വിശുദ്ധ ഖുർആനിലെ ചില സൂറത്തുകളും ആയത്തുകളും പ്രത്യേകം പാരായണം ചെയ്യുന്നതിന്റെ ശ്രേഷ്ടതകള്‍

THADHKIRAH

വിശുദ്ധ ഖുർആൻ അല്ലാഹുവിന്റെ കലാം (സംസാരം) ആണ്. അത്‌ പാരായണം ചെയ്യുന്നത്‌ ഒരു ആരാധനാകർമ്മമാണ്‌. വിശുദ്ധ ഖുർആൻ പാരായണം ചെയ്യുന്നത് അതിനോടുള്ള നമ്മുടെ ബാധ്യതയില്‍ പെട്ടതുമാണ്. അത് പാരായണം ചെയ്യുന്നവ൪ക്ക് അല്ലാഹു ധാരാളം പ്രതിഫലവും വാഗ്ദാനം ചെയ്തിട്ടുണ്ട്.

عَنْ أَبُو أُمَامَةَ، ا قَالَ سَمِعْتُ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ :‏ اقْرَءُوا الْقُرْآنَ فَإِنَّهُ يَأْتِي يَوْمَ الْقِيَامَةِ شَفِيعًا لأَصْحَابِهِ

അബൂഉമാമയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറയുന്നതായി ഞാൻ കേട്ടു: നിങ്ങൾ ഖുർആൻ പാരായണം ചെയ്യുക. നിശ്ചയം, ഖുർആൻ പാരായണം ചെയ്യുന്നവർക്ക് ഖിയാമത്ത് നാളിൽ ഖുർആൻ ശുപാർശകനായി വരുന്നതാണ്.   (മുസ്‌ലിം: 804)

വിശുദ്ധ ഖുർആൻ പാരായണം ഒരിക്കലും നഷ്ടം സംഭവിക്കാത്ത ഒരു കച്ചവടമാണെന്നാണ് അല്ലാഹു പറഞ്ഞിട്ടുള്ളത്.

ﺇِﻥَّ ٱﻟَّﺬِﻳﻦَ ﻳَﺘْﻠُﻮﻥَ ﻛِﺘَٰﺐَ ٱﻟﻠَّﻪِ ﻭَﺃَﻗَﺎﻣُﻮا۟ ٱﻟﺼَّﻠَﻮٰﺓَ ﻭَﺃَﻧﻔَﻘُﻮا۟ ﻣِﻤَّﺎ ﺭَﺯَﻗْﻨَٰﻬُﻢْ ﺳِﺮًّا ﻭَﻋَﻼَﻧِﻴَﺔً ﻳَﺮْﺟُﻮﻥَ ﺗِﺠَٰﺮَﺓً ﻟَّﻦ ﺗَﺒُﻮﺭَ

തീര്‍ച്ചയായും അല്ലാഹുവിന്റെ ഗ്രന്ഥം പാരായണം ചെയ്യുകയും, നമസ്കാരം മുറ പോലെ നിര്‍വഹിക്കുകയും, നാം അവ൪ക്ക് കൊടുത്തിട്ടുള്ളതില്‍ നിന്ന് രഹസ്യമായും പരസ്യമായും ചെലവഴിക്കുകയും ചെയ്യുന്നവരാരോ അവര്‍ ആശിക്കുന്നത് ഒരിക്കലും നഷ്ടം സംഭവിക്കാത്ത ഒരു കച്ചവടമാകുന്നു.   (ഖു൪ആന്‍:35/29)

ഓരോ അക്ഷരം വായിക്കുന്നതിനും പുണ്യമുണ്ടെന്ന്‌ നബി ﷺ പഠിപ്പിച്ചത്‌ ഖുര്‍ആനിനെ പറ്റി മാത്രമാണ്‌.

عَنْ عَبْدَ اللَّهِ بْنَ مَسْعُودٍ، قَالَ رَسُولُ اللَّهِ صلى الله عليه وسلم : مَنْ قَرَأَ حَرْفًا مِنْ كِتَابِ اللَّهِ فَلَهُ بِهِ حَسَنَةٌ وَالْحَسَنَةُ بِعَشْرِ أَمْثَالِهَا لاَ أَقُولُ الم حَرْفٌ وَلَكِنْ أَلِفٌ حَرْفٌ وَلاَمٌ حَرْفٌ وَمِيمٌ حَرْفٌ

ഇബ്നു മസ്ഉദില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഖുര്‍ആനിലെ ഒരു അക്ഷരം വല്ലവനും പാരായണം ചെയ്യുന്നപക്ഷം അവന് ഒരു നന്മ ലഭിക്കും. ഏതൊരു നന്മക്കും പത്തിരട്ടിയാണ് പ്രതിഫലം. ‘അലിഫ് ലാം മീം’ ഒരു അക്ഷരമാണെന്ന് ഞാന്‍ പറയുന്നില്ല. പക്ഷേ, അതിലെ അലിഫ് ഒരക്ഷരവും ലാം മറ്റൊരു അക്ഷരവും മീം വേറൊരു അക്ഷരവുമാകുന്നു.   (സുനനുത്തിര്‍മിദി:2910)

عَنْ عَائِشَةَ، عَنِ النَّبِيِّ صلى الله عليه وسلم قَالَ: مَثَلُ الَّذِي يَقْرَأُ الْقُرْآنَ وَهْوَ حَافِظٌ لَهُ مَعَ السَّفَرَةِ الْكِرَامِ الْبَرَرَةِ، وَمَثَلُ الَّذِي يَقْرَأُ الْقُرْآنَ وَهْوَ يَتَعَاهَدُهُ وَهْوَ عَلَيْهِ شَدِيدٌ، فَلَهُ أَجْرَانِ

ആയിശയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: വിശുദ്ധ ഖുർആനിനെ കുറിച്ച് മനസ്സിലാക്കി അത് പാരായണം ചെയ്യുന്നവർ സമാദരണീയരും പുണ്യാത്മാക്കളുമായവരുടെ കൂടെയാണ്. പ്രയാസത്തോടെ തപ്പിത്തടഞ് കൊണ്ട് ഖുർആൻ പാരായണം ചെയ്യുന്നവന് രണ്ട്‌ പ്രതിഫലമുണ്ട്.    (ബുഖാരി: 4937, മുസ്‌ലിം: 798)

عَنْ عُثْمَانَ ـ رضى الله عنه ـ عَنِ النَّبِيِّ صلى الله عليه وسلم قَالَ :‏ خَيْرُكُمْ مَنْ تَعَلَّمَ الْقُرْآنَ وَعَلَّمَهُ

ഉസ്‌മാനില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഖുർആൻ പഠിക്കുകയും അത് പഠിപ്പിക്കുകയും ചെയ്യുന്നവനാണ് നിങ്ങളിൽ ഉത്തമൻ.    (ബുഖാരി: 5027)

സ്രഷ്‌ടാവായ അല്ലാഹുവിന്റെ വചനങ്ങളായ വിശുദ്ധ ഖുര്‍ആനിലെ എല്ലാ ആയത്തുകളും വളരെയേറെ മഹത്വമുള്ളവയാണ്‌. എങ്കിലും ചില സൂറത്തുകള്‍ക്ക് മറ്റുള്ള സൂറത്തുകളേക്കാളും ചില ആയത്തുകള്‍ക്ക് മറ്റുള്ള ആയത്തുകളേക്കാളും മഹത്വവും പ്രാധാന്യവുമുണ്ട്. അതുകൊണ്ടുതന്നെ ചില സൂറത്തുകള്‍ പാരായണം ചെയ്യുന്നതിന് പ്രത്യേക പ്രതിഫലവും വാഗ്ദാനം ചെയ്യപ്പെച്ചിട്ടുണ്ട്. നബി ﷺ പ്രത്യേകം എടുത്തുപറഞ്ഞ ചില സൂറത്തുകളുടെയും വചനങ്ങളുടെയും ശ്രേഷ്ടതകള്‍ താഴെ ചേ൪ക്കുന്നു

സൂറ : 67-അല്‍ മുല്‍ക്ക് : ദിവസവും രാത്രിയില്‍ പാരായണം ചെയ്യുക

سورة تبارك هي المانعة من عذاب القبر

ഖബ്റിലെ ശിക്ഷയില്‍ നിന്ന് രക്ഷ നല്‍കുന്നതാണ് തബാറക്ക സൂറത്ത്.   (സ്വഹീഹുല്‍ ജാമിഅ്:3643)

عن عبد الله بن مسعود رضي الله عنه قال: يؤتى الرجل في قبره فتؤتى رجلاه فتقول: ليس لكم على ما قبلي سبيل كان يقرأ سورة الملك ثم يؤتى من قبل صدره أو قال بطنه فيقول ليس لكم على ما قبلي سبيل كان يقرأ في سورة الملك ثم يؤتى من قبل رأسه فيقول ليس لكم على ما قبلي سبيل كان يقرأ في سورة الملك فهي المانعة تمنع عذاب القبر وهي في التوراة سورة الملك من قرأها في ليلة فقد أكثر وأطيب

അബ്ദില്ലാഹിബ്നു മസ്ഊദ് (റ) പറയുന്നു: ഒരു വ്യക്തിയെ ഖബ്റില്‍ വെച്ച് കഴിഞ്ഞാല്‍ അയാളുടെ കാലിന്റെ ഭാഗത്തുകൂടി ശിക്ഷ വരും. അപ്പോള്‍ ശിക്ഷ തടയപ്പെടും. പറയപ്പെടും: ഈ വ്യക്തി സൂറ മുല്‍ക്ക് പാരായണം ചെയ്തിരുന്ന വ്യക്തിയാണ്. പിന്നീട് ശിക്ഷ വയറിന്റെ ഭാഗത്തുകൂടിയും തലയുടെ ഭാഗത്തുകൂടിയും ശിക്ഷ വരും. പറയപ്പെടും: ഇതിലൂടെ ശിക്ഷ വരാന്‍ കഴിയില്ല, കാരണം ഈ വ്യക്തി സൂറ മുല്‍ക്ക് പാരായണം ചെയ്തിരുന്ന വ്യക്തിയാണ്. ഇത് അല്‍ മാനിയ എന്നറിയപ്പെടുന്നു. ഖബ്റിലെ ശിക്ഷയെ അത് തടയും. തൌറാത്തില്‍ സൂറ മുല്‍ക്ക് എന്ന പേരില്‍ ഇത് അറിയപ്പെടുന്നു. ഇത് രാത്രിയില്‍ പാരായണം ചെയ്യുന്ന ആളുകള്‍ ഏറെ പുണ്യങ്ങള്‍ നേടിയിരിക്കുന്നു.    (സ്വഹീഹുത്ത൪ഗീബ്: 1475)

عن عبدِ اللهِ بنِ مسعودٍ قال: من قرأ “تَبَارَكَ الَّذِي بِيَدِهِ الْمُلْكُ” كلَّ ليلةٍ؛ منعه اللهُ عز وجل بها من عذابِ القبرِ، وكنا في عهدِ رسولِ اللهِ نسميها المانعةَ، وإنها في كتابِ اللهِ عز وجل سورةٌ من قرأ بها في ليلةِ فقد أكثر وأطاب

അബ്ദില്ലാഹിബ്നു മസ്ഊദ് (റ) പറയുന്നു: ആരെങ്കിലും എല്ലാ രാത്രിയിലും ‘തബാറക്കല്ലദീ ബി യദിബില്‍ മുല്‍ക്’ എന്നസൂറ പാരായണം ചെയ്താല്‍ ഖബ്റിലെ ശിക്ഷയില്‍ നിന്ന് അല്ലാഹു അവ൪ക്ക് രക്ഷ നല്‍കുന്നതാണ്. നബിയുടെ(സ്വ) കാലത്ത് ഞങ്ങള്‍ ഈ സൂറത്തിന് അല്‍ മാനിഅ എന്ന പേര് നല്‍കിയിരുന്നു. ഇത് അല്ലാഹുവിന്റെ ഗ്രന്ഥത്തിലെ ഒരു സൂറത്ത് ആണ്. ഇത് രാത്രിയില്‍ പാരായണം ചെയ്യുന്ന ആളുകള്‍ ഏറെ പുണ്യങ്ങള്‍ നേടിയിരിക്കുന്നു.(സ്വഹീഹുത്ത൪ഗീബ്: 1589)

عَنْ جَابِرٍ، أَنَّ النَّبِيَّ صلى الله عليه وسلم كَانَ لاَ يَنَامُ حَتَّى يَقْرَأَ {الم،تَنزِيلُ الْكِتَابِ لَا رَيْبَ فِيهِ مِن رَّبِّ الْعَالَمِينَ}:‏ ‏‏ وَ{تَبَارَكَ الَّذِي بِيَدِهِ الْمُلْكُ}‏

ജാബിറില്‍(റ) നിന്നും നിവേദനം.അദ്ദേഹം പറഞ്ഞു: നബി ﷺ സൂറത്തുസ്സജദയും സൂറത്തുല്‍ മുല്‍ക്കും പാരായണം ചെയ്യാതെ നബി ഉറങ്ങാറുണ്ടായിരുന്നില്ല.(സുനനുത്തി൪മുദി:3135-അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)

മറ്റ് സന്ദ൪ഭങ്ങളിലും സൂറത്തുല്‍ മുല്‍ക്ക് പാരായണം ചെയ്യുന്നത് പ്രത്യേകം പുണ്യകരമാണ്.

عَنْ أَبِي هُرَيْرَةَ، عَنِ النَّبِيِّ صلى الله عليه وسلم قَالَ: إِنَّ سُورَةً مِنَ الْقُرْآنِ ثَلاَثُونَ آيَةً شَفَعَتْ لِرَجُلٍ حَتَّى غُفِرَ لَهُ وَهِيَ سُورَةُ تَبَارَكَ الَّذِي بِيَدِهِ الْمُلْكُ

അബൂഹുറൈറ(റ)യില്‍ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: മുപ്പത് ആയത്തുകളുള്ള ഒരു സൂറത്ത് ഖുര്‍ആനിലുണ്ട്. അത് അതിന്റെ വക്താവിന് പാപങ്ങൾ പൊറുക്കപ്പെടുന്നതുവരെ ശഫാഅത്ത് (ശുപാര്‍ശ) ചെയ്തു.അതത്രേ തബാറക്ക സൂറത്ത് (സൂറത്തുല്‍ മുല്‍ക്ക്). (സുനനുത്തി൪മുദി:2891 – അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)

عَنْ أَبِي هُرَيْرَةَ، أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ، قَالَ : إِنَّ سُورَةً مِنْ كِتَابِ اللَّهِ عَزَّ وَجَلَّ مَا هِيَ إِلَّا ثَلَاثُونَ آيَةً شَفَعَتْ لِرَجُلٍ فَأَخْرَجَتْهُ مِنَ النَّارِ وَأَدْخَلَتْهُ الْجَنَّةَ {تَبَارَكَ الَّذِي بِيَدِهِ الْمُلْكُ}‏

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: മുപ്പത് ആയത്തുകളുള്ള ഒരു സൂറത്ത് ഖുര്‍ആനിലുണ്ട്. അത് അതിന്റെ വക്താവിന് അയാളെ നരകത്തില്‍ നിന്ന് മോചിപ്പിച്ച് സ്വ൪ഗത്തില്‍ പ്രവേശിപ്പിക്കുന്നതുവരെ ശഫാഅത്ത് (ശുപാര്‍ശ) നടത്തും.(അതത്രേ തബാറക്ക സൂറത്ത്)   (സ്വഹീഹുല്‍ ജാമിഅ്: 2092)

إن سورة من القرآن ما هي إلا ثلاثون آية خاصمت عن صاحبها حتى أدخلته الجنة و هي تبارك‏‏

നബി ﷺ പറഞ്ഞു: മുപ്പത് ആയത്തുകളുള്ള ഒരു സൂറത്ത് ഖുര്‍ആനിലുണ്ട്. അത് അതിന്റെ വക്താവിന് വേണ്ടി അല്ലാഹുവിനോട് ത൪ക്കിക്കും, ആ വ്യക്തിയെ സ്വ൪ഗത്തില്‍ പ്രവേശിപ്പിക്കുന്നതുവരെ, അതത്രേ തബാറക സൂറത്ത് (സൂറത്തുല്‍ മുല്‍ക്ക്). (സ്വഹീഹുല്‍ ജാമിഅ്: 3644)

സൂറ : 18-അല്‍ കഹ്ഫ് : എല്ലാ വെള്ളിയാഴ്ചയും പാരായണം ചെയ്യുക

من قرأ سورة الكهف في يوم الجمعة أضاء له من النور ما بين الجمعتين’

നബി ﷺ പറഞ്ഞു: ‘ആരെങ്കിലും വെള്ളിയാഴ്ച ദിവസം സൂറത്തുല്‍ കഹ്ഫ്‌ പാരായണം ചെയ്യുകയാണെങ്കില്‍ ആ രണ്ട് ജുമുഅകള്‍ക്കിടയിലുള്ള അത്രയും പ്രകാശം അവന് ലഭിക്കും.’ (മുസ്തദ്റകുഹാകിം, സുനനുല്‍ ബൈഹഖി – സ്വഹീഹ് അല്‍ബാനി)

“عن ابن عمر رضي الله عنهما قال : قال رسول الله صلى الله عليه وسلم : “من قرأ سورة الكهف في يوم الجمعة سطع له نور من تحت قدمه إلى عنان السماء يضيء له يوم القيامة، وغفر له ما بين الجمعتي

ഇബ്‌നു ഉമറിൽ(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ‘ആരെങ്കിലും വെള്ളിയാഴ്ച ദിവസം സൂറത്തുല്‍ കഹ്ഫ്‌ പാരായണം ചെയ്‌താല്‍ അവന്റെ കാല്‍പാദം മുതല്‍ വാനോളം വരെ പ്രകാശം ഖിയാമത്ത് നാളില്‍ അവന് ലഭിക്കുന്നതായിരിക്കും. ആ രണ്ട് ജുമുഅകള്‍ക്കിടയിലുള്ള അവന്റെ പാപങ്ങളും പൊറുക്കപ്പെടുന്നതായിരിക്കും.’ [അത്തര്‍ഗീബ് വത്തര്‍ഹീബ് :298/1]

عن أبي سعيد الخدري ، قال عليه الصلاة والسلام: ” من قرأ سورة الكهف ليلة الجمعة أضاء له من النور فيما بينه وبين البيت العتيق “

അബീ സഈദ് അല്‍ ഖുദരി (റ) വില്‍ നിന്നും നിവേദനം. നബി ﷺ പറഞ്ഞു: ‘ആരെങ്കിലും വെള്ളിയാഴ്ച രാവിന് സൂറത്തുല്‍ കഹ്ഫ്‌ പാരായണം ചെയ്യുകയാണെങ്കില്‍ അവന്റേയും ബൈതുല്‍ അതീഖിന്റേയും (കഅബാലയം) ഇടയിലുള്ള അത്രയും ദൂരം പ്രകാശം ലഭിക്കും.   ’ (സ്വഹീഹ് അല്‍ബാനി)

വെള്ളിയാഴ്ച ദിവസം നേരത്തെ പള്ളിയിലെത്തി സൂറത്തുല്‍ കഹ്ഫ്‌ പാരായണം ചെയ്യാൻ വേണ്ടി പരിശ്രമിക്കുക. വെള്ളിയാഴ്ച രാവിലോ, വെള്ളിയാഴ്ച ദിവസത്തിലോ (വ്യാഴാഴ്ച ദിവസം സൂര്യന്‍ അസ്തമിച്ചത് മുതല്‍ വെള്ളിയാഴ്ച ദിവസം സൂര്യന്‍ അസ്തമിക്കുന്നത് വരെയുള്ള സമയങ്ങളില്‍) സൂറത്തുല്‍ കഹ്ഫ്‌ പാരായണം ചെയ്യാവുന്നതാണെന്ന് മേൽ ഹദീസുകളുടെ അടിസ്ഥാനത്തിൽ പണ്ഢിതൻമാർ വിശദീകരിച്ചിട്ടുണ്ട്.

عَنْ أَبِي الدَّرْدَاءِ، أَنَّ النَّبِيَّ صلى الله عليه وسلم قَالَ:مَنْ حَفِظَ عَشْرَ آيَاتٍ مِنْ أَوَّلِ سُورَةِ الْكَهْفِ عُصِمَ مِنَ الدَّجَّالِ

അബുദ്ദര്‍ദാഇ(റ)ല്‍ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ആരെങ്കിലും സൂറത്തുല്‍ കഹ്ഫിന്റെ തുടക്കത്തിലെ 10 ആയത്തുകള്‍ മനപാഠമാക്കിയാല്‍ അവന്‍ ദജ്ജാലില്‍ നിന്ന് സംരക്ഷിക്കപ്പെട്ടു. (മുസ്ലിം:809)

عَنِ النَّوَّاسِ بْنِ سَمْعَانَ الْكِلاَبِيِّ، قَالَ ذَكَرَ رَسُولُ اللَّهِ صلى الله عليه وسلم الدَّجَّالَ فَقَالَ : إِنْ يَخْرُجْ وَأَنَا فِيكُمْ فَأَنَا حَجِيجُهُ دُونَكُمْ وَإِنْ يَخْرُجْ وَلَسْتُ فِيكُمْ فَامْرُؤٌ حَجِيجُ نَفْسِهِ وَاللَّهُ خَلِيفَتِي عَلَى كُلِّ مُسْلِمٍ فَمَنْ أَدْرَكَهُ مِنْكُمْ فَلْيَقْرَأْ عَلَيْهِ فَوَاتِحَ سُورَةِ الْكَهْفِ فَإِنَّهَا جِوَارُكُمْ مِنْ فِتْنَتِهِ

അന്നവാസ് ഇബ്നു സംആന്‍ അല്‍കിലാബില്‍(റ) നിന്ന് നിവേദനം.അദ്ദേഹം പറഞ്ഞു:നബി ﷺ പറയുന്നതായി ഞാന്‍ കേട്ടു: ‘നിങ്ങളില്‍ നിന്ന് വല്ലവരും ദജ്ജാലിനെ കണ്ടുമുട്ടിയാല്‍ അവനെതിരില്‍ സൂറത്തുല്‍ കഹ്ഫിലെ പ്രാരംഭ ആയത്തുകള്‍ അവന്‍ പാരായണം ചെയ്യട്ടേ.കാരണം, അവകള്‍ അവന്റെ ഫിത്നയില്‍ നിന്ന് സുരക്ഷയാകുന്നു.(സുനനുഅബീദാവൂദ് :4321 -അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)

സൂറ : 2 – അല്‍ ബഖറ : ഏത് സമയത്തും പാരായണം ചെയ്യാവുന്നതാണ്

عَنْ أَبُو أُمَامَةَ عَنِ النَّبِيِّ صلى الله عليه وسلم قَالَ: اقْرَءُوا الْقُرْآنَ فَإِنَّهُ يَأْتِي يَوْمَ الْقِيَامَةِ شَفِيعًا لأَصْحَابِهِ اقْرَءُوا الزَّهْرَاوَيْنِ الْبَقَرَةَ وَسُورَةَ آلِ عِمْرَانَ فَإِنَّهُمَا تَأْتِيَانِ يَوْمَ الْقِيَامَةِ كَأَنَّهُمَا غَمَامَتَانِ أَوْ كَأَنَّهُمَا غَيَايَتَانِ أَوْ كَأَنَّهُمَا فِرْقَانِ مِنْ طَيْرٍ صَوَافَّ تُحَاجَّانِ عَنْ أَصْحَابِهِمَا اقْرَءُوا سُورَةَ الْبَقَرَةِ فَإِنَّ أَخْذَهَا بَرَكَةٌ وَتَرْكَهَا حَسْرَةٌ وَلاَ تَسْتَطِيعُهَا الْبَطَلَةُ

അബൂഉമാമ(റ)യില്‍ നിന്ന് നിവേദനം: നബി ﷺ പറയുന്നത് ഞാന്‍ കേട്ടു. നിങ്ങള്‍ ഖുര്‍ആന്‍ പാരായണം ചെയ്യുക. അത് അന്ത്യനാളില്‍ അതിന്റെ ആളുകള്‍ക്ക് ശുപാര്‍ശകനായി വരും.സഹ്റാവൈനി അഥവാ സൂറത്തുല്‍ ബഖറയും ആലുഇംറാനും നിങ്ങള്‍ പാരായണം ചെയ്യുക.കാരണം അവ രണ്ടും അന്ത്യനാളില്‍ രണ്ട് കാ൪മുകിലുകള്‍ പോലെ, അല്ലെങ്കില്‍ രണ്ട് തണലുകള്‍ പോലെ, അതല്ലായെങ്കില്‍ അണിയായി (പറക്കുന്ന) രണ്ട് പക്ഷിക്കൂട്ടങ്ങള്‍ പോലെ വരും.അവ രണ്ടും അവയുടെ ആളുകള്‍ക്ക് വേണ്ടി പ്രധിരോധിക്കുകയും ത൪ക്കിക്കുകയും ചെയ്യും. നിങ്ങള്‍ സൂറത്തുല്‍ ബഖറ പാരായണം ചെയ്യണം.കാരണം അത് സ്വീകരിക്കല്‍ ബ൪ക്കത്താണ്.അതിനെ ഉപേക്ഷിക്കല്‍ നഷ്ടമാണ്.മാരണക്കാ൪ക്ക് അതൊരിക്കലും താങ്ങുവാന്‍ സാധ്യമല്ല. (മുസ്ലിം:804)

عَنْ أَبِي هُرَيْرَةَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ:لاَ تَجْعَلُوا بُيُوتَكُمْ مَقَابِرَ إِنَّ الشَّيْطَانَ يَنْفِرُ مِنَ الْبَيْتِ الَّذِي تُقْرَأُ فِيهِ سُورَةُ الْبَقَرَةِ

അബൂഹുറൈറ(റ)വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നിങ്ങൾ ആരും തന്നെ നിങ്ങളുടെ ഭവനങ്ങൾ സ്മശാനങ്ങളാക്കരുത്. നിശ്ചയം സൂറത്തുൽബഖറ പാരായണം ചെയ്യുന്ന വീടുകളിൽ നിന്ന് പിശാച് അകന്ന് പോകുന്നതാണ്. (മുസ്‌ലിം:780)

عن عبدالله بن مسعود:عَنِ النَّبِيِّ صلى الله عليه وسلم قَالَ: إِنَّ لِكلِّ شيءٍ سَنامًا، وسَنامُ القرآنِ سُورَةُ البَقَرَةِ، وإِنَّ الشيطانَ إذا سمعَ سورةَ البَقَرَةِ تُقْرَأُ خرجَ مِنَ البيتِ الذي يُقْرَأُ فيهِ سُورَةُ البَقَرَةِ

അബ്ദില്ലാഹിബ്നു മസ്ഊദിൽ(റ)  നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: തീര്‍ച്ചയായും എല്ലാറ്റിനും ഒരു പൂഞ്ഞ (ഉയര്‍ന്ന ഭാഗം) ഉണ്ട്‌. ഖുര്‍ആനിന്റെ പൂഞ്ഞ സൂറതുല്‍ ബഖറയാണ്‌. തീര്‍ച്ചയായും ഒരാള്‍ പാരായണം ചെയ്യുന്ന സുറതുല്‍ ബഖറ ശൈത്വാന്‍ കേള്‍ക്കുമ്പോള്‍ സുറത്തുല്‍ ബഖറ പാരായണം ചെയ്യപ്പെടുന്ന വീട്ടില്‍ നിന്നു പുറത്തു പോകും.  (സിൽസിലത്തു സ്വഹീഹ)

പിശാചിന് ഏറ്റവും വിഷമം ഉണ്ടാക്കിത്തീര്‍ക്കുന്ന ഒരു സൂറത്താണിത്. വീട്ടില്‍ അത് പാരായണം ചെയ്യപ്പെടുമ്പോള്‍ പിശാച് അവിടെ നിന്ന് ഒഴിഞ്ഞുമാറുന്നതാണ്.

عن بريدة بن الحصيب الأسلمي: كُنتُ جالسًا عندَ النَّبيِّ ﷺ فسَمِعتُه يقولُ: تَعلَّموا سورةَ البَقَرةِ؛ فإنَّ أخْذَها بَرَكةٌ، وتَرْكَها حَسْرةٌ، ولا يَستَطيعُها البَطَلةُ

ബുറൈദത്(റ)  വില്‍ നിന്ന്‌ നിവേദനം: അദ്ദേഹം പറഞ്ഞു: ഞാന്‍ നബി ﷺ യുടെ അരികില്‍ ഇരിക്കുകയായിരുന്നു. അപ്പോള്‍ അദ്ദേഹം പറയുന്നതായി ഞാന്‍ കേട്ടു; നിങ്ങള്‍ സൂറത്തുല്‍ ബഖറ പഠിക്കുക. തീര്‍ച്ചയായും അത്‌ എടുക്കുന്നത്‌ ബറകത്ത്‌ ആണ്‌. അത്‌ ഒഴിവാക്കുന്നത്‌ ഖേദവും. ബത്വലത്തിന്‌ (ക്ഷുദ്രപ്രവര്‍ത്തനം ചെയ്യുന്നവര്‍ക്ക്‌) അത്‌ എടുക്കാന്‍ സാധിക്കുകയില്ല. (അഹ്മദ്)

സൂറ :  ആലു ഇംറാന്‍ : ഏത് സമയത്തും പാരായണം ചെയ്യാവുന്നതാണ്

عَنْ أَبُو أُمَامَةَعَنِ النَّبِيِّ صلى الله عليه وسلم قَالَ: اقْرَءُوا الْقُرْآنَ فَإِنَّهُ يَأْتِي يَوْمَ الْقِيَامَةِ شَفِيعًا لأَصْحَابِهِ اقْرَءُوا الزَّهْرَاوَيْنِ الْبَقَرَةَ وَسُورَةَ آلِ عِمْرَانَ فَإِنَّهُمَا تَأْتِيَانِ يَوْمَ الْقِيَامَةِ كَأَنَّهُمَا غَمَامَتَانِ أَوْ كَأَنَّهُمَا غَيَايَتَانِ أَوْ كَأَنَّهُمَا فِرْقَانِ مِنْ طَيْرٍ صَوَافَّ تُحَاجَّانِ عَنْ أَصْحَابِهِمَا اقْرَءُوا سُورَةَ الْبَقَرَةِ فَإِنَّ أَخْذَهَا بَرَكَةٌ وَتَرْكَهَا حَسْرَةٌ وَلاَ تَسْتَطِيعُهَا الْبَطَلَةُ

അബൂഉമാമയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറയുന്നത് ഞാന്‍ കേട്ടു. നിങ്ങള്‍ ഖുര്‍ആന്‍ പാരായണം ചെയ്യുക. അത് അന്ത്യനാളില്‍ അതിന്റെ ആളുകള്‍ക്ക് ശുപാര്‍ശകനായി വരും. സഹ്റാവൈനി അഥവാ സൂറത്തുല്‍ ബഖറയും ആലുഇംറാനും നിങ്ങള്‍ പാരായണം ചെയ്യുക.കാരണം അവ രണ്ടും അന്ത്യനാളില്‍ രണ്ട് കാ൪മുകിലുകള്‍ പോലെ, അല്ലെങ്കില്‍ രണ്ട് തണലുകള്‍ പോലെ, അതല്ലായെങ്കില്‍ അണിയായി (പറക്കുന്ന) രണ്ട് പക്ഷിക്കൂട്ടങ്ങള്‍ പോലെ വരും. അവ രണ്ടും അവയുടെ ആളുകള്‍ക്ക് വേണ്ടി പ്രധിരോധിക്കുകയും ത൪ക്കിക്കുകയും ചെയ്യും. നിങ്ങള്‍ സൂറത്തുല്‍ ബഖറ പാരായണം ചെയ്യണം.കാരണം അത് സ്വീകരിക്കല്‍ ബ൪ക്കത്താണ്. അതിനെ ഉപേക്ഷിക്കല്‍ നഷ്ടമാണ്.മാരണക്കാ൪ക്ക് അതൊരിക്കലും താങ്ങുവാന്‍ സാധ്യമല്ല. (മുസ്ലിം:804)

عَنْ جُبَيْرِ بْنِ نُفَيْرٍ، قَالَ سَمِعْتُ النَّوَّاسَ، بْنَ سَمْعَانَ الْكِلاَبِيَّ يَقُولُ سَمِعْتُ النَّبِيَّ صلى الله عليه وسلم يَقُولُ” يُؤْتَى بِالْقُرْآنِ يَوْمَ الْقِيَامَةِ وَأَهْلِهِ الَّذِينَ كَانُوا يَعْمَلُونَ بِهِ تَقْدُمُهُ سُورَةُ الْبَقَرَةِ وَآلُ عِمْرَانَ” ‏.‏ وَضَرَبَ لَهُمَا رَسُولُ اللَّهِ صلى الله عليه وسلم ثَلاَثَةَ أَمْثَالٍ مَا نَسِيتُهُنَّ بَعْدُ قَالَ ‏: كَأَنَّهُمَا غَمَامَتَانِ أَوْ ظُلَّتَانِ سَوْدَاوَانِ بَيْنَهُمَا شَرْقٌ أَوْ كَأَنَّهُمَا حِزْقَانِ مِنْ طَيْرٍ صَوَافَّ تُحَاجَّانِ عَنْ صَاحِبِهِمَا

ജുബൈറുബ്നു നുഫൈര്‍(റ)വില്‍ നിന്ന്‌ നിവേദനം: അദ്ദേഹം പറഞ്ഞു: നുവ്വാസുബ്നു സംആന്‍ പറയുന്നതായി ഞാന്‍ കേട്ടു. അദ്ദേഹം പറയുന്നു: നബി ﷺ പറയുന്നതായി ഞാന്‍ കേട്ടു; ക്വിയാമതു നാളില്‍ ക്വുര്‍ആനും ക്വുര്‍ആനനുസരിച്ച്‌ പ്രവര്‍ത്തിച്ച അതിന്റെ ആളുകളും കൊണ്ടു വരപ്പെടും. അതിന്റെ മുന്നിലുണ്ടാവുക സുറതുല്‍ ബക്വറയും സുറത്തു ആലു ഇംറാനുമായിരിക്കും. അതു രണ്ടിന്നും നബി ﷺ പിന്നീടൊരിക്കലും മറന്നു പോകാത്ത മൂന്ന്‌ ഉദാഹരണങ്ങള്‍ പറഞ്ഞു. അദ്ദേഹം പറഞ്ഞു: അതു രണ്ടു മേഘങ്ങള്‍ പോലെയാണ്‌. അല്ലങ്കില്‍ ഇടയില്‍ വെളിച്ചം മറയാത്ത വിധമുള്ള കറുത്ത രണ്ടു തണലുകള്‍ പോലെയാണ്‌. അല്ലെങ്കില്‍ വരിയായി നില്‍ക്കു ന്ന രണ്ടു പക്ഷിക്കൂട്ടങ്ങള്‍ പോലെയാണ്‌. അതു രണ്ടും അതിന്റെയാളുകള്‍ക്ക്‌ സാക്ഷിയായി നില്‍ക്കും.   (മുസ്ലിം:805)

സൂറ :  അല്‍ ഫാത്തിഹ : ഏത് സമയത്തും പാരായണം ചെയ്യാവുന്നതാണ്
വിശുദ്ധ ഖുര്‍ആനിലെ ഏറ്റവും മഹത്വമുള്ള സൂറത്താണ്‌ ഫാത്തിഹ.

قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏:‏ وَالَّذِي نَفْسِي بِيَدِهِ مَا أُنْزِلَتْ فِي التَّوْرَاةِ وَلاَ فِي الإِنْجِيلِ وَلاَ فِي الزَّبُورِ وَلاَ فِي الْفُرْقَانِ مِثْلُهَا وَإِنَّهَا سَبْعٌ مِنَ الْمَثَانِي وَالْقُرْآنُ الْعَظِيمُ الَّذِي أُعْطِيتُهُ ‏

ഉബൈബ്‌നു കഅ്ബില്‍(റ) നിന്ന്‌ നിവേദനം: നബി ﷺ പറഞ്ഞു: എൻ്റെ ആത്മാവ് ആരുടെ കയ്യിലാണോ അവൻ തന്നെ സത്യം! തൗറാതിലോ ഇഞ്ചീലിലോ സബൂറിലോ ഖുർആനിലോ ഇതിന് സമാനമായ ഒരു സൂറത് അവതരിപ്പിക്കപ്പെട്ടിട്ടില്ല. തീർച്ചയായും അതാകുന്നു എനിക്ക് നൽകപ്പെട്ട ഏഴ് ആവർത്തന വചനങ്ങളുള്ള മഹത്തരമായ ഖുർആൻ. (തിർമിദി: 2875)

عَنِ ابْنِ عَبَّاسٍ، قَالَ بَيْنَمَا جِبْرِيلُ قَاعِدٌ عِنْدَ النَّبِيِّ صلى الله عليه وسلم   سَمِعَ نَقِيضًا مِنْ فَوْقِهِ فَرَفَعَ رَأْسَهُ فَقَالَ هَذَا بَابٌ مِنَ السَّمَاءِ فُتِحَ الْيَوْمَ لَمْ يُفْتَحْ قَطُّ إِلاَّ الْيَوْمَ فَنَزَلَ مِنْهُ مَلَكٌ فَقَالَ هَذَا مَلَكٌ نَزَلَ إِلَى الأَرْضِ لَمْ يَنْزِلْ قَطُّ إِلاَّ الْيَوْمَ فَسَلَّمَ وَقَالَ أَبْشِرْ بِنُورَيْنِ أُوتِيتَهُمَا لَمْ يُؤْتَهُمَا نَبِيٌّ قَبْلَكَ فَاتِحَةُ الْكِتَابِ وَخَوَاتِيمُ سُورَةِ الْبَقَرَةِ لَنْ تَقْرَأَ بِحَرْفٍ مِنْهُمَا إِلاَّ أُعْطِيتَهُ

ഇബ്നു അബ്ബാസി(റ)ല്‍ നിന്ന് നിവേദനം: ഒരിക്കല്‍ ജിബ്രീല്‍ (അ) നബി ﷺ യുടെ സന്നിധിയിലിരിക്കെ ഉപരിതലത്തില്‍ നിന്ന് ഒരു ശബ്ദം കേട്ടു. ഉടനെ തലയുയര്‍ത്തിയിട്ട് ജിബ്രീല്‍ (അ) പറഞ്ഞു: ഇതാ, ഇന്നേ ദിവസം വാനലോകത്തില്‍ ഒരു കവാടം തുറക്കപ്പെട്ടിരിക്കുന്നു. ഇന്നല്ലാതെ മുമ്പൊരിക്കലും അത് തുറക്കപ്പെട്ടിട്ടില്ല. എന്നിട്ടതില്‍ നിന്ന് ഒരു മലക്ക് ഇറങ്ങി വന്നിറങ്ങി. ജിബ്’രീല്‍ (അ) വിശദീകരിച്ചു. ഇദ്ദേഹം ഭൂലോകത്തേക്ക് ഇറങ്ങിവന്നിട്ടുള്ള ഒരു മലക്കാണ്. ഇന്നേ ദിവസമല്ലാതെ മറ്റൊരിക്കലും അദ്ദേഹം ഇറങ്ങിവന്നിട്ടില്ല. അങ്ങേയ്ക്ക് സലാം ചൊല്ലിയിട്ട് അദ്ദേഹം പറയുന്നു: നിങ്ങള്‍ക്ക് നല്‍കപ്പെട്ടിട്ടുള്ള രണ്ട് പ്രകാശം കൊണ്ട് നീ സന്തോഷിക്കൂ. നിങ്ങള്‍ക്ക് മുമ്പേ ഒരു നബിക്കും അവ രണ്ടും നല്കപ്പെട്ടിട്ടില്ല. സൂറത്തുല്‍ ഫാത്തിഹയും സുറത്തുല്‍ ബഖറയുടെ അവസാനഭാഗവും, അവയില്‍ നിന്ന് ഒരു വിഷയവും നിങ്ങള്‍ ഓതുകയില്ല, അത് (ആ ദുആകള്‍ക്ക് ഉത്തരം) നിങ്ങള്‍ക്ക് നല്കപ്പെടാതെ.   (മുസ്ലിം:806).

عَنْ أَبِي سَعِيدِ بْنِ الْمُعَلَّى، قَالَ كُنْتُ أُصَلِّي فَدَعَانِي النَّبِيُّ صلى الله عليه وسلم فَلَمْ أُجِبْهُ قُلْتُ يَا رَسُولَ اللَّهِ إِنِّي كُنْتُ أُصَلِّي‏.‏ قَالَ ‏”‏ أَلَمْ يَقُلِ اللَّهُ ‏{‏اسْتَجِيبُوا لِلَّهِ وَلِلرَّسُولِ إِذَا دَعَاكُمْ‏}‏ ثُمَّ قَالَ أَلاَ أُعَلِّمُكَ أَعْظَمَ سُورَةٍ فِي الْقُرْآنِ قَبْلَ أَنْ تَخْرُجَ مِنَ الْمَسْجِدِ ‏”‏‏.‏ فَأَخَذَ بِيَدِي فَلَمَّا أَرَدْنَا أَنْ نَخْرُجَ قُلْتُ يَا رَسُولَ اللَّهِ إِنَّكَ قُلْتَ لأُعَلِّمَنَّكَ أَعْظَمَ سُورَةٍ مِنَ الْقُرْآنِ‏.‏ قَالَ ‏”‏‏{‏الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ‏}‏ هِيَ السَّبْعُ الْمَثَانِي وَالْقُرْآنُ الْعَظِيمُ الَّذِي أُوتِيتُهُ ‏”‏‏.

അബൂസഈദുല്‍മുഅല്ലായിൽ(റ) നിന്ന് നിവേദനം:ഞാന്‍ നമസ്കരിക്കുകയായിരുന്നു.അപ്പോള്‍ നബി ﷺ എന്നെ വിളിച്ചു.ഞാന്‍ തിരുമേനിക്ക് ഉത്തരം നല്‍കിയില്ല. ഞാന്‍ പറഞ്ഞു:’അല്ലാഹുവിന്റെ റസൂലെ ഞാന്‍ നമസ്കരിക്കുകയായിരുന്നു’. നബി ﷺ  പറഞ്ഞു:’അല്ലാഹു പറഞ്ഞിട്ടില്ലേ,നബി നിങ്ങളെ വിളിച്ചാല്‍ നിങ്ങള്‍ അല്ലാഹുവിനും റസൂലിനും ഉത്തരം നല്‍കുക’. ശേഷം നബി ﷺ ഇപ്രാകരം പറഞ്ഞുകൊണ്ട് എന്റെ കൈ പിടിച്ചു : ‘നീ പള്ളിയിൽ നിന്ന് പുറത്തു പോകുന്നതിനു മുമ്പായി വിശുദ്ധ ഖുർആനിലെ മഹത്തായ ഒരു വചനം ഞാൻ നിനക്ക് പഠിപ്പിച്ചു തരട്ടെയോ’ . അങ്ങിനെ ഞങ്ങള്‍ പുറത്ത് പോകാൻ ഉദ്ദേശിച്ചപ്പോൾ ഞാൻ ചോദിച്ചു: ‘അല്ലാഹുവിന്റെ പ്രവാചകരേ(സ), വിശുദ്ധ ഖുർആനിലെ മഹത്തായ ഒരു വചനം എനിക്ക് പഠിപ്പിച്ചുതരാമെന്ന് അങ്ങ് എന്നോട് പറഞ്ഞുവല്ലോ’. അപ്പോൾ നബി ﷺ പറഞ്ഞു: ‘വിശുദ്ധ ഖുർആനിലെ മഹത്തായതും ആവർത്തിച്ചു പാരായണം ചെയ്യപ്പെടുന്നതുമായ ഏഴു വചനങ്ങൾ ഉൾക്കൊള്ളുന്ന ഫാതിഹയാണത്.’   (ബുഖാരി:5006)

സൂറ : 112 – അൽ ഇഖ്‌ലാസ്
സൂറ : ഇഖ്‌ലാസ് ഖുർആനിന്റെ മൂന്നിൽ ഒരു ഭാഗം

عَنْ أَبِي سَعِيدٍ الْخُدْرِيِّ، رضى الله عنه قَالَ قَالَ النَّبِيُّ صلى الله عليه وسلم لأَصْحَابِهِ ‏: أَيَعْجِزُ أَحَدُكُمْ أَنْ يَقْرَأَ ثُلُثَ الْقُرْآنِ فِي لَيْلَةٍ ‏‏.‏ فَشَقَّ ذَلِكَ عَلَيْهِمْ وَقَالُوا أَيُّنَا يُطِيقُ ذَلِكَ يَا رَسُولَ اللَّهِ فَقَالَ ‏: اللَّهُ الْوَاحِدُ الصَّمَدُ ثُلُثُ الْقُرْآنِ

അബൂസഈദുൽ ഖുദ്‌രിയ്യി(റ)വിൽ നിന്ന് നിവേദനം: നബി ﷺ  തന്റെ അനുചരൻമാരോട് ഇങ്ങിനെ ചോദിക്കുകയുണ്ടായി. ഓരോ രാത്രികളിലും വിശുദ്ധ ഖുർആനിന്റെ മൂന്നിൽ ഒരു ഭാഗം പാരായണം ചെയ്യാൻ നിങ്ങൾക്ക് കഴിയാതിരിക്കുമോ. ഈ ചോദ്യം അവർക്ക് പ്രയാസമുള്ളതായി അനുഭവപ്പെട്ടു. അവർ പറഞ്ഞു. അല്ലാഹുവിന്റെ പ്രവാചകരേ(സ), ഞങ്ങളിൽ ആർക്കാണ് അതിന് സാധിക്കുക. അപ്പോൾ നബി(സ) അരുളി: ‘ഖുല്‍ഹുവല്ലാഹുഅഹദ്‌’ എന്ന അധ്യായം ഖുര്‍ആന്‍റെ മൂന്നിലൊന്നാണ്‌.   (ബുഖാരി:5015 )

عَنْ أَبِي سَعِيدٍ الْخُدْرِيِّ، أَنَّ رَجُلاً، سَمِعَ رَجُلاً، يَقْرَأُ ‏{‏قُلْ هُوَ اللَّهُ أَحَدٌ‏}‏ يُرَدِّدُهَا فَلَمَّا أَصْبَحَ جَاءَ إِلَى رَسُولِ اللَّهِ صلى الله عليه وسلم فَذَكَرَ ذَلِكَ لَهُ وَكَأَنَّ الرَّجُلَ يَتَقَالُّهَا فَقَالَ رَسُولُ اللَّهِ صلى الله عليه وسلم ‏”‏ وَالَّذِي نَفْسِي بِيَدِهِ إِنَّهَا لَتَعْدِلُ ثُلُثَ الْقُرْآنِ”‏‏.‏

അബൂസഈദുൽ ഖുദ്‌രിയ്യി(റ)വിൽ നിന്ന് നിവേദനം: ഒരു മനുഷ്യന്‍ രാത്രി നമസ്കാരത്തില്‍ ‘ഖുല്‍ഹുവല്ലാഹു അഹദ്’ ഓതുന്നത് മറ്റൊരു മനുഷ്യന്‍ കേട്ടു. അതയാള്‍ ആവര്‍ത്തിച്ച് ഓതിക്കൊണ്ടിരിക്കുകയാണ്. പ്രഭാതമായപ്പോള്‍ കേട്ട മനുഷ്യന്‍ നബിയുടെ അടുക്കല്‍ ചെന്ന് ഈ വിവരം ഉണര്‍ത്തി. അയാളുടെ ദൃഷ്ടിയില്‍ ഈ സൂറത്ത് വളരെ ചെറുതായിരിന്നു. നബി ﷺ അരുളി: എന്റെ ആത്മാവിനെ നിയന്ത്രിക്കുന്ന അല്ലാഹു സത്യം. ഖുര്‍ആനിന്റെ മൂന്നിലൊരു ഭാഗത്തിന് തുല്യമാണ് ഈ അധ്യായം. (ബുഖാരി:5013)

അനസി(റ)ല്‍ നിന്ന് നിവേദനം: നിശ്ചയം, ഒരാള്‍ പറഞ്ഞു: പ്രവാചകരെ, ഇഖ്‌ലാസ് സൂറത്തിനെ ഞാന്‍ ഇഷ്ടപ്പെടുന്നു. നബി ﷺ പറഞ്ഞു: അതിനോടുള്ള സ്നേഹം നിന്നെ സ്വര്‍ഗ്ഗത്തില്‍ പ്രവേശിപ്പിക്കുന്നതാണ്. (തിര്‍മിദി).

നബി ﷺ സുബ്‌ഹി നിസ്കാരത്തിൻ്റെ സുന്നത്തിൽ ആദ്യത്തെ റക്അതിൽ സൂറ. കാഫിറൂനും രണ്ടാമത്തെ റക്അതിൽ സൂറ. ഇഖ്‌ലാസും പാരായണം ചെയ്യാറുണ്ടായിരുന്നു.

عَنِ ابْنِ عُمَرَ، قَالَ رَمَقْتُ النَّبِيَّ ـ صلى الله عليه وسلم ـ شَهْرًا فَكَانَ يَقْرَأُ فِي الرَّكْعَتَيْنِ قَبْلَ الْفَجْرِ ‏{قُلْ يَا أَيُّهَا الْكَافِرُونَ}‏ وَ ‏{قُلْ هُوَ اللَّهُ أَحَدٌ}‏

അബ്ദുല്ലാഹിബ്നു ഉമറില്‍ (റ)നിന്ന് നിവേദനം:അദ്ദേഹം പറഞ്ഞു:ഞാന്‍ നബി ﷺ യെ ഒരു മാസം നിരീക്ഷിച്ചു.അപ്പോള്‍ നബി(സ്വ) ഫജ്൪ (സുബ്ഹ്) നമസ്കാരത്തിന് മുമ്പുള്ള 2 റക്അത്തുകളില്‍ സൂറത്തുല്‍ കാഫിറൂനും (സൂറ.109) സൂറത്തുല്‍ ഇഖ്‌ലാസും (സൂറ.112) പാരായണം ചെയ്യുമായിരുന്നു.(സുനനു ഇബ്നുമാജ:5/1203 – അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു )

عَنْ أَبِي هُرَيْرَةَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَرَأَ فِي رَكْعَتَىِ الْفَجْرِ ‏{‏ قُلْ يَا أَيُّهَا الْكَافِرُونَ‏}‏ وَ ‏{‏ قُلْ هُوَ اللَّهُ أَحَدٌ‏}‏

അബൂഹുറൈറയിൽ (റ) നിന്ന് നിവേദനം:അദ്ദേഹം പറഞ്ഞു:നിശ്ചയം നബി ﷺ ഫജ്൪ (സുബ്ഹ്) നമസ്കാരത്തിന് മുമ്പുള്ള 2 റക്അത്തുകളില്‍ സൂറത്തുല്‍ കാഫിറൂനും (സൂറ.109) സൂറത്തുല്‍ ഇഖ്‌ലാസും (സൂറ.112) പാരായണം ചെയ്തു.(മുസ്ലിം:726)

മുആദ് ഇബ്നു അനസില്‍ നിന്ന് നിവേദനം:  നബി ﷺ പറഞ്ഞു: ആരെങ്കിലും സൂറത്തുല്‍ ഇഖ്‌ലാസ് പത്ത് പ്രാവശ്യം ഓതിയാല്‍ അല്ലാഹു അവന് സ്വ൪ഗ്ഗത്തില്‍ ഒരു വീട് പണിയും. (മുസ്നദ് അഹ്മദ് -സ്വഹീഹ് അല്‍ബാനി )

സൂറ : 113 – അൽ ഫലഖ്
സൂറ : 114 – അന്നാസ്
കാവൽ  തേടാൻ മഹത്തരമായ സൂറത്തുകളാണ് സൂറത്തുൽ ഫലഖും നാസും.

عَنْ عُقْبَةَ بْنِ عَامِرٍ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏”‏ أَلَمْ تَرَ آيَاتٍ أُنْزِلَتِ اللَّيْلَةَ لَمْ يُرَ مِثْلُهُنَّ قَطُّ ‏{‏ قُلْ أَعُوذُ بِرَبِّ الْفَلَقِ‏}‏ وَ ‏{‏ قُلْ أَعُوذُ بِرَبِّ النَّاسِ‏}‏ ‏”‏ ‏.‏

ഉഖ്ത്ത് ബ്‌നുആമിർ(റ)വിൽ നിന്ന് നിവേദനം: നിശ്ചയം നബി ﷺപറഞ്ഞു: ഇന്നലെ രാത്രിയിൽ അവതരിക്കപ്പെട്ട സൂക്തങ്ങൾ നീ അറി‍ഞ്ഞില്ലയോ, അതിനു തുല്ല്യമായ വചനങ്ങൾ മുമ്പൊരിക്കലും കാണപ്പെട്ടിട്ടുമില്ല. സൂറത്തുന്നാസ്, ഫലഖ് എന്നിവയത്രെ അത്.  (മുസ്‌ലിം:814)

ഉഖ്ബത്ത് ബിൻ ആമിർ(റ) വിനോട് നബി ﷺ പറഞ്ഞു:

‏ يَا عُقْبَةُ تَعَوَّذْ بِهِمَا فَمَا تَعَوَّذَ مُتَعَوِّذٌ بِمِثْلِهِمَا

ഈ രണ്ട് സൂറത്തുകൾ കൊണ്ട് അല്ലാഹുവിനോട് കാവൽ തേടൂ. ഇതു പോലെ അല്ലാഹുവിനോട് മറ്റൊന്ന് കൊണ്ടും ആരും കാവല്‍ തേടിയിട്ടില്ല. (അബൂദാവൂദ് :1463)

സൂറ :   ഫലഖ്, നാസ് എന്നിവ (മുഅവ്വിദതൈനി) ഒന്നിച്ച് പാരായണം ചെയ്യൽ സുന്നത്തായത്

عَنْ عَائِشَةَ، رضى الله عنها أَنَّ رَسُولَ اللَّهِ صلى الله عليه وسلم كَانَ إِذَا اشْتَكَى يَقْرَأُ عَلَى نَفْسِهِ بِالْمُعَوِّذَاتِ وَيَنْفُثُ، فَلَمَّا اشْتَدَّ وَجَعُهُ كُنْتُ أَقْرَأُ عَلَيْهِ وَأَمْسَحُ بِيَدِهِ رَجَاءَ بَرَكَتِهَا‏.‏

ആയിശ(റ) വിൽ നിന്ന് നിവേദനം: നബി ﷺ അസുഖമായാൽ ‘മുഅവ്വിദാതുകൾ’ പാരായണം ചെയ്ത ശേഷം സ്വന്തം ശരീരത്തിൽ മന്ത്രിക്കുമായിരുന്നു. അവിടുത്തേക്ക് വേദന കഠിനമായപ്പോൾ ഞാൻ അവ പാരായണം ചെയ്യുകയും, അവിടുത്തെ കൈകൾ കൊണ്ട് തടവിക്കൊടുക്കുകയും ചെയ്യുമായിരുന്നു, (നബിﷺയുടെ കൈകളുടെ) ബറകത് പ്രതീക്ഷിച്ചു കൊണ്ട്. (ബുഖാരി: 5016)

സൂറ :  ഇഖ്ലാസ്, ഫലഖ്, നാസ് എന്നിവ ഒന്നിച്ച് പാരായണം ചെയ്യൽ സുന്നത്തായത്
ഫര്ള് നമസ്കാരത്തിന് ശേഷം

عَنْ عُقْبَةَ بْنِ عَامِرٍ، قَالَ أَمَرَنِي رَسُولُ اللَّهِ صلى الله عليه وسلم أَنْ أَقْرَأَ الْمُعَوِّذَاتِ دُبُرَ كُلِّ صَلاَةٍ

ഉഖ്ബ ബിന്‍ ആമിര്‍ (റ) നിവേദനം : ‘എല്ലാ (ഫര്‍ള് ) നമസ്കാരത്തിന് ശേഷവും (ഒരു തവണ) ഖുല്‍ ഹുവല്ലാഹു അഹദ്…, ഖുല്‍ അഊദു ബിറബ്ബില്‍ ഫലഖ്…, ഖുല്‍ അഊദു ബിറബ്ബിന്നാസ്… എന്നീ സൂറത്തുകള്‍ പാരായണം ചെയ്യാന്‍ നബി ﷺ കല്‍പ്പിക്കുകയുണ്ടായി’. (സുനനുന്നസാഇ :1336 – അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)

സുബ്ഹിക്കും മഗ്’രിബിനും ശേഷം ഈ സൂറത്തുകള്‍ മൂന്ന് തവണ വീതമാണ് പാരായണം ചെയ്യേണ്ടത്.

രാവിലെയും വൈകുന്നേരവും

عَنْ مُعَاذِ بْنِ عَبْدِ اللَّهِ بْنِ خُبَيْبٍ، عَنْ أَبِيهِ، قَالَ خَرَجْنَا فِي لَيْلَةٍ مَطِيرَةٍ وَظُلْمَةٍ شَدِيدَةٍ نَطْلُبُ رَسُولَ اللَّهِ صلى الله عليه وسلم يُصَلِّي لَنَا – قَالَ – فَأَدْرَكْتُهُ فَقَالَ ‏”‏ قُلْ ‏”‏ ‏.‏ فَلَمْ أَقُلْ شَيْئًا ثُمَّ قَالَ ‏”‏ قُلْ ‏”‏ ‏.‏ فَلَمْ أَقُلْ شَيْئًا ‏.‏ قَالَ ‏”‏ قُلْ ‏”‏ ‏.‏ قُلْتُ مَا أَقُولُ قَالَ ‏”‏ قُلْ ‏:‏ ‏(‏ هوَ اللَّهُ أَحَدٌ ‏)‏ وَالْمُعَوِّذَتَيْنِ حِينَ تُمْسِي وَتُصْبِحُ ثَلاَثَ مَرَّاتٍ تَكْفِيكَ مِنْ كُلِّ شَيْءٍ”‏ ‏.‏

അബ്ദില്ലാഹിബ്നു ഖുബൈബില്‍(റ) നിന്ന് നിവേദനം: അദ്ദേഹം പറയുന്നു: ഞങ്ങള്‍ മഴയും ഇരുട്ടും നിറഞ്ഞ ഒരു രാത്രിയില്‍ പുറപ്പെട്ടു: എന്നിട്ട് ഞങ്ങള്‍ നബി ﷺ യെ ഞങ്ങള്‍ക്ക് വേണ്ടി നമസ്കരിക്കാനായി അന്വേഷിച്ചു. അദ്ദേഹത്തിന്റെ അടുക്കല്‍ എത്തിയപ്പോള്‍ അവിടുന്ന് പറഞ്ഞു: നീ പറയുക. അപ്പോള്‍ ഞാന്‍ ഒന്നും പറഞ്ഞില്ല. വീണ്ടും അവിടുന്ന് പറഞ്ഞു: നീ പറയുക. അപ്പോഴും ഞാന്‍ ഒന്നും പറഞ്ഞില്ല. പിന്നെയും ആവശ്യപ്പെട്ടു: നീ പറയുക. അപ്പോള്‍, ഞാന്‍ എന്താണ് പറയേണ്ടതെന്ന് ചോദിച്ചു. തുട൪ന്ന് നബി(ﷺ) പറഞ്ഞു : ഖുല്‍ ഹുവല്ലാഹു അഹദ്, മുഅവ്വിദതൈനി (സൂറ:ഫലഖ്, നാസ്) എന്നിവ രാവിലെയാകുമ്പോഴും വൈകുന്നേരമാകുമ്പോഴും മൂന്ന് തവണ പാരായണം ചെയ്താല്‍ നിനക്ക് എല്ലാത്തില്‍ നിന്നും രക്ഷയായി അത് മതിയാകുന്നതാണ്.  (തി൪മിദി : 3575 )

രാത്രിയിൽ ഉറങ്ങുന്നതിന് മുമ്പ്

عَنْ عَائِشَةَ، أَنَّ النَّبِيَّ صلى الله عليه وسلم كَانَ إِذَا أَوَى إِلَى فِرَاشِهِ كُلَّ لَيْلَةٍ جَمَعَ كَفَّيْهِ ثُمَّ نَفَثَ فِيهِمَا فَقَرَأَ فِيهِمَا ‏{‏قُلْ هُوَ اللَّهُ أَحَدٌ‏}‏ وَ‏{‏قُلْ أَعُوذُ بِرَبِّ الْفَلَقِ‏}‏ وَ‏{‏قُلْ أَعُوذُ بِرَبِّ النَّاسِ‏}‏ ثُمَّ يَمْسَحُ بِهِمَا مَا اسْتَطَاعَ مِنْ جَسَدِهِ يَبْدَأُ بِهِمَا عَلَى رَأْسِهِ وَوَجْهِهِ وَمَا أَقْبَلَ مِنْ جَسَدِهِ يَفْعَلُ ذَلِكَ ثَلاَثَ مَرَّاتٍ

ആഇശ(റ)വില്‍ നിന്ന് നിവേദനം: ‘തീര്‍ച്ചയായും നബി ﷺ എല്ലാ രാത്രികളിലും വിരിപ്പിലേക്ക് വന്നാല്‍ ഇരു കൈപ്പടങ്ങളും ചേര്‍ത്തുവെക്കുകയും ശേഷം അവയില്‍ ഊതുകയും അവ രണ്ടിലും സൂറത്തുല്‍ ഇഖ്‌ലാസും സൂറത്തുല്‍ ഫലഖും സൂറത്തുന്നാസും ഓതുകയും പിന്നീട് ഇരു കൈകള്‍ കൊണ്ടും ശരീരത്തില്‍ സാധ്യമായിടത്തെല്ലാം തടവുകയും ചെയ്യും. തല, മുഖം, ശരീരത്തിന്റെ മുന്‍ഭാഗം എന്നിവിടങ്ങളില്‍ നിന്നും അത് ആരംഭിക്കും. ഇപ്രകാരം മൂന്ന് പ്രാവശ്യം ചെയ്യാറുണ്ടായിരുന്നു’. (ബുഖാരി:5017).

സൂറ : 109- അല്‍ കാഫിറൂന്‍
എല്ലാ ദിവസവും ഉറങ്ങുന്നതിനു മുമ്പ് : ശിര്‍ക്കില്‍ നിന്ന് മോചനം ലഭിക്കും.

عَنْ فَرْوَةَ بْنِ نَوْفَلٍ، رضى الله عنه أَنَّهُ أَتَى النَّبِيَّ صلى الله عليه وسلم فَقَالَ يَا رَسُولَ اللَّهِ عَلِّمْنِي شَيْئًا أَقُولُهُ إِذَا أَوَيْتُ إِلَى فِرَاشِي قَالَ ‏”‏ اقْرَأْْ ‏:‏ ‏(‏ قلْ يَا أَيُّهَا الْكَافِرُونَ ‏)‏ فَإِنَّهَا بَرَاءَةٌ مِنَ الشِّرْكِ

ഫര്‍വത്ത്‌ ഇബ്നു നൗഫല്‍ (റ) നബി(സ്വ)യുടെ അടുത്തുചെന്ന്‌ പറഞ്ഞു: ഞാന്‍ ഉറങ്ങാന്‍ കിടക്കുമ്പോള്‍ എന്ത്‌ ചൊല്ലണമെന്ന്‌ എനിക്ക്‌ പഠിപ്പിച്ച്‌ തന്നാലും. നബി(സ്വ) പറഞ്ഞു: നീ സൂറത്തുല്‍ കാഫിറൂന്‍ ഓതുക. അത്‌ ശിര്‍ക്കില്‍ നിന്നുള്ള മോചനമാണ്. (സുനനുത്തി൪മുദി:3403)

عَنْ فَرْوَةَ بْنِ نَوْفَلٍ، عَنْ أَبِيهِ، أَنَّ النَّبِيَّ صلى الله عليه وسلم قَالَ لِنَوْفَلٍ :‏ اقْرَأْ ‏{‏ قُلْ يَا أَيُّهَا الْكَافِرُونَ ‏}‏ ثُمَّ نَمْ عَلَى خَاتِمَتِهَا فَإِنَّهَا بَرَاءَةٌ مِنَ الشِّرْكِ

ഫര്‍വത്ത്‌ ഇബ്നു നൗഫല്‍ (റ) വിൽ നിന്ന് നിവേദനം: നബി ﷺ അരുളി:ഒരാള്‍ ഖുല്‍ യാ അയ്യുഹല്‍ കാഫിറൂന്‍…… പാരായണം ചെയ്തു അത് മുഴുവനാകുമ്പോള്‍ ഉറങ്ങിയാല്‍, അപ്പോള്‍ അയാള്‍ (ഉറങ്ങുന്നത് ) അല്ലാഹുവിനുള്ള ആരാധനയിലും മറ്റും പങ്ക് ആരോപിക്കുന്ന ശി൪ക്കില്‍ നിന്നും മുക്തനായിട്ട് (മോക്ഷ മാ൪ഗ്ഗത്തില്‍) ആയിരിക്കും.   (അബൂദാവൂദ്:5055)

നബി ﷺ സുബ്‌ഹി നിസ്കാരത്തിൻ്റെ സുന്നത്തിൽ ആദ്യത്തെ റക്അതിൽ സൂറ. കാഫിറൂനും രണ്ടാമത്തെ റക്അതിൽ സൂറ. ഇഖ്‌ലാസും പാരായണം ചെയ്യാറുണ്ടായിരുന്നു.

عَنِ ابْنِ عُمَرَ، قَالَ رَمَقْتُ النَّبِيَّ ـ صلى الله عليه وسلم ـ شَهْرًا فَكَانَ يَقْرَأُ فِي الرَّكْعَتَيْنِ قَبْلَ الْفَجْرِ ‏{قُلْ يَا أَيُّهَا الْكَافِرُونَ}‏ وَ ‏{قُلْ هُوَ اللَّهُ أَحَدٌ}‏

അബ്ദുല്ലാഹിബ്നു ഉമറില്‍ (റ)നിന്ന് നിവേദനം:അദ്ദേഹം പറഞ്ഞു:ഞാന്‍ നബി ﷺ യെ ഒരു മാസം നിരീക്ഷിച്ചു.അപ്പോള്‍ നബി ﷺ ഫജ്൪ (സുബ്ഹ്) നമസ്കാരത്തിന് മുമ്പുള്ള 2 റക്അത്തുകളില്‍ സൂറത്തുല്‍ കാഫിറൂനും (സൂറ.109) സൂറത്തുല്‍ ഇഖ്‌ലാസും (സൂറ.112) പാരായണം ചെയ്യുമായിരുന്നു.    (ഇബ്നുമാജ:1142)

عَنْ أَبِي هُرَيْرَةَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَرَأَ فِي رَكْعَتَىِ الْفَجْرِ ‏{‏ قُلْ يَا أَيُّهَا الْكَافِرُونَ‏}‏ وَ{‏ قُلْ هُوَ اللَّهُ أَحَدٌ‏}‏

അബൂഹുറൈറയിൽ (റ) നിന്ന് നിവേദനം:അദ്ദേഹം പറഞ്ഞു:നിശ്ചയം നബി ﷺ ഫജ്൪ (സുബ്ഹ്) നമസ്കാരത്തിന് മുമ്പുള്ള 2 റക്അത്തുകളില്‍ സൂറത്തുല്‍ കാഫിറൂനും (സൂറ.109) സൂറത്തുല്‍ ഇഖ്‌ലാസും (സൂറ.112) പാരായണം ചെയ്തു.   (മുസ്ലിം:726)

സൂറ : 32 – സജദ
സൂറ : 17 – ഇസ്’റാഉ
സൂറ : 39 – സുമ൪
എല്ലാ ദിവസവും ഉറങ്ങുന്നതിനു മുമ്പ്

عَنْ جَابِرٍ، أَنَّ النَّبِيَّ صلى الله عليه وسلم كَانَ لاَ يَنَامُ حَتَّى يَقْرَأَ {الم،تَنزِيلُ الْكِتَابِ لَا رَيْبَ فِيهِ مِن رَّبِّ الْعَالَمِينَ}:‏ ‏‏ وَ ‏‏{تَبَارَكَ الَّذِي بِيَدِهِ الْمُلْكُ}‏

ജാബിറില്‍(റ) നിന്നും നിവേദനം.അദ്ദേഹം പറഞ്ഞു:നബി ﷺ സൂറത്തുസ്സജദയും സൂറത്തുല്‍ മുല്‍ക്കും പാരായണം ചെയ്യാതെ നബി ഉറങ്ങാറുണ്ടായിരുന്നില്ല.   (സുനനുത്തി൪മുദി:3135)

عَنْ عَائِشَةُ كَانَ النَّبِيُّ صلى الله عليه وسلم لاَ يَنَامُ عَلَى فِرَاشِهِ حَتَّى يَقْرَأَ بَنِي إِسْرَائِيلَ وَالزُّمَرَ

ആയിശ(റ) പറഞ്ഞു:നബി ﷺ സൂറത്തുല്‍ ഇസ്റാഉം സൂറത്തുസ്സുമറും പാരായണം ചെയ്യാതെ തന്റെ വിരിപ്പില്‍ ഉറങ്ങാറില്ലായിരുന്നു.(സുനനുത്തി൪മുദി:45/3170-അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)

സൂറ : 48 – ഫത്ഹ് : ഏത് സമയത്തും പാരായണം ചെയ്യാവുന്നതാണ്

عَنْ أَسْلَمَ، عَنِ النَّبِيِّ صلى الله عليه وسلم قَالَ: لَقَدْ أُنْزِلَتْ عَلَىَّ اللَّيْلَةَ سُورَةٌ لَهِيَ أَحَبُّ إِلَىَّ مِمَّا طَلَعَتْ عَلَيْهِ الشَّمْسُ، ثُمَّ قَرَأَ ‏{‏إِنَّا فَتَحْنَا لَكَ فَتْحًا مُبِينًا‏}‏

നബി ﷺ പറഞ്ഞു:നിശ്ചയം, ഈ രാത്രി എനിക്ക് ഒരു സൂറത്ത് അവതരിക്കപ്പെട്ടു.അതാകട്ടെ എനിക്ക് സൂര്യനുദിച്ച ഈ ദുന്‍യാവിലെ അനുഗ്രഹങ്ങളേക്കാള്‍ ഏറ്റവും ഇഷ്ടകരമാണ്. ശേഷം നബി ﷺ സൂറത്തുല്‍ ഫത്ഹ് പാരായണം ചെയ്തു. (ബുഖാരി:4177).

ആയത്തുല്‍ കു൪സി (2/255)

عَنْ أُبَىِّ بْنِ كَعْبٍ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏”‏ يَا أَبَا الْمُنْذِرِ أَتَدْرِي أَىُّ آيَةٍ مِنْ كِتَابِ اللَّهِ مَعَكَ أَعْظَمُ ‏”‏ ‏.‏ قَالَ قُلْتُ اللَّهُ وَرَسُولُهُ أَعْلَمُ ‏.‏ قَالَ ‏”‏ يَا أَبَا الْمُنْذِرِ أَتَدْرِي أَىُّ آيَةٍ مِنْ كِتَابِ اللَّهِ مَعَكَ أَعْظَمُ ‏”‏ ‏.‏ قَالَ قُلْتُ اللَّهُ لاَ إِلَهَ إِلاَّ هُوَ الْحَىُّ الْقَيُّومُ ‏.‏ قَالَ فَضَرَبَ فِي صَدْرِي وَقَالَ ‏”‏ وَاللَّهِ لِيَهْنِكَ الْعِلْمُ أَبَا الْمُنْذِرِ ‏”‏ ‏.

ഉബയ്യി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) ചോദിച്ചു: അബുല്‍ മുന്‍ദിറേ, അല്ലാഹുവിന്റെ ഖുര്‍ആനില്‍ നീ പഠിച്ചിട്ടുള്ളതില്‍വെച്ച് ഏറ്റവും പ്രാധാന്യമുള്ള ആയത്ത് ഏതെന്നു നിനക്കറിയാമോ? ഞാന്‍ പറഞ്ഞു: ആയത്തുല്‍ കുര്‍സിയാണത്. അന്നേരം അവിടുന്ന് എന്റെ നെഞ്ചത്തടിച്ചിട്ട് പറഞ്ഞു: അബുല്‍ മുന്‍ദിറേ, വിജ്ഞാനം നിന്നെ പുളകമണിയിക്കട്ടെ. (സുസ്ഥിരവും സദൃഢവുമായി വിജ്ഞാനം അല്ലാഹു നിനക്ക് പ്രദാനം ചെയ്യട്ടെ) (മുസ്ലിം:810).

എല്ലാ ഫ൪ള് നമസ്കാര ശേഷവും

قال رسول الله صلى الله عليه وسلم :من قرأ آية الكرسي دبر كل صلاة مكتوبة، لم يمنعه من دخول الجنة إلا أن يموت

നബി ﷺ പറഞ്ഞു: ആരെങ്കിലും ഓരോ ഫര്‍ള് നമസ്കാരശേഷവും ആയത്തുല്‍ കുര്‍സിയ്യ് പാരായണം ചെയ്യുന്നുവെങ്കില്‍, അവനും സ്വര്‍ഗത്തിനുമിടയില്‍ തടസ്സമായി അവന്‍ മരണപ്പെടുക എന്നതല്ലാതെ മറ്റൊന്നുമില്ല. (ത്വബറാനി : 7408 – അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)

ദിവസവും ഉറങ്ങുന്നതിന് മുമ്പ്

അബൂഹുറൈറ(റ) ഫിത്റ് സക്കാത്തിന് കാവല്‍ നിന്ന രാവുകളില്‍ പിശാച് വന്ന് മോഷണത്തിന് ശ്രമിക്കുകയും അദ്ധേഹം പിടികൂടുകയും അവസാനം തന്നില്‍ നിന്ന് രക്ഷപെടുവാന്‍ പിശാച് മാ൪ഗ്ഗം പഠിപ്പിക്കുകയും വ്യാജം പറയുന്നവനായ പിശാച് ആ പറഞ്ഞത് സത്യമാണെന്ന് നബി(സ്വ) പറയുകയും ചെയ്ത ഹദീസിന്റെ ഭാഗം ഇപ്രകാരമാണ്.

فَقَالَ إِذَا أَوَيْتَ إِلَى فِرَاشِكَ فَاقْرَأْ آيَةَ الْكُرْسِيِّ لَنْ يَزَالَ عَلَيْكَ مِنَ اللَّهِ حَافِظٌ، وَلاَ يَقْرَبُكَ شَيْطَانٌ حَتَّى تُصْبِحَ‏.‏ فَقَالَ النَّبِيُّ صلى الله عليه وسلم :صَدَقَكَ وَهْوَ كَذُوبٌ، ذَاكَ شَيْطَانٌ

‘നീ നിന്റെ ശയ്യയിലേക്ക് അണഞ്ഞാല്‍ ആയത്തുല്‍ കു൪സിയ്യ് ഓതുക. അല്ലാഹുവില്‍ നിന്നുള്ള ഒരു സംരക്ഷകന്‍ നിന്റെ മേല്‍ ഉണ്ടായിക്കൊണ്ടിരിക്കും. പ്രഭാതമാകുന്നത് വരെ പിശാച് നിന്നോട് അടുക്കുകയില്ല.’ അപ്പോള്‍ നബി(സ്വ) പറഞ്ഞു:’വ്യാജം പറയുന്നവനായിരിക്കെ അവന്‍ താങ്കളോട് സത്യം പറഞ്ഞിരിക്കുന്നു.അവന്‍ ശൈത്വാന്‍ ആകുന്നു.’ (ബുഖാരി:3275)

രാവിലേയും വൈകുന്നേരവും
ഉബയ്യ് ഇബ്നു കഅബ് (റ) ജിന്നിന്റ ശല്യങ്ങളില്‍ നിന്ന് രക്ഷപെടുവാനുള്ള മാ൪ഗ്ഗം ആരാഞ്ഞപ്പോള്‍ ജിന്ന് തന്നെ ആയത്തുല്‍ കു൪സിയ്യാണെന്ന് ഉണ൪ത്തുകയും, ജിന്ന് ആ പറഞ്ഞത് സത്യമാണെന്ന് നബി ﷺ പറയുകയും ചെയ്ത ഇമാം ഹാകിം റിപ്പോ൪ട്ട് ചെയ്തത ഹദീസിന്റെ ഭാഗം ഇപ്രകാരമാണ്.

ഉബയ്യ് ചോദിച്ചു:’നിങ്ങളില്‍ നിന്ന് (ജിന്നുകളില്‍ നിന്ന്) ഞങ്ങളെ രക്ഷപെടുത്തുന്നത് എന്താണ്? സൂറത്തുല്‍ ബഖറയിലെ ഈ ആയത്ത് അഥവാ ആയത്തുല്‍ കു൪സിയ്യ് ആണ്.വല്ലവനം വൈകുന്നേരം ആകുമ്പോള്‍ ആയത്തുല്‍ കു൪സിയ്യ് പാരായണം ചെയ്താല്‍ നേരം പുലരുവോളവും, നേരം പുലരുമ്പോള്‍ പാരായണം ചെയ്താല്‍ വൈകുന്നേരമാകുവോളവും ഞങ്ങളില്‍ നിന്ന് സംരക്ഷിക്കപ്പെടും. പ്രഭാതമായപ്പോള്‍ ഉബയ്യ്, നബി ﷺയുടെ അടുക്കല്‍ ചെല്ലുകയും അത് നബിയോട് ഉണ൪ത്തുകയും ചെയ്തു.നബി(സ) പറഞ്ഞു:’നീചന്‍ സത്യം പറഞ്ഞിരിക്കുന്നു’.(ഇമാം ദഹബിയും ഇബ്നു ഹിബ്ബാനും അല്‍ബാനിയും ഈ ഹദീസിനെ സ്വഹീഹ് എന്ന് വിശേഷിപ്പിച്ചിട്ടുണ്ട്)

ആമന റസൂല്‍  (2/285-286)

عَنِ ابْنِ عَبَّاسٍ، قَالَ بَيْنَمَا جِبْرِيلُ قَاعِدٌ عِنْدَ النَّبِيِّ صلى الله عليه وسلم سَمِعَ نَقِيضًا مِنْ فَوْقِهِ فَرَفَعَ رَأْسَهُ فَقَالَ هَذَا بَابٌ مِنَ السَّمَاءِ فُتِحَ الْيَوْمَ لَمْ يُفْتَحْ قَطُّ إِلاَّ الْيَوْمَ فَنَزَلَ مِنْهُ مَلَكٌ فَقَالَ هَذَا مَلَكٌ نَزَلَ إِلَى الأَرْضِ لَمْ يَنْزِلْ قَطُّ إِلاَّ الْيَوْمَ فَسَلَّمَ وَقَالَ أَبْشِرْ بِنُورَيْنِ أُوتِيتَهُمَا لَمْ يُؤْتَهُمَا نَبِيٌّ قَبْلَكَ فَاتِحَةُ الْكِتَابِ وَخَوَاتِيمُ سُورَةِ الْبَقَرَةِ لَنْ تَقْرَأَ بِحَرْفٍ مِنْهُمَا إِلاَّ أُعْطِيتَهُ

ഇബ്നു അബ്ബാസി(റ)ല്‍ നിന്ന് നിവേദനം: ഒരിക്കല്‍ ജിബ്’രീല്‍ (അ) നബി ﷺയുടെ സന്നിധിയിലിരിക്കെ ഉപരിതലത്തില്‍ നിന്ന് ഒരു ശബ്ദം കേട്ടു. ഉടനെ തലയുയര്‍ത്തിയിട്ട് ജിബ്’രീല്‍ (അ) പറഞ്ഞു: ഇതാ, ഇന്നേ ദിവസം വാനലോകത്തില്‍ ഒരു കവാടം തുറക്കപ്പെട്ടിരിക്കുന്നു. ഇന്നല്ലാതെ മുമ്പൊരിക്കലും അത് തുറക്കപ്പെട്ടിട്ടില്ല. എന്നിട്ടതില്‍ നിന്ന് ഒരു മലക്ക് ഇറങ്ങി വന്നിറങ്ങി. ജിബ്’രീല്‍ (അ) വിശദീകരിച്ചു. ഇദ്ദേഹം ഭൂലോകത്തേക്ക് ഇറങ്ങിവന്നിട്ടുള്ള ഒരു മലക്കാണ്. ഇന്നേ ദിവസമല്ലാതെ മറ്റൊരിക്കലും അദ്ദേഹം ഇറങ്ങിവന്നിട്ടില്ല. അങ്ങേയ്ക്ക് സലാം ചൊല്ലിയിട്ട് അദ്ദേഹം പറയുന്നു: നിങ്ങള്‍ക്ക് നല്‍കപ്പെട്ടിട്ടുള്ള രണ്ട് പ്രകാശം കൊണ്ട് നീ സന്തോഷിക്കൂ. നിങ്ങള്‍ക്ക് മുമ്പേ ഒരു നബിക്കും അവ രണ്ടും നല്കപ്പെട്ടിട്ടില്ല. സൂറത്തുല്‍ ഫാത്തിഹയും സുറത്തുല്‍ ബഖറയുടെ അവസാനഭാഗവും ആണത്. അവയില്‍ നിന്ന് ഒരു വിഷയവും നിങ്ങള്‍ ഓതുകയില്ല, അത് (ആ ദുആകള്‍ക്ക് ഉത്തരം) നിങ്ങള്‍ക്ക് നല്കപ്പെടാതെ.  (മുസ്ലിം:806).

عَنْ أَبِي مَسْعُودٍ ـ رضى الله عنه ـ قَالَ قَالَ النَّبِيُّ صلى الله عليه وسلم : مَنْ قَرَأَ بِالآيَتَيْنِ مِنْ آخِرِ سُورَةِ الْبَقَرَةِ فِي لَيْلَةٍ كَفَتَاهُ

അബൂമസ്ഊദിൽ(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ആരെങ്കിലും രാത്രിയിൽ (ഉറങ്ങാന്‍ വേണ്ടി തന്റെ വിരിപ്പിലെത്തിയാല്‍) സൂറത്തുൽ ബഖറയിലെ അവസാനത്തെ രണ്ട് ആയത്തുകള്‍ പാരായണം ചെയ്യുന്നുവെങ്കിൽ അത് അവന് മതിയാകുന്നതാണ്. (ബുഖാരി:5009)

മറ്റ് സന്ദ൪ഭങ്ങളിലും ആമനറസൂല്‍ പാരായണം ചെയ്യുന്നത് പ്രത്യേകം പുണ്യകരമാണ്.

عَنِ النُّعْمَانِ بْنِ بَشِيرٍ، عَنِ النَّبِيِّ صلى الله عليه وسلم قَالَ: إِنَّ اللَّهَ كَتَبَ كِتَابًا قَبْلَ أَنْ يَخْلُقَ السَّمَوَاتِ وَالأَرْضَ بِأَلْفَىْ عَامٍ أَنْزَلَ مِنْهُ آيَتَيْنِ خَتَمَ بِهِمَا سُورَةَ الْبَقَرَةِ وَلاَ يُقْرَآنِ فِي دَارٍ ثَلاَثَ لَيَالٍ فَيَقْرَبُهَا شَيْطَانٌ

നുഉമാന്‍ ഇബ്നു ബഷീറില്‍(റ) നിന്ന് നിവേദനം:നബി ﷺ പറഞ്ഞു: നിശ്ചയം, അല്ലാഹു ആകാശങ്ങളും ഭൂമിയും സൃഷ്ടിക്കുന്നതിന്റെ രണ്ടായിരം വ൪ഷങ്ങള്‍ക്ക് മുമ്പ് ഒരു ഗ്രന്ഥം രേഖപ്പെടുത്തി.അതില്‍ നിന്ന് രണ്ട് വചനങ്ങളെ അവന്‍ അവതരിപ്പിക്കുകയും അവകൊണ്ട് സൂറത്തുല്‍ ബഖറ അവസാനിപ്പിക്കുകയും ചെയ്തിരിക്കുന്നു.അവ രണ്ടും ഒരു വീട്ടില്‍ പാരായണം ചെയ്യപ്പെടുകയായാല്‍ മൂന്ന് രാവുകള്‍ ആ വീടിനോട് ശൈത്വാന്‍ അടുക്കുകയില്ല.   (സുനനുത്തി൪മുദി:2882)

വിശുദ്ധ ഖു൪ആനില്‍ നിന്ന് പത്ത് ആയത്തുകൾ എല്ലാ ദിവസവും രാത്രിയില്‍ ഓതുക

عن فضالة بن عبيد وتميم الداري: قَالَ رَسُولُ اللَّهِ صلى الله عليه وسلم : مَن قرَأ عَشْرَآياتٍ في ليلةٍ كُتِب له قِنْطارانِ مِن الأجرِ والقِنطارُ خيرٌ مِنالدُّنيا وما فيها فإذا كان يومُ القيامةِ يقولُ ربُّكَ اقرَأْ وارْقَ لكلِّ آيةٍ درجةً حتّى ينتهيَ إلى آخِرِ آيةٍ معه يقولُ ربُّكَ للعبدِ اقبِضْ فيقولُ العبدُ بيدِه يقولُ يا ربِّ أنتَ أعلَمُ يقولُ بهذه الخُلْدَ وبهذه النَّعيمَ

ഫദ്വാല ഇബ്നു ഉബൈദിൽ (റ) നിന്നും തമീമുദ്ദാരിയിൽ (റ) നിന്നും നിവേദനം: നബി ﷺ പറഞ്ഞു:’വല്ലവനും ഒരു രാത്രി പത്ത് ആയത്തുകൾ ഓതിയാൽ അവന് ഒരു ഖ്വിൻത്വാർ രേഖപ്പെടുത്തപ്പെടും. ഒരു ഖ്വിൻത്വാർ ദുനിയാവിനേക്കാളും അതിലുള്ളതിനേക്കാളും ഉത്തമമാണ് .അന്ത്യനാളായാൽ താങ്കളുടെ രക്ഷിതാവ് പറയും: നീ ഓതുക, നീ കയറുകയും ചെയ്യുക. ഓരോ ആയത്തിനും ഓരോ പദവിയുണ്ട്. അയാളുടെ അടുക്കലുള്ള അവസാന ആയത്തിലേക്ക് എത്തുന്നതു വരെ. അല്ലാഹു ദാസനോട് പറയും: നിന്റെ കൈ കൊണ്ട് പിടിക്കുക. അപ്പോൾ അടിമ തന്റെ കൈ കാണിച്ച് പറയും: അല്ലാഹുവേ നീയാണ് നന്നായി അറിയുന്നവൻ. അല്ലാഹു പറയും: നിന്റെ വലതു കൈ കൊണ്ട് ഖുൽദിനെ പിടിക്കുക. ഇടതു കൈ കൊണ്ട് നഈമിനെ പിടിക്കുക.(മുഅജമുത്ത്വബറാനി – അൽബാനി ഹസനെന്ന് വിശേഷിപ്പിച്ചു)

സൂറത്ത് ആലുഇംറാനിലെ 190 മുതല്‍ 200 വരെയുള്ള ആയത്തുകള്‍
എല്ലാ ദിവസവും രാത്രിയില്‍ ഉറങ്ങി തഹജ്ജുദിന് എഴുന്നേല്‍ക്കുമ്പോള്‍

അബ്ദുല്ലാഹ് ഇബ്നു അബ്ബാസ് (റ) ഒരിക്കല്‍ നബി ﷺ യുടെ ഭാര്യയും അദ്ദേഹത്തിന്റെ മാതൃ സഹോദരിയുമായ മൈമൂനയുടെ വീട്ടില്‍ വിരുന്നിന് പോയ സംഭവം അദ്ദേഹം വിവരിക്കുന്നത് ഇപ്രകാരമാണ്.

فَاضْطَجَعْتُ فِي عَرْضِ الْوِسَادَةِ، وَاضْطَجَعَ رَسُولُ اللَّهِ صلى الله عليه وسلم وَأَهْلُهُ فِي طُولِهَا، فَنَامَ رَسُولُ اللَّهِ صلى الله عليه وسلم حَتَّى انْتَصَفَ اللَّيْلُ، أَوْ قَبْلَهُ بِقَلِيلٍ، أَوْ بَعْدَهُ بِقَلِيلٍ، ثُمَّ اسْتَيْقَظَ رَسُولُ اللَّهِ صلى الله عليه وسلم فَجَعَلَ يَمْسَحُ النَّوْمَ عَنْ وَجْهِهِ بِيَدَيْهِ، ثُمَّ قَرَأَ الْعَشْرَ الآيَاتِ الْخَوَاتِمَ مِنْ سُورَةِ آلِ عِمْرَانَ، ثُمَّ قَامَ إِلَى شَنٍّ مُعَلَّقَةٍ فَتَوَضَّأَ مِنْهَا، فَأَحْسَنَ وُضُوءَهُ، ثُمَّ قَامَ يُصَلِّي

തലയിണയുടെ വിലങ്ങനെ ഞാനും അതിന്റെ നീളത്തില്‍ നബിﷺയും കുടുംബവും കിടന്നു.അങ്ങനെ നബി(സ) ഉറങ്ങി.അ൪ദ്ധരാത്രിയായപ്പോള്‍ അല്ലെങ്കില്‍ അതിന്റെ അല്പം മുമ്പോ ശേഷമോ നബി ﷺ) എഴുന്നേറ്റു.മുഖത്ത് നിന്നും ഉറക്കത്തെ കൈ കൊണ്ട് നീക്കികൊണ്ട് ഇരുന്നു.ശേഷം സൂറത്ത് ആലുഇംറാനിലെ إِنَّ فِي خَلْقِ السَّمَاوَاتِ وَالْأَرْضِ മുതല്‍ وَاتَّقُوا اللَّهَ لَعَلَّكُمْ تُفْلِحُونَ വരെയുള്ള ആയത്തുകള്‍ (190-200) പാരായണം ചെയ്തു.തുട൪ന്ന് ബന്ധിക്കപ്പെട്ടതായ ഒരു തോല്‍പാത്രത്തിങ്കലേക്ക് എഴുന്നേറ്റു ചെന്ന് അതില്‍ നിന്ന് അതില്‍ നിന്ന് വുളു ചെയ്യുകയും തന്റെ വുളുവിനെ നന്നാക്കുകയും ചെയ്തു.പിന്നീട് നബി ﷺ എഴുന്നേറ്റ് നമസ്കരിച്ചു. (ബുഖാരി:4571)

എല്ലാ ദിവസവും രാത്രി സൂറത്തുൽ വാഖിഅ ഓതിയാൽ, ദാരിദ്ര്യം ബാധിക്കുകയില്ലെന്ന് പറയുന്നത് ശരിയാണോ?
സൂറത്തുല്‍ വാഖിഅ ഓതുന്നതിനെ പറ്റി ഒരുപാട് ഹദീഥുകൾ വന്നിട്ടുണ്ട് (പക്ഷേ അത്) മുഴുവനും ദുർബലമാകുന്നു. ഇബ്നു കഥീർ رحمه الله സൂറത്തുല്‍ വാഖിഅയുടെ തഫ്സീറിന്റെ (വിശദീകരണത്തിന്റെ) തുടക്കത്തില്‍ അത് പരാമര്‍ശിച്ചിട്ടുണ്ട്.

ശൈഖ് ഇബ്നു ഉഥൈമീൻ (റഹിമഹുല്ലാഹ്) പറയുന്നു: ആ വിഷയത്തിൽ ഒരു ഹദീസ് വന്നിട്ടുണ്ട്; പക്ഷേ, അത് ദുർബലമാണ്. (https://binothaimeen.net/content/12698)

قال العلامة ابن باز رحمه الله : هذا الحديث لا نعلم له طريقاً صحيحاً، لا نعلم له طريقاً صحيحاً، فلا يعول عليه، ولكن يقرأ القرآن ما هو لأجلها، يقرأ لأجل التفقه في الدين، وحصول الحسنات؛ لأن الرسول ﷺ قال: اقرءوا القرآن فإنه يأتي شفيعاً لأصحابه يوم القيامة وقال: من قرأ حرفاً من القرآن فله به حسنة، والحسنة بعشر أمثالها فالإنسان يقرأ القرآن لأجل فضل القراءة وحصول الحسنات لا من أجل حصول الدنيا. نعم.

ശൈഖ് ഇബ്നു ബാസ് (റഹിമഹുല്ലാഹ്) പറയുന്നു: ആ ഹദീഥിന് സ്വഹീഹായ വല്ല പരമ്പരയുമുള്ളതായി നമുക്കറിയില്ല. ദാരിദ്ര്യം ബാധിക്കാതിരിക്കാനല്ല ഖുർആനോതേണ്ടത്. മറിച്ച്, ദീനിൽ അവഗാഹം നേടാനും നന്മകൾ കരസ്ഥമാക്കാനുമാണ്. കാരണം നബിﷺ പറഞ്ഞു: “നിങ്ങൾ ഖുർആൻ പാരായണം ചെയ്യുക. തീർച്ചയായും, അത് പരലോകത്ത് അതിന്റെ ആളുകൾക്ക് ശുപാർശകനായി വരുന്നതാണ്.”   (മുസ്‌ലിം: 804)

അതിനാൽ, ഒരാൾ ഖുർആനോതേണ്ടത് നന്മകൾ നേടാനും, പാരായണത്തിന്റെ ശ്രേഷ്ഠതകൾ ലഭിക്കാനുമാണ്. അല്ലാതെ, ദുനിയാവ് നേടാനല്ല. ആരെങ്കിലും സൂറത്തുൽ വാക്വിഅ ഓതിയാൽ അവനെ ദാരിദ്ര്യം പിടികൂടുകയില്ല എന്നൊന്നും നബി ﷺ യിൽ നിന്ന് സ്ഥിരപ്പെട്ടിട്ടില്ല.

Leave a Reply

Your email address will not be published.

Similar Posts