത്‌ ധാരാളമുണ്ട്‌. പക്ഷേ, പട്ടാളക്കാരുടെ പട്ടിക രേഖപ്പെടുത്തുന്ന സമ്പ്രദായം അന്നില്ലായിരുന്നു. അതുകൊണ്ട്‌ യുദ്ധത്തില്‍ പങ്കെടുക്കാതെ ഒഴിഞ്ഞു നില്‍ക്കണമന്നുദ്ദേശിക്കുന്നവരില്‍ -വഹ്‌യ്‌ മുഖേന അറിവുകിട്ടാത്തപക്ഷം- തങ്ങളെപ്പറ്റി നബി ﷺ ക്ക്‌ അറിയുവാന്‍ കഴിയുകയില്ലെന്ന്‌ ധരിക്കാത്തവര്‍ കുറവായിരുന്നു. പഴവര്‍ഗങ്ങളും തണലും നന്നായി വരുന്ന ഒരു കാലത്തായിരുന്നു നബി ﷺ യുടെ പുറപ്പാട്‌.

‘അങ്ങനെ, നബി ﷺ യും മുസ്‌ലിംകളും ഒരുക്കങ്ങള്‍ ചെയ്‌തു. ഞാന്‍ ഒരുങ്ങുവാന്‍ ശ്രമിച്ചും പിന്നോക്കം വെച്ചുംകൊണ്ട്‌ – ഒരു തീരുമാനവുമെടുക്കാതെ – കഴിഞ്ഞുകൂടി. നബി ﷺ യും ജനങ്ങളും യാത്ര തുടങ്ങി. അപ്പോഴും ഞാന്‍ വാഹനം കയറി പുറപ്പെട്ടെങ്കിലോ എന്നുദ്ദേശിച്ചു. അയ്യോ! അങ്ങനെ ചെയ്‌തിരുന്നെങ്കില്‍ എത്ര നന്നായേനേ! പക്ഷേ, അതിന്‌ വിധിയുണ്ടായില്ല! നബി ﷺ പുറപ്പെട്ടുപോയതില്‍പിന്നെ, പുറത്തിറങ്ങിയാല്‍ ഒന്നുകില്‍ കപടവിശ്വാസത്തിന്‍റെ ആക്ഷേപത്തിനു വിധേയരായ ആളുകളെ, അല്ലെങ്കില്‍ അല്ലാഹു ഒഴികഴിവ്‌ അനുവദിച്ചുകൊടുത്തിട്ടുള്ള ദുര്‍ബ്ബലരായ ആളുകളെ അല്ലാതെ എനിക്ക്‌ കാണുവാന്‍ കഴിഞ്ഞിരുന്നില്ല. തബൂക്കിലെത്തുന്നതുവരെ നബി ﷺ ക്ക്‌ എന്നെക്കുറിച്ച്‌ ഓര്‍മവന്നില്ല. തബൂക്കില്‍ വെച്ച്‌ കഅ്‌ബ്‌ എന്ത്‌ ചെയ്‌തുവെന്ന്‌ നബി ﷺ അന്വേഷിച്ചു. ബനൂസലമ ഗോത്രത്തില്‍പെട്ട ഒരാള്‍ `അദ്ദേഹത്തിന്‍റെ സുഖസൗകര്യങ്ങള്‍ അദ്ദേഹത്തെ തടഞ്ഞുവെച്ചിരിക്കയാണ്‌’ എന്ന്‌ പറഞ്ഞു. അപ്പോള്‍ മുആദുബ്‌നുജബല്‍ (റ) പറഞ്ഞു: `താന്‍ ആ പറഞ്ഞത്‌ മോശമായിപ്പോയി. അദ്ദേഹത്തെ സംബന്ധിച്ച്‌ നല്ലതല്ലാതെ നമുക്കറിവില്ല.’ നബി ﷺ അപ്പോള്‍ മൗനമവലംബിച്ചു. അങ്ങനെയിരിക്കെ, വെള്ള വസ്‌ത്രം ധരിച്ചുകൊണ്ട്‌ ഒരാള്‍ മരീചികതാണ്ടി വരുന്നതായി ദൂരെ നിന്ന്‌ കണ്ടു. ‘അത്‌ അബൂഖൈഥമയായിരിക്കണം’ എന്ന്‌ നബി ﷺ (ലക്ഷണം) പറഞ്ഞു. ഒരു സ്വാഉ്‌ (സേര്‍) കാരക്ക സംഭാവന നല്‍കിയതില്‍, കപടവിശ്വാസികള്‍ പരിഹസിക്കുകയുണ്ടായ അബൂഖൈഥമ (റ) തന്നെയായിരുന്നു അത്‌.

കഅ്‌ബ്‌ (റ) തുടരുന്നു: `തബൂക്കില്‍ നിന്ന്‌ നബി ﷺ മടങ്ങിവരുന്നുണ്ടെന്ന്‌ കേട്ടപ്പോള്‍, എന്നെ സങ്കടം പിടികൂടി. നബി ﷺയുടെ കോപത്തില്‍നിന്ന്‌ ഞാന്‍ എങ്ങിനെ രക്ഷപ്പെടും? ആരെയൊക്കെ അതിന്‌ ഉപയോഗപ്പെടുത്താം? എന്നൊക്കെ ഞാന്‍ (മനസ്സില്‍) കള്ളം സ്വരൂപിച്ചുകൊണ്ടിരുന്നു. നബി ﷺ എത്താറായി എന്ന്‌ കേട്ടപ്പോള്‍, ആ ദുര്‍വിചാരമൊക്കെ എന്നില്‍ നിന്ന്‌ നീങ്ങി. ഒന്നുകൊണ്ടും എനിക്ക്‌ രക്ഷയില്ലെന്ന്‌ ബോധ്യം വന്നു. സത്യം പറയുവാന്‍ തന്നെ ഞാന്‍ നിശ്ചയിച്ചു. നബി ﷺ രാവിലെ എത്തി. വല്ല യാത്രയും കഴിഞ്ഞു വരുമ്പോള്‍ അവിടുന്ന്‌ ആദ്യം പളളിയില്‍ കടന്നു രണ്ടു റക്‌അത്ത്‌ നമസ്‌കരിക്കുകയും പിന്നീട്‌ ജനങ്ങള്‍ക്കുവേണ്ടി ഇരുന്നുകൊടുക്കുകയും പതിവാണ്‌. ആ ഇരുത്തത്തില്‍, യുദ്ധത്തില്‍ നിന്ന്‌ ഒഴിഞ്ഞുനിന്നവര്‍ ചെന്ന്‌ നബി ﷺയോട്‌ ഒഴികഴിവുകള്‍ പറയുകയും, സത്യം ചെയ്യുകയുമായി. അവര്‍ എണ്‍പതില്‍ ചില്വാനം പേരുണ്ടായിരുന്നു. അവരില്‍ നിന്ന്‌ അവരുടെ ബാഹ്യമായ നിലപാട്‌ സ്വീകരിച്ചുകൊണ്ട്‌ നബി ﷺ അവര്‍ക്കുവേണ്ടി പാപമോചനം തേടുകയും അവരുടെ രഹസ്യം അല്ലാഹുവിങ്കലേക്ക്‌ വിടുകയും ചെയ്‌തു. അങ്ങനെ, ഞാന്‍ ചെന്നു സലാം പറഞ്ഞു. അപ്പോള്‍, കോപം ഒതുക്കിവെച്ച ഒരാളുടെ മാതിരി ഒന്ന്‌ പുഞ്ചിരിച്ചുകൊണ്ട്‌ നബി ﷺ എന്നോട്‌ ‘വരൂ’ എന്ന്‌ പറഞ്ഞു. ഞാന്‍ പതുക്കെച്ചെന്നു അടുത്തിരുന്നു. ‘എന്താണ്‌ പിന്തിനിന്നത്‌? വാഹനം വാങ്ങിയിരുന്നില്ലേ? എന്ന്‌ നബി ﷺ ചോദിച്ചു. ഞാന്‍ പറഞ്ഞു: ‘അല്ലാഹുവിന്‍റെ റസൂലേ, ലോകത്ത്‌ മറ്റേതെങ്കിലും ഒരാളുടെ അടുക്കലേക്കാണ്‌ ഞാന്‍ ഇരിക്കുന്നതെങ്കില്‍, വല്ല ഒഴികഴിവും പറഞ്ഞു അയാളുടെ കോപത്തില്‍ നിന്ന്‌ എനിക്ക്‌ ഒഴിവാകുവാന്‍ കഴിയുമായിരുന്നു. എനിക്ക്‌ കുറേയൊക്കെ തര്‍ക്കം നടത്തുവാനും കഴിവുണ്ട്‌. പക്ഷേ, അല്ലാഹുവിനെത്തന്നെ സത്യം! ഇന്ന്‌ ഞാന്‍ അങ്ങയോട്‌ വല്ല കളവും പറഞ്ഞു രക്ഷപ്പെട്ടാല്‍, അല്ലാഹു എന്നെ ശിക്ഷിച്ചേക്കും. ഞാന്‍ അങ്ങയോട്‌ സത്യം പറഞ്ഞാല്‍, അങ്ങേക്ക്‌ എന്നോട്‌ ദേഷ്യവും തോന്നും. അതുകൊണ്ട്‌ ഞാന്‍ അല്ലാഹുവിങ്കല്‍ നിന്ന്‌ നല്ല പര്യവസാനം കാത്തിരിക്കുകയാണ്‌. അല്ലാഹുതന്നെ സത്യം! എനിക്ക്‌ ഒരു മുടക്കവും ഉണ്ടായിരുന്നില്ല. ആ സമയത്തെക്കാള്‍ കഴിവും സൗകര്യവും അതിന്‌ മുമ്പുണ്ടായിരുന്നിട്ടുമില്ല. ‘അപ്പോള്‍ നബി ﷺ പറഞ്ഞു: `ഇയാള്‍ പറഞ്ഞത്‌ സത്യമാണ്‌. താങ്കള്‍ പോയിക്കൊളളുക, താങ്കളുടെ കാര്യത്തില്‍ അല്ലാഹു തീരുമാനമെടുത്തുകൊള്ളും.’

‘ബനുസലമക്കാരായ ചിലര്‍ എന്‍റെ പിന്നാലെ വന്നു: ‘താങ്കള്‍ ഇതിന്‍റെ മുമ്പ്‌ കുറ്റമൊന്നും ചെയ്‌തിട്ടില്ലല്ലോ, മറ്റുള്ളവര്‍ ചെയ്‌തതുപോലെ നബി ﷺ യോട്‌ ചില ഒഴികഴിവുകള്‍ പറഞ്ഞ്‌ അവിടുന്ന്‌ താങ്കള്‍ക്കുവേണ്ടി പാപമോചനം തേടിയാല്‍ മതിയായിരുന്നുവല്ലോ?’ എന്നൊക്കെപ്പറഞ്ഞു എന്നെ ആക്ഷേപിച്ചുകൊണ്ടിരുന്നു. അങ്ങനെ നബി ﷺ യുടെ അടുക്കല്‍ മടങ്ങിച്ചെന്നു കളവ്‌ പറഞ്ഞുവെങ്കിലോ എന്ന്‌പോലും എനിക്ക്‌തോന്നി. ‘എന്‍റെ ഈ അനുഭവമുണ്ടായ മറ്റാരെയെങ്കിലും നിങ്ങള്‍ക്കറിയാമോ?’ എന്ന്‌ ഞാന്‍ അവരോട്‌ അന്വേഷിച്ചു. അവര്‍ പറഞ്ഞു: ‘അറിയാം. മുറാറത്തുബ്‌നു റബീഉം, ഹിലാലുബ്‌നുഉമയ്യയും.’ ബദ്‌റില്‍ പങ്കെടുത്തവരും, നല്ലവരുമായിരുന്നു ആ രണ്ടുപേരും. അവര്‍ എനിക്കൊരു മാതൃകയുമാണ്‌. അത്‌ കേട്ടപ്പോള്‍, ഞാന്‍ (അതിന്‌ മുതിരാതെ) എന്‍റെ വഴിക്കുപോയി.

കഅ്‌ബ്‌ (റ) തുടരുന്നു: ‘ഞങ്ങള്‍ മൂന്നുപേരുമായി സംസാരിക്കുന്നത്‌ നബി ﷺ മുടക്കംചെയ്‌തു. അങ്ങനെ, ജനങ്ങള്‍ക്ക്‌ ഞങ്ങളോടുള്ള ഭാവം മാറി. ഈ ഭൂമി എനിക്കു അപരിചിതമായി തോന്നി. എന്‍റെ തുണക്കാരായ ആ രണ്ടുപേരും കരഞ്ഞുകൊണ്ട്‌ വീട്ടില്‍ ഇരുന്നു. അമ്പതു ദിവസം ഞങ്ങള്‍ അങ്ങിനെ കഴിഞ്ഞു. ഞാന്‍ അവരെക്കാള്‍ യുവാവും ശക്തനുമായിരുന്നതുകൊണ്ട്‌ ഞാന്‍ നമസ്‌കാരത്തിന്‌ (പള്ളിയില്‍) ഹാജരാകുകയും അങ്ങാടിയിലൂടെ നടക്കുകയും ചെയ്‌തിരുന്നു. എന്നോട്‌ ഒരാളും സംസാരിക്കുകയില്ല. ഞാന്‍ നബി ﷺക്ക്‌ സലാം പറയും. അവിടുന്ന്‌ സലാം മടക്കിയോ, ഇല്ലേ എന്നെനിക്ക്‌ സംശയം തോന്നും. ഞാന്‍ നബി ﷺ യുടെ അടുത്തുനിന്ന്‌ നമസ്‌കരിക്കും. ഗോപ്യമായി നബി ﷺ യുടെ നേരെ നോക്കുകയും ചെയ്യും. ഞാന്‍ അങ്ങോട്ട്‌ നോക്കുമ്പോള്‍ നബി ﷺ എന്നില്‍ നിന്ന്‌ തിരിഞ്ഞുകളയും. ഞാന്‍ നമസ്‌കാരത്തിലേക്ക്‌ തിരിയുമ്പോള്‍ അവിടുന്ന്‌ എന്നെ നോക്കുകയും ചെയ്യും. മുസ്‌ലിംകള്‍ക്ക്‌ എന്നോടുള്ള പന്തിവിരോധം വര്‍ധിച്ചപ്പോള്‍, ഞാന്‍ എന്‍റെ പിതൃവ്യപുത്രനും, അടുത്ത സ്‌നേഹിതനുമായ അബൂക്വത്താദഃ (റ)യുടെ അടുക്കല്‍ മതില്‍ കയറിച്ചെന്നു. അദ്ദേഹത്തിന്‌ ഞാന്‍ സലാം ചൊല്ലി. അല്ലാഹു തന്നെ സത്യം! അദ്ദേഹം സലാം മടക്കിയില്ല. ഞാന്‍ അല്ലാഹുവിനെ മുന്‍നിര്‍ത്തിക്കൊണ്ട്‌ അദ്ദേഹത്തോട്‌ ചോദിച്ചു: ഞാന്‍ അല്ലാഹുവിനെയും റസൂലിനെയും സ്‌നേഹിക്കുന്നതായി താങ്കള്‍ക്കറിയാമോ? അദ്ദേഹം മിണ്ടിയില്ല. ഞാന്‍ വീണ്ടും വീണ്ടും അപേക്ഷിച്ചു. അദ്ദേഹം പറഞ്ഞു: `അല്ലാഹുവിനും റസൂലിനും അറിയാം.’ എന്‍റെ കണ്ണുകള്‍ ഒഴുകി. ഞാന്‍ മതില്‍ കയറി തിരിച്ചുപോന്നു.

‘അങ്ങനെയിരിക്കെ, ധാന്യം വില്‍ക്കുവാന്‍ മദീനയില്‍ വന്ന ഒരു നബ്‌ത്വീ (കര്‍ഷകന്‍) കഅ്‌ബൂബ്‌നു മാലികിനെക്കുറിച്ച്‌ അന്വേഷിക്കുന്നത്‌ ഞാന്‍ കേട്ടു. ജനങ്ങള്‍ എന്നെ ചൂണ്ടിക്കാട്ടി. അയാള്‍ ഗസ്സാനിലെ രാജാവിന്‍റെ വക ഒരു എഴുത്ത്‌ എനിക്ക്‌ തന്നു: എനിക്ക്‌ എഴുത്തേറിയാമായിരുന്നു. ഞാന്‍ അത്‌ വായിച്ചുനോക്കുമ്പോള്‍ ഉള്ളടക്കം ഇതായിരുന്നു: ‘തന്‍റെ ആള്‍ (നബി ﷺ യെ ഉദ്ദേശിച്ച്‌) തന്നെ കൈവെടിഞ്ഞതായി അറിയുന്നു. ഈ ഭൂമി നിന്ദ്യതയുടെ ഭൂമിയൊന്നുമല്ല. താങ്കള്‍ ഇങ്ങോട്ട്‌ വരുക. നാം താങ്കള്‍ക്ക്‌ വേണ്ടുന്ന സഹായം ചെയ്യാം.’ ഇതും ഒരു പരീക്ഷണം തന്നെയെന്ന്‌ പറഞ്ഞു ഞാന്‍ ആ എഴുത്ത്‌ അടുപ്പിലേക്കിട്ടു. അമ്പതില്‍ നാല്‍പതു ദിവസം കഴിഞ്ഞിട്ടും വഹ്‌യ്‌ വരാന്‍ താമസിച്ചു. അപ്പോഴതാ, നബി ﷺ യുടെ ഒരു ദൂതന്‍ വന്ന്‌ `താന്‍ തന്‍റെ ഭാര്യയെ വിട്ടുനില്‍ക്കണം എന്ന്‌ കല്‍പിക്കുന്നു! വിവാഹമോചനം ചെയ്യേണമോ എന്ന്‌ ഞാന്‍ ചോദിച്ചു. `വേണ്ടാ, തന്‍റെ കാര്യത്തില്‍ തീരുമാനം വരുന്നതുവരെ ഭാര്യയുമായി വിട്ടുനില്‍ക്കണം, സമീപിക്കരുത്‌’ എന്ന്‌ അയാള്‍ മറുപടി പറഞ്ഞു. മറ്റേ രണ്ടാളുകളുടെ അടുക്കലേക്കും അപ്രകാരം ആളയച്ചിരുന്നു. എന്‍റെ ഭാര്യയോട്‌ അവളുടെ വീട്ടിലേക്ക്‌ പോയിക്കൊള്ളുവാന്‍ ഞാന്‍ പറഞ്ഞു.’

കഅ്‌ബ്‌ (റ) പറയുന്നു: ‘ഹിലാലുബ്‌നു ഉമയ്യയുടെ ഭാര്യ നബി ﷺയുടെ അടുക്കല്‍ചെന്നു ഇങ്ങിനെ പറഞ്ഞു. ‘റസൂലേ, ഹിലാലുബ്‌നുഉമയ്യ വലിയ കിഴവനാണ്‌. അദ്ദേഹത്തിന്‌ ഭൃത്യന്‍മാരുമില്ല. അതുകൊണ്ട്‌ ഞാന്‍ അദ്ദേഹത്തിന്‌ ഭൃത്യവേല, ചെയ്‌തുകൊടുക്കുന്നതിന്‌ വിരോധമുണ്ടോ’ നബി ﷺ പറഞ്ഞു: ‘ഇല്ല. എങ്കിലും അദ്ദേഹം തന്നെ സമീപിക്കരുത്‌.’ ആ സ്‌ത്രീ പറഞ്ഞു; ‘ഇല്ല. അദ്ദേഹത്തിനു യാതൊരു വിഷയത്തിലും ഒരു വികാരവുമില്ല. ഇന്നുവരെയും കരഞ്ഞുകൊണ്ടിരിക്കുകയാണ്‌: ഇത്‌ കേട്ടപ്പോള്‍ എന്‍റെ ചില കുടുംബക്കാര്‍ എന്നോട്‌ എന്‍റെ ഭാര്യയെക്കുറിച്ചും നബി ﷺ യോടു സമ്മതം ചോദിക്കുവാന്‍ നിര്‍ദേശിക്കുകയുണ്ടായി. ഞാന്‍ പറഞ്ഞു: ‘ഞാനത്‌ ചെയ്യുകയില്ല. ഞാനൊരു യുവാവായിരിക്കെ, അവിടുന്ന്‌ എന്നോട്‌ എന്ത്‌ പറയുമെന്ന്‌ എനിക്ക്‌ നിശ്ചയമില്ല.’ അങ്ങനെ, പത്തുദിവസം കൂടി കഴിഞ്ഞു. ഞങ്ങളുമായുള്ള സംസാരം മുടക്കം ചെയ്‌തിട്ട്‌ അപ്പോഴേക്ക്‌ അമ്പതു ദിവസം പൂര്‍ത്തിയായി. അമ്പതിന്‍റെ പ്രഭാതത്തില്‍ ഞാന്‍ ഞങ്ങളുടെ ഒരു വീട്ടിന്‍റെ മുകളില്‍വെച്ച്‌ സ്വുബ്‌ഹ്‌ നമസ്‌കാരം കഴിഞ്ഞു ഇരിക്കുകയായിരുന്നു. അല്ലാഹു പറഞ്ഞതുപോലെ ഭൂമി വിശാലമായിരുന്നിട്ടും എനിക്കത്‌ ഇടുങ്ങിയതായിക്കൊണ്ടിരിക്കുകയാണ്‌.

‘അപ്പോഴതാ! സല്‍അ്‌ (سَلع) മലയുടെ മുകളില്‍ നിന്ന്‌ ഒരാള്‍ അത്യുച്ചത്തില്‍ വിളിച്ചു പറയുന്നു: ‘കഅ്‌ബുബ്‌നു മാലികേ! സന്തോഷിച്ചു കൊള്ളുക!’ ഞാന്‍ അല്ലാഹുവിന്‌ സുജൂദായി നിലത്തുവീണു. ഒരു തുറവി വന്നുകഴിഞ്ഞിട്ടുണ്ടെന്ന്‌ ഞാന്‍ മനസ്സിലാക്കി. സുബ്‌ഹു നമസ്‌കാരാനന്തരം അല്ലാഹുവില്‍ നിന്നു (ഞങ്ങളുടെ) തൗബഃ (പശ്ചാത്താപം) സ്വീകരിച്ച വിവരം നബി ﷺ ജനങ്ങളില്‍ പ്രഖ്യാപനം ചെയ്‌തിരുന്നു. ജനങ്ങള്‍ ഞങ്ങളെ അനുമോദിക്കുവാന്‍ വന്നുകൊണ്ടിരുന്നു. എന്‍റെ രണ്ടു കൂട്ടുകാരിലേക്കും ആളുകള്‍ പോയിരുന്നു. എന്‍റെ അടുക്കലേക്ക്‌ ഒരാള്‍ കുതിരപ്പുറത്ത്‌ കയറിയും, വേറൊരാള്‍ ഓടിക്കൊണ്ടും കുതിച്ചുവന്നു. പക്ഷേ, (സല്‍ഉ്‌ മലയില്‍ നിന്ന്‌ കേട്ട) ആ ശബ്‌ദമായിരുന്നു ആദ്യം എനിക്ക്‌ എത്തിയത്‌. അതുകൊണ്ട്‌ ആ ശബ്‌ദത്തിന്‍റെ ആള്‍ക്ക്‌ ഞാന്‍ എന്‍റെ മേലുണ്ടായിരുന്ന രണ്ടു വസ്‌ത്രവും അഴിച്ചുകൊടുത്തു സമ്മാനിച്ചു. സത്യമായും, അത്‌ രണ്ടുമല്ലാത്ത വസ്‌ത്രം എനിക്ക്‌ വേറെയുണ്ടായിരുന്നില്ല. അനന്തരം രണ്ടു വസ്‌ത്രങ്ങള്‍ വായ്‌പമേടിച്ചു ധരിച്ചുകൊണ്ട്‌ ഞാന്‍ നബി ﷺ യുടെ അടുക്കലേക്ക്‌ പോയി. ജനങ്ങള്‍ കൂട്ടംകൂട്ടമായി വന്നു എന്നെ അനുമോദിക്കുകയും, എനിക്ക്‌ മംഗളം പറയുകയും ചെയ്യുന്നുണ്ടായിരുന്നു.

(കഅ്‌ബ്‌ (റ) തുടരുന്നു:) ‘ഞാന്‍ പള്ളിയില്‍ ചെല്ലുമ്പോള്‍, നബി ﷺ ഇരിക്കുന്നു. ചുറ്റുപാടും ആളുകളുമുണ്ട്‌. ത്വല്‍ഹത്തുബ്‌നു ഉബൈദില്ലാ (റ) ഓടിവന്ന്‌ എനിക്ക്‌ കൈ തരുകയും, എന്നെ അനുമോദിക്കുകയും ചെയ്‌തു. മുഹാജിറുകളില്‍ വേറെ ആരും എഴുന്നേറ്റു വന്നു അങ്ങനെ ചെയ്യുകയുണ്ടായില്ല. നബി ﷺ ക്കു ഞാന്‍ സലാം പറഞ്ഞപ്പോള്‍, നബി ﷺ യുടെ മുഖം സന്തോഷം കൊണ്ട്‌ പ്രകാശിതമായിരുന്നു. അവിടുന്നു പറഞ്ഞു: ‘താങ്കളുടെ മാതാവ്‌ താങ്കളെ പ്രസവിച്ചത്‌ മുതല്‍ ഏറ്റവും നല്ല ഒരു ദിവസത്തെക്കുറിച്ച്‌ സന്തോഷപ്പെട്ടുകൊള്ളുക!’ ഞാന്‍ ചോദിച്ചു: ‘അങ്ങയില്‍ നിന്നുള്ളതോ, അല്ലാഹുവിങ്കല്‍നിന്നുള്ളതോ?’ നബി ﷺ പറഞ്ഞു; ‘അല്ലാഹുവിങ്കല്‍ നിന്നുള്ളതുതന്നെ.’ നബി ﷺ ക്ക്‌ സന്തോഷം വന്നാല്‍ അവിടുത്തെ മുഖം ചന്ദ്രനെപ്പോലെ പ്രകാശമയമായിത്തീരുമെന്ന്‌ ഞങ്ങള്‍ പരിചയിച്ചതാണ്‌. അങ്ങനെ, ഞാന്‍ ഇരുന്നു, ഞാന്‍ പറഞ്ഞു: ‘അല്ലാഹുവിന്‍റെ റസൂലേ, എന്‍റെ തൗബഃയുടെ പൂര്‍ത്തീകരണമായി ഞാന്‍ എന്‍റെ ധനം മുഴുവന്‍ ധര്‍മമായി അല്ലാഹുവിനും റസൂലിനും ഒഴിഞ്ഞുതരുവാന്‍ ഉദ്ദേശിക്കുന്നു.’ അപ്പോള്‍ നബി ﷺ പറഞ്ഞു: ‘കുറച്ചു ധനം താന്‍ സൂക്ഷിച്ചു വെച്ചുകൊള്ളുക. അത്‌ തനിക്ക്‌ നല്ലതാണ്‌.’ ഞാന്‍ പറഞ്ഞു: `ഖൈബറിലുള്ള എന്‍റെ ഓഹരി ഞാന്‍ സൂക്ഷിച്ചുകൊള്ളാം. (ബാക്കിയൊക്കെ ധര്‍മമാണ്‌) ഞാന്‍ ജീവിക്കുന്ന കാലത്തോളം ആരോടും ഞാന്‍ കളവു പറയുകയില്ലെന്നതും എന്‍റെ തൗബഃയില്‍പ്പെട്ടതാകുന്നു.’

‘ഞാന്‍ നബി ﷺ യോട്‌ ആ സത്യം പറഞ്ഞശേഷം, എന്നെപ്പോലെ പരീക്ഷണത്തിന്‌ വിധേയനായി വിജയം വരിച്ച ഒരാളെ എനിക്കറിവില്ല. അതിന്‌ ശേഷം ഇന്നേവരെ അറിഞ്ഞുംകൊണ്ട്‌ ഞാന്‍ ആരോടും കളവ്‌ പറഞ്ഞിട്ടില്ല. മേലിലും അല്ലാഹു എന്നെ കാക്കുമെന്ന്‌ ഞാന്‍ ആശിക്കുന്നു. അങ്ങനെ, അല്ലാഹു ….لَّقَد تَّابَ اللَّهُ عَلَى النَّبِيِّ എന്ന വചനവും ……وَعَلَى الثَّلَاثَةِ الَّذِينَ എന്നതു മുതല്‍ ……وَكُونُوامَعَ الصَّادِقِين എന്നുവരെയും (ഖു൪ആന്‍:117-119) അവതരിച്ചു.`

(കഅ്‌ബ്‌ (റ) പറയുന്നു:) അല്ലാഹുവിനെത്തന്നെയാണെ സത്യം!  നബി ﷺ യോട്‌ കളവു പറയുകയും, കളവു പറഞ്ഞവരെപ്പോലെ നാശത്തിലകപ്പെടുകയും ചെയ്യാതെ ഞാന്‍ സത്യം മാത്രം പറഞ്ഞത്‌ എന്നെ ഇസ്‌ലാമിലേക്ക്‌ മാര്‍ഗദര്‍ശനം നല്‍കി അല്ലാഹു അനുഗ്രഹിച്ചതിനുശേഷം അവന്‍ എനിക്ക്‌ തന്ന ഏറ്റവും വലിയ ഒരനുഗ്രഹമാകുന്നു. വഹ്‌യ്‌ വന്നപ്പോള്‍, കളവ്‌ പറഞ്ഞവരെപ്പറ്റി അല്ലാഹു വളരെ കടുത്തവാക്കുകളാണ്‌ പറഞ്ഞത്‌. അതായത്‌ سَيَحْلِفُونَ بِالَّله لَكُمْ എന്ന്‌ തുടങ്ങി لَا يَرْضَىٰ عَنِ الْقَوْمِ الْفَاسِقِينَ വരെ (ഖു൪ആന്‍:95-96) . നബി ﷺ യോട്‌ സത്യം ചെയ്‌തു ഒഴികഴിവുകള്‍ പറഞ്ഞപ്പോള്‍ അത്‌ സ്വീകരിച്ചുകൊണ്ട്‌ നബി ﷺ പാപമോചനം തേടിയിരുന്ന ആളുകളുടെ കൂട്ടത്തില്‍ നിന്ന്‌ ഞങ്ങള്‍ മൂന്നുപേരുടെയും കാര്യം നബി ﷺ പിന്നേക്ക്‌ നിറുത്തിവെക്കുകയാണ്‌ ചെയ്‌തത്‌. എന്നിട്ട്‌ ഞങ്ങളുടെ വിഷയത്തില്‍ وَعَلَى الثَّلَاثَةِ الَّذِينَ خُلِّفُوا (പിന്നോക്കം വെക്കപ്പെട്ട മൂന്നാളുടെ പേരിലും….) എന്ന് അവതരിച്ചു‌. യുദ്ധത്തിന്‌ പോകാതെ പിന്തിനിന്നവര്‍ എന്നല്ല ഉദ്ദേശ്യം. സത്യം ചെയ്‌ത്‌ ഒഴികഴിവ്‌ പറഞ്ഞവരില്‍ നിന്നും വ്യത്യസ്‌തമായി കാര്യം പിന്നേക്ക്‌ നീട്ടിവെക്കപ്പെട്ടവര്‍ എന്നാണുദ്ദേശ്യം. (ബുഖാരി: 4418)

കഅ്ബു ബ്നു മാലിക് (റ) വിന്റെ ഈ ചരിത്രത്തിൽ നിന്ന് ഒട്ടനവധി ഗുണപാഠങ്ങൾ പണ്ഡിതന്മാർ വിവരിച്ചിട്ടുണ്ട്. ഇബ്നു ഹജർ അസ്ഖലാനി (റഹി) തന്റെ ഫത്ഹുൽ ബാരിയിൽ ഈ ഹദീസ് (ബുഖാരി : 4418 ) വിശദീകരിച്ചു കൊണ്ട് അറുപതോളം കാര്യങ്ങൾ വിശദീകരിച്ചിട്ടുണ്ട്. ഈ ചരിത്രത്തിൽ നിന്നുള്ള ചില പാഠങ്ങൾ താഴെ സൂചിപ്പിക്കുന്നു.

1. നന്‍മക്ക് അവസരം ലഭിച്ചാല്‍ അത് വേഗം ചെയ്യുക

ഇബ്നു ഹജർ അസ്ഖലാനി (റഹി) പറഞ്ഞു:

وفيه أن المرء إذا لاحت له فرصة في الطاعة فحقه أن يبادر إليها ولا يسوف بها لئلا يحرمها

ഒരു വ്യക്തിക്ക് നന്മക്കവസരം കിട്ടിയാൽ അത് വേഗത്തിൽ ചെയ്യുകയാണ് വേണ്ടത്. പിന്നീടാവാം എന്ന് വിചാരിക്കരുത്. അത് പിന്നീട് തടയപ്പെടാതിരിക്കാനതാണു നല്ലത്.

يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ ٱسْتَجِيبُوا۟ لِلَّهِ وَلِلرَّسُولِ إِذَا دَعَاكُمْ لِمَا يُحْيِيكُمْ ۖ وَٱعْلَمُوٓا۟ أَنَّ ٱللَّهَ يَحُولُ بَيْنَ ٱلْمَرْءِ وَقَلْبِهِۦ وَأَنَّهُۥٓ إِلَيْهِ تُحْشَرُونَ

നിങ്ങള്‍ക്ക് ജീവന്‍ നല്‍കുന്ന കാര്യത്തിലേക്ക് നിങ്ങളെ വിളിക്കുമ്പോള്‍ സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിനും റസൂലിനും ഉത്തരം നല്‍കുക. മനുഷ്യനും അവന്‍റെ മനസ്സിനും ഇടയില്‍ അല്ലാഹു മറയിടുന്നതാണ് എന്നും അവങ്കലേക്ക് നിങ്ങള്‍ ഒരുമിച്ചുകൂട്ടപ്പെടുമെന്നും നിങ്ങള്‍ അറിഞ്ഞ് കൊള്ളുക. (ഖു൪ആന്‍:8/24)

മനുഷ്യ മനസ് സ്ഥിരതയില്ലാത്തതാണ്. അത് മാറിമറിഞ്ഞുകൊണ്ടിരിക്കും. അതുകൊണ്ടുതന്നെ നന്‍മക്ക് അവസരം ലഭിച്ചാല്‍ അത് പിന്നത്തേക്ക് മാറ്റിവെക്കാതെ വേഗം ചെയ്യുക. കഅ്ബ് ബ്നു മാലിക്(റ) ‘പിന്നെപ്പോകാം, പിന്നെപ്പോകാം’ എന്ന് പറഞ്ഞ് തബൂക്ക് യാത്ര മാറ്റിവെക്കുകയാണ് ചെയ്തത്. നന്‍മക്ക് അവസരം ലഭിച്ചിട്ട് അത് ചെയ്യാതിരിക്കുന്ന പക്ഷം, ചിലപ്പോള്‍ അല്ലാഹു പിന്നീട് ആ നന്‍മ ചെയ്യാനുള്ള തൌഫീഖ് നല്‍കണമെന്നില്ല. അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങള്‍ കണ്ടുമനസ്സിലാക്കാനുള്ള തൌഫീഖ് സത്യനിഷേധികള്‍ക്ക് ലഭിക്കാത്തതിന്റെ കാരണം ആദ്യഅവസരം അവ൪ പാഴാക്കി കളഞ്ഞിരുന്നതാണെന്ന് അല്ലാഹു പറയുന്നത് കാണുക:

وَنُقَلِّبُ أَفْـِٔدَتَهُمْ وَأَبْصَٰرَهُمْ كَمَا لَمْ يُؤْمِنُوا۟ بِهِۦٓ أَوَّلَ مَرَّةٍ وَنَذَرُهُمْ فِى طُغْيَٰنِهِمْ يَعْمَهُونَ

ഇതില്‍ (ഖുര്‍ആനില്‍) ആദ്യതവണ അവര്‍ വിശ്വസിക്കാതിരുന്നത് പോലെത്തന്നെ (ഇപ്പോഴും) നാം അവരുടെ മനസ്സുകളെയും കണ്ണുകളെയും മറിച്ചുകൊണ്ടിരിക്കും. അവരുടെ ധിക്കാരവുമായി വിഹരിച്ചുകൊള്ളുവാന്‍ നാം അവരെ വിട്ടേക്കുകയും ചെയ്യും. (ഖു൪ആന്‍:6/110)

നബി ﷺ പഠിപ്പിച്ചിട്ടുള്ള ഒരു പ്രാ൪ത്ഥനയില്‍ ഇപ്രകാരം കാണാം:

اللَّهُمَّ إِنِّي أَسْأَلُكَ الثَّبَاتَ فِي الْأَمْرِ، وَالْعَزِيمَةَ عَلَى الرُّشْدِ

അല്ലാഹുവേ നിന്റെ ദീനില്‍ ഉറച്ച് നില്‍ക്കുവാനുള്ള സ്ഥൈര്യവും നന്‍മ ചെയ്യാനുള്ള നിശ്ചയ ദാ൪ഢ്യവും ഞാന്‍ നിന്നോട് ചോദിക്കുന്നു.

2. നന്‍മയില്‍ പിന്തിനില്‍ക്കുന്ന സത്യവിശ്വാസികളെ ഓ൪മ്മിപ്പിക്കണം.

നമ്മുടെ കൂടെയുള്ളവ൪ നന്‍മയില്‍ പിന്തിനില്‍ക്കുന്നത് കാണുന്നപക്ഷം അവരെ അത് ഓ൪മ്മിപ്പിക്കുന്നത് അവ൪ക്ക് പ്രയോജനം ചെയ്തേക്കാം. യാത്രക്കിടയില്‍ വെച്ച്‌ കഅ്‌ബ് ബ്നു മാലികിന്(റ) എന്തുപറ്റിയെന്ന് നബി ﷺ അന്വേഷിച്ചിരുന്നു. മുനാഫിഖുകളെ കുറിച്ച് നബി ﷺ അന്വേഷിച്ചിട്ടുമില്ല. കഅ്‌ബ് ബ്നു മാലികിലുള്ള(റ) നന്‍മ നബി ﷺ തിരിച്ചറിഞ്ഞിട്ടുമുണ്ട്.

3. സത്യസന്ധതയുടെ ഗുണവും കളവിന്റെ മോശം പര്യവസാനവും

കപട വിശ്വാസികളായ ആളുകള്‍ നബി ﷺ യോട് കളവ് പറഞ്ഞ് ഒഴിവ് കഴിവുകള്‍ ബോധിപ്പിച്ച് തല്‍ക്കാലം രക്ഷപ്പെട്ടപ്പോള്‍ ഈ മൂന്ന് സ്വഹാബികള്‍ സത്യം മാത്രം പറഞ്ഞു. സത്യം പറഞ്ഞതിന്റെ പേരില്‍ ആദ്യം പ്രയാസമുണ്ടായെങ്കിലും പിന്നീട് അവസാനം നല്ലതായിരുന്നു. കളവ് പറഞ്ഞ കപട വിശ്വാസികള്‍ക്ക് ആദ്യം നല്ലതായിരുന്നുവെങ്കിലും അവരുടെ അവസാനം മോശമായിരുന്നു.

ഇബ്നു ഹജർ അസ്ഖലാനി (റഹി) പറഞ്ഞു:

وفيها فائدة الصدق وشؤم عاقبة الكذب

സത്യസന്ധതയുടെ ഗുണവും കളവിന്റെ മോശം പര്യവസാനവും ഇതിലുണ്ട്.

قال ابن القيم رحمه الله: مرارات المبادي حلاوات في العواقب، وحلاوات المبادي مرارات في العواقب

ഇമാം ഇബ്നുല്‍ ഖയ്യിം(റഹി) പറഞ്ഞു: ആദ്യത്തെ മധുരം പിന്നീട് കൈപ്പേറിയതായി മാറും. എന്നാല്‍ ആദ്യത്തെ കൈയ്പ് പിന്നീട് അവസാനം മധുരമുള്ളതായിരിക്കും. (സാദുല്‍ മആദ്)

4. മറ്റുള്ളവരെ കുറിച്ച് ചിന്തിക്കുന്നത് ആശ്വാസം ലഭിക്കും

തന്റെ ഈ അനുഭവമുണ്ടായ മറ്റാരെങ്കിലും ഉണ്ടോയെന്ന് കഅ്‌ബ് ബ്നു മാലിക്(റ)അന്വേഷിച്ചപ്പോള്‍ മുറാറത്തുബ്‌നു റബീഅ്(റ), ഹിലാലുബ്‌നു ഉമയ്യ(റ) എന്നിവ൪ക്കും തന്റെ അവസ്ഥയാണെന്ന് അറിഞ്ഞു. നബി ﷺ യുടെ അടുക്കല്‍ മടങ്ങിച്ചെന്ന് കളവ്‌ പറഞ്ഞുവെങ്കിലോ എന്നുപോലും തോന്നിയ അദ്ദേഹത്തിന് അത്‌ കേട്ടപ്പോള്‍ ആശ്വാസമായി. അങ്ങനെ അതിന്‌ മുതിരാതെ അദ്ദേഹം പോയി. ഈയൊരു തത്വം ഖു൪ആനും സുന്നത്തും പഠിപ്പിച്ചിട്ടുള്ളതാണ്.

وَلَا تَهِنُوا۟ فِى ٱبْتِغَآءِ ٱلْقَوْمِ ۖ إِن تَكُونُوا۟ تَأْلَمُونَ فَإِنَّهُمْ يَأْلَمُونَ كَمَا تَأْلَمُونَ ۖ وَتَرْجُونَ مِنَ ٱللَّهِ مَا لَا يَرْجُونَ ۗ وَكَانَ ٱللَّهُ عَلِيمًا حَكِيمًا

ശത്രുജനതയെ തേടിപ്പിടിക്കുന്ന കാര്യത്തില്‍ നിങ്ങള്‍ ദൌര്‍ബല്യം കാണിക്കരുത്‌. നിങ്ങള്‍ വേദന അനുഭവിക്കുന്നുണ്ടെങ്കില്‍, നിങ്ങള്‍ വേദന അനുഭവിക്കുന്നത് പോലെത്തന്നെ അവരും വേദന അനുഭവിക്കുന്നുണ്ട്‌. നിങ്ങളാകട്ടെ അവര്‍ക്ക് പ്രതീക്ഷിക്കാനില്ലാത്തത് (അനുഗ്രഹം) അല്ലാഹുവിങ്കല്‍ നിന്ന് പ്രതീക്ഷിക്കുന്നുമുണ്ട്‌. അല്ലാഹു അറിവുള്ളവനും യുക്തിയുള്ളവനുമാകുന്നു. (ഖു൪ആന്‍:4/104)

عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم :‏ انْظُرُوا إِلَى مَنْ أَسْفَلَ مِنْكُمْ وَلاَ تَنْظُرُوا إِلَى مَنْ هُوَ فَوْقَكُمْ فَهُوَ أَجْدَرُ أَنْ لاَ تَزْدَرُوا نِعْمَةَ اللَّهِ

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നിങ്ങളില്‍ താഴെയുള്ളവരിലേക്ക് നിങ്ങള്‍ നോക്കുക, നിങ്ങള്‍ക്ക് മുകളിലുള്ളവരിലേക്ക് നിങ്ങള്‍ നോക്കരുത്. അതാണ് അല്ലാഹുവിന്റെ (നിങ്ങളുടെ മേലുള്ള) അനുഗ്രഹങ്ങളെ നിസ്സാരമായി കാണാതിരിക്കാന്‍ നിങ്ങള്‍ക്ക് സഹായകരമായിട്ടുള്ളത്.   (മുസ്ലിം:2963)

നമ്മുടെ അവസ്ഥക്ക് സമാനമായുള്ളവ൪ വേറെ ഉണ്ടല്ലോ എന്ന ചിന്താഗതി ദുന്‍യാവിലെ ജീവിതത്തില്‍ ആശ്വാസകരമാണെങ്കിലും പരലോകത്ത് അത് പ്രയോജനം ചെയ്യുകയില്ല. അല്ലാഹു പറയുന്നത് കാണുക:

وَلَن يَنفَعَكُمُ ٱلْيَوْمَ إِذ ظَّلَمْتُمْ أَنَّكُمْ فِى ٱلْعَذَابِ مُشْتَرِكُونَ

നിങ്ങള്‍ അക്രമം പ്രവര്‍ത്തിച്ചിരിക്കെ നിങ്ങള്‍ ശിക്ഷയില്‍ പങ്കാളികളാകുന്നു എന്ന വസ്തുത ഇന്ന് നിങ്ങള്‍ക്ക് ഒട്ടും പ്രയോജനപ്പെടുകയില്ല. (ഖു൪ആന്‍:43/39)

5. അല്ലാഹുവിന്റെ തൃപ്തിയാണ് സത്യവിശ്വാസികള്‍ ആഗ്രഹിക്കേണ്ടത്.

കപടവിശ്വാസികള്‍ ജനങ്ങളെ തൃപ്തിപ്പെടുത്തുവാനും അവരുടെ തൃപ്തി നേടുവാനുമാണ് ശ്രമിക്കുന്നത്. എന്നാല്‍ സത്യവിശ്വാസികള്‍ അല്ലാഹുവിന്റെ തൃപ്തിയാണ് ആഗ്രഹിക്കേണ്ടത്. അല്ലാഹു പറയുന്നത് കാണുക:

يَحْلِفُونَ لَكُمْ لِتَرْضَوْا۟ عَنْهُمْ ۖ فَإِن تَرْضَوْا۟ عَنْهُمْ فَإِنَّ ٱللَّهَ لَا يَرْضَىٰ عَنِ ٱلْقَوْمِ ٱلْفَٰسِقِينَ

നിങ്ങളോടവര്‍ സത്യം ചെയ്യുന്നത് നിങ്ങള്‍ക്ക് അവരെപ്പറ്റി തൃപ്തിയാകുവാന്‍ വേണ്ടിയാണ്‌. ഇനി നിങ്ങള്‍ക്ക് അവരെപ്പറ്റി തൃപ്തിയായാല്‍ തന്നെയും അല്ലാഹു അധര്‍മ്മകാരികളായ ജനങ്ങളെപ്പറ്റി തൃപ്തിപ്പെടുകയില്ല; തീര്‍ച്ച. (ഖു൪ആന്‍:9/96)

قَالَ رَسُولُ اللَّهِ صلى الله عليه وسلم :‏مَنِ الْتَمَسَ رِضَاءَ اللَّهِ بِسَخَطِ النَّاسِ كَفَاهُ اللَّهُ مُؤْنَةَ النَّاسِ وَمَنِ الْتَمَسَ رِضَاءَ النَّاسِ بِسَخَطِ اللَّهِ وَكَلَهُ اللَّهُ إِلَى النَّاسِ ‏‏

നബിﷺ പറഞ്ഞു: ‘ആരെങ്കിലും ജനങ്ങളുടെ വെറുപ്പ് സഹിച്ചുകൊണ്ട് അല്ലാഹുവിന്റെ തൃപ്തി കാംക്ഷിക്കുന്നുവെങ്കില്‍ മറ്റുള്ളവരെ ആശ്രയിക്കുന്നതില്‍ നിന്ന് അല്ലാഹു അവനെ സംരക്ഷിക്കുന്നതാണ്. ആരെങ്കിലും അല്ലാഹുവിന്റെ കോപമുണ്ടായാലും ജനങ്ങളുടെ തൃപ്തി ലഭിക്കണമെന്നാശിച്ചാല്‍ അവനെ അല്ലാഹു ജനങ്ങള്‍ക്ക് ഏല്‍പിച്ചു കൊടുക്കും (തിര്‍മിദി:2414)

6. മാറ്റിനി൪ത്തിയതില്‍ സത്യവിശ്വാസികള്‍ക്ക് പ്രയോജനമുണ്ട്.

സത്യം പറഞ്ഞ മൂന്ന് പേരെ മാത്രമാണ് നബി ﷺ മാറ്റിനി൪ത്തിയത്. അവിടുന്ന് മുനാഫിഖുകളെ മാറ്റി ന൪ത്തിയില്ല. ഈ സ്വഹാബികളുടെ സത്യസന്ധതക്ക് ഇതില്‍ തെളിവുണ്ട്. മാറ്റിനി൪ത്തല്‍ കൊണ്ട് സത്യവിശ്വാസികള്‍ക്ക് പ്രയോജനകരമാണ്. മുനാഫിഖുകള്‍ക്കാകട്ടെ അതില്‍ പ്രയോജനവുമില്ല.

قال ابن القيم رحمه الله: فدواء هذا المرض لا يعمل فيمرض النفاق، ولا فائدة فيه

ഇമാം ഇബ്നുല്‍ ഖയ്യിം(റഹി) പറഞ്ഞു: നിഫാഖ് എന്ന രോഗത്തിന് ഈ മരുന്ന് പ്രയോജനമില്ല. (സാദുല്‍ മആദ്)

സത്യവിശ്വാസിയുടെ ജീവിതത്തിലെ ചെറിയ പാളിച്ചകള്‍ക്ക് ഇവിടെ പരീക്ഷണം ഉണ്ടാകാം. സത്യനിഷേധികള്‍ക്ക് അത്തരം പരീക്ഷണങ്ങള്‍ ഉണ്ടാകണമെന്നില്ല. അവരെ പാപത്തില്‍തന്നെ മുഴുകി ജീവിക്കുവാന്‍ അവസരം നല്‍കും.

وكلما أحدث ذنبا أحدث له نعمة، والمغرور يظن أن ذلك من كرامته عليه، ولا يعلم أن ذلك عين الإهانة

ഇമാം ഇബ്നുല്‍ ഖയ്യിം(റഹി) പറഞ്ഞു: ഓരോ തിന്‍മ പ്രവ൪ത്തിക്കുമ്പോഴും (സത്യനിഷേധിക്ക്) പുതിയ അനുഗ്രഹം തുറന്ന് കൊടുക്കുന്നു. തനിക്ക് അല്ലാഹുവിലുള്ള ആദരവ് കൊണ്ടാണ് ഇതൊക്കെ ലഭിക്കുന്നതെന്ന് അവന്‍ കരുതും. അവന് അല്ലാഹു അപമാനം ഒരുക്കി വെക്കുന്നതാണെന്ന് അവന്‍ അറിയുന്നില്ല.(സാദുല്‍ മആദ്)

عَنْ أَنَسٍ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ : إِذَا أَرَادَ اللَّهُ بِعَبْدِهِ الْخَيْرَ عَجَّلَ لَهُ الْعُقُوبَةَ فِي الدُّنْيَا وَإِذَا أَرَادَ اللَّهُ بِعَبْدِهِ الشَّرَّ أَمْسَكَ عَنْهُ بِذَنْبِهِ حَتَّى يُوَفَّى بِهِ يَوْمَ الْقِيَامَةِ ‏

അനസില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: അല്ലാഹു തന്റെ ദാസന് നന്‍മ ഉദ്ദേശിച്ചാല്‍ അയാള്‍ക്കുള്ള ശിക്ഷ ദുന്‍യാവില്‍ പെട്ടെന്ന് നല്‍കും. അവന്‍ തന്റെ ദാസന് തിന്‍മ ഉദ്ദേശിച്ചാല്‍ അയാളുടെ പാപത്തിന്റെ ശിക്ഷയെ (ദുന്‍യാവില്‍ വെച്ച്) തടയുകയും അന്ത്യനാളില്‍ പൂ൪ണ്ണമായി നല്‍കുകയും ചെയ്യും. (തി൪മിദി:2396)

7. തിന്‍മയുടെ പ്രതിഫലനം സത്യവിശ്വാസി തിരിച്ചറിയും

ഭൂമി വിശാലമായിരുന്നിട്ടും അത് ഇടുങ്ങിയതായും അത് അപരിചിതമായും കഅ്ബ് ബ്നു മാലിക്(റ) വിന് തോന്നി. അത് തിന്‍മയില്‍ നിന്നും തൌബ ചെയ്ത് മടങ്ങുവാന്‍ സത്യവിശ്വാസികളെ പ്രേരിപ്പിക്കും.

8. തെറ്റിലേക്ക് പ്രേരിപ്പിക്കുന്നതിനെ വേഗം ഒഴിവാക്കണം

ഗസ്സാനിലെ രാജാവിന്റെ ഒരു എഴുത്ത്‌ ലഭിച്ച അവസരത്തില്‍ ഇതും ഒരു പരീക്ഷണം തന്നെയെന്ന്‌ കഅ്ബ് ബ്നു മാലിക്(റ) ആ എഴുത്ത്‌ അടുപ്പിലേക്കിട്ടു. അതെ, തെറ്റിലേക്ക് പ്രേരിപ്പിക്കുന്നതിനെ അദ്ദേഹം വേഗം ഒഴിവാക്കി. അദ്ദേഹം നിഫാഖിലല്ലെന്നും ഇത് തെളിയിക്കുന്നു.

വ്യഭിചാരത്തിലേക്ക് ക്ഷണിച്ച സ്ത്രീയില്‍ നിന്ന് രക്ഷപ്പെടുവാന്‍ വേണ്ടി യൂസുഫ് നബി(അ) വാതില്‍ക്കലേക്ക് ഓടിയതായി വിശുദ്ധ ഖു൪ആന്‍ പറയുന്നുണ്ട്. തെറ്റിലേക്ക് പ്രേരിപ്പിക്കുന്നതിനെ വേഗം ഒഴിവാക്കണമെന്നതിന് ഇതിലും തെളിവുണ്ട്.

وَٱسْتَبَقَا ٱلْبَابَ وَقَدَّتْ قَمِيصَهُۥ مِن دُبُرٍ وَأَلْفَيَا سَيِّدَهَا لَدَا ٱلْبَابِ ۚ قَالَتْ مَا جَزَآءُ مَنْ أَرَادَ بِأَهْلِكَ سُوٓءًا إِلَّآ أَن يُسْجَنَ أَوْ عَذَابٌ أَلِيمٌ

അവര്‍ രണ്ടുപേരും വാതില്‍ക്കലേക്ക് മത്സരിച്ചോടി. അവള്‍ പിന്നില്‍ നിന്ന് അവന്‍റെ കുപ്പായം (പിടിച്ചു. അത്‌) കീറി. അവര്‍ ഇരുവരും വാതില്‍ക്കല്‍ വെച്ച് അവളുടെ നാഥനെ (ഭര്‍ത്താവിനെ) കണ്ടുമുട്ടി. അവള്‍ പറഞ്ഞു: താങ്കളുടെ ഭാര്യയുടെ കാര്യത്തില്‍ ദുരുദ്ദേശം പുലര്‍ത്തിയവനുള്ള പ്രതിഫലം അവന്‍ തടവിലാക്കപ്പെടുക എന്നതോ, വേദനയേറിയ മറ്റെന്തെങ്കിലും ശിക്ഷയോ തന്നെ ആയിരിക്കണം.(ഖു൪ആന്‍:12/25)

9. തിൻമയുടെ ഗൗരവം

ഇബ്നു ഹജർ അസ്ഖലാനി (റഹി) പറഞ്ഞു:

وفيها عظم أمر المعصية، وقد نبه الحسن البصري على ذلك فيما أخرجه ابن أبي حاتم عنه قال: يا سبحان الله ما أكل هؤلاء الثلاثة مالا حراما ولا سفكوا دما حراما ولا أفسدوا في الأرض، أصابهم ما سمعتم وضاقت عليهم الأرض بما رحبت، فكيف بمن يواقع الفواحش والكبائر؟

തെറ്റിന്റെ ഗൗരവം ഈ സംഭവത്തിലുണ്ട്. ഹസനുൽ ബസരി (റ) പറഞ്ഞു: അവർ ഒരു നിഷിദ്ധവും ഭക്ഷിച്ചിട്ടില്ല. അന്യായമായി രക്തം ചിന്തിയിട്ടില്ല! ഭൂമിയിൽ കുഴപ്പങ്ങൾ ഉണ്ടാക്കിയിട്ടില്ല. എന്നിട്ടും ഭൂമി കുടുസ്സായി തോന്നു മാറ് പ്രയാസങ്ങൾ അവർക്കുണ്ടായി. അപ്പോൾ , വൻ പാപങ്ങളിലും തോന്നിവാസങ്ങളിലും ഏർപെട്ടവന്റെ അവസ്ഥ എന്താണ്?

10. പരീക്ഷണം കടുക്കും

നാല്‍പത് ദിവസം പിന്നിട്ടപ്പോള്‍ നബി ﷺ യുടെ ഒരു ദൂതന്‍ വന്ന്‌ `താന്‍ തന്റെ ഭാര്യയെ വിട്ടുനില്‍ക്കണം എന്ന്‌ കല്‍പിക്കുന്നു. പരീക്ഷണം വീണ്ടും കടുത്തേക്കാം. ഒരു ദൂതന്‍ വഴിയെങ്കിലും നബി ﷺ സംസാരിച്ചുവല്ലോ എന്ന ആശ്വാസവും അതിലുണ്ട്.

11. ശുക്റിന്റെ സുജൂദ്

തനിക്ക് അല്ലാഹു പൊറുത്തുനല്‍കിയിരിക്കുന്നുവെന്ന സന്തോഷ വാ൪ത്ത കഅബ് ബിന്‍ മാലിക് (റ) അറിഞ്ഞപ്പോള്‍ അദ്ദേഹം അല്ലാഹുവിന്‌ ശുക്റിന്റെ സുജൂദ് ചെയ്തു.

قال ابن القيم رحمه الله:وفي سجود كعب حين سمع صوت المبشر دليل ظاهر أن تلك كانت عادة الصحابة وهو سجود الشكر عند النعم المتجددة والنقم المندفعة ، وقد سجد أبو بكر الصديق لما جاءه قتل مسيلمة الكذاب ، وسجد علي لما وجد ذا الثدية مقتولا في الخوارج وسجد رسول الله صلى الله عليه وسلم حين بشره جبرائيل أنه من صلى عليه مرة صلى الله عليه بها عشرا

ഇമാം ഇബ്നുല്‍ ഖയ്യിം (റഹി) പറയുന്നു:(തനിക്ക് അല്ലാഹു പൊറുത്ത് തന്നതായി) സന്തോഷവാര്‍ത്ത അറിയിച്ചുകൊണ്ട്‌ വന്നയാളുടെ ശബ്ദം കേട്ടപാട് കഅബ് ബിന്‍ മാലിക് (റ) സുജൂദ് ചെയ്തു എന്നുള്ളത് തന്നെ, ശുക്റിന്റെ സുജൂദ് എന്നത് സ്വഹാബത്ത് സാധാരണ ചെയ്യാറുണ്ടായിരുന്ന ഒരു കാര്യമാണ് എന്ന് വളരെ വ്യക്തമാണ്. അനുഗ്രഹങ്ങള്‍ ലഭിക്കുമ്പോഴും പ്രയാസങ്ങള്‍ നീങ്ങുമ്പോഴും നിര്‍വഹിക്കുന്ന ശുക്റിന്റെ സുജൂദ് ആണത്. പ്രവാചകത്വം അവകാശപ്പെട്ട കള്ളനായ മുസൈലിമത്തിന്റെ മരണ വാര്‍ത്ത കേട്ടപ്പോള്‍ മഹാനായ അബൂ ബക്കര്‍ സ്വിദ്ദീഖ് (റ) ശുക്റിന്റെ സുജൂദ് ചെയ്തിട്ടുണ്ട്. (ഖവാരിജുകളുമായി യുദ്ധം ചെയ്ത വേളയില്‍ അവരുടെ അടയാളമായി അവരോടൊപ്പം ഉണ്ടാകുമെന്ന് നബി  ﷺ പ്രവചിച്ച കൈമുട്ടിന് മുകളിലുള്ള ഭാഗത്ത് മുല പോലെ ഇറച്ചി തൂങ്ങിയ ഹുര്‍ഖൂസ് ബിന്‍ സുഹൈര്‍ എന്ന) മനുഷ്യനെ കൊല്ലപ്പെട്ടവരുടെ കൂട്ടത്തില്‍ കണ്ടപ്പോള്‍ അലിയും (റ) ശുക്റിന്റെ സുജൂദ് ചെയ്തിട്ടുണ്ട്. അതുപോലെ തന്റെ മേല്‍ ആര് സ്വലാത്ത് ചൊല്ലുന്നുവോ അവരുടെ മേല്‍ അല്ലാഹു പത്ത് സ്വലാത്ത് ചൊല്ലും എന്ന് ജിബ്‌രീല്‍ (അ) സന്തോഷവാര്‍ത്ത അറിയിച്ചപ്പോള്‍ അല്ലാഹുവിന്റെ റസൂൽ ﷺ യും ശുക്റിന്റെ സുജൂദ് ചെയ്തിട്ടുണ്ട്. (സാദുല്‍ മആദ്)

12. ഉമ്മത്തിനോടുള്ള നബി ﷺ യുടെ ഗുണകാംക്ഷ

കഅബ് ബിന്‍ മാലിക് (റ) വിന് അല്ലാഹു പൊറുത്തുനല്‍കിയിരിക്കുന്നുവെന്ന വാ൪ത്ത അറിഞ്ഞപ്പോള്‍ നബി ﷺ യുടെ മുഖം സന്തോഷം കൊണ്ട്‌ പ്രകാശിതമായിരുന്നു. ഉമ്മത്തിനോടുള്ള നബിയുടെ ഗുണകാംക്ഷയാണ് ഇത് സൂചിപ്പിക്കുന്നത്.

قال ابن القيم رحمه الله:حتى لعل فرحه كان أعظم من فرح كعب وصاحبيه

ഇമാം ഇബ്നുല്‍ ഖയ്യിം (റഹി) പറയുന്നു: നബി ﷺ യുടെ സന്തോഷം കഅ്ബിന്റെയും അദ്ദേഹത്തിന്റെ രണ്ട് കൂട്ടുകാരുടെയും സന്തോഷത്തേക്കാള്‍ വലുതായിരിക്കാം. (സാദുല്‍ മആദ്)

13. സത്യസന്ധതയുടെ പ്രാധാന്യം

ഇബ്നു ഹജർ അസ്ഖലാനി (റഹി) പറഞ്ഞു:

وفيها عظم مقدار الصدق في القول والفعل، وتعليق سعادة الدنيا والآخرة والنجاة من شرهما به،

വാക്കിലും പ്രവൃത്തിയിലുമുള്ള സത്യസന്ധതയുടെ പ്രാധാന്യമിതിലുണ്ട്. ഇരു ലോകത്തുമുള്ള സൗഭാഗ്യവും അതിൽ രണ്ടിലുമുള്ള ശർറുകളിൽ നിന്നുള്ള രക്ഷയും സത്യസന്ധത കൊണ്ടാണ്.

മൂന്ന് സത്യവിശ്വാസികളുടെ തൌബ അല്ലാഹു സ്വീകരിച്ചിരിക്കുന്നുവന്ന് പറഞ്ഞതിനെ തുട൪ന്ന് വിശുദ്ധ ഖുർആൻ പറഞ്ഞിട്ടുള്ള കാര്യം ശ്രദ്ധേയമാണ്. അത് കാണുക:

يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ ٱتَّقُوا۟ ٱللَّهَ وَكُونُوا۟ مَعَ ٱلصَّٰدِقِينَ

സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും, സത്യവാന്‍മാരുടെ കൂട്ടത്തില്‍ ആയിരിക്കുകയും ചെയ്യുക. (ഖു൪ആന്‍:9/119)

സത്യസന്ധരെ അല്ലാഹു ഇഷ്ടപ്പെടുന്നു. ജീവിതത്തില്‍ സത്യസന്ധത പുലര്‍ത്തുകയും സത്യവാന്മാരോടൊപ്പം നിലകൊള്ളുകയും ചെയ്യുക എന്നത് സത്യവിശ്വാസിയുടെ ബാധ്യതയാണ്. ഭൗതികമായ എന്ത് നഷ്ടവും അതിന്റെ പേരില്‍ സഹിക്കാന്‍ കഴിയണം. സത്യം പുണ്യത്തിലേക്ക് നയിക്കും പുണ്യം സ്വര്‍ഗത്തിലേക്കും വഴിനടത്തും. കളവ് അധര്‍മത്തിലേക്കും അധര്‍മം നരകത്തിലേക്കുമാണ് വഴിനടത്തുക.

عَنْ عَبْدِ اللَّهِ ـ رضى الله عنه ـ عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏ “‏ إِنَّ الصِّدْقَ يَهْدِي إِلَى الْبِرِّ، وَإِنَّ الْبِرَّ يَهْدِي إِلَى الْجَنَّةِ، وَإِنَّ الرَّجُلَ لَيَصْدُقُ حَتَّى يَكُونَ صِدِّيقًا، وَإِنَّ الْكَذِبَ يَهْدِي إِلَى الْفُجُورِ، وَإِنَّ الْفُجُورَ يَهْدِي إِلَى النَّارِ، وَإِنَّ الرَّجُلَ لَيَكْذِبُ، حَتَّى يُكْتَبَ عِنْدَ اللَّهِ كَذَّابًا ‏”‏‏.‏

ഇബ്‌നുമസ്‌ഊദ്‌ (റ) വില്‍ നിവേദനം: നബി ﷺ പറഞ്ഞു: നിങ്ങള്‍ സത്യത്തെ മുറുകെ പിടിക്കുവിന്‍. കാരണം, സത്യം പുണ്യത്തിലേക്ക്‌ നയിക്കുന്നു. പുണ്യമാകട്ടെ സ്വര്‍ഗത്തിലേക്കും നയിക്കുന്നു. ഒരു മനുഷ്യന്‍ സത്യം പറഞ്ഞും, സത്യത്തെ കാത്തുസൂക്ഷിച്ചും വരുന്നതായാല്‍, അവന്‍ അല്ലാഹുവിന്റെ അടുക്കല്‍ സ്വിദ്ദീക്വ് (സത്യസന്ധന്‍) ആയി രേഖപ്പെടുത്തപ്പെടും. നിങ്ങള്‍ കളവിനെ സൂക്ഷിക്കുവിന്‍. കളവ് ദുര്‍വൃത്തിയിലേക്ക്‌ നയിക്കുന്നു. ദുര്‍വൃത്തിയാകട്ടെ, നരകത്തിലേക്കും നയിക്കുന്നു. ഒരുവന്‍ കളവ് പറഞ്ഞും, അത് കാത്തുസൂക്ഷിച്ചും വരുന്നതായാല്‍, അവന്‍ അല്ലാഹുവിന്റെ അടുക്കല്‍ കദ്ദാബ്(അസത്യവാദി) ആയി രേഖപ്പെടുത്തപ്പെടുന്നതാണ്‌. (ബുഖാരി: 6094)

പരലോക ദിവസത്തെ കുറിച്ച് അല്ലാഹു പറയുന്നു:

قَالَ ٱللَّهُ هَٰذَا يَوْمُ يَنفَعُ ٱلصَّٰدِقِينَ صِدْقُهُمْ ۚ

അല്ലാഹു പറയും: ഇത് സത്യവാന്‍മാര്‍ക്ക് തങ്ങളുടെ സത്യസന്ധത പ്രയോജനപ്പെടുന്ന ദിവസമാകുന്നു. (ഖു൪ആന്‍:5/119)

عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ:لا يَجْتَمِعُ الإِيمَانُ وَالْكُفْرُ فِي قَلْبِ امْرِئٍ وَلا يَجْتَمِعُ الْكَذِبُا وَلصِّدْقُ جَمِيعًا وَلا تَجْتَمِعُ الْخِيَانَةُ وَالأَمَانَةُ جَمِيعًا

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു:ഒരു മനുഷ്യന്റെ ഹൃദയത്തില്‍ ഈമാനും കുഫ്റും (സത്യനിഷേധവും) ഒന്നിക്കുകയില്ല, കളവും സത്യസന്ധതയും ഒന്നിക്കുകയില്ല, വഞ്ചനയും അമാനത്തും ഒന്നിക്കുകയില്ല. (അഹ്മദ്)

14. തൌബ

നിഷ്‌കളങ്കവും, പരിപൂര്‍ണവുമായ തൗബഃയുടെ നല്ലൊരു മാതൃകയാണ് ഈ സംഭവം. സ്വഹാബികള്‍ തങ്ങളുടെ പക്കല്‍ വന്നുപോയ തെറ്റുകുറ്റങ്ങളെപ്പറ്റി എത്രത്തോളം മനംനൊന്തിരുന്നുവെന്നും അവരുടെ സത്യസന്ധത എത്രമാത്രം ദൃഢതരമായിരുന്നുവെന്നും അല്ലാഹുവിങ്കല്‍ നിന്നുള്ള പാപമോചനവും കാരുണ്യവും ലഭിക്കുന്നതിനു വേണ്ടി അവര്‍ എത്രത്തോളം ത്യാഗവും കഷ്‌ടനഷ്‌ടവും അനുഭവിക്കുവാന്‍ തയ്യാറായിരുന്നുവെന്നും ഇതില്‍ നിന്നും വ്യക്തമാണ്. നമ്മുടെ ജീവിത്തിൽ സംഭവിക്കുന്ന പാകപ്പിഴകൾക്കും ഇതേപോലെ ആത്മാർത്ഥമായി തൗബ ചെയ്തു മടങ്ങുവാൻ കഴിയണം.

يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ تُوبُوٓا۟ إِلَى ٱللَّهِ تَوْبَةً نَّصُوحًا عَسَىٰ رَبُّكُمْ أَن يُكَفِّرَ عَنكُمْ سَيِّـَٔاتِكُمْ وَيُدْخِلَكُمْ جَنَّٰتٍ تَجْرِى مِن تَحْتِهَا ٱلْأَنْهَٰرُ

സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിങ്കലേക്ക് നിഷ്കളങ്കമായ പശ്ചാത്താപം കൈക്കൊണ്ട് മടങ്ങുക. നിങ്ങളുടെ രക്ഷിതാവ് നിങ്ങളുടെ പാപങ്ങള്‍ മായ്ച്ചുകളയുകയും താഴ്ഭാഗത്തു കൂടി അരുവികള്‍ ഒഴുകുന്ന സ്വര്‍ഗത്തോപ്പുകളില്‍ നിങ്ങളെ പ്രവേശിപ്പിക്കുകയും ചെയ്തേക്കാം.   (ഖു൪ആന്‍:66/8)

عَنِ ابْنَ عُمَرَ قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم: يَا أَيُّهَا النَّاسُ تُوبُوا إِلَى اللَّهِ فَإِنِّي أَتُوبُ فِي الْيَوْمِ إِلَيْهِ مِائَةَ مَرَّةٍ

അഗർറ് ബ് നു യസാറിൽ(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: അല്ലയോ ജനങ്ങളേ, നിങ്ങൾ അല്ലാഹുവിങ്കലേക്ക്‌ പശ്ചാത്തപിക്കുകയും പാപമോചനം തേടുകയും ചെയ്യുക. നിശ്ചയം ഞാൻ ദിനം പ്രതി നൂറു പ്രാവശ്യം പശ്ചാത്തപിക്കുന്നു. (മുസ്‌ലിം: 2702)

Leave a Reply

Your email address will not be published.

Similar Posts