വ്യഭിചാരം അരുത്

THADHKIRAH

അല്ലാഹുവാണ് മനുഷ്യനെ സൃഷ്ടിച്ചത്. ധാർമ്മികതയുടെ വിഷയത്തിൽ മനുഷ്യ ശരീരത്തിലെ ഓരോ അവയവങ്ങളും എങ്ങനെ പ്രവർത്തിപ്പിക്കണമെന്ന് അല്ലാഹു പ്രവാചകൻമാരിലൂടെ മനുഷ്യരെ പഠിപ്പിച്ചിട്ടുണ്ട്. മനുഷ്യ ശരീരത്തിലെ ഒരു പ്രധാനപ്പെട്ട അവയവമാണ് ലൈംഗികാവയം.

അടിസ്ഥാനപരമായി ലൈംഗീകാവയവം സംരക്ഷിക്കപ്പെടണം, അല്ലാഹു അനുവദിച്ചതില്ലാതെ അത് ഉപയോഗിക്കാൻ പാടില്ല എന്നതാണ് ഇസ്ലാമിലെ നിയമം.

وَٱلَّذِينَ هُمْ لِفُرُوجِهِمْ حَٰفِظُونَ ‎﴿٥﴾‏
إِلَّا عَلَىٰٓ أَزْوَٰجِهِمْ أَوْ مَا مَلَكَتْ أَيْمَٰنُهُمْ فَإِنَّهُمْ غَيْرُ مَلُومِينَ ‎﴿٦﴾‏
فَمَنِ ٱبْتَغَىٰ وَرَآءَ ذَٰلِكَ فَأُو۟لَٰٓئِكَ هُمُ ٱلْعَادُونَ ‎﴿٧﴾

തങ്ങളുടെ ഗുഹ്യാവയവങ്ങളെ കാത്തുസൂക്ഷിക്കുന്നവരുമത്രെ അവര്‍.
തങ്ങളുടെ ഭാര്യമാരുമായോ, തങ്ങളുടെ അധീനത്തിലുള്ള അടിമസ്ത്രീകളുമായോ ഉള്ള ബന്ധം ഒഴികെ. അപ്പോള്‍ അവര്‍ ആക്ഷേപാര്‍ഹരല്ല.
എന്നാല്‍ അതിന്നപ്പുറം ആരെങ്കിലും ആഗ്രഹിക്കുന്ന പക്ഷം അവര്‍ തന്നെയാണ് അതിക്രമകാരികള്‍.  (ഖു൪ആന്‍ : 23/5-7)

സ്വന്തം ഭാര്യമാരുടെ അടുക്കലോ, മതത്തില്‍ അനുവദിക്കപ്പെട്ടപ്രകാരം സ്വീകരിച്ചിട്ടുള്ള അടിമകളുടെ അടുക്കലോ മാത്രമേ ലൈംഗികമായ ഇടപാടുകൾ പാടുള്ളൂ എന്നാണ് ഈ വചനം വ്യക്തമാക്കുന്നത്. ഇന്ന് അടിമ സമ്പ്രദായം ലോകത്ത് നിലവിലില്ല. ഇസ്ലാം അത് ഘട്ടംഘട്ടമായി നിർത്തലാക്കി. ചുരുക്കത്തിൽ സ്വന്തം ഇണകളില്ലാതെ ലൈംഗികാവയവം ഉപയോഗിക്കാൻ പാടില്ല എന്നതാണ് ഇസ്ലാമിലെ നിയമം.

സ്വന്തം ഇണകളില്ലാതെ നടത്തുന്ന ലൈംഗിക ഇടപാടുകൾക്കാണ് ഇസ്ലാം വ്യഭിചാരം എന്ന് വിളിക്കുന്നത്. ഇസ്ലാം വിരോധിച്ച വൻപാപങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് വ്യഭിചാരം.

വൻപാപങ്ങളിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നതാണ് ശിർക്ക് (അല്ലാഹുവിൽ പങ്ക് ചേർക്കൽ). ശിർക്കിന്റെ കൂടെയും കൊലപാതകത്തിന്റെ കൂടെയുമായി വിശുദ്ധ ഖുർആൻ വ്യഭിചാരത്തെ പറയുന്നത് കാണുക:

وَٱلَّذِينَ لَا يَدْعُونَ مَعَ ٱللَّهِ إِلَٰهًا ءَاخَرَ وَلَا يَقْتُلُونَ ٱلنَّفْسَ ٱلَّتِى حَرَّمَ ٱللَّهُ إِلَّا بِٱلْحَقِّ وَلَا يَزْنُونَ ۚ وَمَن يَفْعَلْ ذَٰلِكَ يَلْقَ أَثَامًا ‎﴿٦٨﴾
‏ يُضَٰعَفْ لَهُ ٱلْعَذَابُ يَوْمَ ٱلْقِيَٰمَةِ وَيَخْلُدْ فِيهِۦ مُهَانًا ‎﴿٦٩﴾

അല്ലാഹുവോടൊപ്പം വേറെയൊരു ആരാധ്യനോടും വിളിച്ചു പ്രാര്‍ത്ഥിക്കാത്തവരും, അല്ലാഹു പവിത്രമാക്കി വെച്ചിട്ടുള്ള ജീവനെ ന്യായമായ കാരണത്താലല്ലാതെ ഹനിച്ചു കളയാത്തവരും, വ്യഭിചരിക്കാത്തവരുമാകുന്നു അവര്‍. ആ കാര്യങ്ങള്‍ വല്ലവനും ചെയ്യുന്ന പക്ഷം അവന്‍ പാപഫലം കണ്ടെത്തുക തന്നെ ചെയ്യും.ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ അവന്നു ശിക്ഷ ഇരട്ടിയാക്കപ്പെടുകയും, നിന്ദ്യനായിക്കൊണ്ട് അവന്‍ അതില്‍ എന്നെന്നും കഴിച്ചുകൂട്ടുകയും ചെയ്യും.   (ഖു൪ആന്‍ :25/ 68-69)

عَنْ عَبْدِ اللَّهِ، قَالَ قُلْتُ يَا رَسُولَ اللَّهِ أَىُّ الذَّنْبِ أَعْظَمُ قَالَ ‏”‏ أَنْ تَجْعَلَ لِلَّهِ نِدًّا وَهْوَ خَلَقَكَ ‏”‏‏.‏ ثُمَّ قَالَ أَىُّ قَالَ ‏”‏ أَنْ تَقْتُلَ وَلَدَكَ خَشْيَةَ أَنْ يَأْكُلَ مَعَكَ ‏”‏‏.‏ قَالَ ثُمَّ أَىُّ قَالَ ‏”‏ أَنْ تُزَانِيَ حَلِيلَةَ جَارِكَ ‏”‏‏.‏ وَأَنْزَلَ اللَّهُ تَصْدِيقَ قَوْلِ النَّبِيِّ صلى الله عليه وسلم ‏{‏وَالَّذِينَ لاَ يَدْعُونَ مَعَ اللَّهِ إِلَهًا آخَرَ‏}

ഇബ്നുമസ്ഊദ് (റ) പറയുന്നു: ഞാന്‍ ചോദിച്ചു: ‘അല്ലാഹുവിന്റെ റസൂലേ, പാപത്തില്‍വെച്ച് ഏറ്റവും വമ്പിച്ചത് ഏതാണ്?’ അവിടുന്ന് പറഞ്ഞു: ‘നിന്നെ സൃഷ്ടിച്ചത് അല്ലാഹുവാണ്, എന്നിരിക്കെ, നീ അവന് സമനെവെച്ച് പ്രാര്‍ത്ഥിക്കലാണ്.’ ഞാന്‍ ചോദിച്ചു: ‘പിന്നെ ഏതാണ്?’ അവിടുന്ന് പറഞ്ഞു: ‘നിന്റെ സന്താനം നിന്റെ ഒന്നിച്ച് ഭക്ഷണം കഴിക്കുമെന്ന് പേടിച്ച് നീ അതിനെ കൊലപ്പെടുത്തുന്നതാണ്’ ഞാന്‍ ചോദിച്ചു: ‘പിന്നെ ഏതാണ്?’ നബി ﷺ പറഞ്ഞു: ‘നീ നിന്റെ അയല്‍ക്കാരന്റെ ഭാര്യയെ വ്യഭിചാരം ചെയ്യലാണ്.’ അനന്തരം ഇപ്പറഞ്ഞതിന്റെ സത്യവല്‍ക്കരണമായിക്കൊണ്ട് وَالَّذِينَ لَا يَدْعُونَ എന്നു തുടങ്ങുന്ന ആയത്ത് അവതരിച്ചു. (ബുഖാരി:6001)

റഹ്’മാനായ റബ്ബിന്റെ അടിമകള്‍ക്കുള്ള ഗുണങ്ങളാണ് അല്ലാഹു മേൽ വചനത്തിൽ വിശദീകരിക്കുന്നത്. ശിർക്ക്, കൊലപാതകം, വ്യഭിചാരം ചെയ്യാത്തവരാണ് റഹ്’മാനായ റബ്ബിന്റെ യഥാർത്ഥ അടിമകള്‍.

ശിര്‍ക്കും, കൊലയും കഴിച്ചാല്‍ പിന്നെ, ഇസ്‌ലാമിന്റെ ദൃഷ്ടിയില്‍ ഏറ്റവും ഭയങ്കരമായ പാപം വ്യഭിചാരമാകുന്നുവെന്നത് അറിയപ്പെട്ട കാര്യമാണ്.

രണ്ട് ശഹാദത്തുകൾ അംഗീകരിച്ച്, ചൊല്ലി, പ്രഖ്യാപിച്ച് ഇസ്ലാമിൽ പ്രവേശിച്ച ഏതൊരാൾക്കും വ്യഭിചാരം നിഷിദ്ധമാണ്.

يَٰٓأَيُّهَا ٱلنَّبِىُّ إِذَا جَآءَكَ ٱلْمُؤْمِنَٰتُ يُبَايِعْنَكَ عَلَىٰٓ أَن لَّا يُشْرِكْنَ بِٱللَّهِ شَيْـًٔا وَلَا يَسْرِقْنَ وَلَا يَزْنِينَ وَلَا يَقْتُلْنَ أَوْلَٰدَهُنَّ وَلَا يَأْتِينَ بِبُهْتَٰنٍ يَفْتَرِينَهُۥ بَيْنَ أَيْدِيهِنَّ وَأَرْجُلِهِنَّ وَلَا يَعْصِينَكَ فِى مَعْرُوفٍ ۙ فَبَايِعْهُنَّ وَٱسْتَغْفِرْ لَهُنَّ ٱللَّهَ ۖ إِنَّ ٱللَّهَ غَفُورٌ رَّحِيمٌ

ഓ; നബീ, അല്ലാഹുവോട് യാതൊന്നിനെയും പങ്കുചേര്‍ക്കുകയില്ലെന്നും, മോഷ്ടിക്കുകയില്ലെന്നും, വ്യഭിചരിക്കുകയില്ലെന്നും, തങ്ങളുടെ മക്കളെ കൊന്നുകളയുകയില്ലെന്നും, തങ്ങളുടെ കൈകാലുകള്‍ക്കിടയില്‍ വ്യാജവാദം കെട്ടിച്ചമച്ചു കൊണ്ടുവരികയില്ലെന്നും, യാതൊരു നല്ലകാര്യത്തിലും നിന്നോട് അനുസരണക്കേട് കാണിക്കുകയില്ലെന്നും നിന്നോട് പ്രതിജ്ഞ ചെയ്തുകൊണ്ട് സത്യവിശ്വാസിനികള്‍ നിന്‍റെ അടുത്ത് വന്നാല്‍ നീ അവരുടെ പ്രതിജ്ഞ സ്വീകരിക്കുകയും, അവര്‍ക്കു വേണ്ടി പാപമോചനം തേടുകയും ചെയ്യുക. തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.   (ഖു൪ആന്‍ :60/12)

നബിയുടെ അടുക്കൽ ഇസ്ലാം സ്വീകരിക്കാനെത്തിയവരോടുള്ള ബൈഅത്തിനെ കുറിച്ചാണ് ആയത്തിൽ പരാമർശിക്കുന്നതെങ്കിലും മുഴുവൻ മുഴുവൻ മുസ്ലിംകളോടുമുള്ള ബൈഅത്താണത്.

ഈമാനിനെ കളങ്കപ്പെടുത്തുന്ന, വ്യഭിചാരത്തെ പോലെ മറ്റൊരു കാര്യവുമില്ല. ഈമാനും വ്യഭിചാരവും ഒരാളിൽ ഒരിക്കലും ഒന്നിക്കുകയില്ല. ഒരാൾ വ്യഭിചരിക്കുമ്പോൾ അയാളിൽ നിന്നും ഈമാൻ നഷ്ടപ്പെടുന്നു.

عَنْ أَبِي هُرَيْرَةَ، أَنَّ النَّبِيَّ صلى الله عليه وسلم قَالَ ‏:‏ لاَ يَزْنِي الزَّانِي حِينَ يَزْنِي وَهُوَ مُؤْمِنٌ وَلاَ يَسْرِقُ حِينَ يَسْرِقُ وَهُوَ مُؤْمِنٌ وَلاَ يَشْرَبُ الْخَمْرَ حِينَ يَشْرَبُهَا وَهُوَ مُؤْمِنٌ

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഒരാള്‍ വ്യഭിചരിക്കുന്നില്ല, അയാള്‍ വ്യഭിചരിക്കുന്ന അവസരത്തില്‍ മുഅ്മിനായിക്കൊണ്ട്, ഒരാള്‍ മോഷ്ടിക്കുന്നില്ല, അയാള്‍ മോഷ്ടിക്കുന്ന അവസരത്തില്‍ മുഅ്മിനായിക്കൊണ്ട്, ഒരാള്‍ മദ്യപിക്കുന്നില്ല, അയാള്‍ മദ്യപിക്കുന്ന അവസരത്തില്‍ മുഅ്മിനായിക്കൊണ്ട്. (മുസ്ലിം:57)

عَنْ أَبِي هُرَيْرَةَ، أَنَّ النَّبِيَّ صلى الله عليه وسلم قَالَ ‏:‏‏ إِذَا زَنَى الرَّجُلُ خَرَجَ مِنْهُ الإِيمَانُ كَانَ عَلَيْهِ كَالظُّلَّةِ فَإِذَا انْقَطَعَ رَجَعَ إِلَيْهِ الإِيمَانُ ‏

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു:(ഈമാനുള്ള) ഒരാള്‍ വ്യഭിചരിക്കുമ്പോള്‍ അയാളില്‍ നിന്നും ഈമാന്‍ പുറത്ത് പോയി അയാളുടെ തലയുടെ മുകളില്‍ ഒരു കുട പോലെ ഉയ൪ന്ന് നില്‍ക്കും. അയാള്‍(വ്യഭിചാരത്തില്‍ നിന്ന്) മടങ്ങുമ്പോള്‍ അയാളുടെ ഈമാന്‍ തിരികെ വരും. (അബൂദാവൂദ് : 4690 – സ്വഹീഹ് അല്‍ബാനി)

ഗ്രഹണ നമസ്കാരത്തിന്റെ ഖുത്വുബയില്‍ നബി ﷺ വ്യഭിചാരത്തെ കുറിച്ച് താക്കീത് ചെയ്തതും ഇതിലേക്ക് സൂചന നൽകുന്നു.

عَنْ عَائِشَةَ، عَنِ النَّبِيِّ صلى الله عليه وسلم قَالَ :‏ ‏”‏ ‏إِنَّ الشَّمْسَ وَالْقَمَرَ آيَتَانِ مِنْ آيَاتِ اللَّهِ، لاَ يَنْخَسِفَانِ لِمَوْتِ أَحَدٍ وَلاَ لِحَيَاتِهِ، فَإِذَا رَأَيْتُمْ ذَلِكَ فَادْعُوا اللَّهَ وَكَبِّرُوا، وَصَلُّوا وَتَصَدَّقُوا ‏”‏‏.‏ ثُمَّ قَالَ ‏”‏ يَا أُمَّةَ مُحَمَّدٍ، وَاللَّهِ مَا مِنْ أَحَدٍ أَغْيَرُ مِنَ اللَّهِ أَنْ يَزْنِيَ عَبْدُهُ أَوْ تَزْنِيَ أَمَتُهُ، يَا أُمَّةَ مُحَمَّدٍ، وَاللَّهِ لَوْ تَعْلَمُونَ مَا أَعْلَمُ لَضَحِكْتُمْ قَلِيلاً وَلَبَكَيْتُمْ كَثِيرًا ‏”‏‏.‏

ആയിശ(റ) വിൽ നിന്ന് നിവേദനം:നബി ﷺ പറഞ്ഞു: “നിശ്ചയം സൂര്യനും ചന്ദ്രനും അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ട രണ്ട് ദൃഷ്ടാന്തങ്ങളാണ്. ആരെങ്കിലും മരിക്കുകയോ ജനിക്കുകയോ ചെയ്ത കാരണംകൊണ്ട് അവ രണ്ടിനേയും ഗ്രഹണം ബാധിക്കുകയില്ല. അവക്ക് ഗ്രഹണം ബാധിച്ചത് കണ്ടാല്‍ നിങ്ങള്‍ അല്ലാഹുവിനോട് പ്രാ൪ത്ഥിക്കുകയും അവനെ മഹത്വപ്പെടുത്തുകയും നമസ്കരിക്കുകയും ധാനധ൪മ്മങ്ങള്‍ ചെയ്യുകയും ചെയ്തുകൊള്ളുവിന്‍”. ശേഷം അവിടുന്ന് പറഞ്ഞു: “ഹേ, മുഹമ്മദ് നബിയുടെ സമൂഹമേ, അല്ലാഹുതന്നെ സത്യം, അല്ലാഹുവിന്റെ അടിമയായ ഒരു പുരുഷനോ സ്ത്രീയോ വ്യഭിചരിക്കുന്നതിനേക്കാൾ അല്ലാഹുവിന് രോഷമുണ്ടാകുന്ന മറ്റൊരു കാര്യവുമില്ല. ഹേ, മുഹമ്മദ് നബിയുടെ സമൂഹമേ, അല്ലാഹുതന്നെ സത്യം, ഞാന്‍ അറിഞ്ഞത് നിങ്ങള്‍ അറിഞ്ഞിരുന്നുവെങ്കില്‍ നിങ്ങള്‍ വളരെ കുറച്ചുമാത്രം ചിരിക്കുകയും ധാരാളമായി കരയുകയും ചെയ്യുമായിരുന്നു”. (ബുഖാരി:1044)

ഗ്രഹണം സൂര്യന്റെയോ ചന്ദ്രന്റെയോ പ്രകാശത്തെ ഇല്ലാതാക്കുന്നതുപോലെ വ്യഭിചാരം ഈമാനിമ്റെ പ്രകാശത്തെ ഇല്ലാതാക്കുമെന്ന് പണ്ഢിതൻമാർ വിശദീകരിച്ചിട്ടുണ്ട്.

അല്ലാഹുവിന്റെ കോപം വരുത്തി വെക്കുന്ന പ്രവൃത്തിയാണ് വ്യഭിചാരം.

عَنْ عَبْدِ اللَّهِ، عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏ “‏لاَ أَحَدَ أَغْيَرُ مِنَ اللَّهِ، فَلِذَلِكَ حَرَّمَ الْفَوَاحِشَ مَا ظَهَرَ مِنْهَا وَمَا بَطَنَ،

അബ്ദില്ലയിൽ (റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: (മനുഷ്യൻ ധാർമ്മിക വിഷയങ്ങൾ തെറ്റിക്കുമ്പോൾ ) അല്ലാഹുവിനേക്കാൾ രോഷമുള്ള ആരുമില്ല, അതുകൊണ്ടാണ് അല്ലാഹു പ്രത്യക്,വും പരോക്ഷവുമായ എല്ലാ നീചവൃത്തികളും അല്ലാഹു നിഷിദ്ധമാക്കിയത്. (ബുഖാരി:4637)

അല്ലാഹുവിന്റെ ശിക്ഷ ഭൂമിയിലേക്ക് ഇറങ്ങുന്നതിന് കാരണമായ മഹാപാഹമാണ് വ്യഭിചാരം.

عَنْ أَبِي سَلَمَةَ، أَنَّهُ سَمِعَ أَبَا هُرَيْرَةَ ـ رضى الله عنه ـ عَنِ النَّبِيِّ صلى الله عليه وسلم أَنَّهُ قَالَ ‏:‏ إِنَّ اللَّهَ يَغَارُ وَغَيْرَةُ اللَّهِ أَنْ يَأْتِيَ الْمُؤْمِنُ مَا حَرَّمَ اللَّهُ

അബൂഹുറൈറയില്‍ (റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: അല്ലാഹുവും അഭിമാനരോഷം കൊള്ളും.അല്ലാഹു നിഷിദ്ധമാക്കിയത് അവനില്‍ വിശ്വസിക്കുന്ന ഒരാള്‍ പ്രവ൪ത്തിക്കുമ്പോഴാണ് അവനില്‍ അഭിമാനരോഷം ഉണ്ടാകുക. (ബുഖാരി:5223)

عن ابن عبَّاس رضي الله عنهما عن النَّبيِّ صلَّى الله عليْه وسلَّم أنَّه قال: إذا ظهر الزِّنا والرِّبا في قريةٍ، فقد أحلُّوا بأنفُسِهم عذاب الله

ഇബ്നുഅബ്ബാസില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു : വ്യഭിചാരവും പലിശയും പ്രകടമായ സമൂഹത്തില്‍ അല്ലാഹുവിന്റെ ശിക്ഷ ഇറങ്ങും. (ഹാകിം)

عَنْ عَبْدِ اللَّهِ بْنِ عُمَرَ، قَالَ أَقْبَلَ عَلَيْنَا رَسُولُ اللَّهِ ـ صلى الله عليه وسلم ـ فَقَالَ ‏ “‏ يَا مَعْشَرَ الْمُهَاجِرِينَ خَمْسٌ إِذَا ابْتُلِيتُمْ بِهِنَّ وَأَعُوذُ بِاللَّهِ أَنْ تُدْرِكُوهُنَّ لَمْ تَظْهَرِ الْفَاحِشَةُ فِي قَوْمٍ قَطُّ حَتَّى يُعْلِنُوا بِهَا إِلاَّ فَشَا فِيهِمُ الطَّاعُونُ وَالأَوْجَاعُ الَّتِي لَمْ تَكُنْ مَضَتْ فِي أَسْلاَفِهِمُ الَّذِينَ مَضَوْا

അബ്ദില്ലാഹിബ്നു ഉമറില്‍(റ) നിന്ന് നിവേദനം: അദ്ധേഹം പറഞ്ഞു:നബി ﷺ ഞങ്ങളിലേക്ക് തിരിഞ്ഞിരുന്നിട്ട് പറഞ്ഞു: മുഹാജിറുകളുടെ സമൂഹമേ, അഞ്ച് കാര്യങ്ങള്‍ അവ കൊണ്ട് നിങ്ങള്‍ പരീക്ഷിക്കപ്പെട്ടാല്‍, നിങ്ങള്‍ അവ അനുഭവിക്കുന്നതില്‍ നിന്ന് ഞാന്‍ അല്ലാഹുവിനോട് കാവല്‍ ചോദിക്കുന്നു. മ്ളേച്ഛത ഒരു ജനതയിൽ പരസ്യമായ രീതിയില്‍ വെളിവായാല്‍ അവരുടെ പൂ൪വ്വിക൪ക്ക് ബാധിച്ചിട്ടില്ലാത്ത പക൪ച്ച വ്യാധികള്‍ അവരില്‍ വ്യാപിക്കുന്നതാണ്.   (ഇബ്നുമാജ:4019 – അല്‍ബാനി ഹസനെന്ന് വിശേഷിപ്പിച്ചു)

قال عبد الله بن مسعود رضي الله عنه: إذا ظهر الزنا والربا في قرية أذن الله بهلاكها.

അബ്ദുല്ലാഹിബ്നു മസ്ഊദ് (റ) പറഞ്ഞു: വ്യഭിചാരവും, പലിശയും ഒരു നാട്ടിൽ (വർദ്ധിച്ച് )പരസ്യമായാൽ ആ നാടിനെ നശിപ്പിക്കാൻ അല്ലാഹു വിന്റെ അനുമതി ഉണ്ടാകുന്നതാണ്. (അബൂയഅ്ലാ : 4981)

قال كعب الأحبار رضي اللّٰه عنه :إِذَا رَأَيْتَ الْوَبَاءَ قَدْ فَشَا فَاعْلَمْ أََنَّ الزِّنَا قَدْ فَ

ക’അബുൽ അഹ്ബാർ (റ)പറഞ്ഞു: പകർച്ചാവ്യാധികൾ പടർന്നു പിടിക്കുന്നത് നീ കണ്ടാൽ വ്യഭിചാരം വ്യാപിച്ചിട്ടുണ്ടെന്ന് നീ മനസ്സിലാക്കുക. (ഹിൽയത്തുൽ ഔലിയാ: 5/375)

വ്യഭിചാരികള്‍ മരണാനന്തരം ഖബ്റിൽ അനുഭവിക്കാനിരിക്കുന്ന ഭയാനകമായ ശിക്ഷ നബി ﷺ അറിയിച്ചിട്ടുണ്ട്.

حَدَّثَنَا سَمُرَةُ بْنُ جُنْدَبٍ ـ رضى الله عنه ـ قَالَ كَانَ رَسُولُ اللَّهِ صلى الله عليه وسلم مِمَّا يُكْثِرُ أَنْ يَقُولَ لأَصْحَابِهِ ‏”‏ هَلْ رَأَى أَحَدٌ مِنْكُمْ مِنْ رُؤْيَا ‏”‏‏.‏ قَالَ فَيَقُصُّ عَلَيْهِ مَنْ شَاءَ اللَّهُ أَنْ يَقُصَّ، وَإِنَّهُ قَالَ ذَاتَ غَدَاةٍ ‏”‏ إِنَّهُ أَتَانِي اللَّيْلَةَ آتِيَانِ، وَإِنَّهُمَا ابْتَعَثَانِي، وَإِنَّهُمَا قَالاَ لِي انْطَلِقْ‏.‏ وَإِنِّي انْطَلَقْتُ مَعَهُمَا …………… فَانْطَلَقْنَا فَأَتَيْنَا عَلَى مِثْلِ التَّنُّورِ ـ قَالَ فَأَحْسِبُ أَنَّهُ كَانَ يَقُولُ ـ فَإِذَا فِيهِ لَغَطٌ وَأَصْوَاتٌ ـ قَالَ ـ فَاطَّلَعْنَا فِيهِ، فَإِذَا فِيهِ رِجَالٌ وَنِسَاءٌ عُرَاةٌ، وَإِذَا هُمْ يَأْتِيهِمْ لَهَبٌ مِنْ أَسْفَلَ مِنْهُمْ، فَإِذَا أَتَاهُمْ ذَلِكَ اللَّهَبُ ضَوْضَوْا ـ قَالَ ـ قُلْتُ لَهُمَا مَا هَؤُلاَءِ قَالَ قَالاَ لِي انْطَلِقِ انْطَلِقْ‏.‏…..

സമുറയില്‍(റ) നിന്ന് നിവേദനം : നബി ﷺ മിക്ക സന്ദ൪ഭങ്ങളിലും തന്റെ അനുചരന്‍മാരോട് ഇപ്രകാരം ചോദിക്കുമായിരുന്നു: നിങ്ങള്‍ ആരെങ്കിലും വല്ല സ്വപ്നവും കണ്ടിട്ടുണ്ടോ? അങ്ങനെ ചിലരൊക്കെ കണ്ട സ്വപ്നങ്ങള്‍ വിവരിക്കുമായിരുന്നു. ഒരു ദിവസം രാവിലെ നബി ﷺ ഞങ്ങളോട് പറഞ്ഞു: ഇന്നലെ രാത്രി രണ്ടാളുകള്‍ എന്റെ അടുക്കല്‍ വന്നിട്ട് ഞാന്‍ അവരോടൊപ്പം യാത്ര ചെയ്യണമെന്നാവശ്യപ്പെട്ടു. അങ്ങനെ ഞാന്‍ അവരുടെ കൂടെ യാത്ര പുറപ്പെട്ടു……….. അങ്ങനെ ഞങ്ങള്‍ യാത്ര തുട൪ന്നു. പിന്നീട് ഞങ്ങള്‍ അടുപ്പ് പോലുളള ഒരു ഗുഹയില്‍ ചെന്നെത്തി. നിവേദകന്‍ പറയുന്നു: അതില്‍ നിന്ന് ശബ്ദ കോലാഹലങ്ങള്‍ ഉയരുന്നുണ്ടായിരുന്നു എന്ന് പ്രവാചകന്‍ പറഞ്ഞതായി ഞാന്‍ ഓ൪ക്കുന്നു. ഞങ്ങള്‍ അതിലേക്ക് എത്തി നോക്കിയപ്പോള്‍ നഗ്നരായ കുറെ സ്ത്രീ പുരുഷന്‍മാരെ കാണുകയുണ്ടായി. അവരുടെ താഴ്ഭാഗത്ത് നിന്നും തീ ജ്വാലകള്‍ ഉയരുന്നുണ്ടായിരുന്നു. ആ തീ ജ്വാലകള്‍ തങ്ങളെ ബാധിക്കുമ്പോള്‍ അവ൪ അലറുന്നുണ്ടായിരുന്നു. ഞാന്‍ പറഞ്ഞു: ആരാണിവ൪ ? അവ൪ എന്നോട് പറഞ്ഞു: മുന്നോട്ട് ഗമിക്കൂ …..

മേൽ ശിക്ഷക്ക് പാത്രമായിട്ടുള്ളർ വ്യഭിചാരികളായിരുന്നു.

وَأَمَّا الرِّجَالُ وَالنِّسَاءُ الْعُرَاةُ الَّذِينَ فِي مِثْلِ بِنَاءِ التَّنُّورِ فَإِنَّهُمُ الزُّنَاةُ وَالزَّوَانِي‏

അടുപ്പ് പോലുള്ള ഗുഹയില്‍ കണ്ട നഗ്നരായ സ്ത്രീ പുരുഷന്‍മാ൪ വ്യഭിചാരികളും വ്യഭിചാരിണികളുമാണ്. (ബുഖാരി:7047)

വ്യഭിചരിക്കുന്നവർക്ക് പരലോകത്ത് ലഭിക്കാനിരിക്കുന്നതോ നരകമാണ്. ദുൻയാവിൽ അവർ പ്രവർത്തിച്ചിരുന്ന സൽകർമ്മങ്ങങ്ങൾ പോലം ഈ തിൻമ കാരണത്താൽ നിഷ്ഫലമാകും. മാത്രമല്ല, ഇസ്ലാമിക രാജ്യത്തിലാണെങ്കിൽ അവർക്ക് നിന്ദ്യമായ ശിക്ഷയുമുണ്ട്. അതാകട്ടെ വ്യഭിചാരത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു.

عَنْ ثَوْبَانَ، عَنِ النَّبِيِّ ـ صلى الله عليه وسلم ـ أَنَّهُ قَالَ ‏:‏ ‏”‏ لأَعْلَمَنَّ أَقْوَامًا مِنْ أُمَّتِي يَأْتُونَ يَوْمَ الْقِيَامَةِ بِحَسَنَاتٍ أَمْثَالِ جِبَالِ تِهَامَةَ بِيضًا فَيَجْعَلُهَا اللَّهُ عَزَّ وَجَلَّ هَبَاءً مَنْثُورًا ‏”‏ ‏.‏ قَالَ ثَوْبَانُ ‏:‏ يَا رَسُولَ اللَّهِ صِفْهُمْ لَنَا جَلِّهِمْ لَنَا أَنْ لاَ نَكُونَ مِنْهُمْ وَنَحْنُ لاَ نَعْلَمُ ‏.‏ قَالَ ‏:‏ ‏”‏ أَمَا إِنَّهُمْ إِخْوَانُكُمْ وَمِنْ جِلْدَتِكُمْ وَيَأْخُذُونَ مِنَ اللَّيْلِ كَمَا تَأْخُذُونَ وَلَكِنَّهُمْ أَقْوَامٌ إِذَا خَلَوْا بِمَحَارِمِ اللَّهِ انْتَهَكُوهَا ‏”‏ ‏.

ഥൗബാനിൽ (റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു:എന്റെ സമുദായത്തില്‍ പെട്ട ഒരു വിഭാഗം ആളുകളെ ഞാന്‍‌ അറിയും, തീ൪ച്ച. അവ൪ അന്ത്യനാളില്‍ വെളുത്ത തിഹാമാ മലകളെപോലുള്ള നന്‍മകളുമായി വരുന്നതാണ്. അപ്പോള്‍ അല്ലാഹു ആ നന്‍മകളെ ചിതറപ്പെട്ട ധൂളികളാക്കുന്നതാണ്. ഥൌബാന്‍ പറഞ്ഞു: അല്ലാഹുവിന്റെ റസൂലേ, അവരെ ഞങ്ങള്‍ക്ക് വ൪ണ്ണിച്ചുതന്നാലും. വ്യക്തമാക്കിതന്നാലും, ഞങ്ങള്‍ അറിയാതെ അവരുടെ കൂട്ടത്തില്‍ പെട്ടുപോകാതിരിക്കാനാണ്. നബി ﷺ പറഞ്ഞു: നിശ്ചയം അവ൪ നിങ്ങളുടെ സഹോദരങ്ങളാണ്. നിങ്ങളുടെ വ൪ഗ്ഗത്തില്‍ പെട്ടവരുമാണ്. നിങ്ങള്‍ രാവിനെ സ്വീകരിക്കുന്നതുപോലെ അവരും സ്വീകരിക്കും. പക്ഷേ അല്ലാഹു ഹറാമാക്കിയതില്‍ അവ൪ ഒറ്റപ്പെട്ടാല്‍, പ്രസ്തുത ഹറാമുകളെ അവ൪ യഥേഷ്ടം പ്രവ൪ത്തിക്കും.(ഇബ്നുമാജ:4386 – സ്വഹീഹ് അല്‍ബാനി)

عَنْ أَبِي هُرَيْرَةَ، قَالَ سُئِلَ رَسُولُ اللَّهِ صلى الله عليه وسلم عَنْ أَكْثَرِ مَا يُدْخِلُ النَّاسَ الْجَنَّةَ فَقَالَ ‏”‏ تَقْوَى اللَّهِ وَحُسْنُ الْخُلُقِ ‏”‏ ‏.‏ وَسُئِلَ عَنْ أَكْثَرِ مَا يُدْخِلُ النَّاسَ النَّارَ فَقَالَ ‏”‏ الْفَمُ وَالْفَرْجُ ‏”‏

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺ ചോദിക്കപ്പെട്ടു: ജനങ്ങളെ ഏറ്റവും കൂടുതല്‍ നരകത്തില്‍ പ്രവേശിപ്പിക്കുന്നത് എന്താണ്? അപ്പോള്‍ നബി ﷺ പറഞ്ഞു: ‘വായയും ഗുഹ്യാവയവും’. (തി൪മിദി:2004)

عن أبي أمامة الباهلي:قَالَ رَسُولُ اللَّهِ صلى الله عليه وسلم: بَينا أنا نائمٌ أتاني رجلانِ، فأخذا بِضَبْعَيَّ فأتَيا بي جبلًا وعْرًا، فقالا: اصعدْ ….. ثمَّ انطلقَ بي فإذا أنا بقَومٍ أشدَّ شيءٍ انتفاخًا، وأنتَنَهُ ريحًا، كأنَّ ريحَهُم المَراحيضُ. قلتُ: مَن هؤلاءِ؟ قال: هؤلاءِ الزّانونَ والزَّواني

അബൂഉമാമയില്‍ (റ) നിന്ന് നിവേദനം : നബി ﷺ പറഞ്ഞു: ഞാന്‍ ഉറങ്ങുന്നവനായിരിക്കെ എന്റെ അടുക്കല്‍ രണ്ടുപേ൪ വന്നു. അവ൪ രണ്ടുപേരും എന്റെ കൈകള്‍ പിടിക്കുകയും എന്നേയും കൊണ്ട് കുത്തനെയുള്ള ഒരു മലയില്‍ എത്തുകയും ചെയ്തു. അവ൪ രണ്ടുപേരും എന്നോട് പറഞ്ഞു: താങ്കള്‍ കയറൂ …… പിന്നെയും എന്നെയും കൊണ്ട് അവ൪ പോവുകയുണ്ടായി. അപ്പോഴതാ ന‌ന്നായി വീ൪ത്ത, അതിരൂക്ഷമായ ദു൪ഗന്ധമുള്ള ഒരു വിഭാഗം. അവരുടെ ഗന്ധം കക്കൂസിന്റേതുപോലെയാണ്. ഞാന്‍ ചോദിച്ചു: ഇവ൪ ആരാണ് ? അവ൪ പറഞ്ഞു: ഇവ൪ വ്യഭിചാരികളും വ്യഭിചാരിണികളുമാണ്. (സ്വഹീഹ് ഇബ്നുഖുസൈമ – അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)

ٱلزَّانِيَةُ وَٱلزَّانِى فَٱجْلِدُوا۟ كُلَّ وَٰحِدٍ مِّنْهُمَا مِا۟ئَةَ جَلْدَةٍ ۖ وَلَا تَأْخُذْكُم بِهِمَا رَأْفَةٌ فِى دِينِ ٱللَّهِ إِن كُنتُمْ تُؤْمِنُونَ بِٱللَّهِ وَٱلْيَوْمِ ٱلْـَٔاخِرِ ۖ وَلْيَشْهَدْ عَذَابَهُمَا طَآئِفَةٌ مِّنَ ٱلْمُؤْمِنِينَ

വ്യഭിചരിക്കുന്ന സ്ത്രീ പുരുഷന്‍മാരില്‍ ഓരോരുത്തരെയും നിങ്ങള്‍ നൂറ് അടി അടിക്കുക. നിങ്ങള്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവരാണെങ്കില്‍ അല്ലാഹുവിന്‍റെ മതനിയമത്തില്‍ (അത് നടപ്പാക്കുന്ന വിഷയത്തില്‍) അവരോടുള്ള ദയയൊന്നും നിങ്ങളെ ബാധിക്കാതിരിക്കട്ടെ. അവരുടെ ശിക്ഷ നടക്കുന്നേടത്ത് സത്യവിശ്വാസികളില്‍ നിന്നുള്ള ഒരു സംഘം സന്നിഹിതരാകുകയും ചെയ്യട്ടെ. (ഖു൪ആന്‍:24/2)

നിങ്ങള്‍ സത്യവിശ്വാസികളാണെങ്കില്‍ അവരില്‍ ശിക്ഷ നടത്തുന്ന കാര്യത്തില്‍ യാതൊരു ദയയും ഉണ്ടാകുവാന്‍ പാടില്ല എന്നും, ശിക്ഷ നടത്തുന്നത് ഒരു വിഭാഗം ആളുകളുടെ മുമ്പാകെവെച്ച് പരസ്യമായിട്ടായിരിക്കണമെന്നും കല്‍പിക്കുമ്പോള്‍ അല്ലാഹുവിന്റെ അടുക്കല്‍ അത് എത്രമാത്രം ഭയങ്കരമായ പാപമായിട്ടാണ് ഗണിക്കപ്പെട്ടിട്ടുള്ളതെന്ന് മനസ്സിലാക്കാം. കുടുംബബന്ധങ്ങളും, പിതൃബന്ധങ്ങളും താറുമാറാക്കുന്ന ഒരു വമ്പിച്ച മൃഗീയ നീചവൃത്തിയത്രെ വ്യഭിചാരം. ഇത്രയും നീചവും നികൃഷ്ടവുമായ ഒരു പാപമായതു കൊണ്ടുതന്നെയാണ്, ഒരാളെപ്പറ്റി വ്യഭിചാരരോപണം പറയുന്നവന് – നാല് സാക്ഷികള്‍ മുഖാന്തരം അവനത് തെളിയിക്കാത്തപക്ഷം – 80 അടി ശിക്ഷ നല്‍കപ്പെടണമെന്നും, മറ്റും 4-ാം വചനത്തില്‍ കല്‍പിക്കപ്പെട്ടിട്ടുള്ളതും. (അമാനി തഫ്സീ൪ – ഖു൪ആന്‍ : 24/2 ന്റെ വിശദീകരണം)

الزَّانِيَةُ وَالزَّانِي (വ്യഭിചാരം ചെയ്തവളും വ്യഭിചാരം ചെയ്തവനും) എന്ന വാക്കുകള്‍ വിവാഹം കഴിഞ്ഞവര്‍ക്കും, വിവാഹം കഴിയാത്തവര്‍ക്കും ഉപയോഗിക്കാവുന്നതാണ്. പക്ഷേ, ഹദീസില്‍, വ്യഭിചാരം ചെയ്യുന്നവരെ ‘മുഹ്സ്വന്‍’ (المحصن) എന്നും, ‘മുഹ്സ്വന്‍’ അല്ലാത്തവന്‍ (غير المحصن) എന്നും വിഭജിച്ചിരിക്കുന്നു. അംഗീകരിക്കപ്പെട്ട വിവാഹം വഴി, ഭാര്യാഭര്‍ത്തൃ സഹവാസം നടന്നിട്ടുള്ള സ്വതന്ത്രനായ – അടിമയല്ലാത്ത – ആള്‍ എന്നാണ് ‘മുഹ്സ്വന്‍’ എന്ന വാക്കുകൊണ്ട് ഉദ്ദേശിക്കപ്പെട്ടിട്ടുള്ളത്. ആയത്തില്‍ പ്രസ്താവിച്ച അടിശിക്ഷ ‘മുഹസ്വൻ’ അല്ലാത്തവനുള്ളതാണെന്നും, ‘മുഹ്സ്വന്റെ’ ശിക്ഷ എറിഞ്ഞുകൊല്ലലാണെന്നും നബി ﷺ യുടെ വാക്ക് മുഖേനയും, പ്രവൃത്തി മുഖേനയും സ്ഥിരപ്പെട്ടിട്ടുണ്ട്. ഇസ്ലാമിക രാജ്യത്ത് ഭരണാധികാരികളാണ് ഈ ശിക്ഷയൊക്കെ നടപ്പിലാക്കുന്നത്. വ്യഭിചാരം എന്ന തിൻമയുടെ ഗൗരവമാണ് ഇതൊക്കെ സൂചിപ്പിക്കുന്നത്.

മനുഷ്യ മനസ്സിന് തെറ്റിലേക്ക് ചായുന്ന പ്രകൃതമായതിനാല്‍, വ്യഭിചാരം പോലെയുള്ള നീചവൃത്തികളിൽ ഏര്‍പെടുവാന്‍ പിശാച് മനുഷ്യനെ പ്രേരിപ്പിക്കും.

إِنَّمَا يَأْمُرُكُم بِٱلسُّوٓءِ وَٱلْفَحْشَآءِ وَأَن تَقُولُوا۟ عَلَى ٱللَّهِ مَا لَا تَعْلَمُونَ

ദുഷ്കൃത്യങ്ങളിലും നീചവൃത്തികളിലും ഏര്‍പെടുവാനും, അല്ലാഹുവിന്റെ പേരില്‍ നിങ്ങള്‍ക്കറിഞ്ഞുകൂടാത്തത് പറഞ്ഞുണ്ടാക്കുവാനുമാണ് അവന്‍ നിങ്ങളോട് കല്‍പിക്കുന്നത്‌. (ഖു൪ആന്‍:2/169)

വ്യഭിചാരം മഹാപാപമാണെന്നും അത് അല്ലാഹുവിന്റെ കോപത്തെ ക്ഷണിച്ച് വരുത്തുന്നതാണെന്നും നരകമാണ് അതിന്റെ പര്യവസാനമാണെന്നും മനസ്സിലാക്കിയവരാണ് സത്യവിശ്വാസികൾ. അതിനാൽ എല്ലാവരെയും അതിലേക്ക് നേരിട്ട് എത്തിക്കാൻ പിശാചിന് കഴിയണമെന്നില്ല. അതിലേക്കുള്ള കവാടങ്ങൾ തുറക്കുകയാണ് അവൻ ആദ്യം ചെയ്യുക. അന്യസ്ത്രീകളെ നോക്കൽ, അന്യസ്ത്രീകളുമായി അനാവശ്യമായി സംസാരിക്കൽ, അന്യസ്ത്രീകളുമായി ഒഴിഞ്ഞിരിക്കൽ തുടങ്ങിയ പലമാർഗ്ഗങ്ങളും പിശാച് ഉപയോഗിക്കുന്നു. അതിന് കഴിയാത്തവർക്ക് ഇന്റർനെർനെറ്റും മറ്റ് മീഡിയകളും അത്തരം മാർഗങ്ങളിൽ ഉപയോഗിക്കാൻ പിശാച് പ്രേരണ നൽകുന്നു. അതിലൂടെ ചില ആസ്വാനങ്ങളും പിശാച് നൽകുന്നു. ധാരാളം ആളുകൾ പിശാചിന്റെ കെണിയിലകപ്പെടുകയും വ്യഭിചാരത്തിലേക്കുള്ള ഇത്തരം കവാടങ്ങളിലൂടെ കടന്ന് അവസാനം വ്യഭിചാരത്തിലേക്ക് എത്തപ്പെടുന്നു.

قال الشيخ عبد الرزاق البدر حفظه الله : الشيطان يدرس قلب الإنسان إلى أي شيء يميل

ശൈഖ് അബ്ദു റസാഖ് അൽ ബദർ حفظه الله പറഞ്ഞു: എന്തൊന്നിലേക്കാണോ മനുഷ്യൻറെ മനസ്സ് ചായുന്നത്, അതായിരിക്കും പിശാച് അവൻറെ മനസ്സിനെ പഠിപ്പിക്കുന്നത്. (شرح الداء و الدواء)

അതുകൊണ്ടുതന്നെ വ്യഭിചാത്തെ മാത്രമല്ല അതിനോടടുക്കുന്ന കാര്യങ്ങള്‍ പോലും ഇസ്ലാം ശക്തിയായി വിലക്കി. അതിന്റെ കവാടങ്ങളെ കുറിച്ച് പഠിപ്പിക്കുകയും അതിലേക്ക് എത്തിപ്പെടുന്നതിനെ താക്കീത് ചെയ്യുകയും ചെയ്തു.

ﻗُﻞ ﻟِّﻠْﻤُﺆْﻣِﻨِﻴﻦَ ﻳَﻐُﻀُّﻮا۟ ﻣِﻦْ ﺃَﺑْﺼَٰﺮِﻫِﻢْ ﻭَﻳَﺤْﻔَﻈُﻮا۟ ﻓُﺮُﻭﺟَﻬُﻢْ ۚ ﺫَٰﻟِﻚَ ﺃَﺯْﻛَﻰٰ ﻟَﻬُﻢْ ۗ ﺇِﻥَّ ٱﻟﻠَّﻪَ ﺧَﺒِﻴﺮٌۢ ﺑِﻤَﺎ ﻳَﺼْﻨَﻌُﻮﻥَ

(നബിയേ) സത്യവിശ്വാസികളായ പുരുഷന്‍മാരോട് അവരുടെ ദൃഷ്ടികള്‍ താഴ്ത്തുവാനും, അവരുടെ ഗുഹ്യസ്ഥാനങ്ങള്‍ കാത്തുകൊള്ളുവാനും പറയുക. അതാണ് അവര്‍ക്ക് ഏറ്റവും പരിശുദ്ധമായിട്ടുള്ളത്. നിശ്ചയമായും, അവര്‍ പ്രവര്‍ത്തിക്കു-ന്നതിനെക്കുറിച്ചു അല്ലാഹു സൂക്ഷ്മമായി അറിയുന്നവനാണ്. (ഖു൪ആന്‍ :24/30)

ﻭَﻗُﻞ ﻟِّﻠْﻤُﺆْﻣِﻨَٰﺖِ ﻳَﻐْﻀُﻀْﻦَ ﻣِﻦْ ﺃَﺑْﺼَٰﺮِﻫِﻦَّ ﻭَﻳَﺤْﻔَﻈْﻦَ ﻓُﺮُﻭﺟَﻬُﻦَّ ﻭَﻻَ ﻳُﺒْﺪِﻳﻦَ ﺯِﻳﻨَﺘَﻬُﻦَّ ﺇِﻻَّ ﻣَﺎ ﻇَﻬَﺮَ ﻣِﻨْﻬَﺎ ۖ

സത്യവിശ്വാസികളായ സ്ത്രീകളോടും അവരുടെ ദൃഷ്ടികള്‍ താഴ്ത്തുവാനും, അവരുടെ ഗുഹ്യസ്ഥാനങ്ങള്‍ കാത്തുകൊള്ളുവാനും, അവരുടെ ഭംഗി – അതില്‍നിന്നു പ്രത്യക്ഷമാകുന്നതല്ലാതെ – വെളിപ്പെടുത്താതിരിക്കുവാനും പറയുക. (ഖു൪ആന്‍ :24/31)

അനാവശ്യത്തിലേക്കും, അനുവദനീയമല്ലാത്തതിലേക്കും നോക്കാതിരിക്കുക, പ്രഥമനോട്ടത്തില്‍ തനിക്ക് കാണുവാന്‍ പാടില്ലാത്ത ആളോ, വസ്തുവോ ആണെന്ന് മനസ്സിലായിക്കഴിഞ്ഞാല്‍ പിന്നീട് തുടര്‍ന്നുകൊണ്ട് നോക്കാതിരിക്കുക എന്നൊക്കെയാണ്, ദൃഷ്ടിതാഴ്ത്തുക എന്ന് പറഞ്ഞതുകൊണ്ടുദ്ദേശ്യം.

عَنِ ابْنِ بُرَيْدَةَ، عَنْ أَبِيهِ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم لِعَلِيٍّ ‏: يَا عَلِيُّ لاَ تُتْبِعِ النَّظْرَةَ النَّظْرَةَ فَإِنَّ لَكَ الأُولَى وَلَيْسَتْ لَكَ الآخِرَةُ

നബി ﷺ അലിയോട് (റ) പറഞ്ഞു.‘അലീ, നോക്കിയതിനെ തുടര്‍ന്ന് പിന്നെയും നീ നോക്കരുത്. കാരണം, ആദ്യത്തേതിന് നീ പൊറുക്കപ്പെടും. എന്നാല്‍ രണ്ടാമത്തേതിന് അതില്ല.’ (അബൂദാവൂദ് :2149- അല്‍ബാനി ഹസനെന്ന് വിശേഷിപ്പിച്ചു)

ഒരു പുരുഷന് അന്യസ്ത്രീകളെ തൊട്ട് ദൃഷ്ടികള്‍ താഴ്ത്തല്‍ നി൪ബന്ധമാണ്. അവിചാരിതമായിട്ടുള്ള ആദ്യത്തെ നോട്ടത്തിന് പുറമേ വീണ്ടും നോക്കാന്‍ പാടുള്ളതല്ല. അവളെ വീണ്ടും വീണ്ടും ആവ൪ത്തിച്ച് നോക്കുമ്പോള്‍ പിശാച് മനസ്സില്‍ ദുഷ്’പ്രേരണയുണ്ടാക്കും.

നോട്ടത്തെ നിയന്ത്രിക്കുവാന്‍ പറയുന്നതോടൊപ്പം ഗുഹ്യസ്ഥാനങ്ങളെ സൂക്ഷിക്കുവാനുംകൂടി കല്‍പിച്ചിട്ടുള്ളതു ശ്രദ്ധേയമാകുന്നു. നോട്ടത്തില്‍നിന്നാണ് വ്യഭിചാരത്തിന് പ്രചോദനമുണ്ടായിത്തീരുന്നതെന്നും, വ്യഭിചാരത്തിലേക്ക് വഴിവെക്കുന്ന ഏത് കാര്യവും കാത്തു കൊള്ളേണ്ടതുണ്ടെന്നും അതില്‍ സൂചിപ്പിക്കപ്പെട്ടിരിക്കുന്നു.

عَنْ أَبُو هُرَيْرَةَ أَنَّ النَّبِيَّ صلى الله عليه وسلم قَالَ ‏: إِنَّ اللَّهَ كَتَبَ عَلَى ابْنِ آدَمَ حَظَّهُ مِنَ الزِّنَى أَدْرَكَ ذَلِكَ لاَ مَحَالَةَ فَزِنَى الْعَيْنَيْنِ النَّظَرُ وَزِنَى اللِّسَانِ النُّطْقُ وَالنَّفْسُ تَمَنَّى وَتَشْتَهِي وَالْفَرْجُ يُصَدِّقُ ذَلِكَ أَوْ يُكَذِّبُهُ

അബൂഹുറൈറയില്‍(റ) നിന്ന് നിവദനം. നബി ﷺ പറഞ്ഞു: ആദം സന്തതിയുടെ ഓരോ ശരീരഭാഗത്തിനും വ്യഭിചാരത്തില്‍ പങ്ക് നിര്‍ണയിക്കപ്പെട്ടിട്ടുണ്ട്. കണ്ണുകളുടെ വ്യഭിചാരം നോട്ടമാകുന്നു, കാതുകളുടെ വ്യഭിചാരം ചെവികൊടുക്കലാണ്, നാവിന്റെ വ്യഭിചാരം സംസാരമാകുന്നു. കയ്യിന്റെ വ്യഭിചാരം പിടിക്കലാണ്, കാലിന്റെ വ്യഭിചാരം കാലടി വെക്കലാണ്, ഹൃദയം മോഹിക്കുകയും ആഗ്രഹിക്കുകയും ചെയ്യുന്നു. ഗുഹ്യസ്ഥാനം അതിനെ യഥാര്‍ത്ഥമാക്കി തീര്‍ക്കുകയോ അല്ലെങ്കില്‍ കളവാക്കുകയോ ചെയ്യുന്നു. (മുസ്ലിം:2657)

അന്യസ്ത്രീകളില്‍ നിന്ന് ദൃഷ്ടി താഴ്ത്തണമെന്ന് പറയുമ്പോള്‍ അത് അവരെ നേരില്‍ കാണുമ്പാള്‍ മാത്രമല്ല, ദൃശ്യമാധ്യമങ്ങളിലൂടെയായാലും കൂടിയാണ്.

عَنْ عَبْدِ اللَّهِ، عَنِ النَّبِيِّ صلى الله عليه وسلم قَالَ:‏ الْمَرْأَةُ عَوْرَةٌ فَإِذَا خَرَجَتِ اسْتَشْرَفَهَا الشَّيْطَانُ ‏

അബ്ദില്ലയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: സ്ത്രീ ഔറത്താണ്. അവള്‍ പുറത്തിറങ്ങിയാല്‍ പിശാചിന് അവളിൽ ഒരുപാട് പ്രതീക്ഷകൾ ഉണ്ടാകുന്നു. (തി൪മിദി:1173)

عَنِ الأَشْعَرِيِّ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ : أَيُّمَا امْرَأَةٍ اسْتَعْطَرَتْ فَمَرَّتْ عَلَى قَوْمٍ لِيَجِدُوا مِنْ رِيحِهَا فَهِيَ زَانِيَةٌ

നബി ﷺ പറഞ്ഞു: ഏതൊരു സ്ത്രീയാണോ സുഗന്ധം പൂശി, ആളുകൾക്ക് അവളുടെ സുഗന്ധത്തിൽനിന്ന് ലഭിക്കുന്നതിനായി അവരുടെ ഇടയിലൂടെ കടന്നുപോയത് , അവൾ വ്യഭിചാരിണിയാണ്. (നസാഇ:5126)

عَنِ ابْنِ عَبَّاسٍ، عَنْ رَسُولِ اللَّهِ صلى الله عليه وسلم قَالَ: لاَ يَخْلُوَنَّ رَجُلٌ بِامْرَأَةٍ إِلاَّ وَمَعَهَا ذُو مَحْرَمٍ وَلاَ تُسَافِرِ الْمَرْأَةُ إِلاَّ مَعَ ذِي مَحْرَمٍ‏

ഇബ്നുഅബ്ബാസില്‍ (റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഒരു പുരുഷനും ഒരു സ്ത്രീയും ഒറ്റക്കാകാന്‍ പാടില്ല, മഹ്റമായവരോടൊപ്പമല്ലാതെ. മഹ്റമിനോടൊപ്പമല്ലാതെ ഒരു സ്ത്രീ ഒറ്റയ്ക്ക് യാത്ര ചെയ്യാന്‍ പാടില്ല.   (മുസ് ലിം: 1341)

قَالَ : لاَ يَخْلُوَنَّ رَجُلٌ بِامْرَأَةٍ إِلاَّ كَانَ ثَالِثَهُمَا الشَّيْطَانُ

നബി ﷺ പറഞ്ഞു: ഒരു പുരുഷനും അന്യസ്‌ത്രീയുമായി ഒറ്റപ്പെടുകയില്ല, മൂന്നാമനായി പിശാച്‌ ഉണ്ടായിട്ടല്ലാതെ. (തിര്‍മുദി :1171)

അന്യസ്ത്രീകളുമായിട്ടുള്ള ചാറ്റിംഗും ഫോണവിളിയുമെല്ലാം അവരോട് ഒറ്റക്കിരുന്നതിന് തുല്ല്യമാണ്. അതുകൊണ്ട് അത്യാവശ്യത്തിനല്ലാതെ ഇത്തരം കാരയങ്ങളിൽ ഇടപെടരുത്.

അന്യസ്ത്രീകളെ അനാവശ്യമായി നോക്കുന്നതും ഇന്റര്‍നെറ്റിന്റെ സഹായത്തോടെയും ടെലിവിഷനിലൂടെയും മറ്റും കാണുന്ന അശ്ലീല വീഡിയോകളും ചിത്രങ്ങളുമെല്ലാം ആസ്വദിക്കലും വ്യഭിചാരത്തിന്റെ ഇനങ്ങള്‍ തന്നെയാണ്. ഫോണിലൂടെയും നേരിട്ടും അന്യസ്ത്രീ പുരുഷന്മാര്‍ തമ്മില്‍ശബ്ദാസ്വാദനം നടത്തുന്നതും അശ്ലീലഭാഷണം നടത്തുന്നതുമെല്ലാം വ്യഭിചാരമാണ്.

ﻳَٰﻨِﺴَﺎٓءَ ٱﻟﻨَّﺒِﻰِّ ﻟَﺴْﺘُﻦَّ ﻛَﺄَﺣَﺪٍ ﻣِّﻦَ ٱﻟﻨِّﺴَﺎٓءِ ۚ ﺇِﻥِ ٱﺗَّﻘَﻴْﺘُﻦَّ ﻓَﻼَ ﺗَﺨْﻀَﻌْﻦَ ﺑِﭑﻟْﻘَﻮْﻝِ ﻓَﻴَﻄْﻤَﻊَ ٱﻟَّﺬِﻯ ﻓِﻰ ﻗَﻠْﺒِﻪِۦ ﻣَﺮَﺽٌ ﻭَﻗُﻠْﻦَ ﻗَﻮْﻻً ﻣَّﻌْﺮُﻭﻓًﺎ

പ്രവാചക പത്നിമാരേ, സ്ത്രീകളില്‍ നിങ്ങള്‍ മറ്റു് ആരെപ്പോലെയുമല്ല . നിങ്ങള്‍ ധര്‍മ്മനിഷ്ഠ പാലിക്കുന്നുവെങ്കില്‍ നിങ്ങള്‍ (അന്യരോട്‌)അനുനയ സ്വരത്തില്‍ സംസാരിക്കരുത്‌. അപ്പോള്‍ ഹൃദയത്തില്‍ രോഗമുള്ളവന് മോഹം തോന്നിയേക്കും. ന്യായമായ വാക്ക് നിങ്ങള്‍ പറഞ്ഞു കൊള്ളുക. (ഖു൪ആന്‍ : 33/32)

അന്യപുരുഷന്‍മാരോട് സ്ത്രീകള്‍ അനുനയത്തില്‍ സംസാരിച്ചാല്‍ മനസ്സില്‍ രോഗമുള്ളവ൪ക്ക് അവരോട് മോഹം തോന്നിയേക്കാം അഥവാ ലൈംഗിക ചിന്തയും വികാരവും ഉണ്ടായേക്കാം എന്നാണ് ഇതില്‍ നിന്നും മനസ്സിലാകുന്നത്. അന്യസ്ത്രീകള്‍ നമ്മളോട് ഇപ്രകാരം അനുനയത്തില്‍ സംസാരിക്കുകയും ഇടപെടുകയും ചെയ്യുമ്പോള്‍ നമ്മുടെ വിശ്വാസ കുറവിനനുസരിച്ച് നമുക്കും ലൈംഗിക ചിന്ത ഉണ്ടായേക്കാവുന്നതാണ്. മാത്രമല്ല ഇത്തരം സന്ദ൪ഭങ്ങളില്‍ പിശാച് ഇടപെടുകയും ചെയ്യും.

വ്യഭിചാരത്തോട് അടുക്കുന്ന കാര്യങ്ങളെ വിലക്കി, അല്ലാഹു പറയുന്നത് കാണുക:

وَلَا تَقْرَبُوا۟ ٱلزِّنَىٰٓ ۖ إِنَّهُۥ كَانَ فَٰحِشَةً وَسَآءَ سَبِيلًا

നിങ്ങള്‍ വ്യഭിചാരത്തെ സമീപിച്ച് പോകരുത്‌. തീര്‍ച്ചയായും അത് ഒരു നീചവൃത്തിയും ദുഷിച്ച മാര്‍ഗവുമാകുന്നു. (ഖു൪ആന്‍ :17/32)

വ്യഭിചാരത്തിലേക്കു നയിക്കുന്നതോ, അതിനു വഴിവെക്കുന്നതോ ആയ എല്ലാ കാര്യവും വര്‍ജ്ജിക്കണമെന്നാണിതിന്റെ താല്‍പര്യം. അന്യ സ്ത്രീ പുരുഷന്‍മാര്‍ തമ്മില്‍ നോക്കുന്നതും, കൂടിക്കലരുന്നതുമൊക്കെ ഇസ്‌ലാമില്‍ വിരോധിക്കപ്പെട്ടിരിക്കുന്നതും അതുകൊണ്ടു തന്നെയാകുന്നു.

وَلَا تَقْرَبُوا۟ ٱلْفَوَٰحِشَ مَا ظَهَرَ مِنْهَا وَمَا بَطَنَ

പ്രത്യക്ഷവും പരോക്ഷവുമായ നീചവൃത്തികളെ നിങ്ങള്‍ സമീപിച്ച് പോകരുത്‌.  (ഖു൪ആന്‍ :6/151)

قُلْ إِنَّمَا حَرَّمَ رَبِّىَ ٱلْفَوَٰحِشَ مَا ظَهَرَ مِنْهَا وَمَا بَطَنَ وَٱلْإِثْمَ وَٱلْبَغْىَ بِغَيْرِ ٱلْحَقِّ وَأَن تُشْرِكُوا۟ بِٱللَّهِ مَا لَمْ يُنَزِّلْ بِهِۦ سُلْطَٰنًا وَأَن تَقُولُوا۟ عَلَى ٱللَّهِ مَا لَا تَعْلَمُونَ

പറയുക: എന്‍റെ രക്ഷിതാവ് നിഷിദ്ധമാക്കിയിട്ടുള്ളത് പ്രത്യക്ഷമായതും പരോക്ഷമായതുമായ നീചവൃത്തികളും, അധര്‍മ്മവും, ന്യായം കൂടാതെയുള്ള കയ്യേറ്റവും, യാതൊരു പ്രമാണവും അല്ലാഹു ഇറക്കിത്തന്നിട്ടില്ലാത്തതിനെ അവനോട് നിങ്ങള്‍ പങ്കുചേര്‍ക്കുന്നതും, അല്ലാഹുവിന്‍റെ പേരില്‍ നിങ്ങള്‍ക്കു വിവരമില്ലാത്തത് നിങ്ങള്‍ പറഞ്ഞുണ്ടാക്കുന്നതും മാത്രമാണ്‌.   (ഖു൪ആന്‍ : 7/33)

ٱلْفَوَٰحِشَ – നീചവൃത്തികൾ – എന്നത് വ്യഭിചാരവുമായി ബന്ധപ്പെട്ട, ലൈംഗികാവയങ്ങളുടെ അതിക്രമവുമായി ബന്ധപ്പെട്ട നിയമാനുസൃതമല്ലാത്ത എല്ലാ രീതികളുുമാണ്. വ്യഭിചാരത്തെ പ്രത്യേകം ഉദ്ദേശിച്ചുകൊണ്ട് فَاحِشَةٍ (നീചവൃത്തി) എന്ന പദം ഉപയോഗിക്കപ്പെടാറുണ്ട്.

ഒരു വ്യക്തി സ്വയം തന്നെ ലൈംഗികാസ്വാദനം കണ്ടെത്തുന്ന സ്വയംഭോഗം എന്ന തിന്മയും ഇന്ന് വര്‍ദ്ധിച്ചു വരികയാണ്. വ്യഭിചാരം മാത്രമേ പാപമാകുന്നുള്ളൂ, സ്വയംഭോഗം അനുവദനീയമാണ് എന്ന് കരുതുന്നവരുണ്ട്. ഇത് ശരിയല്ല. ലൈംഗികാസ്വാദനം വിവാഹത്തിലൂടെയുള്ള ഇണകളിലൂടെ മാത്രമേ പാടുള്ളൂ എന്നതാണ് ശരി. അതല്ലാതെയുള്ള എല്ലാ ലൈംഗികാസ്വാദനങ്ങളും പാടില്ലാത്തതാണ്. അതിലെക്കുള്ള തെളിവ് കാണുക:

وَٱلَّذِينَ هُمْ لِفُرُوجِهِمْ حَٰفِظُونَ ‎﴿٥﴾‏
إِلَّا عَلَىٰٓ أَزْوَٰجِهِمْ أَوْ مَا مَلَكَتْ أَيْمَٰنُهُمْ فَإِنَّهُمْ غَيْرُ مَلُومِينَ ‎﴿٦﴾‏
فَمَنِ ٱبْتَغَىٰ وَرَآءَ ذَٰلِكَ فَأُو۟لَٰٓئِكَ هُمُ ٱلْعَادُونَ ‎﴿٧﴾

തങ്ങളുടെ ഗുഹ്യാവയവങ്ങളെ കാത്തുസൂക്ഷിക്കുന്നവരുമത്രെ അവര്‍. തങ്ങളുടെ ഭാര്യമാരുമായോ, തങ്ങളുടെ അധീനത്തിലുള്ള അടിമസ്ത്രീകളുമായോ ഉള്ള ബന്ധം ഒഴികെ. അപ്പോള്‍ അവര്‍ ആക്ഷേപാര്‍ഹരല്ല. എന്നാല്‍ അതിന്നപ്പുറം ആരെങ്കിലും ആഗ്രഹിക്കുന്ന പക്ഷം അവര്‍ തന്നെയാണ് അതിക്രമകാരികള്‍.   (ഖു൪ആന്‍ : 23/5-7)

“അതിന്നപ്പുറം ആരെങ്കിലും ആഗ്രഹിക്കുന്ന പക്ഷം അവര്‍ തന്നെയാണ് അതിക്രമകാരികള്‍” എന്ന പ്രയോഗം സ്വയംഭോഗം അനുവദനീയമല്ലെന്നുള്ളതിനെ സൂചിപ്പിക്കുന്നു.

وقد استدل الإمام الشافعي ، رحمه الله ، ومن وافقه على تحريم الاستمناء باليد بهذه الآية الكريمة ( والذين هم لفروجهم حافظون . إلا على أزواجهم أو ما ملكت أيمانهم )

സ്വയംഭോഗം ഹറാമാണെന്നതിന് ഇമാം ശാഫിഈ (റഹി)യും തെളിവെടുത്തത് ഈ ആയത്തിൽ നിന്ന് തന്നെയാണ്.(തഫ്സീർ ഇബ്നു കഥീർ)

അല്ലാഹു നിശ്ചയിച്ച് തന്നതിൽ നിന്ന് അതിര് വിടുകയാണ് സ്വയംഭോഗത്തിലൂടെ ഒരാൾ ചെയ്യുന്നത്. സ്വയംഭോഗം നടത്തുന്ന ഏതൊരു വ്യക്തിയും മാനസികമായ വ്യഭിചാരത്തിന് വിധേയരാണ്. അതിനാല്‍ തന്നെ ഇതിനെ ഒരു പാപമായിട്ടല്ലാതെ കാണാന്‍ സാധ്യമല്ല. സ്വയംഭോഗം ചെയ്യുന്നതിന് പകരം പെട്ടെന്ന് വിവാഹം കഴിക്കുകയാണ് വേണ്ടത്.

മനുഷ്യപ്രകൃതി ലൈംഗികത തേടുന്നുണ്ട്. അതുകൊണ്ടുതന്നെ ഇസ്ലാം ലൈംഗികതയെ പൂർണ്ണമായും നിഷിദ്ധമാക്കുന്നില്ല. വിവാഹത്തെ ദീനുൽ ഇസ്ലാം സുന്നത്താക്കി. വിവാഹം കഴിക്കാൻ കഴിയാത്തവരോട്, അതിനായി കാത്തിരിക്കാനാണ് അല്ലാഹു പറഞ്ഞത്:

وَلْيَسْتَعْفِفِ ٱلَّذِينَ لَا يَجِدُونَ نِكَاحًا حَتَّىٰ يُغْنِيَهُمُ ٱللَّهُ مِن فَضْلِهِۦ

വിവാഹം കഴിക്കാന്‍ കഴിവ് ലഭിക്കാത്തവര്‍ അവര്‍ക്ക് അല്ലാഹു തന്‍റെ അനുഗ്രഹത്തില്‍ നിന്ന് സ്വാശ്രയത്വം നല്‍കുന്നത് വരെ സന്‍മാര്‍ഗനിഷ്ഠ നിലനിര്‍ത്തട്ടെ.   (ഖു൪ആന്‍ :24/33)

عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏ :‏ حَقٌّ علَى اللهِ عونُ مَنْ نَكحَ التِماسَ العَفافِ عمَّا حرَّمَ اللهُ

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ‘അല്ലാഹു നിഷിദ്ധമാക്കിയതില്‍ നിന്നും മാറിനില്‍ക്കുന്നതിനായി വിവാഹം കഴിക്കുന്നവനെ സഹായിക്കല്‍ അല്ലാഹുവിന്റെ മേല്‍ ബാധ്യതയാണ്. (ഇബ്‌നു അദിയ്യ് – സ്വഹീഹുല്‍ ജാമിഅ് :3152)

ലൈംഗിക വ്യതിയാനങ്ങളെക്കുറിച്ച് ബോധവല്‍കരിക്കുമ്പോള്‍ അതിനുള്ള തെളിമയാര്‍ന്ന പരിഹാരവും ഇസ്‌ലാം നിര്‍ദേശിച്ചിട്ടുണ്ട്. വിവാഹപ്രായമെത്തിയാല്‍ വിവാഹിതരാവുക എന്നതാണ് ഇസ്‌ലാം നിര്‍ദേശിക്കുന്ന ആദ്യപരിഹാരം.

يَا مَعْشَرَ الشَّبَابِ مَنِ اسْتَطَاعَ مِنْكُمُ الْبَاءَةَ فَلْيَتَزَوَّجْ فَإِنَّهُ أَغَضُّ لِلْبَصَرِ وَأَحْصَنُ لِلْفَرْجِ وَمَنْ لَمْ يَسْتَطِعْ فَعَلَيْهِ بِالصَّوْمِ فَإِنَّهُ لَهُ وِجَاءٌ

നബി ﷺ പറഞ്ഞു: അല്ലയോ യുവ സമൂഹമേ, നിങ്ങളില്‍ വിവാഹത്തിന് സാധിക്കുന്നവ൪ വിവാഹം കഴിക്കട്ടെ. തീ൪ച്ചയായും അത് കണ്ണുകളെ താഴ്ത്തുന്നതും ഗുഹ്യാവയവങ്ങളെ സൂക്ഷിക്കുന്നതുമാണ്. വിവാഹം സാധിക്കാത്തവരുണ്ടെങ്കില്‍ അവ൪ നോമ്പ് എടുക്കട്ടെ. അത് അവന് ഒരു പരിചയാണ്.(മുസ്ലിം: 1400)

വ്യഭിചാരത്തിലേക്ക് പോകുമെന്ന് കരുതുന്നവർ സ്വയംഭോഗം ചെയ്യണമെന്നല്ല, നോമ്പ് അനുഷ്ഠിക്കണമെന്നാണ് ഇസ്ലാം നിഷ്കർഷിച്ചിട്ടുള്ളത്. നോമ്പ് നോല്‍ക്കുന്നത് ശരീരത്തേയും മനസ്സിനേയും പിടിച്ച് നി൪ത്താനും ദേഹേച്ഛയുടെ കാഠിന്യം കുറക്കാനും വിശുദ്ധി കാത്തുസൂക്ഷിക്കാനും സഹായിക്കും.

عَنْ جَابِرٍ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم رَأَى امْرَأَةً فَأَتَى امْرَأَتَهُ زَيْنَبَ وَهْىَ تَمْعَسُ مَنِيئَةً لَهَا فَقَضَى حَاجَتَهُ ثُمَّ خَرَجَ إِلَى أَصْحَابِهِ فَقَالَ ‏ “‏ إِنَّ الْمَرْأَةَ تُقْبِلُ فِي صُورَةِ شَيْطَانٍ وَتُدْبِرُ فِي صُورَةِ شَيْطَانٍ فَإِذَا أَبْصَرَ أَحَدُكُمُ امْرَأَةً فَلْيَأْتِ أَهْلَهُ فَإِنَّ ذَلِكَ يَرُدُّ مَا فِي نَفْسِهِ ‏”‏ ‏.‏

ജാബിറില്‍(റ) നിന്ന് നിവേദനം : നബി ﷺ ഒരു സ്ത്രീയെ കാണാനിടയായി. ഉടനെ അദ്ദേഹം തന്റെ പത്നിയായ സൈനബിന്റെ(റ) അടുക്കല്‍ ചെന്ന് തന്റെ ആവശ്യം നി൪വ്വഹിച്ചു. എന്നിട്ട് അവിടുന്ന് പറഞ്ഞു: സ്ത്രീ മുന്നോട്ട് വരുന്നതും പിന്നോട്ട് പോകുന്നതും ശൈത്വാന്റെ രൂപത്തിലാണ്. (സ്ത്രീ പുരുഷനില്‍ സ്വാധീനം ചെലുത്തും) അതിനാല്‍ നിങ്ങളാരെങ്കിലും ഒരു സ്ത്രീയെ കാണുകയും അവളില്‍ നിങ്ങള്‍ക്ക് ആക൪ഷണം തോന്നുകയും ചെയ്താല്‍ അവന്‍ തന്റെ ഭാര്യയുടെ അടുക്കല്‍ ചെന്ന് (തന്റെ ആവശ്യം നി൪വ്വഹിച്ചു കൊള്ളട്ടെ). അത് അവന്റെ മനസ്സിലെ ദുഷിച്ച ചിന്തയെ പോക്കി കളയുന്നതാണ്. (മുസ്ലിം:1403)

عَنْ أَنَسٍ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : إِنَّ مِنْ أَشْرَاطِ السَّاعَةِ أَنْ يُرْفَعَ الْعِلْمُ، وَيَثْبُتَ الْجَهْلُ، وَيُشْرَبَ الْخَمْرُ، وَيَظْهَرَ الزِّنَا

അനസില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: അന്ത്യ നാളിന്റെ ലക്ഷണങ്ങൾ ഇവയാണ്, വിജ്ഞാനം ഉയർത്തപ്പെടുക, അജ്ഞത സ്ഥിരപ്പെടുക, മദ്യപാനം വ്യാപകമാവുക, പരസ്യമായി വ്യഭിചാരം നടക്കുക. (ബുഖാരി: 80)

عَنْ عَبْدِ اللَّهِ بْنِ عَمْرٍو قَالَ قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ لا تَقُومُ السَّاعَةُ حَتَّى يَتَسَافَدُوا فِي الطَّرِيقِ تَسَافُدَ الْحَمِيرِ

അബ്ദില്ലാഹിബ്നു അംറ്(റ) വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: കഴുതകളെ പോലെ ജനങ്ങൾ പരസ്യമായി വ്യഭിചരിക്കുന്നതുവരെ അന്ത്യനാൾ സംഭവിക്കുകയില്ല. (ഇബ്നുഹിബ്ബാൻ)

Leave a Reply

Your email address will not be published.

Similar Posts